സ്വന്തം ലേഖകൻ കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ആക്രമണങ്ങൾ ഗറില്ലാ മോഡലെന്ന് സംസ്ഥാന രഹസ്യാന്വേഷണ റിപ്പോർട്ട്. സമീപകാലത്ത് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ നടത്തിയ ഹർത്താലിനെക്കാൾ ഏറ്റവും കൂടുതൽ ആക്രമണം നടന്ന ഹർത്താലുകളിൽ ഒന്നാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസി ബസുകൾക്ക് നേരെ നടന്ന കല്ലേറ് ഒളിയാക്രമണമാണ്. 70 ബസുകളാണ് തകർത്തത്. സാധാരണ ഹർത്താലിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഇരുചക്രവാഹനങ്ങളും ആംബുലൻസുകൾ പോലും ആക്രമിക്കപ്പെട്ടു. ഓരോ ജില്ലകളിലെയും ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങൾ അരങ്ങേറിയത്. ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും രണ്ടോ മൂന്നോ പേരെത്തി ആക്രമണം നടത്തിയ ശേഷം മടങ്ങി പോവുകയായിരുന്നു. എന്നാൽ, അക്രമിസംഘങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ കൂടുതൽ പ്രവർത്തകരെത്തി ഇവരെ രക്ഷപ്പെടുത്തുകയും ചെയ്യും. നാറാത്ത് എൻഐഐ കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് കണ്ടെത്തിയ ആക്രമണ രീതികളും ഇന്നലത്തെ ഹർത്താലിൽ നടന്നതായും റിപ്പോർട്ടുണ്ട്. പെട്രോൾ ബോംബുകൾ മുൻകൂട്ടി…
Read MoreDay: September 24, 2022
Ways To Find Latvia Women
Men from different nations, who first visit this nation, suppose that they are in a fairy tale surrounded by single how women beauties with blue eyes. The exterior women of Latvian ladies for marriage is perfectly mixed with the friendliness and gentleness of their character. Feminism, as more all realize it in other Western countries, has nothing to do with the lives of those ladies. Stylish and complicated lativian women Latvian women love dating present their beauty, however they’ve an innate woman the type and steadiness. Girls means they’re dressing…
Read Moreസാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു ! ഇതിനായി സാമന്തയെ പ്രേരിപ്പിച്ചത് ആരെന്നറിയാമോ ?
ഈ വരുന്ന ഒക്ടോബര്‍ രണ്ടിന് സാമന്ത നാഗചൈതന്യ വിവാഹമോചനത്തിന് ഒരു വര്‍ഷം തികയാനിരിരിക്കെ സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടി രണ്ടാം വിവാഹത്തിന് സമ്മതം മൂളിയെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. സാമന്ത ഗുരുവായി കാണുന്ന വ്യക്തിയാണ് സദ്ഗുരു. അദ്ദേഹം താരത്തെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തയിടെ കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ താന്‍ ഇപ്പോള്‍ പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ ഇല്ലെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു. തന്റെ ഹൃദയത്തിലേക്കുള്ള വാതില്‍ അടഞ്ഞു തന്നെ കിടക്കുകയാണെന്നാണ് താരം വ്യക്തമാക്കിയത്. എന്നാല്‍ സദ്ഗുരു സാമന്തയുടെ മനസ് മാറ്റിയെന്നാണ് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. എപ്പോഴും വിശദീകരണവുമായി എത്തുന്ന സാമന്തയുടെ മാനേജര്‍ ഈ പുതിയ വാര്‍ത്തയിലും ഉടന്‍ വിശദീകരണവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയായ സാമന്ത…
Read Moreനിശാസുന്ദരികള്‍ നിങ്ങളെ മാടി വിളിക്കും ! പ്രലോഭനത്തില്‍ പെട്ടുപോയാല്‍ ശരിക്കും പെടും…
രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നവരാണോ നിങ്ങള്‍ … എന്നാല്‍ വഴിയരികില്‍ ഇവരെ കണ്ടിട്ടുണ്ടാകും. മിന്നുന്ന സാരിയുടത്ത് മദാലസകളായി വഴിയരികില്‍ പെണ് വേഷം കെട്ടിനില്ക്കുന്നവര്…സെക്സ് വര്‍ക്കിനായി മാടി വിളിക്കുന്നവര്‍ … വഴിയരികില്‍ വച്ചുതന്നെ റേറ്റ് ഫിക്സ് ചെയ്യുന്നവര്‍…ഇതില്‍ ട്രാന്‍സ്ജെന്‍ഡറുകളുണ്ട്, അല്ലാത്തവരുമുണ്ട്. പോലീസ് കണ്ടാലും കണ്ടില്ലെന്നു നടിക്കും. ഇടപെട്ടാല്‍ പൊല്ലാപ്പായി…കേസായി. പക്ഷെ ഇടപെട്ടില്ലെങ്കിലോ ഇത് നയിക്കുന്നത് വലിയ സുരക്ഷാ പ്രശ്നങ്ങളിലേക്കും. സെക്സ് വര്‍ക്കിനായി എത്തുന്നവര്‍ പണം തട്ടിയെടുത്തു, മാല പറിച്ചുകൊണ്ടുപോയി, മാന്തി, പിച്ചി… പരാതിയുടെ പ്രളയം. കോഴിക്കോടു നിന്നുമാത്രം രണ്ടാഴ്ചയ്ക്കിടെ രണ്ടു പരാതികളാണ് ഉണ്ടായത്. മാനം ഭയന്ന് പുറത്തുപറയാത്തവരും ഏറെ. സത്യം പറഞ്ഞാല്‍ രാത്രികാലങ്ങളില്‍ കുടുംബസമേതം പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇത്തരക്കാരെ കൊണ്ടെന്ന പരാതിവേറെ. തൊട്ടാല്‍ പെട്ടു, തൊട്ടില്ലെങ്കിലോ ട്രാന്‍സ് ജെന്ഡര്മാരെല്ലാവരും സെക്സ് വര്ക്കര്മാരാണെന്നല്ല പറഞ്ഞു വരുന്നത്. കോഴിക്കോട്ടെ കാര്യം തന്നെ എടുക്കാം..സ്മശാനം റോഡ് പരിസരത്ത് രാത്രി ഇവരുടെ സ്ഥിരം താവളമാണ്.…
Read Moreമണിയന്തടം, വടകോട് പ്രദേശങ്ങളിലെ അജ്ഞാതജീവി ആക്രമണം ! നാട്ടുകാര്‍ അതീവ ഭീതിയില്‍…
വാഴക്കുളം: മണിയന്തടം, വടകോട് പ്രദേശങ്ങളില്‍ രണ്ടാഴ്ചയിലേറെയായി തുടരുന്ന അജ്ഞാത ജീവിയുടെ ആക്രമണ ഭീഷണിയില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അജ്ഞാത ജീവിയെ തിരിച്ചറിയാനോ നിത്യേന ഉണ്ടാകാവുന്ന ആക്രമണ ഭീഷണി ഒഴിവാക്കാനോ ഉള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ പത്തിനാണ് മേഖലയില്‍ അജ്ഞാത ജീവിയുടെ സാന്നിധ്യം ആദ്യം അറിഞ്ഞത്. 13ന് രാത്രി സമീപത്തുള്ള ആട് കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ കല്ലൂര്‍ക്കാട്ടെ തടി വ്യാപാരി പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവിയെ അടുത്തു കണ്ടിരുന്നു. സമീപത്തു തന്നെയുള്ള മറ്റൊരു റബര്‍ തോട്ടത്തിനു സമീപം വ്യാഴാഴ്ച രാവിലെ മുള്ളന്‍ പന്നിയുടെ കൊല്ലപ്പെട്ട നിലയിലുള്ള ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ എംഎല്‍എയും എംപിയും ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നിസംഗത തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ കാമറ സ്ഥാപിക്കാനും വന്യജീവികള്‍ക്കായി കെണികള്‍ ഒരുക്കാന്‍ വനം വകുപ്പ്…
Read Moreആരെയും ചീത്ത വിളിച്ചിട്ടില്ലെന്ന് ശ്രീനാഥ് ഭാസി ! പരാതിയുമായി മുന്നോട്ടു പോകാനുറച്ച് അവതാരക; നടനെ ചോദ്യം ചെയ്യും…
കൊച്ചി: അഭിമുഖത്തിനിടെ യുട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും. അതേസമയം താന്‍ ആരെയും ചീത്ത വിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ വാദം. എന്നാല്‍ പരാതിയുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് അവതാരക. നടന് ക്ഷമ പറയുമെന്നാണ് കരുതിയത്. ഇതുണ്ടാകാത്ത സാഹചര്യത്തിലാണിത്. പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷം വൈകാതെ നടനെ ചോദ്യം ചെയ്യുമെന്ന് മരട് പോലീസ് വ്യക്തമാക്കി. ചട്ടമ്പി എന്ന സിനിമയുടെ പ്രചരണാര്‍ഥം നടന്ന അഭിമുഖത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവതാരക ഇമെയില്‍ വഴി പോലീസില്‍ പരാതി നല്‍കിയത്. യാതൊരു പ്രകോപനമില്ലാതെ തന്നോടും കാമറ ക്രൂവിനോടും പെരുമാറിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം പരാതിയുമായി മുന്നോട്ട് പോകരുതെന്ന് അറിയിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നതായും അവതാരക ആരോപിക്കുന്നുണ്ട്.
