എറണാകുളത്ത് ബിജെപി സ്ഥാനാര്‍ഥിയാകാന്‍ ജയറാമിനെ പരിഗണിക്കുന്നു? മനസുതുറക്കാതെ താരം, പരിഗണനയിലുള്ള മറ്റൊരാള്‍ ശ്രീശാന്ത് തന്നെ, എറണാകുളത്തെ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഇങ്ങനെ

സിനിമ താരങ്ങളെ കളത്തിലിറക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനത്തെ ബിജെപി. മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ വേണ്ടത്ര വിജയിക്കാതിരുന്നതോടെ പുതിയ താരത്തെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. എറണാകുളത്ത് നടന്‍ ജയറാമിനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി ചില സംസ്ഥാന നേതാക്കളെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതും പെരുമ്പാവൂരിലാണ്. ഇപ്പോള്‍ ചെന്നൈയിലാണ് താമസമെങ്കിലും ഷൂട്ടിംഗിനായി പലപ്പോഴും കേരളത്തിലുണ്ടാകാറുണ്ട്. പൊതുപരിപാടികളിലും സജീവമാണ്. എന്നാല്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുഭാവം പ്രകടിപ്പിക്കാത്ത ജയറാം മത്സരിക്കാനെത്തുമോയെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ലെന്നതാണ് സത്യം. ഭീമന്‍ രഘു, അലി അക്ബര്‍ തുടങ്ങിയവരെല്ലാം കഴിഞ്ഞ കാലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞവട്ടം ബിജെപി സ്ഥാനാര്‍ഥിയായ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെയും എറണാകുളത്ത് പരിഗണിക്കുന്നുണ്ട്. ശ്രീ മത്സരിക്കാനെത്തിയാല്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Read More

മധ്യപ്രദേശില്‍ ഗംഭീര ട്വിസ്റ്റൊരുക്കി കോണ്‍ഗ്രസ്, പ്രിയങ്കയ്ക്കു പിന്നാലെ പ്രിയദര്‍ശിനി രാജെ സിന്ധ്യയും സജീവ രാഷ്ട്രീയത്തിലേക്ക്, സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള നീക്കത്തിന് സമ്മതംമൂളി ജ്യോതിരാദിത്യ സിന്ധ്യ

നിയാസ് മുസ്തഫ പ്രിയങ്ക ഗാന്ധിക്കു പിന്നാലെ പ്രിയദര്‍ശിനി രാജെ സിന്ധ്യയും സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതായി സൂചന. മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യയാണ് പ്രിയദര്‍ശിനി. പ്രിയദര്‍ശിനി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ശക്തി പകരുമെന്ന തരത്തില്‍ ഏറെ നാളായി ചര്‍ച്ചകളുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കുവേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതു മാത്രമാണ് പ്രിയദര്‍ശിനിയുടെ രാഷ്ട്രീയത്തിലുള്ള ആകെ പരിചയം. പ്രിയദര്‍ശിനിയുടെ ലാളിത്യത്തെയും വിനയപൂര്‍വമായ പെരുമാറ്റത്തേയും പ്രകീര്‍ത്തിച്ചു കൊണ്ട് മധ്യപ്രദേശ് മന്ത്രി പ്രദ്യുമ്ന്‍ സിംഗ് തോമര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതോടെയാണ് പ്രിയദര്‍ശിനി സജീവ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തില്‍ ചര്‍ച്ചകള്‍ മുറുകിയത്. പ്രിയങ്കയുടെ വരവോടെ ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്കുണ്ടായ ഉണര്‍വ് പ്രിയദര്‍ശിനിയുടെ രാഷ്ട്രീയപ്രവേശനത്തോടെ മധ്യപ്രദേശിലും സാധ്യമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഗുണ ശിവപുരി ലോക്‌സഭാ മണ്ഡലം സിന്ധ്യ കുടുംബത്തിന്റെ…

Read More

കണ്ണൂരിലെ കണ്ണില്ലാത്ത ക്രൂരത! രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു; കൂട്ടുനിന്നത് അമ്മ; അമ്മയുടെ കാമുകനെതിരേ കേസ്

