പ്രധാനമന്ത്രി വരെ വിയർത്തു! പ്രതികൾക്കു തന്നെ പറ്റിയ ഒരു അബദ്ധമാണ് അവരെ കുടുക്കിയത്…

കുട്ടികളെ കാണാതായതോടെ നാടൊട്ടുക്കും അന്വേഷണം തുടങ്ങി. ക്യാപ്റ്റന്‍റെ മക്കളെയാണ് കാണാതായതെന്നതിനാൽ പോലീസും ഉണർന്നു. അങ്ങനെയിരിക്കെ കന്നുകാലികളെ മേയ്ക്കാൻ പോയ ധനിറാം എന്ന ഇടയൻ ഡൽഹിയിൽനിന്ന് കുറെയകലെ ഒരു ഗ്രാമത്തിൽ കണ്ടു രണ്ടു കുട്ടികൾ മരിച്ചുകിടക്കുന്നതു കണ്ടെത്തി. ധനിറാം ഈ വിവരം നൈറ്റ് പട്രോളിംഗിനു ഗ്രാമത്തിലെത്തിയ പോലീസുകാരെ അറിയിച്ചു. കുട്ടികളെ കാണാതായ കേസിൽ അന്വേഷണം നടക്കുന്ന വിവരം പോലീസുകാർക്ക് അറിയാമായിരുന്നു. അതിനാൽ ക്യാപ്റ്റനെയും ഭാര്യയെയും പോലീസ് സംഭവ സ്ഥലത്തേക്കു വിളിപ്പിച്ചു. മക്കളുടെ മൃതദേഹങ്ങൾ കണ്ട് ആ ദന്പതികൾ തകർന്നുപോയി. കൊല്ലപ്പെട്ടതു ഗീതയും സഞ്ജയുമാണെന്നു ക്യാപ്റ്റൻ മദൻ മോഹൻ ചോപ്രയും ഭാര്യയും സ്ഥിരീകരിച്ചു. പോലീസിനെതിരേ ചോപ്ര ഓഗസ്റ്റ് 29നാണ് ദില്ലി പോലീസ് സർജനായ ഡോ.ഭരത് സിംഗ് മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടത്തുന്നത്. മൃതദേഹങ്ങൾ ജീർണിച്ച് അഴുകിത്തുടങ്ങിയിരുന്നു. ഗീതയ്ക്കു നേരെ ലൈംഗികമായ ആക്രമണം സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും കുറ്റവാളികൾ പിന്നീട് അങ്ങനെ മൊഴി നൽകിയിരുന്നു. മരണകാരണമായി … Continue reading പ്രധാനമന്ത്രി വരെ വിയർത്തു! പ്രതികൾക്കു തന്നെ പറ്റിയ ഒരു അബദ്ധമാണ് അവരെ കുടുക്കിയത്…