തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി റെയില്‍വെ പോലീസും ആര്‍പിഎഫും. മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ കേരള റെയില്‍വെ പോലീസും ആര്‍പിഎഫും സംയുക്തമായി ആരംഭിച്ച പരിശോധന ഓപ്പറേഷന് രക്ഷിതക്ക് തുടക്കം കുറിച്ചു. ഇന്നലെ സംസ്ഥാനത്തെ വിവിധ റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടത്തിയ പരിശോധനയില്‍ 200 ല്‍പരം ആളുകളെ പിടികുടി. 120 ല്‍പരം കേസുകളും രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് ട്രെയിനില്‍ കയറാന്‍ എത്തിയവരും ട്രെയിനുകളിലെ സ്ഥിരം കുറ്റവാളികളും പിടിയിലായവരില്‍പ്പെടുന്നു. ലേഡീസ് കംപാര്ട്ട്മെന്റിനകത്ത് നിന്നും ഫുട്ബോര്ഡിലിരുന്നും യാത്ര ചെയ്തവരെയും സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ രീതിയനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും താക്കീതും പിഴയും ചുമത്തിയാണ് പലരെയും വിട്ടയച്ചത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് പോലീസും ആര്‍പിഎഫും തീരുമാനിച്ചിരിക്കുന്നത്. റെയില്‍വെ എസ്പി. ഷഹന്‍ഷ, ആര്‍പിഎഫ് ഡിവിഷന് സെക്യൂരിറ്റി കമ്മീഷണര്‍ മുഹമ്മദ് ഹനീഫ്, ഡിവൈഎസ്പിമാരായ ജോര്‍ജ്…
Read MoreCategory: TVM
തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു; മരണത്തിനു തൊട്ടുമുന്‍പു രോഗി അയച്ച ശബ്ദസന്ദേശം പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയുമായി ബന്ധുക്കള്‍. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള ചികിത്സ ഡോക്ടര്‍മാര്‍ നിഷേധിച്ചുവെന്നാണ് പരാതി. വേണു മരിക്കുന്നതിന് മുന്‍പ് വാട്ട്സ് ആപ്പിലുടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാട്ടുന്ന അവഗണനയെക്കുറിച്ച് ശബ്ദസന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. താന്‍ മരിക്കുകയാണെങ്കില്‍ അതിന് ഉത്തരവാദി ആശുപത്രി ജീവനക്കാരായിരിക്കുമെന്നായിരുന്നു ശബ്ദസന്ദേശം. ഈ സന്ദേശം ഇപ്പോള്‍ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്ക് നല്കി. ആറു ദിവസം മുന്‍പാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നു മതിയായ ചികിത്സ ലഭിക്കുന്നതിന് വേണുവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. എന്നാൽ, മതിയായ ചികിത്സ നിഷേധിച്ചുവെന്നും ഗുരുതരാവസ്ഥയിലായി വെന്റിലേറ്ററില്‍ ആക്കുന്നതിനു മുന്‍പ് ബന്ധുക്കളെ കാണിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Read Moreകെഎസ്ആർടിസി ക്രിക്കറ്റ് ടീം: 46 കളിക്കാരിൽ വിദ്യാർഥികളും
ചാത്തന്നൂർ: ജനപ്രിയ കായികവിനോദമായ ക്രിക്കറ്റ് കളിയിലേക്ക് ഔദ്യോഗികമായി കെഎസ് ആർടിസിയുടെ ടീമും. ജീവനക്കാരും അവരുടെ മക്കളുമായ 46 പേരെയാണ് ടീമിലേക്ക് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ അഞ്ചു പേർ ജീവനക്കാരുടെ മക്കളാണ്. രണ്ടു കുട്ടികൾ പ്ലസ്ടു വിദ്യാർഥികളും ഒരാൾ ഡിഗ്രി വിദ്യാർഥിയും മറ്റ് രണ്ട് പേർ വിദ്യാഭ്യാസം കഴിഞ്ഞ് നില്കുന്നവരുമാണ്. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, കളമശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വച്ച് കഴിഞ്ഞ 28, 29 തീയതികളിലായിരുന്നു സെലക്ഷൻ ട്രയൽസ് നടത്തിയത്. ജീവനക്കാരെയും അവരുടെ മക്കളെയും ഉൾപ്പെടുത്തി ടീം രൂപീകരിക്കും എന്ന നിലപാടായിരുന്നു കെഎസ്ആർടിസി ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാരാണ് ടീമിൽ ഇടംപിടിച്ചത്. ഒരു ജൂനിയർ അസിസ്റ്റന്റും ടീമിലെത്തി. അവസാനഘട്ട ടീം സെലക്ഷൻ നാലിന് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തും. അതിന് ശേഷം കോച്ചിംഗ് ക്യാമ്പ് ആരംഭിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. പ്രദീപ് ചാത്തന്നൂർ
