പാലക്കാട്: പാർട്ടി ഓഫീസിൽവച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന യുവതിയുടെ പരാതിയിൽ സിപിഎമ്മിനു തലവേദന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവമാണ് വിവാദത്തിലേക്കു വഴിതുറന്നിരിക്കുന്നത്. പാർട്ടി ഓഫീസിൽവച്ചു പീഡനത്തിന് ഇരയായെന്ന യുവതിയുടെ പരാതിയിൽ മങ്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി ചെർപ്പുളശേരി പോലീസിനു കൈമാറിയെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. തെരഞ്ഞെടുപ്പ് കണ്മുന്നിൽനിൽക്കേ സിപിഎമ്മിന് കടുത്ത രാഷ്ട്രീയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് പുതിയ വിവാദം. കഴിഞ്ഞ 16ന് ഉച്ചയ്ക്ക് മണ്ണൂർ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് വിവാദത്തിനു തുടക്കം. ഇതേക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി താൻ പീഡിപ്പിക്കപ്പെട്ടതായി മൊഴിനൽകിയത്. പാർട്ടി അനുഭാവിയായ യുവാവാണ് പീഡിപ്പിച്ചതെന്നാണ് ആരോപണം. പ്രണയം നടിച്ചായിരുന്നു പീഡനം. യുവജനസംഘടനാ പ്രവർത്തകരായിരുന്ന ഇരുവരും ചെർപ്പുളശേരിയിലെ ഒരു കോളജിൽ പഠിച്ചിരുന്നവരാണ്. കഴിഞ്ഞവർഷം മാഗസിൻ തയാറാക്കൽ ചർച്ചയ്ക്ക് ചെർപ്പുളശേരി ഏരിയാ കമ്മിറ്റി…
Read MoreCategory: Editor’s Pick
മുഹമ്മദ് റോഷനെയും സംഘത്തെയും പേടിച്ച് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വളര്‍ത്തിയത് ആണ്‍വേഷം കെട്ടിച്ച്, എന്നിട്ടും പാതിരാത്രിയെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, കൊല്ലത്തെ കാമഭ്രാന്തന്മാരെ ഭയന്നുജീവിച്ച കുടുംബത്തിനുനേരെ ഭീഷണിയും, എല്ലാം ശരിയാകുന്നില്ല കേരളത്തില്‍
ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ചവശരാക്കിയ ശേഷം പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കായി പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. ഓച്ചിറ സ്വദേശിയായ മുഹമ്മദ് റോഷൻ എന്ന യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും ഇവർ ബംഗളൂരുവിൽ ഉള്ളതായും പോലീസിന് വിവരം ലഭിച്ചു. ഓച്ചിറയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന രാജസ്ഥാൻ സ്വദേശികളായ ദന്പതികളുടെ മകളെയാണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ അനന്തു, വിപിൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. മൂവർ സംഘമാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ അടിച്ചുവീഴ്ത്തിയശേഷം കാറിൽ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഘം വീട്ടിൽകയറി രക്ഷിതാക്കളെ മർദിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടിയേറ്റ് കിടന്ന രക്ഷിതാക്കളെ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഓച്ചിറ പോലീസ് രാത്രിയിൽ നടത്തിയ തെരച്ചിലിൽ കായംകുളം ഭാഗത്തുനിന്ന് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെടുത്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് അനന്തുവും വിപിനും പിടിയിലായത്.…
