കൊച്ചി: നഗരത്തില്‍ റേസിംഗിനെത്തിയ യുവാക്കള്‍ ഓടിച്ച ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കി മുരിക്കാശേരി മൂങ്ങാപ്പാറ തുരുത്തില് വീട്ടില്‍ അനന്തു സാബു(21), പാലക്കാട് കൈരടി മാങ്കുറുശി വീട്ടില്‍ ഉണ്ണിക്കുട്ടന്(20) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപത്തെ മെട്രോ തൂണിലാണ് ബൈക്ക് ഇടിച്ചത്.ഇരുവരും നഗരത്തില്‍ കറങ്ങി ബൈക്ക് റേസിംഗ് നടത്താനായി എറണാകുളത്ത് എത്തിയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനന്തുവാണ് ബൈക്ക് ഓടിച്ചത്. അപകടം ഉണ്ടായ ഉടന്‍ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പാലാരിവട്ടം റിനൈ മെഡിസിറ്റിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. എളമക്കര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Read MoreDay: May 9, 2023
മന്ത്രവാദം ചെയ്യുന്നതിനിടെ ബലാല്‍സംഗത്തിന് ശ്രമം ! യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി…
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മന്ത്രവാദിയായ യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി. അസമിലെ മോറിഗാവോണ്‍ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം. കടന്നുപിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷാര്‍ത്ഥമാണ് യുവതി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഡാരംഗ് ജില്ലക്കാരനായ ഉസ്മാന് അലി എന്നയാള്‍ക്കാണ് പരിക്കേറ്റത്. വിവരം അറിഞ്ഞെത്തിയ പോലീസാണ് സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ ഗുവാഹത്തിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ പരാതിയില്‍ പോലീസ് ഉസ്മാനെതിരെ കേസെടുത്തിട്ടുണ്ട്. മന്ത്രവാദിയായ ഇയാള്‍, പൂജകളിലൂടെയും മറ്റും രോഗശാന്തി ലഭ്യമാക്കാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിക്കുന്നത്.
Read Moreഒരു കോടി 80 ലക്ഷം രൂപയുടെ സാമ്പത്തികത്തട്ടിപ്പ്: ജാസ്മിൻ ഷാ അടക്കമുള്ളവർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിൽ യുഎൻഎ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ ഉള്‍പ്പെടെ ആറുപേർക്കെതിരേ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകി. കേസെടുത്തത് അഞ്ചു വർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നും 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നഴ്സുമാരിൽനിന്നു മാസവരിയായും നിയമപോരാട്ടത്തിനും പിരിച്ചെടുത്ത പണം സംഘാടന ഭാരവാഹികള്‍ ഫ്ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും വകമാറ്റി ചെലവാക്കിയെന്നാണ് കണ്ടെത്തൽ. സംഘടന ഭാരവാഹികള്‍ മൂന്നു കോടി രൂപ ഫ്ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും വകമാറ്റിയെന്നായിരുന്നു ആരോപണം. എന്നാൽ 1.80 കോടിയുടെ ക്രമക്കേടാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിലടക്കം ഫ്ലാറ്റും കാറും വാങ്ങിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആശുപത്രി വാങ്ങാനെന്ന പേരിലും ക്രമക്കേട് നടത്തിയിട്ടുണ്ടത്രെ. ക്രമക്കേട്…
Read Moreപാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; സാരമായ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍…
മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കോഴിക്കോടാണ് സംഭവം. പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. കോഴിക്കോട്ടെ റെയില്‍വേ കരാര്‍ ജീവനക്കാരന് ഫാരിസ് റഹ്മാനാണ് പൊള്ളലേറ്റത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജോലിക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഫാരിസ് രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ റിയല്‍മി ഫോണിന്റെ ബാറ്ററിയുടെ ഭാഗമാണ് പൊട്ടിത്തെറിച്ചത്. കാലിന് സാരമായി പൊള്ളലേറ്റ ഫാരിസ് റഹ്മാന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Read Moreചക്രവാതച്ചുഴി ശക്തികൂടി ന്യൂനമർദമായി; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടും കാറ്റോടും കൂടിയ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചക്രവാതച്ചുഴി ശക്തികൂടിയ ന്യൂനമർദമായി; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് ന്യുന മര്‍ദ്ദം രൂപപ്പെട്ടത്. ചൊവ്വാഴ്ചയോടെ ഇത് തീവ്ര ന്യുന മര്‍ദ്ദമായും തുടര്‍ന്ന് നാളെയോടെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടക്കത്തില്‍ 11 വരെ വടക്ക്- വടക്ക് പടിഞ്ഞാറു ദിശയില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് സഞ്ചരിച്ചതിന് ശേഷം വടക്ക്- വടക്ക് കിഴക്ക് ഭാഗത്തേക്ക് ദിശ മാറി ബംഗ്ലാദേശ്- മ്യാന്മാര് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് അറിയിപ്പുണ്ട്. 11ന് വയനാട്…
Read Moreപിഞ്ചു മക്കളെ ഉപേക്ഷിച്ച് യുവതിയും യുവാവും ഒളിച്ചോടി ! സംഭവം തൊടുപുഴയില്‍…
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തെ ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാനായിരുന്നു ഇരുവരുടെയും ഒളിച്ചോട്ടം. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനെയും തങ്കമണി സ്വദേശി ഇരുപത്തിയെട്ടുകാരിയെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. യുവാവിന് ഭാര്യയും എഴും ഒന്‍പതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭര്‍ത്താവും നാലുവയസ്സുള്ള മകളുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു. കുഞ്ഞിനെ പരിരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, 85 വകുപ്പുകള്‍ പ്രകാരമാണു യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്. എഴും ഒന്‍പതും വയസ്സുള്ള കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീക്കൊപ്പം ഒളിച്ചോടിയതിനാണ് യുവാവിനെതിരെ കേസെടുത്തത്.
Read Moreകെഎസ്ആർടിസിലെ പണി മുടക്ക് സർവീസിനെ ബാധിച്ചില്ല; 94.5 ശതമാനം സർവീസ് നടത്തിയെന്ന് മാനേജ്മെന്റ്
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസിയിലെ കെഎസ്ടി എംപ്ലോയീസ് സംഘ് എന്നസംഘടന നടത്തിയ 24 മണിക്കൂർ പണിമുടക്ക് സർവീസിനെ ബാധിച്ചില്ല. സംസ്ഥാന വ്യാപകമായി 94.5 ശതമാനം സർവീസുകൾ നടത്താനായെന്ന് മാനേജ്മെന്റ്. ഏറ്റവും കൂടുതൽ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന തിങ്കളാഴ്ച പരമാവധി ബസുകൾ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവിസ് നടത്തിയ മേയ് രണ്ടിനാണ്. ദക്ഷണ മേഖലയിൽ 1819 സർവ്വീസുകൾ നടത്തിയിരുന്നു. പണിമുടക്ക് ദിവസം സൗത്ത് സോണിൽ 1732 സർവ്വീസുകളും (95%) നടത്തി. സെൻട്രൽ സോണിൽ 1438 ൽ 1270 ഉം (88%), നോർത്ത് സോണിൽ 1071 ൽ 1090 ഉം (102 %) സർവീസുകൾ നടത്തി. കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്ത് 4328 സർവ്വീസുകൾ നടത്തിയപ്പോൾ ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് നടത്തിയ ദിവസം 4092 സർവ്വീസുകളും (94.5% ) നടത്താനായെന്നും മാനേജ്മെന്റ് അവകാശപ്പെട്ടു.…
Read Moreമദ്യം തലയ്ക്ക് പിടിച്ചപ്പോൾ പിന്നെ സുഹൃത്താണെന്ന കാര്യം മറന്നു; ക്ലീനറെ ലോറി ഡ്രൈവർ തലയ്ക്കടിച്ചു കൊന്നു
