കാഞ്ഞാർ (തൊടുപുഴ) : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിയെടുത്ത് മുങ്ങിയ കേസിൽ പോലീസ് പിടിയിലായ മേലുകാവ് വൈലാറ്റിൽ ജോർജ് ( അപ്പു -21) നേരത്തെയും സമാന രീതിയിൽ പോലീസ് അറസ്റ്റു ചെയ്ത പ്രതി. ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിയെടുത്തതിന് ഇയാളുടെ പേരിൽ പോക്സോ കേസുള്ളത്. കാഞ്ഞാർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസും അപ്പുവിന്റെ പേരിലുണ്ട്. വേറെ സ്ഥലങ്ങളിൽ നിന്നും പെണ്‍കുട്ടികൾ ഇയാളുടെ വലയിൽ വീണോയെന്ന അന്വേഷണത്തിലാണ് പോലീസ്. പ്രലോഭിപ്പിച്ച് തട്ടിയെടുക്കുന്ന പെണ്‍കുട്ടികളുമായി ഒളിവിൽ കഴിഞ്ഞതിനു ശേഷം ഇവരിൽ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത് കടന്നു കളയുകയാണ് പ്രതിയുടെ രീതി. ഇവിടെ നിന്നും മുങ്ങിയാൽ മറ്റെവിടെയെങ്കിലും പൊങ്ങി കൂലിപ്പണിയെടുക്കുന്നതിനിടയിൽ പെണ്‍കുട്ടികളെ വശീകരിക്കുകയാണ് പതിവ്. ഇന്നലെ വൈകിട്ട് കുമളി സ്റ്റേഷനിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നതിനാൽ പെണ്‍കുട്ടിയെ…
Read MoreCategory: Editor’s Pick
എംഎല്‍എയാണ് ടിക്കറ്റെടുക്കില്ലെന്ന് ഐസി ബാലകൃഷ്ണന്, ആരാണെങ്കിലും ടിക്കറ്റെടുത്തേ പറ്റൂവെന്ന് കണ്ടക്ടര്‍, ഒടുവില്‍ നാണക്കേടായി സംഭവം ലോകമറിഞ്ഞു, വയനാട്ടിലെ കോണ്‍ഗ്രസ് എംഎല്‍എ വാര്ത്തയിലായത് ഇങ്ങനെ
കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ച എംഎൽഎയെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ച് ബസ് കണ്ടക്ടർ. സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഐസി ബാലകൃഷ്ണനാണ് കെഎസ് ആർടിസി ബസിൽ ടിക്കറ്റ് എടുക്കുവാൻ വിസമ്മതിച്ചത്. എറണാകുളം തിരുവനന്തപുരം ലോ ഫ്ളോര്‍ ബസി ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ലോ ഫ്ളോറില്‍ എംഎല്‍എമാര്‍ക്ക് ടിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞാണ് എംഎല്‍എ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍ എംഎൽഎയുടെ വാദം കണ്ടക്ടര്‍ സമ്മതിച്ചില്ല. ഇതോടെ രൂക്ഷമായ തര്‍ക്കം നടന്നു .എംഎല്‍എമാര്‍ക്ക് ടിക്കറ്റെടുക്കേണ്ടെന്ന് ഐസി ബാലകൃഷ്ണന് വാദിച്ചതിനു പിന്നാലെ കണ്ടക്ടര്‍ കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി നേരിട്ട് വിളിച്ച് പരാതി അറിയിച്ചു. എംഎല്‍എമാരും ടിക്കറ്റെടുക്കണമെന്ന് എംഡി പറഞ്ഞതോടെയാണ് തർക്കത്തിന് അവസാനമായത്. ഒടുവിൽ എംഎല്‍എ ടിക്കറ്റ് എടുത്തു.
Read Moreഎന്നെ ചതിച്ചത് സിനിമനടനായ ആ എംഎല്‍എ, എന്റെ അമ്മ മുപ്പതോളം പേരുടെ മുന്നില്‍ ചെന്ന് ആ എംഎല്‍എയുടെ കാലുപിടിച്ചു, സീരിയല്‍ വിവാഹത്തിനു പിന്നാലെ എംഎല്‍എയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സീരിയല്‍ നടന് ആദിത്യന്
സീരിയല്‍ നടി അമ്പിളീദേവിയും ആദിത്യനും തമ്മിലുള്ള വിവാഹത്തിനുശേഷം വിവാദങ്ങളുടെ പെരുമഴയാണ്. മുന്‍ഭര്‍ത്താവും ആദിത്യനും തമ്മിലാരംഭിച്ച വാക്പോരില്‍ ഇപ്പോള്‍ വലിയ ആരോപണങ്ങളാണ് ഉയരുന്നത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സിനിമരംഗത്തെ പ്രബലനായ ഇപ്പോള്‍ എംഎല്‍എയായ നടനെതിരേ ആദിത്യന് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ അമ്മയെ അടക്കം കള്ളക്കേസില്‍ കുടുക്കിയതും ജീവിതം നശിപ്പിച്ചതും ഈ സിനിമക്കാരനായ എംഎല്‍എ ആണെന്ന് ആദിത്യന് പറയുന്നു. ടിവി അഭിമുഖത്തില്‍ ആദിത്യന് പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവ- 2009 ല്‍ എന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട കാര്യത്തിന് ഒരു എംഎല്‍എ എന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ വിളിച്ചു. എന്നേക്കാള്‍ വലിയ നടന്മാരെ ഒതുക്കിയ നാടാണ് ഇത്. സ്ത്രീവിഷയത്തിലും ആക്രമണകേസിലും ആണ് ഒതുക്കിയിരിക്കുന്നത്. 2009 ല്‍ എന്നെ വീട്ടില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ചേട്ടാ, എനിക്കു ചേട്ടന് പറയുന്ന കാര്യം മനസിലാകുന്നില്ല. ഇത് എന്റെ സ്വകാര്യ കാര്യമാണ്. ഞാന്‍ ഒരാള്‍ക്ക്…
Read Moreജെസ്നയുടെ ചില ബന്ധുക്കളും മറ്റു ചിലരും ഇപ്പോഴും നിരീക്ഷണത്തില്‍, ജെസ്നയെ മൈസൂരുവിലെ ഹോട്ടലില്‍ കണ്ടെന്ന ഫോണ്‍കോളിലും നിരാശ, രണ്ടും കല്പിച്ച സംഘത്തിന്റെ നീക്കങ്ങള്‍ ഇങ്ങനെ
ജെസ്നയെക്കുറിച്ചു വ്യക്തമായ ഒരു സൂചനയുമായിട്ടില്ലെന്നു തിരോധാനം അന്വേഷിക്കുന്ന തിരുവല്ല ക്രൈംബ്രാഞ്ച് ടീം. ക്രൈംബ്രാഞ്ചിലെ ഇരുപതംഗ ടീം കേരളത്തിലും പുറത്തുമായി അന്വേഷണം നടത്തി വരികയാണ്. മുക്കൂട്ടുതറയില്‍നിന്നു 2018 മാര്‍ച്ച് 21നു കാണാതായ ജെസ്ന മരിയ ജയിംസ് (21) കര്ണാടകത്തിലുള്ളതായി കേള്‍ക്കുന്ന വാര്‍ത്തകളില്‍ സ്ഥിരീകരണമില്ലെന്നു ഡിവൈഎപി മുഹമ്മദ് ജബ്ബാര്‍ പറഞ്ഞു. അവിടെനിന്ന് ഒരു സൂചനയും കര്‍ണാടക പോലീസ് ക്രൈംബ്രാഞ്ചിനു നല്‍കിയിട്ടില്ലെന്നും ഇപ്പോഴും അജ്ഞാത ഫോണുകള്‍ തങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ച മുന്‍പ് ജെസ്നയെ മൈസൂരുവിലെ ഒരു ഹോട്ടലില്‍ കണ്ടതായി മലപ്പുറം സ്വദേശിയുടെ ഫോണ്‍ ലഭിച്ചതിനെത്തുടര്‍ന്ന് ടീം അവിടെയെത്തി അന്വേഷണം നടത്തിയിരുന്നു. ഹോട്ടലിലിലെ സിസിസിടി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജെസ്നയെക്കുറിച്ചുള്ള ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൈസൂരുവിനു പുറമെ ബംഗളൂരു, കൂര്‍ഗ് എന്നിവിടങ്ങളിലും നിരീക്ഷണം നടത്തിയിരുന്നു. ഇത്തരത്തില്‍ അജ്ഞാത ഫോണ്‍ ലഭിച്ചതനുസരിച്ച് ഒരു ടീം കര്‍ണാടകത്തിലേക്കു രണ്ടാഴ്ച മുന്‍പ് പോയതല്ലാതെ അന്വേഷണം…
