തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അനേകരുടെ ജീവിതം ഹോമിച്ച പ്രകൃതി ദുരന്തങ്ങൾ വിറ്റ് പണവും വോട്ടും നേടുന്നത് സാമൂഹ്യ ദുരന്തമാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. വയനാട് ദുരന്ത ചെലവിനമായി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ സർക്കാരിന്റെ പാപപങ്കിലമായ മനോഭാവമാണ് വിളംബരം ചെയ്തത്. ഓഖി ചുഴലിക്കാറ്റ്, രണ്ട് പ്രളയം, കോവിഡ് മഹാമാരി എന്നിവയുടെ പേരിൽ ജനമധ്യത്തിൽ രക്ഷക പരിവേഷം കെട്ടിയാണ് എൽഡിഎഫ് തുടർ ഭരണം നേടിയത്. ഓഖി ദുരന്ത സഹായമായി കേന്ദ്ര സർക്കാർ നൽകിയ പണം യഥായോഗ്യം വിനിയോഗിച്ചില്ലെന്ന് ലത്തീൻ അതിരൂപത പരാതിപ്പെട്ടിരുന്നു. പ്രളയത്തിന്റെ പേരിൽ വൻ തുക സമാഹരിച്ചെങ്കിലും പുനർ നിർമ്മാണത്തിന് സർക്കാർ രൂപീകരിച്ച റീബിൽഡ് കേരള എന്ന മിഷൻ അവതാളത്തിലായി. വീടു നഷ്ടപെട്ട പലർക്കും ഇപ്പോഴും വീട് ലഭിച്ചിട്ടില്ല- ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കോവിഡ് രോഗ വിവരങ്ങൾ സ്പ്രിൻഗ്ളർ എന്ന വിദേശ കമ്പനിക്ക് വിറ്റതിന്റെ…
Read MoreCategory: TVM
ആഭ്യന്തരവകുപ്പിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും ഭീഷണി; സംരക്ഷണം വേണമെന്ന് പി.വി. അൻവർ
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരേ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം നൽകണമെന്നും കാണിച്ചു ഭരണകക്ഷി എംഎൽഎ. പി.വി. അൻവർ സംസ്ഥാന പോലീസ് മേധാവിക്ക് കത്തു നൽകി. തന്നെയും കുടുംബത്തെയും വധിക്കാൻ സാധ്യതയുണ്ടെന്നു സംശയിക്കുന്നുവെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി. എം.ആർ. അജിത്ത് കുമാറിൽ നിന്നും ഡിജിപി. ഷേഖ് ദർബേഷ് സാഹിബ് ഇന്നലെ മൊഴിയെടുത്തിരുന്നു.
Read Moreബൈക്കപകടത്തിൽ പരിക്കേറ്റയാളെ വീട്ടിൽ ഉപേക്ഷിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വെള്ളറട: വെള്ളറട ചൂണ്ടിക്കലില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവാകുന്നു. സുരേഷ് കുമാര്‍ (53)ന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് കണ്ടെത്തിയത്. രാത്രിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദിന്റെയും സബ് ഇന്‍സ്പെക്ടര്‍ റസല്‍ രാജിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്തെ സിസിടിവി മുഴുവനും പരിശോധിച്ചു. കഴിഞ്ഞ ഏഴിന് രാത്രി ബൈക്കില്‍ എത്തിയ രണ്ടംഗസംഘം സുരേഷ് കുമാറിനെ ഇടിച്ച് വീഴ്ത്തിയശേഷം പരിക്കേറ്റ സുരേഷ് കുമാറിനെ വീടിനുള്ളില്‍ ഉപേക്ഷിച്ച് സ്ഥലം വിടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടെ പരിശോധിച്ച് ബൈക്കിലെത്തിയ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് . വിശദമായ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍മാത്രമേ പോലീസിന് വ്യക്തതവരുത്താന്‍ കഴിയുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
Read Moreകൂടുതൽ തെളിവുകളുമായി വീണ്ടും വരുന്നു; മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും പി.വി. അൻവർ നാളെ വീണ്ടും കാണും
തിരുവനന്തപുരം: എഡിജിപി എം.ആർ.അജീത്കുമാറിനെതിരെ ആരോപണങ്ങളുയർത്തി ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കിയ ഭരണകക്ഷി എംഎൽഎ പി.വി. അൻവർ നാളെ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെയും കാണും. എഡിജിപി എം.ആർ. അജിത് കുമാറിനും മുൻ എസ്പി സുജിത് ദാസിനും എതിരെയുള്ള തെളിവുകൾ കൂടിക്കാഴ്ചയിൽ ഇരുവർക്കും കൈമാറിയേക്കുമെന്നാണ് വിവരം. എഡിജിപിയെ മാറ്റി നിർത്തണമെന്ന് പി.വി.അൻവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. നേരത്തെ എഡിജിപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പി.വി.അൻവർ പരാതി നൽകിയിരുന്നു. ഇതേവിഷയവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് അൻവർ മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുന്നത്.
