വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവാളത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുളളവര്‍ക്കും ഇന്ത്യന്‍ പൗരന്മാര്ക്കും സംവിധാനം ഉപയോഗപ്പെടുത്താം. ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിച്ചു വെരിഫിക്കേഷന് പൂര്‍ത്തിയാക്കി ക്ലിയറന്‍സ് ലഭിച്ചാല്‍ 5 വര്‍ഷം സംവിധാനം പ്രയോജനപ്പെടുത്താം എന്നതാണ് രീതി. വിമാനത്താവളത്തിലെ ഇ-ഗേറ്റില്‍ ബോര്‍ഡിംഗ് പാസ് സ്കാന്‍ ചെയ്താല്‍ അടുത്ത ഗേറ്റിലേയ്ക്ക് പ്രവേശിക്കാം. ഇവിടെ ബയോമെട്രിക് വിവരങ്ങള്‍ നല്കിയാല് വെരിഫിക്കേഷനു ശേഷം ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കും. വിമാനത്താവളത്തിനുളളിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ പാസ്പോര്‍ട്ടും വീസയും പരിശോധനയ്ക്കായി ക്യൂവില്‍ കാത്ത്നില്ക്കേണ്ട ആവശ്യം വരുന്നില്ല എന്നതാണ് നേട്ടം. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാമിന്റെ (എഫ്ടിഐടിടിപി) ഭാഗമായി www.ftittp.mha.gov.in വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാവുന്നതാണ്. രജിസ്ട്രേഷന് ആരംഭിച്ചെങ്കിലും സംവിധാനം പ്രാബല്യത്തില്‍ വരാന്‍ രണ്ട് മാസം…
Read MoreCategory: TVM
കാരണവർ വധക്കേസ്; ഷെറിനെ മോചിപ്പിക്കാനുള്ള നടപടികൾ താത്കാലികമായി നിർത്തിവച്ചു
തിരുവനന്തപുരം : ഭാസ്കര കാരണവർ വധക്കേസിൽ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച ഷെറിന്റെ മോചന കാര്യത്തിൽ സർക്കാർ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. ഷെറിൻ കണ്ണൂർ ജയിലിൽ സഹതടവുകാരിയെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തത് വിവാദമായതിനെ തുടർന്നാണ് സർക്കാരിന്റെ പിൻമാറ്റം. ജനുവരിയിലാണ് ഷെറിന്റെ ജീവപര്യന്തം ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. എന്നാൽ ഇത് സംബന്ധിച്ച ഫയൽ ഗവർണർക്ക് കൈമാറിയിരുന്നില്ല. ഷെറിന്റെ മോചന കാര്യത്തിൽ ഏറെ ചർച്ചകളും വിവാദവും ഉയർന്നിരുന്നു. മോചിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിൽ ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണവും ഉയർന്നിരുന്നു. സർക്കാർ സമർപ്പിക്കുന്ന ഫയൽ ഗവർണർ തള്ളുമൊ കൊള്ളുമൊ എന്ന കാര്യത്തിൽ സർക്കാരിനും സംശയം ഉണ്ടായിരുന്നു. കൂടാതെ ഭാസ്കര കാരണവരുടെ ബന്ധുക്കളും ഷെറിന്റെ മോചനത്തിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു.
Read Moreഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണം; ആൺസുഹൃത്തിന്റെ ഫോണ്‍ കണ്ടെത്തണമെന്ന് കുടുംബം
പത്തനംതിട്ട: തിരുവനന്തപുരം എയര്‍പോര്‍ട്ട് ഐബി ഉദ്യോഗസ്ഥയായിരുന്ന അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട്ട് വീട്ടില്‍ മേഘയുടെ (25) മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഐബി ഉദ്യോഗസ്ഥന് മലപ്പുറം സ്വദേശി സുകാന്തിനെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബം. മേഘയുടെ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനാകാത്തവിധം നഷ്ടമായ സാഹചര്യത്തില്‍ സുകാന്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ഇതില്‍നിന്നു ലഭ്യമാകും. മകളെ സുകാന്ത് സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തിരുന്നതായി അച്ഛന് മധുസൂദനന് പറഞ്ഞു. ഇതു സംബന്ധിച്ച് പോലീസിനും ഐബിക്കും മധുസൂദനന് പരാതി നല്‍കിയിട്ടുണ്ട്. ഐബിയില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണ് സുകാന്ത്. മേഘ തിരുവനന്തപുരം എയര്‍പോര്‍ട്ടിലാണ് ജോലി ചെയ്തിരുന്നത്. പരിശീലനസമയത്ത് കേരളത്തിനു പുറത്തായിരുന്നപ്പോഴാണ് ഇരുവരും അടുപ്പത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളര്‍ന്നതോടെ സുകാന്തുമായുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ തയാറായിരുന്നുവെന്നും എന്നാൽ സുകാന്ത് പിന്മാറുകയായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.
