ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭരണാധികാരി, സ്വർണത്തിൽ തീർത്ത പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്ന സുൽത്താൻ, കൊട്ടാരവും മുറികളുമെല്ലാം സ്വർണമയം. ആഹ്ളാദവും സംതൃപ്തിയും നിറഞ്ഞ നാട്… ലോകത്തിന് മുന്നിൽ ബ്രൂണെ എന്ന രാജ്യത്തെക്കുറിച്ചുള്ള ചിത്രങ്ങൾ ഇതിനുമപ്പുറമാണ്. . ‘ബ്രൂണെ ദാറുസ്സലാം-ശാന്തിയുടെ താവളം’ എന്ന് രാജ്യത്തിന്റെ പേരിനൊപ്പം ചേർത്തുവച്ചിരിക്കുന്ന ആ പ്രദേശം അത് എത്രമാത്രം ശരിയാണെന്ന് ഓരോ നിമിഷവും സഞ്ചാരികളെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായാണ് ബ്രൂണെ അടുത്തിടെ വീണ്ടും വാർത്തകളിൽ ഇടംനേടിയത്. രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറി മോദി. ഇനി ഇരുരാജ്യങ്ങൾക്കും കൈവരുന്നത് വികസനത്തിന്റെയും പര്യവേഷണത്തിന്റെയും നാളുകൾ. നരേന്ദ്ര മോദിയുടെ സന്ദർശനം ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പുർ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവയാൽ ചുറ്റപ്പെട്ട, ഇന്തോ-പസഫിക്കിന്റെ മധ്യഭാഗത്ത് തെക്കുകിഴക്കൻ ഏഷ്യയിലെ ബോർണിയോ ദ്വീപിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ബ്രൂണെ ഇന്ത്യയ്ക്ക് പ്രധാനമാണ്. ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു…
Read MoreCategory: RD Special
ഓണക്കാഴ്ചകൾ….
പാർട്ടിയുടെ പതിവുശീലങ്ങൾ തെറ്റിച്ച നേതാവ് (സീതാറാം യെച്ചൂരി-1952-2024)
ഇന്ത്യൻ കമ്യൂണിസത്തിന്റെ ജനകീയമുഖമായിരുന്നു സീതാറാം യെച്ചൂരി. കമ്യൂണിസ്റ്റുകാരനായി ഉറച്ചുനിന്നുകൊണ്ടുതന്നെ സാധാരണ കമ്യൂണിസ്റ്റുകളേക്കാൾ ഇന്ത്യയോളം വളർന്ന രാഷ്ട്രീയ തന്ത്രജ്ഞനായ ബഹുമുഖപ്രതിഭ. ഏറെ അകലെയുള്ള ഒരു സ്വപ്നമാണ് വിപ്ലവം എന്ന തിരിച്ചറിവ് സമ്മാനിച്ച സൗമ്യത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. മാർക്സിസം മുതൽ മതരാഷ്ട്രീയം വരെ നിതാന്ത ജാഗ്രതയോടെ നിരീക്ഷിച്ചു രൂപപ്പെടുത്തിയ ആശയതീക്ഷ്ണതയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ആറു പതിറ്റാണ്ടോളം ചുവപ്പുപതാകയുടെ ഓരംപറ്റി നടന്ന യെച്ചൂരി പ്രായോഗികവാദിയായ ഇടതുനേതാവ് കൂടിയായിരുന്നു. തെലുങ്കാന പ്രക്ഷോഭകാലത്ത് മൊട്ടിട്ട്, അടിയന്തരാവസ്ഥയുടെ ചൂടേറ്റ് തളരാതെ മുന്നേറിയ യെച്ചൂരി മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഇടതുപക്ഷത്തിന് ബൗദ്ധികാടിത്തറയും രാജ്യത്തെ മതനിരപേക്ഷ ചേരിക്ക് പോരാട്ടത്തിനുള്ള ഊർജവും സംഭാവന ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. സംഘടനയ്ക്കുള്ളിൽ പലപ്പോഴും കടുകട്ടിയായ നിലപാടുകളെ തള്ളിപ്പറഞ്ഞ് മാനവികപക്ഷത്തിനൊപ്പം ചേരാൻ ധൈര്യം കാണിച്ചിട്ടുള്ള യെച്ചൂരി പാർട്ടിയിലെ പല പതിവുകളും തിരുത്തിത്തന്നെയാണ് ജനറൽ സെക്രട്ടറി പദവിവരെ എത്തിയത്.പ്രാദേശിക, ജില്ലാ, സംസ്ഥാന ഘടകങ്ങളിലൊന്നും പ്രവർത്തിക്കാതെ നേരിട്ട് കേന്ദ്ര കമ്മിറ്റികളിൽ…
Read Moreസ്വര്‍ണം മുക്കുപണ്ടമാകും ബാങ്കിലെ തട്ടിപ്പുവഴി!