Read Moreകേരളത്തില്‍ നടത്തിയ സര്‍വേയിലെ ഫലം കണ്ട് ഞെട്ടി അമിത് ഷായും ശ്രീധരന് പിള്ളയും, സുരേന്ദ്രനെ തൃശൂരില്‍ അടുപ്പിക്കില്ലെന്ന് മുരളീധരപക്ഷം, സര്‍വേയില്‍ പ്രവര്‍ത്തകരുടെ വോട്ട് സുരേന്ദ്രന്, താമര വിരിക്കാനുറച്ച് ഷാ
കേരളത്തില്‍ അടക്കം തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കേന്ദ്രനേതൃത്വം സ്വകാര്യ ഏജന്‍സിയെ കൊണ്ട് സര്‍വേ നടത്തിച്ചിരുന്നു. കേരളത്തിലെ 20 മണ്ഡലങ്ങളിലെ റിപ്പോര്‍ട്ടും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കൈയിലെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ ഫലങ്ങളെല്ലാം കെ. സുരേന്ദ്രന് അനുകൂലമാണെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. 20 മണ്ഡലങ്ങളിലും ആരെയൊക്കെ ബിജെപി സ്ഥാനാര്‍ഥി ആക്കണമെന്ന ചോദ്യത്തിനാണ് പ്രധാനമായും ഉത്തരം തേടിയത്. ഐടി പ്രൊഫഷണലുകളും ജെഎന്‍യു, ഡെല്‍ഹി യൂണിവേഴ്സിറ്റികളിലെ പ്രൊഫസര്‍മാരും അടങ്ങുന്ന സ്വകാര്യ ഏജന്‍സി സംസ്ഥാനത്ത് സര്‍വേ നടത്തിയത്. പാര്‍ട്ടി സംസ്ഥാന നേതൃത്വം അറിയാതെയായിരുന്നു ഇത്. 20 മണ്ഡലങ്ങളിലും ബിജെപി പ്രവര്‍ത്തകരും അനുഭാവികളും ആഗ്രഹിക്കുന്നത് കെ. സുരേന്ദ്രന് സ്ഥാനാര്‍ഥിയായി വരാനാണ്. ശബരിമല വിഷയത്തില്‍ സുരേന്ദ്രന്റെ ഇടപെടലുകളാണ് അദേഹത്തിന്റെ ഗ്രാഫ് ഉയര്‍ത്തിയത്. സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ ശ്രീധരന്‍പിള്ള മോശം പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നതെന്നും സര്‍വേയില്‍ പറയുന്നു. ശ്രീധരന് പിള്ള പത്തനംതിട്ടയ്ക്ക് അപ്പുറം പോകാത്തത് പ്രവര്‍ത്തകരില്‍ വലിയ അമര്‍ഷമുണ്ടാക്കിയിരുന്നു.…
Read Moreആൻലിയയുടെ മരണത്തിന് കാരണം പൊലീസിന് നൽകാനായി തയ്യാറാക്കി വച്ചിരുന്ന പരാതി ജസ്റ്റിനും കുടുംബവും കണ്ടതോ ? നേഴ്സിന്റെ മരണത്തിലെ ദുരൂഹത പുതിയ തലത്തിലേക്ക്
ആന്‍ലിയയുടെ മരണത്തില്‍ പുതിയ സാധ്യതകള്‍ തേടി അന്വേഷണസംഘം. ബെംഗളുരുവിലേക്ക് വണ്ടി കയറ്റി വിട്ടു എന്നാണ് ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന് പൊലീസിനോട് പറഞ്ഞത്. അങ്ങനെയെങ്കില്‍ ആന്‍ലിയയുടെ മൃതദേഹം എങ്ങനെ ആലുവ പുഴയില്‍ വന്നു ? ജസ്റ്റിന് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത് ആന്‍ലിയയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായി എന്നാണ് അങ്ങനെയെങ്കില്‍ ആന്‍ലിയയെ ബംഗളുരുവിലേക്ക് വണ്ടി കയറ്റിവിട്ടു എന്ന് പറയുന്നതിലെ യാഥാര്‍ത്ഥ്യം എന്താണ് ? ഭര്‍തൃവീട്ടില്‍ അനുഭവിച്ചിരുന്ന യാതനകളെക്കുറിച്ച്തന്നെ സ്വന്തം കൈപ്പടയില്‍ ഡയറിയില്‍ എഴുതിയിരുന്നു. അതിപ്പോള്‍ ഭര്‍ത്താവ് ജസ്റ്റിനും വീട്ടുകാര്‍ക്കുമെതിരെ സംസാരിക്കുന്ന തെളിവായി മാറുകയാണ്. തന്നെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തും എന്ന് ആന്‍ലിയ ഭയപ്പെട്ടിരുന്നതായി ഡയറിയിനിന്നും വ്യക്തമാണ്. മരിക്കുന്നതിന് തൊട്ടുമുന്‍പായി ആന്‍ലിയ സഹോദരനയച്ച സന്ദേശത്തിലും പറഞ്ഞെരുന്നത് ജസ്റ്റിനും അമ്മയും ചേര്‍ന്ന് തന്നെ കൊലപ്പെടുത്തും എന്നാണ്. ആ സന്ദേശത്തില്‍ താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പോലീസിന് നല്‍കാനായി തയ്യാറാക്കിയ പരാതിയെക്കുറിച്ചും പറയുന്നുണ്ട്. ഈ…
