തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് രാഷ്ട്രീയമായി തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യശത്രു ബിജെപിയാണെങ്കില്‍ ഇന്ത്യ സംഖ്യത്തിലെ പാര്‍ട്ടിക്കെതിരെ മല്‍സരിക്കാന്‍ ഇത്രയും ദൂരം താണ്ടി പ്രിയങ്ക വരുന്നത് എന്തിനെന്ന് ബിനോയ് വിശ്വം ചോദിച്ചു. വയനാട്ടിൽ പ്രിയങ്കാഗാന്ധി ഇന്ന് നാമ നിർദേശ പത്രിക നൽകാനിരിക്കെയാണ് പ്രിയങ്ക മത്സരിക്കുന്നതിനെ വിമർശിച്ച് സിപിഐ രംഗത്തെത്തിയത്.
Read MoreCategory: TVM
കളിയാക്കിയതിനെച്ചൊല്ലി അയൽവാസികൾ തമ്മിലുള്ള സംഘർഷം; കുത്തേറ്റ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർ ആശുപത്രിയിൽ
വിഴിഞ്ഞം: യുവതിയെ കളിയാക്കിയത് അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. മരപ്പണിക്കുപയോഗിക്കുന്ന ഉളികൊണ്ടുള്ള കുത്തേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. കുത്തേറ്റവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. വിഴിഞ്ഞം മുല്ലൂർ മുക്കോല മണലിവിളയിൽ ലിൻസൺ(33), ഫെയിൻസ് (26), ജനീസ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലിൻസന്റെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേരെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇന്നലെ വൈകിട്ട് ഒരു യുവതിയുടെ വേഷത്തെ കുറച്ചു പേർ കളിയാക്കിയതാണ് സംഭവങ്ങൾക്ക് തുടക്കം. തുടർന്ന് രാത്രി പതിനൊന്നോടെ ഇതേച്ചൊല്ലി സംഘർഷമുണ്ടാവുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ ഉള്ളവരിൽ ഒരാളുടെ വീടിനുനേരേ കല്ലേറുണ്ടായി. വൻ പോലിസ് സംഘം സ്ഥലത്ത് എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.
Read More“പാലക്കാട്ടും ചേലക്കരയിലും സിപിഎം-ബിജെപി ഡീൽ’; അൻവറുമായി ഒരു ഡീലിനും ഇല്ലെന്ന് എം.എം. ഹസൻ
തിരുവനന്തപുരം: യുഡിഎഫ് പി.വി അൻവറുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അൻവറുമായി ഒരു ഡീലിനുമില്ലെന്നും യുഡിഎഫ് കൺവീനർ എം.എം ഹസൻ. പാലക്കാട് യുഡിഎഫ് വൻ വിജയം നേടുമെന്ന് പറഞ്ഞ ഹസൻ പാലക്കാടും ചേലക്കരയിലും സിപിഎം- ബിജെപി ഡീൽ ആണെന്നും കൂട്ടിച്ചേർത്തു. അൻവർ പറഞ്ഞത് ആർക്കും അംഗീകരിക്കാനാവില്ല. പി. സരിനെ പോലെ സീറ്റ് കിട്ടാതെ പോയ ആളാണ് അൻവർ കണ്ടെത്തിയ സ്ഥാനാർഥി. അൻവർ ഡീൽ പറയുകയും പിണറായിയെ ജയിപ്പിക്കാനുള്ള പ്രത്യക്ഷവും പരോക്ഷവുമായ നിലപാടുകൾ സ്വീകരിക്കുകയാണെന്നും യുഡിഎഫ് അൻവറുമായി മറ്റ് ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഹസന് പറഞ്ഞു. പി. സരിന് സീറ്റ് നൽകുന്ന കാര്യം സിപിഎം നേരത്തെ തന്നെ തീരുമാനിച്ചാണെന്ന് എം.എം.ഹസൻ ആരോപിച്ചു. പാർട്ടിയിൽ കലാപം ഉണ്ടാക്കിവന്നാൽ സ്ഥാനാർഥിയാക്കാമെന്നായിരുന്നു സിപിഎം തയ്യാറാക്കിയ തിരക്കഥ. ദുർബലനായ ഒരു സ്ഥാനാർഥിയെ നേരത്തെ നടന്ന ചില ഡീലിന്റെ അടിസ്ഥാനത്തിൽ സിപിഎം കണ്ടെത്തിയതാണ്. പാലക്കാട് ബിജെപിയെ സിപിഎം സഹായിക്കും…
Read Moreനവീൻ ബാബു കോഴ വാങ്ങിയതിനു തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്; റിപ്പോർട്ട് ഉടൻ സർക്കാരിനു നൽകും; ഇനിയും മൊഴി നൽകാതെ ദിവ്യ
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം റവന്യു മന്ത്രി കെ. രാജനു സമർപ്പിക്കും. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീതയാണ് അന്വേഷണം നടത്തിയത്. പി.പി. ദിവ്യ റവന്യൂ വകുപ്പ് അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്കാന് ഇതുവരെയും തയാറായിട്ടില്ല. നവീന്‍ ബാബുവിനെതിരേ ആരോപണം ഉന്നയിച്ച പി.പി. ദിവ്യക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും പോലീസും ഇതുവരെ ദിവ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ദിവ്യ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി വ്യാഴാഴ്ചയിലേക്കു മാറ്റിയിരിക്കുകയാണ്. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു പെട്രോൾ പമ്പിന്റെ എൻഒസി വിഷയത്തിൽ കോഴ വാങ്ങിയിട്ടില്ലെന്നാണ് റവന്യു വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. കോഴ വാങ്ങിയതിനു തെളിവില്ല. നിയമപരമായ രീതിയിലാണു നടപടിക്രമങ്ങൾ നടത്തിയത്. കാലതാമസം ഉണ്ടായിട്ടില്ലെന്നും റവന്യു വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനും തെളിവില്ല.…
