പയ്യന്നൂര്‍: മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്റെ ഡ്രൈവര്‍ കാറമേല്‍ മുച്ചിലോട്ടെ പി.വി. ഷിനോജ്(29) സത്യസന്ധതയിൽ മുഹ്സീനയക്ക് തിരികെ ലഭിച്ചത് അറുപത് ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ. ഇന്നലെ രാത്രി എട്ടോടെയാണ് വീടിന് സമീപത്തെ മുച്ചിലോട് ക്ഷേത്രപരിസരത്ത് റോഡില്‍ ഒരു ബാഗ് വീണുകിടക്കുന്നതായി ഷിനോജ് കണ്ടത്. ബാഗ് തുറന്നുനോക്കിയപ്പോഴാണ് അതില്‍ സ്വർണാഭരണങ്ങളായിരുന്നു. ബാഗിൽ നിന്ന് ലഭിച്ച ഡോക്ടറുടെ പഴയ കുറിപ്പടിയില്നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചാണ് ഉടമയായ പാലത്തരയിലെ മുഹ്സിനയെ വിവരമറിയിച്ചത്. ബന്ധുവിന്റെ വീട്ടിലെ സല്ക്കാരാഘോഷങ്ങളില് പങ്കെടുത്തശേഷം ഓട്ടോ ടാക്സിയിലുള്ള മടക്കയാത്രയിലാണ് ഇവരുടെ ബാഗ് നഷ്ടമായത്. മടക്കയാത്രക്ക് മുമ്പ് ആഭരണങ്ങള്‍ ഊരി ബാഗില്‍ വെച്ചിരുന്നു. മുഹ്സീനയുടെ മകളും കുട്ടികളുമാണ് ഓട്ടോടാക്സിയിലുണ്ടായിരുന്നത്. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ബാഗ് വീണുപോയത് മുതിര്‍ന്നവര്‍ അറിഞ്ഞുമില്ല. വീട്ടിലെത്തി സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് എവിടേയോ നഷ്ടപ്പെട്ടതിന്റെ മാനസിക പ്രയാസത്തില്‍ കഴിയുന്നതിനിടയിലാണ് ഷിനോജിന്റെ വിളിയെത്തിയത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വര്‍ണാഭരണങ്ങള്‍ കണ്ടുകിട്ടയതിന്റെ ആശ്വാസത്തിലെത്തിയ മുഹ്സീനക്ക്…
Read MoreDay: October 1, 2022
എന്നോട് ക്ഷമിക്കണം, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു..! നടിയും മോഡലുമായ ആകാംക്ഷ മോഹൻ മരിച്ച നിലയിൽ
മുംബൈ: നടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) അന്ധേരിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഹരിയാന സ്വദേശിയാണ് ആകാംക്ഷ മോഹൻ. ബുധനാഴ്ചയാണ് ആകാംക്ഷ ഹോട്ടലിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാവിലെ മുറിയിൽ ഭക്ഷണം എത്തിക്കാൻ ജീവനക്കാർ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ നടിയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ‘എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു’ എന്നൊരു കുറിപ്പും മുറിയിൽ നിന്ന് ലഭിച്ചു. യമുന നഗറിലെ അപാർട്ട്മെന്റിൽ നടി തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ‘9 തിരുടർകൾ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആകാംക്ഷ സിനിമ മേഖലയിലെത്തിയത്. പരസ്യചിത്രങ്ങളിലും മോഡലിങ്ങിലും സജീവമായിരുന്നു. ആകാംക്ഷ പ്രധാന വേഷത്തിൽ അഭിനയിച്ച…
Read Moreഇനി ശാസ്ത്രീയ പരിശോധന മാത്രമാണ് ബാക്കി! നടിമാര്‍ക്കുനേരെ ലൈംഗിക അതിക്രത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടവര്‍ക്കും മുട്ടന്‍പണി
