പകല്‍ വീട്ടില്‍ തന്നെ തങ്ങും, പാതിരാത്രിയാകുന്നതോടെ അരുണും യുവതിയും കുട്ടികളെ ഒഴിവാക്കി കാറില്‍ എങ്ങോട്ടോ പോകും, തിരിച്ചെത്തുന്നത് പുലര്‍ച്ചെ, അരുണിന്റെയും യുവതിയുടെയും അയല്‍വാസികള്‍ക്ക് പറയാനുള്ളത് ഇതൊക്കെ ജോലിക്കൊന്നും പോകുന്നില്ലെങ്കിലും അടിച്ചു പൊളിച്ചുള്ള ആര്‍ഭാട ജീവിതം, അയല്‍വാസികളുമായും മറ്റും അധികം അടുപ്പമില്ല. പകല്‍ സമയങ്ങളില്‍ വീടിനുള്ളില്‍ തന്നെ കഴിയും. രാത്രികാലങ്ങളില്‍ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്ത് ചുറ്റിയടിക്കും. ഇതായിരുന്നു കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ പോലീസ് പിടിയിലായ അരുണിന്റെയും കുട്ടികളുടെ മാതാവിന്റെയും ജീവിതം. പല വഴികളിലൂടെയും പണം എത്തിയിരുന്നതായാണ് സൂചനകള്‍. ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഇവരെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയ അരുണ്‍ പിന്നീട് ഇവര്‍ക്കൊപ്പം താമസമുറപ്പിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം പോയതോടെ യുവതിക്ക് അവരുടെ വീട്ടുകാരോട് കാര്യമായ ബന്ധമില്ലാതെയായി. ഒരു മാസം മുന്‍പാണ് തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്തുള്ള ഇരുനില വീട്ടില്‍ ഇവര്‍ താമസത്തിനെത്തിയത്. എന്നാല്‍ ഒരു മാസത്തോളമായിട്ടും…
Read MoreCategory: Editor’s Pick
മര്‍ദനമേറ്റ കുട്ടിയുടെ പിതാവ് ഭാര്യയുമായി തിരുവനന്തപുരത്തു നിന്നും തൊടുപുഴയിലെത്തിയത് അരുണുമായി ഭാര്യയ്ക്കുള്ള ബന്ധം മനസിലാക്കിയപ്പോള്‍, കുട്ടിയുടെ പിതാവിന്റെ മരണത്തിനു പിന്നില്‍ യുവതിയും അരുണും? കാലം കാത്തുവച്ച തെളിവുകള്‍ മറനീക്കി പുറത്തുവരുന്നു
മര്‍ദനമേറ്റ കുട്ടിയുടെ പിതാവ് മരിച്ച കേസും ഇനി സംശയത്തിന്റെ നിഴലില്‍. തൊടുപുഴയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്ഷോപ്പ് നടത്തിയിരുന്ന യുവാവ് കഴിഞ്ഞ വര്‍ഷം മേയില്‍ അപ്രതീക്ഷിതമായി മരിക്കുകയായിരുന്നു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം. മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ മരണത്തിലാണ് ഇപ്പോള്‍ സംശയമുയര്‍ന്നിരിക്കുന്നത്. യുവാവിന്റെ അപ്രതീക്ഷിതമായുള്ള അന്വേഷണത്തിന്റെ ഭാഗമായി വരുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മൃതദേഹം ദഹിപ്പിച്ചതിനാല്‍ പ്രതിയായ അരുണ്‍ ആനന്ദിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കേസില്‍ നിര്‍ണായക വിവരം ലഭിക്കാനിടയുള്ളു. യുവതിയെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ പിതാവായ യുവാവിന്റെ അപ്രതീക്ഷിതമായ മരണവും തുടര്‍ന്നുള്ള അരുണിന്റെ രംഗപ്രവേശവും ചില ബന്ധുക്കളിലും സുഹൃത്തുക്കളിലും സംശയമുയര്‍ത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ കൂടുതല്‍ ബലപ്പെട്ടിരിക്കുന്നത്. യുവാവിന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യം ബന്ധുക്കള്‍ ഉന്നയിച്ചു കഴിഞ്ഞു. പെരിങ്ങാശേരിക്കാരിയായ യുവതിയെ വിവാഹം കഴിപ്പിച്ച് അയച്ചത് തിരുവനന്തപുരത്തേക്കാണ്. ഇവിടെ വച്ചാണ് ഭര്‍ത്താവിന്റെ ബന്ധുവായ…
Read Moreഅരുണിനൊപ്പം യുവതി ഒളിച്ചോടുന്നത് ഭര്‍ത്താവ് മരിച്ച് 43മത്തെ ദിവസം, വാര്‍ക്ക് ഷോപ്പ് ഉടമയായ ഭര്‍ത്താവ് മരിക്കുന്നത് തിരുവനന്തപുരത്ത് വച്ചു, ഭര്‍ത്താവിന്റെ മരണശേഷം കുട്ടിയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന ലക്ഷങ്ങള്‍ അരുണും അ***നയും ചേര്‍ന്ന് തട്ടിയെടുത്തു, പുറത്തുവരുന്നത് ബിടെക്കുകാരിയായ കുട്ടിയുടെ അമ്മയുടെ ഒത്താശ!!
തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ പുറത്തുവരുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത ഗൂഡാലോചനകളുടെ വിവരങ്ങള്‍. സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ് മാത്രമാണ്. എന്നാല്‍ കുട്ടികളുടെ അമ്മയായ യുവതിയും സംശയനിഴലിലാണ്. ബിടെക് ബിരുദധാരിയായ ഈ യുവതിയും അരുണും കൂടി നടത്തിയ ഗൂഡാലോചനകളുടെ ബാക്കിപത്രമാണ് കോലഞ്ചേരിയിലെ ആശുപത്രിയുടെ വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ചു കൊണ്ടിരിക്കുന്നതെന്ന സംശയം വളര്‍ന്നു കൊണ്ടിരിക്കുന്നത്. അരുണിന്റെ വീട് തിരുവനന്തപുരത്ത്, യുവതിയുടെ ഭര്‍ത്താവ് മരിച്ചതും അവിടെവച്ച്!! യുവതിയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ അടക്കം ദുരൂഹതയുണ്ട്. തൊടുപുഴയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. പൂര്‍ണ ആരോഗ്യവാന്‍. എന്നാല്‍ കഴിഞ്ഞ മേയില്‍ തിരുവനന്തപുരത്ത് പോയ യുവതിയുടെ ഭര്‍ത്താവ് പിന്നെ ജീവനോടെ തിരിച്ചു വന്നിട്ടില്ല. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്ന് തിരുവനന്തപുരത്ത് ഇതേ അരുണിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകളില്‍…
Read Moreവിവാഹം കഴിച്ചത് തൊടുപുഴയിലെ ബിസിനസുകാരനെ, സീരിയലില്‍ അഭിനയത്തിനൊപ്പം മോഡലിംഗും നടത്തിയിരുന്ന യുവതിയുടെ ഭര്‍ത്താവ് മരിക്കുന്നത് എട്ടുമാസം മുമ്പ് ഒരു അസുഖവുമില്ലാതെ!! യുവതിയുടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചതില്‍ ദുരൂഹത? തൊടുപുഴയില്‍ അരുണ്‍ മര്‍ദിച്ച കുട്ടിയുടെ പിതാവിന്റെ മരണത്തിലും സംശയം
പ്രത്യേക ലേഖകന്‍ തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ഏഴുവയസുകാരനെ മര്‍ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ കൂടുതല്‍ ദുരൂഹത. യുവതിയുടെ ഭര്‍ത്താവ് എട്ടുമാസം മുമ്പാണ് മരണമടഞ്ഞത്. തൊടുപുഴയില്‍ സ്വന്തമായി ബിസിനസ് നടത്തിയിരുന്ന ഇയാള്‍ ഒരു സുപ്രഭാതത്തില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. പിന്നീടാണ് ഭര്‍ത്താവിന്റെ ബന്ധുവായ അരുണ്‍ ആനന്ദ് യുവതിക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം ചേരുന്നത്. യുവതിയെക്കുറിച്ചും അവരുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചും രാഷ്ട്രദീപിക നടത്തിയ അന്വേഷണത്തില്‍ ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചു. പെരിങ്ങാശേരി സ്കൂളിലെ അധ്യാപികയായിരുന്നു യുവതിയുടെ അമ്മ. അച്ഛന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. ഇയാള്‍ യുവതിയെയും അമ്മയെയും ഉപേക്ഷിച്ചു പോയതാണ്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് യുവതിയുടെ കല്യാണം നടക്കുന്നത്. ഇതിനുശേഷം ഭാര്യവീട്ടിലായിരുന്നു ഭര്‍ത്താവ് താമസിച്ചിരുന്നത്. എട്ടുമാസം മുമ്പൊരു പുലര്‍ച്ചെ ഭര്‍ത്താവ് മരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. നല്ല ആരോഗ്യവാനായിരുന്ന യുവാവ് പെട്ടെന്ന് മരിച്ചതില്‍ നാട്ടുകാര്‍ക്ക് അന്ന് വലിയ സംശയമൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ചശേഷമാണ് ബന്ധുവായ…