Read Moreഉപതെരഞ്ഞെടുപ്പിൽ ചൂടുപിടിച്ച് മണ്ഡലങ്ങൾ; തന്ത്രങ്ങൾ ആവിഷ്കരിക്കാൻ രാഷ്ട്രീയ യോഗങ്ങൾ; സുധീറിനെ അനുനയിപ്പിക്കാൻ യുഡിഎഫ്
തിരുവനന്തപുരം: റോഡ് ഷോകളും കൺവൻഷനുകളുമായി മുന്നണികൾ സജീവമായതോടെ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചു. പാലക്കാട്ടെ യുഡിഎഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകുന്നേരം ചേരും. ചേലക്കരയിലെ യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും ഇന്ന് നടക്കും. കൺവെൻഷനു മുൻപ് ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ റോഡ് ഷോയുമുണ്ട്. പ്രിയങ്ക ഗാന്ധി 23നാണ് വയനാട് മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കക്കൊപ്പം ഉണ്ടാകും.ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇടതുമുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇടതുമുന്നണി നേതാക്കൾ പങ്കെടുക്കേണ്ട തീയതികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചരണ വിഷയങ്ങളും മുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വരും. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചാരണ തീയതികൾ യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,…
Read Moreവർക്കല പോലീസ് സ്റ്റേഷനു സമീപം യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്നു സംശയം; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം : വർക്കല പോലീസ് സ്റ്റേഷന് സമീപത്തെ റോഡിൽ സമീപ പ്രദേശവാസിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല പോലീസ് സ്റ്റേഷന് ഏതാനും മീറ്റർ അകലെയായുള്ള മൈതാനം റോഡിലാണ് വെട്ടൂർ സ്വദേശിയായ ബിജുവിനെ കട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കും കൈക്കും പരിക്കേറ്റനിലയിൽ ചാരി ഇരിക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുറച്ചുദിവസങ്ങളിലായി ഇയാളെ ഈ മേഖലയിൽ കണ്ടിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. വർക്കല പോലീസ് സ്ഥലത്തെത്തി വിശദ പരിശോധനകളും നടപടികളും ആരംഭിച്ചു.
Read Moreആലുവയിൽ വീട്ടുമുറ്റത്ത് ജിം ട്രെയിനർ കുത്തേറ്റ് മരിച്ചു: സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
ആലുവ: ചുണങ്ങംവേലിയിൽ വീട്ടുമുറ്റത്ത് ജിംനേഷ്യം ട്രെയിനർ കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി സാബിത്ത് (35) ആണ് ചുണങ്ങംവേലി സെന്റ് ജോസഫ് സ്കൂളിന് സമീപമുള്ള വാടകവീടിന്റെ മുറ്റത്ത് ഇന്ന് രാവിലെ 8.30ഓടെ കുത്തേറ്റ് മരിച്ചത്. ആലുവ ചൂണ്ടിയിൽ പ്രവർത്തിക്കുന്ന കെപി ജിംനേഷ്യത്തിലെ ട്രെയിനറാണ്. മരിച്ച സാബിത്തിനൊപ്പം രണ്ട് പേർ കൂടി വീട്ടിൽ താമസിക്കുന്നുണ്ട്. രാവിലെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോഴാണ് സാബിത്ത് കുത്തേറ്റ് നിലത്തു കിടക്കുന്നത് കണ്ടതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. കുത്തേറ്റ സാബിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദേഹത്ത് ഒന്നിലധികം കുത്തുകളേറ്റിട്ടുണ്ട്. സാബിത്തിന്റെ ഏതാനും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ജിംനേഷ്യം ഉടമ പ്രതാപിനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയൽ എടുത്തിട്ടുണ്ട്. സാബിത്തിന്റെ മൃതദേഹം ആലുവ മോർച്ചറിയിലേക്കു മാറ്റി. എടത്തല പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Read Moreകെഎസ്ആർടിസി എന്‍ജിനീയർമാരെ താത്കാലികമായി നിയമിക്കും: ഭിന്നശേഷിക്കാരെ പരിഗണിക്കില്ല
