ഇനി സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ക്കും നിര്‍ബന്ധിത സ്ഥലംമാറ്റം. അധ്യാപകര്‍ക്ക് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സ്ഥലം മാറ്റം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. നിലവില്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാനാണ് ഈ നീക്കം. അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കാത്ത സാഹചര്യത്തില്‍ പുതിയ പരിഷ്കാരം വരുന്ന അധ്യയന വര്‍ഷം നടപ്പാക്കുമോയെന്ന് വ്യക്തമല്ല. വര്‍ഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കില്‍ സര്‍ക്കാരിന്റെ നയപരമായ ഇടപെടല്‍ വേണ്ടിവരും. അഞ്ചുവര്‍ഷം കൂടുമ്പോള്‍ സ്ഥലംമാറ്റം നല്കുന്ന രീതി ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഇപ്പോള്‍ തന്നെയുണ്ട്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ അധ്യാപകരെല്ലാം പുതിയ നയത്തിന്റെ പരിധിയില്‍ കൊണ്ടുവന്നേക്കും. സംസ്ഥാന യോഗ്യതാപട്ടികയനുസരിച്ചാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകനിയമനം നടക്കുന്നത്. എല്‍.പി., യു.പി, ഹൈസ്കൂള്‍ എന്നിവയിലേക്കാവട്ടെ ജില്ലാതല പി.എസ്.സി. പട്ടികയില്‍ നിന്നാണ് നിയമനം. അതുകൊണ്ടുതന്നെ, നിയമനം ലഭിച്ച ജില്ലയില്‍ത്തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാവും പുതിയ…
Read MoreDay: March 28, 2023
ഇന്നസെന്റ് മരിച്ചുകിടക്കുന്നതു കാണാൻ മനസ് അനുവദിക്കുന്നില്ല; “ഇന്നസെന്റിനെ കൊണ്ടുപോയത് കാൻസറല്ല, കോവിഡാണ് ‘
സിജോ പൈനാടത്ത് കൊച്ചി: ഇന്നസെന്റിന്റെ മരണത്തിനു പ്രധാന കാരണം അർബുദമാണെന്നു ഞാൻ കരുതുന്നില്ല. അവസാനകാലത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അടുത്തറിഞ്ഞിട്ടുള്ള ഒരു ഡോക്ടർക്കും അഭിപ്രായം മറിച്ചാവാനിടയുമില്ല. അർബുദത്തെ അതിജീവിച്ചു മുന്നേറിയ ഇന്നസെന്റ് എന്നത്, എനിക്ക് എന്നും പകർന്നുകൊടുക്കാനുള്ള അസാധാരണവും അദ്ഭുതകരവുമായ മരുന്നാണ്. അർബുദത്തോടു പോരാടുന്ന എല്ലാവർക്കും ഇന്നസെന്റ് എന്ന മരുന്ന് ബലം പകരും… ഡോ. വി.പി. ഗംഗാധരന്റെ വാക്കുകളിൽ, പത്തു വർഷത്തിലധികം ഇന്നസെന്റിനെ ചികിത്സിച്ചതിലൂടെയും ഒരേ നാട്ടുകാർ എന്ന നിലയിൽ അതിലേറെക്കാലമായുള്ള സൗഹൃദത്തിലൂടെയും രൂപപ്പെട്ട ആത്മബന്ധത്തിന്റെ വിങ്ങലുണ്ടായിരുന്നു. അർബുദത്തെ പൂർണമായി അതിജീവിച്ചയാളാണ് ഇന്നസെന്റ്. എന്നാൽ, കോവിഡ് അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. അവസാന നാളുകളിൽ ആശുപത്രിയിൽ കിടക്കുന്പോഴും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളാണ് ഇന്നസെന്റിനെ ഏറെ അലട്ടിയത്. ഒരിക്കൽ പോലും ചിരിയില്ലാതെ അദ്ദേഹത്തെ കണ്ടിരുന്നില്ല. അർബുദത്തിന്റെ ഓരോ ഘട്ടത്തെയും മനസിലെ നർമം കൊണ്ടും മുഖത്തെ ചിരികൊണ്ടും അദ്ദേഹം നേരിടുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്. പക്ഷേ,…
Read Moreനാനൂറോളം സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് കേസ് ! സിപിഎം മുന്‍ നേതാവ് മരിച്ച നിലയില്‍…
സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം മുന്‍ പ്രാദേശിക നേതാവ് കൂത്തുപറമ്പ് സ്വദേശി എം മുരളീധരനാണ് മരിച്ചത്. കേസെടുത്തതിന് പിന്നാലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് മുരളീധരനെതിരെ ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. തുടര്‍ന്ന് കൂത്തുപറമ്പ് സൗത്ത് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് മുരളീധരനെ പുറത്താക്കിയിരുന്നു. പരിസരവാസികളായ സ്ത്രീകളുടെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളും മോര്‍ഫ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് മുരളീധരനെതിരേ നടപടിയെടുത്തത്.
