ടെൽ അവീവ്: ഇറാനിലെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ നൊബിടെക്സ് ആക്രമിച്ച് 90 മില്യൺ യുഎസ് ഡോളർ (ഏകദേശം 779,53,05,000 രൂപ) കവർച്ച ചെയ്തെന്ന അവകാശവാദവുമായി ഇസ്രയേൽ ബന്ധമുള്ള ഹാക്കിംഗ് സംഘമായ പ്രിഡേറ്ററി സ്പാരോ. ഇറാന്റെ ഔദ്യോഗിക ബാങ്കായ സെപായുടെ ഡാറ്റ ഹാക്ക് ചെയ്ത് നശിപ്പിച്ചതായി പ്രിഡേറ്ററി സ്പാരോ നേരത്തെ അവകാശപ്പെട്ടിരുന്നു. ക്രിപ്റ്റോ സംബന്ധിയായ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന കൺസൾട്ടൻസിയായ എലിപ്റ്റിക് വിശദമാക്കുന്നത് ഹാക്കർമാരുടെ അക്കൗണ്ടുകളിലേക്ക് 90 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി നോബിടെക്സിൽനിന്ന് അയച്ചതായി വ്യക്തമായിട്ടുണ്ടെന്നാണ്. വാനിറ്റി അഡ്രസുകളിൽ ഹാക്കർമാർ ഇവ സൂക്ഷിക്കുന്നത് മൂലം ഇവയുടെ ക്രിപ്റ്റോഗ്രാഫിക് കീ ഉണ്ടാവില്ലെന്നും എലിപ്റ്റിക് നിരീക്ഷിച്ചു.
Read MoreCategory: NRI
വലിയ വിമാന സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ
ന്യൂഡൽഹി: വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകൾ എയർ ഇന്ത്യ 15 ശതമാനം കുറച്ചു.പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാർക്കുണ്ടാകുന്ന തടസങ്ങൾ പമാവധി കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്നു സൂഹമാധ്യമങ്ങളിലെ കുറിപ്പിൽ എയർ ഇന്ത്യ വ്യക്തമാക്കി. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ദുഃഖാചരണം തുടരുന്നതിനിടയിലാണ് എയർ ഇന്ത്യ ഇക്കാര്യം വിശദമാക്കിയത്.അഹമ്മദാബാദിലെ അപകടകാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഡിജിസിഎ എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. 33 വിമാനങ്ങളിൽ 26 എണ്ണത്തിന്റെ പരിശോധന പൂർത്തിയായെന്നും ഇവ സർവീസുകൾ നടത്താൻ തയാറാണെന്നും എയർ ഇന്ത്യ അറിയിച്ചു. ശേഷിച്ച വിമാനങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന നടക്കും. എയർ ഇന്ത്യ സ്വന്തം നിലയ്ക്കും ബോയിംഗ് 777 വിമാനങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
Read Moreഓപ്പറേഷൻ സിന്ധു ; ഇറാനിൽനിന്ന് ആദ്യസംഘം ഡൽഹിയിലെത്തി; തിരിച്ചെത്തിയത് 110 പേർ
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ യുദ്ധസാഹചര്യത്തിൽ ഇറാനിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. “ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്ന് 110 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് ഇന്നു പുലർച്ചെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യസഹമന്ത്രി കീർത്തിവർധൻ സിംഗ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ഇവരെ സ്വീകരിച്ചു.തിരിച്ചെത്തിയവരിൽ 90പേരും ജമ്മു കാഷ്മീരിൽനിന്നുള്ള വിദ്യാർഥികളാണ്. ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകൾ ഉൾപ്പെടെ കേന്ദ്ര സർക്കാർ സൗജന്യമായി ചെയ്തുകൊടുക്കും. ഇറാനിൽ 13,000ത്തിലധികം ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും മെഡിക്കൽ വിദ്യാർഥികളാണ്. ആദ്യസംഘത്തിൽ മലയാളികൾ ആരുമില്ലെന്ന് നോർക്ക വ്യക്തമാക്കി. ടെഹ്റാനിൽനിന്ന് 12 മലയാളി വിദ്യാർഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റും. തിരിച്ചെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കൂടുതൽപേർ അടുത്തദിവസങ്ങളിൽ മടങ്ങിയെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചിട്ടുണ്ട്. ചിലർ സ്വമേധയാ ടെഹ്റാനിൽനിന്നു വിവിധ അതിർത്തികളിലേക്ക്…
Read Moreജറുസലേമിലെ യുഎസ് എംബസി മൂന്നു ദിവസം അടച്ചിടും
