സാമ്പത്തിക തട്ടിപ്പ് കേസ്: അറസ്റ്റിലായ മുഹമ്മദ് ഷെര്‍ഷാദിനെ  കോടതിയില്‍ ഹാജരാക്കും

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷെര്‍ഷാദി(48)നെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചെന്നൈ വടപളനിയില്‍ നിന്ന് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ചു.കേസിലെ രണ്ടാം പ്രതിയും കമ്പനി സിഇഒയുമായ ചെന്നൈ നുങ്കബാക്കം സ്വദേശി ശരവണനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. മുഹമ്മദ് ഷെര്‍ഷാദ് ഡയറക്ടറായ ചെന്നെയിലെ പെന്‍ഡ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന രണ്ട് പരാതികളിലാണ് അറസ്റ്റ്. വിശ്വാസ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. എളംകുളം പുതിയ റോഡ് സ്വദേശി കെ.പി.സാജു, കടവന്ത്ര കെ പി വള്ളോന്‍ റോഡ് സ്വദേശി രാകേഷ് മാധവ് എന്നിവരാണ്…

Read More

ക്രിപ്റ്റോ കറൻസി; ആദായനികുതി വകുപ്പ് കണ്ടെത്തിയത്400  കോടിയുടെ നികുതി വെട്ടിപ്പ്

കൊച്ചി: ക്രിപ്‌റ്റോ കറന്‍സി വാങ്ങി വിദേശത്ത് ഇരട്ടിയിലധികം വിലയ്ക്ക് വിറ്റ് പിന്നീട് ഹവാല വഴി കേരളത്തിലെത്തിച്ച് നടത്തിയ 400 കോടി രൂപയുടെ നികുതി വെട്ടിപ്പ് ആദായനികുതി വകുപ്പ് കണ്ടെത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എട്ടു കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. മൂന്നു ദിവസം നീണ്ട റെയ്ഡില്‍ നിരവധി രേഖകളും പിടിച്ചെടുത്തു. കോഴിക്കോട്ടെ പരിശീലന സ്ഥാപനയുടമ, സൗദിയിലും ഇന്തോനേഷ്യയിലും പൂക്കച്ചവടം നടത്തുന്ന വ്യക്തി എന്നിവരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. ഓണ്‍ലൈന്‍ വഴി ക്രിപ്‌റ്റോ കറന്‍സി വാങ്ങിനല്‍കുന്ന ഇടനിലക്കാരായ യുവാക്കളുടെ വീടുകളാണ് മലപ്പുറത്ത് പരിശോധിച്ചത്. ഇന്ത്യന്‍ കറന്‍സി നല്‍കിയാല്‍ രഹസ്യ ഓണ്‍ലൈനുകള്‍ വഴി ക്രിപ്‌റ്റോ കറന്‍സി വാങ്ങി നല്‍കുകയാണ് ഇടനിലക്കാര്‍ചെയ്യുന്നത്. കോഴിക്കോട് കേന്ദ്രമായ സംഘം നടത്തിയ 100 കോടി രൂപയുടെ വെട്ടിപ്പ് കഴിഞ്ഞ ജനുവരിയില്‍ കണ്ടെത്തിയതിന്‍റെ തുടരന്വേഷണത്തിലാണ് കൂടുതല്‍ തട്ടിപ്പ് കണ്ടെത്തിയത്. സൗദിയിലും ഇന്തോനേഷ്യയിലുമുള്ള പൂക്കച്ചവടത്തിന്‍റെ മറവിലാണ് ഇടപാട്.…

Read More

ചേർത്തലയിൽ നിന്ന്  2.16 ലക്ഷം രൂപയുടെ  ലോട്ടറിയും പണവും മോഷ്ടിച്ച പ്രതി പിടിയില്‍