കോഴിക്കോട്: നഗരത്തിലെ മാളില്‍ നടിമാര്‍ക്കെതിരേ നടന്ന ലൈംഗികാതിക്രമകേസുകളില്‍ മാളിലെ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. കടകളില്‍ നിന്നും ഷോപ്പിംഗ് നടത്തിയവര്‍ അവരുടെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഇതിനായി സംഭവം നടന്ന ഏഴുമുതല്‍ പത്ത് മണിവരെ മാളില്ലണ്ടായിരുന്ന ആളുകളുടെയും ജീവനക്കാരുടെയും ഫോണിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ചിലര്‍ ഫോണിലെടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടുണ്ട്. ഇതിനെ അറിച്ചും അന്വേഷിക്കുന്നതായി പന്തീരാങ്കാവ് പോലീസ് അറിയിച്ചു. അതേസമയം, മാളിലെ 200 സിസി ടിവികള്‍ പോലീസ് പരിശോധിച്ചു കഴിഞ്ഞു. ഇനി ശാസ്ത്രീയ പരിശോധന മാത്രമാണ് ബാക്കി. കോഴിക്കോട് ബൈപാസിലെ ഹൈലൈറ്റ് മാളിലാണ് നടിമാര്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ്സ് എന്ന സിനിമയുടെ പ്രമോഷന് പരിപാടിക്കായി എത്തിയ യുവനടിമാരടങ്ങിയ സംഘം പരിപാടി കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി മടങ്ങാന്‍ ശ്രമിക്കവേ മാളിനുള്ളില്‍ വച്ചാണ് അതിക്രമം നടന്നത്. ആള്‍ക്കൂട്ടത്തിനടയില്‍ വച്ച്…
Read Moreകടംവാങ്ങിയ പണം നൽകാൻ കഴിയാതെ വന്നപ്പോള്‍..! ബന്ധു ഉൾപ്പെടെ സുഹൃത്തുക്കൾ ലൈംഗീകമായി പീഡിപ്പിച്ച 10 വയസുകാരൻ മരിച്ചു; കുട്ടി പ്രതികൾ കസ്റ്റഡിയിൽ
ന്യൂഡൽഹി: സുഹൃത്തുക്കൾ ചേർന്ന് ലൈംഗീകമായി പീഡിപ്പിച്ച് ഗുരുതരപരിക്കേറ്റ 10 വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഒരു ബന്ധു ഉൾപ്പെടെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. കുട്ടി ഡൽഹി ലോക്നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിലെ (എൽഎൻജെപി) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഡൽഹിയിലെ ന്യൂ സീലംപൂർ സ്വദേശികളായ 10 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പ്രതികൾ. കുട്ടിയുടെ മുറിവുകൾ ഭയാനകമായിരുന്നെന്ന് എൽഎൻജെപിയിലെ ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ മാസം 19 ന് ആയിരുന്നു സംഭവം. പീഡനം നടന്ന് നാല് ദിവസം കഴിഞ്ഞാണ് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. ഇതോടെ മുറിവുകൾ വഷളായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പോലീസ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെങ്കിലും മൊഴി നൽകാൻ തയാറായില്ല. പിന്നീട് കൗൺസിലിംഗിനു ശേഷമാണ് കുട്ടിയുടെ മാതാവ് മൊഴിനൽകിയത്. കടംവാങ്ങിയ പണം നൽകാൻ കഴിയാതെ വന്നതോടെ…
Read More‘പുകവലി പാടില്ല, നായ്ക്കള്‍ക്ക് പ്രവേശനമില്ല, പുകവലിക്കുന്ന നായ്ക്കള്‍ക്കും പ്രവേശനമില്ല..! സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി റെസ്റ്റോറന്റ് നിയമങ്ങള്‍
സമൂഹ മാധ്യമങ്ങളില്‍ വെെവിധ്യമായ വിഷയങ്ങള്‍ ചര്ച്ചയാകാറുണ്ടല്ലൊ. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ ആ വിഷയത്തെ വെെറലാക്കാറുമുണ്ട്. അത്തരത്തിലൊരു കാര്യമാണ് ഒരു റെസ്റ്റോന്റ് നിയാമവലിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നെറ്റീസണ്‍ ലോകത്ത് സംഭവിക്കുന്നത്. കിഴക്കന്‍ സൗത്ത് ലണ്ടനിലെ കോസ്റ്റ കോഫിയില്‍ എഴുതിവച്ചിരിക്കുന്ന ചില നിയാമവലികള് ആളുകളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. “പുകവലി പാടില്ല. നായ്ക്കള്‍ക്ക് പ്രവേശനമില്ല. പുകവലിക്കുന്ന നായ്ക്കള്‍ക്കും പ്രവേശനമില്ല’ എന്നാണൊരു നിയമം. എന്നാലിതിനെ വിമര്‍ശിച്ച് ധാരാളം പേര് രംഗത്തെി. ഭക്ഷണം കഴിക്കാനെത്തുന്നവരെ നായയോട് ഉപമിക്കുന്ന സമീപനം ശരിയല്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷേ റെസ്റ്റോറന്റ് ഉടമകള്‍ ഇത്തരത്തിലൊരു ബോര്‍ഡ് വയ്ക്കണമെങ്കില്‍ അതിന് പിന്നില്‍ എന്തെങ്കിലും ഒരു കഥ കാണുമെന്നാണ് ചിലര്‍ പറയുന്നത്. അത് മനസിലാക്കിയ ശേഷം വിമര്‍ശിക്കൂ എന്നാണവര്‍ അഭിപ്രായപ്പെടുന്നത്. ഈ നിയാമലി ബോര്‍ഡ് കൂടാതെ മറ്റൊരു രസകരമായ എഴുത്തും ഇവിടുണ്ട്. അതില്‍ “നിങ്ങള്‍ സിസിടിവി നിരീക്ഷണത്തിലാണ്, നിങ്ങളുടെ അമ്മ ഇവിടെ ഉണ്ടെന്ന്…
