തൃശൂർ: കലാമണ്ഡലം ഗോപിയാശാൻ ഗുരുതുല്യനാണെന്നും ഗുരുവെന്ന നിലയിൽ അദ്ദേഹത്തെ വണങ്ങാൻ ഇനിയും ആഗ്രഹമുണ്ടെന്നും തൃശൂർ ലോക്സഭ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ്ഗോപി. പാർട്ടി ജില്ലാ അധ്യക്ഷനോട് ഈ ആവശ്യം പറയുമെന്നും സുരേഷ്ഗോപി പ്രതികരിച്ചു. ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരപ്പന്റെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമർപ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അർപ്പിച്ച് അനുഗ്രഹം തേടും. ഗോപിയാശാന് പ്രയാസമുണ്ടെങ്കിൽ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തിൽ കാണാൻ കഴിയാത്തവർക്കായി മനസുകൊണ്ട് പൂജ അർപ്പിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കലാണ്ഡലം ഗോപിയുടെ മകന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ കൂടുതൽ പ്രതികരണം നടത്തുകയായിരുന്നു സുരേഷ് ഗോപി. പാർട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും ഏൽപ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ എല്ലാ കാര്യങ്ങളും ഏൽപ്പിക്കുന്നത് ബിജെപി ജില്ലാ…
Read MoreCategory: Thrissur
പാലപ്പിള്ളിയില്‍ ജനവാസമേഖലയില്‍ നിലയുറപ്പിച്ച് 75ഓളം കാട്ടാനകള്‍; ഭയന്ന് വിറച്ച് ജനം
പാലപ്പിള്ളി (തൃശൂർ) : ജനവാസമേഖലയില്‍ ഭീതിപരത്തി കാട്ടാനക്കൂട്ടങ്ങള്‍. മേഖലയില്‍ 75 ഓളം ആനകളാണ് വിവിധയിടങ്ങളിലായി തമ്പടിച്ചിരിക്കുന്നത്. കാരികുളത്തും പത്തുകുളങ്ങരയിലും പിള്ളതോടിന് സമീപവും എലിക്കോടും കാട്ടാനക്കൂട്ടം ഇറങ്ങിയിരിക്കുന്നത്. കാരികുളത്ത് ഇറങ്ങിയ കാട്ടാനകള്‍ ജനവാസമേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കാരികുളം ബംഗ്ലാവിന് സമീപം ഇറങ്ങിയ 15ഓളം കാട്ടാനകളില്‍ നാലെണ്ണം വനമേഖലയിലേക്ക് കയറിപ്പോകാതെ ജനവാസമേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കുട്ടിയടക്കം ഉള്ള കാട്ടാനകള്‍ ആണ് വനത്തിലേക്ക് കയറിപ്പോകാതെ ഭീതിപരത്തി ജനവാസമേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആനകളെ കാടുകയറ്റാന്‍ നാട്ടുകാരും വനപാലകരും ശ്രമിക്കുന്നുണ്ടെങ്കിലും ആനകള്‍ ജനവാസമേഖലയില്‍ തുടരുകയാണ്. രാവിലെ പിള്ളത്തോട് പാലത്തിന് സമീപവും കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. ആനക്കൂട്ടം രാവിലെ പിള്ളത്തോട് ഭാഗത്ത് റോഡ് മുറിച്ചുകടന്നാണ് തൊട്ടടുത്ത റബ്ബര്‍ തോട്ടത്തിലേക്ക് പോയത്. ആനകളെ കണ്ട് വഴിയാത്രക്കാരും വാഹനയാത്രികരും മാറിനില്‍ക്കുകയായിരുന്നു. പത്തുകുളങ്ങരയിലും കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി പരത്തിയിരുന്നു. രാത്രി ഇറങ്ങുന്ന കാട്ടാനകള്‍ പുലര്‍ച്ചെ വരെ പലയിടങ്ങളിലും നിലയുറപ്പിച്ച് കൃഷിനാശം വരുത്തിയാണ് റബ്ബര്‍ തോട്ടങ്ങളിലും വനമേഖലയിലും…
