തിരുവനന്തപുരം: പേയാട് വീടിന്റെ എസി തകരാർ പരിഹരിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. പേയാട് അലക്കുന്നം കിഷോറിന്റെ വീട്ടിൽ ജോലിക്കിടെ പൊറ്റയിൽ സ്വദേശി അഖിൽരാജ് (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുണ്ടമൺഭാഗത്തെ എസി. സർവീസ് സെന്ററിൽ നിന്ന് ജോലിക്കെത്തിയതായിരുന്നു അഖിൽ. രണ്ടാം നിലയിലെ സൺ ഷേഡിൽ നിന്ന് സഹപ്രവർത്തകനോടൊപ്പം എസിയുടെ തകരാർ പരിഹരിക്കുന്നതിനിടെ കാൽ വഴുതി മൂടിയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്സ് എത്തി അഖിലിനെ പുറത്തെടുത്ത് മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേന്ദ്രനാണ് അഖിലിന്റെ അച്ഛൻ, പരേതയായ രമണിയാണ് അമ്മ. സഹോദരി: ആര്യരാജ്.
Read MoreCategory: TVM
എം.ആര്. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്കിയ സംഭവം; അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്ന് പരാതിക്കാരന്
തിരുവനന്തപുരം: എഡിജിപി. എം.ആര്. അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്കിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ച് പിടിക്കണമെന്ന് പരാതിക്കാരന്. അഡ്വ. നാഗരാജുവാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് പ്രാഥമിക വിവരശേഖരണം പോലും നടത്താതെയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അജിത്ത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. വിജിലന്‍സ് മാന്വവല്‍ അനുസരിച്ചല്ല വിജിലന്‍സിന്റെ പ്രവര്‍ത്തനമെന്ന് കോടതി വരെ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. മുഖ്യമന്ത്രിയെയും വിജിലന്‍സിനെയും കോടതി വിമര്‍ശിച്ചത് അതുകൊണ്ടാണ്. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അജിത്ത് കുമാറിന്റെ 31 വര്‍ഷത്തെ സര്‍വീസ് കാലയളവിലെ ശമ്പളം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വസ്തു ആസ്തി എന്നിവയൊന്നും അന്വേഷിച്ചില്ല. ഗുരുതരമായ വീഴ്ചകളാണ് വിജിലന്‍സ് സംഘത്തിനന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്ന്…
Read Moreതലസ്ഥാനത്ത് വീണ്ടും സൈബര്‍ തട്ടിപ്പ്; ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പ്രവാസി എന്‍ജിനിയര്‍ക്ക് 12 കോടി രൂപ നഷ്ടപ്പെട്ടു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സൈബര്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പ്രവാസി എന്‍ജിനീയര്‍ക്ക് 12 കോടി രൂപ നഷ്ടപ്പെട്ടെന്ന് പരാതി. കവടിയാര്‍ സ്വദേശി ഡാനിയേലാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. നേരത്തെ സമാന വിധത്തില്‍ ഇദ്ദേഹത്തിന് മൂന്നര കോടി രൂപ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടെയാണ് വിവിധ അക്കൗണ്ട് പ്ലാറ്റ് ഫോം മുഖേന ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം നഷ്ടമായത്. സൈബര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ആറ് മാസക്കാലത്തിനിടെ തലസ്ഥാന നഗരത്തില്‍ നിന്നും 30 കോടിയില്‍ പരം രൂപയാണ് സൈബര്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തത്. നഷ്ടപ്പെട്ട പണം തിരികെ പിടിയ്ക്കാന്‍ അന്വേഷണ സംഘം നടത്തിയ നീക്കം ചെറിയ തോതില്‍ മാത്രമാണ് ഫലം കണ്ടിട്ടുള്ളത്. പ്രൊഫഷണലുകളായവരും ഉന്നത വിദ്യാസമ്പന്നരായവരുമാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍പ്പെട്ടത്.ു
Read Moreകപ്പല്‍ദുരന്തം; ഗ്രീന്‍പീസ് ഇന്ത്യയുടെ നേതൃത്വത്തില്‍ ധവളപത്രം പുറത്തിറക്കി
തിരുവനന്തപുരം: വിവിധ പരിസ്ഥിതി ഗ്രൂപ്പുകള്‍, നിയമ വിദഗ്ധര്‍, മത്സ്യത്തൊഴിലാളി യൂണിയനുകള്‍, സിറ്റിസണ്‍ റെസ്പോണ്‍സ് ഗ്രൂപ്പ് എന്നിവരുമായി ചേര്‍ന്ന് ഗ്രീന്‍പീസ് ഇന്ത്യ എംഎസ്സി എല്‍സ 3 കപ്പല്‍ ദുരന്തത്തിന്റെ പാരിസ്ഥിതിക സാമൂഹികസാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിശദമാക്കുന്ന സമഗ്രമായ ധവളപത്രം പുറത്തിറക്കി. തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ സംഘടനകള്‍ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മെയ് 25ന് കൊച്ചി തീരത്ത് നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ സംഭവിച്ച കപ്പല്‍ഛേതത്തിന്റെ പ്രത്യാഘാതങ്ങള്‍ ധവളപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. എംഎസ്സി എല്‍സ3 കപ്പല്‍ ദുരന്തവുമായി ബന്ധപ്പെട്ട് എംഎസ്സി ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളും കേരള മല്‍സ്യ ത്തൊഴിലാളി ഫെഡറേഷന്, ഗ്രീന്‍പീസ് ഇന്ത്യ, കോസ്റ്റല്‍ സ്റ്റുഡന്റ്സ് കള്‍ച്ചറല്‍ ഫോറം എന്നിവരുടെ നേതൃത്വത്തില്‍ ജൂലൈ 27ന് മുതലപ്പൊഴി പെരുമാതുറയില്‍ പ്രതിഷേധ സൂചകമായി സമാധാന പ്രകടനവും നടത്തി. ഇരുപതോളം ബോട്ടുകളില്‍ നടത്തിയ സമാധാനപരമായ പ്രതിഷേധത്തില്‍…
Read Moreഫിലിം കോണ്‍ക്ലേവ് വേദിയിലെ വിവാദ പരാമര്‍ശം; അടൂരിനെതിരേ പോലീസിൽ പരാതി നൽകി ദളിത് ആക്ടിവിസ്റ്റ് ദിനു വെയില്
തിരുവനന്തപുരം: ഫിലിം കോണ്‍ക്ലേവ് വേദിയിലെ വിവാദ പരാമര്‍ശം, അടൂര്‍ ഗോപാലകൃഷ്ണനെതിരെ പോലീസില്‍ പരാതി. അടൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ എസ് സി എസ്ടി ആക്ട് പ്രകാരം കുറ്റകരമാണെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകനും ദളിത് ആക്ടിവിസ്റ്റുമായ ദിനു വെയില് ആണ് പരാതിക്കാരന്. എസ് സി . എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അടൂരിന്റെ പരാമര്‍ശം എസ് സി എസ് ടി വിഭാഗക്കാരെ മോശമാക്കി ചിത്രീകരിച്ചുവെന്നുമാണ് പരാതിക്കാരന്റെ വാദം.
Read Moreഎനിക്കെതിരേ പ്രതികാര നടപടി: ഡോ. ഹാരിസ് ചിറയ്ക്കൽ ; കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കും
തിരുവനന്തപുരം: തനിക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കം പ്രതികാരനടപടിയെന്ന് മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. തനിക്ക് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കും. തനിക്കെതിരെയുള്ള റിപ്പോര്‍ട്ട് വ്യാജമാണ് അല്ലെങ്കില്‍ നോട്ടീസ് വ്യാജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു വഴികളില്ലാതെ വന്നത് കൊണ്ടാണ് ചികിത്സ പ്രതിസന്ധിയെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയത്. സര്‍ക്കാര്‍ കാട്ടുന്നത് സ്വയം രക്ഷയ്ക്കായുള്ള നടപടികളാണ്. താന്‍ ശസ്ത്രക്രിയ മുടക്കിയെന്ന വിവരം വാസ്തവവിരുദ്ധമാണ്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലായിരുന്നുവെന്ന് താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്ക്കുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിനോടും സൂപ്രണ്ടിനോടും നിരവധി തവണ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് രേഖാമൂലം കത്തുകളും നല്‍കിയിരുന്നു. കത്ത് തയാറാക്കാന്‍ സജീകരണങ്ങള്‍ ഒന്നും തന്നെയില്ലാഞ്ഞിട്ടും പ്രിന്റ് എടുക്കാനുള്ള പേപ്പര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സ്വന്തം പോക്കറ്റില്‍നിന്നു പണം മുടക്കിയാണ് വാങ്ങിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജിലെ ചികിത്സാപ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തല്‍…
Read Moreമദ്യലഹരിയിൽ ബഹളം ഉണ്ടാക്കൽ; ചോദ്യം ചെയ്ത സഹോദരനെ വെട്ടിക്കൊന്നു; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ മദ്യലഹരിയില്‍ യുവാവ് അനുജനെ വെട്ടിക്കൊലപ്പെടുത്തി. പെരുങ്ങുഴി കുഴിയം കോളനി വയല്‍ തിട്ട വീട്ടില്‍ രതീഷ് (31) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ചേട്ടന് മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രതീഷിന്റെ സഹോദരിയുടെ വീട്ടില്‍ മദ്യലഹരിയില്‍ എത്തി ബഹളം ഉണ്ടാക്കുന്നതിനെ മഹേഷ് ചോദ്യം ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ മഹേഷ് വെട്ടുകത്തി കൊണ്ട് രതീഷിന്റെ കഴുത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രതീഷും മഹേഷും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്നു പോലീസ് പറഞ്ഞു. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് നിരന്തരം വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കുന്നത് പതിവാണെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ചിറയിന്‍കീഴ് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഇരുവരും അവിവാഹിതരാണ്.…
Read Moreവി.എസിനെ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നടത്തണമെന്ന് ഒരു യുവാവ് പ്രസംഗിച്ചെന്ന് പിരപ്പന്‍കോട് മുരളി
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നടത്തണമെന്ന് 2012 ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഒരു യുവാവ് പ്രസംഗിച്ചെന്ന് മുതിര്‍ന്ന സിപിഎം നേതാവും പ്രതിനിധിയുമായിരുന്ന പിരപ്പന്‍കോട് മുരളി. യുവാവ് ഇത്തരത്തില്‍ പ്രസംഗിച്ചപ്പോള്‍ അതിനെ തടയാതെ വേദിയില്‍ ഉണ്ടായിരുന്ന നേതാക്കള്‍ പ്രോത്സാഹിപ്പിച്ചു. പിന്നീട് ഈ ചെറുപ്പക്കാരന് ഉന്നത പദവികള്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. 