തിരുവനന്തപുരം: പി.വി അൻവറിനെതിരേ വിമർശനവുമായി വീണ്ടും സിപിഎം. പി.വി. അൻവർ സാമാന്യമര്യാദ പാലിക്കാതെയാണ് പരസ്യ പ്രസ്താവനകൾ നടത്തിയതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണദിനമായ ഇന്ന് കോടിയേരിയെ അനുസ്മരിച്ച് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിന്റെ അവസാനഭാഗത്താണ് എം.വി.ഗോവിന്ദൻ പി.വി.അൻവറിനെതിരെ വിമർശനമുന്നയിക്കുന്നത്. പി.വി.അൻവർ പാർട്ടിക്കും സർക്കാരിനുമെതിരായി അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ എന്ന നിലയിൽ സാമാന്യ മര്യാദ പാലിക്കാതെ പരസ്യമായി പ്രസ്താവന നടത്തുകയും പാർട്ടിക്കും മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമെതിരായി നീങ്ങുകയാണ് അൻവർ ചെയ്യുന്നത്. സിപിഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനു പിന്നിൽ സ്ഥാപിത താൽപര്യമാണെന്ന് വ്യക്തമാണെന്നും എം.വി.ഗോവിന്ദൻ ലേഖനത്തിൽ ആരോപിക്കുന്നു. ഇതിലൂടെയൊന്നും പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ ആവില്ലെന്നും എം.വി. ഗോവിന്ദൻ പറയുന്നു.
Read MoreCategory: TVM
അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരം; തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഗവർണർ
തിരുവനന്തപുരം: പി.വി.അൻവര്‍ ഉയർത്തിയ വിവാദങ്ങളിൽ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ട ഗവർണർ തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. അതേസമയം പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഇതിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച നടപടിയിലും ഗവര്‍ണര്‍ പ്രതികരിച്ചു. സ്റ്റേ നടപടി അന്തിമ തീരുമാനം അല്ലെന്നും ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ടതിനു ശേഷമായിരിക്കുമെന്നും തീരുമാനമെന്നും ഗവർണർ പറഞ്ഞു.
Read Moreഅൻവറിനു പിന്നിൽ പ്രബല ലോബികൾ; പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: തീയായി മാറിയിരിക്കുന്ന പി.വി. അൻവറിനു പിന്നിൽ സിപിഎമ്മിലെയും പുറത്തെയും പ്രബല ലോബികളുണ്ടെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.സഹയാത്രികരായ കെ.ടി. ജലീൽ, കാരാട്ട് റസാഖ്, പി.ടി.എ.റഹീം എന്നിവരും താമസിയാതെ അൻവറിന്റെ പാത പിന്തുടരുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പിണറായി വിജയന്റെ ഏകാധിപത്യ സമീപനത്തിൽ അസ്വസ്ഥരായ എം.എ.ബേബി, തോമസ് ഐസക്, എ.വിജയരാഘവൻ, ഇ.പി.ജയരാജൻ, എളമരം കരീം, ജി.സുധാകരൻ, പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, പി.ജയരാജൻ തുടങ്ങിയവരുടെ രഹസ്യ പിന്തുണ അൻവറിനുണ്ട്. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പിണറായിയെ കത്തുന്ന സൂര്യൻ എന്ന് സ്തുതിച്ച ഗോവിന്ദനുള്ള തിരിച്ചടിയാണ് പിണറായി കെട്ടുപോയ സൂര്യൻ എന്ന പി.വി. അൻവറിന്റെ വിശേഷണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഭീകരതോൽവിക്കു ശേഷം പാർട്ടിയുടെ ഭാവിയെപ്പറ്റി ആശങ്കാകുലരായ സിപിഎം അണികൾ അൻവർ ഉയർത്തിയ കാര്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങളിൽ കടുത്ത…
Read Moreഭർത്താവിന്റെ രോഗം മാറാൻ നഗ്നപൂജ; പൂജയ്ക്കിടെ പൂജാരി ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി വീട്ടമ്മ പോലീസ് സ്റ്റേഷനിൽ
കൊച്ചി: നഗ്നപൂജയ്ക്കിടെ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിന്റെ രോഗം ഭേദമാക്കുന്നതിന് സമീപിച്ച തന്നെ തിരുവനന്തപുരത്തെ ഹോട്ടലിലെത്തിച്ച് നഗ്നപൂജ നടത്തുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയായ എറണാകുളം സ്വദേശിയായ വീട്ടമ്മ പാലാരിവട്ടം പോലീസിന് നല്‍കിയിട്ടുള്ള മൊഴി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ അനീഷ് ജ്യോതിഷ് എന്ന പൂജാരിക്കെതിരേയാണ് പരാതി. മൊഴി രേഖപ്പെടുത്തിയ പോലീസ് ഇത് പരിശോധിച്ച ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. സംഭവം 2022ല്‍ നടന്നതാണെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. പീഡനം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസില്‍ പരാതി ലഭിക്കുന്നത്. ഇപ്പോള്‍ പരാതി നല്‍കാനിടയായ സാഹചര്യം, പരാതിയില്‍ ആരോപണം ഉന്നയിച്ചിട്ടുള്ള അനീഷ് ജ്യോതിഷ് എന്നയാളുടെ പശ്ചാത്തലം തുടങ്ങിയവ പരിശോധിച്ച ശേഷമാകും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു.
