തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി.ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ചീഫ് സെക്രട്ടറി. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഈ മാസം അഞ്ചിനാണ് അദ്ദേഹം അമേരിക്കയിലെ മയോക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായി പോയത്. മുഖ്യമന്ത്രിയുടെ ചുമതല മറ്റാര്‍ക്കും കൈമാറാതെ ഇ- ഓഫീസ് മുഖേനയായിരുന്നു അദ്ദേഹം സംസ്ഥാന ഭരണം നിയന്ത്രിച്ചിരുന്നത്.
Read MoreCategory: TVM
സര്‍വകലാശാലകളെ കലാപഭൂമിയാക്കുന്ന എസ്എഫ്ഐയെയാണോ മാതൃകയാക്കേണ്ടതെന്നു ഷാനിമോള്‍’
തിരുവനന്തപുരം: കഴിഞ്ഞ നാലര വര്‍ഷക്കാലമായി പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ പൊതുജനമധ്യത്തില്‍ എത്തിക്കാന്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പ്രസ്ഥാനമാണു യൂത്ത് കോണ്‍ഗ്രസെന്നു കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന് ഇന്നലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിലുള്ള പ്രതികരണമായാണു ഷാനിമോള്‍ ഉസ്മാന് തന്റെ നിലപാടു വ്യക്തമാക്കിയത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിമോള്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഖജനാവിലെ പണം ധൂര്‍ത്തടിച്ച് നവകേരള സദസ് നടത്തിയപ്പോള്‍ അതിനെതിരേ പോലീസിന്റെയും ഗുണ്ടകളുടെയും ആക്രമണം ഏറ്റുവാങ്ങിയതു യൂത്ത് കോണ്‍ഗ്രസുകാരാണ്. സര്‍വകലാശാലകളെ കലാപഭൂമിയാക്കുന്ന എസ്എഫ്ഐ യെയാണോ മാതൃകയാക്കേണ്ടതെന്നും ഷാനിമോള്‍ ചോദിക്കുന്നു.
Read Moreഓണാവധിക്കാലത്ത് റെയില്‍വേയിൽ സബ്സിഡിയോടെ വിനോദയാത്ര നടത്താം; സ്ലീപ്പര്‍ ക്ലാസിന് 26,700 രൂപയിൽ പാക്കേജ് ആരംഭിക്കും
തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള ടൂര്‍ ടൈംസ് ഓണം സ്പെഷ്യല്‍ എസി ടൂറിസ്റ്റ് ട്രെയിന്‍ പ്രഖ്യാപിച്ചു.ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര നടത്തുന്നതിനുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്നു ഇന്ത്യന്‍ റെയില്‍വേസ് സൗത്ത് സ്റ്റാര്‍ റെയില്‍ ആന്‍ഡ് ടൂര്‍ ടൈംസ് പ്രൊഡക്ട് ഡയറക്ടര്‍ ജി.വിഘ്നേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന കോറമാണ്ടല്‍ തീരം വഴിയുള്ള 11 ദിവസം നീളുന്ന യാത്ര അരക്കു വാലി, സുന്ദര്‍ബന്‍സ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ബോറ ഗുഹകള്‍, വിശാഖപട്ടണം, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍സിലാണ് രാത്രി താമസം. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. തിരുവനന്തപുരത്തു നിന്നും കൊല്ലം വരെ എത്തുന്നതിന് ട്രെയിന്‍ സൗകര്യമൊരുക്കും. പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും ടൂര്‍ മാനേജര്‍മാരും യാത്രാസംഘത്തിലുണ്ടാകും. യാത്രാ ഇന്‍ഷുറന്‍സ്,…
Read Moreകേരള സര്‍വകലാശാല: സിന്‍ഡിക്കേറ്റിനോടു വിശദീകരണം തേടും; ഗവര്‍ണര്‍ കടുത്ത നടപടികളിലേക്ക്
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംഭവ വികാസങ്ങളില്‍ ഗവര്‍ണര്‍ കടുത്ത നടപടികളിലേക്കു നീങ്ങാൻ സാധ്യത. സിന്‍ഡിക്കേറ്റിനെതിരേ നടപടി എടുക്കാനുള്ള കൂടിയാലോചനകള്‍ ഗവര്‍ണര്‍ തുടങ്ങി. വിസി സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിനെ ഇടത് അനുകുല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് തിരിച്ചെടുത്ത നടപടി നിയമവിരുദ്ധമാണെന്ന വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഗവര്‍ണര്‍ നടപടികളിലേക്കു കടക്കുന്നത്. ആദ്യപടിയായി സിന്‍ഡിക്കേറ്റിനോടു വിശദീകരണം തേടും. അതിനുശേഷമായിരിക്കും