കൊടകരയിൽ പഴയ ഇരുനിലക്കെട്ടിടം തകർന്ന് മൂന്നു മരണം‌; തകര്‍ന്നുവീണത് നൂറുവർഷം പഴക്കമുള്ള കെട്ടിടം

കൊടകര (തൃശൂർ): കൊടകരയില്‍ പഴയ ഇരുനില ക്കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ റബിയുൾ ഇസ്ലാം (18), റബിയൂൾ ഇസ‌്‌ലാം (22), അബ്ദുൾ അലീം (31) എന്നിവരാണു കെട്ടിടത്തിനുള്ളിൽ കുടുങ്ങി മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം തെരച്ചിലിനിടെ കണ്ടെത്തി. കൂടുതൽപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നു പരിശോധിച്ചുവരികയാണ്. ഇന്നുരാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന നൂറുവർഷം പഴക്കമുള്ള ഇരുനില ക്കെട്ടിടമാണു തകര്‍ന്നുവീണത്. കൊടകര ടൗണില്‍ തന്നെ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള കെട്ടിടമാണു തകര്‍ന്നത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെത്തുടർന്നു തകർന്നു വീഴുകയായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. നിലവിൽ ഇവിടെ 17 പേരായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ഇന്നു രാവിലെ ജോലിക്കു പോകുന്നതിനുവേണ്ടി ഇറങ്ങുന്ന സമയത്താണ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടം തകരുന്ന ശബ്ദം കേട്ട് 14 പേർ ഓടി രക്ഷപ്പെട്ടുവെങ്കിലും പിറകിൽ ഓടിയെത്തിയ…

Read More

റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ

തൃശൂർ: നഗരമധ്യത്തിലെ റോഡിലെ കുഴിയിൽ വീണ് ഒരു ജീവൻകൂടി പൊലിഞ്ഞു. തൃശൂർ എംജി റോഡിൽ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ച യാത്രക്കാരൻ പിന്നാലെത്തിയ ബസ് കയറി മരിച്ചു. കൂടെയുണ്ടായിരുന്ന അമ്മയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂർ ഉദയ്നഗർ സ്വദേശി വിഷ്ണുദത്തൻ (22) ആണ് മരിച്ചത്. തലയ്ക്കു പരിക്കേറ്റ അമ്മ പത്മിനിയുടെ (60) നില ഗുരുതരമാണ്.ഇന്നുരാവിലെ എട്ടുമണിയോടെയായാരുന്നു സംഭവം. വടക്കുന്നാഥ ക്ഷേത്രദർശനത്തിനായി അമ്മയോടൊപ്പം സ്കൂട്ടറിൽ വരുന്പോഴായിരുന്നു സംഭവം. എംജി റോഡിൽ കോട്ടപ്പുറം പാലത്തിനും പിഎസ്‌സി ഓഫീസിനും ഇടയിലാണ് അപകടം സംഭവിച്ചത്. റോഡിലെ കുഴി കണ്ട് കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ പിറകിലൂടെയെത്തിയ തൃശൂർ – തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന വഴിനടയ്ക്കൽ ബസ് സ്കൂട്ടറിലിടിച്ച് യുവാവ് റോഡിലേക്കു വീഴുകയും അതേ ബസ് തന്നെ യുവാവിന്‍റെ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു. റോഡിൽ തലയിടിച്ചുവീണ അമ്മയെ…

Read More

സാന്പത്തിക തട്ടിപ്പുകേസ്; സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥന്‍റെ സർവീസ് ചരിത്രം ചികയുന്നു