Read Moreയുഎന്‍എയിലെ വിഴുപ്പലക്കുകളില്‍ മനംമടുത്ത് സംഘടന വിടാനൊരുങ്ങി നേഴ്സുമാര്‍, അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപ വന്നിട്ടുണ്ടെന്നും എത്രരൂപ ബാക്കിയുണ്ടെന്ന് അറിയില്ലെന്നും ഭാരവാഹികള്‍, സംഘടനയിലെ പൊട്ടിത്തെറി പിളര്‍പ്പിലേക്ക്
യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പുകള്‍ പുതിയ തലത്തിലേക്ക്. സംഘടനയുടെ പേരില്‍ ഭാരവാഹികള്‍ ഫ്ളാറ്റുകളും വാഹനങ്ങളും സ്വന്തമാക്കിയെന്ന ആരോപണം യുഎന്‍എയില്‍ ഉള്ളവര്‍ തന്നെ ആരോപിച്ചതോടെ മറുആരോപണവുമായി ജാസ്മിന് ഷാ വിഭാഗവും രംഗത്തെത്തി. ജാസ്മിന് ഷാ സ്വന്തം ഭാര്യയുടെ പേരില്‍ വാങ്ങിയ കാറിന്റെ ഇഎംഐ അടയ്ക്കുന്നത് സംഘടനയാണെന്ന വെളിപ്പെടുത്തല്‍ നേഴ്സിംഗ് സമൂഹത്തില്‍ വലിയ ഞെട്ടലുളവാക്കിയിട്ടുണ്ട്. സംഘടനയ്ക്ക് ഇന്ത്യയിലും വിദേശത്തും ജോലിചെയ്യുന്ന നേഴ്സുമാര്‍ സംഭാവനയായി നല്കുന്ന കോടിക്കണക്കിന് രൂപ പലവിധത്തില്‍ ഭാരവാഹികള്‍ സ്വന്തം കാര്യത്തിന് ചെലവഴിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രളദുരിതാശ്വാസത്തിനായി നേഴ്സുമാരില്‍ നിന്ന് പിരിച്ച 28 ലക്ഷം രൂപയും ഇപ്പോള്‍ കാണാനില്ലെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. പ്രളയം കഴിഞ്ഞ മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇതുവരെ പണം നല്‍കാത്തതിന് കാരണമായി ജാസ്മിന് ഷായും സംഘവും തെരഞ്ഞെടുപ്പ് കാരണമെന്നാണ്. എന്നാല്‍ മാര്‍ച്ച് എട്ടിന് മാത്രമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. പ്രളയം ഉണ്ടാകുന്നത് ഓഗസ്റ്റിലും.…
Read Moreപ്രതിഷേധം ശക്തമാകുന്നു! 82 പെൺകുട്ടികൾ ജീവനൊടുക്കിയതിലും ദുരൂഹത; പൊള്ളാച്ചി പീഡനക്കേസിൽ നാലു പേർ കസ്റ്റഡിയിൽ
മറയൂർ: പൊള്ളാച്ചിയിൽ ഇരുനൂറിലധികം പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി പീഡിപ്പിച്ചെന്ന സംഭവത്തിൽ ഉടുമലൈയിൽ പ്രതിഷേധം ശക്തമാകുന്നു. പൊള്ളാച്ചി പീഡനക്കേസിൽ നാലുപേരെ കസ്റ്റഡിയിലെടുത്തു. കേസ് സിബിസിഐഡിയിൽനിന്നും സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം തണുപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പിടിക്കപ്പെട്ടവരെ കൂടാതെ അണ്ണാ ഡിഎംകെ നേതാവിന്റെ മകനടക്കമുള്ള പ്രമുഖർ സംഭവത്തിൽ ബന്ധപ്പെട്ടതായി ആക്ഷേപമുയർന്നതോടെയാണ് കേസ് വിവാദമായതും പ്രതിഷേധം ശക്തമായതും. പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ ആരംഭിച്ചിട്ടുണ്ട്. 200-ലധികം പെണ്‍കുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്തി നഗ്നചിത്രങ്ങൾ എടുത്തു ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ചെന്ന കേസാണ് പ്രതിഷേധത്തിനു കാരണം. ഒരു പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണു നിരവധി പീഡന സംഭവങ്ങൾ പുറത്തുവന്നത്. പൊള്ളാച്ചി സ്വദേശിയായ റിസ്വന്ത് എന്ന ശബരി രാജൻ, തിരുനാവക്കരശ്, സതീഷ്, വസന്തകുമാർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഉടുമലൈ ടൗണിൽ കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ മണിക്കൂറുകൾനീണ്ട റോഡ് ഉപരോധസമരം നടന്നു. എല്ലാ പ്രതികളെയും അറസ്റ്റ്…
