രാജ്യതലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രങ്ങളില്‍ കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കുകയാണെന്ന് ഡല്‍ഹി വനിതാ കമ്മീഷന്. കമ്മീഷന് നിയോഗിച്ച സമിതി ഒരു സ്വകാര്യ അഭയകേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ക്രൂരതയ്ക്ക് ഇരയാകുന്നുണ്ടെന്ന് കണ്ടെത്തി. അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടികളോട് സംസാരിച്ചപ്പോള്‍ അവരില്‍ രണ്ട് പേര് വളരെ പേടിയോടെയാണ് കാണപ്പെട്ടത്. അവരെ കൂടുതല്‍ കൗണ്‍സില്‍ ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവര്‍ വെളിപ്പെടുത്തിയത്. ശിക്ഷാരീതി എന്ന നിലയില്‍ തങ്ങളുടെ സ്വകാര്യഭാഗത്ത് മുളക് പൊടി ഇടാറുണ്ടായിരുന്നെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. എല്ലാവരേയും സാക്ഷിയാക്കി അഭയകേന്ദ്രത്തിലെ ജീവനക്കാരാണ് ഇത്തരത്തില്‍ ശിക്ഷിക്കാറുളളത്-ഡല്‍വി ഹനിതാ കമ്മീഷന് അദ്ധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. തങ്ങളെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കാറുണ്ടെന്നും പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനോട് വെളിപ്പെടുത്തി. വസ്ത്രങ്ങള്‍ കിടക്കയില്‍ വെച്ചമ മറന്നുപോവുകയോ മറ്റോ ചെയ്താല്‍ വടി കൊണ്ടും സ്കെയില്‍ കൊണ്ടും തല്ലാറുണ്ടെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. ആറ് വയസ് മുതല്‍ 15 വയസ് വരെയുളള 22…
Read MoreCategory: Editor’s Pick
പ്രേക്ഷകര്‍ക്ക് ഇനി ഇഷ്ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുക്കാം, കാണുന്ന ചാനലിന് മാത്രം പണം നല്കിയാല് മതി, കേബിള്‍, ടിഡിഎച്ച് നിരക്കുകള്‍ കുറയും, അടിസ്ഥാന നിരക്ക് 130 രൂപ മാത്രം, കേബിള്‍ ടിവി രംഗത്തെ വിപ്ലവം ഇങ്ങനെ
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുക്കാമെന്ന ട്രായ് (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശം ഇന്ന് പ്രാബല്യത്തില്‍. എന്നാല്‍, പുതിയ കേബിള്‍ ടിവി, ഡിടിഎച്ച് നിബന്ധനകള്‍ പ്രാബല്യത്തിലാകുന്പോള് ഇഷ്ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ ഒരു മാസം സാവകാശം അനുവദിച്ചു. പുതിയ നിബന്ധനകള്‍ നടപ്പാക്കാന്‍ രാജ്യത്തെ ചാനല്‍ വിതരണക്കാരും വരിക്കാരും സജ്ജമാകാത്തതാണ് ജനുവരി 31 വരെ കാലാവധി നീട്ടി നല്കാന് ട്രായിയെ പ്രേരിപ്പിച്ചത്. തത്കാലത്തേക്ക് തല്‍സ്ഥിതി തുടരാനാണു ട്രായ് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്തുകൊണ്ട് നീട്ടി പുതിയ നിയമത്തിലുള്ള അവ്യക്തതയാണ് കാലാവധി നീട്ടാന്‍ ട്രായിയെ പ്രേരിപ്പിച്ചത്. രാജ്യവ്യാപകമായി ഓപ്പറേറ്റര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും ഇതേക്കുറിച്ചു വ്യക്തത വന്നിട്ടില്ല. ഇതുകൂടാതെ ഡിസംബര്‍ 29 മുതല്‍ കേബിള്‍ ടിവി ബഹിഷ്കരിക്കും എന്ന ആഹ്വാനത്തോടെ വ്യാപകമായി സന്ദേശങ്ങള്‍ പ്രചരിച്ചതും തീരുമാനത്തിനു പിന്നിലുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു നിര്‍ദേശം വരുന്നതുവരെ നിലവിലുള്ള പേ ചാനലുകള്‍ പിന്‍വലിക്കരുതെന്ന് ട്രായിയുടെ നിര്‍ദേശിച്ചു. ഒപ്പം വരിക്കാര്‍…