Read Moreകഴിക്കാന്‍ ആഹാരമോ ധരിക്കാന്‍ വസ്ത്രമോ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്, പാറ പൊട്ടിച്ചാണ് കുടുംബം പോറ്റിയത്; അന്ന് രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ ജീവിതം ഇരുട്ടിലായേനെ!! നാദിര്‍ഷ പറയുന്നു
മിമിക്രി രംഗത്ത് നിന്നും സിനിമയിലെക്ക് എത്തി അവിടെ നിന്നും സംവിധായകനായി മാറിയ ആളാണ് നാദിര്‍ഷ. എടുത്ത രണ്ട് ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററാക്കിയ നാദിര്‍ഷയുടെ മൂന്നാമത്തെ ചിത്രം മേരാ നാം ഷാജി റിലീസിനൊരുങ്ങുകയാണ്. ഒരുപാട് കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ നിന്നും ഈ നിലയിലെത്തിയ മനുഷ്യനാണ് അദ്ദേഹം. ചെറുപ്പകാലത്ത് വിക്ക് മൂലം സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ആളായിരുന്നു നാദിര്‍ഷ. അദ്ദേഹം പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആണ് അദ്ദേഹത്തിന്റെ അച്ഛന് മരിക്കുന്നത്. കുടുംബം തന്റെ തോളില്‍ ആയപ്പോള്‍ ആണ് ജോലിക്ക് പോകാന്‍ തുടങ്ങിയത്. കഴിക്കാന്‍ ആഹാരമോ ധരിക്കാന്‍ വസ്ത്രമോ ഇല്ലാത്ത അവസ്ഥ. ബന്ധുക്കളുടെ പഴയ വസ്ത്രങ്ങള്‍ വാങ്ങിയാണ് ധരിച്ചിരുന്നത്. പകല്‍ കോളെജിലും രാത്രിയില്‍ ജോലിക്കും പോയാണ് കുടുംബം പോറ്റിയിരുന്നത്. പാറ പൊട്ടിക്കുന്നതായിരുന്നു പണി. പൊളിച്ച പാറ ഖഷ്ണങ്ങള് എടുത്ത് മാറ്റുമ്പോള്‍ കുട്ടുകാരെ കളിയാക്കാന്‍ ആണ് പാരഡി പാടി തുടങ്ങിയത്. അത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചു എന്ന്…
Read Moreഅരുണ്‍ സ്ഥിരം ക്രിമിനൽ! ചവിട്ടി തെറിപ്പിച്ചു, തലയിടിച്ചുവീണ കുട്ടിയെ നിലത്തിട്ടും ചവിട്ടി; മനഃസാക്ഷിയെ നടുക്കി രണ്ടാനച്ഛന്റെ ക്രൂരത
കൊച്ചി: തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ക്രൂരമർദനമേറ്റ ഏഴ് വയസുകാരന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ കഴിഞ്ഞുവരുന്ന കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ അമ്മയോടൊപ്പം കഴിയുന്ന തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. അമ്മയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. ഇളയ കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതാണ് അരുണ്‍ ആനന്ദ് ഏഴുവയസുള്ള മൂത്ത കുട്ടിയെ അതിക്രൂരമായി മർദിക്കാൻ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. കിടക്കയിൽ കിടന്ന ഏഴുവയസുകാരന്റെ നടുവിനു ചവിട്ടി തെറിപ്പിച്ചു. ഭിത്തിയിൽ തലയിടിച്ചു അലമാരയ്ക്കിടയിൽ വീഴുകയായിരുന്നു. എന്നിട്ടും അരിശം മാറാത്ത അരുണ്‍ കുട്ടിയെ വീണ്ടും മർദിച്ചു. നിലത്തിട്ടു ചവിട്ടി. മാതാവ് ഇടപെട്ടപ്പോൾ എല്ലാവരെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി നിശബ്ദമാക്കി. കുട്ടിയെ അബോധാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ…
Read Moreവയനാട് സീറ്റില്‍ വീണ്ടും ട്വിസ്റ്റ്, രാഹുലിന് പകരം എത്തുക പ്രിയങ്ക ഗാന്ധി, പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍, രാഹുലിന്റെ വരവിനെ മുടക്കിയത് സീതാറാം യെച്ചൂരിയുടെ ഇടപെടല്‍, പുതിയ നീക്കങ്ങള്‍ ഇങ്ങനെ