നിക്ഷേപങ്ങൾക്ക് ഏറ്റവും സുരക്ഷിതമായി നമ്മള് കരുതുന്നത് ബാങ്കുകളെയാണ്. സാധാരണക്കാരും പണക്കാരും സ്വന്തം സമ്പാദ്യം സൂക്ഷിക്കാന്‍ സമീപിക്കുന്ന ഒരിടം. പക്ഷെ നാള്‍ക്കുനാള്‍ വരുന്ന പ്രധാന തട്ടിപ്പ് വാര്‍ത്തകള്‍ ബാങ്കുകളെ സംബന്ധിച്ചതാണെന്നാണ് ഞെട്ടിക്കുന്നത്. ഒരു ബാങ്ക് മാനേജര്‍ വിചാരിച്ചാല്‍ എന്തും നടക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിലുണ്ടായ തട്ടിപ്പാണ് അതില്‍ ഏറ്റവും അവസാനത്തേത്. കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നു 17 കോടിയോളം രൂപ തട്ടിയെടുത്തത് ഒരുവര്‍ഷം മുന്‍പാണ്. സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നും കോര്‍പറേഷന്റെ എട്ട് അക്കൗണ്ടുകളില്‍ നിന്നുമായി 21 കോടിയോളമാണ് തട്ടിയെടുത്തത്. കേസില്‍ പ്രതി കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ സീനിയര്‍ മാനേജറായിരുന്നു. ഒടുവില്‍ ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. നടപടി അവിടെ തീര്‍ന്നു. നഷ്ടപ്പെട്ട പണം കോര്പറേഷന് ബാങ്ക് തിരികെ നല്കി തടിയൂരി. വടകരയില്‍ നടന്ന…
Read Moreകംബോഡിയയിൽ സൈബർ തട്ടിപ്പ് ജോലി! കൊയ്യുന്നത് കോടികൾ
കംബോഡിയിലെ സൈബർ തട്ടിപ്പ് കേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ട കാസർഗോഡ് സ്വദേശിയുടെ വെളിപ്പെടുത്തൽ പയ്യന്നൂര്‍: ട്രേഡിംഗ് ബിസിനസുമായി ബന്ധപ്പെട്ട ജോലിക്കായാണ് കാസര്‍ഗോഡ് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ കംബോഡിയയിൽ എത്തിയത്. (യുവാവിന്റെ അഭ്യര്‍ഥന മാനിച്ച് വാര്‍ത്തയില്‍ പേര് ഒഴിവാക്കുന്നു). കംബോഡിയയിൽ എത്തിയ യുവാവ് ചെന്നു പെട്ടത് സൈബർ തട്ടിപ്പുകരുടെ പിടിയിൽ. അഞ്ചുലക്ഷത്തോളം രൂപ നഷ്ടപ്പെട്ട യുവാവിന് ജീവൻ നഷ്ടപ്പെടാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രം. നാട്ടില്‍ തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശി, കംബോഡിയയിൽ സ്കാമിംഗ് കമ്പനിക്കാരുടെ പിടിയിലകപ്പെട്ടതിനെക്കുറിച്ച് രാഷ്ട്രദീപികയോട് സംസാരിച്ചു. കംബോഡിയയിൽ സൈബർ തട്ടിപ്പ് ഒരു ജോലിയാണെന്നും കൊയ്യുന്നത് കോടികളാണെന്നും യുവാവ് പറയുന്നു. ജോലി തേടി കംബോഡിയയിൽ ഒരു സുഹൃത്തിന്റെ അച്ഛൻ വഴിയാണ് കംബോഡിയ യാത്രയ്ക്കു കളമൊരുങ്ങിയത്. അത്യാവശ്യം ഇംഗ്ലീഷ് പരിജ്ഞാനവും സോഷ്യല്‍ മീഡിയയിലെ പരിജ്ഞാനവും വേഗത്തില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവുമാണ് യോഗ്യതയായി ആവശ്യപ്പെട്ടിരുന്നത്. പ്രതിമാസം 60,000 രൂപയായിരുന്നു വേതനമായി നിശ്ചയിച്ചിരുന്നത്. വിസ അവിടെനിന്ന് ശരിയാക്കാമെന്നായിരുന്നു വ്യവസ്ഥ. കൂടെയുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്ന…
