ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഐ.എം. വിജയനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നു. തൃശൂരില്‍ നിന്ന് വിജയനെ ലോക്സഭയിലേക്ക് അയയ്ക്കാനാണ് പാര്‍ട്ടിയുടെ നീക്കം. കോണ്‍ഗ്രസിന്റെ നീക്കത്തോട് വിജയന് സമ്മതം മൂളിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. കേരള പോലീസില്‍ ഉദ്യോഗസ്ഥനായ വിജയന് പക്ഷേ മത്സരിക്കില്ലെന്ന് അദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കോട്ടയത്ത് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി മത്സരരംഗത്തേക്ക് വരുമെന്നാണ് സൂചന. അടുത്തിടെയായി നിഷ കോട്ടയത്ത് പൊതുപരിപാടികളില്‍ സജീവമാണ്. കെ.എം. മാണിക്കും നിഷ മത്സരിക്കുന്നതിനോടാണ് താല്പപര്യം. മറ്റാരു സ്ഥാനാര്‍ഥിയായി വന്നാലും കാലുവാരല്‍ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. എ സമ്പത്ത് ജയിച്ചു കൊണ്ടിരിക്കുന്ന ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെയാകും യുഡിഎഫ് ഇറക്കുക. ഇവിടെ സിപിഎം സമ്പത്തിനെ തന്നെ വീണ്ടും പരീക്ഷിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സിപിഎമ്മിന്റെ മറ്റൊരു കോട്ടയായ പാലക്കാട്ട് ഷാഫി പറമ്പിലിനെ മത്സരിപ്പിച്ചേക്കാനും…
Read MoreCategory: Editor’s Pick
ബിജെപിക്ക് അടിക്ക് തിരിച്ചടിയുമായി കോണ്‍ഗ്രസ്, കരീന കപൂറിനെ മത്സരിപ്പിക്കാന്‍ തയാറെടുത്ത് രാഹുല്‍ ഗാന്ധിയും സംഘവും, താരസുന്ദരിക്കായി ഒരുങ്ങുന്നത് ഭോപ്പാല്‍? സാധ്യതകള്‍ ഇങ്ങനെ
ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കേ താരപ്രമുഖരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നു. കരീന കപൂറാണ് കോണ്‍ഗ്രസിന്റെ പട്ടികയിലുള്ളത്. ഭോപ്പാല്‍ സീറ്റില്‍ നിന്നും കരീന കപൂറിനെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളായ ഗുഡ്ഡു ചൗഹാനും അനീസ് ഖാനും ആവശ്യപ്പെടുന്നത്. നാല്‍പ്പത് വര്‍ഷത്തോളമായി ബിജെപിയ്ക്കൊപ്പമാണ് ഭോപ്പാല്‍ സീറ്റ്. കരീന കപൂറിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഇക്കുറി കോണ്‍ഗ്രസിന് വിജയം ഉറപ്പാണെന്നാണ് നേതാക്കളുടെ അഭിപ്രായം. കരീനയുടെ ഭര്‍ത്താവ് സെയ്ഫ് അലിഖാന്റെ ജന്മസ്ഥലമാണ് ഭോപ്പാല്‍. പട്ടൗഡി കുടുംബത്തിന് ഭോപ്പാലുമായുള്ള ബന്ധം വളരെ വലുതാണ്. ഇതോടൊപ്പം കരീനയുടെ ആരാധകരുടെ വോട്ടുകളും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. ചെറുപ്പക്കാരായ വോട്ടര്‍മാര്‍ ഒരുപാടുള്ള മണ്ഡലമാണ് ഭോപ്പാല്‍. കരീനയുടെ ജനപ്രീതി ഇവിടെ വോട്ടായി മാറുമെന്നാണ് ഇവരുടെ വാദം. എന്നാല്‍ വാര്‍ത്തകളോട് കരീനയോ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമാല്‍ നാഥോ പ്രതികരിച്ചിട്ടില്ല. മാധുരി ദീക്ഷിത്, ഗൗതം ഗംഭീര്‍, സണ്ണി ഡിയോള്‍, അജയ് ദേവ്ഗണ്, കപില്‍…