വയനാട് സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും ട്വിസ്റ്റ്. ഇടതുപാര്‍ട്ടികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തില്ലെന്ന് വ്യക്തമായെങ്കിലും പ്രിയങ്ക ഗാന്ധിയാകും ഇവിടെ മത്സരിക്കുകയെന്ന് സൂചന. പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകും. അമേഠി സീറ്റ് പ്രിയങ്കയ്ക്കു കൊടുത്തിട്ടു രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്നും അതല്ല, പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുമെന്നും സൂചന പുറത്തു വരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി മലക്കം മറിഞ്ഞുവെങ്കിലും മറ്റു സീനിയര്‍ നേതാക്കള്‍ ഇന്നുപ്രഖ്യാപനം ഉണ്ടാകുമെന്നു വെളിപ്പെടുത്തുന്നു. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നു ആദ്യം സൂചിപ്പിച്ചതും ആദ്യം പിന്നോട്ടു പോയതും ഉമ്മന്‍ചാണ്ടിയായിരിക്കെ അദ്ദേഹം വരില്ലെന്ന സൂചന പടര്‍ന്ന സാഹചര്യത്തിലാണ് മറ്റു സീനിയര്‍ നേതാക്കളുടെ വെളിപ്പെടുത്തല്‍. രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന സൂചന നല്കുന്പോള് തന്നെ പേരു വെളിപ്പെടുത്തി കുരുക്കിലാകാന്‍ നേതാക്കള്‍ തയാറാകുന്നില്ല. രാഹുല്‍ഗാന്ധിയുടെ കാര്യത്തില്‍ തീരുമാനം എഐസിസി പ്രഖ്യാപിക്കാനിരിക്കെ പെട്ടെന്നു കയറി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതില്‍ ഹൈക്കമാന്‍ഡിനു അതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ കേരളനേതാക്കളെ…
Read Moreആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ ജാതീയമായ പ്രചരണങ്ങളുമായി ഒരുകൂട്ടര്‍, ദീപനിശാന്ത് തുറന്നുവിട്ട ജാതീയ അധിക്ഷേപം ഏറ്റുപിടിച്ച് സൈബര്‍ സംഘങ്ങള്‍, ദീപയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ദളിത് കുട്ടായ്മകള്‍
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യഹരിദാസിനെ ജാതീയമായി അപമാനിച്ച ദീപനിശാന്തിനെതിരേ പ്രതിഷേധം അണപൊട്ടുന്നു. രമ്യയ്ക്കെതിരായ ജാതീയമായ ആക്ഷേപങ്ങള്‍ ദീപയുടെ സോഷ്യല്‍മീഡിയയിലെ അനുയായികള്‍ കൂടി ഏറ്റെടുത്ത് സൈബര്‍ ലോകത്ത് വലിയ പ്രചാരണമാണ് നടത്തുന്നത്. ദീപയ്ക്കെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ ദീപയ്ക്കെതിരേ ദളിത് സംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണ്. ദളിതരെ അപമാനിച്ച ദീപ മാപ്പുപറയണമെന്നാണ് സംഘടനകളുടെ ആവശ്യം. ദീപ മാപ്പുപറഞ്ഞില്ലെങ്കില്‍ വീട്ടിലേക്ക് മാര്‍ച്ചു ചെയ്യുമെന്നുമെന്നും ഭാരവാഹികള്‍ പറയുന്നു. രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാട്ടു പാടുന്നതാണ് അധ്യാപിക ദീപ നിശാന്തിനെ പ്രകോപിപ്പിച്ചത്. സ്ഥാനാര്‍ഥിയുടെ ജീവിത സാഹചര്യം പറഞ്ഞും പാട്ടുപാടിയും വോട്ടു പിടിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നായിരുന്നു ദീപയുടെ പോസ്റ്റ്. പി.കെ.ബിജുവിന്റെ വികസനം നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതായി ദീപ വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രമ്യ ഹരിദാസിനെ തേജോവധം ചെയ്യുന്ന പ്രസ്താവന പെരുമാറ്റ ചട്ട ലംഘമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എംഎല്‍എയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി…
