ആലപ്പുഴ: വെള്ളത്തിൽ മുങ്ങിയ ഹൗസ് ബോട്ടിൽ നിന്ന് സഞ്ചാരികളുടെ ലഗേജ് പുറത്തെടുക്കുന്നതിനിടെ ബോട്ടിനകത്ത് കുടുങ്ങിയ രക്ഷാപ്രവർത്തകന് ദാരുണ അന്ത്യം. കൈനകരി പഞ്ചായത്ത് 14ാം വാർഡിൽ ഇഎംഎസ് ജെട്ടിക്കു സമീപം വെളാത്തുതറ വീട്ടിൽ പ്രസന്നനാ(56)ണ് മുങ്ങിമരിച്ചത്. ഇന്നലെ രാവിലെ കൈനകരി കന്നിട്ട ജെട്ടിയിലായിരുന്നു സംഭവം. കൊമ്മാടി തമിഴ്നാട് സ്വദേശികളായ മൂന്ന് സഞ്ചാരികളുമായി കായൽ സൗന്ദര്യം ആസ്വദിച്ച ശേഷം വെള്ളിയാഴ്ച വൈകിട്ട് കന്നിട്ട ജെട്ടിയിൽ ഹൗസ്ബോട്ട് നങ്കൂരമിട്ടു. ഇന്നലെ പുലർച്ചെ സഞ്ചാരികളും ജീവനക്കാരും ഉറക്കമുണർന്നപ്പോൾ ബോട്ടിന്റെ അടിപ്പലകയുടെ ഭാഗത്ത് നിന്ന് വെള്ളം ഇരച്ച് കയറുന്നത് കണ്ടു. മൂന്ന് സഞ്ചാരികളും ജീവനക്കാരും പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബോട്ട് മുങ്ങിത്താഴ്ന്നു. വിവരം അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് മുങ്ങൽ വിദഗ്ധനായ പ്രസന്നൻ 9.30ന് സ്ഥലത്തെത്തി. മുങ്ങിക്കിടന്ന ബോട്ടിന്റെ ജനൽ ഭാഗം പൊളിച്ച് പ്രസന്നൻ ബോട്ടിനകത്ത് കടന്നു. ലഗേജുകൾ ഓരോന്നായി സാഹസികമായി പുറത്തെടുക്കുന്നതിനിടെ ബോട്ടിലെ ഇടുങ്ങിയ പാസേജിൽ കുടുങ്ങി.…
Read MoreDay: June 12, 2022
ഒപ്പം പോകാന്‍ അഫ്രാന് കരഞ്ഞുവെങ്കിലും..! മുഹമ്മദ് അഫ്രാന്റെ തിരോധാനം; 12 മണിക്കൂര്‍ നീണ്ട ആശങ്കയ്ക്ക് ഒടുവില്‍ ആശ്വാസം; അതിലേറെ ദുരൂഹതകളും
പി. സനില്‍കുമാര്‍ അഞ്ചല്‍: വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് തടിക്കാട് കാഞ്ഞിരത്തറയില്‍ കൊടിഞ്ഞിമൂല പുത്തൻവീട്ടിൽ അൻസാരി -ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്രാനെ കാണാതാകുന്നത്. മാതാവ് ഫാത്തിമ അടുത്തുള്ള ബന്ധുവീട്ടില്‍ പണം വാങ്ങുന്നതിനായി മൂത്ത കുട്ടിയുമായി പോയിരുന്നു. ഈ സമയം ഒപ്പം പോകാന്‍ അഫ്രാന് കരഞ്ഞുവെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന ഭര്‍തൃമാതാവ് കുട്ടിയെ ശ്രദ്ധിക്കും എന്ന വിശ്വാസത്തില്‍ ഫാത്തിമ അഫ്രാനെ കൊണ്ടുപോകാതെ ബന്ധുവീട്ടിലെക്ക് പോയി. എന്നാല്‍ അഫ്രാന് മാതാവിനൊപ്പം പോയി എന്ന് കരുതിയ ഭര്‍തൃമാതാവ് ആകട്ടെ കുട്ടിയെ ശ്രദ്ധിച്ചതുമില്ല. അല്പം കഴിഞ്ഞു കുട്ടിയുടെ അനക്കമൊന്നുമില്ലാതായത്തോടെ വീട്ടില്‍ തെരഞ്ഞപ്പോഴാണ് അഫ്രാനെ കാണാനില്ല എന്ന് മനസിലാകുന്നത്. ഉടന്‍ വീട്ടുകാരും അയല്‍വാസികളില്‍ ചിലരും വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും അഫ്രാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വിവരം അഞ്ചല്‍ പോലീസില്‍ അറിയിച്ചു. പാഞ്ഞെത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പരിശോധന ആരംഭിച്ചു. ഒപ്പം…