Read Moreസ്വർഗത്തിൽ ഇനി കൂട്ടച്ചിരി..!
ഋഷി ദൈവവും കൂട്ടരും പൊട്ടിച്ചിരിക്കുകയാണ്.. ഇന്നസെന്റ് പറയുന്ന തമാശകൾ കേട്ട്. കൂട്ടിന് കലാഭവൻ മണിയും, കൽപ്പനയും, സുബിയും, മാള അരവിന്ദനും, കൊച്ചിൻ ഹനീഫയും ഒക്കെയുണ്ട് .. മണിയേ.. ഇവിടെയും നമുക്കൊരു അമ്മ സംഘടന ഉണ്ടാക്കാലോ.. ഞാൻ പ്രസിഡന്റ് ആയിക്കോളാം – ചിരിയുടെ മാലപ്പടക്കം പൊട്ടുന്നതിനിടെ കലാഭവൻ മണിയോട് സ്വകാര്യമായി ഇന്നസെന്റ് ചോദിക്കുന്നു. പിന്നെന്താ ഞാൻ ഉണ്ടാവും മുമ്പില്‍ എന്ന് മണി ഉത്തരം കൊടുത്തപ്പോൾ വേണ്ട നീ മുമ്പിൽ നിൽക്കണ്ട എന്റെ പിന്നിൽ നിന്നാൽ മതി എന്ന് ഇന്നസെന്റ് വക ഉപദേശം. ഇവിടെ പിന്നെ ആർക്കും ടെൻഷൻ ഇല്ലാത്തതുകൊണ്ട് പെൻഷൻ കൊടുക്കേണ്ട ആവശ്യമില്ല – കൊച്ചിൻ ഹനീഫ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. ഇങ്ങോർക്ക് വേറെ ഒരു പണിയുമില്ലേ സംഘടനാ പ്രവർത്തനം അതും സ്വർഗത്തില്‍ – കെപിഎസി ലളിത കലിപ്പിലാണ്. നീ ഇവിടത്തെ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ ആയിക്കോ,…
Read Moreനഗ്നവീഡിയോ റെക്കോഡ് ചെയ്തു ! ലീക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; വിജയ് ബാബുവിനെതിരേ വീണ്ടും ആരോപണവുമായി യുവനടി…
നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ പുതിയ ആരോപണവുമായി യുവനടി. വിജയ്ക്കെതിരേ പീഡനപരാതി നല്കിയ നടി തന്നെയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വിജയ്ബാബുവിനെ പിന്തുണച്ചുവെന്ന ഒരാള്‍ നല്കിയ കമന്റിനു മറുപടിയായാണ് അതിജീവിതയുടെ ആരോപണം. സിനിമയില്‍ വേഷം നല്‍കണമെന്നു പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ലെന്നും തന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാള്‍ തന്നെ ഇങ്ങോട്ടു ബന്ധപ്പെട്ടതാണെന്നും നടി പറഞ്ഞു. ഓഡീഷനിലൂടെയാണു തന്നെ സെലക്ട് ചെയ്തത്. സ്വപ്നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാന്‍ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണു താനെന്നും വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഇങ്ങനെയാണു നമ്മുടെ സമൂഹത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. വൃത്തികെട്ട പുരുഷാധിപത്യ സമൂഹം. പുരുഷന് കൊല്ലും, ബലാല്‍സംഗം ചെയ്യും, ഏതു പെണ്ണിനോടും അവനെന്തു വൃത്തികേടും ചെയ്യാം, പക്ഷെ പിന്തുണ കിട്ടും. ഇത് ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്നു താനുറപ്പാക്കും. തന്നെ…