Read Moreപത്തനംത്തിട്ടയില്‍ ഇഞ്ചോടിഞ്ച് ത്രികോണ മത്സരം, മൂന്നുപേര്‍ക്കും ജയസാധ്യത, ശബരിമല വിഷയം ആരെ ജയിപ്പിക്കണമെന്ന് തീരുമാനിക്കും, കേരളത്തിലെ സ്റ്റാര്‍ മണ്ഡലത്തിലെ ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്
കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംത്തിട്ട. സിറ്റിംഗ് എംപി ആന്റോ ആന്റണി യുഡിഎഫിനായി കോട്ട കാക്കാനെത്തുമ്പോള്‍ വീണ ജോര്‍ജ് എംഎല്‍എയെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചു പിടിക്കാനാണ് സിപിഎം ശ്രമം. കെ. സുരേന്ദ്രനെ ഗോദയിലെത്തിച്ച് ഞെട്ടിക്കാനുറച്ചാണ് ബിജെപി. മൂന്നുപേര്‍ക്കും വിജയസാധ്യതയുള്ള മണ്ഡലത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. കേരളത്തില്‍ മൂന്നു പ്രധാന മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ വിലിയിരുത്തല്‍. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നീ മണ്ഡലങ്ങളാണവ. ഇവിടെ മൂന്നിടത്തും ശക്തമായ ത്രികോണ മത്സരം നടക്കും. തിരുവനന്തപുരത്ത് കുമ്മനവും ശശി തരൂരും തമ്മിലാകും നേരിട്ടുള്ള മത്സരമെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് കുമ്മനം അതിശക്തമായ മത്സരത്തെയാണ് നേരിടുന്നത്. നഗരത്തില്‍ മുന്‍തൂക്കം നേടിയാലും പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം എന്നീ മണ്ഡലങ്ങളില്‍ ബഹുദൂരം മുമ്പോട്ട് പോകണം. തിരുവനന്തപുരത്ത് കുമ്മനവും ശശി തരൂരും തമ്മിലാകും നേരിട്ടുള്ള മത്സരമെന്നാണ്…
Read Moreവിവാഹം ഒരു ഹോബി! വിവാഹം കഴിച്ചത് ഒരു ഡസിനിലധികം പേരെ; അടിച്ചുമാറ്റിയത് 200 പവനിലധികം സ്വര്‍ണം; വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ ശാലിനി ഒരു സംഭവം തന്നെ…
കായംകുളത്ത് വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ ശാലിനി വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് ഒരു ഡസിനിലധികം പേരെയെന്ന് റിപ്പോർട്ടുകൾ. ഇതിലൂടെ 200 പവനിലധികം സ്വർണം അടിച്ചു മാറ്റിയിട്ടുള്ള ഇവർ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം മോനിപ്പള്ളിയിൽ വെച്ച് പല യുവാക്കളിൽ നിന്നുമായി കബളിപ്പിച്ചെടുത്തത് 19 ലക്ഷം രൂപയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവാഹം കഴിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ഭർത്താവിന്റെ വീട്ടിൽ കഴിയുന്ന ഇവർ അതിനിടെ എല്ലാം അടിച്ചു മാറ്റി മുങ്ങുകയാണ് രീതി. കായംകുളംത്ത് വിവാഹത്തട്ടിപ്പ് നടത്തിയ കേസിലാണ് തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തിൽ ശാലിനി(35) ഒടുവിൽ അറസ്റ്റിലായത്. പുതുപ്പള്ളി സ്വദേശി സുധീഷ് ബാബു കായംകുളം പോലീസിനു നൽകിയ പരാതിയിലാണ് നടപടി. വിവാഹ മോചിതനായ ഇദ്ദേഹം നൽകിയ വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ അഞ്ചിനു വാരണപ്പള്ളി ക്ഷേത്രത്തിൽവച്ചു വിവാഹം കഴിച്ചു. ഇതിനു ശേഷമാണ് ഇവരുടെ തട്ടിപ്പ് തിരിച്ചറിയുന്നത്. മഞ്ചേരി…
Read More