പീഡനക്കേസില്‍ തിരുവനന്തപുരത്ത് അറസ്റ്റിലായ ടിക് ടോക്- റീല്‍സിലെ ‘മീശക്കാരനെതിരേ’ നിരവധി പരാതികള്‍. വെള്ളല്ലൂര്‍ കീട്ടുവാര്യത്ത് വീട്ടില്‍ വിനീതി(25)നെതിരെയാണ് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചത്. ഇയാള്‍ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡികളും പാസ്വേഡും കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വീട്ടമ്മയായ യുവതിയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികളുമായി ആളുകള്‍ രംഗത്തെത്തിയത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട വിനീത്, പിന്നീട് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് വിവാഹിതയായ യുവതി നല്കിയ പരാതിയില്‍ ആരോപിക്കുന്നത്. ഇവരുടെ ഇ-മെയില്‍ ഐഡിയുടെയും ഇന്‍സ്റ്റഗ്രാം ഐഡിയുടെയും പാസ് വേഡുകള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. ഇയാളുടെ തനിനിറം വ്യക്തമായതോടെ ഇവര്‍ പിന്നീട് വിനീതിന്റെ ഫോണ്‍കോളുകള്‍ എടുത്തിരുന്നില്ല. ഇതോടെ വിനീത് യുവതിയുടെ ഐഡിയില്‍നിന്ന് സ്റ്റോറികളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതായും…
Read MoreDay: August 8, 2022
ബുള്ളറ്റിന്റെ ശബ്ദം ഇഷ്ടപ്പെട്ടില്ല; തോട്ടിൽ നീരാട്ടിനുപോയ ആന വിരണ്ട് റോഡിലൂടെ ഓടി; മണിക്കൂറുകൾക്ക് ശേഷം ശിവശങ്കരനെ മെരുക്കി പാപ്പാന്മാർ; ഓടിക്കൂടിയ നാട്ടുകാരെ തളയ്ക്കാൻ പാട്പെട്ട് പോലീസ്
കൊടുമൺ: കുളിപ്പിക്കാൻ കൊണ്ടുപോയ ആന ബുള്ളറ്റിന്റെ ശബ്ദം കേട്ട് വിരണ്ടത് മണിക്കൂറോളം പരിഭ്രാന്തി പരത്തി. അങ്ങാടിക്കൽ വടക്ക് മണക്കാട് ദേവിക്ഷേത്രത്തിന് സമീപം കൊടുമൺ സ്വദേശി ദീപുവിന്റെ ഉടമസ്ഥതയിലുള്ള ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. മണക്കാട് ക്ഷേത്രത്തിന് സമീപമുള്ള ഒരു പറമ്പിലാണ് ആനയെ സ്ഥിരമായി തളയ്ക്കുന്നത്. ഇന്നലെ രാവിലെ 11 ഓടെ കുളിപ്പിക്കാനായി സമീപത്തെ തോട്ടിലേക്ക് കൊണ്ടുവരവേയാണ് ഇടഞ്ഞത്. ഈ സമയം റോഡിലൂടെ പോയ ബുള്ളറ്റിന്റെ ശബ്ദം കേട്ടയുടനെയാണ് ആന വിരണ്ട് ഓടാൻ തുടങ്ങിയതെന്ന് പറയുന്നു. കോമാട്ട് മുക്ക് – മണക്കാട് റോഡിലൂടെ തലങ്ങും വിലങ്ങും ഓടി. ആന ഇടഞ്ഞത് അറിയാതെ ചിലർ മുന്നിൽ വന്നുപെട്ടെങ്കിലും ഉപദ്രവിച്ചില്ല. ഏറെ നേരം റോഡിൽ കൂടി ഓട്ടം തുടർന്നു. ആനയെ തളയ്ക്കാൻ പാപ്പാൻമാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പറമ്പിൽ നിന്ന വാഴകൾ വെട്ടി പിണ്ടിയും മറ്റും നൽകി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.…
Read Moreബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദം രൂപപ്പെട്ടു. ഇത് 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. കൂടാതെ മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതുമാണ് ശക്തമായ മഴയ്ക്ക് കാരണം.അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385.18 അടിയായി ഉയർന്നു. ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടാനാണ് തീരുമാനം. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയർന്നു. ഇപ്പോൾ 138.75 അടിയാണ് ജലനിരപ്പ്. നിലവിൽ മൂന്ന് ഷട്ടറുകളിലൂടെ സെക്കൻഡിൽ ഒരു ലക്ഷം…