Read Moreപണി വരുന്നുണ്ട് അവറാച്ചാ…. ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ എന്നിവ മാറ്റണം: ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. ഏപ്രിൽ 15നകം പോസ്റ്ററുകളും പരസ്യ ബോർഡുകളും നീക്കിയില്ലെങ്കിൽ പിഴ ഈടാക്കും. ഇത് സ്ഥാപിച്ചവർ തന്നെ പരസ്യ ബോർഡുകൾ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കെഎസ്ഇബി തന്നെ ഇവ മാറ്റുകയും അതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണ്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Read Moreആശാ സമരം 51ാം ദിവസത്തിൽ; നിരാഹാര സമരം തുടരുന്നു; മന്ത്രി വീണാ ജോർജ് ഇന്നു കേന്ദ്രമന്ത്രിയെ കാണും
തിരുവനന്തപുരം: ആശ പ്രവർത്തകരുടെ രാപ്പകൽ സമരം ഇന്ന് അൻപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ആശാ പ്രവർത്തകരുടെ നിലപാട്. ഇന്നലെ ആശാ പ്രവർത്തകർ സമരപന്തലിൽ വച്ച് മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു. നിരവധി ആശ പ്രവർത്തകരാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. കൂടാതെ ആശ പ്രവർത്തകരുടെ നിരാഹാര സമരവും തുടരുകയാണ്. ഓണറേറിയം വർധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് ആശ സമര സമിതി നേതാക്കളുടെ അഭിപ്രായം. മന്ത്രി വി. ശിവൻകുട്ടി ഇന്നലെ മുടി മുറിയ്ക്കൽ സമരത്തിനെതിരെ പ്രതികരിച്ചിരുന്നു. മന്ത്രിയുടെ നിലപാടിനോട് ആശ പ്രവർത്തകർ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. മുറിച്ച മുടി കേന്ദ്രസർക്കാരിന് അയച്ച് കൊടുക്കണമെന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം. മന്ത്രിയുടെ നിലവാരമില്ലാത്ത അഭിപ്രായങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നാണ് ആശാസമരസമിതി നേതാക്കൾ രോഷത്തോടെ പ്രതികരിച്ചത്. അതേസമയം ആശാ പ്രവർത്തകരുടെ വിഷയം ചർച്ച ചെയ്യാനായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്…
Read More“ആ തീരുമാനം ഇന്ന് എടുക്കുന്നു’… എൻ. പ്രശാന്ത് രാജിയിലേക്കോ? ആകാംക്ഷയുണർത്തി ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: വിവാദമായ ഐഎസ് ചേരിപ്പോരിനെ തുടർന്ന് ആറു മാസമായി സസ്പെൻഷനിൽ കഴിയുന്ന ഐഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആകാംക്ഷയുണർത്തുന്നു. “ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്ന ഒറ്റവരി മാത്രമാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. കൊഴിഞ്ഞ റോസാ ദളങ്ങളുടെ ചിത്രവും ഇതോടൊപ്പം ഉണ്ട്. ഇതോടെ ഇതേപ്പറ്റിയുള്ള ഊഹാപോഹങ്ങളും പ്രചരിച്ചു. സിവിൽ സർവീസിൽ നിന്ന് രാജി വയ്ക്കാനുള്ള നീക്കമാണ് പ്രശാന്ത് നടത്തുന്നതെന്നാണ് ഒരു അഭ്യൂഹം. അതേസമയം ഏപ്രിൽ ഫൂൾ പ്രാങ്കാണോ എന്ന ചോദ്യവും ചിലർ കമന്റ് ബോക്സിൽ ഉന്നയിക്കുന്നുണ്ട്. പ്രശാന്ത് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നതിനാൽ ഈ പോസ്റ്റും ഗൗരവമായ എന്തിനെയോ സൂചിപ്പിക്കുന്നുവെന്നാണ് പലരും കരുതുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതിന്റെ പേരിലാണ് എൻ. പ്രശാന്ത് ഐഎഎസിനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം…
Read Moreപൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്സല്‍, മല്ലിക മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്ന് ബി. ഗോപാലകൃഷ്ണന്
തിരുവനന്തപുരം: എമ്പുരാന് സിനിമാ വിവാദങ്ങള്‍ക്കിടെ പൃഥ്വിരാജിന്റെ കുടുംബത്തെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്സല്‍ ആണെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു. മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടതെന്നാണ് ആദ്യം പറയാനുള്ളതെന്നും ഗോപാലകൃഷ്ണന് പ്രതികരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന് ടീമിനും…
Read Moreരാപ്പകൽ സമരം 48-ാം ദിവസം; തിങ്കളാഴ്ച മുതൽ മുടിമുറിച്ച് സമരത്തിനൊരുങ്ങി ആശാപ്രവർത്തകർ