Read Moreഅൻവറും ജലീലും സിപിഎം ബന്ധം അവസാനിപ്പിക്കണം; മഞ്ഞളാംകുഴി അലിയും അൽഫോൻസ് കണ്ണന്താനവും വിട്ടു പോയതോർമിപ്പിച്ച് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം : എംഎൽഎ മാരായ പി.വി. അൻവറും കെ.ടി. ജലീലും തങ്ങളുടെ അഭിപ്രായങ്ങൾക്ക് പുല്ലു വില കല്പിക്കാത്ത സിപിഎമ്മുമായുള്ള ബന്ധം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. അടിമക്കൂട്ടമായ സിപിഎമ്മിൽ വിപ്ലവമുണ്ടാക്കാൻ കഴിയുമെന്നത് ഇവരുടെ മൂഢവിശ്വാസമാണ്. വ്യക്തിസ്വാതന്ത്ര്യമില്ലാത്ത സിപിഎമ്മിൽ യജമാനന്മാരുടെ വളർത്തുനായ്ക്കളായി തുടരാനേ ഇവർക്കു കഴിയൂ. സഹയാത്രികരെ രണ്ടാം തരം പൗരന്മാരായാണ് സിപിഎം എപ്പോഴും കാണുന്നത്. സിപിഎം നേതൃത്വത്തിന്റെയും അണികളുടെയും പീഢനം സഹിക്കാൻ കഴിയാതെയാണ് എംഎൽ എ മാരായ മഞ്ഞളാംകുഴി അലിയും അൽഫോൻസ് കണ്ണന്താനവും വിട്ടു പോയതെന്നും അദ്ദേഹം പറഞ്ഞു.