Read Moreഓണത്തപ്പനൊരുക്കി അമ്പതാണ്ട്
മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല്പത്തിന് മിഴിവേകാന്‍ ഇത്തവണയും സരസുവിന്റെ ഓണത്തപ്പന്മാര് ഒരുങ്ങിക്കഴിഞ്ഞു. ചിങ്ങം പിറന്നാല്‍ തൃപ്പൂണിത്തുറ എരൂര്‍ കോഴിവെട്ടുംവെളി അറക്കപ്പറമ്പില്‍ വീട്ടില്‍ സരസുവിന് തിരക്കാണ്. കളിമണ്ണ് കുഴച്ച് 74കാരിയായ സരസു തനിയെ ഉണ്ടാക്കുന്ന ചെറുതും വലുതുമായ ഓണത്തപ്പന്മാര് വെയിലത്ത് ഉണക്കാന്‍ വച്ചിരിക്കുന്നത് ഇവിടെ എത്തുന്നവരുടെ മനം നിറയ്ക്കുന്ന കാഴ്ചയാണ്. എറണാകുളത്തുകാര്‍ക്ക് ഓണത്തപ്പനില്ലാത്ത പൂക്കളവും ഓണാഘോഷവുമില്ല. ഓണത്തപ്പനെ നിര്‍മിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന തൊഴിലാളിയാണ് ഈ രംഗത്ത് അമ്പത് വര്‍ഷം പിന്നിട്ട സരസു. അമ്മ ഉണ്ടാക്കിയ ഓണത്തപ്പന്മാര്മണ്പാത്രനിര്മാണം കുലത്തൊഴിലാക്കിയ കുടുംബമാണ് സരസുവിന്റേത്. തീരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ആലുവയിലെ വീട്ടില്‍ അമ്മ പാപ്പി ഓണത്തപ്പനെ മെനഞ്ഞുണക്കി വില്പന നടത്തിയിരുന്നത് കണ്ടാണ് സരസു വളര്‍ന്നത്. അന്നൊക്കെ ഓണക്കാലത്ത് ഓണത്തപ്പന്മാരെ ഉണ്ടാക്കാനായി അമ്മയ്ക്കൊപ്പം കൂടുമായിരുന്നു. തൃപ്പൂണിത്തുറ എരൂര്‍ അറക്കപ്പറമ്പില്‍ രാജന്റെ ജീവിതസഖിയായതോടെയാണ് സരസു ഇതിന്റെ നിര്‍മാണത്തില്‍ സജീവമായായത്. മണ്‍പാത്ര നിര്‍മാണത്തിനൊപ്പം…
Read Moreമാനസമൈനേ വരൂ… മലയാളത്തിന് മനോഹര മെലഡികൾ സമ്മാനിച്ച സലിൽ ചൗധരിയുടെ 29ാം ചരമവാർഷികം സെപ്റ്റംബർ അഞ്ചിന്
അനുഗൃഹീത നടൻ മധു ജീവൻ നൽകിയ ചെമ്മീനിലെ പരീക്കുട്ടി നെഞ്ച് പൊട്ടി പാടുന്ന “മാനസമൈനേ വരൂ.. ‘ ഇന്നും വിങ്ങലോടെ ഏറ്റുപാടുന്നവരിൽ എത്രപേർ സലിൽ ചൗധരിയെ ഓർമിക്കാറുണ്ട് എന്നറിയില്ല. ബംഗാളിൽ ജനിച്ച് ആസാമിൽ വളർന്ന സലിൽ ചൗധരിയാണ് ഇന്നും മലയാളത്തെ കുത്തിനോവിക്കുന്ന മാനസമൈനേ എന്ന എക്കാലത്തേയും മലയാള സിനിമാ വിരഹഗാനത്തിന് പിന്നിൽ എന്ന് മറക്കാതിരിക്കുക. എല്ലാ അതിരുകളും കടന്ന് മനുഷ്യത്വത്തിലേക്ക്, മനുഷ്യഹൃദയങ്ങളിലേക്ക്, ഏകതയിലേക്ക് പറന്നെത്തുന്നതാണ് സംഗീതമെന്ന് വിശ്വസിച്ചു