Read Moreഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്
തൃശൂര്‍: ചാലക്കുടിയിൽ പോലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്. ആറുമാസത്തേക്ക് നാടുകടത്താനാണ് ഡിഐജി അജിതാബീഗം ഉത്തരവിട്ടത്. ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിൻ ജാമ്യത്തിലിറങ്ങിയത്. ജീപ്പ് കത്തിച്ചത് ഉൾപ്പെടെ ചാലക്കുടി പോലീസ് സ്റ്റേഷനിൽ മൂന്നും ആളൂർ സ്റ്റേഷനിൽ ഒരു കേസിലും പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിൻ പുല്ലൻ. ഡിസംബർ 22 ന് ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് നിഥിൻ പോലീസ് ജീപ്പ് തടഞ്ഞുനിർത്തുകയും അടിച്ചുതകർക്കുകയും ചെയ്തത്. അന്നുതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ചു. ഇതിന് ശേഷം ഒളിവിൽ പോയ നിഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതുമുതൽ നശിപ്പിക്കൽ, വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തത്.
Read Moreതൃശൂരിൽ പത്മജ ക്യാമ്പ് ചെയ്യുന്നതിൽ ബിജെപിക്കകത്ത് എതിർസ്വരം; സുരേഷ്ഗോപിക്ക് വോട്ടു കുറയുമെന്ന് ആശങ്ക
തൃശൂർ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന പത്മജ വേണുഗോപാൽ തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പു പ്രചരണവുമായി ക്യാന്പു ചെയ്യുന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയർത്തി ബിജെപിക്കകത്ത് ഒരു വിഭാഗം. കരുണാകരന്റെ തട്ടകമായ തൃശൂരിൽ പത്മജക്കെതിരെ ജനരോഷം ശക്തമാണെന്നും അതുകൊണ്ടുതന്നെ പത്മജ സുരേഷ്ഗോപിക്കു വേണ്ടി തൃശൂരിൽ പ്രചരണത്തിനിറങ്ങിയാൽ അത് സുരേഷ്ഗോപിക്ക് വോട്ടു കുറയുന്നതിന് കാരണമാകുമെന്ന് കരുതുന്നവർ ബിജെപിക്കുള്ളിലുണ്ട്.ഇത് നേതൃത്വത്തെ അവർ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. പത്മജ പ്രചരണത്തിനിറങ്ങിയാൽ സുരേഷ്ഗോപിക്ക് വോട്ടുകുറയുമെന്ന് കോണ്‍ഗ്രസ് നേതാക്കൾ തന്നെ പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബിജെപിക്കാരും ഇതേ വാദം ഉന്നയിക്കുന്നത്. എന്നാൽ പത്മജ വേണുഗോപാലിന് തൃശൂരിൽ ഇപ്പോഴും പിടിപാടുണ്ടെന്നും അവർക്ക് സ്വാധീനമുള്ള കോണ്‍ഗ്രസ് ബെൽറ്റുകളിലെ വോട്ടുകൾ സുരേഷ്ഗോപിക്ക് അനുകൂലമാക്കി മാറ്റാൻ പത്മജയെ തൃശൂരിൽ പ്രചരണത്തിന് ഉപയോഗിക്കണമെന്ന വാദവും ബിജെപിക്കകത്തുണ്ട്. മുരളീധരനോടും പത്മജയോടും അടുപ്പമുള്ള കോണ്‍ഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ സുരേഷ്ഗോപിക്ക് ഉറപ്പാക്കാൻ പത്മജയെ ഉപയോഗപ്പെടുത്തണമെന്ന തന്ത്രമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.…