തിരുവനന്തപുരം: ഓണറേറിയം വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന ആശ പ്രവർത്തകരുടെ നിരാഹാര സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നു. രാപ്പകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അൻപത് ദിവസം പൂർത്തിയാകുന്ന തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി മുടി മുറിച്ച് പ്രതിഷേധിക്കാനാണ് ആശമാർ തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിന് സമീപത്തെ സമര പന്തലലിലും വിവിധ പിഎച്ച്സി കളുടെ മുന്നിലും ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആശമാർ മുടി മുറിയ്ക്കും. തങ്ങളുടെ സമരം കണ്ടില്ലെന്ന് നടിയ്ക്കുകയും അനുകൂല നടപടികളൊ ചർച്ചകളൊ നടത്താൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് മുടി മുറിയ്ക്കൽ സമരവുമായി മുന്നോട്ട് പോകുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഓണറേറിയം സ്വതന്ത്രമായി വര്‍ധിപ്പിക്കാം എന്നതാണ് പുതുച്ചേരി സര്‍ക്കാര്‍ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 18,000 രൂപയായി വര്ധിപ്പിച്ചിരിക്കുന്നതോടെ തെളിഞ്ഞതെന്നും ഈ പശ്ചാത്തലത്തില്‍ പുതുച്ചേരിയെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തയ്യാറാകണമെന്നും കേരള ആശ ഹെല്‍ത്ത്…
Read Moreമോഹൻലാലിന്റെ ലഫ്റ്റനന്റ് കേണൽ പദവി പിൻവലിക്കണമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം സി. രഘുനാഥ്
തിരുവനന്തപുരം: എന്പുരാൻ എന്ന സിനിമ രാജ്യം ഭരിക്കുന്നവരെ അപമാനിക്കുന്നതാണെന്ന് ബിജെപി ദേശീയ കൗണ്‍സിൽ അംഗം സി. രഘുനാഥ്. രാജ്യത്തിന്റെ ഭരണാധികാരികളെ അപമാനിക്കുന്നതിന് കൂട്ട് നിന്ന മോഹൻലാലിന്റെ ലഫ്റ്റനന്റ് കേണൽ പദവി കേന്ദ്രസർക്കാർ തിരികെ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലെഫ്റ്റനന്റ് കേണൽ പദവിയിൽ നിന്നും മോഹൻലാലിനെ ഒഴിവാക്കാൻ കോടതിയെ സമീപിക്കുമെന്നും രഘുനാഥ് പറഞ്ഞു.കേന്ദ്രസർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ അപമാനിക്കുന്ന സിനിമയിൽ മോഹൻലാൽ അറിയാതെ അഭിനയിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ല. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. തിരക്കഥ വായിക്കാതെ മോഹൻ ലാൽ സിനിമയില്‍ അഭിനയിക്കില്ലല്ലോ. കേന്ദ്രസർക്കാരിൻറെ ഭാഗമായി നിൽക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാൽ അറിയാതെ ചെയ്തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളിൽ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും സെൻസർ ബോർഡിലുളളവർ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി. രഘുനാഥ് ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreആശാ പ്രവർത്തകരുടെ രാപ്പകൽ സമരം 46-ാം ദിവസത്തിലേക്ക്; നിരാഹാരം അനുഷ്ഠിച്ചിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം 46-ാം ദിവസത്തിലേക്ക്. നിരാഹാരം ഏറ്റെടുത്ത് ബീന പീറ്ററും അനിതകുമാരിയും ഷൈലജയും. കഴിഞ്ഞ ഒരാഴ്ചയായി നിരാഹാരം അനുഷ്ഠിച്ചിരുന്ന അസോസിയേഷൻ നേതാക്കളായ എം.എ. ബിന്ദു, കെപി. തങ്കമണി എന്നിവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്നാണ് പകരക്കാരായി ബീനപീറ്ററും അനിതകുമാരിയും നിരാഹാര സമരം ഏറ്റെടുത്തിരിക്കുന്നത്. പുത്തൻതോപ്പ് പിഎച്ച്സിയിലെ ആശ വർക്കറാണ് ബീനാ പീറ്റർ. ഷൈലജ കുളത്തൂർ പിഎച്ച്സി, അനിതകുമാരി പാലോട് പിഎച്ച്സിയിലെ ആശ പ്രവർത്തകരാണ്. ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ജനസഭയിൽ ചലച്ചിത്ര നടൻ ജോയി മാത്യു ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. സമരക്കാരുമായി ചർച്ച നടത്തി അന്തിമ പരിഹാരം കാണണമെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. സിപിഎമ്മും സർക്കാരും ആശാ പ്രവർത്തകരുടെ സമരത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രസർക്കാരാണ് ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന നിലപാടിലാണ്. അതേ സമയം യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ആശവർക്കർമാർക്ക് ഓണറേറിയം…
Read More