Read Moreകുവൈത്തില്‍ ജനിച്ച് കര്‍മമണ്ഡലം ഡെല്‍ഹിയാക്കി, സീ ന്യൂസില്‍ ജേര്‍ണലിസ്റ്റായി മാധ്യമലോകത്ത് സുപരിചിതയായി, ഇടയ്ക്ക് ദന്തഡോക്ടറുടെ കുപ്പായവും, ടോം വടക്കന്റെ വക്താവ് സ്ഥാനം തെറിപ്പിച്ച ഡോ. ഷമ മുഹമ്മദിന്റെ കഥ
ടോം വടക്കന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണങ്ങളിലൊന്ന് മാധ്യമവിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് നീക്കിയതാണ്. ഏറെക്കാലം ടോമിന്റെ കീഴിലായിരുന്നു കോണ്‍ഗ്രസിലെ മാധ്യമവിഭാഗം. രാഹുല്‍ ഗാന്ധി പ്രസിഡന്റായി എത്തിയതോടെ ടോമിന്റെ ശനിദശയും തുടങ്ങി. രാഹുല്‍ ഗാന്ധി നേരിട്ട് താല്പര്യമെടുത്ത് നിയമിച്ച ഡോ ഷമ മുഹമ്മദിന്റെ വരവും ഒരുകണക്കിന് ടോമിന്റെ പടിയിറക്കത്തിന് കാരണമായി. ആരാണ് ഈ ഷമ മുഹമ്മദ്. മലയാളികളെന്ന വസ്തുത തന്നെ ഏറെപ്പേര്‍ക്കും അറിവില്ല. ദീര്‍ഘകാലം സീ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ദേശീയവക്താവായെത്തുന്നത് അടുത്തിടെയാണ്. തലശ്ശേരിക്കടുത്ത മാഹിയിലെ കല്ലാപുതിയ വീട്ടിലാണ് ജനനം. ഷമ മുഹമ്മദ് വളര്‍ന്നത് കുവൈത്തിലാണ്. മാതാവ് മാഹി സ്വദേശിനിയാണ്. കണ്ണൂരിലെ താണയിലാണ് പിതാവിന്റെ തറവാട്. കുവൈത്തിലെ പഠനകാലത്തായിരുന്നു ഗള്‍ഫ് യുദ്ധം. കണ്ണൂര്‍ എസ്എന്‍ കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കി. മംഗലാപുരം യെനപ്പോയ െഡെന്റല് കോളേജില്‍നിന്ന് ബിഡിഎസിന് ശേഷം ഷമ കണ്ണൂര്‍, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളില്‍ ദന്തഡോക്ടറായി ജോലി ചെയ്തു. ഡെല്‍ഹിയില്‍…
Read Moreസോണിയഗാന്ധിയുടെ വലംകൈ, കോണ്‍ഗ്രസിന്റെ രഹസ്യങ്ങളുടെ കാവല്ക്കാരിലൊരാള്, ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത് പ്രത്യക്ഷത്തിലല്ല!! ബിജെപി ടോം വടക്കനെ മുതലാക്കുക ഇങ്ങനെ
ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കും. ഒരുതരത്തില്‍ ചിന്തിച്ചാല്‍ കോണ്‍ഗ്രസിനെ ഈ പാര്‍ട്ടിമാറ്റം വലിയതോതില്‍ ബാധിക്കില്ല. എന്നാല്‍ മറ്റൊരുതരത്തില്‍ ബിജെപിക്ക് വലിയ നേട്ടമാണ് ഈ കൂടുമാറ്റം. അണികളെ ആകര്‍ഷിക്കുന്ന നേതാവല്ല ടോം വടക്കന്‍. സോണിയഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരില്‍ ഒരുവനായിരുന്നെങ്കിലും അടിത്തട്ടില്‍ കാര്യമായ സ്വാധീനമൊന്നും ടോമിനില്ല. അതുകൊണ്ട് തന്നെ വടക്കന്റെ മടക്കം കോണ്‍ഗ്രസിനെ പ്രത്യക്ഷത്തില്‍ ബാധിക്കില്ല. ജനകീയനല്ലാത്ത നേതാവിന്റെ കൂടുമാറ്റമെന്ന നിലയില്‍ മാത്രം ഇതിനെ കണ്ടാല്‍ മതി. പക്ഷേ വേറൊരു വലിയ തിരിച്ചടി ഒളിഞ്ഞിരിപ്പുണ്ട്. ദേശീയതലത്തില്‍ തന്നെ പ്രധാനപ്പെട്ടൊരു നേതാവ് കൂടുമാറിയത് വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു ആശയക്കുഴപ്പമാണത്. കോണ്‍ഗ്രസിന് ഇത്തവണയും ഭരണം കിട്ടില്ലെന്ന കാര്യം നേതാക്കള്‍ക്ക് മനസിലായെന്നും അതുകൊണ്ടാണ് ഇത്തരം ഉന്നത സ്ഥാനത്തിരിക്കുന്ന നേതാവ് തന്നെ ബിജെപിയിലേക്ക് പോയതെന്നും എതിരാളികള്‍ക്ക് പ്രചരിപ്പിക്കാം. മറ്റൊരു അപകടം എന്താണെന്നുവച്ചാല്‍ കോണ്‍ഗ്രസിന്റെ എല്ലാ രഹസ്യങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും കൈയിലേന്തിയാണ് വടക്കന്‍…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബസുകളിലെ സംവരണ സീറ്റ് കൈയടക്കിയാല്‍ പിഴ; പുരുഷന്മാരെ എഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്നത് വ്യാജ സന്ദേശം
കോഴിക്കോട്: ബസുകളിലെ സംവരണ സീറ്റുകള്‍ കൈയടക്കുന്നവര്‍ സൂക്ഷിക്കുക… ക്രിമിനല്‍ കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യാനും പിഴ ഈടാക്കാനും പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും അധികാരമുണ്ട്. ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്മാരെ എഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിയമംലംഘിക്കുന്നവര്ക്കെതിരേയുള്ള നടപടികള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പും പോലീസ് മുന്നറിയിപ്പ് നല്‍കിയത് . സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത നിയമപരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്മാര്ക്ക് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്മാര് എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം. കെഎസ്ആര്‍ടിസി ഉള്‍പെടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.…
Read Moreകെഎസ്ആര്‍ടിസി നന്നാകാത്തതിന് കാരണം ഇതുതന്നെ, രാത്രി സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട വിദ്യാര്‍ഥിനിയുടെ മുഖത്ത് കണ്ടക്ടര്‍ കാര്‍ക്കിച്ചു തുപ്പി, ഡ്രൈവറെ സംരക്ഷിച്ച് തൊഴിലാളി യൂണിയനും
സ്റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കണ്ടക്ടര്‍ കാര്‍ക്കിച്ച് തുപ്പിയതായി പരാതി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായി കുടുംബക്ഷേത്രത്തില്‍ പൂജ നടത്തി മടങ്ങുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം നേരിട്ടത്. എറണാകുളം ജില്ലയിലെ പിറവത്താണ് സംഭവം. വൈറ്റില-സീതത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു തങ്ങള്‍ക്കു ദുരനുഭവമുണ്ടായതെന്നു പെണ്‍കുട്ടി പറയുന്നു. മുളന്തുരുത്തി തുരുത്തിക്കരയില്‍ നിന്നും രാത്രി എട്ടുമണിയോടെയാണ് പാലാ ഡിപ്പോയില്‍ നിന്നുള്ള ബസില്‍ പെണ്‍കുട്ടിയും അമ്മയും കയറിയത്. പിറവം മുല്ലൂര്‍പടിയില്‍ ബസ് നിര്‍ത്തണമെന്ന് കുട്ടി ആവശ്യപ്പെട്ടെങ്കിലും ബസ് നിര്‍ത്തിയില്ല. അടുത്ത സ്റ്റോപ്പായ നഗരസഭ ഓഫീസ് പടിയിലെങ്കിലും ബസ് നിര്‍ത്താന്‍ കുട്ടിയും അമ്മയും പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടില്ലെന്നും ആരോപണമുണ്ട്. ഇതോടെ യാത്രക്കാര്‍ എതിര്‍പ്പുമായെത്തുകയായിരുന്നു. അതോടെ 150 മീറ്ററോളം ദൂരെ മാറ്റി ബസ് നിര്‍ത്തി. ബസില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ കണ്ടക്ടര്‍ രണ്ടു തവണ മുഖത്ത് കാര്‍ക്കിച്ച് തുപ്പിയതായി പെണ്‍കുട്ടി പറയുന്നു.
