ബന്ധുക്കളായ യുവതികളെ കാണാതായി: ദിവസങ്ങൾ ശേഷം രണ്ടാളും മടങ്ങി വന്നത് ‘വിവാഹിതരായി’; തീരുമാനത്തിൽ നിന്നും പിന്മാറി തങ്ങളോടൊപ്പം മടങ്ങിവരണമെന്ന് ബന്ധുക്കൾ

ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായതോടെ നാടെങ്ങും പാഞ്ഞ് വീട്ടുകാരും നാട്ടുകാരും. പോലീസ് സ്റ്റേഷനിലെത്തി വീട്ടുകാർ ഇരുവരേയും കാണാനില്ലന്ന് പരാതിയും എഴുതിക്കൊടുത്തു. പോലീസും പെൺകുട്ടികൾക്കായി തെരച്ചിൽ ആരംഭിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ആണ് സംഭവം. പോലീസ് അന്വേഷണം ഊർജിതമാക്കി. രണ്ടുപേരേയും കണ്ടെത്താൻ സാധിച്ചില്ല. എന്നാല്‍ ദിവസങ്ങൾക്ക് ശേഷം മടങ്ങി വന്ന പെണ്‍കുട്ടികൾ പോലീസ് സ്റ്റേഷനിൽ എത്തി തങ്ങൾ പരസ്പരം വിവാഹിതരായിയെന്ന് അറിയിച്ചു. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും ഇവർ പോലീസിനോട് വെളിപ്പെടുത്തി. പോലീസ് സ്റ്റേഷനിലെത്തിയ യുവതികളിൽ ഒരാൾ വരന്‍റെ വേഷത്തിലും മറ്റേയാൾ വധുവിന്‍റെ വേഷത്തിലുമായിരുന്നു. ഒന്നര വർഷത്തോളമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചെന്നും ജീവിക്കുന്നെങ്കിൽ ഒന്നിച്ചുണ്ടാകുമെന്നും ഇവർ പറഞ്ഞു. എന്നാൽ തീരുമാനത്തിൽ നിന്നും പിന്മാറി തങ്ങളോടൊപ്പം മടങ്ങിവരണമെന്ന് ബന്ധുക്കൾ യുവതികളോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് വഴങ്ങിയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Read More

പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല…. ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: വിപഞ്ചികയ്ക്കു പിന്നാലെ അതുല്യ

തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. പട്ടിയെപോലെ തല്ലിയിട്ടുണ്ട്. ആഹാരം തന്നില്ല. കൊല്ലംജില്ലയില്‍ ജനിച്ചുവളര്‍ന്നു ഭര്‍ത്താവിനൊടൊപ്പം ഷാര്‍ജയില്‍ താമസിക്കുമ്പോള്‍ പിഞ്ചുകുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്ത വിപഞ്ചിക എന്ന യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നന്നതാണ്. വിപഞ്ചികയും ഭര്‍ത്താവ് നിതീഷും മകള്‍ വൈഭവിയുമായി സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബമായിട്ടാണ് അയല്‍വാസികള്‍ പോലും കരുതിയിരുന്നത്. അവര്‍ക്കിടയില്‍ ഇത്രയ്ക്ക് വലിയ പ്രശ്നമുണ്ടെന്ന് മരണവാര്‍ത്ത കേട്ടപ്പോഴാണ് പലര്‍ക്കും മനസിലായത്.കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയനും(33) മകള്‍ വൈഭവിയുമാണ് ഷാര്‍ജയിലെ അല്‍ നഹ്ദയിലെ ഫളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് നിതീഷുമായി വിപഞ്ചിക ഒരു വര്‍ഷത്തിലേറെയായി അകല്‍ച്ചയില്‍ കഴിയുക ആയിരുന്നു. ഈ സമയത്ത് താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദതെക്കുറിച്ചു അടുത്ത ഒരു ബന്ധുവിന് അയച്ച ശബ്ദസന്ദേശം ഇപ്പോള്‍ പുറത്ത്…

