കുറവിലങ്ങാട്: കാളിയാർതോട്ടത്തു നിന്നു നിരോധിത പുകയില ഉത്പന്നങ്ങൾ പോയത് അന്യ ജില്ലകളിലേക്ക്. ലക്ഷങ്ങളുടെ ഇടപാടുകളാണ് ഓരോ ദിവസവും ഇവിടെ നടന്നിരുന്നത്. ചെറുതും വലുതുമായ വാഹനങ്ങളിൽ ദിവസവും ഇവിടെ നിന്നും ലോഡുകണക്കിനു സാധനങ്ങൾ കയറിപ്പോകുന്നുണ്ടായിരുന്നു. പായ്ക്കിംഗിനും മറ്റുമായി അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കാളിയാർ തോട്ടത്തിലെ പശുഫാമിന്റെ മറവിൽ നിരോധിത പുകയിലെ ഉല്പന്നങ്ങളുടെ നിർമാണ കേന്ദ്രത്തിൽ ഇന്നലെയായിരുന്നു റെയ്ഡ്. ജില്ലാ പോലീസ് ചീഫിനു ലഭിച്ച രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഉല്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്. ഒരുവർഷം മുൻപാണ് സ്വകാര്യ വ്യക്തിയിൽനിന്ന് സ്ഥലം വാടകയ്ക്കെടുത്ത് പശുഫാം നടത്താൻ ആരംഭിച്ചത്. അതിരന്പുഴ പടിഞ്ഞാറ്റുംഭാഗം സ്വദേശികളായ ചുക്കനായിൽ ജഗൻ ജോസ് (30) കുമ്മനത്ത് ബിബിൻ വർഗീസ് (36) എന്നിവർ ചേർന്നാണ് ഫാം വാടകയ്ക്ക് എടുത്തിരുന്നതെന്ന് പറയുന്നു. വിൽപനയ്ക്കു തയ്യാറാക്കി വച്ചിരുന്ന 2250 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളും 100 കിലോയോളം…
Read MoreDay: June 28, 2022
ഗാർഹിക അപകടങ്ങൾക്കു ഹോമിയോ പ്രതിവിധി
ഏറ്റവും കുറഞ്ഞ ചെലവിൽ, മനുഷ്യശരീരത്തിന് ഉപദ്രവമുണ്ടാക്കാത്ത മരുന്നുകൾ മനുഷ്യനു പഠിപ്പിച്ചു കൊടുക്കുന്ന ചികിൽസയാണു ഹോമിയോപ്പതി. ഹോമിയോപ്പതിയുടെ ചികിൽസാ വ്യാപ്തിയേക്കുറിച്ച് കേരളത്തിൽ പോലും പലർക്കും അറിയില്ല. ഉദാഹരണത്തിന് പ്രഥമ ശുശ്രൂഷയ്ക്കുതകുന്ന നൂറു ശതമാനം ഫലപ്രദമായ മരുന്നുകൾ ഹോമിയോപ്പതിയിലുണ്ടെന്നു പലർക്കുമറിയില്ല. ചതവിന് ആർണിക്ക മദർ ടിങ്ചർകുട്ടികളുള്ള വീട്ടിൽ വീഴ്ചയും ചതവും സാധാരണ മാണല്ലോ.”ആർണിക്ക മദർ ടിങ്ചർ’ ഉടനെതന്നെ ചതവു പറ്റിയ ഭാഗത്ത് അമർത്തി തിരുമ്മുക. ആവശ്യമെങ്കിൽ ദിവസവും മൂന്നുനേരം പുരട്ടുക. കൂടെ “ആർണിക്ക 30′ നാലു ഗുളിക വീതം, വേദനയുടെ തീവ്രതയനുസരിച്ച് അരമണിക്കൂറിടവിട്ടോ മൂന്നു നേരമോ കഴിക്കാവുന്നതാണ്. ഏതു ശരീരഭാഗത്തെ ക്ഷതങ്ങളും രക്തം കല്ലിച്ച് ഇരുണ്ട നിറമായതും പഴകിയ ക്ഷതങ്ങളും ക്ഷതജന്യമായ നാനാ വിധ രോഗാവസ്ഥകളും ശമിപ്പിക്കാൻ അദ്ഭുത ശേഷിയുണ്ട് ഈ മരുന്നിന്. തലച്ചോറിലെ രക്തസ്രാവത്തിനും ആന്തരാ വയവങ്ങളിലെ രക്തസ്രാവത്തിനും അതുകൊണ്ടുണ്ടാകുന്ന വൈഷമ്യതകൾക്കും ഇത് ഉപകരിക്കുമെന്നറിയുക. ചതവു കൾ സാധാരണമായ…
