തൊടുപുഴയിലെ ഏഴുവയസുകാരന് ഒടുവില്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. സ്വന്തമെന്നു കരുതിയവര്‍, ചേര്‍ത്തുപിടിക്കേണ്ടവര്‍ എല്ലാമുണ്ടായിട്ടും ശരീരം കുത്തി തുളച്ചുകയറുന്ന വേദന ആവോളം അനുഭവിച്ചാണ് ആ കുരുന്ന് മരണത്തിലേക്ക് വഴുതിവീണത്. കുഞ്ഞിനെ മൃതപ്രായനാക്കിയ യുവതിയുടെ കാമുകന് അരുണ്‍ ആനന്ദ് ഇപ്പോള്‍ ജയിലിലാണ്. അരുണിനെതിരായ നിയമനടപടികളും തെളിവെടുപ്പും പോലീസ് മുറയ്ക്ക് നടത്തുന്നുണ്ട്. എന്നാല്‍ മറുവശത്ത് എല്ലാത്തിനും മൗനാനുവാദം നല്കിയ ഭര്‍ത്താവിന്റെ ചിത കത്തിയെരിയും മുമ്പേ അരുണിനൊപ്പം വീടുവിട്ടിറങ്ങിയ യുവതിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമാണ്. തൊടുപുഴ ടുമ്പന്നൂരുകാരിയാണ് യുവതി. ബിടെക് ബിരുദധാരിയായ യുവതിയുടെ അമ്മ ടീച്ചറായിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തക. ഭരണത്തില്‍ നല്ല പിടിപാടുള്ള യുവതിയുടെ പാര്ട്ടിക്കാര് തന്നെയാണ് ഇപ്പോള്‍ യുവതിയെ മാപ്പുസാക്ഷിയാക്കി കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. ഇളയകുട്ടി പോലും അമ്മയോട് മിണ്ടാന്‍ ഭയപ്പെടുമ്പോള്‍ യുവതിക്ക് ആവശ്യമായ ക്രമീകരണങ്ങളെല്ലാം കോലഞ്ചേരിയില്‍ ചെയ്തു നല്‍കിയിരുന്നത് പാര്‍ട്ടിയിലെ ഉന്നതരാണ്. ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്…
Read MoreCategory: Editor’s Pick
അടുക്കള തുറക്കുന്നതും കാത്ത് പുറത്തു നിന്നത് രണ്ടുമണിക്കൂര്‍, നിതീഷ് വന്നത് എല്ലാം നിശ്ചയിച്ചുറപ്പിച്ച്, വീട്ടില്‍ കയറിയ നിതീഷ് ആദ്യം ചെയ്തത് നീതുവിന്റെ ഫോണ്‍ പരിശോധിക്കുകയെന്നത്, തൃശൂര്‍ കൊലയുടെ പിന്നാമ്പുറങ്ങള്‍
കാമുകിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ്. നീതുവിന്റെ ഫോണ്‍ പരിശോധിച്ചതിന് ശേഷമാണ് നിതീഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിതീഷിന് പെണ്‍കുട്ടിയുടെ മേല്‍ സംശയം ഉടലെടുത്തത്. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിടുകയും ചെയ്തു. ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നീതു സമ്മതിക്കുകയാണെങ്കില്‍ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു ഇയാളുടെ തീരുമാനം. ഇതിനായി ഓണ്‍ലൈന്‍ വഴി വാങ്ങിയ മൂര്‍ച്ചയുള്ള കത്തിയും ഒരു കുപ്പിയില്‍ പെട്രോളും മറ്റൊരു കുപ്പിയില്‍ വിഷവും കരുതിയാണ് നിതീഷ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്റെ വീട്ടിലെത്തിയത്. രാവിലെ നാലരയോടെ തന്നെ ഇയാള്‍ വീടിന്റെ പരിസരത്തെത്തിയിരുന്നെങ്കിലും അടുക്കള വാതില്‍ തുറക്കുന്നതും കാത്ത് 2 മണിക്കൂറോളം പുറത്തു ചെലവഴിച്ചു.…
Read Moreഅരുണ്‍ ആനന്ദിന്റെ അച്ഛന്റെ മരണത്തിലും ദുരൂഹത, വീടിന്റെ മുകളില്‍ നിന്ന് വീണുമരിച്ചത് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത്, അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ബെംഗളൂരുവില്‍ മരിച്ചതിലും അരുണിന് പങ്കെന്ന് സൂചന, ദുരൂഹതകള്‍ നിറഞ്ഞ അരുണിന്റെ ജീവിതത്തിലൂടെ
തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ച് മൃതപ്രായനാക്കിയ അരുണ്‍ ആനന്ദിന്റെ പിതാവ് മരിച്ച സംഭവത്തിലും അടിമുടി ദുരൂഹത. തിരുവനന്തപുരം പാളയത്തെ ഫെഡറല്‍ ബാങ്ക് മാനേജരായിരുന്ന അച്ഛന് ഒരുദിവസം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു. സ്വന്തം വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു. അച്ഛന്റെ ജോലി കിട്ടിയ അരുണ്‍ പിന്നീട് അമ്മയെയും വീട്ടില്‍ നിന്ന് ചവിട്ടിപുറത്താക്കി. പ്ലസ്ടുവിനു കൂടെപ്പഠിച്ച പെണ്‍കുട്ടിയുമായി അരുണ്‍ പ്രണയത്തിലായിയിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് ഇതു ചോദ്യംചെയ്തത് സംഘട്ടനത്തില്‍ കലാശിച്ചു. പെണ്‍കുട്ടിയുമായി അടുപ്പം തുടര്‍ന്നെങ്കിലും അരുണ്‍ കര്‍ണാടകയിലേക്കു പോയതോടെ ബന്ധം മുറിഞ്ഞു. 20-ാം വയസില്‍ മദ്യപാനമാരംഭിച്ചു. കര്‍ണാടകയില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു താമസം. അവിടെവച്ച് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ ബാങ്കിലെത്തി ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ വീട്ടുതടങ്കലിലുമാക്കി. പിന്നീട് ആ പെണ്‍കുട്ടി മരിച്ചതായി അറിഞ്ഞെന്നാണ് അരുണ്‍ പറയുന്നത്. തുടര്‍ന്ന് ബംഗളുരു വിട്ടു. ഒരുവര്‍ഷത്തിനുശേഷം മലപ്പുറം ഫെഡറല്‍ ബാങ്കില്‍ ജോലിക്കു കയറിയെങ്കിലും രാജിവച്ചു.…
Read Moreമോദിക്കെതിരേ അസഭ്യ വര്‍ഷവുമായി മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വാഹനജാഥ, സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധം, യോഗിയുടെ ആരോപണങ്ങള്‍ക്ക് വടികൊടുത്ത് കേരളത്തിലെ ലീഗ് നേതൃത്വം
കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണ് മുസ്ലീം ലീഗെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വന്നത് വെള്ളിയാഴ്ച്ച രാവിലെയാണ്. ഇതിനെതിരേ ലീഗ് നേതൃത്വവും കോണ്‍ഗ്രസും പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ചില ദൃശ്യങ്ങള്‍ ലീഗിനെ പ്രതിരോധത്തിലാക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന മുദ്രവാക്യവുമായി ഒരുകൂട്ടം ലീഗ് അണികള്‍ നടത്തിയ വാഹനജാഥയാണ് പുറത്തുവന്നിരിക്കുന്നത്. എതിരാളികള്‍ പരസ്പരം വിളിക്കാന്‍ മടിക്കുന്ന പദപ്രയോഗങ്ങളാണ് ഈ വീഡിയോയില്‍ ഉടനീളമുള്ളത്. മോദിക്കെതിരായ ഈ വീഡിയോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മറ്റൊരു പ്രചാരണ ആയുധമാണ് സമ്മാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ പാര്‍ട്ടി ഇന്ത്യവിരുദ്ധരാണെന്ന തരത്തില്‍ ബിജെപി ക്യാംപും ഈ വീഡിയോ ഉപയോഗിച്ച് നടത്തുന്നുണ്ട്. അതേസമയം വീഡിയോയുടെ കാര്യത്തില്‍ ലീഗ് ഭാരവാഹികള്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
Read Moreബിജുവിന്റെ എല്ലാം സ്വന്തമാക്കിയതു പോലെ ഇതും സ്വന്തമാക്കും!! തൊടുപുഴയിലെ ഏഴുവയസുകാരന്റെ പിതാവ് മരിച്ചതും യുവതി അരുണിന്റെ ഒപ്പം താമസിച്ചതും എല്ലാം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ? സംശയം ബലപ്പെടുത്തിയ മുത്തശിയുമായുള്ള ഫോണ്‍ സംഭാക്ഷണങ്ങള്‍
