നിലീന ചന്ദ്രന്റെ മരണത്തില്‍ അന്വേഷണ പുരോഗതിയില്ല

klm-CRIMEകോഴിക്കോട്: ബംഗളൂരില്‍ കോളജ് കാമ്പസില്‍ ബൈക്കിടിച്ചു പരിക്കേറ്റു മരിച്ച പേരാമ്പ്ര സ്വദേശിനി നിലീനാചന്ദ്രന്റെ  മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്ന്  അന്വേഷണ പുരോഗതിയില്ലെന്ന്  ആക്ഷന്‍ കൗണ്‍സില്‍.  പോലീസ് നിഷ്പക്ഷ അന്വേഷണം  നടത്താന്‍ തയാറായില്ലെങ്കില്‍ കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് നിലീനയുടെ പിതാവ് കെ.കെ. ചന്ദ്രന്‍ വാര്‍ത്താസമ്മേ ളനത്തില്‍ അറിയിച്ചു. അപകടം നടന്നയുടന്‍ നിലീനയെ അവള്‍ പഠിക്കുന്ന  ആശുപത്രിയില്‍  കൊണ്ടുപോയെങ്കിലും മതിയായ ചികിത്സാ സൗകര്യം അവിടെ ഉണ്ടായിരുന്നില്ല.

തലയ്ക്ക് പരിക്കേറ്റ ആളെ സുരക്ഷിതമായി മറ്റൊരു ആശുത്രിയിലെത്തിക്കാനുള്ള ആംബുലന്‍സ് പോലും അവിടെനിന്ന് ലഭിച്ചില്ല. മാത്രമല്ല നിലീനയെ  ഇടിച്ചുതെറിപ്പിച്ച വാഹനം ഓടിച്ച ആള്‍ക്കെതിരെ കേസെടുക്കുന്നതിനു പകരം പിറകിലിരുന്ന ആള്‍ക്കെ തിരെയാണ് കേസ് ഫയല്‍ ചെയ്തത്. മരണത്തിന്റെ അസ്വാഭാവി കതയെക്കുറിച്ച് ആന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട്  ആവശ്യപ്പെ ട്ടിട്ടുണ്ടെന്നും പിതാവ് അറിയിച്ചു. കാമ്പസിനകത്ത് നടന്നത് അപകടമരണ മായിട്ടും കോളജ്  അധികൃതരോ ആദ്യം പ്രവേശിപ്പിച്ച തുംകൂര്‍ ശ്രീ സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളജ് അധികൃതരോ  സംഭവം പോലീസില്‍ അറിയിച്ചിരുന്നില്ല.

സംഭവത്തിന് ദൃക്‌സാക്ഷി ആയ വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.  ബംഗളൂരില്‍ എംഡിഎസ് വിദ്യാര്‍ഥി നിയും പേരാമ്പ്ര സ്വദേശിനിയുമായ നിലീന ചന്ദ്രന്‍ ഹോളി ദിനത്തില്‍ കാമ്പസിനകത്തുണ്ടായ വാഹനാപകടത്തില്‍  പരിക്കേറ്റ് ചികിത്സയിലിരിക്കെ  23 ദിവസത്തിനുശേഷം മരണപ്പെടുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍  അഡ്വ. ജലീല്‍ ഓണത്ത് പങ്കെടുത്തു.

Related posts