Read Moreഉത്തര്‍പ്രദേശില്‍ ഇത്തവണ ബിജെപിക്ക് അടിതെറ്റും, ഒറ്റയ്ക്കെങ്കിലും പ്രിയങ്ക പ്രഭാവം കോണ്‍ഗ്രസിന് തുണയാകും, എസ്പി-ബിഎസ്ബി സഖ്യവും കൂടിയാകുന്നതോടെ താമരപ്പാര്‍ട്ടി തവിടുപൊടിയാകും
രാജ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ ആരു ഭരണത്തിലേറണമെന്ന് തീരുമാനിക്കുന്നത് ഉത്തര്‍പ്രദേശാണ്. 80 സീറ്റുകളുള്ള യുപിയില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്ന പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലുണ്ടാകുമെന്നതാണ് മുന്‍കാലങ്ങളിലെ സാക്ഷ്യം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 71 സീറ്റാണ് യുപിയില്‍ ലഭിച്ചത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരാണ്. സമാജ്വാദിപാര്ട്ടിയും ബിഎസ്പിയും തമ്മിലുള്ള കൂട്ടുകെട്ടാണ് ബിജെപിക്ക് തിരിച്ചടിയാകുക. ഒപ്പം പ്രിയങ്ക ഗാന്ധിയിയുടെ തോളിലേറി കോണ്‍ഗ്രസും വന്നതോടെ 2014 ആവര്‍ത്തിക്കാമെന്ന കാവിപ്പാര്‍ട്ടിയുടെ മോഹങ്ങള്‍ തകര്‍ന്നടിയും. 38 സീറ്റുകള്‍ വീതമാണ് എസ്പിയും ബിഎസ്പിയും മത്സരിക്കുക. രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും സോണിയാഗാന്ധിയുടെ റായ് ബറേലിയിലും കോണ്‍ഗ്രസിനെതിരെ മത്സരിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി. സമാജ് വാദി പാര്‍ട്ടിയുമായി ഒരിക്കലും രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് നേരത്തെ പലതവണ പ്രഖ്യാപിച്ചതാണ് മായാവതി. ആ നിലപാടില്‍നിന്ന് മാറി പരസ്പരം അംഗീകരിക്കുന്ന നിലപാടിലേക്ക് ഇരുപാര്‍ട്ടികളും എത്തിയെന്നതാണ് ഏറ്റവും ശ്രദ്ധേയം. ബിജെപിയെയും സംഘത്തെയും പരാജയപ്പെടുത്തുക രാജ്യം…
Read Moreആസാമില്‍ ബിജെപിയുടെ പാതിരാ നാടകത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍, പൗരത്വ ബില്ലില്‍ ബന്ധം ഉപേക്ഷിച്ച ആസാം ഗണപരിഷത്ത് വീണ്ടും ബിജെപിക്കൊപ്പം, വടക്കുകിഴക്കില്‍ സമവാക്യങ്ങള്‍ മാറുന്നു
എതിര്‍പാര്‍ട്ടിക്കാരെ സ്വന്തം താവളത്തിലെത്തിക്കുന്ന ബിജെപിയുടെ കുതിരക്കച്ചവടം തുടരുന്നു. ഗുജറാത്തിനും ബംഗാളിനും മഹാരാഷ്ട്രയ്ക്കും ശേഷം ആസാമിലാണ് പുതിയ സംഭവവികാസങ്ങള്‍. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ആസാമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗൗതം റോയിയും കിരിപ് ചലിഹയും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത പുറത്തു വന്നത്. ഇരുവരും സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള നേതാക്കളാണ്. ഇതിനിടെ മറ്റൊരു സംഭവം കൂടി ഗുവഹാത്തിയില്‍ നടന്നു. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സഖ്യം വിട്ട ആസാം ഗണപരിഷത്തുമായി ബിജെപി വീണ്ടും ബന്ധം പുനസ്ഥാപിച്ചെന്നതാണ് ആ വാര്‍ത്ത. രണ്ടുമാസം മുമ്പാണ് ആസാമില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടി ബിജെപി ബന്ധം ഉപേക്ഷിച്ചത്. ബിജെപി സര്‍ക്കാരില്‍ നിന്ന് അവര്‍ മൂന്നു മന്ത്രിമാരെ പിന്‍വലിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചതായി ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവാണ് പ്രഖ്യാപിച്ചത്. 2014ല്‍ ബിജെപി സംസ്ഥാനത്തെ 14 പാര്‍ലമെന്റ് മണ്ഡലങ്ങില്‍ ഏഴെണ്ണത്തില്‍ ജയിച്ചിരുന്നു. കോണ്‍ഗ്രസിന് മൂന്നു…
Read More