കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളില്‍ ഒരാളാണ് പി.ജെ. കുര്യന്. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല കുര്യന്. രാജ്യസഭ സീറ്റിലേക്ക് തന്നെ വീണ്ടും പരിഗണിക്കാതിരുന്നതിന് പിന്നില്‍ കേരളത്തിലെ നേതാക്കളാണെന്നാണ് അദേഹത്തിന്റെ വാദം. ഇടയ്ക്ക് ബിജെപിയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസുകാരനാണെന്നായിരുന്നു കുര്യന്റെ മറുപടി. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ നേതാവ്. തനിക്കെതിരേ പാര്‍ട്ടിയില്‍ വലിയ ഗൂഡാലോചന നടക്കുന്നുവെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുര്യന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിന് ഇടയില്‍ നേരിട്ട തടസങ്ങളില്‍ സമഗ്രാന്വേഷണം നടത്താന്‍ കെപിസിസി അധ്യക്ഷനോട് നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ടാണ് കുര്യന് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയത്. പാര്‍ട്ടി സംവിധാനത്തിലൂടെ അന്വേഷിക്കണം, വേണ്ടിവന്നാല്‍ പോലീസ് അന്വേഷണം നടത്തണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു.…
Read MoreCategory: Editor’s Pick
പാലായില്‍ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണിക്കെതിരേ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുക പി.സി. ജോര്‍ജിന്റെ മകന്? ഷോണിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിക്കും സമ്മതം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന് കൂടി എത്തുന്നതോടെ ത്രികോണ പോരാട്ടത്തിലേക്ക് പാല
കെ.എം. മാണി അന്തരിച്ചതിനാല്‍ ഒഴിവുവന്ന പാലാ നിയോജകമണ്ഡലത്തിലേക്ക് ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് വരും. സമയം ഇനിയും ഏറെയുണ്ടെങ്കിലും മൂന്നു സ്ഥാനാര്‍ഥികളും തങ്ങളുടെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനത്തിന് അടുത്തെത്തി. കാര്യമായ അഭിപ്രായ ഭിന്നതകളില്ലാതെയാണ് മൂന്നുകൂട്ടരും പാല പിടിക്കാന്‍ അങ്കത്തട്ടിലിറങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എം. മാണിയുടെ മരുമകളും ജോസ് കെ. മാണി എംപിയുടെ ഭാര്യയുമായ നിഷ എത്തും. കേരള കോണ്‍ഗ്രസിനും യുഡിഎഫിനും ഇക്കാര്യത്തില്‍ 100 ശതമാനം യോജിപ്പാണ്. എന്‍സിപിക്കുള്ള സീറ്റില്‍ മാണി സി. കാപ്പനെ പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും തീരുമാനമായി. പി.സി. ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജാകും ഇവിടെ മത്സരിക്കുക. ബിജെപിക്കും ഇക്കാര്യത്തില്‍ സമ്മതം. യുവജനപക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ഇപ്പോള്‍ ഷോണ്‍ ജോര്‍ജ്. കെ.എം.മാണിയുടെ തട്ടകമായ പാലായില്‍ യുഡിഎഫിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഷോണിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പില്‍ കരുത്തുറ്റ പോരാട്ടമാവും പാലായില്‍ നടക്കുക. എന്‍.ഡി.എ…
Read Moreലങ്കയെ കൊലക്കളമാക്കിയ തീവ്രവാദികള്‍ പരിശീലനം നടത്തിയത് കേരളത്തില്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ലങ്കന്‍ സൈനിക മേധാവിയുടേത്, കാഷ്മീരിലും കേരളത്തിലും ചാവേറുകള്‍ നിരന്തരം യാത്രകള്‍ നടത്തി, കേരളം തീവ്രവാദികളുടെ വളക്കൂറുള്ള മണ്ണുതന്നെ!!
ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍ സ്ഫോടനങ്ങള്‍ നടത്തിയ ഭീകരര്‍ പരിശീലനം നടത്തിയത് ഇന്ത്യയിലെന്ന് ശ്രീലങ്കന്‍ സൈനിക മേധാവി. കേരളത്തിലും കാഷ്മീരിലും ബംഗളൂരുവിലുമാണ് ഇവര്‍ പരിശീലനം നടത്തിയതെന്ന് ലഫ്. ജനറല്‍ മഹേഷ് സേനനായക് പറഞ്ഞു. ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് ഭീകരര്‍ ഇന്ത്യയിലാണ് പരിശീലനം നടത്തിയതെന്ന് ശ്രീലങ്കന്‍ മേധാവി വ്യക്തമാക്കിയത്. ഇന്ത്യയിലുള്ള ചില സംഘടനകളുമായി ആശയ വിനിമയം നടത്താനും പരിശീലനത്തിനുമാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. 2017 ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണം നടത്തിയവരില്‍ രണ്ടു പേര് ഇന്ത്യയിലെത്തിയതായി പേരുവെളിപ്പെടുത്താത്ത ഇന്ത്യന്‍ ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍ ശ്രീലങ്ക ഔദ്യോഗികമായി ഇത്തരം വിവരം പങ്കുവച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. വിദേശത്തും കിഴക്കന്‍ ലങ്കയിലുമായിരുന്നു ഭീകരര്‍ ആയുധപരിശീലനവും മറ്റും നടത്തിയതെന്ന് ശ്രീലങ്കന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. ഈസ്റ്റര്‍ ഞായറാഴ്ചത്തെ ആക്രമണത്തിന്റെ സൂത്രധാരനായ മൗലവി മുഹമ്മദ് സഹറാന്‍ ഹാഷിം പലവട്ടം ഇന്ത്യയില്‍ വന്നുപോയിട്ടുള്ളതായി അയാളുടെ അയല്‍ക്കാര്‍ പറഞ്ഞിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ മത്സ്യബന്ധനബോട്ടുകളിലായിരുന്നു…
Read Moreഅന്ന് കൊച്ചിയിലെ ഫ്ളാറ്റില്‍ ഭര്‍ത്തൃമതിയായ വീട്ടമ്മയുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്ന മന്ത്രിയെ പിടിച്ചുവയ്ക്കാന്‍ അയല്‍ക്കാര്‍ തീരുമാനിച്ച; രക്ഷിച്ചത് ആന്റണിയുടെ ഇടപെടല്‍, വിവാദ വെളിപ്പെടുത്തലുമായി സെന്‍കുമാര്‍
ഡിജിപി സ്ഥാനത്തുനിന്നും വിരമിച്ച ടി.പി. സെന്‍കുമാര്‍ പൊട്ടിച്ച ഒരു രഹസ്യത്തില്‍ ഞെട്ടിയിരിക്കുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. കൊച്ചിയിലെ ഒരു ഫ്ളാറ്റില്‍ ഭര്‍ത്തൃമതിയായ യുവതിയുമായി മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവിന് അവിഹിത ബന്ധം ഉണ്ടായിരുന്നതായും എ കെ ആന്റണി ഇടപെട്ടാണ് അയാളെ അതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും മുന്‍ ഡിജിപി സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ആറു വര്‍ഷം മുമ്പ് അയല്‍ക്കാര്‍ ഇളകി വന്‍ വിവാദമായി മാറുമായിരുന്ന സംഭവം താന്‍ വിളിച്ചു പറഞ്ഞത് അനുസരിച്ച് എ കെ ആന്റണി ഇടപെട്ട് പിന്തിരിപ്പിച്ചതായും പറയുന്നു. നടപടിയിലൂടെ ആന്റണി രക്ഷിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയായിരുന്നു. ‘എന്റെ പോലീസ് ജീവിതം’ എന്ന സര്‍വീസ് സ്റ്റോറിയിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. എറണാകുളം ജില്ലയില്‍ നിന്നുള്ള മന്ത്രിയെന്ന് വ്യക്തമാക്കിയ സെന്‍കുമാര്‍ പക്ഷേ ആരാണ് ഈ മന്ത്രിയെന്ന് വ്യക്തമാക്കിയില്ല. എന്നാല്‍ എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ സംഭവം വ്യക്തമായി അറിയാം താനും. സെന്‍കുമാറിന്റെ പുസ്തകത്തിന്റെ…