തൃശൂർ: സാന്പത്തിക തട്ടിപ്പുകേസിൽ സസ്പെൻഷനിലായ എസിപിയുടെ സർവീസ് ചരിത്രം ചികയാൻ അന്വേഷണസംഘം. ഉന്നതപിടിപാടുള്ള വലിയൊരു നെറ്റ്‌വർക്കിന്‍റെ ഭാഗമാണ് സസ്പെൻഷനിലായ തൃശൂർ പേരിൽച്ചേരി കൊപ്പുള്ളി വീട്ടിൽ കെ.എസ്. സുരേഷ്ബാബു എന്നാണ് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് അടക്കമുള്ള അന്വേഷണസംഘങ്ങൾക്കു ലഭിച്ചിട്ടുള്ള വിവരമെന്നറിയുന്നു. ഇതു സ്ഥിരീകരിക്കുന്നതിനും ഇയാളുടെ പൂർവകാലകഥകൾ അറിയുന്നതിനുമാണ് തൃശൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സുരേഷ്ബാബു സർവീസിലിരുന്ന സമയത്തെ കാര്യങ്ങൾ അന്വേഷിക്കുന്നത്. പല കേസുകളും സെറ്റിൽ ചെയ്യുന്നതിനു സുരേഷ്ബാബു ഉൾപ്പെടുന്ന ഒരു സംഘം ഇടപാടുകാരായി പ്രവർത്തിച്ചിരുന്നതായി സൂചനകളുണ്ട്. ജപ്തിനടപടി ഒഴിവാക്കിത്തരാമെന്നുപറഞ്ഞ് ജ്വല്ലറി ഉടമയിൽനിന്നു രണ്ടുകോടിയിലധികം തട്ടിയ കേസിലാണ് ഇപ്പോൾ സസ്പെൻഷൻ. ഇത്തരത്തിൽ വേറെ ഏതെങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കും. സുരേഷ്ബാബുവിന്‍റെ ഭാര്യ തൃശൂർ ചെറുവത്തേരി ശിവാജിനഗറിൽ വി.പി. നുസ്രത്ത് (മാനസ) ഉൾപ്പെട്ടിട്ടുള്ള കേസുകളെക്കുറിച്ചും അന്വേഷിക്കും. ഇപ്പോഴത്തെ കേസിൽ നുസ്രത്തും പ്രതിയാണ്. നുസ്രത്തിനെതിരേ മുൻപും കേസുകളുണ്ട്. ഇവർക്കെതിരേ വിവിധ സ്റ്റേഷനുകളിലായി…

Read More

പോത്തിറച്ചി മ്ലാവിറച്ചിയാക്കി യുവാവിനെ ജയിലിലിട്ട സംഭവം; സ്വമേധയാ കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: മ്ലാവിറച്ചി വിറ്റെന്ന പേരിൽ ചാലക്കുടി സ്വശേദി സുജേഷ് കണ്ണനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു 39 ദിവസം തടവിൽ പാർപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ വി. ഗീത സ്വമേധയാ കേസെടുത്തു. മ്ലാവിറച്ചിയെന്ന പേരിലായിരുന്നു അറസ്റ്റെങ്കിലും ഫോറൻസിക് പരിശോധനയിൽ പോത്തിറച്ചിയാണെന്നു കണ്ടെത്തിയതോടെയാണു നടപടി. ചാലക്കുടി ഡിഎഫ്ഒ 15 ദിവസത്തിനകം അന്വേഷിച്ചു വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. താൻ മറ്റൊരാൾക്കു നൽകിയെന്നു പറയപ്പെടുന്ന ഇറച്ചി പോത്തിന്‍റേതെന്നു തെളിഞ്ഞെന്നു സുജേഷ് പറഞ്ഞു. ഇരിങ്ങാലക്കുട സബ്ജയിലിലാണു സുജേഷിനെ പാർപ്പിച്ചത്. ജയിൽജീവിതം തൊഴിലും ജീവിതവും നശിപ്പിച്ചു. ഹൈക്കോടതിയിൽനിന്നാണു ജാമ്യം കിട്ടിയത്. കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനാണു വനംവകുപ്പ് സുജേഷിനെ അറസ്റ്റ് ചെയ്തത്. റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ നടപടികളിലേക്കു കടക്കുമെന്നു കമ്മീഷൻ അറിയിച്ചു.