Read Moreകോലിസക്കോട് ജീപ്പ് നിയന്ത്രണം അപകടം: രണ്ടു പേർക്ക് പരിക്ക്
നേമം : പാപ്പനംകോട് എസ്റ്റേറ്റിന് സമീപം കോലിയക്കോട് നിയന്ത്രണംവിട്ട ജീപ്പിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനും കാല്‍നടയാത്രക്കാരനായ പന്ത്രണ്ട് വയസുകാരനും പരിക്ക്. ഇന്നലെ വൈകു ന്നേരം മൂന്നരയോടെയായിരു ന്നു അപകടം. മലയിന്‍കീഴ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് എതിരേവന്ന സ്കൂട്ടറിലും റോഡിലൂടെ നടന്നു വരികയായിരുന്ന കുട്ടിയേയും ഇടിച്ചശേഷം സമീപത്തെ പുരയിടത്തില്‍നിന്ന ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചുനിന്നു. ട്യൂഷന് കഴിഞ്ഞ് സത്യന്‍നഗറിലെ വീട്ടിലേയ്ക്ക് പോവുകയായിരുന്ന ജിഷ്ണു (12)നെയും പൂഴിക്കുന്ന് മടവിള സ്വദേശിയായ സ്കൂട്ടര്‍ യാത്രക്കാരനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയിന്‍കീഴ് സ്വദേശിയായ ഡോക്ടറും ഭാര്യയുമാണ് ജീപ്പിലുണ്ടായിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. ജീപ്പിനടിയില്‍പ്പെട്ട സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക്ക് പോസ്റ്റും ഒടിഞ്ഞു.
Read Moreസ്വര്‍ണ്ണക്കൊള്ള കേസ്; മുരാരി ബാബുവിനെ സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്തും; എഡിജിപി എച്ച്. വെങ്കിടേഷ് എസ്ഐടി ഓഫീസിലെത്തി
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്ഐടി സംഘത്തലവന് എഡിജിപി. എച്ച്. വെങ്കിടേഷ് എസ്ഐടി ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. രേഖകള്‍ പരിശോധിച്ചു. ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് റാന്നി കോടതിയില്‍ ഹാജരാക്കണം. രണ്ടാമത്തെ കേസില്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയ ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ദേവസ്വം ഉദ്യോഗസ്ഥന് മുരാരി ബാബു നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെയും ഉണ്ണിക്കൃഷ്ണന് പോറ്റിയെയും ഒരുമിച്ചിരുത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മുരാരി ബാബുവിനെ സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ പുരോഗതി വിലയിരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനുമാണ് എഡിജിപി. എച്ച്. വെങ്കിടേഷ് എസ്ഐടി ഓഫീസിലെത്തിയത്.
Read Moreഅടുത്ത വർഷത്തെ സ്കൂൾ കായികമേള കണ്ണൂരിൽ: പ്രായ തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം : അടുത്ത വർഷത്തെ സ്കൂൾ കായിക മേള കണ്ണൂർ ജില്ലയിൽ വച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കായിക മേളയുടെ പതാക വിദ്യാഭ്യാസ ഡയറക്ടർ കണ്ണൂർ ജില്ലാ ജില്ലാ കളക്ടർക്ക് കൈമാറും. ഇന്ന് വൈകുന്നേരം നടക്കുന്ന കായിക മേള യുടെ സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യതിത്ഥി ആയി പങ്കെടുക്കും. 117.5 പവൻ തൂക്കം വരുന്നതാണ് വിജയികൾക്ക് നൽകുന്ന സ്വർണകപ്പ്. കായികമേളയിൽ പ്രായ തട്ടിപ്പ് നടത്തിയവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 19310 കുട്ടികൾ കായിക മേളയിലെ മത്സരങ്ങളിൽ പങ്കെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വിവരിച്ചത്.