Read Moreബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ കേരളത്തിലൂടെ തലങ്ങും വിലങ്ങും ഓടിയത് ഒരുവര്‍ഷം, എല്ലാം കണ്ടിട്ടും ഒന്നും കാണാത്ത പോലെ പോലീസും, മുഹമ്മദ് ഹനീഫും കാറും പിടിയിലായത് സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ എത്തിയതോടെ
ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രത പുലര്‍ത്തുന്നതിനിടെ ആഗോള ഭീകരന്റെ ചിത്രവും പേരും പതിച്ച കാര്‍ ആഴ്ചകളായി നിരത്തിലൂടെ ഓടിയിട്ടും ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിട്ടും പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഗൗരവമായെടുത്തിരുന്നില്ല. ഒടുവില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് കാര്‍ പിടിച്ചെടുക്കുകയായിരുന്നു. പശ്ചിമബംഗാള്‍ രജിസ്ട്രേഷനിലുള്ളതാണ് കാര്‍. ഡബ്ളിയു.ബി 6, 8451 നമ്പരിലുള്ള ഹോണ്ട കാറിന്റെ ഉടമസ്ഥനായ പള്ളിമുക്ക് സ്വദേശി മുഹമ്മദ് ഹനീഫ് (22), വാഹനം ഓടിച്ചിരുന്ന താന്നി സ്വദേശി ഹരീഷ് (25) എന്നിവരെയും കസ്റ്റഡിയിലെടുത്തു. ലാദന്റെ ചിത്രം പതിച്ച കാര്‍ തട്ടാമല, കൂട്ടിക്കട, മയ്യനാട് ഭാഗങ്ങളിലൂടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലരാണ് കാറിന്റെ ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഹരീഷിന്റെ സുഹൃത്തിന്റെ വിവാഹം നടന്ന ഓഡിറ്റോറിയത്തില്‍ വരനെത്തിയത് അലങ്കരിച്ച ഈ കാറിലായിരുന്നു. ഇവിടെയുണ്ടായിരുന്ന ചിലര്‍ സിറ്റി പോലീസ് കമ്മിഷണറെ…
Read Moreജോലി- ഓട്ടോറിക്ഷ ഡ്രൈവര്‍, താമസം 1.6 കോടി രൂപയുടെ വില്ലയില്‍!! അന്വേഷിച്ചു ചെന്ന പോലീസുകാര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍, ഒരു ഓട്ടോക്കാരന് വാര്ത്തയിലാകുന്നതിങ്ങനെ
രാവിലെ മുതല്‍ വൈകിട്ട് വരെ കഠിനമായ ജോലിയാണ് ഒരു ഓട്ടോ ഡ്രൈവറുടെ ജീവിതം എന്നത്. എന്നാല്‍, ഇത്രയും നേരം ജോലി ചെയ്താലും തുച്ഛമായ തുകമാത്രമാണ് വരുമാനമായി ലഭിക്കുന്നത് എന്നതാണ് ഇവരുടെ പരാതി. അതേസമയം, ഇക്കൂട്ടത്തില്‍ വ്യത്യസ്ഥനാണ് ബെംഗളൂരുവിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓടുന്ന സുബ്രമണിയുടെ ജീവിതം. 1.6 കോടിയുടെ ആഡംബര വില്ലയിലാണ് സുബ്രമണിയുടെ ജീവിതം. അതും സമ്പന്നര്‍ മാത്രം താമസിക്കുന്ന വൈറ്റ്ഫീല്‍ഡിലെ ഒരു വില്ലയില്‍. പെട്ടന്ന് സമ്പന്നന് ആയതോടെ ആദായനികുതി വകുപ്പിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് സുബ്രമണി. ഇതോടെ ആദായ നികുതി വകുപ്പ് ഇയാളുടെ വില്ല പരിശോധിക്കുകയും ചെയ്തു. കണക്കുപ്രകാരം 7.9 കോടിയുടെ ആഭരണങ്ങളും കണ്ടുകിട്ടി ഇതിന്പുറമെ കോടികള്‍ വിലമതിക്കുന്ന രേഖകളും ആദായ നികുതി കണ്ടെത്തിയിരുന്നു. എന്നാല്‍, 72കാരിയായ ഒരു വിദേശ വനിത ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എത്തിയ വനിത നല്‍കിയതാണ് ഈ പണം എന്നാണ് സുബ്രമണി അവകാശപ്പെടുന്നത്. ബെംഗളൂരുവില്‍…
Read Moreശിശുക്കൾ വിൽപനയ്ക്ക്!! കഴിഞ്ഞ 20 വര്‍ഷമായി അമുദവല്ലിയുടെ തൊഴില്‍ കുഞ്ഞുങ്ങളെ വാങ്ങി മറിച്ചുവില്‍ക്കുക എന്നതായിരുന്നു; ഇവര്‍ ശിശുക്കളെ വിറ്റത് വളര്‍ത്താന്‍ ആഗ്രഹിച്ചവര്‍ക്കു മാത്രമോ…?