ജറുസലേം: ജറുസലേമിലെ യുഎസ് എംബസി ഇന്നുമുതൽ വെള്ളിയാഴ്ച വരെ അടച്ചിടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേലിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണു നടപടി. ‘സുരക്ഷാസാഹചര്യം കണക്കിലെടുത്ത് ഇസ്രയേൽ ഹോം ഫ്രണ്ട് കമാൻഡ് നൽകിയ മാർഗനിർദേശങ്ങൾ പാലിച്ച്, ജറുസലേമിലെ യുഎസ് എംബസി അടച്ചിടും. ഇതിൽ ജറുസലേമിലെയും ടെൽ അവീവിലെയും കോൺസുലാർ വിഭാഗങ്ങളും ഉൾപ്പെടുന്നു’. – സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
Read Moreഇന്ത്യ-കാനഡ ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ
ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ധാരണ. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിൽ നടന്ന ചര്‍ച്ചയിലാണ് ഇതുസസംബന്ധിച്ച തീരുമാനം. ഇന്ത്യയും കാനഡയും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കാനും ധാരണയായി. ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കും ബിസിനസുകൾക്കും നയതന്ത്രസേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. ജി7 ഉച്ചകോടിയിൽ ഇരു രാഷ്ട്രനേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തി. കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നു പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ഒരു ദശാബ്ദത്തിനുശേഷമാണ് മോദി കാനഡയിലെത്തുന്നത്.
Read Moreഇറാനെ ആക്രമിക്കാൻ അമേരിക്കയും: യുദ്ധവിമാനങ്ങളും കപ്പലുകളും തയാർ
വാഷിംഗ്ടണ്‍: ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടേക്കുമെന്നു റിപ്പോർട്ട്. ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനാണു യുഎസ് പദ്ധതി എന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച ആശയവിനിമയം നടത്തിയെന്നും റിപ്പോർട്ടുണ്ട്. ദേശീയ സുരക്ഷാ സംഘവുമായി വൈറ്റ് ഹൗസിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒന്നര മണിക്കൂർ നീണ്ട ചർച്ച നടത്തി. അതിനിടെ മധ്യപൂർവദേശത്ത് യുഎസ് കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ നീക്കം തുടങ്ങി. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണു സൂചന. വിമാനവാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിക്കുമെന്നും സൂചനയുണ്ട്. ഏരിയൽ ഇന്ധന ടാങ്കുകൾ സംഘർഷ മേഖലയിലേക്കു തിരിച്ചു. ഇസ്രയേൽ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനാണിതെന്നു കരുതുന്നു. മധ്യപൂർവദേശത്തുള്ള യുഎസ് സൈനികരുടെ സുരക്ഷ കണക്കിലെടുത്താണ്…
Read More‘കീഴടങ്ങില്ല, യുദ്ധം തുടങ്ങാം’: ട്രംപിന്റെ അന്ത്യശാസനം തള്ളി ഖമനയി
ടെഹ്റാൻ: നിരുപാധികം കീഴടങ്ങണമെന്ന ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം ഇറാൻ തള്ളി. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പറഞ്ഞു. ഇസ്രയേലിന് ശക്തമായ മറുപടി നൽകുമെന്നും ഞങ്ങൾ ഒരു ദയയും കാണിക്കില്ലെന്നും പറഞ്ഞ ഖമനയി, യുദ്ധം ആരംഭിക്കുന്നു എന്ന സൂചനയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നൽകി. “അലി ഖൈബറിലേക്ക് മടങ്ങി,” എന്നാണ് പോസ്റ്റ് പറയുന്നതെന്ന് ഇറാൻ ഇന്റർനാഷണൽ വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി. ഷിയ ഇസ് ലാമിലെ ആദ്യ ഇമാമിനെയും ഏഴാം നൂറ്റാണ്ടിൽ ജൂത പട്ടണമായ ഖൈബർ കീഴടക്കിയതിനെയും പരാമർശിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് ദി ടൈംസ് ഓഫ് ഇസ്രയേലും റിപ്പോർട്ട് ചെയ്തു. തലയ്ക്കു മുകളിൽ ആകാശത്ത് അഗ്നിജ്വാലകൾ പടരുന്ന, കൊട്ടാരം പോലുള്ള ഒരു കവാടത്തിലേക്ക് വാളുമായി പ്രവേശിക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Read Moreഇറാൻ ഇസ്രയേൽ സംഘർഷം; കൂടുതൽ വിനാശകാരി ആര്?