Read Moreസര്‍ക്കാര്‍ അധ്യാപകര്‍ക്ക് 5 വര്‍ഷത്തിലൊരിക്കല്‍ സ്ഥലം മാറ്റം; പൊതുവ്യവസ്ഥ എല്ലാവർക്കും ബാധകം; വിദ്യാഭ്യാസ വകുപ്പ് കരടുനയം തയാറാക്കി
തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത സ്ഥലംമാറ്റം നല്‍കാനുള്ള കരടുനയം തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാനാണ് ഈ നീക്കം. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകർക്കെല്ലാം പുതിയ നയം ബാധകമാകും. അധ്യാപകർ ഒരേ സ്ഥലത്തു തന്നെ തുടരുന്നത് സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന നിഗമനത്തിലാണ് പുതിയ തീരുമാനം. മാത്രമല്ല സ്ഥലംമാറ്റം അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാൻ സഹായിക്കുമെന്ന് കണക്കുക്കൂട്ടലുണ്ട്. അഞ്ചുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം നല്കുന്ന രീതി ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇപ്പോൾ തന്നെയുണ്ട്.സംസ്ഥാന യോഗ്യതാപട്ടികയനുസരിച്ചാണ് ഹയർ സെക്കൻഡറി അധ്യാപകനിയമനം നടക്കുന്നത്. എൽപി., യുപി., ഹൈസ്കൂൾ എന്നിവയിലേക്ക് ജില്ലാതല പിഎസ്സി പട്ടികയിൽ നിന്നാണ് നിയമനം. സ്കൂൾ അധ്യാപകർക്ക് നിയമനം ലഭിച്ച ജില്ലയിൽത്തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാവും പുതിയ നയം രൂപീകരിക്കുകയെന്നറിയുന്നു. അതേസമയം പുതിയ നയം സംബന്ധിച്ച് ഇതുവരെ അധ്യാപക സംഘടനകളുമായി ചര്‍ച്ച…
Read Moreപാമ്പിനെ പിടിക്കാൻ ആരും എത്തിയില്ല;തോട്ടിൽ നിന്നു പിടിച്ച മൂർഖൻ പാമ്പുമായിയുവാവ് പോലീസ് സ്റ്റേഷനിൽ; പിന്നെ സംഭവിച്ചത്…
പോത്തൻകോട്: നന്നാട്ടുകാവ് ജങ്ഷന് സമീപത്തെ തോട്ടിൽ നിന്നും പിടികൂടിയ മൂർഖൻ പാമ്പുമായി യുവാവ് പോത്തൻകോട് പോലീസ് സ്റ്റേഷനിലെത്തി. ഇന്നലെ രാത്രി എട്ടര മണിയോടെയാണ് മൂർഖൻ പാമ്പുമായി പണിമൂല അനൂപ് ഭവനിൽ അനൂപ് പോലീസ് സ്റ്റേഷനിലെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെയും പാമ്പുപിടിത്തക്കാരേയും ബന്ധപ്പെട്ടിട്ടും ആരും എത്താത്തതിലാണ് പാമ്പിനെ പോലീസ് സ്റ്റേഷനിലെത്തിച്ചതെന്ന് അനൂപ് പറഞ്ഞു. പോലീസ് സ്റ്റേഷനിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പാലോട് ഫോറസ്റ്റ് ബീറ്റ് ഓഫീസിൽ നിന്നും ഓഫീസർ രാകേഷും സംഘവുമെത്തി രാത്രി ഒൻപതര മണിയ്ക്ക് പാമ്പിനെ കൊണ്ടുപോയി.