റെജി ജോസഫ് പെണ്‍കുഞ്ഞാണ് പിറന്നതെങ്കിൽ അതിനെ അപ്പോൾതന്നെ അരുംകൊല ചെയ്തിരുന്ന തമിഴ് നാട്ടിലെ ഉസിലംപെട്ടി ഗ്രാമം. ഇപ്പോൾ ഇതാ ഉസിലംപെട്ടിക്കടുത്ത നാമക്കൽ ശിശുവ്യാപാരത്തിന് പ്രസിദ്ധി നേടിയിരിക്കുന്നു. പ്രസവിച്ചാലുടൻ കുഞ്ഞിനെ വാങ്ങാൻ വില പറഞ്ഞെത്തുന്ന ഇടനിലക്കാർ. ഒരു കുഞ്ഞിനെക്കൂടി വളർത്താൻ വരുമാനമില്ലാത്ത ദന്പതികൾ പതിനായിരം രൂപക്ക് കുഞ്ഞിനെ വിൽക്കാൻ തയാറാകുന്നു. കരാർ ഉറപ്പിച്ചാൽ ആശുപത്രിയിൽനിന്നു തന്നെ കുഞ്ഞുങ്ങളെ ഇടനിലക്കാർ വാങ്ങിയെടുക്കുന്നു. അന്നുതന്നെ കുഞ്ഞിനെ വിലപേശി വിൽക്കാൻ തമിഴ്നാട്ടിൽ വലിയൊരു മാഫിയ സജീവം. ശിശുവ്യാപാര മാഫിയ വിവിധ ആശുപത്രികളിലെ ജീവനക്കാർ തന്നെ. നാമക്കൽ തട്ടാൻഗുട്ടെ വള്ളിയമ്മാൾ നഗറിലെ ആർ അമുദവല്ലി (50)ക്ക് 20 വർഷത്തിലേറെയായി ശിശുവ്യാപാരമാണ് തൊഴിൽ. വ്യാപാരക്കൂട്ടാളിയായി ഭർത്താവ് രവിചന്ദ്രനും (55). ഇവർക്ക് കുഞ്ഞുങ്ങളെ എത്തിച്ചുകൊടുക്കാൻ വിവിധ ജില്ലകളിൽ ഏജന്റുമാരുടെ വലിയൊരു നിരയും. കുഞ്ഞിനെ ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയുമായി അ മുദവല്ലി ഫോണിൽ നടത്തിയ സംഭാഷണം ഇങ്ങനെ; കുഞ്ഞിനു…
Read Moreകേരളത്തില്‍ സ്വയം പൊട്ടിത്തെറിക്കാന്‍ ആഗ്രഹിച്ചിരുന്നു! ലക്ഷ്യമിട്ടത് കൊടുങ്ങല്ലൂരിലെ ഒരു പള്ളി; റിയാസ് അബുബക്കറിന്റെ വെളിപ്പെടുത്തല്‍; ജാഗ്രതയോടെ പോലീസ്
തൃശൂർ: ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ തീവ്രവാദികളുമായുള്ള ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കർ നടത്തിയ വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ച് കൊടുങ്ങല്ലൂരുകാർ. ചില ദേശീയ മാധ്യമങ്ങളാണ് റിയാസ് അബൂബക്കർ കേരളത്തിൽ സ്വയം പൊട്ടിത്തെറിക്കാൻ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയത്. കൊടുങ്ങല്ലൂരിലെ ഒരു പള്ളിയിൽ സ്ഫോടനം നടത്താൻ റിയാസ് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയോട് വെളിപ്പെടുത്തിയിരുന്നതായി പറയുന്നു. ഈ പള്ളി കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ആണെന്നാണ് കരുതുന്നത്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദ് രാജ്യത്തിന്റെ മതസൗഹാർദ്ദ ചിന്തയുടെ ആദ്യത്തെ അടയാളമാണ്. ഇസ്ലാമിന്റെ സന്ദേശവുമായി അറബിക്കടൽ കടന്നെത്തിയ പ്രവാചക ശിഷ്യൻ മാലിക് ദിനാറിനെയും സംഘത്തെയും സ്വീകരിച്ച് ആരാധനാലയം സ്ഥാപിക്കാൻ ഇടം നൽകിയത് അന്നത്തെ രാജാവായിരുന്ന ചേരമാൻ പെരുമാളാണ്. കേരളീയ വസ്തുശിൽപകലാ രീതിയിൽ നിർമിച്ചിട്ടുള്ള പള്ളിയിൽ വൈദ്യുതി വിളക്കെത്തും മുന്‍പേ വെളിച്ചത്തിനായി ഒരു വിളക്ക് സ്ഥാപിച്ചിരുന്നു. പതിറ്റാണ്ടുകളായി…
Read Moreറിയാസും തീവ്രവാദികളും കേരളത്തില്‍ പുതുവത്സര ദിനത്തില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടു, സ്ഫോടകവസ്തുക്കള്‍ ശേഖരിക്കാനുള്ള നീക്കം പൊളിഞ്ഞത് അവസാനനിമിഷം, കൊച്ചിയില്‍ ചാവേര്സ്ഫോടനമായിരുന്നു ലക്ഷ്യം, റിയാസിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി മലയാളികള്‍