Read Moreപി.വി. അൻവറിന്റെ ആരോപണങ്ങളിൽ ആദ്യഘട്ട അന്വേഷണം രഹസ്യമായി; നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ഡിജിപി
തിരുവനന്തപുരം: ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരേ ഭരണകക്ഷി എംഎൽഎ പി.വി. അൻവർ നടത്തിയ ആരോപണങ്ങളിൽ ആദ്യഘട്ടമായി രഹസ്യാന്വേഷണം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിച്ചാൽ മതിയെന്ന് അന്വേഷണ സംഘത്തോട് ഡിജിപി ഷേഖ് ദർബേഷ് സാഹിബ് നിർദേശം നൽകി. ഇതിനുശേഷം പി.വി. അൻവർ എംഎൽഎയിൽനിന്നു വിശദമായി മൊഴി രേഖപ്പെടുത്തും. എഡിജിപി. എം.ആർ. അജിത്ത് കുമാറിൽ നിന്നുള്ള മൊഴി പിന്നീട് രേഖപ്പെടുത്തും. അന്വേഷണ സംഘത്തിലെ ഓരോ ഉദ്യോഗസ്ഥരും ചെയ്യേണ്ട കാര്യങ്ങൾ ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. നിഷ്പക്ഷമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തോട് അദ്ദേഹം നിർദേശിച്ചത്. അന്വേഷണത്തിന്റെ പൂർണ ചുമതല ഡിജിപിക്ക് ആയതിനാൽ പിന്നീട് വിമർശനങ്ങൾ വരാത്ത വിധത്തിലായിരിക്കണം അന്വേഷണമെന്നും ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്ന് പി.വി. അൻവർ എംഎൽഎ ഇന്നലെ പരസ്യമായി വ്യക്തമാക്കിയിരുന്നു. എഡിജിപിക്കെതിരെ കൈക്കൂലി…
Read Moreഇടത് ചർച്ചകളിൽ അൻവർ; സിപിഎം സെക്രട്ടേറിയറ്റ് നാളെ; പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കും
തിരുവനന്തപുരം: സിപിഎം പാർട്ടി സമ്മേളനങ്ങൾ തുടങ്ങിക്കഴിഞ്ഞതോടെ ഭരണപക്ഷത്തെ എംഎൽഎയായ പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളും ചൂടേറിയ ചർച്ചകൾക്ക് വിധേയമാകും. നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിലും അൻവർ വിഷയം പരിഗണിക്കപ്പെടും. ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ വിഷയമായതിനാൽ കരുതലോടെ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇക്കാര്യത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കും. അതേസമയം മുഖ്യമന്ത്രിയെ കണ്ടശേഷം പിൻവലിയുന്ന പ്രതീതി സൃഷ്ടിച്ച അൻവർ ഇന്നലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടശേഷം നിലപാട് കടുപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയുള്ള പരാതികളിലും സിപിഎം ചർച്ച നടത്തും. പി.ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും സ്വേച്ഛാധിപതിയാണെന്നുമുള്ള ആക്ഷേപങ്ങളും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെടാൻ കഴിയാത്ത വൻ ശക്തികൾ ഉൾപ്പെടെയുള്ളവർ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് പി. ശശിയുടെ നിലപാട്. അൻവറിന്റെ ആരോപണങ്ങൾ…
Read Moreമുകേഷിന് ചികിത്സിക്കേണ്ട ഞരന്പുരോഗം; നടനെ വെള്ളപൂശാന്‍ പിണറായിക്ക് നാണമില്ലേയെന്ന് കെ.മുരളീധരൻ