Read Moreമോദി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചു പ്രധാനമന്ത്രിയായത് ഇവിഎം ഹാക്ക് ചെയ്തതിനാല്‍, ഇക്കാര്യം അറിയാമായിരുന്ന ഗൗരിലങ്കേഷിനെ വധിച്ചു, യുപിയിലെ ഹാക്കിംഗ് മധ്യപ്രദേശിലും രാജസ്ഥാനിലും നടന്നില്ല, ഹാക്കറുടെ അവകാശവാദങ്ങള്‍ ഇങ്ങനെ
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ആധികാരത്തിലെത്തിയത് വോട്ടിംഗ് മെഷീന് ഹാക്ക് ചെയ്താണെന്ന് അമേരിക്കന്‍ ഹാക്കറുടെ അവകാശവാദം. ഇന്ത്യന്‍ ഇവിഎം രൂപകല്‍പ്പനയില്‍ പങ്കാളിയായിരുന്ന സയ്യദ് ഷൂജയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സൈബര്‍ വിദഗ്ധന്‍. ലണ്ടനില്‍ വച്ചാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആവശ്യമെങ്കില്‍ ഹാക്ക് ചെയ്ത രീതി വീണ്ടും കാണിക്കാമെന്നും ഹാക്കര്‍ സയ്യദ് ഷൂജ പറഞ്ഞു.ലണ്ടനില്‍ വച്ചു നടന്ന വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് മാധ്യമപ്രവര്‍ത്തകരോട് ഷൂജ ഇക്കാര്യം വെളിപ്പെടുത്തിയത്. 2014ലെ ഇലക്ഷനിലാണ് ബി.ജെ.പി ദേശീയ തലത്തില്‍ അധികാരത്തിലെത്തുന്നത്. ടെലികോം രംഗത്തെ അതികായരായ കമ്പനിയുടെ സഹായത്തോടെ നടന്ന ക്രമക്കേടു വഴി കോണ്‍ഗ്രസിന് 201 സീറ്റെങ്കിലും നഷ്ടപ്പെട്ടെന്നും അദേഹം വെളിപ്പെടുത്തി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സയ്യിദ് ഷുജ, തനിക്കു നേരെ ഹൈദരാബാദില്‍വെച്ച് ആക്രമണം നടന്നുവെന്നും വെളിപ്പെടുത്തി. തന്റെ ടീമിലുള്ള ചിലര്‍ കൊല്ലപ്പെട്ടു. മുഖം മിക്കവാറും മറച്ചാണ് ഷുജ സ്ക്രീനില്‍ എത്തിയത്. ഇന്ത്യന്‍ ജേണലിസ്റ്റ്സ് അസോസിയേഷന് (യൂറോപ്) സംഘടിപ്പിച്ച…
Read Moreകൊന്നിട്ടും ക്രൂരത! അരീപ്പറന്പില്‍ പതിനഞ്ചുകാരിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയത് മരിച്ച ശേഷമെന്ന് മൊഴി
കോട്ടയം: അരീപ്പറന്പിൽ പതിനഞ്ചുകാരിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തിൽ പ്രതി പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയത് മരിച്ച ശേഷമെന്ന് മൊഴി. കേസിൽ അറസ്റ്റിലായ മാലം കുഴിനാകത്തരത്തിൽ അജേഷ് (40) നല്കിയ മൊഴിയിൽ പെണ്‍കുട്ടി മരിച്ച ശേഷം പീഡിപ്പിച്ചു എന്നാണ് പറയുന്നത്. എന്നാൽ മരിച്ച ശേഷമാണോ അതിനു മുൻപാണ് പീഡനം നടന്നതെന്ന കാര്യം ഇപ്പോൾ തെളിയിക്കാനായിട്ടില്ല. പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ചാലേ ഇക്കാരത്തിൽ വ്യക്തത വരികയുള്ളു. പീഡന ശ്രമം പെണ്‍കുട്ടി തടഞ്ഞതോടെയാണ് കഴുത്തിൽ ഷാൾ് മുറുക്കിയത്. ഇതോടെ പെണ്‍കുട്ടി ബോധമറ്റു വീണു. ഇതിനു ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പ്രതി പറയുന്നത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ മാനഭംഗം നടന്നതായി വ്യക്തമായിട്ടുണ്ട്. എന്നാൽ എപ്പോൾ നടത്തിയെന്ന കാര്യത്തിൽ വ്യക്തത വരാനാണ് ആന്തരിക അവയവങ്ങളുടെ രാസ പരിശോധന നടത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് പെണ്‍കുട്ടി പ്രതിയുടെ താമസ സ്ഥലത്തേക്ക് പോയത്. പ്രതി അജേഷ്…
