എന്തായാലും പീഡനക്കേസില്‍ അകപ്പെട്ടു. ഇനി ഒരു കേസ് കൂടിയായാലും ഒരു ചുക്കുമില്ലെന്നു പറഞ്ഞ് പീഡനക്കേസില്‍ കുടുങ്ങി ജയിലില്‍ കിടന്ന കാമുകന് പുറത്തിറങ്ങി കാമുകിയുമൊത്തുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോയും പ്രചരിപ്പിച്ചു. ആയിരക്കണക്കിന് ആളുകളിലേക്ക് പ്രചരിപ്പിച്ച ഫോട്ടോയും വീഡിയോയും കണ്ട് കാമുകിയും വീട്ടുകാരും ഞെട്ടി. ഒടുവില്‍ കാമുകനെതിരേ പീഡന കേസിനു പുറമേ മറ്റൊരു പരാതി കൂടി നല്കി. ഇതോടെ രണ്ടു കേസില്‍ പ്രതിയായി കാമുകന്. കോട്ടയം സ്വദേശിയായ യുവാവാണ് കാമുകിയുടെ ഫോട്ടോയും വീഡിയോയും പ്രരചിപ്പിച്ചത്. രണ്ടാഴ്ച മുന്‍പാണ് പീഡന കേസില്‍ അകത്തായ യുവാവ് ജയില്‍ മോചിതനായത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് തന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി സുഹൃത്തുക്കള്‍ക്കും യുവതിയുടെ ബന്ധുക്കള്‍ക്കുമെല്ലാം അയച്ചു. യുവാവും യുവതിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ വരെ ഇങ്ങനെ പ്രചരിപ്പിച്ചു. യുവാവും യുവതിയും തമ്മില്‍ നേരത്തേ സ്നേഹത്തിലായിരുന്നപ്പോഴുള്ള ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പീഡന…
Read MoreCategory: Editor’s Pick
ജനപ്രിയ സീരിയലിലെ നടിയുടെ അശ്ലീലദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു, 37കാരന് തന്നെ വശീകരിച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി നടി രംഗത്ത്, നടി പീഡനപരാതിയില്‍ പറയുന്നതിങ്ങനെ
മലയാളത്തിലെ സീരിയല്‍ നടിയുടെ അശ്ലീലദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നു. ഇതിനിടെയില്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന് പരാതിയുമായി നടി രംഗത്ത്. 37 കാരനായ യുവാവ് 61 കാരിയായ തന്നെ വശീകരിച്ചുവെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ നാടകരംഗത്തു നിന്നും സീരിയലിലും സിനിമയിലും എത്തിയ താരമാണ്. കായംകുളത്തുള്ള വീട്ടിലും താമസിച്ചിരുന്ന ഹോട്ടലിലും അതിക്രമിച്ച് കടന്ന് നിരവധി വട്ടം പീഡിപ്പിച്ചുവെന്നും ഇതിന്റെ എല്ലാം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. എറണാകുളം സ്വദേശി സിയ എന്ന യുവാവിനെതിരെയാണ് സീരിയല്‍ നടി കായംകുളത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചുവെന്നും ഇതിലൂടെ സ്വകാര്യത നഷ്ടമായെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. പരാതിയില്‍ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു പരാതിയില്‍ പറഞ്ഞിരിക്കുന്ന യുവാവ് വിദേശത്താണെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Read Moreപാലായിലെ പടയോട്ടം! പാലാക്കാരുടെ മാത്രമല്ല, എല്ലാവരുടെയും മാണി സാർ; കുട്ടിയമ്മയുടെ കുഞ്ഞുമാണിച്ചൻ