ശ്രീകണ്ഠപുരം(കണ്ണൂർ): രണ്ടാം ക്ലാസ് വിദ്യാർഥിനിയെ അമ്മയുടെ കാമുകൻ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മധ്യവയസ്കനെതിരേ കേസെടുത്തു. ഉണ്ണികൃഷ്ണനെതിരേയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി കാറുമായി പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ അമ്മയോടൊപ്പം പെൺകുട്ടിയെ കൂട്ടി പോവുകയായിരുന്നുവെന്ന് പറയുന്നു. അമ്മ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. തുടർന്ന് മദ്യം നൽകി മയക്കി പീഡിപ്പിച്ചതായാണ് പരാതി. അമ്മയും മദ്യലഹരിയിലായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. അമ്മയുടെ സുഹൃത്താണെന്നും പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയതിനാൽ തുടർന്ന് ഭീതിയോടെയാണ് പെൺകുട്ടി കഴിഞ്ഞത്. കഴിഞ്ഞ ദിവസം ക്ലാസ് അധ്യാപികയോട് സംഭവം പറഞ്ഞതിനെത്തുടർന്ന് കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ഇവരുടെ നിർദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Read More

എനിക്കു തന്നെ ആവശ്യമില്ലായിരുന്നുവെന്ന് തോന്നിയിട്ടുള്ള കുറേ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്, അതൊക്കെ ഇപ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്നു തോന്നും, ജയറാം മനസുതുറക്കുന്നു

കഴിഞ്ഞ 30 വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ കുടുംബ സിനിമകള്‍ ചെയ്തിട്ടുള്ളത് ഞാനായിരിക്കും എന്നാണ് തോന്നുന്നത്. ഞാനേറ്റവും വലിയ ഭാഗ്യമായി കരുതുന്നതും അതാണ്. അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ മന:പൂര്‍വമല്ല എന്നു മാത്രമെ പറയാന്‍ കഴിയൂ. എന്നെ തേടി അത്തരം സിനിമകള്‍ അധികം വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളാണ്. നമുക്ക് പറ്റുന്ന കഥാപാത്രം ഇഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് സിനിമ നന്നാവുന്നത്.’ പില്‍ക്കാലത്ത് ചില പാളിച്ചകളുണ്ടായി. സിനിമകള്‍ മാറിപ്പോയതു കൊണ്ടല്ല, മറിച്ച് ഞാന്‍ തിരഞ്ഞെടുത്തതില്‍ തെറ്റൊക്കെ വന്നിട്ടുണ്ട്. എനിക്കു തന്നെ ആവശ്യമില്ലായിരുന്നുവെന്ന് തോന്നിയിട്ടുള്ള കുറേ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ പിന്നെയും എന്നെ തേടി നല്ല സിനിമകള്‍ വന്നു കൊണ്ടേയിരുന്നു. അതിനുദാഹരണമാണ് പഞ്ചവര്‍ണത്തത്തയും ലോനപ്പന്റെ മാമോദീസയും ഒക്കെ’ ജയറാം പറഞ്ഞു. എല്ലാവര്‍ക്കും അവരുടെ മക്കള്‍ വിലപ്പെട്ടതാണ്. ഒരച്ഛനെന്ന നിലയില്‍ എനിക്കും അങ്ങനെ തന്നെയാണ്. കണ്ണന് പക്ഷേ,…

Read More

ഇതൊന്നും സമ്മര്‍ദ്ദം ചെലുത്തി ചെന്നിരിക്കാവുന്ന കസേരയാണെന്നു ഞാന്‍ കരുതുന്നില്ല; പല തവണ പറഞ്ഞ കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നതില്‍ വേദനയുണ്ട്; തുറന്നടിച്ച് മോഹന്‍ലാല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സജീവമാണ്. മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് ബി.ജെ.പി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പല തവണ പറഞ്ഞതാണെന്നും ഇക്കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നതില്‍ വേദനയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയാഭിപ്രായമുണ്ടെന്നും അത് പൊതുവേദിയില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മോഹന്‍ലാല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ‘ഒരു സിനിമാ താരമായി തുടരാനാണ് തനിക്ക് ആഗ്രഹം. ഈ ജോലിയില്‍ നിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. അതില്‍ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നെ തിരുത്തുകയും എന്നിലുണ്ടെന്നു ചിലരെങ്കിലും കരുതുന്ന നടനെ പുറത്തെത്തിക്കുകയും ചെയ്യുന്നത് കാണികളാണ്. ‘ഞാന്‍ അവരോടൊപ്പം നില്‍ക്കുകയാണ്. എന്നെ കൂടുതല്‍ തിരുത്തുകയും കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍…