Read Moreകോട്ടയത്ത് പതിനാറുകാരിയെ കാമുകൻ കൊന്നു കുഴിച്ചുമൂടി; മണ്ണിനടിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം നഗ്നമായ നിലയിൽ; കോട്ടയം അരീപ്പറമ്പിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ കഥയിങ്ങനെ…
കോട്ടയം മണർകാടിന് സമീപം അരീപ്പറന്പിൽ പതിനാറു വയസുകാരിയെ കാമുകൻ കൊന്നു കുഴിച്ചുമൂടി. രണ്ടു ദിവസം മുൻപ് പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മണർകാട് മാലം സ്വദേശി അജീഷ് എന്ന യുവാവാണ് കേസിലെ പ്രധാന പ്രതി. ഇയാൾ ഉൾപ്പടെ നാല് പേർക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതലാണ് അയർക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. പിന്നാലെ മാതാപിതാക്കൾ പരാതിയുമായി അയർക്കുന്നം പോലീസിനെ സമീപിച്ചു. പോലീസ് പെണ്‍കുട്ടിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാമുകനിൽ എത്തിച്ചത്. പെണ്‍കുട്ടിയുടെ ഫോണിലേക്ക് അജീഷ് വിളിച്ചിരുന്നുവെന്ന് മനസിലാക്കി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അരീപ്പറന്പിന് സമീപം പ്രവർത്തിക്കുന്ന ചെന്നിക്കര ഹോളോ ബ്രിക്സ് കന്പനിയുടെ പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ കന്പനിയിലെ ഡ്രൈവറാണ് പ്രതി അജീഷ്. ഇയാൾ പെണ്‍കുട്ടിയെ…
Read Moreപ്രണയം നടിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്തു, തമ്മില്‍ മോശം ബന്ധമുണ്ടെന്ന് കൂട്ടുകാരുടെയടുത്ത് വീമ്പു പറഞ്ഞതോടെ കൂട്ടുകാര്‍ മോശമായി സമീപിച്ചു, ഡിവൈഎഫ്ഐയുടെ സൈദ്ധാന്തിക നേതാവ് സഹീദ് റൂമിയുടെ പൊയ്മുഖം വലിച്ചുകീറി യുവതി
പ്രണയം നടിച്ച് തന്റെ സ്വര്‍ണവും പണവും ഡിവൈഎഫ്ഐയുടെ നേതാവും ചിന്തകനും നവോത്ഥാന നായകനുമായ സഹീദ് റൂമി തട്ടിയെടുത്തതായി ആരോപിച്ച് യുവതി രംഗത്ത്. അരുണിമ ജയലക്ഷ്മിയാണ് സിപിഎം വേദികളിലെ സ്ഥിരസാന്നിധ്യമായ സഹീദിന് എതിരേ രംഗത്തുവന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- സുഹൃത്തായി ഇരുന്നവളോട് ഇല്ലാത്ത പ്രേമം അഭിനയിച്ച് ഫലിപ്പിച്ച് കുറച്ചധികം പൈസ തട്ടിയ ഒരാളെ കുറിച്ചാണ് ഈ എഴുത്ത്. ഇപ്പോള്‍ സഹീദ് റൂമി എന്ന പേരില്‍ അറിയപ്പെടുന്ന പ്രാസംഗികനും രാഷ്ട്രീയക്കാരനും ഗുജറാത്ത് ഡി വൈ എഫ് ഐ ക്കാരനും ഒക്കെയായ മുഹമ്മദ് സഹീദ് എന്ന പഴയ സുഹൃത്ത്. ഫാറൂഖ് കോളേജില്‍ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് എത്തിച്ചത് അയാള്‍ തന്നെ ആയിരുന്നു.. ആയിടക്കാണ് അയാള്‍ ജാര്‍ഖണ്ഡിലെ ട്രൈബല്‍ ഏരിയയിലെ മാവോയിസ്റ്റുകളെ കുറിച്ച് പഠിക്കാനെന്നും പറഞ്ഞു പോയത്.. പോകാനുള്ള പൈസയും താമസിക്കാനുള്ള ചിലവിനുള്ള രൂപയും എന്നോട് കടമായി വാങ്ങിച്ചു.. പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഞാന്‍…
Read Moreകനകദുര്‍ഗയ്ക്കും ബിന്ദുവിനുമായി മുടക്കുന്നത് ലക്ഷങ്ങള്‍, കോടതിയില്‍ ചെലവായ ചെലവിനുള്ള പൈസ മുടക്കുന്ന വിദേശത്തു നിന്ന് ? പോറലും പോലും ഏല്‍ക്കാത്ത കനകയ്ക്ക് ആശുപത്രിയില്‍ സുഖവാസവും, സാമ്പത്തിക സ്രോതസ്സില്‍ ദുരൂഹത!!