പേരാവൂർ: നെടുംപൊയിൽ ചുരത്തിൽ ലോറി ഡ്രൈവർ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാംപുരം സ്വദേശി സിദ്ദിഖ് (29) ആണ് കൊല്ലപ്പെട്ടത്. നെടുംപൊയിൽ മാനന്തവാടി റോഡരികിൽ ചാമുണ്ടി കോറയുടെ സമീപം ലോറികൾ നിർത്തിയിടുന്ന സ്ഥലത്ത് ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രതി ലോറി ഡ്രൈവർ പത്തനാംപുരം സ്വദേശി നിഷാദ് (29) കണ്ണവം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മദ്യപിച്ച ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.സിദ്ദിഖ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തിരിച്ച് നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രതി നിഷാദിന്റെ മൊഴി. എന്നാൽ, പോലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ആന്ധ്രയിൽനിന്ന് സിമന്റ് ലോഡുമായി കൂത്തുപറന്പിലേക്ക് വരികയായിരുന്ന ലോറിയിലെ ജീവനക്കാരാണ് ഇരുവരും. മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreഎല്ലാം ശരിയാകും ബ്രോ ! വിവാഹം മുടങ്ങിയതിന്റെ വിഷമത്തില്‍ കഴിയുന്ന കാര്‍ത്തിക് സൂര്യയെ ആശ്വസിപ്പിച്ച് പേളി മാണി…
തന്റെ വിവാഹം മുടങ്ങിയ കാര്യം തുറന്നു പറഞ്ഞ് സോഷ്യല്‍മീഡിയ താരവും അവതാരകനുമായ കാര്‍ത്തിക് സൂര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പെണ്ണാണ് ആരാണെന്ന് വെളിപ്പെടുത്തുന്നതിന് മുമ്പേ തന്നെ ആ വിവാഹം മുടങ്ങിയിരുന്നു. നേരത്തെ തന്റെ വിവാഹത്തെ കുറിച്ച് കാര്‍ത്തിക് വീഡിയോകളിലൂടെ സംസാരിച്ചിരുന്നു. പെണ്ണ് കാണല്‍ ചടങ്ങും പെണ് വീട്ടുകാര്‍ കാര്‍ത്തിക്കിന്റെ വീട്ടിലെത്തിയതിന്റെ ചടങ്ങുകളെപ്പറ്റിയുമുള്ള വീഡിയോകള്‍ നേരത്തെ താരം പങ്കുവെച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മുഖം കാര്‍ത്തിക് വെളിപ്പെടുത്തിയിരുന്നില്ല. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ വീട്ടുകാര്‍ തമ്മില്‍ പിന്നീട് അഭിപ്രായവ്യത്യാസങ്ങളുണ്ടായി എന്നും മനസ്സമാധാനം നഷ്ടപ്പെട്ടുവെന്നും അങ്ങനെ കല്യാണം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും കാര്‍ത്തിക് പറയുന്നു. കല്യാണം മുടങ്ങിയതിന്റെ വിഷമത്തിലായിരുന്നു കാര്‍ത്തിക് പുതിയ വീഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ കാര്‍ത്തിക്കിനെ ആശ്വസിപ്പിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയും യൂട്യൂബറുമൊക്കെയായ പേളി മാണി. കാര്‍ത്തിക്കിന്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുകയായിരുന്നു പേളി.…
Read Moreതാനൂർ ബോട്ടപകടം; ബോട്ടുടമയ്ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍; തെരച്ചില്‍ ഇന്നുകൂടി; സ്രാങ്കും ജീവനക്കാരനും ഒളിവിൽ; അന്വേഷണത്തിന് 14 അംഗ സംഘം
കോഴിക്കോട്: താനൂരിൽ 22 പേർ മരിച്ച ബോട്ട് അപകടത്തിലെ പ്രതിയായ ബോട്ടുടമ നാസറിനെതിരേ ഇന്ന് കൂടുതൽ വകുപ്പുകൾ ചേർക്കും. ഇന്നലെ കോഴിക്കോട്ടുനിന്നു പിടിയിലായ നാസറിനെതിരേ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയത്. ഇന്നലെ രഹസ്യ കേന്ദ്രത്തിൽ നാസറിനെ ചോദ്യം ചെയ്തിരുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. മുൻ ദിവസങ്ങളിലും അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. താനൂർ ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുറമുഖം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും.അതേസമയം ബോട്ടപകടം ഉണ്ടായ തൂവൽ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ നടത്തുകയാണ്. ഇന്നലെ വൈകീട്ടോടെ 15…
Read More