Read Moreസമരക്കാർ ജാഗ്രതൈ! ജലദോഷപ്പനി മാറി; സമരക്കാരെ നേരിടാൻ വരുണ്‍ തയാർ; പ്രശ്നം പരിഹരിച്ചത് കമ്പനിയില്‍ നിന്ന് മെക്കാനിക്ക് നേരിട്ടെത്തി
സ്വന്തം ലേഖകൻ തൃശൂർ: സമരച്ചൂടിലെത്തുന്ന പ്രതിഷേധക്കാരെ വെള്ളം ചീറ്റി തണുപ്പിച്ചോടിക്കുന്ന വരുണിനു ബാധിച്ച ജലദോഷപ്പനി മാറി. സമരക്കാരെ നേരിടാൻ വരുണ്‍ തയാറാണ്. സമരക്കാർ ജാഗ്രതൈ! കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ച് തടയാൻ വരുണ്‍ എന്ന ജലപീരങ്കി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണു കേടാണെന്ന വിവരം പോലീസ് തന്നെ അറിഞ്ഞത്. പിന്നീട് വരുണിനെ സ്റ്റാർട്ട് ചെയ്ത് ഉച്ചത്തിൽ സൈറണടിച്ചും ആക്സിലേറ്റർ കൊടുത്ത് ഇരന്പൽ കേൾപ്പിച്ചും സമരക്കാരെ പേടിപ്പിക്കുകയായിരുന്നു. വരുണിന്റെ ജലപീരങ്കി നിയന്ത്രിക്കാനുള്ള പ്രഷർ വാൽവിനുണ്ടായ തകരാറാണു പോലീസിനെ കുഴപ്പിച്ചത്. ഇപ്പോഴത്തെ അടിയന്തരാവശ്യം പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ കന്പനിയിൽ നിന്ന് മെക്കാനിക്കിനെ നേരിട്ടെത്തിച്ചാണു പ്രശ്നം പരിഹരിച്ചത്. അക്രമാസക്തമായ ജനക്കൂട്ടത്തെ നേരിടാൻ പോലീസിന്റെ മോബ് ഓപ്പറേഷനുള്ള പ്രധാന ആയുധങ്ങളാണു വരുണ്‍ എന്ന ജലപീരങ്കിയും വജ്ര എന്ന ടിയർ ഗ്യാസ് വാഹനവും. പോലീസിലെ മോട്ടോർ ട്രാൻസ്പോർട്ട് വകുപ്പിനാണ് ഇവ രണ്ടും സംരക്ഷിക്കാനുള്ള ചുമതല. സമരാവേശംമൂത്ത്…
Read Moreകോട്ടയംകാരോടാ പറയുന്നേ… കടക്കൂ പുറത്ത്..! ഫുട്പാത്തിൽകൂടി പോലും യാത്രക്കാരെ കയറ്റിവിട്ടില്ല; പോലീസ് വലയത്തിൽ നഗരം, ജനം ബന്ദികളായി
കോട്ടയം: ഇന്നലെ രാവിലെമുതൽ കോട്ടയം ശ്വാസമടക്കിയിരിക്കുകയായിരുന്നു. സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലിനു പിന്നാലെ ഇന്നലെ കോട്ടയത്ത് കെജിഒഎ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു കനത്ത സുരക്ഷ ഒരുക്കിയതോടെ കോട്ടയം നിവാസികൾ ശരിക്കും ബന്ദികളായി. ഫുട്പാത്തിൽകൂടി പോലും യാത്രക്കാരെ കയറ്റിവിട്ടില്ല. ബസേലിയോസ് ജംഗ്ഷനിലും ചന്തക്കവലയിലും റോഡുകളെല്ലാം ബാരിക്കേഡ് വച്ച് അടച്ചു. ആശുപത്രിയിലേക്കുള്ള യാത്രക്കാരെവരെ കയറുകെട്ടി തടഞ്ഞു. ഓരോ നൂറു മീറ്ററിലും ഓരോ പോലീസുകാരൻ എന്ന നിലയിൽ നഗരം പോലീസിനാൽ നിറഞ്ഞു. കനത്ത സുരക്ഷയിൽ ഇന്നലെ രാവിലെ 10.15നാണു മുഖ്യമന്ത്രി എത്തിയത്. കെഎപി ബറ്റാലിയൻ മാമ്മൻ മാപ്പിള ഹാളിലും പരിസര പ്രദേശങ്ങളിലും ക്യാന്പ് ചെയ്തു. ഡിഐസി നിശാന്തിനിയുടെ നേതൃത്വത്തിൽ 350 പോലീസുകാർക്കായിരുന്നു സുരക്ഷാ ചുമതല. കോട്ടയം എസ്പി ഡി. ശിൽപ, എട്ട് ഡിവൈഎസ്പിമാർ, 22 സിഐമാർ, 60 എസ്ഐമാർ ഉൾപ്പെടെ 340 പേർ സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്നു. മുഖ്യമന്ത്രി…