Read Moreമന്ത്രിസ്ഥാനം ആർക്കെന്ന തർക്കം; പി.സി. ചാക്കോയ്ക്കെതിരേ ശശീന്ദ്രൻ വിഭാഗം ശരദ്പവാറിനു പരാതി നൽകി
തിരുവനന്തപുരം : മന്ത്രിസ്ഥാന തർക്കത്തിന്റെ പേരിൽ സംസ്ഥാന എൻ സി പി യിൽ കലാപം രൂക്ഷമാകുന്നു. എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റും കെൽ ചെയർമാനുമായ പി.കെ.രാജനെ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് ശശീന്ദ്രൻ വിഭാഗം ദേശീയ പ്രസിഡന്റ് ശരദ് പവാറിനു പരാതി നൽകി. എ. കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു തുടരുന്നതിനു പിന്തുണ നൽകി ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം തൃശൂരിൽ വിളിച്ചു ചേർത്ത യോഗമാണു കലാപം കടുക്കാൻ കാരണമായിരിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ. രാജൻ ആണ് യോഗം വിളിച്ചു ചേർത്തത്. ഇത് സംസ്ഥാന പ്രസിഡന്റ് പി. സി. ചാക്കോയെ ചൊടിപ്പിച്ചു. ഇതേത്തുടർന്ന് രാജനെ പി.സി.ചാക്കോ സസ്പെൻഡ് ചെയ്തതാണ് മന്ത്രി എ.കെ. ശശീന്ദ്രനെയും സംഘത്തെയും പ്രകോപിപ്പിച്ചത്. സസ്പെൻഷൻ പിൻവലിക്കണമെന്ന് കാട്ടി ശശീന്ദ്രൻ പി.സി.ചാക്കോയ്ക്കു കത്തു നൽകി. ഇതിനു പിന്നാലെയാണു ദേശീയ പ്രസിഡന്റിനു…
Read Moreമാർജിൻ ഫ്രീ മാർക്കറ്റിൽ മോഷണം; പ്രതികൾ സിസിടിവീ ദൃശ്യങ്ങളിൽ കുടങ്ങി; തൃശൂർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ
തിരുവനന്തപുരം : മണക്കാട്ടെ മാർജിൻ ഫ്രീ ഷൂ മാർക്കറ്റിൽനിന്നു പണം മോഷ്ടിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ മിലൻ, അതുല്യ എന്നിവരെയാണ് കടയുടമയുടെ പരാതിയെ തുടർന്ന് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഷൂ വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയ ഇരുവരും കടയുടമയുടെ ശ്രദ്ധ മാറ്റിയ ശേഷം മേശയിൽ സൂക്ഷിച്ചിരുന്ന 8300 രൂപ അപഹരിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കടയുടമ മോഷണ വിവരം മനസിലാക്കിയത്. ഫോർട്ട് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് സിസിടിവീ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അനേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. ആക്കുളത്തെ ഷോപ്പിംഗ് മാളിനു സമീപത്തു നിന്നും പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഫോർട്ട്പോലീസ് ഇൻസ്പെക്ടർ ശിവകുമാർ, എസ് ഐ. വിനോദ്, സി പി ഒ മാരായ പ്രവീൺ, രഞ്ജിത്, പ്രിയങ്ക എന്നിവരുടെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
Read Moreആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം; കൊല്ലം കുണ്ടറ സ്വദേശി മൊട്ട ബിജുവെന്ന ബിജു ജോർജ് പിടിയിൽ
കാട്ടാക്കട: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ മോഷ്ടാവ് പിടിയിൽ. കൊല്ലം കുണ്ടറ ആലുംമൂട് കുനുകന്നുർ ബിൻസി ഭവനിൽ ബിജു ജോർജ്(55) എന്ന മൊട്ട ബിജു ആണ് പിടിയിലായത്. കഴിഞ്ഞ മാസം കാട്ടാക്കട ചന്ത നടയിലെ ഗുരു മന്ദിരം, തയ്ക്കാപള്ളി, ചന്തയിലെ തട്ടു കട, കട്ടക്കോട് സെന്റ് ആന്റണീസ് ദേവാലയം എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതിയാണ് ഇയാൾ. അതിവിദഗ്ധമായി മോഷണം നടത്തി മുങ്ങി നടക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നും പോലീസിന്റെ വലയിലാകുകയായിരുന്നു. കാട്ടാക്കട സെന്റ് ആന്റണി ദേവാലയത്തിൽ നിന്നും കാണിക്കപ്പെട്ടി കുത്തിത്തുറന്ന് പതിനായിരത്തോളം രൂപയാണ് അന്ന് ഇയാൾ മോഷ്ടിച്ചത്. ഇതുകൂടാതെ കട്ടക്കോട് ജംഗ്ഷനിലെ കുരിശടിയിൽ നിന്നും ഇയാൾ കവർച്ച നടത്തിയിരുന്നു. കാട്ടാക്കട ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചിയിൽ നിന്നും, ചന്ത നടയിലെ മുസ് ലിം തയ്ക്ക പള്ളിയിൽനിന്നും കൂടാതെ ചന്തയിലെ ഒരു പെട്ടിക്കടയിൽനിന്നും ഇയാൾ പണം കവർന്നിട്ടുണ്ട് .…