Read Moreകേരളത്തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റ്; വെള്ളിയാഴ്ച വരെ കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് തീരമേഖലകളിൽ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കൂടാതെ മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.’ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അപകട സാധ്യത കണക്കിലെടുത്ത് ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. അതേസമയം…
Read Moreകൊച്ചിയിൽ അസം സ്വദേശികൾ കഞ്ചാവ് വിറ്റിരുന്നത് ‘മൈസൂർ മാംഗോ’ എന്ന പേരിൽ; ലാഭക്കണക്ക് ഞെട്ടിക്കുന്നതെന്ന് പോലീസ്
കൊച്ചി: രണ്ടു കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിലായ കേസിൽ പ്രതികൾ കഞ്ചാവ് വിറ്റിരുന്നത് മുന്തിയ ഇനത്തിൽപ്പെട്ട മൈസൂർ മാംഗോ എന്ന പേരിൽ. കേസുമായി ബന്ധപ്പെട്ട് അസം നാഗോണ്‍ സ്വദേശികളായ മുസാഹർ ഹഖ് (ഛോട്ടു-24), ജമീർ ഹഖ് (കരീം ലാലാ- 26) എന്നിവരാണ് എറണാകുളം ഇന്റലിജൻസ് വിഭാഗത്തിന്റെയും എക്സൈസ് സിറ്റി റേഞ്ചിന്റെയും സംയുക്തമായ നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് അരക്കിലോ വീതമുള്ള നാല് പോളിത്തീൻ പാക്കറ്റുകളിൽ നിന്നായി രണ്ട് കിലോ കഞ്ചാവ് പിടികൂടി. ഇടപ്പള്ളി ടോളിന് സമീപം ഇടപാടുകാരെ കാത്തിരുന്ന ഇരുവരേയും ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. സുഹൃത്തുക്കളായ അസം സ്വദേശികളുടെ ആവശ്യപ്രകാരം അസമിൽനിന്ന് തുച്ഛമായ വിലയ്ക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് മുന്തിയ ഇനം എന്ന പേരിൽ നഗരത്തിൽ വില്പന നടത്തുകയായിരുന്നു. വില്പനയ്ക്കുശേഷം ഇവർ നാട്ടിലേക്കു മടങ്ങിപ്പോകും. സുഹൃത്തുക്കളാണ് ഇത് പിന്നീട് ചെറു പൊതികളിലാക്കി മലയാളികളായ ഇടനിലക്കാർക്ക് കൂടിയ വിലയ്ക്ക് മറിച്ച്…
Read More‘ആലു പറാത്ത’യെച്ചൊല്ലി വഴക്ക് ! നടിയും ഗായികയുമായ രുചിസ്മിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി…
പ്രശസ്ത ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ ബലാംഗിറിലുള്ള അമ്മാവന്റെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.’ആലൂ പറാത്ത’ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി വഴക്കുണ്ടായെന്നു മാതാവ് മാധ്യമങ്ങളോടു പറഞ്ഞു. രാത്രി 8 മണിക്ക് ഭക്ഷണമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 10 മണിക്ക് തയാറാക്കാം എന്നായിരുന്നു നടിയുടെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെയാണു നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നു മാതാവ് ആരോപിച്ചു. മരണത്തിലെ ദുരൂഹത മാറ്റാന്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഗീത ആല്‍ബങ്ങളിലൂടെയാണ് രുചിസ്മിത താരമായത്. സ്റ്റേജ് ഷോകളിലും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Read More