Read More20 സാക്ഷികളും 35 രേഖകളും, പോക്സോ കേസിൽ ഇരുപത്തിയേഴുകാരന് 35 വർഷം തടവും പിഴയും
തൃശൂർ : പ്രായപൂർത്തിയാകാത്ത ബാലനെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 35 വർഷം തടവും 1,70,000 രൂപ പിഴയും. മേത്തല സ്വദേശി താരമ്മൽ ഹരീഷ് (27) നെതിരെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ.രവിചന്ദറാണ് ശിക്ഷ വിധിച്ചത്. 2015 മുതൽ 2018 ജൂലൈ വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കൊടുങ്ങല്ലൂർ പോലീസ് ചാർജ്ജ് ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളേയും 35 രേഖകളും ഒരു തൊണ്ടിവസ്തുവും തെളിവുകളായി നൽകിയിരുന്നു. കൊടുങ്ങല്ലൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന ഇ. ആർ. ബൈജു രജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്പെക്ടർ ആയിരുന്ന പി. കെ. പത്മരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. പിഴ സംഖ്യ ഈടാക്കിയാൽ അത് ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും…
Read Moreകേരളത്തില്‍ എവിടെ മല്‍സരിക്കാനും തയാറെന്ന് കെ. മുരളീധരന്
കോഴിക്കോട്: കേരളത്തില്‍ എവിടെ മല്‍സരിക്കാനും തയാറെന്നു വടകരയിലെ കോൺഗ്രസിന്റെ സിറ്റിംഗ് എംപി കെ. മുരളീധരന്. തൃശൂരിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രതികരണം. വടകരയിലെ വീട്ടിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത്രമാത്രമായിരുന്നു മുരളിയുടെ മറുപടി. കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല. വടകരയിൽനിന്നു മാറ്റി മത്സരിപ്പിക്കാനുള്ള അതൃപ്തി അദ്ദേഹത്തിന്റെ ശരീരഭാഷയിൽ വ്യക്തമായിരുന്നു. തൃശൂരിലേക്കു മാറ്റുന്നതില്‍ കെ. മുരളീധരനു നീരസമുണ്ടെന്നാണു സൂചന. മുരളീധരന് വടകര വിട്ടുപോകുന്നതിനോടു പ്രവര്‍ത്തകര്‍ക്കും താത്പര്യമില്ല. ഷാഫി പറമ്പിലിനു ജയസാധ്യത ഉണ്ടെങ്കിലും മുരളിയുടെ അത്ര ഇല്ലെന്നു നേതാക്കളിൽ ഒരു വിഭാഗവും കരുതുന്നു. വടകര പോലുള്ള മണ്ഡലത്തില്‍ കെ. സുധാകരനെയോ മുല്ലപ്പള്ളിയെയോ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. ഈ ആവശ്യം പ്രവര്‍ത്തകരും നേതാക്കളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കരുണാകരന്റെ തട്ടകത്തില്‍ മത്സരിക്കുമ്പോള്‍ പത്മജ അനുകൂലികളുടെ വോട്ട് മുരളിക്കു ലഭിക്കാനുള്ള സാധ്യതയില്ലെന്നും ബിജെപി വോട്ടുകളെല്ലാം സുരേഷ് ഗോപിക്കുതന്നെ കിട്ടുമെന്നും വിലയിരുത്തലുണ്ട്.