Read Moreവയലാർ സാമൂഹിക ജീർണതകളെ അവതരിപ്പിച്ച ഉജ്വല വിപ്ലവകാരിയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വയലാർ രാമവർമ്മ പ്രപഞ്ചത്തിലെ സാമൂഹിക തിന്മകളെയും ജീർണതകളെയും അവതരിപ്പിച്ച ഉജ്വല വിപ്ലവകാരിയായിരുന്നുവെന്നും വയലാർ വിടവാങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ നമുക്ക് കഴിയണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ദശദിന വയലാർ സാംസ്ക്കാരികോത്സവത്തിന്റെ എട്ടാം ദിന സാംസ്ക്കാരിക സമ്മേളനം പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി.ഗോവിന്ദൻ മാസ്റ്റർ. വയലാറിനെപ്പോലെ മറ്റൊരാളെ ചിന്തിക്കുവാനോ പകരം വെയ്ക്കുവാനോ കഴിയില്ലെന്നും വയലാറിനെ അനുസ്മരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ഗോവിന്ദൻ പറഞ്ഞു. ചടങ്ങിൽ നിംസ് മെഡിസിറ്റി പത്മജ , കാഥികൻ വെൺമണി രാജു, കുച്ചിപ്പുടി നർത്തകി ഗായത്രി നായർ, മോഹിനിയാട്ടം നർത്തകി ആതിര. ജി.നായർ എന്നിവരെ ഗോവിന്ദൻ മാസ്റ്റർ ആദരിച്ചു. സാംസ്കാരിക വേദി കൺവീനർ മുക്കംപാലമ്മൂട് രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സാംസ്കാരിക സമ്മേളനത്തിൻ മുൻമന്ത്രി പന്തളം സുധാകരൻ മുഖ്യാതിഥിയായിരുന്നു. വയലാർ രാമവർമ്മ…
Read Moreകെഎസ്ആർടിസി ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽ 28നും 29 നും
ചാത്തന്നൂർ: കെഎസ്ആർടിസി ക്രിക്കറ്റ് ടീം രുപീകരിക്കുന്നു. സ്ഥിരം ജീവനക്കാരെയും അവരുടെ മക്കളെയും ഉൾപ്പെടുത്തിയുള്ളതായിരിക്കും ടീം. കളിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസ് 28, 29 തീയതികളിൽ നടത്തും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവർക്കായി 28 ന് കഴക്കുട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും മറ്റ് ജില്ലകളിലുള്ളവർക്കായി 29 -ന് കളമശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ടിലുമാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നത്. കെഎസ്ആർടിസിയുടെ ദക്ഷിണ, മധ്യ, ഉത്തര എന്നീ മേഖലകളിൽ20 അംഗങ്ങൾ വീതമുള്ള ഓരോ ടീമുകളെയാണ് തയാറാക്കുന്നത്. ടീമിലേക്കു തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു. അവസാന ഘട്ടമാണ് സെലക്ഷൻ ട്രയൽസ്. ക്രിക്കറ്റ് ഏറ്റവും ജനകീയമായ കായികവിനോദമായി മാറിയതിനാലാണ് ക്രിക്കറ്റ് ടീം രുപീകരിക്കുന്നത്. അടുത്ത കാലത്തായി കെ എസ് ആർടിസി ജീവനക്കാർ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. അമ്പതിലധികം യൂണിറ്റുകളിൽ നിന്നുള്ള ടീമുകൾ ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തു. കെഎസ്ആർടിസിക്ക് മുമ്പ് ശക്തമായ ഫുട്ബോൾ ടീമും വോളിബോൾ ടീമും…
Read Moreജനശ്രദ്ധ തിരിച്ചുവിടാൻ പിഎം ശ്രീയുടെ പേരിൽ സിപിഎം-സിപിഐ ഒത്തുകളിയെന്ന് ജോർജ് കുര്യൻ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനുള്ള ഒത്തുകളിയാണ് പിഎം ശ്രീയുടെ പേരില്‍ സിപിഎമ്മും സിപിഐയും നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. സിപിഐ എല്‍ഡിഎഫില്‍ നിന്നും പുറത്ത് പോകില്ല. എല്‍ഡിഎഫില്‍ തന്നെ അവര്‍ നില്ക്കും. ഇപ്പോള്‍ സിപിഎമ്മിന്റെ നിര്‍ദേശപ്രകാരം സിപിഐ ഒത്തുകളിയ്ക്കുന്നതാണ്. എന്തൊക്കെ ചെയ്താലും ശബരിമല സ്വര്‍ണക്കൊള്ള നടത്തിയവരെ അയ്യപ്പന് വെറുതെ വിടില്ല. പി.എം ശ്രീ പദ്ധതിയില്‍ ധാരണപത്രം ഒപ്പിട്ടുവെന്നതിന്റെ പേരില്‍ കാവിവലത്കരണം എന്ന് പറയുന്നത് തെറ്റാണ്. വിദ്യാഭ്യാസ വിഷയത്തില്‍ കരിക്കുലം തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ കാര്യത്തില്‍ ഒന്നും അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreശബരിമലസ്വര്‍ണക്കൊള്ള; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഉന്നതര്‍ക്ക് പങ്കുണ്ടെങ്കില്‍ അന്വേഷണത്തില്‍ കണ്ടെത്തും.ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. പ്രതികളാക്കപ്പെട്ട ദേവസ്വം ജീവനക്കാര്‍ കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ മാത്രമെ ആനുകുല്യങ്ങള്‍ തടയാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ബോര്‍ഡിന് യാതൊരു പങ്കുമില്ല. നിലവിലെ ദേവസ്വം ബോര്‍ഡിനെതിരേ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണ കാരണമാണ്. ഈ തെറ്റിദ്ധാരണ മാറ്റാന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ മുഖേന ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. നിലവിലെ ബോര്‍ഡിന്റെ ഭാഗത്ത് നിന്നൊ തന്റെ ഭാഗത്ത് നിന്നൊ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. സ്വര്‍ണകൊള്ള വിഷയത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read More