നടപടികളിലേക്കുകടക്കാന് സാധ്യതയെന്നാണു ലഭിക്കുന്ന സൂചന. സര്‍വകലാശാല ചട്ടങ്ങളുടെ 7 (4) നിയമത്തിന്റെ ലംഘനം സിന്‍ഡിക്കേറ്റ് നടത്തിയെന്നാണു താത്കാലിക വിസിയായ ഡോ. സിസ തോമസ് ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ് ഭവന് നിയമോപദേശം തേടിയിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സിന്‍ഡിക്കേറ്റ് നടത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാനുള്ള അധികാരം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഉണ്ടെന്നാണു വ്യവസ്ഥ. ഇത്തരത്തില്‍ ചട്ടലംഘനം നടത്തിയ സിന്‍ഡിക്കേറ്റുകളെ പിരിച്ചുവിട്ട മുന്‍കാല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഈ…
Read Moreമദ്യലഹരിയില്‍ റോഡ് വക്കിൽ തുടങ്ങിയ അടിപിടി പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടും നിന്നില്ല: മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്; യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയ രണ്ടു പേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂര്‍ സ്വദേശി ഷാറുഖ് ഖാന് (22), കുന്നുപുഴ സ്വദേശി കൃഷ്ണ പ്രസാദ് (20) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപം വച്ച് ഇരുവരും മദ്യലഹരിയില്‍ അടിപിടി നടത്തി. കണ്ടുനിന്ന നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സ്റ്റേഷനകത്തുവച്ച് ഇരുവരും തമ്മില്‍ തല്ലുകയും പോലീസുകാരെ ആക്രമിക്കുകയുമായിരുന്നു. മൂന്ന് പോലീസുകാര്‍ക്കു പരിക്കേറ്റു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ സിപിഒ, രാഹുല്‍, സ്മിതേഷ്, ഹോം ഗാര്‍ഡ് സതീഷ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനുമാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Read Moreരജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധം; ‘ഗവര്‍ണറുടെ കൂലിത്തല്ലുകാരനെപ്പോലെ വിസി പെരുമാറുന്നെന്ന് മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ചട്ടവിരുദ്ധമായ നടപടിയാണ് വിസി കൈക്കൊണ്ടത്. രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. ഇതൊന്നും പരിഗണിക്കാതെ വിസി കൈക്കൊണ്ട സസ്പെന്ഷന് നടപടി യൂണിവേഴ്സിറ്റിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ വിസി പെരുമാറുന്നു. ചട്ടങ്ങള്‍ ലംഘിച്ചത് ഗവര്‍ണറാണ് രജിസ്ട്രാറല്ല. രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോട് ഏറ്റുമുട്ടാനുള്ള പ്രവൃത്തി ഗവര്‍ണര്‍ പദവിക്ക് ചേര്‍ന്നതല്ല. ഗവര്‍ണറുടേത് ജനാധിപത്യ നടപടികളാണ്. ചട്ടമ്പിത്തരം അനുവദിക്കില്ല. കാവിക്കൊടിയേന്തിയ ഭാരതാംബ ഒരു സഹോദരി, അല്ലെങ്കില്‍ വനിത അങ്ങനെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreവാര്‍ത്താസമ്മേളനത്തിനിടെ സുരക്ഷാവീഴ്ച; അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിർദേശം; പ്രതിഷേധിച്ചത് റിട്ടയേര്‍ഡ് പോലീസുകാരൻ
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നൽകി. ഇന്നു രാവിലെ പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് മുന്‍ പോലീസുകാരന് പരാതിയുമായി രംഗത്തെത്തിയത്.പെന്ഷന് കാര്‍ഡ് കാണിച്ച് പോലീസ് ആസ്ഥാനത്ത് കയറിയ ഇയാള്‍ മാധ്യമപ്രവര്ത്തകനെന്നുപറഞ്ഞ് വാര്‍ത്താസമ്മേളനം നടന്ന കോണ്‍ഫറന്‍സ് ഹാളിലും കടക്കുകയായിരുന്നു. ഇത് സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. ബഷീര്‍ എന്ന് പേരുള്ള റിട്ടയേര്‍ഡ് പോലീസുകാരനാണ് വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി ഡിജിപിയോടു ചോദ്യങ്ങള്‍ ഉന്നയിച്ചത്.