Read Moreകൊക്കൂണ്‍ പതിനഞ്ചാം എഡിഷന് ഇന്ന് തിരശീല വീഴും
കൊച്ചി: നാല് ദിവസം നീണ്ടുനിന്ന കേരള പോലീസിന്റെ സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സായ കൊക്കൂണ്‍ പതിനഞ്ചാം എഡിഷന് ഇന്ന് തിരശീല വീഴും. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ വര്‍ക്ക്ഷോപ്പുകളും ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിവിധ സൈബര്‍ വിഷയങ്ങളിലെ വിദഗ്ധരുടെ ചര്‍ച്ചകളുമാണ് നടന്നുവരുന്നത്. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. നടന് മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഈഗിള്‍ ഐ പുറത്തിറക്കി ഡ്രോണുകളെ നിര്‍വീര്യമാക്കാനും തകര്‍ക്കാനും ശേഷിയുള്ള കേരള പോലീസിന്റെ ആന്റി ഡ്രോണ്‍ മൊബൈല്‍ വെഹിക്കിളായ ഈഗിള്‍ ഐ ഇന്നലെ നടന്ന ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറക്കി. പോലീസിന്റെ ഡ്രോണ്‍ ഫോറക്സിക് വിഭാഗമാണ് ഇതിന്റെ നിര്‍മാണം.ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്തുള്‍പ്പെടെ വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പില്‍ ഘടിപ്പിച്ചിരിക്കുന്ന…
Read Moreപോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് ! പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ
കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. 11 പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ നീക്കം.അറസ്റ്റിലായവര്‍ നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഇവരില്‍ ചിലരെ വിശദമായി ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹിക്ക് കൊണ്ടുപോകുമെന്നാണ് വിവരം. അറസ്റ്റിന് പിന്നാലെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ കലൂരിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. ഒരുപ്രത്യേക സമുദായത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ട് പ്രതികള്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കിയതായി കഴിഞ്ഞ ദിവസം ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പ്രതികളില്‍നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസിലെ രണ്ടാം…
Read Moreകാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍
കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. താമരശേരി അണ്ടോണ വെള്ളച്ചാല്‍ വി.സി. അഷ്റഫിന്റെ മകന് മുഹമ്മദ് അമീന്റെ (അനു) മൃതദേഹമാണ് വീടിന് സമീപത്തെ പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെയാണ് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കുട്ടിയെ കാണാതായത്. രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ ഇന്നു രാവിലെയാണ് പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു.കുട്ടിയെ കാണാതായ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Read Moreകിടപ്പുരോഗിയായ അനുജനെ ജ്യേഷ്ഠന് കുത്തിക്കൊന്നു ! വെറ്ററിനറി ഡോക്ടറായ സന്തോഷ് കസ്റ്റഡിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ കിടപ്പ് രോഗിയായ അനുജനെ ജ്യേഷ്ഠന് കുത്തിക്കൊലപ്പെടുത്തി. വെറ്ററിനറി ഡോക്ടറായ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മേല്‍വെട്ടൂര്‍ കാര്‍ത്തികയില്‍ സന്ദീപ് (47) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന് സന്തോഷിനെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കത്തി കൊണ്ട ് സന്തോഷ് സന്ദീപിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏറെനാളായി കിടപ്പ് രോഗിയായി വീട്ടില്‍ കഴിയുന്ന സന്ദീപ് മരണമടയാത്തതിലുള്ള നീരസവും ഇദ്ദേഹത്തെ പരിചരിക്കാനുള്ള വിമുഖതയുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സന്തോഷ് വിവാഹമോചിതനാണ്. വെറ്ററിനറി ഡോക്ടറായ സന്തോഷ് നിലവില്‍ സസ്പെന്‍ഷനിലാണ്. വര്‍ക്കല പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സന്ദീപ് റെയില്‍വേ ജീവനക്കാരനാണ്.
Read More