തിരുവനന്തപുരം: കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പമല്ലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചിരുന്നു. ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. അതേസമയം മദ്യപിച്ചുകൊണ്ട് ബസ് ഓടിക്കാൻ പാടില്ല എന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും ഇതോടെ അപകട നിരക്കും മരണ നിരക്കും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ ഡ്രൈവർ ബസിടിച്ചു കയറ്റുകയുണ്ടായി. പ്രതിമ വട്ടംചാടിയതല്ലല്ലോ. ഡ്രൈവർക്കും കണ്ടക്ടർക്കും അവരവരുടെ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിപ്പോകൾ ലാഭകരമാണെന്നും കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്കെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ബസുകൾ ഘട്ടം ഘട്ടമായി സി എൻ ജി യിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ടെന്ന് അറിയിച്ച മന്ത്രി നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകുമെന്നും നിയമസഭയെ അറിയിച്ചു. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും.…
Read MoreCategory: TVM
അൻവർ എത്തിയത് ചുവന്ന തോർത്തുമായി; സഭയിൽ പ്രത്യേക ബ്ലോക്ക്; ഹസ്തദാനം നൽകി സ്വീകരിച്ച് ലീഗ് എംഎൽഎമാർ
തിരുവനന്തപുരം: പി.വി.അൻവർ ഇന്ന് നിയമസഭയിലെത്തിയത് ഡിഎംകെയുടെ ഷാള്‍ അണിഞ്ഞ് കൈയില്‍ ചുവന്ന തോര്‍ത്തുമായി. സാധാരണക്കാരായ ചുമട്ടു തൊഴിലാളികളുടെയും മറ്റു തൊഴിലാളി സമൂഹത്തിന്റെയും രക്തസാക്ഷികളായ സഖാക്കളുടേയും പ്രതീകമാണ് ചുവന്ന തോർത്തെന്നും അതുകൊണ്ടു തന്നെ ഏറെ ആദരവോടെയാണ് ചുവന്ന തോര്‍ത്ത് കൈയില്‍ കരുതിയതെന്നും അന്‍വര്‍ പറഞ്ഞു. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ സ്പീക്കര്‍ അനുവദിച്ച് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസ്തദാനം നൽകി സ്വീകരിച്ച് ലീഗ് എംഎൽഎമാർതിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സി പി എമ്മിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച പി. വി. അൻവർ ഇന്ന് നിയമസഭയിലെത്തിയപ്പോൾ ലീഗ് എംഎൽഎ മാർ വളരെ ആവേശത്തോടെ ഹസ്തദാനം നൽകി സ്വീകരിക്കുകയായിരുന്നു. മഞ്ഞളാം കുഴി അലി ആണ് അൻവറിനെ ആദ്യം സ്വീകരിച്ചത്. പിന്നാലെ മറ്റു എംഎൽഎമാർ ഒപ്പം കൂടുകയായിരുന്നു. അതേസമയം ഭരണപക്ഷ എംഎൽഎമാർ അൻവറിനോട് സൗഹൃദം കൂടിയില്ല. അൻവറിനു പുതിയ ഇരിപ്പിടമാണ്…
Read Moreഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു പേജും സർക്കാർ മറച്ചുവച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവെച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. 2019ൽ വന്ന റിപ്പോർട്ട് സർക്കാർ മാറ്റിവച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാൻ വേണ്ടിയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മീഷൻ ആണെന്നും സജി ചെറിയാൻ പറഞ്ഞു.വിവരാവകാശ കമ്മീഷന്റെ അവസാന നിർദ്ദേശം വ്യക്തിപരമായ വിവരങ്ങൾ നൽകരുത് എന്നായിരുന്നു. ആ നിർദ്ദേശം അനുസരിച്ചേ മാറ്റിയിട്ടുള്ളൂ- മന്ത്രി പറഞ്ഞു. സർക്കാരിന് മുന്നിൽ വന്ന റിപ്പോർട്ട് മന്ത്രി പരിശോധിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമയും വിവരാവകാശ കമ്മിഷനും പറഞ്ഞു. രണ്ടാമത് വിവരാവകാശ കമ്മീഷൻ പറഞ്ഞപ്പോൾ കൊടുത്തു. ഹെെക്കോടതി പറഞ്ഞപ്പോൾ റിപ്പോർട്ട് സമർപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയോഗിച്ചു. അന്വേഷണം നടക്കുന്നു. സർക്കാർ ഇരയോടൊപ്പമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Read Moreയൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവിന്റെ സ്വർണാഭരണങ്ങൾ കാണാതായി; ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് മോഷണം
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവിന്റെ സ്വർണാഭരണങ്ങൾ നഷ്ടമായതായി പരാതി. കന്റോൺമെന്റ് പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ഇന്നലെ നടന്ന നിയമസഭ മാർച്ചിനിടെ പരിക്ക് പറ്റി ജനറൽ ഹോസ്പിറ്റലിൽ എത്തിച്ച സമയം സ്കാനിംഗ് നടത്തുന്നതിന് മുൻപ് മാലയും കമ്മലും ഉൾപ്പെടെ ഒന്നര പവന്റെ സ്വർണാഭരണങ്ങൾ മാറ്റി. സ്കാനിംഗ് കഴിഞ്ഞ ശേഷം സ്വർണാഭരണങ്ങൾ കാണാതായി എന്നാണ് പരാതിയിൽ പറയുന്നത്. കന്റോൺമെന്റ് പോലീസ് അനേഷണം ആരംഭിച്ചു.