Read Moreസിപിഎം പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെ സസ്പെന്‍ഡ് ചെയ്യാന്‍ നീക്കം, അന്വേഷണം പ്രഖ്യാപിച്ചത് നടപടി എടുക്കാനുറച്ച്, വനിതാ മതില് നടത്തിയ നാട്ടില്‍ കണ്ണില്‍ ഇരുട്ടുകയറി നവോത്ഥാനായകരും
സ്ത്രീസമത്വത്തിനുവേണ്ടി വനിതാ മതില് നടത്തിയ സര്‍ക്കാര്‍ ഭരിക്കുന്ന നാട്ടില്‍ ഒരു വനിതാ ഐപിഎസ് ഓഫീസര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനാകില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. കഴിഞ്ഞദിവസം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തതിനെതിരേ പോലീസ് സ്റ്റേഷന് ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ യുവ ഐപിഎസ് ഓഫീസര്‍ ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണം. പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. പാര്‍ട്ടിയെ അപമാനിക്കാനാണ് റെയ്ഡ് എന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതിനിടെ ഡിസിപിയായിരുന്ന ചൈത്ര റെയ്ഡ് നടത്താനുള്ള തീരുമാനത്തിന്റെ കാരണം സംബന്ധിച്ച് എഡിജിപിക്ക് വിശദീകരണം നല്‍കിയിരുന്നു. പൊലീസ് സ്റ്റേഷന് ആക്രമിച്ച പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ചൈത്ര അറിയിച്ചു. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേര് മാത്രമേ പരിശോധനാ…
Read Moreസുന്ദരിയാണ് പ്രിയങ്ക പക്ഷേ…! ഉത്തര്‍പ്രദേശ് പിടിച്ചടക്കാന്‍ പ്രിയങ്ക; ബിജെപിക്ക് മറ്റൊരു ഞെട്ടല്‍ കൂടി നല്കാന് കോണ്‍ഗ്രസ് കോണ്‍ഗ്രസ് തന്ത്രം മെനയുന്നു
സെബി മാത്യു ന്യൂഡൽഹി: സുന്ദരിയാണ് പ്രിയങ്ക പക്ഷേ… എന്ന് എതിരാളികൾ പറഞ്ഞു നിർത്തുന്നിടത്തുനിന്ന് അവരുടെ പ്രതീക്ഷകളെ അട്ടിമറിക്കാമെന്ന വ്യക്തമായ കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സഹോദരിക്ക് കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയേൽപ്പിച്ചു കൊടുക്കുന്നത്. പ്രിയങ്കയെ നേതൃനിരയിലെത്തിച്ച് ഉത്തപ്രദേശിന്റെ കടിഞ്ഞാണ്‍ കൈയിൽ കൊടുത്തത് രാഹുൽ ഗാന്ധി ഒറ്റയ്ക്കെടുത്ത തീരുമാനം എന്ന് കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മുതിർന്ന എഐസിസി നേതാവ് എ.കെ ആന്റണി തന്നെ കഴിഞ്ഞ ദിവസം ഇക്കാര്യം രാഹുൽ ഒറ്റയ്ക്കെടുത്ത തീരുമാനം എന്നു വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ഉത്തർപ്രദേശിൽ നിന്നു തന്നെ ബിജെപിക്ക് മറ്റൊരു ഞെട്ടൽ കൂടി നൽകാൻ കോണ്‍ഗ്രസ് തന്ത്രം മെനയുന്നതായുള്ള സൂചനകളും ഉണ്ട്. സുൽത്താൻപൂരിലെ ബിജെപി എംപിയും കേന്ദ്രമന്ത്രി മേനക സഞ്ജയ് ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസ് സ്വന്തം പാളയത്തിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നതായാണ് വിവരം. വരുണ്‍ ഗാന്ധിയുമായി പ്രിയങ്കയ്ക്കും…