ചേർത്തല: ഭാഗ്യക്കുറി വിൽപ്പനശാലയിൽനിന്ന് 2.16 ലക്ഷം രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റും പതിനായിരം രൂപയും മോഷ്ടിച്ച പ്രതിയെ ചേർത്തല പോലീസ് പിടികൂടി. തുറവൂർ വളമംഗലം മല്ലികശേരി എസ്. ധനേഷ് കുമാർ (40) ആണ് പിടിയിലായത്. ചേർത്തല ദേവീക്ഷേത്രത്തിനു തെക്ക് കണിച്ചുകുളങ്ങര പള്ളിക്കാവ് വെളിലത ബാബുവിന്‍റെ ബ്രദേഴ്സ് ഭാഗ്യക്കുറി വിൽപ്പനശാലയിൽ 20ന് പുലർച്ചെയാണ് മോഷണം നടന്നത്. കടയുടെ വടക്കുഭാഗത്തെ ജനൽകമ്പി അറുത്തുമാറ്റി ഉള്ളിലെ ഇരുന്പ് ഗ്രിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. ഭാഗ്യധാര, സ്ത്രീശക്തി, ധനലക്ഷ്മി, പൂജ ബംപർ എന്നിവയുടെ 2.16 ലക്ഷം രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച ഭാഗ്യക്കുറികൾ തൃശൂർ, ഗുരുവായൂർ, മലപ്പുറം, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിൽ വില്പന നടത്തി. കൊയിലാണ്ടിയിലെ ഭാഗ്യക്കുറി വിൽപ്പന ശാലയിലെ സി സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ധനേഷ് കുമാറിനെ തിരിച്ചറിഞ്ഞത്. മോഷണം നടത്തിയ കടയിൽ ആറുമാസം മുൻപ് ഷട്ടർ പൊളിച്ച്…

Read More

ഇന്ന് പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ ദാമ്പത്യത്തിന് ഒരു വർഷം: കുറിപ്പുമായി ദിവ്യ

ഈ ദിവസത്തെ പ്രത്യേകത എന്താണെന്ന് എല്ലാവർക്കും മനസിലായി കാണും. വളരെ കോളിളക്കം സൃഷ്ടിച്ചൊരു കല്യാണം. പത്തരമാറ്റിലെ മൂർത്തി മുത്തശനും സുഖമോ ദേവിയിലെ ചന്ദ്രമതിയും തമ്മിലുള്ള കല്യാണം. ഇന്ന് പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ അവരുടെ ദാമ്പത്യത്തിന് ഒരു വർഷം തികയുന്നു. ദിവ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഞങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച പ്രാർഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തിയ എല്ലാവർക്കും ഒത്തിരി നന്ദി. എവിടെ കണ്ടാലും ദിവ്യ അല്ലേ?, ക്രിസ് അല്ലേ?, ക്രിസ് വന്നില്ലേ? എന്നൊക്കെ ചോദിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന ഒത്തിരിപ്പേരുണ്ട്. അവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ആ സ്നേഹത്തിന് എന്ത് പറയണമെന്നും അറിയില്ല. നിങ്ങളുടെ എല്ലാവരുടേയും പ്രാർഥനയും സപ്പോർട്ടും എപ്പോഴും കൂടെയുണ്ടാകണം. വീട്ടിലെ അംഗത്തെപ്പോലെയാണ് നിങ്ങൾ ഞങ്ങളെ കണ്ടത് എന്ന് ദിവ്യ പറഞ്ഞു.