Read More

ആര്‍ത്തിമൂത്തവര്‍ ഉറഞ്ഞുതുള്ളുന്നു: സ്ത്രീധനം കുറഞ്ഞതിന്‍റെ പേരിൽ ജീവനൊടുക്കുന്ന പെൺകുട്ടികൾ…

 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയാണ് കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതിയെ(25) നാഗര്‍കോവിലേക്കു വിവാഹം കഴിപ്പിച്ചയച്ചത്. എന്നാല്‍ വെറും ആറുമാസമാണ്  ഈ  വിവാഹജീവിതം  നിലനിന്നുള്ളൂ. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള വിവാഹം.   സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്‍റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചെന്നും ശബ്ദസന്ദേശത്തില്‍ ശ്രുതി പറയുന്നുണ്ട്. ശ്രുതിയുടെ പിതാവ് കോയമ്പത്തൂരില്‍ തമിഴ്നാട് വൈദ്യുതി വകുപ്പിലാണ് ജോലി ചെയ്തിരുന്നത്.   ശ്രുതിയുടെ ഭര്‍ത്താവ് കാര്‍ത്തി ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. കാര്‍ത്തിയുടെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. ഭര്‍ത്താവിനൊപ്പം വീടിനു പുറത്തു പോകാന്‍ അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവിന്‍റെ അമ്മ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശ്രുതിയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു.   നൊമ്പരമായി താരയും മക്കളും    നിഷ്‌കളങ്കരായ രണ്ടു കുരുന്നുകളുടെ കളി ചിരി…

Read More

കുളിച്ചു കയറുന്ന ലാഘവത്തോടെ പോയി കുളിമുറിയിൽ പ്രസവിച്ചു: നവജാത ശിശുവിനോട് യുവതി ചെയ്തത്…

ന്യൂഡൽഹി: കുളിമുറിയിൽ പ്രസവിച്ചശേഷം നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് 26കാരിയായ വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. 2023 മുതൽ പട്ടേൽ നഗറിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് റായ്ബറേലി സ്വദേശി റോഷ്‌നിയെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 26ന് വീട്ടുടമയും കുടുംബവും ഒരു പാർട്ടിക്ക് പുറത്തുപോയപ്പോൾ റോഷ്‌നി ഒറ്റയ്ക്ക് കുളിമുറിയിൽ കുഞ്ഞിനെ പ്രസവിച്ചു. സാമൂഹിക അപകീർത്തി ഭയന്ന് കുഞ്ഞിനെ തുണികൊണ്ട് കഴുത്തുഞെരിച്ച് കൊന്നതായി അവർ പോലീസിനോട് പറഞ്ഞു. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി കെട്ടിടത്തിന്‍റെ ചവറ്റുകൊട്ടയിൽ വലിച്ചെറിയുകയായിരുന്നു. ജൂലൈ 28ന് വെസ്റ്റ് പട്ടേൽ നഗറിലെ ഒരു ഫ്ലാറ്റിന്‍റെ പാർക്കിംഗ് ഏരിയയിൽ വെളുത്ത പ്ലാസ്റ്റിക് ബാഗിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പട്ടേൽ നഗർ പോലീസ് പറഞ്ഞു. കാമുകനിൽനിന്ന് ഗർഭിണിയായ യുവതി വിവരം കാമുകനെ അറിയിച്ചെങ്കിലും ഇയാൾ പിന്തുണച്ചിരുന്നില്ല. വയർ വീർക്കുന്നതിന് കാരണമായ രോഗാവസ്ഥ തനിക്കുണ്ടെന്ന് അവകാശപ്പെട്ടാണ് യുവതി തന്‍റെ…

