‘വീണിടത്തു തന്നെ ആരോഗ്യവകുപ്പ്’… പ്രസവത്തിനിടെ കൈയൊടിഞ്ഞ കുഞ്ഞിന് ശരിയായ ചികിത്സ ലഭിച്ചില്ല; ആരോഗ്യമന്ത്രിയെ കാണാൻ കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാതശിശുവിന്‍റെ കൈയൊടിഞ്ഞ സംഭവം. ആരോഗ്യമന്ത്രി കെ.മുരളീധരനെ കണ്ട് പരാതി നൽകാനൊരുങ്ങി കുടുംബം. കുഞ്ഞിന് മികച്ച ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചെന്നാണ് ആരോപണം. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ ഐ.സി.സുജിൻ, വി.ആർ. അമല ദമ്പതികളുടെ കുഞ്ഞിന്‍റെ കൈയാണ് പ്രസവത്തിനിടെ പുറത്തെടുക്കുന്പോൾ ഒടിഞ്ഞത്. മേയ് 14ന് അമല പ്രസവിക്കുമ്പോൾ കുഞ്ഞിന് 3.35 കിലോഗ്രാം ഭാരമുണ്ടായിരുന്നു. പ്രസവത്തിൽ കുട്ടിയുടെ വലതുകൈയ്ക്ക് ഒടിവ് സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഒടിവ് കണ്ടെത്തിയശേഷം കുഞ്ഞിന് മതിയായ പരിചരണം നൽകുന്നതിൽ വീഴ്ച വന്നുവെന്നാണ് ആരോപണം. ഉച്ചയ്ക്ക് ഒന്നിന് നടന്ന പ്രസവത്തിനു ശേഷം കുട്ടിയെ നവജാതശിശുക്കളുടെ ഐസിയുവിലേക്ക് കൊണ്ടുപോയി. കുട്ടി വേദന കൊണ്ട് കരഞ്ഞിട്ടും അടിയന്തര ചികിത്സ നൽകിയില്ല. രാത്രി എട്ടിനാണ് എക്‌സ്‌റേ എടുത്ത് ഒടിവ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്. കുഞ്ഞ് രാത്രി മുഴുവൻ വേദന കൊണ്ട് കരഞ്ഞെങ്കിലും അടുത്ത ദിവസം…

Read More

കൊച്ചിക്കാർക്ക് ഇവനെ അറിയാമോ? വഴി ചോദിച്ചെത്തിയ യുവാവ് യുവതിയുടെ പിൻഭാഗത്ത് കയറിപ്പിടിച്ചു; എന്‍ഡോര്‍ക്ക് സ്‌കൂട്ടറിൽ വെളുത്ത ഷോര്‍ട്‌സും മെറൂണ്‍ ടീ ഷര്‍ട്ടും ധരിച്ചയാൾ

കൊച്ചി: വഴിയാത്രക്കാരിയായ യുവതിയുടെ പിന്‍ഭാഗത്തു കയറിപ്പിടിച്ച ശേഷം കടന്നു കളഞ്ഞ യുവാവിനായി അന്വേഷണം ഊര്‍ജിതം. കഴിഞ്ഞ മേയ് 11ന് അയ്യപ്പന്‍കാവ് ഭാഗത്തായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ യുവാവ് ജോലി സ്ഥലത്തേക്കു നടന്നു പോകുകയായിരുന്ന യുവതിയോട് ആദ്യം അയ്യപ്പന്‍കാവിലേക്കുള്ള വഴി ചോദിച്ചു. യുവതി വഴി പറഞ്ഞുകൊടുത്ത ശേഷം ഇയാള്‍ സ്‌കൂട്ടറില്‍ അല്‍പദൂര മുന്നോട്ടു പോയ ശേഷം യു ടേണ്‍ എടുത്ത് പുറകിലൂടെയെത്തി യുവതിയുടെ പിന്‍ഭാഗത്തു പിടിച്ച ശേഷം കടന്നു കളയുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് വഴിയാത്രക്കാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞു. ഇയാള്‍ സഞ്ചരിച്ച എന്‍ഡോര്‍ക്ക് സ്‌കൂട്ടര്‍ കണ്ടെത്തിയെങ്കിലും സിസിടിവിയില്‍ നമ്പര്‍ വ്യക്തമല്ലാത്തതു പോലീസിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. വെളുത്ത നിറത്തിലുള്ള ഷോര്‍ട്‌സും മെറൂണ്‍ കളര്‍ ടീ ഷര്‍ട്ടും ഹെല്‍മറ്റും ധരിച്ചെത്തിയ യുവാവ് ചാത്യാത്ത്- പച്ചാളം വഴിയാണ് അയ്യപ്പന്‍കാവിലേക്ക് എത്തിയത്. വാഹനത്തിന്‍റെ മുന്‍വശത്തെ മഡ് ഗാര്‍ഡ് കറുത്ത നിറത്തിലുള്ളതാണ്.…