Read More

അതിഭീകര കാമുകൻ തിയറ്ററുകളിലേക്ക്

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ അടിമുടി ഒരു കാമുകന്‍റെ റോളിൽ എത്തുന്ന അതിഭീകര കാമുകൻ സിനിമയുടെ രസികൻ ട്രെയിലർ പുറത്തിറങ്ങി. അർജുൻ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം ആറു വർഷം കഴിഞ്ഞ് കോളജിൽ പഠിക്കാൻ ചേരുന്നതും തുടർന്നുള്ള പ്രണയവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നൽകുന്നതാണ് ട്രെയ്‌ലർ. ചിത്രം 14ന് തിയറ്ററുകളിലെത്തും. ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രേമവതി. ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നിരിക്കുകയാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്.…

Read More

പലരും ഇവിടെ നിലനിന്നു പോകുന്നത് ഇൻഫ്ലൂവൻസർ മാർക്കറ്റിംഗ് ഉള്ളതുകൊണ്ടാണ്: നിഖില വിമൽ

മലയാള സിനിമയിൽ നടിമാർ നീണ്ടകാലം നിലനിൽക്കാത്തതിന് പിന്നിലെ കാരണത്തെ കുറിച്ച് നടി നിഖില വിമൽ പറഞ്ഞ വാക്കുകൾ വൈറലാകുന്നു. ആദ്യം വിളിച്ചുകൊണ്ട് വന്ന് അവസരം കൊടുക്കുന്നവർ പിന്നീട് പ്രതിഫലം കൂട്ടി ചോദിച്ചാൽ നടിമാരെ പരിഗണിക്കില്ലെന്ന് ഒരഭിമുഖത്തിൽ നിഖില പറഞ്ഞു. അടുത്തിടെ ഇവിടുത്തെ ഫെയ്മസായ ഒരാൾ എന്നോട് ചോദിച്ചതാണ്, എന്തുകൊണ്ടാണ് മലയാള സിനിമയിൽ നടിമാർ നിലനിൽക്കാത്തതെന്നും പണ്ട് നടിമാരൊക്കെ ഒരുപാട് സിനിമകൾ ചെയ്തിരുന്നുവല്ലോയെന്നും. അപ്പോൾ ഞാൻ പറഞ്ഞു… നിങ്ങൾ വിളിച്ചുകൊണ്ട് വന്ന് ആദ്യത്തെ സിനിമ കൊടുക്കും. അതായത് ആദ്യം ഒരു പുതുമുഖ നടിയെ ഇൻട്രൊഡ്യൂസ് ചെയ്യും. പിന്നീട് ആ നടി രണ്ടാമത്തെ സിനിമ എങ്ങനെയൊക്കയോ സ്ട്രഗിൾ ചെയ്ത് ചെയ്യും. പിന്നെ മൂന്നാമത്തെ സിനിമ വരുമ്പോൾ അവർ സ്വാഭാവികമായി കാശ് കൂട്ടി ചോദിക്കും. അത് നിങ്ങൾക്ക് ഇഷ്ടമാകില്ല. അപ്പോൾ അവർ അടുത്ത പുതുമുഖ നടിയെ കൊണ്ടുവരും. മറ്റുള്ളവർ ഇവിടെ സ്ട്രഗിൾ…