Read Moreഎന്റെ ജീവന് എന്റെ പാര്‍ട്ടിയാണെന്ന് ടി.എന്‍. പ്രതാപന്; തൃശൂരിൽ വെറുതെയാകുന്നത് മൂന്നരലക്ഷം പോസ്റ്ററുകൾ
തൃശൂർ: എന്റെ ജീവന് എന്റെ പാര്‍ട്ടിയാണെന്ന് ടി.എന്‍. പ്രതാപന് എംപി. എന്നെപ്പോലെ നിസാരനായ ഒരാളെ നേതാവാക്കിയത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും പ്രതാപന് പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ. മുരളീധരൻ. തൃശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകും. തൃശൂരില്‍ ഓപ്പറേഷന് താമര വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരിൽ വെറുതെയാകുന്നത് മൂന്നരലക്ഷം പോസ്റ്ററുകൾ തൃശൂർ: തൃശൂരിൽ സർപ്രൈസ് സ്ഥാനാർഥിയായി കെ. മുരളീധരൻ എത്തിയതോടെ ടി.എൻ. പ്രതാപന് വേണ്ടി എഴുതിയ ചുവരെഴുത്തുകളെല്ലാം മായ്ക്കണം എന്ന സ്ഥിതിയാണ്. നേരത്തെ പല തെരെഞ്ഞെടുപ്പുകളിലും അവസാന നിമിഷം സ്ഥാനാർഥികൾ മാറുന്നതിനെ തുടർന്ന് ചുവരെഴുത്തുകൾ മാറ്റിയെഴുതേണ്ടി വന്നിട്ടുണ്ട്. മൂന്നര ലക്ഷം പോസ്റ്ററുകളാണ് പ്രതാപനായി മണ്ഡലത്തിൽ തയാറാക്കിയത്. ഇതും വെറുതെയായി. ബൂത്തുകളിൽ പ്രവർത്തനത്തിനു തുകയും വിതരണം ചെയ്തിരുന്നു.
Read Moreസമ്പൂർണ ശുചിത്വവും കുറഞ്ഞ നിരക്കിൽ വയറുനിറയെ രുചികരമായ ഭക്ഷണവും; വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
കുന്നംകുളം: വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യപ്രവൃത്തി കൂടിയാണ്. 20 രൂപയ്ക്ക് കുന്നംകുളത്തുകാരുടെ മനസും വയറും നിറച്ച സുഭിക്ഷ പദ്ധതി വിജയകരമായി അഞ്ച് വർഷം പൂർത്തീകരിക്കുമ്പോൾ ഇവിടെ വന്ന് ഭക്ഷണം കഴിച്ചു പോയവരുടെ എണ്ണം എത്രയെന്ന് കണക്കാക്കുക അസാധ്യം. അത്രമാത്രം ആളുകൾ കുന്നംകുളത്തെ സുഭിക്ഷയിൽ വന്ന് സുഭിക്ഷമായി ഭക്ഷണം കഴിച്ചുപോയിട്ടുണ്ട്. ദിവസവും ആയിരം പേരുടെ വിശപ്പകറ്റാൻ സുഭിക്ഷ പദ്ധതിയിലൂടെ കഴിയുന്നു. സംസ്ഥാന സർക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭയുടെ കീഴിയിൽ ആരംഭിച്ച സ്ത്രീ സൗഹൃദ സുഭിക്ഷ കാന്റീൻ ഇന്ന് വിജയക്കുതിപ്പിലാണ്. ദിനംപ്രതി 21,000 – 27,000 രൂപ വരെ വരവ് സുഭിക്ഷയിൽ ലഭിക്കുന്നുണ്ട്. ഒരാൾക്ക് ദിവസം 400 മുതൽ 650 രൂപ വരെ വരുമാനമുണ്ടാക്കാനും ഇതു വഴി കഴിയുന്നു. സ്ത്രീകൾക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ കൂടുതൽ തൊഴിൽ സാധ്യതകളും…
Read Moreവഴിതെറ്റിയെത്തിയ ഭിന്നശേഷിക്കാരന്റെ രക്ഷിതാക്കളെ തേടി പോലീസ്