തൊടുപുഴയില്‍ ഏഴുവയസുകാരനെ തല്ലിച്ചതച്ച് മൃതപ്രായവസ്ഥയിലാക്കിയ അരുണ്‍ ആനന്ദ് എല്ലാം കരുതിക്കൂട്ടി തയാറാക്കിയ തിരക്കഥയാണ് കുമാരമംഗലത്തെ രണ്ടുനില വീട്ടില്‍ പൂര്‍ത്തിയായതെന്ന സംശയം ബലപ്പെടുന്നു. അരുണ്‍ യുവതിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ഫോണ്‍ സംഭാക്ഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്- ബിജുവിന്റെ എല്ലാം ഒന്നൊന്നായി സ്വന്തമാക്കിയതുപോലെ നിങ്ങളുടെ (യുവതിയുടെ അമ്മയുടെ) സ്വത്തും സ്വന്തമാക്കുമെന്ന്. കഴിഞ്ഞ മേയ് 23നാണ് യുവതിയുടെ ഭര്‍ത്താവായിരുന്ന ബിജു മരിക്കുന്നത്. ഉടുമ്പന്നൂരിലെ വീട്ടില്‍ വച്ച് രാവിലെ 10.30ഓടെ ഛര്‍ദിച്ച് കുഴഞ്ഞുവീണ ബിജുവിനെ യുവതിയാണ് തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. അയല്‍ക്കാരനായ വ്യക്തിയാണ് അന്ന് ഒപ്പം പോയിരുന്നത്. പോകുംവഴി യുവതിയുടെ മടിയില്‍ കിടന്നാണ് ബിജു മരിച്ചത്. ബിജു മരിച്ച് ആറാംദിനം അരുണ്‍ ആനന്ദ് ഫേസ്ബുക്കില്‍ ബിജുവിന്റെ ചിത്രം പോസ്റ്റ് ചെയ്തു. എന്നിട്ട് അടിയില്‍ കമന്റും നല്കി.- ‘ഞാനൊരു മണ്ടനാണ് നിങ്ങള്‍ എനിക്ക് മനസിലാക്കി തന്നു. മറക്കില്ലൊരിക്കലും’ മരിച്ചുപോയ ഒരാളോടുള്ള…
Read Moreവീട്ടില്‍ ഊണ് ബിസിനസിന്റെ പേരില്‍ നടത്തിയിരുന്നത് അനാശാസ്യ കേന്ദ്രം, മുംതാസും നജ്മലും ജാക്വിലിന്റെ വീട്ടിലെത്തിയത് രണ്ടുംകല്പിച്ച്, ആലപ്പുഴയിലെ മധ്യവയസ്കയുടെ കൊലപാതകത്തിനു പിന്നിലെ ദുരൂഹകാരണങ്ങള്‍ ഇങ്ങനെ
ആലപ്പുഴയില്‍ വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് സ്ത്രീകളടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. പുന്നപ്ര, അന്പലപ്പുഴ എന്നിവിടങ്ങളില്‍ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പുന്നപ്ര സൗത്ത് പണിക്കന്‍വെളി ഷംസുദീന്റെ മകന് നജ്മല്‍ (അജ്മല്‍-28), ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡ് തൈപ്പറന്പില്‍വീട്ടില്‍ അസീസിന്റെ ഭാര്യ മുംതാസ്(46) എന്നിവരും പ്രതികള്‍ കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറിയില്‍ വിറ്റ സീനത്ത് എന്ന സ്ത്രീയുമാണ് പിടിയിലായത്. കഴിഞ്ഞ മാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ തിരുവമ്പാടി സ്വദേശിനി മേരി ജാക്വിലിന് (52) ആണ് കൊല്ലപ്പെട്ടത്. പോലീസ് പറയുന്നതിങ്ങനെ: സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ തലേന്നു ഗള്‍ഫിലുള്ള ഏക മകന് അമ്മയെ ഫോണില്‍ വിളിച്ചിട്ടു കിട്ടാത്തതിനെത്തുടര്‍ന്നു അടുത്ത ദിവസം നാട്ടിലെത്തി. സുഹൃത്തുക്കളുമൊത്തു വീടിന്റെ വാതില്‍…