Read Moreഇന്ത്യയിൽ ആദ്യമായി 400 രൂപയുടെ നാണയം പുറത്തിറക്കി! നാണയം ലഭിക്കണമെങ്കില്‍ ബുക്ക് ചെയ്യണം; നാണയത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…
മഞ്ചേരി: ഇന്ത്യയിൽ ആദ്യമായി 400 രൂപയുടെ നാണയം പുറത്തിറക്കി. ഒൻപതാമത്തെ സിഖ് ഗുരുവായ ശ്രീ ഗുരു തേഗ് ബഹദൂറിന്റെ നാനൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് റസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നാണയം പുറത്തിറക്കിയത്. മുംബൈയിലെ നാണയ നിർമാണ ശാലയിൽനിന്നു പുറത്തിറക്കിയ നാണയത്തിന് 35 ഗ്രാം തൂക്കം വരും. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും ഉപയോഗിച്ചാണ് നാണയം നിർമിച്ചിട്ടുള്ളത്. കൊമെമ്മോറിയൽ വിഭാഗത്തിൽ പുറത്തിറക്കിയിട്ടുള്ള നാണയം പൊതുവിപണിയിലിലേക്കിറക്കിയിട്ടില്ല. നേരത്തെ ബുക്ക് ചെയ്തവർക്കു മാത്രമേ നാണയം ലഭിക്കുകയുള്ളൂ. നാണയ പ്രേമികൾക്ക് തങ്ങളുടെ ശേഖരത്തിലേക്ക് മുതൽക്കൂട്ടാനുള്ള സ്മരണിക നാണയത്തിന്റെ വില 3,445 രൂപയാണ്.
Read Moreസ്വര്‍ണക്കടത്ത് ഗൂഢാലോചനാ കേസില്‍ ഇടപെട്ട് സരിതയും! സ്വപ്നയ്ക്കുവേണ്ടി മുഖ്യമന്ത്രിക്കെതിരേ പറയാൻ പിസി ജോർജ് സമ്മര്‍ദം ചെലുത്തിയെന്ന് സരിത
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ സോളാർ വിവാദ നായിക സരിത എസ്. നായരെ സാക്ഷിയാക്കാൻ പ്രത്യേക അന്വേഷണ സംഘം. ഗൂഢാലോചനക്കേസിൽ മുഴുവൻ തെളിവുകളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് നീക്കം. ഇതിന്റെ ഭാഗമായി സരിതയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസുമായി ബന്ധപ്പെട്ട് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. സരിതയും സ്വപനയും ജയിലിൽവച്ചു കണ്ടു സംസാരിച്ചിരുന്നു. ജയിലിൽവച്ച് സ്വപ്ന തന്നോട് പല കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാൽ സ്വപ്നയുടെ കൈയിൽ ഇതുസംബന്ധിച്ച് തെളിവുകൾ ഒന്നുമുണ്ടായിരുന്നില്ല.- സരിത ക്രൈംബ്രാഞ്ചിന് മൊഴി നൽകി. സ്വപ്നയ്ക്കുവേണ്ടി മുഖ്യമന്ത്രിക്കെതിരേ പറയാൻ മുൻ എംഎൽഎ പി.സി. ജോർജ് തന്റെമേൽ സമ്മർദം ചെലുത്തിയെന്നും എന്നാൽ സ്വപ്നയുടെ കൈയിൽ തെളിവൊന്നുമില്ലാത്തതു കൊണ്ടാണ് താൻ ഒന്നും പറയാതെ പിന്മാറിയതെന്നും സരിത അന്വേഷണ സംഘത്തിനു മൊഴി നൽകി. ജോർജും സ്വപ്നയും ക്രൈം…
Read Moreഒരു മണിക്കൂർ കഴിഞ്ഞിട്ട് പോയാൽ മതിയെന്നു പറഞ്ഞാൽ എവിടുത്തെ ന്യായമാണ്..! മാമ്മോദീസ കഴിഞ്ഞെത്തിയ കുഞ്ഞിനെയും കുടുംബത്തെയും പോലീസ് തടഞ്ഞു