Read More

ലാഭത്തിൽ കുതിച്ച് മെട്രോ: പ്രവര്‍ത്തനലാഭത്തില്‍ ഹാട്രിക്കടിച്ച് കൊച്ചി മെട്രോ

കൊച്ചി: നഷ്‌ടത്തിലാകുമെന്നു കരുതിയ കൊച്ചി മെട്രോ തുടര്‍ച്ചയായി മൂന്നാം വര്‍ഷത്തിലും പ്രവര്‍ത്തനലാഭത്തില്‍. 2024-25 സാമ്പത്തികവര്‍ഷത്തില്‍ 33.34 കോടിയുടെ പ്രവര്‍ത്തനലാഭമാണു റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.4 കോടിയുടെ വര്‍ധന. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ വരുമാനം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളുടെ വിജയമാണിതെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 2017-18 ല്‍ 24.19 കോടിയുടെ പ്രവര്‍ത്തനനഷ്‌ടത്തിലാണു കൊച്ചി മെട്രോയുടെ ആദ്യവര്‍ഷം കടന്നുപോയത്. 2018-19 ല്‍ നഷ്‌ടം 5.70 കോടിയായി കുറയ്ക്കാനായി. 2019-20 ല്‍ വീണ്ടും 13.92 കോടിയായും 2020-21 ല്‍ 56.56 കോടിയായും നഷ്‌ടം വര്‍ധിച്ചു. എന്നാല്‍ 2021-22 ല്‍ നഷ്‌ടം 34.94 കോടിയായി കുറയ്ക്കാനായി. തുടര്‍ന്നുള്ള വര്‍ഷം മെട്രോയ്ക്ക് സുവര്‍ണകാലമായിരുന്നു. 2022-23 ല്‍ നഷ്‌ടത്തില്‍നിന്നു ലാഭത്തിലേക്ക് മാറി. 5.35 കോടിയാണ് ആ വര്‍ഷം മിച്ചം വയ്ക്കാനായത്. 2023-24ല്‍ 22.94 കോടി പ്രവര്‍ത്തനലാഭത്തോടെ വരുമാനം മെച്ചപ്പെടുത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 45…

Read More

തീക്കനല്‍ പോലെ ചുട്ടുപഴുത്ത ലോഹത്തില്‍ ഭാരമേറിയ കൂടം മേടുന്ന ശബ്ദം… ഉലയൂതുന്ന ആലകള്‍ വിസ്മൃതിയിലേക്ക്

കോട്ടയം: ഉലയൂതുന്ന ആലകള്‍ വിസ്മൃതിയിലേക്ക്. തീക്കനല്‍ പോലെ ചുട്ടുപഴുത്ത ലോഹത്തില്‍ ഭാരമേറിയ കൂടം മേടുന്ന ശബ്ദം. കേരളത്തിലെ ഓരോ നാട്ടിന്‍പുറത്തെയും പ്രഭാതങ്ങളെ മുഖരിതമാക്കിയകാലം ഓര്‍മയാകാന്‍ ഇനി അധികം നാളില്ല. ഇടയാഴം പാഴുശേരിയില്‍ അശോകന്‍റെ വാക്കുകളിങ്ങനെയാണ്. ഇരുമ്പ് പണിക്കാര്‍, ഓട്ടുപാത്രം നിര്‍മ്മിക്കുന്നവര്‍, മരപ്പണിക്കാര്‍ അങ്ങനെ പല വിഭാഗങ്ങളായി വിഭജിച്ച വിശ്വകര്‍മജര്‍ ഒരു കാലത്ത് നാടിന്‍റെ അഭിവാജ്യ ഘടകങ്ങളായിരുന്നു. കാര്‍ഷികവൃത്തിക്കുള്ള തൂമ്പ മുതല്‍ വീട്ടുപകരണങ്ങള്‍ എല്ലാം നിര്‍മിക്കുന്ന ഇരുമ്പ് പണിക്കാരനും അയാളുടെ ആലയില്‍ തൊഴില്‍ ഉപകരണങ്ങളുമായി എത്തുന്ന മനുഷ്യരും, ആലകളില്‍ ഇരുമ്പ് മേടുന്ന ശബ്ദവും, തീക്കനല്‍ പോലെ തിളങ്ങുന്ന ലോഹത്തിന്‍റെ ചീളുകള്‍ മിന്നല്‍പിണരുകള്‍ പോലെ ചിതറുന്നതും നാട്ടുമ്പുറങ്ങളിലെ നിത്യകാഴ്ചയായിരുന്നു. ഇന്ന് എല്ലാ ഉപകരണങ്ങളും വ്യവസായിക അടിസ്ഥാനത്തില്‍ ഫാക്ടറികളില്‍ നിര്‍മിച്ച് മാര്‍ക്കറ്റിലെത്തുമ്പോള്‍, കൈകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ഉലയും, ഇരുമ്പിന്‍റെ കൂടത്തില്‍ അടിച്ചു പരത്തി ആയുധങ്ങളാക്കുന്ന ആലയിലെ പണിക്കാരനും ഇന്ന് അന്യം നിന്നു പോകുന്ന…