Read More

സിന്ധു ‌നദിയിലെ നടപടി: പാക്കിസ്ഥാൻ പ്രതിസന്ധിയിലാകുമെന്ന്

ന്യൂഡൽഹി: സിന്ധു നദീതടത്തെ ഉപയോഗിച്ച് പാകിസ്ഥാനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ഇന്ത്യക്ക് കഴിയുമെന്ന് റിപ്പോര്‍ട്ട്. സിഡ്‌നി ആസ്ഥാനമായുള്ള സ്വതന്ത്ര തിങ്ക് ടാങ്കായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സിന്ധുവിന്‍റെയും പോഷകനദികളുടെയും പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനുള്ള ശേഷി ഇന്ത്യക്കുള്ളതിനാൽ ഇന്ത്യയുടെ ചെറിയ ഇടപെടല്‍ പോലും പാകിസ്ഥാന് പ്രതിസന്ധി സൃഷ്ടിക്കും. ഈ വർഷം ആദ്യം ഇന്ത്യ സിന്ധു ജല ഉടമ്പടി (ഐഡബ്ല്യുടി) താത്കാലികമായി നിർത്തിവച്ചതിനുശേഷം പാകിസ്ഥാന്‍ ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്നും ഇക്കോളജിക്കൽ ത്രെറ്റ് റിപ്പോർട്ട് 2025 പറയുന്നു. പാകിസ്ഥാനിലെ കാർഷികാവശ്യങ്ങൾക്കായി 80 ശതമാനവും സിന്ധു നദീജലത്തെയാണ് ആശ്രയിക്കുന്നത്. പാകിസ്ഥാനിലെ അണക്കെട്ടുകൾക്ക് നിലവിൽ 30 ദിവസത്തേക്കുള്ള ജലം മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. അതുകൊണ്ടുതന്നെ ജലം സംബന്ധിച്ച ഇന്ത്യയുടെ ഏതൊരു നടപടിയും പാകിസ്ഥാനെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിന്ധു നദിയുടെ ഒഴുക്ക് ഇന്ത്യ തടയുകയോ ഗണ്യമായി കുറയ്ക്കുകയോ…

Read More

ആന്ധ്രയിലെ ശ്രീകാകുളം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു; മരണസംഖ്യ ഉയർന്നേക്കുമെന്ന് സൂചന

അമരാവതി: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു. കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

Read More

‘എന്‍റെ ഭാര്യ ഹിന്ദുവാണ്, മതം മാറാൻ പദ്ധതിയില്ല’: വിമർശനങ്ങൾക്കെതിരേ യുഎസ് വൈസ് പ്രസിഡന്‍റ്

വാഷിംഗ്ടൺ ഡിസി: താൻ ഒരിക്കലും ഹിന്ദുമതത്തെ അവഹേളിച്ചിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്. തന്‍റെ ഭാര്യ ഉഷ ക്രിസ്ത്യാനിയല്ലെന്നും അവരെ മതം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും വാൻസ് വ്യക്തമാക്കി. ഭാര്യയുടെ മതവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു യുഎസ് വൈസ് പ്രസിഡന്‍റ്. തന്‍റെ വിമർശകർ ന്ധവെറുപ്പ്’ പ്രചരിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ വാൻസ് ആരോപിച്ചു. ഉഷയുടെ മതത്തെക്കുറിച്ച് വെറുപ്പുളവാക്കുന്ന അഭിപ്രായം പറയുന്നത് ആദ്യത്തെ സംഭവമല്ലെന്നും വാൻസ് സമൂഹമാധ്യമത്തിലെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ തന്‍റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി വാൻസ് പറഞ്ഞതാണ് വിവാദമായത്. ഉഷ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്ത്യൻ ആരാധനാലയത്തിൽ പോകാറുണ്ടെന്നും കുട്ടികൾ ക്രിസ്ത്യൻ വിശ്വാസത്തിലാണ് വളരുന്നതെന്നും വാൻസ് പറഞ്ഞിരുന്നു. പ്രസ്താവനയെത്തുടർന്ന്, ഉഷയുടെ ഹിന്ദുസ്വത്വത്തോടുള്ള അനാദരവാണ് പ്രകടമാക്കിയതെന്ന് വാൻസിനെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉ‍യർന്നിരുന്നു.

Read More

ബംഗളുരു – എറണാകുളം വന്ദേഭാരത്: സ്റ്റോപ്പുകളും സമയവും നിശ്ചയിച്ചു; കേരളത്തിൽ സർവീസ് നടത്തുന്ന  മൂന്നാമത്തെ വന്ദേഭാരത്

പരവൂർ (കൊല്ലം): ബംഗളുരു – എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും.ട്രെയിൻ നമ്പർ 22651 കെഎസ്ആർ-എറണാകുളം വന്ദേഭാരത് രാവിലെ 5.10 ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. ട്രെയിൻ നമ്പർ 22652 എറണാകുളം – കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11 ന ബംഗളുരുവിൽ എത്തും.പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്.ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്. അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ…

Read More