അരിമ്പൂർ : അരിമ്പൂരിൽ ഭിന്നശേഷി കലോത്സവം നടക്കുന്ന ഹാളിന് സമീപത്ത് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച 25 വയസ് തോന്നിപ്പിക്കുന്ന ഭിന്ന ശേഷിക്കാരന്റെ രക്ഷിതാവിനെ കണ്ടെത്താൻ പോലീസും ജനപ്രതിനിധികളും ശ്രമം ഊർജിതമാക്കി. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് എറവ് കപ്പൽ പള്ളിക്കു മുന്നിൽവച്ച് യുവാവിനെ വാർഡ് മെമ്പർ സി.പി. പോൾ കണ്ടെത്തിയത്. അലക്ഷ്യമായി സഞ്ചരിക്കുന്ന യുവാവിനെ കണ്ടപ്പോൾ ഭിന്നശേഷിക്കാരുടെ കലോത്സവ വേദിയിൽനിന്ന് ഇറങ്ങിപ്പോന്നതാണെന്ന് ആദ്യം കരുതിയത്. തുടർന്ന് തടഞ്ഞുനിർത്താൻ ശ്രമിച്ചതോടെ യുവാവ് ആക്രമാസക്തനായി. വിവരമറിഞ്ഞ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, മറ്റു ജനപ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തി. അന്തിക്കാട് പോലീസിനെയും വിവരം അറിയിച്ചു. പോലീസ് എത്തി ചോദിച്ചിട്ടും യുവാവിനെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ ഭിന്നശേഷി കലോത്സവം നടക്കുന്ന അരിമ്പൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് എത്തിക്കുകയായിരുന്നു. ബന്ധുക്കൾ ആരെയും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കലോത്സവ വേദിയിൽവച്ച് അന്തിക്കാട് എഎസ്ഐ എം.കെ. അസീസ്…
Read Moreസ്ഥാനാർഥി നിർണയം വൈകുന്നു; തൃശൂർ കോണ്‍ഗ്രസ് ക്യാമ്പിൽ അതൃപ്തി
തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലടക്കം എൽഡിഎഫും ബിജെപിയും പ്രചരണത്തിന് തുടക്കം കുറിച്ചിട്ടും സ്ഥാനാർഥി പട്ടികപോലും പ്രഖ്യാപിക്കാത്ത നടപടിയിൽ കോണ്‍ഗ്രസ് ക്യാന്പിൽ പരക്കെ അതൃപ്തി. കെപിസിസി സിറ്റിംഗ് എംപിമാരെല്ലാം മത്സരിക്കുമെന്ന് നിശ്ചയിച്ചതാണെങ്കിലും അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിൽ നിന്ന് ഇതുവരെയും വരാത്തതിലാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. കെപിസിസി നിശ്ചയിച്ച പല സിറ്റിംഗ് എംപിമാരുടെയും നില പരുങ്ങലിലാകുമെന്ന് സംസ്ഥാനങ്ങളിലെ സാധ്യത പരിശോധിക്കാൻ നിയോഗിച്ച സുനിൽ കനുഗോലു നൽകിയ റിപ്പോർട്ടാണ് സ്ഥാനാർഥി പട്ടിക വൈകാൻ കാരണമെന്നാണ് ഡൽഹിയിലെ കോണ്‍ഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നത്. കേരളത്തിൽ കെപിസിസി മത്സരിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന സിറ്റിംഗ് എംപിമാരിൽ പലർക്കും ജയസാധ്യതയില്ലെന്ന റിപ്പോർട്ടാണ് സുനിൽ കനുഗോലുവിന്റേത്. തൃശൂരടക്കമുള്ള ലോക്സഭ സീറ്റുകളിൽ സിറ്റിംഗ് എംപിമാർക്കു പകരം മറ്റാരെയെങ്കിലും നിർത്തണമെന്നാണ് റിപ്പോർട്ടിലുള്ളത്. സിറ്റിംഗ് എംപിമാരിൽ പലർക്കും ഇത് നിരാശ നൽകുന്നുണ്ടെങ്കിലും പുതുതലമുറയ്ക്ക് ഇത് പ്രതീക്ഷ നൽകുന്നുണ്ട്.സുനിൽ കനുഗോലുവിന്റെ റിപ്പോർട്ട് പാടെ തള്ളിക്കളയാൻ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം തയാറാവില്ലെന്നാണ്…
Read More