Read Moreനടിയല്ല ലക്ഷ്യം! കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസ് വഴിത്തിരിവിൽ; അധോലോകനായകൻ രവി പൂജാരി വെളിപ്പെടുത്തുന്നു
കൊച്ചി: കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസ് വഴിത്തിരിവിൽ. വെടിവയ്പിനുപിന്നിൽ താൻ തന്നെയാണെന്നും വെളിപ്പെടുത്തി മുംബൈഅധോലോകനായകൻ രവി പൂജാരി വീണ്ടും രംഗത്തുവന്നു. ഇതോടെ പോലീസിനു കേസ് അന്വേഷണത്തിൽ നിന്നും പിന്നോട്ടു പോകാനും കഴിയാത്ത അവസ്ഥയാണ്. മുംബൈ അധോലോകനായകന്റെ ആളുകളായി കൊച്ചിയിൽ സംഘം ശക്തി പ്രാപിക്കുന്നുവെന്ന സൂചന പോലീസിനു ലഭിച്ചു കഴിഞ്ഞു. മയക്കുമരുന്ന്, സെക്സ് റാക്കറ്റ് കൂടാതെ ഇപ്പോൾ അധോലോക സംഘവും ശക്തിപ്രാപിച്ചതിൽ അഭ്യന്തരവകുപ്പ് കൂടുതൽ നിരീക്ഷണത്തിലാണ്. കേരളത്തിലെപ്രമുഖ സ്വകാര്യചാനലിലേക്കു രണ്ടാം പ്രാവശ്യം വിളിച്ചാണ് രവിപൂജാരി സംസാരിച്ചത്. പോലീസിനെയും വെല്ലുവിളിച്ചു കൊണ്ടാണ് ഫോണ്‍ വന്നത്. തന്റെ ആളുകളെ മിടുക്കുണ്ടെങ്കിൽ പോലീസ് കണ്ടുപിടിക്കട്ടെയെന്നാണ് രവി പൂജാരി വെല്ലുവിളിക്കുന്നത്. ബ്യൂട്ടി പാർലർ വെടിവയ്പ്പിനു പിന്നിൽ രവി പൂജാരി തന്നെയെന്ന് കൊച്ചി സിറ്റി പോലിസ് സ്ഥീരീകരിച്ചതിനു പിന്നാലെയാണ് വിദേശത്തുനിന്നു ഫോണ്‍വിളിയെത്തിയത്. നടി ലീന മരിയാ പോളിനോടു 25 കോടി രൂപ ആവശ്യപ്പെട്ടതിന്റെ കാരണം കൊച്ചി…
Read Moreഇടുക്കി നിലനിര്‍ത്താന്‍ എല്‍ഡിഎഫ് രംഗത്തിറക്കുക ഫ്രാന്‍സിസ് ജോര്‍ജിനെ, രണ്ടുവട്ടം എംപിയായ ഫ്രാന്‍സിസിന് തുണയാകുക മണ്ഡലത്തിലെ വ്യക്തിബന്ധങ്ങള്‍ തന്നെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടി വന്നേക്കുമെന്ന സൂചനയില്‍ കരുനീക്കങ്ങള്‍ ഇങ്ങനെ
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ താരമണ്ഡലങ്ങളിലൊന്നാകും ഇടുക്കി. കാരണം മറ്റൊന്നുമല്ല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കാനെത്തുമെന്ന സൂചനകള്‍ തന്നെ. കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം ഇടുക്കിയിലേക്ക് ഉമ്മന്‍ ചാണ്ടി എത്തുമെന്ന സൂചനകള്‍ ശക്തമാണ്. യുഡിഎഫ് രാഷ്ട്രീയ ചാണക്യനെ കളത്തിലിറക്കുമ്പോള്‍ മറുവശത്ത് സിറ്റിംഗ് എംപി ജോയ്സ് ജോര്‍ജിന് ഇത്തവണ സീറ്റുണ്ടാകില്ലെന്നതാണ് ലഭിക്കുന്ന വിവരങ്ങള്‍. ജനാധിപത്യ കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എടുത്തതോടെ അവരുടെ നേതാവും മുന്‍ എംപിയുമായ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കുന്നത്. അടുത്തിടെ ഫ്രാന്‍സിസ് ജോര്‍ജ് മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. രണ്ടുതവണ ഇടുക്കിയെ പ്രതിനിധീകരിച്ച ഫ്രാന്‍സിസിന് മണ്ഡലത്തില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. 1999ലും 2004ലുമാണ് അദേഹം പാര്‍ലമെന്റിലെത്തിയത്. 2009ല്‍ പിടി തോമസിനോട് പരാജയപ്പെട്ടു. കഴിഞ്ഞതവണ ഹൈറേഞ്ച് സംരക്ഷ സമിതിയുടെ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച ജോയ്സ് ജോര്‍ജിനെ വീണ്ടും പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സിപിഎമ്മിന്റെ ആഭ്യന്തര സര്‍വേ നിലവിലെ എംപിക്ക്…