Read Moreന്റെ കണ്ണാ…വര്‍ഗീയമായ പരിപാടികളില്‍ പോകുന്നതിനുമാത്രമാണ് പാര്‍ട്ടി വിലക്ക്; ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിന്റെ കാരണം വിശദീകരിച്ച് മേയർ ബീനാ ഫിലിപ്പ്
സ്വന്തം ലേഖകന്‍കോഴിക്കോട്: സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ഡോ. ബീനാഫിലിപ്പ് വിവാദത്തില്‍. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃസമ്മേളനത്തിലാണ് മേയര്‍ സംബന്ധിച്ചത്. അമ്മമാര്‍ പങ്കെടുപ്പിച്ച പരിപാടി എന്ന നിലയ്ക്കാണ് താന്‍ പങ്കെടുത്തതെന്നും തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും മേയര്‍ പിന്നീട് പ്രതികരിച്ചു. കുട്ടികളെ നന്നായി നോക്കുന്നത്…കോഴിക്കോട് ചിന്മയ വിദ്യാലയത്തിലാണ് മാതൃസമ്മേളനം ഒരുക്കിയിരുന്നത്. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്. കേരളത്തിലെ ശിശു പരിപാലനത്തെ കുറ്റപ്പെടുത്തിയ മേയര്‍ ഉത്തരേന്ത്യയിലാണ് കുട്ടികളെ നന്നായി നോക്കുന്നതെന്ന് പറഞ്ഞിരുന്നു. ശ്രീകൃഷ്ണ രൂപം മനസില്‍ ഉണ്ടാകണമെന്നും പുരാണ കഥാപാത്രങ്ങളെ മനസിലേക്ക് ഉള്‍ക്കൊള്ളണമെന്നും മേയര്‍ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ഉണ്ണിക്കണ്ണനേടു ഭക്തിയുണ്ടായാല്‍ ഒരിക്കലും കുട്ടികളോടു നമ്മള് ദേഷ്യപ്പെടില്ലെന്നും അവര്‍ പ്രസംഗിച്ചിരുന്നു. വർഗീയമായി ഒന്നുമില്ല- മേയർസിപിഎം പ്രതിനിധിയായ മേയര്‍ ബാലഗോകുലത്തിന്റെ പരിപാടിക്ക് എത്തിയത് വിവാദമായതോടെയാണ് മേയര്‍ ഇന്ന് വിശദീകരണവുമായി എത്തിയത്.…
Read Moreപോലീസ് സഹകരണ സംഘത്തിൽനിന്നു ലോൺ സംഘടിപ്പിച്ച് തട്ടിയത് ഒന്നരക്കോടി; മുൻ പോലീസുകാരൻ കുടുങ്ങി; അമിത ലാഭം മോഹിച്ച് ലോൺ എടുത്തുനൽകിയ പോലീസുകാർക്ക് കിട്ടിയ പണികണ്ടോ
തൊടുപുഴ: ഇടുക്കി പോലീസ് സഹകരണ സംഘത്തിൽനിന്നു പോലീസുകാരെ ഉപയോഗിച്ചും സ്വന്തമായും വായ്പയെടുത്ത് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ മുൻ പോലീസുകാരനെ ഇടുക്കി ഡിസിആർബി സംഘം തമിഴ്നാട്ടിൽനിന്നു പിടികൂടി. ഇടുക്കി എആർ ക്യാന്പിൽ സിവിൽ പോലീസ് ഓഫീസറായിരുന്ന കാഞ്ഞിരപ്പള്ളി ഒറ്റത്തെങ്ങിൽ വീട്ടിൽ അമീർ ഷാ (43)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2019-ലാണ് ഇയാൾ സർവീസിലിരിക്കെ പണം തട്ടിപ്പു നടത്തിയത്. ഇതോടെ ആ വർഷംതന്നെ ഇയാളെ സർവീസിൽനിന്നു നീക്കം ചെയ്തിരുന്നു. സഹപ്രവർത്തകരെകൊണ്ട് വായ്പയെടുപ്പിച്ച പണം ഇയാൾ ഓണ്‍ലൈൻ റമ്മി കളിക്കാനായി ഉപയോഗിക്കുകയായിരുന്നെന്നാണ് പോലീസിനു ലഭിച്ച വിവരം. നിരവധി പോലീസ് ഉദ്യോഗസ്ഥരെ ഇയാൾ കബളിപ്പിച്ച് പണം തട്ടിയെടുത്തിരുന്നു. സഹകരണ സംഘത്തിൽ മാസാമാസം അടയ്ക്കേണ്ട തുകയോടൊപ്പം കൂടുതൽ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ വായ്പ എടുപ്പിച്ചിരുന്നത്. ആദ്യമെല്ലാം സൊസൈറ്റിയിൽ നൽകാനുള്ളതും വാഗ്ദാനം ചെയ്തിരുന്ന തുകയും വായ്പ എടുത്തു നൽകിയ…