ജിബിൻ കുര്യൻ കോട്ടയം: പാലാ നിയോജകമണ്ഡലം രൂപീകൃതമായതു മുതൽ പാലായുടെയും പാലാക്കാരുടെയും എംഎൽഎ കെ.എം. മാണി. പാലായുടെയും മണ്ഡലത്തിന്റെയും പ്രയാണം മാണിയോടൊപ്പം മുന്നേറി. പാലാ മണ്ഡലം നിലവിൽ വന്നശേഷം 1965ലും 67ലും 70ലും കേരള കോണ്‍ഗ്രസ് തനിച്ചാണ് മത്സരിച്ചത്. ആദ്യ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വി.ടി. തോമസ്, കോണ്‍ഗ്രസിലെ മിസിസ് ആർ.വി. തോമസ് എന്നിവരായിരുന്നു എതിരാളികൾ. 9,855 വോട്ടിന്റെ ഭൂരിപക്ഷമാണ് മാണിക്കു ലഭിച്ചത്. 67ൽ വി.ടി.തോമസും കോണ്‍ഗ്രസിലെ എം.എം. ജേക്കബും എതിരാളികളായപ്പോൾ മാണിയുടെ ഭൂരിപക്ഷം 2,711 ആയി താഴ്ന്നു. 1970ൽ കോണ്‍ഗ്രസിലെ എം.എം. ജേക്കബും ഇടതുമുന്നണിയിലെ സി.പി. ഉലഹന്നാനും എതിരാളികളായി. എം.എം.ജേക്കബിനെ 364 വോട്ടിന് കെ.എം.മാണി പരാജയപ്പെടുത്തി. രാഷ്ട്രീയകേരളത്തെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ തെരഞ്ഞെടുപ്പിൽ മാണിയുടെ വിജയം ഏവരെയും അതിശയിപ്പിച്ചു. 1977ൽ കെ.എം. മാണി ഇടതുസ്ഥാനാർഥി എൻ.സി. ജോസഫിനെ 14,859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. 1980ൽ മാണി ഇടതു…
Read Moreഏഴാം ക്ലാസ് ആയപ്പോള്‍ എന്നോട് സ്കൂള്‍ മാറണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിച്ചില്ല, എന്നെ നിര്‍ബന്ധിച്ച് അവിടെനിന്ന് പറഞ്ഞുവിട്ടു, ഒരിക്കല്‍ അപമാനിച്ചിറക്കിയ സ്കൂളില്‍ അതിഥിയായി എത്തിയ കഥപറഞ്ഞ് സിയാദ്
ഒരിക്കല്‍ അപമാനിച്ചു ഇറക്കി വിട്ട ഇടത്ത് അതിഥിയായി എത്തിയ സന്തോഷത്തിലാണ് യുവതാരം സിയാദ് ഷാജഹാന്. ‘ആഡാറ് ലൗവി’ല്‍ ജോസഫ് മണവാളനായി എത്തി ആരാധക ഹൃദയത്തിലേറിയ താരമാണ് സിയാദ്. ടിക്ക് ടോക് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട സിയാദ് സിനിമയിലേയ്ക്ക് എത്തിയതും പുറത്താക്കിയ സ്കൂളില്‍ അതിഥിയായി എത്തിയതിനെക്കുറിച്ചും ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. കോട്ടയത്തെ മുണ്ടക്കയത്തെ പബ്ലിക് സ്കൂളിലാണ് ഞാന്‍ പഠിച്ചിരുന്നത്. പത്താം ക്ലാസില്‍ നൂറു ശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്കൂളാണ്. പക്ഷേ, എന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. അതോടെ ഏഴാം ക്ലാസ് ആയപ്പോള്‍ എന്നോട് സ്കൂള്‍ മാറണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിച്ചില്ല എന്റെ കൂട്ടുകാരൊക്കെ അവിടെയാണ്. എനിക്കവിടം വിട്ടു പോകുക ചിന്തിക്കാനാകുമായിരുന്നില്ല. ഉമ്മ കാല് പിടിച്ചു പറഞ്ഞപ്പോള്‍ അവര്‍ വഴങ്ങി. പക്ഷേ എട്ടാം ക്ലാസില്‍ നിര്‍ബന്ധപൂര്‍വം എന്നെ പറഞ്ഞു വിട്ടു. അതെനിക്ക് താങ്ങാനായില്ല. പുതിയ സ്കൂളില്‍ ഞാന്‍…
Read Moreവടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ വീഴ്ച്ചയ്ക്ക് വഴിയൊരുക്കിയത് ഹിമന്ത ബിശ്വ ശര്‍മയെന്ന ചാണക്യന്, ബിജെപിയുടെ കൂട്ടില്‍ കയറിയ ശര്‍മ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കിയത് ഇങ്ങനെ