ഇറാന്റെയും ഇസ്രയേലിന്റെയും സൈനികശേഷി തുലനം ചെയ്യുന്പോൾ ചില കാര്യങ്ങളിൽ ഇറാന്റെ തട്ടുയരും. ചിലതിൽ ഇസ്രയേലിന്റെയും. സൈനിക ശക്തിയിലും കരസേനയിലും ഇറാൻ ഇസ്രയേലിനെ മറികടക്കുമ്പോൾ, സാങ്കേതികവിദ്യ, സൈനിക ചെലവ്, വ്യോമശക്തി, ബാലിസ്റ്റിക് മിസൈലുകൾ, ആണവ പോർമുനകൾ തുടങ്ങിയ തന്ത്രപരമായ ആസ്തികൾ എന്നിവയിൽ ഇസ്രയേൽ വ്യക്തമായും മുന്നിലാണ്. ഇറാന്റെ വലിയ മനുഷ്യശേഷിയെ മറികടന്ന് നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ കാര്യത്തിൽ ഇസ്രയേലിനെ കൂടുതൽ ശക്തരാക്കുന്നത് ഈ വ്യത്യാസങ്ങളാണ്. വ്യോമസേനയുടെ കാര്യത്തിലും സാങ്കേതികവിദ്യയിലും ഇസ്രയേൽ ബഹുദൂരം മുന്നിലാണ്.അതേസമയം, ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളിൽ ഇറാനാണ് മേധാവിത്തം. മനുഷ്യവിഭവശേഷിയും അവർക്കാണു കൂടുതൽ. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം അത്യാധുനികമാണ്. മിസൈലുകൾ 20 ബാലിസ്റ്റിക് മിസൈലുകളും അനവധി ക്രൂസ് മിസൈലുകളും ഇറാന്റെ ശേഖരത്തിലുണ്ട്. അവർ സ്വന്തമായി ക്രൂസ് മിസൈൽ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഖൈബർ ബസ്റ്റർ എന്ന മിസൈൽ അവരുടെ ആഗ്നേയാസ്ത്രമാണ്. ഫത്താഹ് എന്ന പേരിലുള്ള ഹൈപ്പർസോണിക് മിസൈൽ കൈയിലുണ്ടെന്നും ഇറാൻ…
Read Moreഇസ്രയേലിനെതിരെ തുർക്കിയും; ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്
ടെഹ്റാൻ: ഇറാന്റെ ദേശീയ മാധ്യമം ആക്രമിച്ചതിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ. ഇപ്പോൾ ചെയ്യുന്നതിൽ ഇസ്രയേൽ ഖേദിക്കുമെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു. ദേശീയ മാധ്യമം ആക്രമിച്ചതിന് ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ട്. ജനങ്ങൾ ടെൽഅവീവ് ഒഴിയണമെന്നാണ് ഇറാന്റെ നിർദേശം. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമയനി ഇല്ലാതായാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എബിസി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം. ഇറാനെതിരായ ഇസ്രയേലിന്റെ തുടര്‍ച്ചയായ സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. സംഘര്‍ഷം വഷളാക്കുന്നതിന് പകരം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. ഖമയനിയെ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി ഡോണള്‍ഡ് ട്രംപ് വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. സംഘര്‍ഷം വഷളാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ ഇടപെടല്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇറാൻ അമേരിക്കക്കാരെ…
Read Moreഇസ്രയേൽ-ഇറാൻ സംഘർഷം; ഷാർജയിലേക്കും ദുബായിയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കി
കണ്ണൂർ: വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ കാരണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കും ദുബായിയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു. ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വ്യോമപാത താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാതയിൽ നേരത്തെ തന്നെ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയിൽ തിരക്കേറിയതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതമാവുന്നത്. ഗൾഫിലെ വേനൽ അവധി കൂടിയായതിനാൽ നാട്ടിലേക്ക് വരാൻ കാത്തിരുന്ന പ്രവാസികളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
Read More