Read Moreകുഞ്ഞ് അജീഷയ്ക്ക് ലോകം കാണാൻ അവസരമൊരുങ്ങുന്നു; തിമിരത്തെ തുടച്ചു മാറ്റാനുള്ള ചികിത്സാചെലവ് റോട്ടറി കാർഡമം സിറ്റി ഏറ്റെടുത്തു
നെടുങ്കണ്ടം: കുഞ്ഞ് അജീഷയ്ക്ക് ലോകം കാണാൻ അവസരം ഒരുങ്ങുന്നു. ജന്മനാ തിമിരം ബാധിച്ചതിനെത്തുടർന്ന് കാഴ്ചശക്തിയില്ലാതായ മൂന്നുവയസുകാരി പാറത്തോട് പ്ലാത്തറയ്ക്കൽ അനുവിന്റെ മകൾ അജീഷയുടെ ശസ്ത്രക്രിയയും മറ്റു ചികിത്സകളും നെടുങ്കണ്ടം റോട്ടറി കാർഡമം സിറ്റി ക്ലബ്ബ് ഏറ്റെടുത്തു. നിർധന കുടുംബത്തിന്റെ അവസ്ഥ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽ പ്പെട്ടതോടെയാണ് റോട്ടറി കാർഡമം സിറ്റി ക്ലബ്ബ് അംഗങ്ങൾ അനുവിന്റെ വീട്ടിലെത്തി ചികിത്സാച്ചെലവുകൾ ഏറ്റെടുത്തത്. ഭർത്താവ് ഉപേക്ഷിച്ചതോടെ രണ്ട് കുട്ടികളുമായി അനു പാറത്തോട് സുബ്ബുകണ്ടംപാറയിലെ കൊച്ചുവീട്ടിലാണ് കഴിയുന്നത്. രണ്ട് മുറികൾ മാത്രമുള്ള ചോർന്നൊലിക്കുന്ന ഈ വീട്ടിൽ ഇവരെക്കൂടാതെ മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പടെ അഞ്ച് അംഗങ്ങൾക്കൂടി താമസിക്കുന്നുണ്ട്. അനുവിന്റെ പിതാവ് കൂലിപ്പണിയെടുത്താണ് ഈ എട്ടംഗ കുടുംബത്തെ സംരക്ഷിക്കുന്നത്. ഇതിനിടെയാണ് അജീഷയ്ക്ക് കാഴ്ചശക്തിയില്ലെന്ന് അറിയുന്നത്. ഓടിനടക്കുന്പോൾ തട്ടിവീഴുന്നതും ശബ്ദത്തിനനുസരിച്ച് പ്രതികരിക്കുന്നതും ശ്രദ്ധയിൽപെട്ടപ്പോഴാണ് കുട്ടിക്ക് കാഴ്ചയ്ക്ക് പ്രശ്നമുണ്ടെന്ന് മനസിലായത്. വിശദമായ പരിശോധനയിൽ രണ്ട് ശസ്ത്രക്രിയകൾ…
Read Moreപടിഞ്ഞാറ് നേരിയ ആശ്വാസം; കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞു; വെള്ളത്തിന്റെ ഇറക്കത്തിൽ വേഗത കുറവെന്ന് ജനങ്ങൾ
കോട്ടയം: മഴയ്ക്കു ശമനമായതോടെ മഴക്കെടുതിയിൽനിന്നു നേരിയ ആശ്വാസം. ജില്ലയിൽ ഇന്നലെ പകൽ കാര്യമായ മഴയുണ്ടായില്ല. മഴ കുറഞ്ഞെങ്കിലും പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കോട്ടയം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ ഭാഗം, കുമരകം, അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര, വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞു എന്നതിന്റെ ആശ്വാസം മാത്രമാണുള്ളത്. വെള്ളം ഇറക്കം പതുക്കെയാണ്. അതിനാൽ കെടുതി രൂക്ഷമാണ്. പലർക്കും ക്യാന്പുകളിൽനിന്നു വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ ഇന്നു മുതൽ മഴ ശക്തി പ്രാപിക്കുമെന്ന വാർത്ത എല്ലാവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മലയോര മേഖലയാണ് ഭീതിയിൽ കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ മൂന്നിലവ്, തീക്കോയി, കൂട്ടിക്കൽ പ്രദേശത്തുള്ളവർ ചെറിയ മഴയേ പോലും ഭയക്കുകയാണ്. മഴ മാറി നിന്നതോടെ കഴിഞ്ഞ ദിവസമാണ് ആളുകൾ ബന്ധുവീടുകളിൽനിന്നും മറ്റും സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തിയത്. കാലവർഷക്കെടുതിയിൽ ജില്ലയിൽ കോടിക്കണക്കിനു രൂപയുടെ…