Read More

ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും… വിവാഹം ജയിലിലേക്കോ: സ്ത്രീധന തുക നല്‍കിയില്ല; ഭർതൃ വീട്ടുകാർ പട്ടിണിക്കിട്ടു; അമാശയത്തില്‍ ഭക്ഷണത്തിന്‍റെ അംശം പോലുമില്ല; തുഷാരയ്ക്ക് സംഭവിച്ചത് ക്രൂര പീഡനം

മരിക്കുമ്പോള്‍ ശരീരഭാരം വെറും 21 കിലോ മാത്രമായിരുന്നു ആ പെണ്‍കുട്ടിക്ക്. അപ്പോള്‍ തന്നെ പെട്ടെന്നു സംഭവിച്ച മരണമല്ല, പതിയെ ചെയ്തു തീര്‍ത്ത പീഡന കൊലപാതകം തന്നെയെന്നു മനസിലാകും. ഈ കേസില്‍ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ജീവപര്യന്തം തടവ് ലഭിച്ചു.   അഞ്ചു വര്‍ഷത്തിലധികം നീണ്ട ക്രൂരപീഡനങ്ങള്‍ക്കൊടുവിലായിരുന്നു കൊല്ലം പൂയപ്പള്ളിയില്‍ തുഷാരയെന്ന 27-കാരി കൊല്ലപ്പെട്ടത്. സ്ത്രീധനത്തിനന്‍റെ പേരില്‍ നടന്ന അരുംകൊല. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നു തുഷാരയെ പട്ടിണിക്കിട്ടാണ് കൊലപ്പെടുത്തിയത്. വിവാഹ ശേഷം സ്വന്തം മാതാപിതാക്കളെ കാണാന്‍ ഭര്‍ത്താവും കുടുംബവും അനവദിച്ചിരുന്നില്ല.   കുഞ്ഞുങ്ങളെ ലാളിക്കുന്നതിനുപോലും വിലക്കായിരുന്നു. സ്വന്തം കുട്ടികളുടെ സ്‌കൂള്‍ രേഖകളില്‍പ്പോലും അമ്മയുടെ പേരിന്‍റെ സ്ഥാനത്ത് അമ്മായിയമ്മയുടെ പേരു ചേര്‍ത്തു. 2019 മാര്‍ച്ച് 21നാണ് ഇരുപത്തിയെട്ടുകാരിയായിരുന്ന കരുനാഗപ്പള്ളി സ്വദേശി തുഷാര മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍തൃമാതാവ് ഗീതാലാല്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2013ലായിരുന്നു പൂയപ്പള്ളി ചരുവിളവീട്ടില്‍ ചന്തുലാലും…