ശബരിമലയില്‍ ദര്‍ശനം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും സാമ്പത്തിക സ്രോതസ് എന്താണ്? കഴിഞ്ഞ ഒരുമാസത്തിനിടെ സുപ്രീംകോടതിയില്‍ അഭിഭാഷകനെ നിയോഗിച്ചതിന് ഉള്‍പ്പെടെ ലക്ഷങ്ങളാണ് ഇരുവരും മുടക്കിയിരിക്കുന്നത്. എന്നാല്‍ വലിയ ശമ്പളമോ സാമ്പത്തികശേഷിയോ ഇല്ലാത്ത ഇരുവര്‍ക്കും വേണ്ടി ആരാണ് പിന്നില്‍ നിന്ന് കളിക്കുന്നത്? കനകദുര്‍ഗയുടെ ബന്ധുക്കള്‍ക്കു പോലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. സുപ്രീംകോടതിയില്‍ കനകദുര്‍ഗയ്ക്കായി അഭിഭാഷകന് ഹാജരായത് സൗജന്യമായിട്ടല്ല. എന്നാല്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകന് ഇത്രയും പണം നല്‍കിയത് ആരാണെന്ന് തങ്ങള്‍ക്കറിയില്ലെന്ന് ബന്ധുക്കളും അയല്‍ക്കാരും പറയുന്നു. ഒരുമാസത്തോളം ഇരുവരും കേരളത്തിലും പുറത്തും ഒളിവില്‍ താമസിച്ചപ്പോള്‍ പണംമുടക്കിയതും ആരെന്ന് വ്യക്തമല്ല. അതേസമയം സുഹൃത്തുക്കള്‍ വഴി കനകദുര്‍ഗയ്ക്ക് വിദേശത്തുനിന്നും ലക്ഷങ്ങള്‍ ലഭിച്ചതായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. കനകദുര്‍ഗയുടെ അടുത്ത സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് ഇവര്‍ പറയുന്നത്. കനകദുര്‍ഗ ശബരിമലയിലെത്തിയശേഷം കഴിഞ്ഞദിവസം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ സഹായത്തിനെത്തിയത് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്.…
Read Moreആ കുരുന്നിന് ഇപ്പോൾ 11 വയസ്! അമ്മയേയും മകളേയും മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കൊടുംക്രൂരത; കുഞ്ഞിന്റെ കരച്ചിൽ കൊടുംപാതകം പുറംലോകത്തെത്തിച്ചു
ടി.പി. സന്തോഷ്കുമാർ സ്ത്രീകൾ തനിച്ചു കഴിഞ്ഞിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകളെയും മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്കും വധശിക്ഷ ലഭിച്ചതോടെ ക്രൂരകൃത്യം നടത്തിയ രണ്ടു പ്രതികൾക്കും രണ്ടു ഘട്ടമായി വധ ശിക്ഷ ലഭിച്ച അപൂർവ കേസായി വണ്ടിപ്പെരിയാർ ഇരട്ട കൊലപാതകക്കേസ്. ഏഴു മാസം മാത്രം പ്രായമായ കുഞ്ഞിന്റെ കണ്മുന്നിലാണ് അരും കൊല നടന്നതെന്നും കേസിന്റെ പ്രാധാന്യം വർധിപ്പിച്ചു. പ്രതികൾ സമൂഹത്തിനു തന്നെ ഭീഷണിയാകുമെന്ന് നിരീക്ഷിച്ചാണ് കോടതി രണ്ടാം പ്രതിക്കും വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതിക്കു നേരത്തെ ഹൈക്കോടതിയാണ് വധശിക്ഷ വിധിച്ചത്. വണ്ടിപ്പെരിയാർ 57-ാം മൈലിൽ 55കാരിയായ അമ്മയെയും 22കാരിയായ മകളെയും കൊലപ്പെടുത്തിയ കേസിലാണ് രണ്ടാം പ്രതി ജോമോന് തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.കെ. സുജാത വധശിക്ഷ വിധിച്ചത്. ഈ കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം പുതുവലിൽ പുതുവൽതടത്തിൽ രാജേന്ദ്രനെ…