Read More

ബംഗ്ലാദേശിനെതിരായ ഏകദിനം: ടോസ് നേടി ഓസ്ട്രേലിയ

ധാക്ക: ബംഗ്ലോദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ധാക്കയിൽ ഇന്ത്യൻ സമയം പത്തര മുതലാണ് മത്സരം. ടീം ഓസ്ട്രേലിയ: മാത്യൂ ഷോർട്ട്, ജോഷ് ഇൻഗ്ലിസ് (ക്യാപ്റ്റൻ/ വിക്കറ്റ് കീപ്പർ), കൂപ്പർ കോണോലി, മാർനസ് ലബുഷെയ്ൻ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, മാറ്റ് റെൻഷാ, ലിയാം സ്കോട്ട്, സെവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ. ടീം ബംഗ്ലാദേശ്: തൻഷിദ് ഹസൻ തമീം, സൈഫ് ഹസൻ, നജ്മുൽ ഹൊസെയ്ൻ ഷാന്‍റോ, ലിട്ടൺ ദാസ് (വിക്കറ്റ് കീപ്പർ), തൗഹിദ് ഹൃദോയ്, മൊസാദെക്ക് ഹൊസെയ്ൻ, മെഹ്ദി ഹസൻ മിരാസ് (ക്യാപ്റ്റൻ), തൻവീർ ഇസ്ലാം, തസ്കിൻ അഹ്മദ്, മുസ്താഫിസുർ റഹ്മാൻ, നഹിദ് റാണ.

Read More

എന്‍റെ അനുജനെ അവർ കൊല്ലും സാർ; ഭിക്ഷാടന മാഫിയയുടെ കൈയിൽ നിന്നും രക്ഷപ്പെട്ട് 14 കാരൻ; തന്‍റെ സഹോദരനെ അവർ കൊണ്ടുപോയി

ഹരിപ്പാട്: നഗരത്തിൽ സജീവമാകുന്ന അന്തർസംസ്ഥാന ഭിക്ഷാടന മാഫിയാ സംഘത്തിൽ നിന്നും രക്ഷപ്പെട്ട14 വയസുകാരൻ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെത്തി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ മഹാരാജയാണ് ഭിക്ഷാടനസംഘത്തിന്‍റെ കൈയിൽനിന്നു രക്ഷപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയത്.കരഞ്ഞുവിളിച്ചുകൊണ്ട് നാട്ടുകാരോട് സഹായം അഭ്യർഥിക്കുകയായിരുന്നു കുട്ടി. മഹാരാജ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസിന്‍റെ സഹായത്തോടെ അനുജനായ ചിലമ്പരശനു വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടികളെ ഇവിടെയെത്തിച്ച അന്തോണിയും സംഘവും വിവരമറിഞ്ഞ് കുട്ടിയുമായി ഇവിടെനിന്നും രക്ഷപ്പെട്ടതാകാനാണ് സാധ്യതയെന്ന് കരുതുന്നു. അമ്മ മരിച്ചതിനെത്തുടർന്ന് പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ മഹാരാജയും ചിലമ്പരശനും തൂത്തുക്കുടിയിലെ ഒരു അനാഥമന്ദിരത്തിൽ നിന്നാണ് പഠിച്ചിരുന്നത്. എന്നാൽ, ഒരു മാസം മുമ്പ്, ഇവരുടെ ചിറ്റപ്പനായ അന്തോണി കുട്ടികളെ ഇവിടെയെത്തിച്ചു. ഇവിടെയെത്തിച്ച ശേഷം കുട്ടികളെ നിർബന്ധിച്ച് ഭിക്ഷാടനത്തിന് ഇറക്കുകയായിരുന്നു പതിവ്. ദിവസവും രാവിലെ ഒരു സംഘത്തോടൊപ്പം ഇവരെ ഭിക്ഷയ്ക്കായി പറഞ്ഞുവിടും. ഉച്ചയ്ക്കു സന്നദ്ധ സംഘടനകൾ നൽകുന്ന…