Read Moreആശുപത്രിയിലെ പ്രണയം! പീഡനം, ആത്മഹത്യാഭീഷണി; യുവതിയും ഭര്‍ത്താവും ബന്ധുക്കളും പോലീസ് സ്റ്റേഷനില്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പയ്യന്നൂര്‍: ഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയുമായി യുവതിയും ബന്ധുക്കളും പോലീസ് സ്റ്റേഷനില്‍. എട്ടിക്കുളം സ്വദേശിയായ ഭര്‍ത്താവും ഉപ്പളയിലുള്ള യുവതിയുടെ ബന്ധുക്കളുമാണ് ഇന്ന് പുലർച്ചെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ആശുപത്രിയിലെ പ്രണയം ആശുപത്രി ജീവനക്കാരനായിരിക്കെ ആശുപത്രിയിലെത്തിയ യുവതിയുമായി പ്രണയബദ്ധരായതിനെ തുടര്‍ന്ന് വിവാഹിതരായ ദമ്പതികളാണ് പരസ്പരം പരാതികളുന്നയിച്ചത്. മൂന്നര വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ രണ്ടുവയസുള്ള കുട്ടിയുമുണ്ട്. ഇതിനിടയില്‍ ഭര്‍ത്താവില്‍നിന്നുള്ള മര്‍ദനങ്ങളാണ് സഹിക്കാന്‍ പറ്റാത്തതെന്നാണ് യുവതിയുടെ പരാതി. ഇടക്കാലത്ത് വിദേശത്ത് പോയ ഭര്‍ത്താവിന് വഴിവിട്ട ചില ബന്ധങ്ങളുണ്ടെന്ന് മൊബൈല്‍ ഫോണില്‍നിന്നു തനിക്ക് മനസിലായതാണ് മര്‍ദ്ദനത്തിനും വധഭീഷണിക്കും കാരണമെന്നും യുവതി പറയുന്നു. എന്നാല്‍, ബന്ധുക്കളോടുപോലും അടുപ്പം കാണിക്കുന്നത് സഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ ഭാര്യ ആത്മഹത്യാ ഭീഷണിയുയര്ത്തുകയാണെന്നാണ് ഭര്‍ത്താവിന്റെ പരാതി. ബന്ധുക്കൾ ശത്രുക്കൾ! കഴിഞ്ഞ രാത്രിയില്‍ വീടിന്റെ ടെറസിന് മുകളില്‍കയറി യുവതി ആത്മഹത്യാ ഭീഷണിയുയര്‍ത്തിയതിനെ തുടര്‍ന്ന് യുവതിയുടെ ഉപ്പളയിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്ന്നെത്തിയ…
Read Moreട്രെയിനിൽ പതിനാറു വയസുകാരിക്കുനേരേ അതിക്രമം! പ്രതികൾ അന്‍പതു വയസ് പിന്നിട്ടവർ; സംഭവിച്ചത് ഇങ്ങനെ…
കൊച്ചി: ട്രെയിനിൽ പതിനാറു വയസുകാരിക്കു നേരേ അതിക്രമം കാട്ടിയത് ചോദ്യംചെയ്ത ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രികനെയും മർദിച്ച സംഭവത്തിൽ പ്രതികൾകളെന്നു കരുതുന്ന മൂന്നു പേർക്കായി എറണാകുളം സൗത്ത് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. സൗത്ത് സിഐ ക്രിസ്പിൻ സാമിന്റെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇവർ ഒളിവിലാണ്. ഇവരുടെ പേരു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.എറണാകുളത്ത് ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ ഇവർ സീസണ് ടിക്കറ്റുകാരാണെന്നു മാത്രമാണ് പോലീസ് നൽകുന്ന വിവരം. ഇവർ അന്‍പതു വയസ് പിന്നിട്ടവരാണ്. പ്രതികളിലൊരാളുടെ സീസണ് ടിക്കറ്റ് പാസിന്റെ ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ട്. പോക്സോ, ട്രെയിനിൽ അടിപിടി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവിച്ചത് ഇങ്ങനെ… ശനിയാഴ്ച രാത്രി 7.50ന് എറണാകുളം-ഗുരുവായൂർ സ്പെഷൽ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിൻ നോർത്ത് സ്റ്റേഷൻ പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും…