Read Moreഇന്റലിജൻസ് മേധാവി വരും വരെ; മനോജ് ഏബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുക്കുന്നതു വൈകിയേക്കും
തിരുവനന്തപുരം : ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ആയി മനോജ് ഏബ്രഹാം ഉടൻ ചുമതല ഏറ്റെടുക്കില്ല. ഇന്റലിജൻസ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് ഏബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ആയി മാറ്റി നിയമിച്ചത്. അതേ സമയം പുതിയ ഇന്റലിജൻസ് മേധാവിയെ സർക്കാർ നിയമിച്ചിട്ടുമില്ല. നിയമസഭ സമ്മേളനം നടക്കുന്ന ഈ വേളയിൽ പുതിയ ഇന്റലിജൻസ് മേധാവി എത്താതെ മനോജ് ചുമതലയിൽ നിന്നു മാറുന്നത് ഭരണകാര്യങ്ങളെ ബാധിക്കും. ഇന്റലിജൻസ് മേധാവി ആയി പുതിയ ഓഫീസറെ ഈ ആഴ്ചയിൽ നിയമിച്ചു ഉത്തരവിറങ്ങും. എഡി ജി പി എം. ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റിയത് വിവിധ ആരോപണങളെ തുടർന്നായിരുന്നു. സംസ്ഥാന പോലീസ് മേധാവി നടത്തിയ അനേഷണത്തിന്റെ റിപ്പോർട്ട് പരിഗണിച്ചും ഘടക കക്ഷി ആയ സി പി ഐ യുടെയും സമ്മർദ്ദത്തെ തുടർന്നാണ്…
Read Moreഎഡിജിപി അജിത്കുമാറിനെതിരായ പരാതികളിൽ അന്വേഷണം; പോലീസ് ആസ്ഥാനത്ത് പാതിരാത്രിവരെ നീണ്ട യോഗം
തിരുവനന്തപുരം: എഡിജിപി. എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന പോലീസ് മേധാവി ഉൾപ്പെട്ട സംഘത്തിന്റെ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിന്റെ അന്തിമ രൂപം തയാറാക്കാനായി പോലീസ് ആസ്ഥാനത്ത് രാത്രി ഏറെ വൈകിയും യോഗം ചേർന്നിരുന്നു. ഇന്നലെ വൈകുന്നേരം ആരംഭിച്ച യോഗം ഏതാണ്ട് എട്ട് മണിക്കൂറോളം നീണ്ട് പാതിരാത്രി കഴിഞ്ഞാണ് അവസാനിച്ചതെന്നാണ് വിവരം. പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളും എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അടങ്ങുന്ന റിപ്പോർട്ടാണ് ഇന്ന് സമർപ്പിക്കുന്നത്. ഇന്നലെ പോലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബിന് പുറമെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡി ഐ ജി തോംസൺ ജോസ്, എസ്പി മാരായ മധുസൂദനൻ, ഷാനവാസ് എന്നിവരാണു പങ്കെടുത്തത്. ഔദ്യോഗിക വാഹനം പോലും ഒഴിവാക്കി സംസ്ഥാന…
Read Moreസിനിമാനയം ഉടൻ പ്രാബല്യത്തിൽ വരും; സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് എല്ലാം ശരിയാകുമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സിനിമനയം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നം സമ്പൂർണമായി പരിഹരിക്കുമെന്നും ആഭ്യന്തര പരിഹാര സെല്ലിൽ സർക്കാർ സാന്നിധ്യം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി. സിപിഎം നിലപാടുള്ള പാർട്ടിയാണ്. ആ നിലപാടിന്റെ ഭാഗമായാണ് സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റിയതെന്നും ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
Read Moreമുഖ്യമന്ത്രിക്കുവേണ്ടി കിം ഇൽ സുംഗ് മാതൃക: പിആർ ഏജൻസിക്ക് പിന്നിലെ കഥ പറഞ്ഞ് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഉത്തര കൊറിയയിലെ മുൻ ഏകാധിപതി കിം ഇൽ സുംഗിനെ മാധ്യമപ്രചാരണങ്ങളിലൂടെ ലോകമാകെ മഹത്വവൽക്കരിച്ച പഴയ മാതൃകയാണ് കേരള മുഖ്യമന്ത്രിക്കുവേണ്ടി പിആർ ഏജൻസികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. ചരിത്രത്തിലാദ്യമായി പൊളിറ്റിക്കൽ പബ്ലിക് റിലേഷനും പെയ്ഡ് ന്യൂസ് സമ്പ്രദായവും വിജയകരമായി