Read More

സെനഗലിൽ  ഹോട്ടൽ ബിസിനസുകാരനായ ആന്‍റണി ഫെർണാണ്ടസ് അറസ്റ്റിൽ; ഇന്ത്യയിൽ അധോലോക നായകനായ  ഇയാളുടെ യഥാർഥ പേര് കേട്ടാൽ ഞെട്ടും

ബംഗളൂരു: അധോലോക നായകൻ രവി പൂജാരി സെനഗലിൽ കഴിഞ്ഞിരുന്നത് ആന്‍റണി ഫെർണാണ്ടസ് എന്ന കള്ളപ്പേരിൽ. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പമായിരുന്നു ആന്‍റണി ഫെർണാണ്ടസിന്‍റെ ജീവിതം. ഗിനിയ, ഐവറികോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നീവടങ്ങളിൽ നിരവധി റസ്റ്ററന്‍റുകളുടെ പാർട്ടണറായിരുന്നു ഇ‍യാളെന്നാണ് വിവരം. രവി പൂജാരി സെനഗലിൽ പിടിയിലായതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 19നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു. ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള സന്നദ്ധത സെനഗൽ അറിയിച്ചിട്ടുണ്ട്. ദാകറിലെ ഇന്ത്യൻ അംബസിഡറുടെ ഇടപെടലിനെത്തുടർന്നാണ് രവി പൂജാരി അറസ്റ്റിലായത്. ഇയാൾ ദാകറിലുള്ള വിവരം അംബസഡർ ഇന്ത്യയിൽ അറിയിക്കുകയായിരുന്നു. കൊച്ചിയിൽ ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ് അന്വേഷണസംഘം ഇയാളെ ഇന്ത്യയിലെത്തിച്ചാൽ കസ്റ്റഡിയിൽ വാങ്ങുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും. ഡിസംബർ 15നാണ് പനന്പള്ളിനഗറിലുള്ള നെയ്ൽ ആർട്ടിസ്ട്രി എന്ന നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടിപാർലറിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിർത്ത്.…

Read More

പൂജ ഷാകുന്‍ പണ്ടേ പ്രശ്‌നക്കാരി! ‘ഗോഡ്‌സെയ്ക്കു മുമ്പേ ജനിച്ചിരുന്നെങ്കില്‍ ഗാന്ധിയെ ഞാന്‍ വധിച്ചേനേ’ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍; പൂജ മുങ്ങി

അലിഗഡ്: മഹാത്മജിയുടെ കോലത്തിൽ വെടി ഉതിർത്ത കേസിൽ ഒളിവിൽപ്പോയിരിക്കുന്ന ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ഷാകുൻ പാണ്ഡെ മുന്പും ഗാന്ധിജിക്കെതിരേ പ്രചാരണങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധ. കഴിഞ്ഞ ഓഗസ്റ്റിൽ അലിഗഡിൽ നടന്ന ഹിന്ദു മഹാസഭയുടെ ഒരു പരിപാടിയിൽ ഇന്ത്യയെ വിഭജിച്ചത് ഗാന്ധിജിയാണെന്ന് പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നാഥുറാം ഗോഡ്സെയ്ക്ക് മുന്പേ താൻ ജനിച്ചിരുന്നെങ്കിൽ താൻ തന്നെ ഗാന്ധിയെ കൊല്ലുമായിരുന്നുവെന്നാണ് പൂജ അന്നു പറഞ്ഞത്. സ്വതന്ത്ര ഇന്ത്യയിൽ ആരെങ്കിലും വീണ്ടുമൊരു ഗാന്ധിയാകാൻ ശ്രമിച്ചാൽ അവരെ താൻ കൊല്ലുമെന്നും പൂജ ഭീഷണി മുഴക്കി.ഇന്ത്യയുടെ വിഭജന സമയത്ത് ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ കൊലപാതകത്തിന് ഗാന്ധി കാരണമായെന്നും രാഷ്ട്രപിതാവെന്ന സ്ഥാനം അദ്ദേഹത്തിൽനിന്ന് എടുത്തുമാറ്റണമെന്നും പൂജ പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസംഗത്തിനെതിരേ വന്ന ഒര പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായില്ല. 2017 മാർച്ച് 19ന് ഇവർ ഫേസ്ബുക്കിൽ ബിജെപി നേതാക്കൾക്കൊപ്പം…