Read Moreആരോപണത്തിൽ കഴമ്പുണ്ടോ? എഡിജിപി അജിത്ത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; ആദ്യഘട്ടത്തിൽ കേസെടുക്കില്ല
തിരുവനന്തപുരം: എഡിജിപി. എം.ആർ. അജിത്ത് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ കേസെടുക്കാതെയുള്ള അന്വേഷണമായിരിക്കും നടത്തുകയെന്ന് സൂചന. ആരോപണത്തിൽ കഴന്പുണ്ടെങ്കിൽ മാത്രം കേസെടുത്താൽ മതിയെന്നാണ് നിലവിലെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. വിജിലൻസ് യൂണിറ്റ്-1 ലെ എസ്പി. ജോണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി. ഷിബു പാപ്പച്ചൻ, സിഐ. കിരണ്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. അജിത്ത് കുമാറിനെതിരെയും മുൻ എസ്പി. സുജിത്ത് ദാസിനെതിരെയും ഈ സംഘമാണ് അന്വേഷണം നടത്തുക. സ്വർണക്കടത്ത് വേട്ടയിലെ തട്ടിപ്പ്, കവടിയാറിലെ ആഡംബര വീട് നിർമാണം, അനധികൃത സ്വത്ത് സന്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ വരുന്നത്. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് സർക്കാരിന് സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. അജിത്ത് കുമാറിനെതിരേ…
Read Moreഅന്വേഷണ റിപ്പോർട്ട് വരട്ടെ, മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: എഡിജിപി അജിത്ത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല. അജിത്ത് കുമാറിനെതിരേയുള്ള അന്വേഷണത്തിന്റെ കാര്യത്തിൽ ഒരു കാലതാമസവും മുഖ്യമന്ത്രിയുടെ ഓഫീസ് വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട പരാതിയും ഗവൺമെന്റിന് മുന്നിലുണ്ട്. അത് സംബന്ധിച്ചും ഉചിതമായ തീരുമാനം ഗവൺമെന്റ് എടുക്കും. പി ശശിക്കെതിരായ അൻവറുടെ പരാതി ഇടതുപക്ഷ മുന്നണിക്ക് മുന്നിൽ വന്നിട്ടില്ലെന്നും തന്റെ ശ്രദ്ധയിൽ പരാതി വന്നിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു.
Read Moreഎഡിജിപിയെ മാറ്റണമെന്ന് സിപിഐ; ദേശീയ നിർവാഹക സമിതിയംഗത്തിന്റെ ലേഖനം സിപിഐ മുഖപത്രത്തിൽ
തിരുവനന്തപുരം: എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ മുഖപത്രത്തിൽ സിപിഐ ദേശീയ നിർവാഹകസമിതിയംഗം അഡ്വ.കെ.പ്രകാശ്ബാബുവിന്റെ ലേഖനം. ഒരു ജനകീയ സർക്കാരിന്റെ ജനപക്ഷ നിലപാട് ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പലപ്പോഴും പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിക്കും. അത്തരമൊരവസ്ഥയാണ് കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള സന്ദർശനം വരുത്തിവച്ചിരിക്കുന്നതെന്ന് ലേഖനം പറയുന്നു. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയാൻ ഏവർക്കും താൽപ്പര്യമുണ്ട്. കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത ഉദ്യോഗസ്ഥനുണ്ട്. കുറഞ്ഞപക്ഷം പൊലീസ് മേധാവിയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങൾ അറിയിക്കേണ്ടതാണ്. എഡിജിപി അതിന് തയ്യാറായില്ലെങ്കിൽ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കെ.പ്രകാശ് ബാബു ലേഖനത്തിൽ പറയുന്നു.
Read More