Read Moreകേസന്വേഷണം ഓസ്ട്രേലിയയിലാണ് ! ഇന്റര്‍പോളിന്റെ സഹായത്തോടെ രവി പൂജാരിയെ കുടുക്കാന്‍ ഐജി ശ്രീജിത്ത് ഓസ്ട്രേലിയയിലേക്ക്; രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
തിരുവനന്തപുരം:കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ ആക്രമണക്കേസില്‍ അധോലോക നായകന് രവി പൂജാരിയെത്തേടി കേരളാ പോലീസ് ഓസ്ട്രേലിയയിലേക്ക്. ലോക്കല്‍ പൊലീസിനെ വട്ടംചുറ്റിച്ച കേസില്‍ അന്വേഷണം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിനു കൈമാറി. ഓസ്ട്രേലിയ കേന്ദ്രീകരിച്ച് അധോലോകപ്രവര്‍ത്തനം തുടരുന്ന പൂജാരിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇന്റര്‍പോളിനു ക്രൈംബ്രാഞ്ച് കത്തയച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുമായും ഡിജിപി ബെഹ്റ ബന്ധപ്പെട്ടു. കേരളാ പൊലീസിനെ വെല്ലുവിളിച്ച പൂജാരയെത്തേടി ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഓസ്ട്രേലിയയിലേക്ക് പോകുന്നത്. അതിനിടെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് ലീന പറഞ്ഞു. രവി പൂജാരിക്ക് എതിരായ പരാതിയില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു. തനിക്കും തന്റെ അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയില്‍ നിന്ന് വധഭീഷണിയുണ്ട്. ഫോണിലൂടെ ഭീഷണി ലഭിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രവി പൂജാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന്…
Read Moreനൗഫീറ ഷെയ്ഖ് ഇമ്മിണി വല്യ പുള്ളിയാ! ഹീരാ ഗ്രൂപ്പ് തട്ടിപ്പ് 8000 കോടി കഴിഞ്ഞു; തട്ടിപ്പ് മുഖ്യമന്ത്രിയുടെ പേരിലും
കോഴിക്കോട്: നിക്ഷേപകര്‍ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പു നടത്തിയ ഹീരാഗ്രൂപ്പ്മേധാവി മുഖ്യമന്ത്രിയുടെ പേരിലും തട്ടിപ്പ് നടത്തി. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കാണ് ഒരു കോടി രൂപയും 100 മെട്രിക് ടെണ് അരിയും നല്‍കിയതായി നൗഹീറ അവകാശപ്പെടുന്നത്. ഓഗസ്റ്റ് 19 നാണ് ചെക്ക് കൈമാറിയതെന്നും ഹൈദരബാദില്‍ നിന്നുള്ള വാര്‍ത്തയായി “സൗദി ഗസറ്റ്’ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പൊതുപ്രവര്‍ത്തകയെന്ന നിലയിലാണ് ഹൈദരാബാദിൽ നിന്നും ഗൾഫ് പത്രത്തിൽ വ്യാജ വാര്‍ത്തകള്‍ നൽകിയത്. സംസ്ഥാനത്ത് കോടികള്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുന്ന കാലയളവിലാണ് ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ആന്ധ്ര തിരുപ്പതിയില്‍ ബിസിനസ് കുടുംബത്തില്‍ 1973-ല്‍ സപ്തംബറിലാണ് നൗഹീറ ജനിച്ചത്. മദ്രസയില്‍ പഠനം ആരംഭിച്ച നൗഹീറ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെയാണ് ശ്രീലങ്കയിലെ വ്യാജ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ഡോക്ടറേറ്റ്…
Read More