Read Moreസിപിഎം പ്രവര്‍ത്തകനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി മര്‍ദിച്ചു, കാര്‍ കത്തിച്ചു ! അക്രമത്തിനിരയായത് സ്വര്‍ണക്കടത്ത് കേസ് പ്രതിയെ സംരക്ഷിച്ചയാള്‍
സ്വന്തം ലേഖകന്‍ വടകര: വില്യാപ്പള്ളിക്കടുത്ത് കല്ലേരിയില്‍ സിപിഎം പ്രവര്‍ത്തകനായ യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി മര്‍ദിച്ചു. കാര്‍ കത്തിച്ചു.നാല് പേര് ചേര്‍ന്നാണ് അക്രമം നടത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കല്ലേരിയിലെ ഒന്തമ്മല്‍ ബിജുവിന്റെ കാറാണ് അഗ്നിക്കിരയായത്. രാത്രിയോടെ ബിജുവിനെ ഒരു സ്ഥലത്ത് പോകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് മര്‍ദിച്ച ശേഷം കാര്‍ കത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. അര്ജുന് ആയങ്കിയെ… സംഭവം സംബന്ധിച്ച് വടകര പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കള്ളക്കടത്ത് സംഘമാണോ പിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അര്ജുന് ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു. ഇതുകൊണ്ടുതന്നെയാണ് അക്രമത്തിനു പിന്നില്‍ സ്വര്‍ണ കള്ളക്കടത്തുസംഘമാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയത്. വാനിലാണ് അക്രമി സംഘം എത്തിയത്. സംഭവവസ്ഥലത്ത് എത്തി പോലീസ് തെളിവെടുപ്പ് നടത്തി. രാത്രിയായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ഫോട്ടോ വിവാദം നേരത്തെ…
Read Moreഭയന്നുവിറച്ച വീട്ടമ്മ നിലവിളിച്ചിട്ടും വീട്ടുകാർ അറിഞ്ഞില്ല! ചാലയിൽ വീട്ടിൽനിന്ന് 1.8 ലക്ഷം രൂപയും സ്വർണവും കവർന്ന സംഭവത്തിൽ ദുരൂഹത
കണ്ണൂർ: ചാല ആറ്റടപ്പ റോഡിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ ദുരൂഹത. കഴിഞ്ഞദിവസം രാത്രിയാണ് ചാല ആറ്റടപ്പ റോഡിലെ വീട്ടിൽനിന്ന് 1.8 ലക്ഷം രൂപയും സ്വർണവും മോഷ്ടിച്ചതെന്ന് വീട്ടമ്മ പറയുന്നത്. വിവരമറിഞ്ഞ് എത്തിയ എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മനസിലായത്. മോഷ്ടാവ് വീട്ടിലെത്തിയതിന്റെ യാതൊരു ലക്ഷണവും കാണാനില്ലെന്ന് പോലീസ് പറയുന്നു. കവർച്ചാസംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും അപഹരിച്ചതെന്ന് വീട്ടമ്മയുടെ വാദം തെളിയിക്കാനുള്ള ഒരു തെളിവും വീട്ടിൽനിന്നു പോലീസിന് ലഭിച്ചിട്ടില്ല. മോഷ്ടാവ് അകത്തേക്ക് വന്നെന്നു കരുതുന്ന വഴിയിലൊന്നും കാൽപ്പാടുകളോ വാതിൽ തുറന്ന ലക്ഷണമോ കാണാനില്ല. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ മോഷണ സംഘത്തിലുണ്ടായിരുന്നുവെന്നും അവർ കത്തി കാണിച്ച് അലമാരയുടെ താക്കോൽ ആവശ്യപ്പെട്ടുവെന്നുമാണ് വീട്ടമ്മ പറയുന്നത്. താക്കോൽ നൽകാതിരുന്നപ്പോൾ ഉറങ്ങിക്കിടന്ന മകളുടെ കഴുത്തിനുനേരെയും മോഷ്ടാക്കൾ…
