പാര്‍ലമെന്റ് മന്ദിരം ! രാഷ്ട്രപതിയെ ക്ഷണിക്കാത്തത് പൊറുക്കാനാവാത്ത തെറ്റെന്ന് തരൂര്‍

ന്യൂഡല്‍ഹി: പുതുതായി പണികഴിപ്പിച്ച പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ് ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും പൊറുക്കാനാവാത്ത തെറ്റുമാണെന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഭരണഘടനയുടെ 60, 111 അനുച്ഛേദങ്ങള്‍ അനുസരിച്ച് രാഷ്ട്രപതിയാണ് പാര്‍ലമെന്റിന്റെ തലവനെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഭൂമിപൂജ ചടങ്ങും നിര്‍മാണോദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിയെ നിര്‍വഹിച്ചതു വിചിത്രമായ നടപടിയാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ സൈദ്ധാന്തികനായ വി.ഡി. സവര്‍ക്കറുടെ ജന്മദിനമായ മേയ് 28നാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. 2020 ഡിസംബറിലാണ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.

Read More

ആനയെ ‘കൊലയാളി’ എന്നു വിളിച്ച് അപമാനിക്കരുത് ! അങ്ങനെ വിളിച്ചാല്‍ എട്ടിന്റെ പണി

കോഴിക്കോട്: ആനയെ ഭീകരജീവിയായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം. ആനയെ കൊലയാളി മൃഗമായി വിശേഷിപ്പിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഢിലെ വി.നിതിന്‍ സംഗ്വി സമര്‍പ്പിച്ച നിവേദനത്തിലാണ് നടപടി. കൊലയാളി, കൊലകൊല്ലി, ആനക്കലി, ആനപ്പക തുടങ്ങിയ പ്രയോഗങ്ങള്‍ ആനകളുടെ സ്വഭാവസവിശേഷതകള്‍ക്ക് ചേരുന്നതല്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പദപ്രയോഗങ്ങള്‍ പാടില്ലെന്ന് ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളെ അറിയിക്കണമെന്ന് വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇക്കാര്യം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും വനം മന്ത്രാലയത്തിനുവേണ്ടി എലിഫെന്റ് പ്രോജക്ട് അധികൃതര്‍ കൈമാറിയ സര്‍ക്കുലറില്‍ പറയുന്നു. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇത്തരം പേരുകളും വിശേഷണങ്ങളും വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. കുലീന സ്വഭാവമുള്ള വന്യജീവിയായ ആന മനുഷ്യര്‍ക്കും വിളകള്‍ക്കും ജീവനോപാധികള്‍ക്കും അപൂര്‍വമായാണ് നാശനഷ്ടമുണ്ടാക്കുകയെന്നു സര്‍ക്കുലറില്‍ പറയുന്നു. ഹിന്ദി മാധ്യമങ്ങളിലെ പദപ്രയോഗങ്ങള്‍ ഉദാഹരിച്ചാണ് 2021 ഓഗസ്റ്റില്‍ സംഗ്വി നിവേദനം നല്‍കിയത്. മലയാള…

Read More

കര്‍ണാടകയില്‍ മലയാളി സ്പീക്കറാകും ! ന്യൂനപക്ഷ സമുദായത്തില്‍നിന്നു സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മലയാളിയുമായ യു.ടി. ഖാദര്‍ (53) സ്പീക്കറാകും. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. കര്‍ണാടകയില്‍ ന്യൂനപക്ഷ സമുദായത്തില്‍നിന്നു സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാകും ഇദ്ദേഹം. ഖാദര്‍ ഇന്നു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. കാസര്‍ഗോഡ് ഉപ്പള പള്ളത്ത് കുടുംബാംഗമാണ് യു.ടി. ഖാദര്‍.ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍നിന്നുള്ള സിറ്റിംഗ് എംഎല്‍എയായ അദ്ദേഹത്തിനു കര്‍ണാടക നിയമസഭയില്‍ ഇത്തവണ അഞ്ചാമൂഴമാണ്. ബിജെപിയിലെ സതീഷ് കുംപാലയെ 22,790 വോട്ടുകള്‍ക്കാണ് ഖാദര്‍ ഇക്കുറി പരാജയപ്പെടുത്തിയത്. മുന്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. മംഗളൂരു മുന്‍ എംഎല്‍എയായിരുന്നു പിതാവ് യു.ടി. ഫരീദ്. മലയാളിയായ കെ.ജെ. ജോര്‍ജ് കഴിഞ്ഞദിവസം സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Read More

2000ന്റെ നോട്ടുകള്‍ ബാങ്കിലെത്തിത്തുടങ്ങി ! മാറ്റിയെടുക്കാന്‍ ഐഡി പ്രൂഫും അപേക്ഷാ ഫോമും വേണ്ട