തിരുവനന്തപുരം: നടനും സിപിഎം എൽഎയുമായ മുകേഷിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മുകേഷിന് കാര്യമായി ചികിത്സിക്കേണ്ട ഞരമ്പുരോഗമാണ്. ലൈംഗിക പീഡന പരാതി ഉന്നയിച്ച നടിയെ ആദ്യം അറിയില്ലെന്ന് പറഞ്ഞ മുകേഷ് പിറ്റേന്ന് ബ്ലാക്ക്മെയില്‍ കഥയുമായി വന്നെന്ന് മുരളീധരൻ പ്രതികരിച്ചു. നടനെ ചികിത്സ നൽകേണ്ടതിന് പകരം സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുകേഷ് നടിമാരെ മാത്രമല്ല, അവരുടെ അമ്മമാരെയും കയറിപ്പിടിച്ചിട്ടുണ്ട്. മുകേഷിനെ വെള്ളപൂശാന്‍ പിണറായിക്ക് നാണമില്ലേയെന്നും മുരളീധരൻ ചോദിച്ചു. മുകേഷും രഞ്ജിത്തും പിണറായിയുടെ വിശ്വസ്തരാണ്. ഇവരൊക്ക അകത്താകുമെന്നതുകൊണ്ടാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്തുവിടാതിരുന്നത്. കോണ്‍ഗ്രസ് അനുഭാവിയായ സിദ്ദിഖിനെതിരേയും കേസ് വന്നു. എന്നാല്‍ തങ്ങള്‍ സിദ്ദിഖിനെ ന്യായീകരിച്ചില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreമുഖ്യമന്ത്രി തന്റെ ഓഫീസിൽ വളർത്തിയ ചീങ്കണ്ണികൾ പിണറായിയെ തന്നെ വിഴുങ്ങുമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഓഫീസിൽ വളർത്തിയ ചീങ്കണ്ണികളെ ഉടൻ കൊല്ലുന്നില്ലെങ്കിൽ താമസിയാതെ അവ അദ്ദേഹത്തെ വിഴുങ്ങുമെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഐപിഎസ് ഉദ്യോഗസ്ഥരെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിക്കുകയും വഴി തെറ്റിക്കുകയും ചെയ്യുന്ന അമിതാധികാര ശക്തികളാണ്. മുഖ്യമന്ത്രിയുടെ പേരിൽ പി.ശശി ഡി.ജി.പിയുടെയും സി.എം.രവീന്ദ്രൻ ചീഫ് സെക്രട്ടറിയുടെയും അധികാരം കയ്യാളുന്നു. സ്വർണ്ണ കടത്ത്, കരിമണൽ , നാർകോട്ടിക്, മദ്യം, മണൽ, ക്വാറി തുടങ്ങിയ മാഫിയകളെ ഇവർ സംരക്ഷിക്കുന്നു. ഇവരുടെ മുമ്പിൽ മന്ത്രിമാരെല്ലാം ഓച്ഛാനിച്ചു നിൽക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് ആരോപിക്കുന്നു. ഇ.കെ.നായനാർ സർക്കാരിന്റെ പതനത്തിന് മുഖ്യപങ്കുവഹിച്ച അന്നത്തെ പൊളിറ്റിക്കൽ സെക്രട്ടറി ശശി ഇപ്പോഴത്തെ പിണറായി വിജയൻ സർക്കാരിന്റെയും കഥ കഴിക്കും. ബ്രാഞ്ച് മുതൽ സംസ്ഥാനം വരെയുള്ള സിപിഎം പാർട്ടി സമ്മേളനങ്ങളിൽ ശശിക്കും രവീന്ദ്രനും അവരെ…
Read Moreപിണറായി ഉപജാപക സംഘത്തിന്റെ പിടിയിൽ; മുഖ്യമന്ത്രിക്ക് സ്വർണത്തിനോട് എന്താണ് ഇത്രയ്ക്ക് ഭ്രമമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉപജാപക സംഘത്തിന്റെ നടുവിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊലപാതകം, സ്വർണക്കടത്ത്, ഫോണ്‍ ചോർത്തൽ ആരോപണം നേരിടുന്ന എഡിജിപി എംആർ. അജിത്ത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പൊള്ളയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റാതെ നടത്തുന്ന അന്വേഷണം അവരെ സംരക്ഷിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിവർത്തിയില്ലാത്തത് കൊണ്ടാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിലുള്ളവരെല്ലാം എഡിജിപി അജിത്ത് കുമാറിന്റെ റാങ്കിന് താഴെയുള്ളവരാണ്. സിപിഎമ്മിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത സംഭവ വികാസങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഭരണ കക്ഷി എംഎൽഎ ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്ക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇത് ആദ്യമാണ്. സിപിഎമ്മിന് ജീർണത ബാധിച്ചിരിക്കുകയാണ്. പോലീസിന്റെ തലപ്പത്ത് ഇതുവരെ ഇത്രയും ഗുരുതരമായ ആരോപണം ഉണ്ടായിട്ടില്ല. ക്രമസമാധാനചുമതലയുള്ള എഡിജിപി. എംആർ. അജിത്ത് കുമാറിനെയും പൊളിറ്റിക്കൽ…
Read More