Read Moreഅതിക്രൂരമായ കൊലപാതകം! അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥഭാര്യയും മരിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: കിളിമാനൂരിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥനും ഭാര്യയും മരിച്ചു. മുടപുരം സ്വദേശി പ്രഭാകര കുറുപ്പും ഭാര്യ വിമലകുമാരിയുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ വിമലകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ദമ്പതിമാരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഭാകര കുറുപ്പിനെ രക്ഷിക്കാനായില്ല. ഇവരെ ആക്രമിച്ച ശശിധരൻ നായർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. അതിക്രൂരമായാണ് കൊലപാതകം നടത്തിയത്. ദമ്പതികളുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച ശേഷമാണ് തീകൊളുത്തിയത്. ക്രൂരകൃത്യത്തിന് പിന്നിൽ ശശിധരൻ നായരുടെ മകൻ മരിച്ചതിലെ പകയാണെന്നും സൂചനയുണ്ട്. പ്രഭാകര കുറുപ്പ്, ശശിയുടെ മകൻ ജീവനൊടുക്കിയ കേസിലെ പ്രതിയായിരുന്നു. കേസിൽ പ്രഭാകരക്കുറുപ്പിനെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. 29 വർഷം…
Read More‘സന്തോഷം’ വർധിക്കുമോ ? നമീബിയയിൽ നിന്നെത്തിയ ചീറ്റ ഗർഭിണിയെന്ന് സൂചന; അമ്മയാകാൻ ഒരുങ്ങുന്ന ചീറ്റയ്ക്ക് പ്രത്യേക സൗകര്യങ്ങൾ
ഭോപാൽ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലേക്ക് വിരുന്നെത്തിയ ചീറ്റകളിലൊന്ന് ഗർഭിണിയെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി “ആശ’ എന്ന് പേരിട്ട ചീറ്റയാണ് ഗർഭലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. കുനോ വന്യജീവി സങ്കേതത്തിൽ പാർപ്പിച്ചിരിക്കുന്ന ചീറ്റ ഗർഭകാലത്തുള്ള ശാരീരിക-മാനസിക ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും ശരീരത്തിൽ ഹോർമോൺ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഗർഭാവസ്ഥ സ്ഥിരീകരിക്കാൻ ഒക്ടോബർ അവസാനം വരെ കാത്തിരിക്കണമെന്നും പ്രോജക്ട് ചീറ്റ അധികൃതർ അറിയിച്ചു. നമീബിയയിലെ വനത്തിൽ അധിവസിച്ചിരുന്ന ചീറ്റയായതിനാൽ ഗർഭാവസ്ഥയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഇവർ കൂട്ടിച്ചേർത്തു. നവജാത ചീറ്റകളിൽ മരണനിരക്ക് 90% എന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ വനപാലകർ കരുതൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അമ്മയാകാൻ ഒരുങ്ങുന്ന ചീറ്റയ്ക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും ചീറ്റയെ പൂർണ ഏകാന്തവാസത്തിന് വിടുമെന്നുമാണ് സൂചന. ജനനസമയത്ത് 245 ഗ്രാം മുതൽ 425 ഗ്രാം വരെ തൂക്കമുള്ള കുഞ്ഞ് ചീറ്റകൾക്ക് കാഴ്ചശക്തി പതിയെ മാത്രമാണ് ലഭിക്കുക.…
Read Moreകൈക്കുഞ്ഞുമായി യാത്ര ചെയ്യുന്ന സ്ത്രീ അടക്കമുള്ളവരെ അസഭ്യം പറഞ്ഞ് ബസില്‍നിന്ന് ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്കെതിരെ പരാതി