Read Moreസിപിഎം കേരള കോണ്‍ഗ്രസ് -എമ്മിനെ ഉപയോഗിച്ച് ഒതുക്കാൻ ശ്രമിക്കുന്നതായി സിപിഐ
ഏറ്റുമാനൂർ: യുഡിഎഫിൽനിന്ന് എൽഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസ് -എമ്മിനെ ഉപയോഗിച്ചു ജില്ലയിൽ സിപിഐയെ ഒതുക്കാൻ സിപിഎം ശ്രമിക്കുന്നതായി സിപിഐ സംഘടനാ റിപ്പോർട്ട്. ഏറ്റുമാനൂരിൽ ആരംഭിച്ച സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് സിപിഎമ്മിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐയുടെ സീറ്റുകൾ കേരള കോണ്‍ഗ്രസിനു വാങ്ങി നൽകാൻ സിപിഎമ്മാണ് മുന്നിട്ടിറങ്ങിയത്. സീറ്റുകൾ കുറയ്ക്കാനുള്ള ശ്രമവും നടന്നു. ഇതിന്റെ ഭാഗമായി പല പഞ്ചായത്തുകളിലും സിപിഐക്ക് ഒറ്റയ്ക്കു മത്സരിക്കേണ്ടി വന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയ സാധ്യതയുള്ള സീറ്റായ കാഞ്ഞിരപ്പളളി കേരള കോണ്‍ഗ്രസിനു നൽകേണ്ടി വന്നു. എന്നാൽ, മറ്റൊരു സീറ്റ് ലഭിച്ചില്ല. എൽഡിഎഫ് പരിപാടികളിലും മുന്നണി യോഗങ്ങളിലും സിപിഎമ്മിനു കേരള കോണ്‍ഗ്രസിനോടാണ് ചങ്ങാത്തം. പലയിടത്തും സിപിഐയെ ഒഴിവാക്കുകയാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഏറ്റുമാനൂർ തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം സിപിഐ ദേശീയ…
Read Moreവീട്ടമ്മയുടെ മാല പൊട്ടിച്ചത് പാപ്പനെന്ന തോമസ് കുര്യാക്കോസ്; രണ്ടാം പ്രതി ബൈക്ക് ഓടിച്ച ചന്ദ്രനെ പൊക്കിയപ്പോൾ മാല ജാസ്മിന്റെ കൈയിലെന്ന്; കായംകുളത്തെ മാലമോഷണക്കഥയിങ്ങനെ
കായംകുളം: മാവേലിസ്റ്റോറിൽ വന്ന വീട്ടമ്മയുടെ മൂന്നര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച കേസിൽ ഒരു യുവതികൂടി പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി തെക്കേവിളയിൽ അമ്പനാകുളങ്ങര വീട്ടിൽനിന്നും ആലപ്പുഴ കളർകോട് റിലയൻസ് മാളിന് പടിഞ്ഞാറു ഗുരുപുരത്ത് അമ്പലപറമ്പിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന നൗഷാദിന്റെ ഭാര്യ ജാസ്മിൻ(46) ആണ് കായംകുളം പോലീസിന്റെ പിടിയിലായത് കഴിഞ്ഞ മേയ് ഏഴിന് ഉച്ചയ്ക്കു കൃഷ്ണപുരം കാപ്പിൽ മാവേലി സ്റ്റോറിനു മുന്നിലാണ് വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച സംഭവമുണ്ടായത്. സ്കൂട്ടറിലെത്തി മാല പറിച്ച ഒന്നാം പ്രതി കോട്ടയം തൃക്കൊടിത്താനം സ്വദേശി പാപ്പൻ എന്നു വിളിക്കുന്ന തോമസ് കുര്യാക്കോസ്, രണ്ടാം പ്രതി കൊല്ലം ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് പ്ലാവിളയിൽ വിഷ്ണു ചന്ദ്രൻ (29) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. രണ്ടാം പ്രതിയായ വിഷ്ണു ചന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതിയുടെ സുഹൃത്തായ ആലപ്പുഴ സ്വദേശിനി ജാസ്മിനെ മാല ഏൽപ്പിച്ചതായി…
Read More