1996 ല്‍ വിഎസിനെ മാരാരിക്കുളത്ത് പാര്‍ട്ടി ചതിക്കുകയും തോല്‍പ്പിക്കുകയും ചെയ്തു. അന്ന് ജയിച്ച എതിര് സ്ഥാനാര്‍ത്ഥി ടി.എ. ഫ്രാന്‍സിസ് തന്നോട് പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു. വിഎസിനെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും സിപിഎം സംസ്ഥാന നേതാക്കള്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുത്തില്ലെന്നും പിരപ്പന്‍ കോട് മുരളി വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2011 ല്‍ എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടുമെന്നും വിഎസ് വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാനും പാര്‍ട്ടി ശ്രമിച്ചു. പാര്‍ട്ടി…
Read Moreകർക്കിടകവാവ്: പിതൃസ്മരണയില്‍ ബലിയർപ്പിച്ച് ഹൈന്ദവവിശ്വാസികള്‍
തിരുവനന്തപുരം: ഇന്ന് കര്‍ക്കടക വാവ്, പിതൃസ്മരണയില്‍ ബലിതര്‍പ്പണം അര്‍പ്പിച്ച് ഹൈന്ദവ വിശ്വാസികള്‍. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വന്‍ ഭക്തജനതിരക്കാണ് ബലിതര്‍പ്പണത്തിന് അനുഭവപ്പെടുന്നത്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം ദേവിക്ഷേത്രം, കഠിനംകുളം മഹാദേവ ക്ഷേത്രം, വര്‍ക്കല പാപനാശം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജില്ലയിലെ അന്‍പതില്‍പ്പരം ക്ഷേത്രങ്ങളിലും നദിയുടെ സമീപത്തുമായാണ് ബലി തര്‍പ്പണചടങ്ങുകള്‍ പുരോഗമിക്കുന്നത്. ബലിതര്‍പ്പണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പുണ്യ സ്ഥലമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. ക്ഷേത്രത്തിനകത്തെ കല്‍മണ്ഡപത്തിലും പുറത്ത് സജ്ജീകരിച്ചിരിക്കുന്ന കല്മണ്ഡപത്തിലുമാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ തിരുവല്ലത്തെ പരശുരാമസ്വാമി ക്ഷേത്രം ബലി തര്‍പ്പണ ചടങ്ങില്‍ ഏറെ പ്രധാനപ്പെട്ടതാണ്. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ ബലി തര്‍പ്പണ ചടങ്ങുകള്‍ നടത്താറുണ്ട്. ശ്രീ ശങ്കരാചാര്യര്‍ ഉള്‍പ്പെടെയുള്ള സന്യാസിവര്യന്മാര് അവരുടെ പിതൃക്കള്‍ക്ക് വേണ്ടി തിരുവല്ലത്ത് ബലിതര്‍പ്പണം നടത്തിയിട്ടുണ്ടെന്നാണ് ഐതിഹ്യം. സംസ്ഥാനത്തിന്റെ…
Read Moreപലവട്ടം തെന്നിമാറിയ മുഖ്യമന്ത്രിപദം; ഒടുവിൽ ചരിത്രം കുറിച്ച് 83-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.എസ്.
തിരുവനന്തപുരം: പാർട്ടിയിൽ അതിശക്തനായി ഉയർന്നു വന്നപ്പോഴും ഉറപ്പായ മുഖ്യമന്ത്രി പദം വിഎസിൽ നിന്നു തെന്നിമാറി പൊയ്ക്കൊണ്ടിരുന്നു. പാർട്ടിയിലെ ഒരു പക്ഷം ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്നതു രഹസ്യമല്ലായിരുന്നു. പലപ്പോഴും കേരളത്തിലെ സിപിഎമ്മിൽ ഇതിന്റെ അലയൊലികളും പ്രതിധ്വനിച്ചു കൊണ്ടിരുന്നു. 1987 ലെ നായനാർ സർക്കാർ കാലാവധി തികയുന്നതിനു മുന്‍പേ രാജിവച്ചു ജനവിധി തേടാൻ തീരുമാനിച്ചത് തുടർഭരണം ഉറപ്പാണെന്ന ധാരണയിലായിരുന്നു. 1990 ലെ ആദ്യ ജില്ലാ കൗണ്‍സിൽ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തകർപ്പൻ വിജയമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. 1991 ൽ നിയമസഭ പിരിച്ചു വിട്ട് ജനവിധി തേടുന്പോൾ അടുത്ത മുഖ്യമന്ത്രി വിഎസ് ആകും എന്ന് ഉറപ്പായിരുന്നു. എന്നാൽ രാജീവ്ഗാന്ധി വധത്തെത്തുടർന്ന് അലയടിച്ച സഹതാപതരംഗത്തിൽ കേരളം യുഡിഎഫിനൊപ്പമായി. അങ്ങനെ വിഎസ് പ്രതിപക്ഷനേതാവായി.1996 ൽ വിഎസിന്റെ നേതൃത്വത്തിലായിരുന്നു ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്നണി ജയിച്ചെങ്കിലും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു കൊണ്ട് വി.എസ്.…
Read More