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2,000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റിക്കൊടുത്തു തുടങ്ങി. ഇന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയാണു മാറ്റിയെടുക്കാന്‍ സമയം. മിക്ക ബാങ്കുകളിലും രാവിലെ മുതല്‍ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയവവരുടെ തിരക്ക് അനുഭവപ്പെട്ടു. ഒരാള്‍ക്ക് ക്യൂവില്‍നിന്ന് പത്തു നോട്ടുകള്‍ (20,000 രൂപ) വരെയാണ് ഒരു സമയം മാറാനാകുക. പിന്നാലെ അതേ ക്യൂവില്‍ വീണ്ടും ചേര്‍ന്ന് നോട്ട് മാറിയെടുക്കാം. നോട്ട് മാറ്റിയെടുക്കാന്‍ തിരിച്ചറിയല്‍ രേഖയോ പ്രത്യേക അപേക്ഷാഫോമോ ആവശ്യമില്ല. ബാങ്കില്‍ 2,000 രൂപ നോട്ടുകള്‍ അക്കൗണ്ടുള്ളവര്‍ക്കു പരിധിയില്ലാതെ നിക്ഷേപിക്കാം. 2,000 രൂപ നോട്ടുകള്‍ മാറിയെടുക്കാനോ ബാങ്കുകളില്‍ നിക്ഷേപിക്കാനോ തിരക്കു കൂട്ടേണ്ടതില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ”സെപ്റ്റംബര്‍ 30നു ശേഷവും 2,000 രൂപ നോട്ട് രാജ്യത്ത് ഉപയോഗിക്കാം. 2,000 രൂപ നോട്ട് പിന്‍വലിച്ചത് റിസര്‍വ് ബാങ്കിന്റെ കറന്‍സി മാനേജ്‌മെന്റിന്റെ ഭാഗമായാണ്. സെപ്റ്റംബര്‍ 30നു മുന്പ് ഭൂരിഭാഗം…

Read More

ബിജെപി സര്‍ക്കാരിന്റെ കാലത്തെ മുഴുവന്‍ പദ്ധതികളും നിര്‍ത്തിവച്ച് സിദ്ധരാമയ്യ ! പരിശോധനയ്ക്കു ശേഷം മാത്രം അനുമതി…

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയ മുഴുവന്‍ പദ്ധതികളും നിര്‍ത്തിവച്ച് പരിശോധനയ്ക്കു വിധേയമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. വിവിധ വകുപ്പുകളുടെയും കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നും ഉത്തരവിലുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബിജെപി അനുവദിച്ച പല പദ്ധതികള്‍ക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചില പദ്ധതികളില്‍ വര്‍ക്ക് ഓര്‍ഡറുകള്‍ ഇല്ലാതെ പണം നല്‍കിയിട്ടുണ്ട്. ചില പദ്ധതികളില്‍ ഒന്നും നടത്താതെ കടലാസില്‍ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധന പൂര്‍ത്തിയായ ശേഷമേ തുടര്‍ നടപടിയുണ്ടാകൂവെന്നും അറിയിപ്പില്‍ പറയുന്നു. അധികാരമേറ്റെടുത്തശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനങ്ങളിലൊന്നാണിത്. ബിജെപി അനുവദിച്ച പുതിയ പ്രവൃത്തികളില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിനുശേഷം അനുമതി നേടിയവയാണെന്ന്…

Read More

അതെന്റെ മഹാഭാഗ്യം ! തുറന്നു പറച്ചിലുമായി വിനീത് ശ്രീനിവാസന്‍

2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം വന്‍വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്തതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. വിനീതിന്റെ വാക്കുകള്‍ ഇങ്ങനെ…2018 എന്ന ചിത്രത്തില്‍ ചെറിയൊരു ഭാഗത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് ഭാഗം മാത്രമേ ഇതുവരെ കണ്ടിരുന്നുള്ളു. കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് സിനിമ കാണാനായത്. മികച്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. ജൂഡ് അടക്കം ഈ സിനിമയുടെ ഭാഗമായ പലരും എന്റെ സുഹൃത്തുക്കളാണ്, ഇത്രയും കഴിവുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതുതന്നെ അഭിമാനമാണ്. ഈ കാലത്ത് മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നുവെന്ന് വിനീത് പറയുന്നു.

Read More

അന്ന് പഠിച്ചത് വലിയൊരു പാഠം ! തുറന്നു പറച്ചിലുമായി ദിവ്യ ഉണ്ണി

മലയാളികളുടെ ഇഷ്ടനടിയാണ് ദിവ്യ ഉണ്ണി. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി ആദ്യമായി നായികയാവുന്നത്. ആ സമയത്തെ അനുഭവം തുറന്നുപറയുകയാണ് നടിയിപ്പോള്‍. ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെ…ആ സമയത്ത് ഞാന്‍ പത്താം ക്ലാസിലായിരുന്നു. യൂണിറ്റ് ടെസ്റ്റൊക്കെ നടക്കുന്ന സമയത്തുതന്നെയായിരുന്നു ഷൂട്ടിംഗും നടന്നിരുന്നത്. അമ്മ ടീച്ചര്‍ ആയത് കാരണം സെറ്റിലിരുന്നും പഠിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു. രാവിലെ പോയി പരീക്ഷ എഴുതിയിട്ട് എല്ലാമാണ് സെറ്റില്‍ എത്തുന്നത്. അന്ന് സിനിമയുടെയും അഭിനയത്തിന്റെയും ഡെ്പത് അറിഞ്ഞിട്ടൊന്നും ആയിരുന്നില്ല അഭിനയിച്ചത്. കൂടെ അഭിനയിച്ചിരുന്നവര്‍ അത്രയും വലിയ ലെജന്‍ഡ്‌സ് ആയിരുന്നു. അവരു തരുന്ന ആക്ഷന് റിയാക്ഷന്‍ ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. അത് വലിയൊരു പാഠം തന്നെയായിരുന്നു.

