ഹോം സ്റ്റേയിലെത്തിച്ച് ബലംപ്രയോഗിച്ച് പീഡിപ്പിച്ചു; ഗർഭം ധരിക്കാൻ നിർബന്ധിച്ചു; രാഹുൽ മാങ്കുട്ടത്തിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതി. രാഹുൽ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ബന്ധത്തിൽ നിന്നും പിന്മാറിയെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനും പരാതി നൽകിയതായി പെൺകുട്ടി പറഞ്ഞു. എന്നാൽ നടപടി സ്വീകരിക്കാത്തത് വേദനിപ്പിച്ചെന്നും അവർ വ്യക്തമാക്കി.

രാഹുലുമായി സൗഹൃദമുണ്ടായിരുന്നു. വിവാഹക്കാര്യം വീട്ടിൽ അറിയിച്ചപ്പോൾ രാഹുലിന് ജോലി ഇല്ലാത്തതിനാൽ വീട്ടുകാർ ബന്ധം വേണ്ടന്ന് വച്ചു. എന്നാൽ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായപ്പോൾ വീട്ടുകാർ താൽപര്യം പ്രകടിപ്പിച്ചുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ തന്നെ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചുവെന്നും പെൺകുട്ടി പറയുന്നു.

പിന്നീട് ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറി. ഇത് തന്നെ മാനസികമായും ശാരീരികമായും തളർത്തി. പോലീസിൽ പരാതി നൽകാത്തത് ഭയം കാരണമെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.

Related posts

Leave a Comment