ആസാമില്‍ ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിപുന്നു ഹിമന്ത ബിശ്വ ശര്‍മ. മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗോഗോയുടെ വിശ്വസ്തന്. ഗോഗോയുടെ മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും പിന്നീട് വിദ്യാഭാസ വകുപ്പും കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ഗോഗോയുമായി തെറ്റിയതോടെ ശര്‍മ കോണ്‍ഗ്രസ് വിട്ടു. അതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ പതനവും തുടങ്ങി. ബിജെപി റാഞ്ചിയ ഹിമന്ത ഇന്ന് നോര്‍ത്ത് ഈസ്റ്റില്‍ അമിത് ഷായെക്കാള്‍ സ്വാധീനമുള്ള ബിജെപി നേതാവാണ്. കുടിയേറ്റ വിരുദ്ധതയില്‍ വളര്‍ന്നുവന്ന നേതാവാണ് ഹിമന്ത. 1990കളിലെ കുടിയേറ്റ വിരുദ്ധ പോരാട്ടങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2006ലും 2011ലും കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ചതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട് ഹിമാന്ത. തികഞ്ഞ രാഷ്ട്രീയ ചാണക്യനാണ് അദേഹം. നോര്‍ത്ത് ഈസ്റ്റിലെ രാഷ്ട്രീയം കൈവെള്ളയിലാണ്. ഈ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്‍ കലാപത്തോളം എത്തിയിട്ടും തീരുമാനം മാറ്റേണ്ടതില്ലെന്ന ഉപദേശം ഹിമന്തയുടേതായിരുന്നു. 2016ല്‍ ഹിമാന്തയൊരുക്കിയ തന്ത്രങ്ങളിലൂടെ അസമില്‍ മിന്നുന്ന ജയമാണ് ബിജെപി നേടിയത്. പിന്നാലെ പ്രാദേശിക…
Read Moreവീട്ടിലേക്കു കയറിവന്ന് സുരേഷ് ഗോപിയുടെ ചോദ്യം, ഇത്തിരി ചോറുതരുമോ…?; കറി കുറവാണെന്ന് വീട്ടമ്മ, ഉള്ളത് മതിയെന്ന് നടനും, അമ്പരന്ന് വീട്ടുകാര്‍, തൃശൂരിലെ ഒരു വോട്ടുവിശേഷം ഇങ്ങനെ
പീടികപ്പറമ്പ് അയ്യപ്പന്‍കാവിലായിരുന്നു സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അപ്രതീക്ഷിതമായി വീട്ടിലേക്ക് ഊണു ചോദിച്ച് എത്തിയത്. വീടിന് മുന്നിലൂടെ കടന്നുപോകുന്ന പ്രചാരണവാഹനത്തില്‍ സുരേഷ് ഗോപിയെ ഒന്നു കാണുക മാത്രമായിരുന്നു സുനിലിന്റേയും സൗമ്യയുടേയും ആഗ്രഹം. വീടിന് മുന്നില്‍ വാഹനം നിര്‍ത്തി ‘ഇത്തിരി ചോറു തരാമോ’ എന്ന് സുരേഷ് ഗോപി ചോദിച്ചപ്പോള്‍ അമ്പരന്നു പോയി ഇരുവും. വിഭവങ്ങള്‍ കുറവാണെന്ന് വീട്ടുകാര്‍ പറഞ്ഞതോടെ ഉള്ളതുമതിയെന്ന് സ്ഥാനാര്‍ത്ഥിയും പറഞ്ഞു. വീടിനകത്തു കയറി കൈകഴുകി തീന്മേശയില് ഇരുന്നപ്പോള്‍ ചോറും കറികളും റെഡി. തീയലും അച്ചാറും മുതിരതോരനും, സ്ഥാനാര്‍ത്ഥിയുടെ ഊണ് കുശാല്‍. ഭക്ഷണത്തിന് പിന്നാലെ വീടിന്റെ മുറിയില്‍ കട്ടിലില്‍നിന്നും എഴുന്നേല്ക്കാന് കഴിയാതെ കിടന്നിരുന്ന 80 വയസുള്ള മുത്തശ്ശിയുടെ അരികിലും സ്ഥാനാര്‍ത്ഥി എത്തി. വീട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത്, വോട്ടു ചെയ്യുമെന്ന ഉറപ്പു നേടിയ ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.