Read Moreബിഡിജെഎസ് പൊട്ടിത്തെറിയിലേക്ക്, എല്‍ഡിഎഫിന്റെ നേട്ടത്തിനായി പാര്‍ട്ടിയെ ഉപയോഗിക്കാനുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കത്തിനെതിരേ പാര്‍ട്ടിയിലെ മറുവിഭാഗം, പാര്‍ട്ടി പിളര്‍ത്താന്‍ നീക്കം
എല്‍ഡിഎഫിന്റെ വനിതാമതിലില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബിഡിജെഎസില്‍ പൊട്ടിത്തെറിക്ക് കളമൊരുക്കുന്നു. എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാല്‍ പാര്‍ട്ടി പിളര്‍ത്തി ബിജെപിക്കൊപ്പം നില്‍ക്കാനാണ് ഒരുകൂട്ടര്‍ ശ്രമിക്കുന്നത്. അയ്യപ്പജ്യോതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കാത്തതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. അതേസമയം തുഷാറിന് പാര്‍ട്ടിയില്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ മാത്രമേയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം. ജനറല്‍ സെക്രട്ടറി ടി.വി ബാബു, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉള്‍പ്പടെയുള്ളവര്‍ അയ്യപ്പ ജ്യോതിയില്‍ പങ്കാളികളായിരുന്നു. ഇവര്‍ എല്‍ഡിഎഫുമായി ബന്ധമുണ്ടാക്കുന്നതില്‍ എതിര്‍പ്പുള്ളവരാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത് വരവെ എല്‍.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ നീക്കമാണ് വനിതാ മതിലെന്നും അതിന് പിന്തുണ നല്‍കുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്നും നേതാക്കള്‍ പറയുന്നു. പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടും ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പ ജ്യോതിയില്‍ ബി.ഡി.ജെ. എസ്അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കാളിആയിരുന്നില്ല. ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിനു രാഷ്ട്രീയമില്ലെന്നും പിന്തുണക്കുന്നുവെന്നുമാണ് തുഷാര്‍ നിലപാട് പ്രഖ്യാപിച്ചത്. വനിതാ മതില് പരിപാടിയുടെ ചെയര്മാന് കൂടിയായ…
Read Moreലഹരി നുണയാന്‍ സ്ഥിരം കസ്റ്റമേഴ്സ്! കൊച്ചിയില്‍ നടി അശ്വതിബാബു ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ കൂടുതല്‍ സിനിമാക്കാര് കുടുങ്ങും
സൂര്യനാരായണൻ കൊച്ചി: ലഹരിമരുന്നു കേസിൽ പോലീസ് അറസ്റ്റു ചെയ്ത സിനിമാനടി അശ്വതിബാബുവുമായി ബന്ധപ്പെട്ട സ്ഥിരം ഇടപാടുകാരെ പോലീസ് തെരയുന്നു. സിനിമാ മേഖലയിൽ ലഹരി എത്തിക്കുന്നതിൽ നടിക്കുള്ള പങ്ക് ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പുറത്തുവരുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. ഫ്ളാറ്റിലും പുറത്തും ലഹരി നുണയുന്ന സ്ഥിരം കസ്റ്റമേഴ്സ് നടിക്കുണ്ടായിരുന്നുവെന്നു പോലീസ് കണ്ടെത്തി കഴിഞ്ഞു. എന്നാൽ, ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നടിയിൽ നിന്നും ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യുന്നത്. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ളാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നതായുള്ള വ്യക്തമായ തെളിവുകൾ പോലീസിനു ലഭിച്ചു കഴിഞ്ഞു. ഇവരെ കസ്റ്റഡിയിൽ കിട്ടിയാൽ വൻകിട ഹോട്ടലുകളിൽ ഉൾപ്പെടെയുള്ള പാർട്ടികളും ലഹരി വിതരണശൃംഖലയെ കുറിച്ചും വിവരം ലഭിക്കുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായ ഇന്നു ഇവരെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ സമർപ്പിക്കുമെന്നു പോലീസ് രാഷ്ട്രദീപികയോടു…