കോട്ടയം: മുഖ്യമന്ത്രിക്കു വഴിയൊരുക്കാൻ കോട്ടയം നഗരത്തെ കരുതൽ തടങ്കലിലാക്കി പോലീസ്. ഇതോടെ ജനം മുന്നോട്ടു പോകാൻ കഴിയാത്തവിധം വലഞ്ഞു. മാമ്മോദീസച്ചടങ്ങ് കഴിഞ്ഞെത്തിയ കുഞ്ഞിനെയും രക്ഷിതാക്കളെയും പോലീസ് വഴിയിൽ തടഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞ് പോയാൽ മതിയെന്നായിരുന്നു ഇവരോട് പോലീസ് പറഞ്ഞത്. “കൊച്ചിന്റെ കാര്യത്തിനായി ഞങ്ങൾ രാവിലെ പള്ളിയിൽ പോയതാണ്. തിരിച്ച് വീട്ടിലേക്കാണ് പോകുന്നത്. ഒന്നും കഴിച്ചിട്ടില്ല. അഞ്ചെട്ട് കിലോമീറ്റർ ചുറ്റിയാണ് ഇപ്പോൾ വരുന്നത്. തൊട്ടടുത്താണ് വീട്. ഒരു മണിക്കൂർ കഴിഞ്ഞിട്ട് പോയാൽ മതിയെന്നു പറഞ്ഞാൽ എവിടുത്തെ ന്യായമാണ്” – കുട്ടിയുടെ കുടുംബം പ്രതികരിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയത്. കോട്ടയം നഗരത്തിന്റെ ജീവനാഡിയായ കെ.കെ. റോഡ് പൂർണമായും അടച്ചു. മുഖ്യമന്ത്രിയുടെ പരിപാടി നടന്ന മാമ്മൻ മാപ്പിള ഹാളിനു മുന്നിലൂടെയുള്ള നഗരമധ്യത്തിലെ റോഡ് പൂർണമായും അടച്ചതോടെയാണ് ജനത്തിനും നഗരത്തിനും ശ്വാസം…
Read Moreകറുപ്പു കണ്ടു വിറളിപിടിച്ച് പോലീസ്! ജനത്തെ ബന്ദിയാക്കി മുഖ്യന്റെ യാത്ര; തിരക്കേറിയ കലൂർ മെട്രോ സ്റ്റേഷനു മുന്നിൽ വാഹനവ്യൂഹം നിർത്തിയിട്ടത് വണ്‍വേ തെറ്റിച്ച്
കൊച്ചി/ കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കൊച്ചിയിലും കോട്ടയത്തും പങ്കെടുത്ത പരിപാടികൾക്ക് അസാധാരണ സുരക്ഷയൊരുക്കി പോലീസ്. സ്വർണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലിനെത്തുടർന്നുള്ള സമരം കണക്കിലെടുത്താണ് മുമ്പൊന്നും കാണാത്ത പോലീസ് സന്നാഹം. രണ്ടിടത്തും മാധ്യമപ്രവർത്തകരെ കറുത്ത മാസ്ക് ധരിക്കാൻ പോലും അനുവദിച്ചില്ല. കോട്ടയത്ത് റോഡുകളെല്ലാം അടച്ചുപൂട്ടി ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ചായിരുന്നു പോലീസിന്റെ പ്രകടനം. കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവരെ പെരുവഴിയിൽ മണിക്കൂറുകളോളം തടഞ്ഞു. കറുത്ത മാസ്ക് ധരിച്ചെത്തിയവരെയും കുഞ്ഞുങ്ങളുമായി എത്തിയവരെയും വയോധികരേയും ആശുപത്രിയിൽ പോയവരെയും യാത്ര ചെയ്യാൻ അനുവദിച്ചില്ല. ബാരിക്കേഡുകൾ തീർത്താണ് വാഹന ഗതാഗതം വിലക്കിയത്. കൊച്ചിയിൽ സിറ്റി പോലീസ് കമ്മീഷണറുടെയും നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തിൽ നൂറുകണക്കിനു പോലീസുകാരാണ് നഗരത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷാവലയം തീര്‍ത്തത്. കലൂരിലും ചെല്ലാനത്തുമായി രണ്ടു പരിപാടികളാണു മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെ കാന്‍സര്‍ ലാബ് ഉദ്ഘാടനത്തിനെത്തിയ മാധ്യമപ്രവർത്തകർ അടക്കമുള്ളവരോട് കറുത്ത മാസ്ക്…
Read More