തുടങ്ങിയത് കിം ഇൽ സുങാണ്. ലോകമെമ്പാടും അനേക വർഷം പത്രപരസ്യങ്ങൾക്കായി അദ്ദേഹം ഭീമമായ തുക മുടക്കിയിരുന്നു. കേരള സർക്കാരിന്റെ യും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ നിർമിതിക്കായി നിയമിച്ച പിആർ ഏജൻസികൾ ലോകസഭാ തോൽവിയുടെ ക്ഷീണമകറ്റാൻ മുഖ്യമന്ത്രിയെ രാഷ്ട്രീയ കമ്പോളത്തിലെ ഒരു മൂല്യവർധിത വില്പന ചരക്കാക്കി മാറ്റാൻ ശ്രമിക്കുകയാണ്. പ്രളയം, കോവിഡ് എന്നിവയുടെ കാലത്ത് മുഖ്യമന്ത്രിയെ കേരളത്തിന്റെ രക്ഷകനാക്കി അവതരിപ്പിക്കുന്നതിൽ ഇവർ വിജയിച്ചിരുന്നു.ആധുനിക മുതലാളിത്ത രാജ്യങ്ങളിലെ പോലെ കോർപറേറ്റ് ഹൗസുകളുടെ പരസ്യ കമ്പനികൾ രാഷ്ട്രീയ നയപരിപാടികൾ രൂപീകരിക്കുകയും കൺസൾട്ടൻസികൾ ഭരണം നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയാണ്…
Read Moreഇത് ഡിജിറ്റൽ യുഗം; സംസ്ഥാനത്ത് ലൈസൻസ് പ്രിന്റിംഗ് നിർത്തലാക്കാൻ ഗതാഗത വകുപ്പ്; രേഖകൾ ഡൗൺ ലോഡ് ചെയ്യാം
തിരുവനന്തപുരം: ലൈസൻസ് പ്രിന്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനമായി മാറാൻ കേരളം. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ലൈസൻസ് പ്രിന്റ് ചെയ്യുന്നത് നിർത്തലാക്കാൻ ഗതാഗത വകുപ്പ്. ലൈസൻസ് ബന്ധപ്പെട്ട വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന രീതിയിലേക്ക് മാറ്റാനാണ് നീക്കമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ആദ്യ ഘട്ടമായാണ് ലൈസൻസ് പ്രിന്റിംഗ് നിർത്തലാക്കുന്നത്. പിന്നാലെ ആർസി ബുക്ക് പ്രിന്റിംഗും നിർത്തും. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധനാ സമയത്ത് ഹാജരാക്കിയാൽ മതി. അതേസമയം വാഹന പരിശോധനയ്ക്കിടെ ഡ്രൈവിംഗ് ലൈസന്‍സ് ഫോണില്‍ കാണിച്ചാല്‍ മതിയെന്ന് ഗതാഗത കമ്മീഷണര്‍ സി.എച്ച്. നാഗരാജു നിര്‍ദേശിച്ചു. ലൈസന്‍സിന്റെ ഫോട്ടോ ഫോണില്‍ സൂക്ഷിക്കാം. പരിവാഹന്‍ വെബ്സൈറ്റില്‍ ലഭിക്കുന്ന ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിലോ ഡിജി ലോക്കറിലോ സൂക്ഷിക്കുന്നതും കാണിക്കാം.ആര്‍സിയും ഭാവിയില്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അതിനായി ചില നടപടികള്‍കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Moreലൈംഗികാതിക്രമം നടത്തിയെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി; ബാലചന്ദ്രമേനോനെതിരേ കേസെടുത്തു
തിരുവനന്തപുരം : ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നടനും ചലച്ചിത്ര സംവിധായകനുമായ ബാലചന്ദ്രമേനോനെതിരേ കന്റോൺമെന്റ് പോലീസ് കേസെടുത്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 354, 509, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 2007 ജനുവരിയിൽ ഷൂട്ടിംഗ് വേളയിൽ സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടൽ മുറിയിൽവച്ചു തന്നെ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിനു ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തുകയും ലൈംഗിക ചേഷ്ട കാണിച്ചെന്നുമാണ് നടി പരാതിയിൽ ആരോപിച്ചിരിക്കുന്നത്. അതേസമയം നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകൻ ഫോണിൽ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി ബാലചന്ദ്ര മേനോൻ ഡിജിപിക്ക് നേരത്തേ പരാതി നൽകിയിരുന്നു. ഫോൺ വിവരങ്ങളടക്കം സമർപ്പിച്ചാണു ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.
Read More