Read Moreനവമാധ്യമം! സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട; നവമാധ്യമങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി പോലീസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ…
കോഴിക്കോട്: വാട്സ് ആപ്, ഫേസ്ബുക്ക് എന്നിവയുള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്നാണ് മുന്നറിയിപ്പ്. “നവമാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചു ധാരാളം പരാതികളാണിപ്പോള്‍ ഉയരുന്നത്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതും, മറ്റൊരാളുടെ പേരില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതും (ഐഡന്റിറ്റി തെഫ്റ്റ്) അധിക്ഷേപിക്കുന്നതും വഞ്ചിക്കപ്പെടുന്നതുമായ നിരവധി സംഭവങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഒരുപരിധിവരെ ഇത്തരം പ്രശ്നങ്ങള്‍ തടയാനാകും’’ – പോലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക: * ഫേസ്ബുക്കില്‍ നിങ്ങളുടെ പ്രൊഫൈലും പോസ്റ്റുകളും മറ്റും ആരൊക്കെ കാണണം എന്നത് നിങ്ങള്‍ക്ക് നിയന്ത്രിക്കാവുന്ന തരത്തില്‍ പ്രൈവസി സെറ്റിംഗ്സ് ഉപയോഗിച്ച് ക്രമീകരിക്കാം. അങ്ങനെ അപരിചിതരെയും ശല്യക്കാരെയും ഒഴിവാണം. * ഫ്രണ്ട് റിക്വസ്റ്റ് വന്നാൽ, പരിചയമുള്ളവരുടേത് മാത്രം സ്വീകരിക്കുക. അപരിചിതരുമായി യാതൊരു കാരണവശാലും ചാറ്റിംഗിൽ ഏർപ്പെടരുത്. * എവിടെയെങ്കിലും യാത്ര പോകാൻ ഉദ്ദേശിക്കുണ്ടെങ്കിൽ ആ വിവരങ്ങള്‍, അന്നന്നത്തെ പ്ലാനുകൾ തുടങ്ങിയവ സ്റ്റാറ്റസ്…
Read More25 കോടി എന്തിന് കൊടുക്കണം, രഹസ്യം നടിക്കറിയാം! അധോലോക നേതാവ് രവി പൂജാരിയും നടി ലീന മരിയ പോളും തമ്മിലുള്ള ബന്ധം തേടി പോലീസ്
സൂര്യനാരായണൻ കൊച്ചി: നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാർലറിൽ വെടിവയ്പ് നടത്തിയതിനുപിന്നിൽ ലോക്കൽ ക്രിമിനലുകളുടെ പിന്തുണയോടെ അധോലോക നേതാവ് രവി പൂജാരിയെന്നു പോലീസ് സ്ഥിരീകരിച്ചതോടെ നടിയോട് 25 കോടി ചോദിക്കാനുള്ള കാരണം തേടുകയാണ് പോലീസ്. രവി പൂജാരിയും നടി ലീന മരിയ പോളും തമ്മിലുള്ള ബന്ധം എന്താണ്. ഈ രഹസ്യം പോലീസിനറിയണം. അതിനു നടിയെ ചോദ്യം ചെയ്യാതെ രക്ഷയില്ല. നടിയെ പോലീസ് ചോദ്യം ചെയ്യും. 25 കോടി ആവശ്യപ്പെട്ടാണ് ലീനയ്ക്കു ഫോണ്‍വിളികൾ വന്നിട്ടുള്ളത്. മൊഴികളിൽ വ്യക്തത വരുത്താനും മുൻകാല കേസുകളെക്കുറിച്ചുകൂടുതൽ അറിയാനും ഇവരെ വീണ്ടും വിളിച്ചുവരുത്തും. ഇതുകൂടി കഴിഞ്ഞാലെ കേസിനെക്കുറിച്ച് വ്യക്തത വരൂവെന്നു പോലീസ് വ്യക്തമാക്കുന്നു. കടുത്ത ശ്വാസംമുട്ടലിന് അജ്ഞാതകേന്ദ്രത്തിൽ ചികിത്സയിലാണ് നടി. രവി പൂജാരിയുമായി ബന്ധപ്പെട്ട് കർണാടക പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരിൽ ചിലരാണു രവി…