Read More

തമിഴ് രാഷ്ട്രീയത്തില്‍ ഒരുകൈനോക്കാന്‍ സരിതാ നായര്‍, പാര്‍ലമെന്റിലെത്താന്‍ മത്സരിക്കുന്നത് ജയലളിതയുടെ പാര്‍ട്ടിക്കൊപ്പമെന്ന് തമിഴ് മാധ്യമങ്ങള്‍, തമിഴ് രാഷ്ട്രീയത്തിലെ നിര്‍ണായക സ്വാധീനമാകുമോ സോളാര്‍ നായിക, മനസുതുറക്കാതെ വിവാദങ്ങളുടെ തോഴി

സോളാര്‍ തട്ടിപ്പിലൂടെ കേരള രാഷ്ട്രീയത്തെ വിറപ്പിച്ച സരിതാ എസ്. നായര്‍ രാഷ്ട്രീയത്തിലിറങ്ങുന്നു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സരിത മത്സരത്തിനിറങ്ങുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലല്ല മറിച്ച് തമിഴ്‌നാട്ടില്‍ നിന്നാകും സരിത പാര്‍ലമെന്ററി മോഹം പരീക്ഷിക്കുക. സരിത അണ്ണാഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തമിഴ് പത്രങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സോളാര്‍ സംഭവത്തിനുശേഷം കേരളത്തോട് താല്ക്കാലികമായി വിടപറഞ്ഞ സരിത ഇപ്പോള്‍ ചെന്നൈ കേന്ദ്രീകരിച്ചാണ് ബിസിനസ് നടത്തുന്നത്. അവിടെ സോളാറിനൊപ്പം മറ്റു ചില ബിസിനസുകള്‍ കൂടി അവര്‍ നടത്തുന്നുണ്ട്. തമിഴ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനവും സരിതയ്ക്കുണ്ട്. അതേസമയം മത്സരിക്കുമോയെന്ന കാര്യത്തില്‍ സരിതയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. തമിഴ് വാരികയായ ‘കുമുദ’ത്തില്‍ വന്ന സരിതയുടെ ആത്മകഥ സൂപ്പര്‍ഹിറ്റായിരുന്നു. തമിഴ്നാട്ടില്‍ ഏറെ പ്രചാരമുള്ള വാരികയാണിത്. എല്ലാം പറയാന്‍ തീരുമാനിക്കുന്നുവെന്ന് അര്‍ത്ഥം വരുന്ന ‘സൊല്ലൈത്താന്‍ ഇനക്കര’ എന്ന പേരിലാണ് സരിതയുടെ ജീവിതം പരമ്പരയായത്. ഇതിന്റെ പ്രചാരണത്തിനായി…

Read More

കോണ്‍ഗ്രസിന് സീറ്റ് കൂടുമെങ്കിലും ആധിപത്യം ബിജെപിക്ക്, കേരളത്തില്‍ താമര അക്കൗണ്ട് തുറക്കും, യുഡിഎഫ് തൂത്തുവാരും, സിപിഎം ബംഗാളിലും ത്രിപുരയിലും കേരളത്തിലും തകര്‍ന്നടിയും, മമതയ്ക്കും ചന്ദ്രബാബു നായിഡുവിനും തിരിച്ചടി, ടൈംസ് നൗ സര്‍വേ ഇങ്ങനെ

രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി നില്‌ക്കേ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു. കോണ്‍ഗ്രസിനും ബിജെപിക്കും കാര്യമായി ആശ്വസിക്കാനുള്ള വകയൊന്നും സര്‍വേയിലില്ല. കോണ്‍ഗ്രസിന് കഴിഞ്ഞതവണത്തേതില്‍ നിന്ന് സീറ്റും വോട്ടും കൂടുമെങ്കിലും ഭരണത്തിലെത്താന്‍ അതൊന്നും മതിയാകില്ലെന്ന് സര്‍വേ പറയുന്നു. 2014നെ അപേക്ഷിച്ച് സീറ്റില്‍ കുറവു വരുമെങ്കിലും ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ ബിജെപിക്ക് സാധിക്കുമെന്നും ജനുവരി അവസാനം നടത്തിയ സര്‍വേ അടിവരയിടുന്നു. ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎയ്ക്ക് 252 സീറ്റ് കിട്ടുമെന്നാണ് ടൈംസ് നൗ-വിഎംആര്‍ സര്‍വേയില്‍ പറയുന്നത്. ഭരണം ലഭിക്കാന്‍ 20നടുത്ത് സീറ്റുകളുടെ കുറവ്. മറുവശത്ത് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 147 സീറ്റും മറ്റുള്ളവര്‍ക്ക് 144 സീറ്റുകളും ലഭിക്കും. കഴിഞ്ഞതവണ ബിജെപി തൂത്തുവാരിയ ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം 50ലേറെ സീറ്റുകള്‍ സ്വന്തമാക്കും. കേവല ഭൂരിപക്ഷത്തില്‍ നിന്ന് ബിജെപിയെ തടയുന്നതും ഇതുതന്നെ. കോണ്‍ഗ്രസിന് യുപിയില്‍ കേവലം രണ്ടു സീറ്റാണ് സര്‍വേ പറയുന്നത്.…

Read More

ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാന്‍ സിനിമ സംഘടനകളൊന്നും സഹായിച്ചില്ല, നസീര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്; വീട്ടിലിരിക്കുന്ന പണം തികഞ്ഞില്ലെങ്കില്‍ ബാങ്കില്‍ കിടക്കുന്നതും എടുത്തോളൂവെന്ന് നസീര്‍, വെളിപ്പെടുത്തലുമായി മകന്‍

നടന്‍ ജയന്റെ അപ്രതീക്ഷിത വിയോഗം മലയാളികള്‍ക്ക് ഇന്നും തീരാവേദനയാണ്. മലയാള സിനിമയിലെ സൂപ്പര്‍നായകന്റെ വേര്‍പാടിനുശേഷം ആ മരണം മലയാളികള്‍ ഇന്നും ചര്‍ച്ചചെയ്യുന്നു. ജയന്റെ മരണശേഷം മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടിയതിനെപ്പറ്റി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പ്രേംനസീറിന്റെ മകന്‍ ഷാനവാസ്. ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാന്‍ ആരും തയ്യാറായില്ലെന്ന് നസീറിന്റെ മകനും നടനുമായ ഷാനവാസ് പറയുന്നു. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇക്കാര്യം പറഞ്ഞത്. ‘ജയന്റെ മരണം ഞങ്ങളെ വല്ലാതെ ഉലച്ചു. നസീറിന്റെ വലതു കൈ പോലെയായിരുന്നു ജയന്‍. ജയന്‍ മരിക്കുമ്പോള്‍ ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്നു. ഫാദറിന് ചെന്നൈയിലേക്ക് വരാന്‍ എന്തോ അസൗകര്യം ഉണ്ടായിരുന്നതിനാല്‍ എല്ലാ കാര്യങ്ങളും നോക്കി നടത്താന്‍ എന്നോട് ആവശ്യപ്പെട്ടു. അന്ന് തമിഴ്നാട്ടില്‍ സിനിമാക്കാരുടെ ഒരു സംഘടന ഉണ്ടായിരുന്നു. ഒരുപാട് സംഘാടകരും ഉണ്ടായിരുന്നു. പക്ഷേ ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു…

Read More