Read Moreസംവിധായകനെ അക്രമി ചാണകവെള്ളം ഒഴിച്ചിട്ടും മര്‍ദിച്ചപ്പോഴും ഒന്നും മിണ്ടാതെ സെലിബ്രിറ്റികള്‍, നവോത്ഥാന നായകര്‍ പോലും പ്രിയനെ കൈവിട്ടു, വിശ്വാസികളെ അപമാനിച്ച് പോസ്റ്റിട്ട പ്രിയനന്ദന് പിന്തുണ നല്‍കാതെ ഇടതുബുദ്ധിജീവികളും
ശബരിമല വിഷയത്തില്‍ വിശ്വാസികളെ തെറിവിളിച്ചും അശ്ലീലം പറഞ്ഞും ഫേസ്ബുക്ക് പോസ്റ്റ ഇട്ട സംവിധായകന് പ്രിയനന്ദനെ വെള്ളിയാഴ്ച്ച രാവിലെ ആര്‍എസ്എസ് ബന്ധമുള്ളയാള്‍ ആക്രമിച്ചിരുന്നു. തലയിലൂടെ ചാണകവെള്ളം ഒഴിച്ചെന്നും പിന്നീട് ആക്രമിച്ചുവെന്നുമാണ് സംവിധായകന് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രിയനന്ദനുനേരെ ആക്രമണം ഉണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സാംസ്കാരിക നായകരാരും തന്നെ ഇയാള്‍ക്കുവേണ്ടി രംഗത്തെത്തിയില്ല എന്ന കാര്യം ശ്രദ്ധേയമാണ്. സിപിഎം നേതാക്കള്‍ പോലും പ്രിയനന്ദന് കാര്യമായ പരസ്യ പിന്തുണ നല്‍കിയില്ല. മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളുടെ ചോദ്യത്തിന് അസഹിഷ്ണുത വച്ചുപൊറുപ്പിക്കില്ലെന്ന് മാത്രമാണ് പറഞ്ഞത്. അയ്യപ്പ വിശ്വാസികളെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട പ്രിയനന്ദനെ അന്ന് സുഹൃത്തുക്കള്‍ പോലും കൈവിട്ടിരുന്നു. പിന്തുണ ഇല്ലാതെ വന്നതോടെ പ്രിയനന്ദന് പോസ്റ്റ് പിന്‍വലിച്ച് തടിതപ്പി. എന്നാല്‍ ബിജെപിയും ആര്‍എസ്എസും പ്രശ്നം ഏറ്റുപിടിക്കുകയും സംവിധായകന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഇടതുബുദ്ധികള്ക്കിടയില് വലിയ സ്വാധീനമുള്ള വ്യക്തിയാണ് പ്രിയനന്ദന്. എന്നാല്‍ ഇപ്പോള്‍ ഒരുവശത്തു…
Read Moreനൗഹീറ ചെറിയ മീനല്ല! ഇരകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും പോലീസിന് മടി; പരാതിക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു തീരുമ്പോഴേക്കും ഒരു വര്‍ഷം കഴിയും.
സ്വന്തംലേഖകന്‍ കോഴിക്കോട്: നിക്ഷേപകര്‍ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഹീര ഗ്രൂപ്പ് കോടികള്‍ തട്ടിപ്പു നടത്തിയ കേസില്‍ ലോക്കല്‍ പോലീസ് വീണ്ടും ഇരകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ്കുമാര്‍ ഗരുഡിന്റെ നിര്‍ദേശപ്രകാരമാണ് പരാതിയുമായെത്തുന്നവരില് നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇരകളായവര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് പോലീസ് വീണ്ടും നടപടി സ്വീകരിക്കാന്‍ തയാറായത്. അതേസമയം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ പരാതികള്‍ സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യുകയുള്ളൂവെന്നാണ് പോലീസ് ഇരകളെ അറിയിച്ചത്. ഇപ്രകാരം ഒരു ദിവസം രണ്ടുപേരില്‍നിന്ന് മാത്രമേ വിവരം ശേഖരിക്കുകയുള്ളൂ. നിലവില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 200 ലേറെ പരാതിക്കാരുണ്ട്. ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു തീരുമ്പോഴേക്കും ഒരു വര്‍ഷം കഴിയും. പോലീസിന്റെ ഈ നിലപാടിനെതിരേ ഇരകള്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേസ്…
Read More