Read Moreഡോക്ടറായ ഭാര്യയെ നേപ്പാളിലേക്ക് വിനോദയാത്രയ്ക്ക് കൊണ്ടുപോയി, സ്ഥലങ്ങള്‍ കാണുന്നതിനിടെ ഭര്‍ത്താവ് കൊലപ്പെടുത്തി, തിരികെയെത്തിയ ഭാര്യയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ സജീവമായി, രാഖിയുടെ മരണത്തില്‍ പ്രതി പിടിയിലായത് ഇങ്ങനെ
ഭാര്യയെ ബുദ്ധിപൂര്‍വം കൊലപ്പെടുത്തുക. പിന്നീട് ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ സോഷ്യല്‍മീഡിയയില്‍ സജീവമാകുക. രാജ്യത്തെ നടുക്കിയ ഒരു കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ പിടിയിലാകുന്നത് പ്രശസ്തനായ ഡോക്ടറാണ്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂറിലെ പ്രമുഖ സര്‍ജ്ജനായ ഡോ.ധര്‍മേന്ദ്ര പ്രതാപ് സിംഗാണ് ഭാര്യ രാഖി ശ്രീവാത്സവയെ കൊലപ്പെടുത്തിയതിന് പിടിയിലായത്. കഴിഞ്ഞ ജൂണിലാണ് നേപ്പാളില്‍ വച്ചാണ് കൊലപാതകം നടന്നത്. രാഖിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. നേപ്പാള്‍ അതിര്‍ത്തി ജില്ലയായ ഗൊരഖ്പൂറില്‍ വച്ച് രാഖിയെ കാണാതായതായി അവരുടെ സഹോദരന് അമര്‍ പ്രകാശ് ശ്രീവാസ്തയാണ് ജൂണില്‍ പരാതി നല്‍കിയത്. ഇതിനിടെയിലും രാഖിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് സജീവമായിരുന്നു. ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവ് തന്നെയാണ് പോസ്റ്റുകള്‍ ഇട്ടിരുന്നത്. ഭര്‍ത്താവിനൊപ്പം രാഖി ജൂണ്‍ ഒന്നിന് നേപ്പാളില്‍ പോയിരുന്നതായി അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ രാഖി അവിടെ തുടരുകയും ബിഹാറിലെ ഗയ സ്വദേശിയായ ഭര്‍ത്താവ്…
Read Moreഞാനും ഭര്‍ത്താവും എന്തു ചെയ്യുന്നുവെന്ന് വര്‍ണിക്കാനാണ് പലര്‍ക്കും താല്പര്യം, തന്റെ ആരോഗ്യത്തിലും വ്യക്തിജീവിതത്തിലും കേന്ദ്രീകരിച്ച് ശ്രദ്ധ വഴിതിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ക്ക് തിടുക്കം, ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പില്‍ നടി ലീന മരിയയ്ക്ക് പറയാനുള്ളത്
കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ മാധ്യമങ്ങള്ക്കെതിരേ നടി ലീന മരിയ പോള്‍. സത്യം പുറത്തുകൊണ്ടുവരുന്നതിന് പകരം തന്റെ വ്യക്തിജീവിതം ചികയാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. തന്റെ ആരോഗ്യത്തിലും വ്യക്തിജീവിതത്തിലും കേന്ദ്രീകരിച്ച് ശ്രദ്ധ വഴിതിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ക്ക് തിടുക്കം. തന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറുമായുളള ദാമ്പത്യബന്ധം ഉള്‍പ്പെടെയുളള വ്യക്തിപരമായ കാര്യങ്ങളിലേക്ക് മാധ്യമങ്ങള്‍ കണ്ണോടിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു ഇംഗ്ലീഷ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ് നടത്തിയ ആ രണ്ടുപേര്‍ ഇപ്പോള്‍ എവിടെയാണ് എന്ന് ലീന മരിയ പോള്‍ ചോദിച്ചു. അവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പോയി സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിന് പകരം തന്റെ ജീവിതം വര്‍ണിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇത് യഥാര്‍ത്ഥ പ്രതികള്‍ക്ക് സുരക്ഷിതമായി ഒളിച്ചുതാമസിക്കാനുളള അവസരം ഒരുക്കുകയാണെന്നും അവര്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രവി പൂജാരി എന്ന…
Read More