Read Moreസെനറ്റ് ഹാളിലെ സംഘര്‍ഷം രജിസ്ട്രാര്‍ക്കെതിരേ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ക്കെതിരെ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രജിസ്്്ട്രാര് ബോധപൂര്‍വം ഗവര്‍ണറെ തടഞ്ഞു. രജിസ്ട്രാര്‍ ബാഹ്യശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി. ഗവര്‍ണര്‍ എത്തിയ ശേഷമാണ് ഹാളിന്റെ അനുമതി റദ്ദാക്കിയെന്നു കാട്ടി രാജ്ഭവനിലേക്കു മെയില്‍ അയച്ചത് എന്നിങ്ങനെയാണ് വിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അടിയന്തരാവസ്ഥയുടെ 50ാം വാര്ഷികത്തിനെതിരേ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിപാടിയുടെ ഉദ്ഘാടകന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറായിരുന്നു.ഇതിനെതിരേ എസ്എഫ്ഐയും കെഎസ് യുവും പ്രതിഷേധവുമായി രംഗത്തുവരികയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. രജിസ്ട്രാറുടെ നടപടിക്കെതിരേ ആക്ഷേപം ഉയര്‍ന്നതോടെ രാജ്ഭവന് വിസിയോട് വിശദീകരണം തേടുകയായിരുന്നു.
Read Moreതിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി; ഉടന്‍ നടപടി വേണമെന്ന് യൂറോളജി വിഭാഗം മേധാവി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിയെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ച സര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പുണ്ടെന്നും എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടി വേണമെന്നും മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. താന്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. മെഡിക്കല്‍ കോളജിലെ ഭരണപരമായ കാര്യങ്ങളുടെ ബാലപാഠം അറിയാത്തവരാണ് പ്രിന്‍സിപ്പാളും സൂപ്രണ്ടും. അതിനാല്‍ ഇരുവര്‍ക്കും പരിമിതികളും ഭയവും പല കാര്യങ്ങളിലും ഉണ്ട്. ഭരണപരമായ പരിചയമുള്ളവരെ ഇത്തരത്തിലുള്ള സുപ്രധാന പദവികളില്‍ ചുമതല നല്‍കണമെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം മൂലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയതിനെക്കുറിച്ച് നിശിതമായി വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട്, യൂറോളജി വിഭാഗം മേധാവി, ആലപ്പുഴ മെഡിക്കല്‍ കോളജ്…
Read Moreഭാരതാംബ ചിത്രവിവാദം; സെനറ്റ് ഹാളിലെ സംഘർഷം: എസ്എഫ്ഐ, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തില്‍ ഇന്നലെ സെനറ്റ് ഹാളിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. കന്റോണ്‍മെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ പ്രകാരമാണു കേസ്. ഇന്നലെ സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവ സമിതി എന്ന സംഘടനയുടെ പരിപാടി സെനറ്റ് ഹാളില്‍ നടന്നപ്പോള്‍ ഭാരതാംബയുടെ ചിത്രം വച്ചതായിരുന്നു എസ്എഫ്ഐ, കെഎസ് യു വിദ്യാര്‍ഥി സംഘടനകളെ പ്രകോപിപ്പിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്തത് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറായിരുന്നു. ഗവര്‍ണറെ സര്‍വകലാശാലയ്ക്കകത്ത് കടക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചെങ്കിലും പോലീസിന്റെ അകമ്പടിയോടെ അദ്ദേഹം പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിപ്പോയിരുന്നു. അതേസമയം ഇന്നലത്തെ പരിപാടിയില്‍ സെനറ്റ് ഹാളില്‍ സംഭവിച്ച നാശനഷ്ടങ്ങളിൽ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍വകലാശാല രജിസ്ട്രാറും നടപടി തുടങ്ങി. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ എന്‍ജിനിയറിംഗ്…
Read More