Read More

പ്രതിപക്ഷനേതാവിന്‍റെ മകൾ വീണയ്ക്ക് കുരുക്കു മുറുകുന്നു; മാസപ്പടി കേസിൽ ടി.വീണയ്ക്ക് ഇഡിയുടെ സമൻസ്; വെള്ളിയാഴ്ച ഹാജരാകണം

കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി.വീണയ്ക്ക് ഇഡി സമൻസ് അയയ്ക്കും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്‍റ് മാനേജിംഗ് ഡയറക്ടർ ശരൺ.എസ്.കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്.സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ തുടങ്ങി ഒമ്പത് പേർക്കാണ് സമൻസ് അയയ്ക്കുക. എക്സാലോജിക്-സിഎംആർഎൽ ഇടപാടിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ ഭാഗമായുള്ള പ്രധാന രേഖകൾ എല്ലാം എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് വിട്ടു കൊടുക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇഡി നൽകിയ അപേക്ഷയിൽ കൊച്ചിയിലെ പിഎംഎൽഎ കോടതിയുടേതായിരുന്നു വിധി. രേഖകൾ 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാനാണ് എസ്എഫ്ഐഒയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്. 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായ രേഖകളാണ് ഇഡിക്ക് കൈമാറേണ്ടി വരിക. എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറുകൾ, ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ, വീണയുടെ ഐടി റിട്ടേൺസ് എന്നിവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടും.

Read More

ഒരു ജീവൻ രക്ഷിക്കാൻ പോകുന്നതിനിടെ മറ്റൊരു ജീവനെടുത്തു: വേദന മൂലം ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ പോയ കാറ് ഇടിച്ചു; റോഡരികിൽ ചായ കുടിച്ചുനിന്ന യുവാവ് മരിച്ചു

ആലപ്പുഴ: അതിവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 3.15-ന് ആലപ്പുഴ പഴവീട് മെഡിക്കൽ സെന്‍ററിന് എതിർവശത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ആദ്യം മറ്റു വാഹനങ്ങളിലിടിച്ചശേഷം സുധീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിർമാണത്തൊഴിലാളിയായ സുധീഷ്, ഭാര്യ സുജിമോൾക്കൊപ്പം തിരുവല്ലയിലെ ബന്ധുവീട്ടിൽപ്പോയി ബൈക്കിൽ മുഹമ്മയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പഴവീട് എത്തിയപ്പോൾ വണ്ടി നിർത്തി ബൈക്കിൽ ചാരിനിന്നു ചായകുടിക്കുന്നതിനിടെയാണ് കുതിച്ചെത്തിയ കാർ സുധീഷിനെ ഇടിച്ചുതെറിപ്പിച്ചത്. നാട്ടുകാർ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗർഭിണിയെ വയറുവേദന മൂലം ആശുപത്രിയിലെത്തിക്കാൻ അതിവേഗതയിൽ പോയ കാറാണ് അപകടമുണ്ടാക്കിയത്. യുവതിയുടെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. ഭർത്താവും കൈക്കുഞ്ഞും ഒപ്പമുണ്ടായിരുന്നു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ്‌ കേസെടുത്തിട്ടുണ്ട്.

Read More

സൗഹൃദ മത്സരം: സ്പെയിന് ഗംഭീര ജയം

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ സ്പെയിന് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു. മൈക്കൽ ഒയർസബാലും പെഡ്രിയും ആണ് സ്പെയിന് വേണ്ടി ഗോളുകൾ നേടിയത്. പെറു താരം പെഡ്രോ ഗലെസെയുടെ ഓൺ ഗോളും സ്പെയിന്‍റെ ഗോൾപട്ടികയിലുണ്ട്. ജയ്റോ വെലെസ് ആണ് പെറുവിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

Read More