Read Moreആദ്യം വിരട്ടുമെങ്കിലും ഇന്നു വരെ മമ്മുക്ക എന്റെയടുത്ത് ‘നോ’ പറഞ്ഞിട്ടില്ല ! തന്റെ അനുഭവം തുറന്നു പറഞ്ഞ് നൈല ഉഷ…
സലിം അഹമ്മദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലുടെ മലയാള സിനിമയില്‍ എത്തിയ താര സുന്ദരിയാണ് നടി നൈല ഉഷ. ദുബായില്‍ റേഡിയോ ജോക്കി ആയി ജോലി ചെയ്യുമ്പോഴായിരുന്നു നൈല ഉഷയുടെ സിനിമാപ്രവേശം. പിന്നീട് മലയാളത്തില്‍ നായികയായും അവതാരകയായും എല്ലാം നൈല ഉഷ തിളങ്ങി. തിരുവനന്തപുരം സ്വദേശിയായ താരം ദുബായിയില്‍ സഥിര താമസമായിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയില്‍ അവസരം കിട്ടുന്നത്. കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ഫയര്മാന്, പുണ്യാളന് അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റര്‍, പൊറിഞ്ചു മറിയം ജോസ്, ലൂസിഫര്‍ തുടങ്ങി ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി. ഇപ്പോഴിതാ പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ എത്തിയിരിക്കുകയാണ് നടി നൈല ഉഷ. പൃഥ്വിരാജിന്റെ…
Read Moreകുത്തൊഴുക്കിൽ കുറച്ച് ദൂരം ഒഴുകി, യുവാവ് കല്ലിൽ പിടിച്ച് കിടന്നു..! കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാർ രക്ഷിച്ചു
ചെറുപുഴ: കാര്യങ്കോട് പുഴയിൽ വീണ് ഒഴുക്കിൽപെട്ട യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പുളിങ്ങോം സ്വദേശിയായ യുവാവിനെയാണ് പുഴയുടെ കുത്തൊഴുക്കിൽ നിന്ന് നാട്ടുകാർ രക്ഷിച്ചത്. ഞായറാഴ്ച വൈകുന്നേരം കാര്യങ്കോട് പുഴയുടെ കാനംവയൽ ഭാഗത്ത് ഇരുമ്പ് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. കാനംവയലിൽ പ്രകൃതി ഭംഗി കാണാനും പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുമെത്തിയതായിരുന്നു യുവാവും കൂട്ടുകാരും. കാൽ കഴുകാൻ പുഴയിൽ ഇറങ്ങിയ യുവാവ് കല്ലിൽ നിന്നും വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കുത്തൊഴുക്കിൽ കുറച്ച് ദൂരം ഒഴുകിയ യുവാവ് കല്ലിൽ പിടിച്ച് കിടക്കുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇട്ടു കൊടുത്ത കയറിൽ പിടിച്ച യുവാവിനെ നാട്ടുകാർ വലിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു.