Read More

കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ… ! മോശം കമന്റിന് കിടുക്കാച്ചി മറുപടിയുമായി അഭയ ഹിരണ്‍മയി…

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ ഉയര്‍ന്ന മോശം കമന്റിന് കിടുക്കന്‍ മറുപടിയുമായി ഗായിക അഭയ ഹിരണ്‍മയി. മോശം കമന്റിട്ടയാളുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പങ്കുവച്ചു കൊണ്ടാണ് അഭയ പ്രതികരിച്ചിരിക്കുന്നത്. ‘സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പ മാര്‍ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെതന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ…’ എന്നാണ് സാജിദ് അബ്ദുള്‍ ഹമീദ് എന്നയാള്‍ അഭയയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഈ കമന്റിനാണ് അഭയ ഹിരണ്‍മയി മറുപടിയുമായി രംഗത്ത് വന്നത്. അഭയയുടെ മറുപടി ഇങ്ങനെ…സ്ത്രീകള്‍ക്ക് വഴി പിഴയ്ക്കാനുള്ള മാര്‍ഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റെ പാട്ടും ഡ്രസും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ അപഗ്രഥിച്ചു വിശകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകള്‍ അപഗ്രഥനം നടത്തി വിമര്‍ശിക്കാനുമുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയും മുഴുവന്‍…

Read More

ഉണ്ണി മുകുന്ദന് തിരിച്ചടി; പീഡനക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കേസ് ഒത്തുതീര്‍പ്പായെന്നും വിചാരണ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഒത്തുതീര്‍പ്പിന് തയാറല്ലെന്ന് പരാതിക്കാരി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ നടപടികള്‍ക്കുള്ള സ്‌റ്റേ കോടതി നീക്കി. കൊച്ചിയിലെ കോടതിയില്‍ നടക്കുന്ന വിചാരണ തുടരാമെന്നും കോടതി പറഞ്ഞു. 2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദന്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2021ല്‍ ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കിയതായി കോടതിയെ ബോധ്യപ്പെടുത്തി നടന്‍റെ അഭിഭാഷകന്‍ സൈബി ജോസ് കേസില്‍ സ്റ്റേയും വാങ്ങി. എന്നാല്‍ പരാതിക്കാരി ഇത് നിഷേധിച്ചുകൊണ്ട് പിന്നീട് രംഗത്തെത്തുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പായെന്ന് കാട്ടി തന്‍റെ പേരില്‍ കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ സത്യവാംഗ്മൂലമാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.

Read More

2000ന്റെ നോട്ടിനോട് അന്നേ മോദിയ്ക്ക് താല്‍പര്യമില്ലായിരുന്നു ! പുതിയ വെളിപ്പെടുത്തല്‍…

2000ന്റെ കറന്‍സി ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു താത്പര്യം ഉണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര. നോട്ടു നിരോധനം കുറഞ്ഞ സമയം കൊണ്ടു നടപ്പാക്കേണ്ടതിനാല്‍ ചെറിയ നോട്ടുകള്‍ അച്ചടിക്കാന്‍ സമയമില്ലെന്നു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി രണ്ടായിരത്തിന്റെ നോട്ട് ഇറക്കാന്‍ അനുമതി നല്‍കിയതെന്ന് മിശ്ര പറഞ്ഞു. രണ്ടായിരത്തിന്റെ നോട്ടുകള്‍ പാവപ്പെട്ടവരുടേതല്ലെന്നായിരുന്നു മോദിയുടെ അഭിപ്രായമെന്ന്, എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു. ഇടപാടു മൂല്യത്തേക്കാള്‍ പൂഴ്ത്തിവയ്പു മൂല്യമാണ് അതിനുള്ളത്. അതിനാല്‍ മടിയോടെയാണ് രണ്ടായിരത്തിന്റെ നോട്ട് ഇറക്കാന്‍ മോദി അനുമതി നല്‍കിയത്. നോട്ട് രാജ്യത്തിനു പുറത്ത് അച്ചടിക്കുന്നതിനോടും മോദിക്കു താത്പര്യമില്ലായിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്കു പകരം എത്രയും പെട്ടെന്നു പുതിയ നോട്ടുകള്‍ ഇറക്കാനായിരുന്നു തീരുമാനം. ചെറിയ നോട്ടുകള്‍ അച്ചടിച്ച് നിരോധിച്ച നോട്ടുകള്‍ക്കു പകരമെത്തിക്കാന്‍ ആവില്ലെന്നു ബോധ്യമായപ്പോഴാണ് രണ്ടായിരത്തിന്റെ നോട്ട് ഇറക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രിക്കു മുന്നില്‍ വച്ചത്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടു…

Read More