Read Moreആലപ്പുഴയിലെ വീട്ടമ്മയുടെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകം! പിന്നില്‍ സെക്സ് റാക്കറ്റ് സംഘത്തിലുള്‍പ്പെട്ടവര്‍; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ആലപ്പുഴ: വീട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് സ്ത്രീകളടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. പുന്നപ്ര, അന്പലപ്പുഴ എന്നിവിടങ്ങളിൽ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പുന്നപ്ര സൗത്ത് പണിക്കൻവെളി ഷംസുദീന്റെ മകൻ നജ്മൽ (അജ്മൽ-28), ആലപ്പുഴ പവർഹൗസ് വാർഡ് തൈപ്പറന്പിൽവീട്ടിൽ അസീസിന്റെ ഭാര്യ മുംതാസ്(46) എന്നിവരും പ്രതികൾ കൈക്കലാക്കിയ സ്വർണാഭരണങ്ങൾ ജ്വല്ലറിയിൽ വിറ്റ സീനത്ത് എന്ന സ്ത്രീയുമാണ് പിടിയിലായത്. കഴിഞ്ഞ മാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ തിരുവന്പാടി സ്വദേശിനി മേരി ജാക്വിലിൻ(52) ആണ് കൊല്ലപ്പെട്ടത്. പോലീസ് പറയുന്നതിങ്ങനെ: സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയതിന്റെ തലേന്നു ഗൾഫിലുള്ള ഏക മകൻ അമ്മയെ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെത്തുടർന്നു അടുത്ത ദിവസം നാട്ടിലെത്തി. സുഹൃത്തുക്കളുമൊത്തു വീടിന്റെ വാതിൽ പൊളിച്ച്…
Read Moreഅര്‍ച്ചന.. പുറകില്‍ കാറ് വരുന്നു, മാറി നില്ക്ക്! തിരക്കേറിയ റോഡില്‍ ഗംഭീര ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ പങ്കുവച്ച് അര്‍ച്ചന കവി; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
സിനിമാതാരങ്ങളുടെ ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. വളരെ വ്യത്യസ്തമായ രീതിയില്‍ ഫോട്ടോഷൂട്ടുകള്‍ നടത്തുന്നവരുമുണ്ട്. ഇത്തരത്തില്‍ നടിയും അവതാരകയും ബ്ലോഗറുമായ അര്‍ച്ചന കവി നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഏറെ വ്യത്യസ്തമായി തിരക്കേറിയ ട്രാഫിക്കുള്ള തോപ്പുംപടി പാലമാണ് അര്‍ച്ചന തന്റെ പുതിയ ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും അര്‍ച്ചന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വാഹനങ്ങള്‍ നിര നിരയായി പോകുന്ന നടുറോഡില്‍ നല്ല സ്റ്റൈലായി പോസ് ചെയ്യുന്ന അര്‍ച്ചനയെയും പുറകില്‍ വന്നു നില്ക്കുന്ന കാറുകളും വീഡിയോയില്‍ കാണാം ഫോട്ടോഷൂട്ട് ചിത്രത്തിന് അടിക്കുറിപ്പായി അര്‍ച്ചന കുറിച്ചതിങ്ങനെ, ‘അര്‍ച്ചന പുറകില്‍ കാര്‍ വരുന്നു, മാറിനില്ക്ക്; ഞാന്‍-ഇനിയും ചിരിക്കണോ?, ഓക്കെ’… വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടു നില്ക്കുന്ന അര്‍ച്ചന കവി ബ്ലോഗുകളിലും വ്ലോഗുകളിലും സജീവമായിരുന്നു. അര്‍ച്ചനയുടെ ഫോട്ടോഷൂട്ട് ഇഷ്ടമായെന്ന രീതിയിലും വിമര്‍ശിച്ചുകൊണ്ടും കമന്റുകളും ലഭിക്കുന്നുണ്ട്. View this post…
Read Moreനിതീഷ് അകത്തുകയറിയത് ഭക്ഷണം പാകംചെയ്യാന്‍ നീതു അടുക്കളയിലെ വാതില്‍ തുറന്നപ്പോള്‍; നീതിഷിനെ കുളിമുറിയില്‍ കണ്ടപ്പോള്‍ അമ്മൂമ്മ വാതില്‍പ്പൂട്ടി, ചിയാരത്ത് പുലര്‍ച്ചെ നടന്ന കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തൃശൂര്‍ ചിയാരത്ത് യുവതിയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ചിയാരം ഒല്ലൂക്കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വത്സാലയത്തില്‍ കൃഷ്ണകുമാറിന്റെ മകള്‍ നീതു(22)വാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി വടക്കേക്കാട് സ്വദേശി നിതീഷിനെ(32) നാട്ടുകാര്‍ പിടികൂടി നെടുപുഴ പോലീസില്‍ ഏല്‍പ്പിച്ചു. രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നീതു താമസിക്കുന്ന വീടിന്റെ കുളിമുറിയില്‍ വച്ചാണ് കൊല നടന്നത്. അമ്മ നേരത്തേ മരിച്ച നീതു അമ്മൂമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. കൊടകരയിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജില്‍ ബിടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ നീതു പുലര്‍ച്ചെ ഭക്ഷണം പാകം ചെയ്യാന്‍ എഴുന്നേല്ക്കാറുണ്ട്. ഇന്നുപുലര്‍ച്ചെ എഴുന്നേറ്റ് അടുക്കളവാതില്‍ തുറന്നപ്പോഴാണ് പ്രതി വീടിനകത്ത് കയറിയതെന്ന് പോലീസ് സംശയിക്കുന്നു. കത്തിപോലെ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് നീതുവിന്റെ കഴുത്തില്‍ കുത്തിവീഴ്ത്തിയ ശേഷമാണ് പെട്രോളൊഴിച്ച് കത്തിച്ചിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ നീതുവിന്റെ അമ്മൂമ്മയും അവരുടെ മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഇന്നലെ രാത്രി സെക്കന്‍ഡ് ഷോ…
Read Moreതന്നെ തോല്പിക്കാന് ശ്രമിക്കുന്നവരെക്കുറിച്ച് വോട്ടെടുപ്പിനുശേഷം വെളിപ്പെടുത്തും, ആലത്തൂരില്‍ പി.കെ. ബിജുവിന്റെ തോല്‍വി പ്രവചിച്ച് അഭിപ്രായസര്‍വേകളും, രമ്യ ഹരിദാസിന്റെ വിജയത്തിനായി പണിയെടുക്കുന്നത് സിപിഎമ്മുകാര്‍ തന്നെയോ?
ഇടതുകോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന ആലത്തൂരില്‍ ഇത്തവണ കാറ്റു മാറിവീശുകയാണെന്ന സൂചനകളാണ് തുടക്കം മുതല്‍ ലഭിക്കുന്നത്. ഇടതുബുദ്ധിജീവികളും പിന്നീട് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനും രമ്യയെ ജാതീയമായും സ്ത്രീത്വത്തെയും ആക്രമിച്ചതോടെ പി. ബിജുവിന്റെ സാധ്യതകളും താഴേക്ക് പതിച്ചിരിക്കുകയാണ്. അതിനിടെയാണ് സ്വന്തം പാര്‍ട്ടിയില്‍ തന്നെ തോല്പ്പിക്കാനായി കരുനീക്കങ്ങള്‍ നടക്കുന്നുവെന്ന സൂചന ബിജു തന്നെ മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. വ്യാഴാഴ്ച്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് വോട്ടെടുപ്പിനുശേഷം എല്ലാം തുറന്നുപറയുമെന്ന് അദേഹം പറഞ്ഞത്. പാര്‍ട്ടിയില്‍ തനിക്കെതിരായി നടക്കുന്ന ഗൂഡാലോചനയാണ് തുടര്‍ച്ചയായി രമ്യയ്ക്കെതിരേ നടക്കുന്ന അധിക്ഷേപ വാക്കുകളെന്ന് ബിജു കരുതുന്നു. ഇന്നലെ ഒരു മാധ്യമം നടത്തിയ അഭിപ്രായ സര്‍വേയില്‍ വന്‍ഭൂരിപക്ഷത്തില്‍ രമ്യ ജയിക്കുമെന്നാണ് പ്രവചിക്കപ്പെട്ടത്. ഏകദേശം 7 ശതമാനത്തോളം വോട്ടിന്റെ ഭൂരിപക്ഷം രമ്യയ്ക്ക് ലഭിക്കും. ആലത്തൂരില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് യുഡിഎഫ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്. മറുവശത്ത് എല്‍ഡിഎഫിന് പതിവ് ആത്മവിശ്വാസമില്ല. രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് സ്ഥാനാര്‍ഥിയായി വന്നതോടെ അതിന്റെ…
Read More