കേരളത്തിൽ പുതുവത്സരദിനത്തിൽ ചാവേറാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി എൻഐഎ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കറിന്റെ മൊഴി. കേരളത്തിൽനിന്ന് ഐഎസിൽ ചേർന്ന റാഷിദാണ് ഇതിന് പ്രേരണ നൽകിയത്. സ്ഫോടക വസ്തുക്കൾ ശേഖരിക്കാൻ ഇവർ നിർദേശിച്ചിരുന്നുവെന്നും റിയാസ് ചോദ്യംചെയ്യലിൽ സമ്മതിച്ചെന്ന് എൻഐഎ അറിയിച്ചു. കാസർഗോഡ് നിന്ന് അഫ്ഗാനിലേക്കു കടന്ന റാഷിദ് ഇപ്പോൾ ഭീകരർക്കൊപ്പമാണെന്നാണു വിവരം. അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽനിന്നാണ് ഭീകരാക്രമണത്തിന് നിർദേശം ലഭിച്ചതെന്നാണു റിയാസിന്റെ മൊഴി. കൊച്ചിയടക്കമുള്ള നഗരങ്ങളെ ലക്ഷ്യംവച്ചെങ്കിലും ഒപ്പമുള്ളവർ പിന്തുണച്ചില്ലെന്നു റിയാസ് പറഞ്ഞു. വിനോദസഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന കൊച്ചിയിലെ സ്ഥലങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. താൻ ഇതിനുവേണ്ട കാര്യങ്ങൾ ഒരുക്കിവരികയായിരുന്നുവെന്നും റിയാസ് പറഞ്ഞു. ശ്രീലങ്കയിലെ ചാവേർ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ എന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്ന സഹ്റാൻ ഹാഷിമിന്റെ ആശയങ്ങൾ പിന്തുടരുന്നയാളാണ് റിയാസെന്ന് പരിശോധനയിൽ വ്യക്തമായി. ഇയാളെ ചൊവ്വാഴ്ച കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. റിയാസിനെയും കാസർഗോഡ് സ്വദേശികളായ രണ്ടുപേരെയും ചോദ്യംചെയ്തുവരികയാണ്.…
Read Moreകേരളത്തില്‍ തീവ്രവാദം അതിവേഗം ശക്തിപ്രാപിക്കുന്നു, ഓണ്‍ലൈന്‍ വഴി തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത് ബുദ്ധിജീവികളും, ശ്രീലങ്ക കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അധികസമയമില്ല, കേരളം ദക്ഷിണേന്ത്യയിലെ കാഷ്മീരാകുമോ?
ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ പിടിയിലായവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേരളത്തെ ഞെട്ടിക്കുന്നത്. കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ചില കേന്ദ്രങ്ങളില്‍ വലിയ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന മുന്നറിയിപ്പാണ് റിയാസ് അബൂബക്കര്‍ എന്നയാളില്‍ നിന്ന് ലഭിച്ചത്. ശ്രീലങ്കന്‍ സ്ഫോടനത്തിലെ മുഖ്യ സൂത്രധാരന്‍ സഫ്രാന്‍ ഹാഷിമുമായി റിയാസിന് അടുത്ത ബന്ധമുണ്ടായിരുന്നു. ലങ്ക കഴിഞ്ഞാല്‍ അടുത്തലക്ഷ്യമായി കണ്ടിരുന്നത് കേരളത്തെയാണ്. വ്യവസായിക തലസ്ഥാനമായ കൊച്ചിയില്‍ സ്ഫോടനം നടത്താന്‍ എളുപ്പമാണെന്നതും അതുവഴി അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുക്കാമെന്നും തീവ്രവാദികള്‍ കരുതി. തീവ്രവാദം കേരളത്തില്‍ തഴച്ചു വളരുന്നെന്ന റിപ്പോര്‍ട്ടുകള്‍ അടിക്കടി പുറത്തുവരുമ്പോഴും കേരള പോലീസ് ഉറക്കത്തിലാണ്. ന്യൂനപക്ഷ വേട്ടയെന്ന ആരോപണം കേള്‍ക്കേണ്ടി വരുമെന്നതിനാല്‍ സര്‍ക്കാരിനും ഇക്കാര്യത്തില്‍ ശുഷ്കാന്തിയില്ല. കണ്ണൂര്‍, കാസര്‍ഗോഡ്, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ചില പ്രമുഖരായ ആളുകള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് അസ്വഭാവിക നീക്കങ്ങള്‍ നടക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ…
Read More