Read Moreവിഷം ഉള്ളിൽചെന്ന് യുവതി മരിച്ചു, കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതരം; എട്ടുവർഷമായി ഇരുവരും ഒന്നിച്ചു താമസിച്ചു വരുകയായിരുന്നു; കോതമംഗലത്തെ സംഭവകഥയിങ്ങനെ…
കോതമംഗലം: നെല്ലിമറ്റത്ത് വിഷം ഉള്ളിൽചെന്ന് യുവതി മരിച്ചു. ബന്ധുവായ യുവാവിനെ വിഷം ഉള്ളിൽചെന്ന് ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെല്ലിമറ്റം സ്കൂൾപടിക്ക് സമീപം വാടകവീട്ടിൽ താമസിക്കുന്ന തലക്കോട് മുഞ്ചയ്ക്കൽ ലൈല (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവും മൂവാറ്റുപുഴ പേഴയ്ക്കപ്പിള്ളി സ്വദേശിയുമായ അലിയെ (അലിമുത്ത്-45) കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തൊടുപുഴ അറക്കുളം ആലിൻചുവട് സ്വദേശി ജോമോന് (40) ഒപ്പം എട്ട് വർഷമായി ലൈല വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാല് ദിവസമായി അലി ഈവീട്ടിൽ ഉണ്ടായിരുന്നു. സ്വകാര്യ ബസിൽ ഡോർ ചെക്കറായ ജോമോൻ സംഭവദിവസം ലൈലയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോണ്‍ എടുത്തത് അലിയായിരുന്നു. കൽക്കണ്ടം ആണെന്ന് കരുതി കഴിച്ചത് വിഷമായി പോയി അവശനിലയിലാണെന്ന് അലി ജോമോനോട് പറഞ്ഞതായി പോലീസ് പറഞ്ഞു. ജോമോൻ സ്ഥലത്തെത്തി പോലീസ് വിളിച്ചുകൊടുത്ത ആംബുലൻസിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read Moreഎന്നെ അക്ഷയ് ആവശ്യം പോലെ ഉപയോഗിച്ചു ! വേറെ ആളെ കിട്ടിയപ്പോള്‍ ഒഴിവാക്കി; അക്ഷയ് കുമാറിന്റെ ചതിയെപ്പറ്റി ശില്പ ഷെട്ടി…
ബോളിവുഡിലെ സൂപ്പര്‍താരങ്ങളിലൊരാളായ അക്ഷയ് കുമാറിന് ആരാധകരേറെയാണ്. അക്ഷയ്യുടെ വ്യക്തി ജീവിതം പലപ്പോഴും വാര്‍ത്തയാകാറുമുണ്ട്. കഴിഞ്ഞ 21 വര്‍ഷമായി ട്വിങ്കിള്‍ ഖന്നയാണ് അക്ഷയ് കുമാറിന്റെ ജീവിത സഖി. എന്നാല്‍ ട്വിങ്കിള്‍ അക്ഷയ് കുമാറിന്റെ ജീവിതത്തിലേക്ക് എത്തുന്നതിന് മുമ്പ് നിരവധി നടിമാരുമായി അക്ഷയ് പ്രണയത്തിലായിരുന്നു. ബോളിവുഡിലെ പല മുന്‍നിര നായികമാരുടെ പേരിന് ഓപ്പവും അക്ഷയ് കുമാറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. നടി രേഖ മുതല്‍ രവീണ ടണ്ടന് വരെ ഇങ്ങെ അക്ഷയ് കുമാറുമായി പ്രണയത്തില്‍ ആയിരുന്ന നടിമാരുടെ പട്ടികയല്‍ വരും. ബോളിവുഡിലെ ഒരുകാലത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു അക്ഷയ് കുമാറിന്റെ പ്രണയ ജീവിതം. തൊണ്ണൂറുകളില്‍ ബോളിവുഡിനെ ഇളക്കി മറിച്ച പ്രണയ വാര്‍ത്തയായിരുന്നു അക്ഷയ് കുമാറിന് ശില്പ ഷെട്ടിയുമായുമായും ട്വിങ്കിള്‍ ഖന്നയുമായും ഉണ്ടായിരുന്ന പ്രണയം. മേം കില്ലാഡി തു അനാരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് അക്ഷയ് കുമാറും…
Read More