Read Moreഏഴുവയസുകാരന് വെന്റിലേറ്ററില്‍, അമ്മയുടെ ആയിരങ്ങള്‍ വിലയുള്ള എസി സ്യൂട്ട് റൂമില്‍, കുട്ടി മരിച്ചെന്ന് നേഴ്സ് വന്നു പറഞ്ഞപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് സ്വസ്ഥമായൊരു താമസസ്ഥലം!! യുവതി ആശുപത്രിയില്‍ തങ്ങിയത് വലിയ ദു:ഖമൊന്നുമില്ലാതെ, കൂടുതല്‍ വെളിപ്പെടുത്തലുകള്‍
ക്രൂരതയുടെ പര്യായമാണ് അരുണ്‍ ആനന്ദെങ്കില്‍ ദുരൂഹതകളുടെ കൂടാരമാണ് തൊടുപുഴയില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അമ്മയായ യുവതി. സ്വന്തം മകന് മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററില്‍ കിടക്കുമ്പോഴും ആയിരങ്ങള്‍ വിലയുള്ള സ്യൂട്ട് റൂമില്‍ വിലയേറിയ മൊബൈല്‍ ഫോണും ഉപയോഗിച്ച് കഴിയുകയായിരുന്നു. നാടുമുഴുവനും മുത്തശ്ശിയും കുട്ടിയുടെ ജീവന് തിരിച്ചു കിട്ടാന്‍ പ്രാര്‍ഥനയോടെ നിന്ന സമയത്തായിരുന്നു യുവതിയുടെ വൈരുദ്ധ്യപൂര്‍ണമായ രീതികള്‍. കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചതിന്റെ അടുത്തദിവസം. കൊച്ചിയില്‍ നിന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ യുവതിയെ കാണുകയാണ്. അപ്പോള്‍ ആരോപണമുന യുവതിയിലേക്ക് എത്തിയിരുന്നില്ല. എല്ലാ കുറ്റവും അരുണ്‍ ആനന്ദില്‍ മാത്രമായി നില്ക്കുന്ന സമയം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന സമയത്തും യുവതി ഫോണില്‍ സജീവമായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന കുട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവര്‍ മാധ്യമപ്രവര്‍ത്തകരെ എടുത്തു കാണിച്ചു. കുറ്റബോധത്തിന്റെ ഒരു ഭാവവും യുവതിക്ക് ഉണ്ടായിരുന്നില്ലെന്ന് അന്ന് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. യുവതി ആശുപത്രിയില്‍ കഴിഞ്ഞിരുന്നതു പോലും അവധി ആഘോഷിക്കാനെത്തിയ…
Read Moreരാഷ്ട്രീയ ഇടപെടലുകള്‍! ക്രൂര മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ അമ്മയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ നീക്കം; യുവതിയുടെ അമ്മ ഈ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തക
തൊടുപുഴ: ക്രൂര മർദനത്തിനിരയായി ഏഴു വയസുകാരൻ കൊല്ലപ്പെട്ട കേസിൽ മാതാവിനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കാൻ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതായി സൂചന. ഭരണപക്ഷത്തുള്ള ഒരു പാർട്ടിയാണ് ഇവരെ കേസിൽ നിന്നൊഴിവാക്കി സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. ഇവരുടെ അമ്മ ഈ പാർട്ടിയുടെ സജീവ പ്രവർത്തകയാണ്. കാലങ്ങളായി കുട്ടികൾ പ്രതിയിൽ നിന്നും മർദനമേറ്റു വാങ്ങിയിട്ടും ഈ വിവരം പുറത്തറിയിക്കാതെ മറച്ചുപിടിച്ചത് ഗുരുതര കുറ്റമാണെന്ന ആക്ഷേപത്തിനിടയിലാണ് ഇവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നത്. രണ്ടു കുട്ടികളെയും രാത്രിയിലും മറ്റും വീട്ടിൽ തനിച്ചാക്കി പോകുന്നത് പ്രതിയായ അനിൽ ആനന്ദും കുട്ടികളുടെ മാതാവും പതിവാക്കിയിരുന്നു. കുട്ടിക്കു നേരെയുള്ള മർദനവിവരം പുറത്തറിഞ്ഞതു മുതൽ ഇവരെ കേസിൽ പ്രതി ചേർക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. കുട്ടിയെ അതിക്രൂരമായി മർദിച്ച് മൃതപ്രായനാക്കി ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായത്. ആദ്യഘട്ടത്തിൽ പോലീസിന്റെ ചോദ്യം ചെയ്യലിനോട്…
Read Moreഅരുണ്‍ യുവതിയുമൊത്ത് നടത്തിയ രാത്രിയാത്രകള്‍ പലതും ദുരൂഹം, ലഹരിമാഫിയയുമായി ഇരുവര്‍ക്കും അടുത്ത ബന്ധമെന്ന സംശയം ബലപ്പെടുന്നു, രാത്രി 11ന് തുടങ്ങുന്ന യാത്രകള്‍ അവസാനിപ്പിച്ച് യുവതിയും അരുണും തിരിച്ചെത്തിയിരുന്നത് പുലര്‍ച്ചെ അഞ്ചിന്!!
തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയായ യുവതി രണ്ടാനച്ഛന് അരുണ്‍ ആനന്ദ് എന്നിവരുടെ രാത്രിയാത്രകള്‍ ദുരൂഹം. കുമാരമംഗലത്ത് വാടകയ്ക്ക് എത്തിയശേഷം എല്ലാദിവസങ്ങളിലും രാത്രി പതിനൊന്നു മണിയോടെ ഇരുവരും കാറില്‍ പുറത്തേക്ക് പോകുമായിരുന്നു. പിന്നീട് തിരിച്ചെത്തുന്നത് പുലര്‍ച്ചെ അഞ്ചുമണിക്കും. ഈ യാത്രകള്‍ക്ക് പിന്നിലെ ലക്ഷ്യങ്ങള്‍ എന്താണെന്ന ദുരൂഹത മാറ്റാനുള്ള നീക്കത്തിലാണ് പോലീസ്. അരുണ്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. യുവതിയും ഇത്തരത്തില്‍ ലഹരിക്ക് അടിമയാണോയെന്ന സംശയം അയല്‍ക്കാര്‍ക്കുണ്ട്. കാരണം യുവതിയെ ഇടയ്ക്കുമാത്രം കാണാറുണ്ടായിരുന്ന ആ നാട്ടുകാര്‍ക്ക് ഓര്മയുള്ളത് ഉറക്കച്ചടവോടെ നടന്നുനീങ്ങുന്ന യുവതിയെയാണ്. അരുണും യുവതിയും രാത്രികാലങ്ങളില്‍ സന്ദര്‍ശിച്ചിരുന്ന തൊടുപുഴയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമയെ ചോദ്യം ചെയ്യാനുള്ള നീക്കം പോലീസ് നടത്തുന്നുണ്ട്. ഇയാളുമൊത്ത് അരുണ്‍ പലപ്പോഴും മദ്യപിച്ചിരുന്നതായും യുവതിയാണ് അരുണിനെ ഇവിടെ നിന്ന് തിരിച്ചു കൊണ്ടുപോയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അരുണും യുവതിയും രാത്രികാലങ്ങളില്‍…
Read Moreഅവളെന്തൊരു സ്ത്രീയാണ്, ആശുപത്രിയിലുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം അവര്‍ മൊബൈല്‍ ഫോണിലായിരുന്നു, മകന്റെ ജീവന് തിരിച്ചുകിട്ടുമോ എന്നതിനേക്കാള്‍ സ്വന്തം സുരക്ഷയിലായിരുന്നു അവള്‍ക്ക് ഭീതി, ആശുപത്രി ജീവനക്കാര്‍ക്ക് യുവതിയെപ്പറ്റി പറയാനുള്ളത്
അവള് എന്തൊരു സ്ത്രീയാണ് സാറേ. ഇതുപോലൊരു അമ്മയെ ഞാന്‍ കണ്ടിട്ടില്ല. സ്വന്തം മകന് വെന്റിലേറ്ററില്‍ കിടക്കുമ്പോഴും നഷ്ടപ്പെട്ടു പോയ സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷിക്കാനും മൊബൈലില്‍ കുത്തിക്കളിക്കാനുമാണ് ആ സ്ത്രീ സമയം കണ്ടെത്തിയതെന്ന് പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു ജീവനക്കാരി പറയുന്നു. ആദ്യം ആശുപത്രിയിലെത്തിയ സമയത്ത് പത്രത്തിലും ചാനലിലും വലിയ വാര്‍ത്തയായതോടെ അവള് (ഏഴുവയസുകാരന്റെ അമ്മ) പുറത്തിറങ്ങിയിരുന്നില്ല. നല്ല സൗകര്യമുള്ള ഒരു റൂമിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പുറമേ ചെറിയൊരു ദു:ഖഭാവം കാണിച്ചിരുന്നെങ്കിലും മകന്റെ അവസ്ഥയില്‍ അവര്‍ക്ക് വലിയ വേവലാതി ഉണ്ടായതായി തോന്നിയിരുന്നില്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. തന്നെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും വന്നിരുന്ന വാര്‍ത്തകള്‍ അവര്‍ അപ്പപ്പോള്‍ അറിയുന്നുണ്ടായിരുന്നു. പലപ്പോഴും മൊബൈലില്‍ സമയം കളയുകയായിരുന്നു അവര്‍. തന്റെ ബിടെക് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതില്‍ അവര്‍ അസ്വസ്ഥയായിരുന്നു. 13 വയസുവരെ ബന്ധുവീടുകളില്‍, ഒറ്റപ്പെട്ട ബാല്യം സമ്പന്ന കുടുംബത്തില്‍ തന്നെയാണ് യുവതി പിറന്നത്. പിതാവ് പ്രശസ്തനായ…
Read More