ചാത്തന്നൂർ: കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍ വൈസറി തസ്തികയിലേക്ക് അസിസ്റ്റന്റ് എൻജിനീയർമാരെ താത്കാലികമായി നിയമിക്കുന്നു. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്കുള്ള പ്രമോഷന് തസ്തികയായ അസി. ഡിപ്പോ എന്‍ജിനീയര്‍ (എഡിഇ) തസ്തികയിലേക്കാണ് താല്‍ക്കാലിക നിയമനത്തിന് നീക്കം നടക്കുന്നത്. ബിടെക് ബിരുദമുള്ള ഉദ്യോഗാര്‍ഥികളെ ദിവസവേതനത്തില്‍ നിയമിക്കുന്നതിനുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ ബിടെക് ബിരുദം ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഓട്ടോമൊബൈല്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണം. ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. നിലവില്‍ 25 ഒഴിവുകളിലേയ്ക്കാണ് നിയമനം, ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥികള്‍ 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നല്‍കണം. ഈ തുക ജോലിയില്‍ പിരിഞ്ഞുപോകുമ്പോള്‍ തിരികെ ലഭിക്കും. 1,200 രൂപ ദിവസവേതനവും നിയമനം നേടുന്നവര്‍ക്ക് ലഭിക്കും. സ്ഥിരം ജീവനക്കാരെ നിയമിക്കുമ്പോഴുള്ളത് പോലുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടാവില്ല. അതേസമയം, പത്ത് വര്‍ഷം മുതല്‍ പഴക്കം ചെന്ന ബസുകള്‍ പരിപാലിക്കാന്‍ പ്രാപ്തരായ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയില്‍…
Read Moreനടൻ ബൈജുവിന്റെ കാർ നിരവധിതവണ നിയമ ലംഘനം നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം : മദ്യ ലഹരിയിൽ വാഹനം ഓടിച്ചു ബൈക്ക് യാത്രക്കാരെനെ ഇടിച്ചിട്ട നടൻ ബൈജുവിന്റെ കാർ നിരവധി തവണ നിയമ ലംഘനങ്ങൾ നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആറു തവണയോളം പിഴ ഇടാക്കിയിട്ടുണ്ട്. കൂടാതെ ഹരിയാനയിൽ രജിസ്റ്റർ ചെയ്ത ബൈജുവിന്റെ കാർ കേരളത്തിൽ ഓടുന്നത് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. കേരളത്തിൽ ഈ കാർ ഓടുന്നതിനുള്ള രേഖകൾ മോട്ടോർ വാഹന വകുപ്പിന് നൽകിയിട്ടില്ല. കൂടാതെ റോഡ് ടാക്സ് അടച്ചിട്ടുമില്ല. ഹരിയാന വിലാസത്തിൽ കഴിഞ്ഞ വർഷമാണ് ബൈജു കാർ രജിസ്റ്റർ ചെയ്തത്. മറ്റൊരാളിൽ നിന്നും കാർ വാങ്ങിയ ബൈജു കേരളത്തിലേക്ക് കാർ എത്തിച്ചെങ്കിലും കേരളത്തിൽ വാഹനം ഓടാനുള്ള നടപടികൾ ഒന്നും സ്വീകരിക്കാൻ അപേക്ഷ കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ ബൈജു മദ്യ ലഹരിയിൽ വാഹനം ഓടിച്ചു ബൈക്ക് യാത്രക്കാരനെ…
Read Moreകേരളം രാജ്യാന്തര തീവ്രവാദി മാഫിയകളുടെ ഇന്ത്യയിലെ തലസ്ഥാനമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്ന രാജ്യാന്തര തീവ്രവാദി സംഘടനകളുമായി ബന്ധമുള്ള വിവിധ തരം മാഫിയകളുടെ ഇന്ത്യയിലെ തലസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. ഹാജി മസ്താൻ, ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ തുടങ്ങിയവർ നയിച്ചിരുന്ന മാഫിയാ കേന്ദ്രമായിരുന്ന മുംബൈയെ കടത്തിവെട്ടിയാണ് കേരളം ഇപ്പോൾ തലസ്ഥാന പദവി കരസ്ഥമാക്കിയിരിക്കുന്നത്. വിദേശത്ത് വസിക്കുന്ന പുത്തൻ മാഫിയാ കിംഗുകൾ കേരളത്തിലെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഭരണകക്ഷികളിലെ ഏജന്റുമാർ മുഖേനയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സ്വർണം, ലഹരി പദാർത്ഥങ്ങൾ എന്നിവ വിദേശങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തുന്നത് ഭരണ നേതൃത്വത്തിന്റെയും കസ്റ്റംസിന്റെയും പോലീസിന്റെയും പരസ്യ പിന്തുണയോടെയാണ്. മാഫിയകളെ സഹായിക്കുന്നവർക്ക് വിദേശ നാണ്യമായി വിദേശ ബാങ്കുകളിൽ മാസപ്പടി നൽകുന്നു. ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം അനധികൃതമായി കടത്തിയിരുന്നത് മഹാരാഷ്ട്ര,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കായിരുന്നു.കേന്ദ്ര-സംസ്ഥാന സർക്കാർ രേഖകൾ പ്രകാരം ഇപ്പോൾ കേരളമാണ് നമ്പർ വൺ. ഔദ്യോഗിക കണക്കുകൾ…
Read More