ഹാളിലെ പരിപാടിക്ക് എഴുപത്തിയഞ്ച് പേർ മാത്രം, രാത്രി ബാറില്ല, തിയറ്ററുകളിൽ സെക്കൻഡ് ഷോയില്ല; കോവിഡ് നിയന്ത്രണങ്ങൾ അറിയാം

 

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങളുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.

നിയന്ത്രണങ്ങളും നിർദേശങ്ങളും

◙ഷോപ്പിംഗ് മാളുകളിലും മാർക്കറ്റിലും പ്രവേശനം ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവായവർക്കും വാക്സീൻ രണ്ട് ഡോസും എടുത്തവർക്കും

◙സിനിമാ തീയറ്ററുകളും ബാർ ഹോട്ടലുകളും രാത്രി ഒൻപതു മണി വരെ

◙വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള ചടങ്ങുകൾ ജില്ലാ ഭരണകൂടത്തെ മുൻ കൂട്ടി അറിയിക്കണം

◙കണ്ടെയ്ൻമെന്‍റ് സോണുകളിൽ കർശനമായ നിയന്ത്രണം തുടരും

◙അടച്ചിട്ട ഹാളിനുള്ളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ച്

◙പുറത്തെ പരിപാടികളിൽ നൂറ്റിയന്പത് പേർക്ക് പങ്കെടുക്കാം

◙വിദ്യാർഥികൾക്ക് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തും

◙ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആൾക്കാർ കൂടാതെ ശ്രദ്ധിക്കണം

◙കളക്ടർമാർക്ക് പ്രാദേശിക തലത്തിൽ 144 പ്രഖ്യാപിക്കാൻ അനുമതി

◙പോലിസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കും

◙സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കും

Related posts

Leave a Comment