Read More

ഹംഗറിയില്‍ പോയാൽ ഹംഗ്രി ഇല്ലാതെ കഴിയാമെന്ന് ദന്പതികൾ: കേട്ടപാതി കേൾക്കാത്ത പാതി 2.27 ലക്ഷം കൊടുത്ത് മധ്യവസ്കൻ; പിന്നീട് സംഭവിച്ചത്…

വൈപ്പിന്‍: വിദേശ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികള്‍ മധ്യവയസ്‌കനില്‍ നിന്നും 2.27 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പറവൂര്‍ കെടാമംഗലം സ്വദേശിയായ മധ്യവയസ്‌കന്‍റെ പരാതിയില്‍ ഞാറക്കല്‍ പോലീസ് കേസെടുത്തു. ആലുവ റേഷന്‍ കട കവല ഉമപ്പറമ്പില്‍ വിജയ് ഭാര്യ അനുപമ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഹംഗറിയില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത ദമ്പതികള്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ ആറുവരെയുള്ള കാലയളവില്‍ ഫോണ്‍ പേ ,അക്കൗണ്ട് ട്രാന്‍സ്ഫര്‍ എന്നീ വഴികളിലൂടെ അഞ്ച് തവണകളായിട്ടാണ് പണം കൈപ്പറ്റിയിട്ടുള്ളത്. ബംഗളൂരുവിലുള്ള വേഗ കണ്‍സള്‍ട്ടന്‍സിയുടെ സബ് ഏജന്‍റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദമ്പതികള്‍ മധ്യ വയസ്‌കനെ പരിചയപ്പെട്ടത്. പണം നല്‍കിയിട്ടും ജോലി തരപ്പെടുത്തി നല്‍കാതെ വന്നതോടെ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ദമ്പതികള്‍ പണം നല്‍കാന്‍ തയാറായില്ല. ഞാറക്കലുള്ള ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്നാണ് പരാതിക്കാരന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളത്. ഇതോടെയാണ്…

Read More

സ്വാതന്ത്ര്യദിനത്തിൽ സ്ഥാപന മേധാവി തന്നെ ദേശീയ പതാക ഉയര്‍ത്തണം

കൊച്ചി: ഓഫീസുകള്‍,വിദ്യാലയങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒന്പതിന് ശേഷം ദേശീയ ഗാനാലാപനത്തോടൊപ്പം സ്ഥാപന മേധാവി തന്നെ ദേശീയ പതാക ഉയര്‍ത്തണമെന്ന് പൊതുഭരണ വകുപ്പിന്‍റെ നിര്‍ദ്ദേശം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 78ാം വാര്‍ഷികം ഏറ്റവും വര്‍ണാഭമായ രീതിയില്‍ ആഘോഷിക്കേണ്ടതിന്‍റെ പ്രാധാന്യം സൂചിപ്പിക്കുന്നതാണ് സര്‍ക്കുലര്‍. പതാക ഉയര്‍ത്തലിനു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തണം. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പരമാവധി ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. ഓഗസ്റ്റ് 15 ന് സംസ്ഥാന ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാവിലെ ഒന്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും.ദേശീയ ഗാനം ആലപിക്കല്‍, പോലീസ്, പാരാ മിലിട്ടറി ഫോഴ്‌സ്, സൈനിക് സ്‌കൂള്‍, അശ്വാരൂഡ പോലീസ്, എന്‍സിസി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് തുടങ്ങിയവയുടെ പരേഡും മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശവും, ജീവന്‍ രക്ഷാ പതക്കങ്ങളുടെയും വിവിധ സേനാവിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ വിതരണവും,…

Read More

ആർപ്പോയ്…ഇർറോ… ഈ ഓണം നമ്മള് പൊരിക്കും; ഓണക്കാലത്ത് ഗിഫ്റ്റ് കാർഡും കിറ്റും

തിരുവനന്തപുരം: വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയാറാണ്. അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോയുടെ വില്പനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം. ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചർ കിറ്റ് 229 രൂപയ്ക്കും ആണ് സപ്ലൈകോ…

Read More