തിരുവനന്തപുരം: യാത്രക്കാർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ് കെഎസ്ആർടിസി വനിതാ കണ്ടക്ടർ. യാത്രക്കാരെ രൂക്ഷഭാഷയിൽ അധിക്ഷേപിച്ച കണ്ടക്ടർ കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്ന സ്ത്രീ അടക്കമുള്ളവരെ ബസിൽ നിന്ന് ഇറക്കിവിട്ടു. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തുന്ന ബസ് ചിറയൻകീഴിൽ നിർത്തിയിട്ടിരുന്ന വേളയിലാണ് സംഭവം നടന്നത്. ചിറയൻകീഴ് മേൽപ്പാലത്തിന് സമീപം ഉച്ചയ്ക്ക് നിർത്തിയിട്ടിരുന്ന ബസിൽ സർവീസ് തുടങ്ങുന്നതിന് ഏറെ മുന്‍പ് യാത്രക്കാർ കയറിയിരുന്നതാണ് വനിതാ കണ്ടക്ടറെ ചൊടിപ്പിച്ചത്. ബസ് ഇപ്പോൾ പുറപ്പെടില്ലെന്ന് അറിയിച്ച കണ്ടക്ടർ താൻ ഭക്ഷണം കഴിക്കുകയാണെന്നും ഏവരും പുറത്തിറങ്ങി നിൽക്കണമെന്നും ആക്രോശിച്ചു. എന്നാൽ കനത്ത വെയിലായതിനാൽ യാത്രക്കാർ ബസിൽനിന്ന് പുറത്തിറങ്ങാൻ മടിച്ചു. ഇതിൽ പ്രകോപിതയായ കണ്ടക്ടർ യാത്രക്കാർക്ക് നേരെ അസഭ്യവർഷം ചൊരിയുകയായിരുന്നു. കേട്ടാൽ അറയ്ക്കുന്ന രീതിയിൽ അതിരൂക്ഷ ഭാഷയിൽ യാത്രികർക്ക് നേരെ ശബ്ദമുയർത്തിയ കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പ്രയോഗങ്ങളും നടത്തി. തൊഴിലുറപ്പ്…
Read Moreഅലർജി രോഗങ്ങൾ കുറയുന്നതിനു മഞ്ഞൾ; പെട്ടെന്ന് വാർധക്യം ബാധിക്കാതിരിക്കാൻ…
* വാതരോഗം കുറയ്ക്കുന്നതിന്വാതരോഗം കുറയ്ക്കുന്നതിന് പോത്തിറച്ചി കഴിക്കാം. * മൂത്രരോഗങ്ങളും വെള്ളപോക്കും ശമിക്കുന്നതിന് കൊത്തമല്ലി ചതച്ചിട്ടുവച്ച കഞ്ഞിവെള്ളം പിറ്റേന്ന് രാവിലെ കുടിക്കണം. * മൂത്രച്ചൂട്കുറയുന്നതിന് – വാഴപ്പിണ്ടിനീര് കുടിക്കാം. മൂത്രത്തിലെ അണുബാധ കുറയ്ക്കുന്നതിന് കരിക്കിൻവെള്ളത്തിൽ ഏലത്തരി ചേർത്ത് കുടിക്കണം. * ഉന്മേഷം ഉണ്ടാകുന്നതിന് –ചായയോ കാപ്പിയോ കുടിക്കാം. * അലർജി രോഗങ്ങൾകുറയുന്നതിന് –മഞ്ഞളിന്റെ ഉപയോഗം വർധിപ്പിക്കണം. * പെട്ടെന്ന് വാർധക്യംബാധിക്കാതിരിക്കാൻ – നെല്ലിക്ക കഴിക്കണം. * എളുപ്പത്തിൽദഹിക്കുന്നതിന്ധാന്യപ്പൊടികൊണ്ടുണ്ടാക്കുന്ന പുട്ടും അവലോസുപൊടിയും എളുപ്പത്തിൽ ദഹിക്കുന്നതിന് ചൂടുവെള്ളം കുടിക്കണം. * സാലഡായി പച്ചക്കറികൾ- മാംസാഹാരം കഴിക്കുമ്പോൾ ഉള്ള ദോഷം കുറയ്ക്കുന്നതിന് പച്ചക്കറികൾ കൂടി സാലഡായി ഉൾപ്പെടുത്തണം. * നല്ല ഉറക്കംലഭിക്കുന്നതിന് നല്ല ഉറക്കം ലഭിക്കുന്നതിന് രാത്രി കിടക്കുന്നതിനുമുമ്പ് തിളപ്പിച്ചാറ്റിയ എരുമപ്പാൽ കുടിക്കണം. * വണ്ണംകുറയ്ക്കുന്നതിന് വണ്ണം കുറയ്ക്കുന്നതിന് മുതിര തിളപ്പിച്ച് വെള്ളം ഊറ്റി കുടിക്കുകയോ വേവിച്ച് കഴിക്കുകയോ ചെയ്യാം. വിവരങ്ങൾ:-…
Read MoreChatrandom Review Archives
This is a compelling story; one which obtained beneath my pores and pores and skin and genuinely unnerved me in elements. Viber is a cellular utility that lets you make free cellphone calls and ship textual content messages to anybody who moreover has the appliance put in. To be honest typically we all want alternate options or substitute of product or software program program. In this text we already concentrate on regarding the alternate options of Meet in Chat so that its simple to match by your self. The service…
Read More