സലിൽ ചൗധരി. ഈണം പകരുന്പോൾ മറ്റെല്ലാം മറന്ന് അനന്തമായ ചിറകുകൾ വിടർത്തി സംഗീതത്തിന്റെ മാത്രം ആകാശത്തിലേക്ക് പറന്നുയരുമായിരുന്നു സലിൽ ചൗധരി. ഏറ്റവും സൂക്ഷ്മമായ, പരിപൂർണമായ സംഗീതം അത് മാത്രമേ ഉണ്ടാവുകയുള്ളു മനസിൽ. അതൊരു അന്വേഷണമോ പരീക്ഷണമോ ഒക്കെയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതവും പാശ്ചാത്യ സംഗീതവും ഉൾപ്പെടുന്ന ശാസ്ത്രീയ സംഗീതത്തിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നുവെങ്കിലും സിനിമാ സംഗീതത്തിൽ താനൊരിക്കലും ശാസ്ത്രീയ അടിത്തറ ഉപയോഗിച്ചിട്ടില്ലെന്ന്…
Read Moreഎല്ലാം ഒരു ഗ്രേസ്…
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രൻസ് ഹണിമൂണ്‍സ് എന്ന വെബ് സീരിസിൽ ഒരല്പം മാനസിക വെല്ലുവിളിയുള്ള ലില്ലിക്കുട്ടി എന്ന കഥാപാത്രമായെത്തി കൈയടി നേടുകയാണ് നടി ഗ്രേസ് ആന്റണി. നിതിൻ രണ്‍ജി പണിക്കർ ഒരുക്കിയ നാഗേന്ദ്രൻ ഹണിമൂണ്‍സിലെ ലില്ലിക്കുട്ടിയെ മലയാളികൾ ഏറ്റെടുത്തതിൻറെ സന്തോഷത്തിലാണ് ഗ്രേസ് ആന്റണി. “മലയാളം വേണോ ഹിന്ദി വേണോ തമിഴ് വേണോ’ എന്നൊരൊറ്റ ചോദ്യത്തിലൂടെ ആദ്യ സിനിമയിലൂടെത്തന്നെ പ്രേക്ഷകരെ ഒന്നാകെ കൈപ്പിടിയിലാക്കിയ താരമാണ് ഗ്രേസ്. സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ നിറയുന്നത് ‘ജോസേട്ടനെന്നെ ഇഷ്ടായോ…’’ എന്നു തുടങ്ങുന്ന ലില്ലിക്കുട്ടിയുടെ ആദ്യ വെബ്സീരിസിലെ ഡയലോഗുകളാണ്. അപ്രതീക്ഷിതമായി ചിരിക്കുകയും കരയുകയും ആക്രമിക്കുകയും ചെയ്യുന്ന ലില്ലിക്കുട്ടിയെ കണ്ട പലരും പറഞ്ഞത് മലയാളത്തിന് അകാലത്തിൽ നഷ്ടപ്പെട്ടുപോയ നടി കല്പന തിരിച്ചുവന്നിരിക്കുന്നുവെന്നാണ്. ഗ്രേസ് ആന്റണിയെ ഉർവശിയോടും കല്പനയോടും ബിന്ദു പണിക്കരോടുമൊക്കെ ഉപമിക്കുന്നവരുണ്ട്. എന്നാൽ, അവരുടെ അഭിനയ മികവിനൊപ്പമെത്താൻ തനിക്കൊരിക്കലും കഴിയില്ലെന്നു ഗ്രേസ് ആന്റണി…
Read Moreനഗരവീഥികൾ അമ്പാടിയായി
കോട്ടയം: നഗരവീഥികൾ അമ്പാടിയായി. ഓടക്കുഴലും മയില്പീലിയും പീതാംബരവും ധരിച്ച ഉണ്ണിക്കണ്ണന്മാര് വീഥികള്‍ കൈയടക്കിയതോടെ ജില്ലയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ വര്‍ണാഭമായി. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നെത്തിയ ചെറു ശോഭായാത്രകൾ നഗരത്തിലെത്തി മഹാ ശോഭായാത്രയായി സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ചു. പൂണ്യമീ മണ്ണ് പവിത്രമീ ജന്മം എന്ന സന്ദേശം ഉയര്‍ത്തി ജില്ലയിലെ 3500 സ്ഥലങ്ങളിലാണ് ശീകൃഷ്ണ ജയന്തി ശോഭായാത്ര നടത്തിയത്. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ പ്രത്യേക ക്രമീകരണങ്ങളോടെയായിരുന്നു ആഘോഷങ്ങൾ. ശോഭായാത്രയുടെ തുടക്കത്തില്‍ വയനാട് ദുരന്ത ബാധിതര്‍ക്കായി അനുസ്മരണവും പ്രാര്‍ഥനയും എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സമൂഹത്തിന്റെ കരുതലായി സ്നേഹനിധി സമര്‍പ്പണവും നടത്തി. ഉറിയടി, നിശ്ചല ദൃശ്യം, മയക്കുമരുന്നു ലഹരിക്കെതിരെ സമൂഹ പ്രതിജ്ഞ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ കോട്ടയം നഗരത്തില്‍ തളിയക്കോട്ട, അമ്പലക്കടവ്, മുട്ടമ്പലം, വേളൂര്‍, പറപ്പാടം, കോടിമത, തിരുനക്കര തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര സെന്‍ട്രല്‍ ജംഗ്ഷനില്‍…
Read Moreമലയാള സിനിമാ നടിമാരുടെ ശാപം തിരിഞ്ഞുകൊത്തുമ്പോൾ…
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതുമുതൽ മലയാള ചലച്ചിത്രലോകമാണ് എങ്ങും സംസാരവിഷയം. പത്ര, ദൃശ്യമാധ്യമങ്ങൾക്കുപരി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സിനിമാലോകത്തെ സദാചാരം ചികയുകയാണ്. ശക്തികുറഞ്ഞ അവസ്ഥയിലാണെങ്കിലും ചില ചലച്ചിത്രപ്രവർത്തകർ, പ്രത്യേകിച്ചു നടീനടന്മാർ പ്രതിരോധവുമായി രംഗത്തുണ്ട്. “സിനിമാലോകത്തു മാത്രമല്ലല്ലോ സ്ത്രീപീഡനം’ എന്ന ചോദ്യമാണ് അവർക്ക് ആകെ തിരിച്ചുചോദിക്കാനുള്ളത്. വിഷയം പൊതുജനങ്ങൾ ചർച്ചയാക്കുന്നതിലുള്ള അമർഷവും ചിലർ പങ്കുവയ്ക്കുന്നു. ഇതൊക്കെ കാണുമ്പോൾ ഇൻ ഹരിഹർ നഗറിലെ ജഗദീഷിന്റെ അപ്പുക്കുട്ടനെയാണ് ഓർമവരുന്നത്. തന്നെ തട്ടിയിട്ടു മരുന്നുപൊട്ടിച്ച അപ്പുക്കുട്ടനോടു പറവൂർ ഭരതന്റെ കഥാപാത്രം ദേഷ്യപ്പെടുമ്പോൾ, ‘ഞാൻ മാത്രമല്ല, അവരുമുണ്ട്’ എന്നു കൂട്ടുകാരെ ചൂണ്ടിക്കാണിക്കുന്ന രക്ഷപ്പെടൽതന്ത്രം. സിനിമാപ്രവർത്തകരെ, പ്രത്യേകിച്ചു മലയാളസിനിമാപ്രവർത്തകരെ സമൂഹമധ്യത്തിൽ സദാചാരവിരുദ്ധരായി ചിത്രീകരിച്ചത് ആരാണ്? മാധ്യമങ്ങളും ജനങ്ങളുമാണോ? അല്ല എന്നാണ് ഉത്തരം. ആ പാപക്കറ പുരണ്ടിരിക്കുന്നതു സിനിമക്കാരിൽതന്നെയാണ്. വിശദീകരിച്ചാൽ, സംവിധായകരിലും എഴുത്തുകാരിലും. അതിൽ മുന്നിൽനിൽക്കുന്നത് “ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ എന്ന ചിത്രമാണ്. കെ.ജി.…
Read More