Read More

വ്യാജ ലഹരിക്കേസ്;  ലിവിയ ജോസിനേയും നാരായണദാസിനേയും ഒരുമിച്ച് ചോദ്യം ചെയ്യും

തൃശൂർ: വ്യാജലഹരിക്കേസിൽ മുംബൈയിൽ നിന്ന് പിടിയിലായ ലിവിയ ജോസിനേയും നേരത്തെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്ത ലിവിയയുടെ സുഹൃത്ത് നാരായണദാസിനേയും ഒരുമിച്ച് ചോദ്യം ചെയ്യാൻ അന്വേഷണസംഘം.ഇരുവരേയും കസ്റ്റഡിയിൽ വാങ്ങാൻ ഉടൻ തന്നെ പോലീസ് അപേക്ഷ നൽകും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ലിവിയയെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനത്തിലാണ് അന്വേഷണസംഘം. കേസിൽ നേരത്തെ അറസ്റ്റിലായ നാരായണ ദാസിനൊപ്പം, ലിവിയയെയും വിശദമായി ചോദ്യംചെയ്യും. ഇരുവരുടെയും മൊഴികളിൽ ചില വൈരുധ്യങ്ങളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തന്നെക്കുറിച്ച് ഷീലസണ്ണി അപവാദം പ്രചരിപ്പിച്ചതിലുള്ള ദേഷ്യമാണ് വ്യാജലഹരിക്കേസിലേക്ക് തന്നെ നയിച്ചതെന്നാണ് ലിവിയ പറയുന്നത്. ബംഗളൂരുവിൽ മോശം ജീവിതമാണ് താൻ ജീവിക്കുന്നതെന്ന് ഷീല സണ്ണി പറഞ്ഞുണ്ടാക്കിയെന്നാണ് ലിവിയ പോലീസിനോടു പറഞ്ഞത്. ബംഗളൂരുവിൽ പഠിക്കാൻ പോയ താൻ എങ്ങിനെ ഇത്രയധികം പണമുണ്ടാക്കിയെന്ന് ഷീലസണ്ണി സംശയംപ്രകടിപ്പിച്ചതാണ് വൈരാഗ്യത്തിന് തുടക്കമായതെന്നാണ് ലിവിയ പറയുന്നത്. ഷീലയെ കുടുക്കാനുള്ള പക ഇതായിരുന്നു എന്നും അന്വേഷണ സംഘത്തോട്…

Read More

അഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കും; സഹോദരന്‍ അഹമ്മദാബാദിലേക്ക്

കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച നഴ്സായ പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവ് കൊഞ്ഞോൺ‌ രഞ്ജിത ജി. നായരുടെ (38) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി സഹോദരന്‍ രതീഷ് ഇന്ന് പുറപ്പെടും. മൃതദേഹം തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ക്കായി അടുത്ത ബന്ധുക്കള്‍ ആരെങ്കിലും അടിയന്തരമായി അഹമ്മദാബാദിലെത്തണമെന്ന് ജില്ലാ ഭരണകൂടത്തിന് സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ രഞ്ജിതയുടെ ബന്ധുക്കളുമായി സംസാരിച്ചു.രതീഷിന്‍റെ യാത്രയ്ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി.വിദേശത്തുള്ള മറ്റൊരു സഹോദരന്‍ രഞ്ജിത വിവരം അറിഞ്ഞു നാട്ടിലേക്കു പുറപ്പെടാനുള്ള തയാറെടുപ്പിലാണ്. ഇന്നലെ രാത്രി പുല്ലാട്ട് രഞ്ജിതയുടെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും മൃതദേഹം വേഗത്തില്‍ എത്തിക്കാനുള്ള നടപടികളുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.ബുധനാഴ്ച വൈകുന്നേരം ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്കുമുമ്പ് സമീപവാസികളോടും പുതിയ വീടിന്‍റെ നിര്‍മാണസ്ഥലത്തെ തൊഴിലാളികളോടുമെല്ലാം യാത്രപറഞ്ഞാണ് രഞ്ജിത…

Read More

ഇന്‍റേൺഷിപ്പിന് പോയ നാല് മലയാളി വിദ്യാർഥികളെ ഒഡീഷയിൽ ആക്രമിച്ചു; ഫോണും പഴ്‌സുമുൾപ്പെടെ കൊള്ളയടിച്ചു

തൃശൂര്‍: മലയാളി എൻജിനീയറിംഗ് വിദ്യാര്‍ഥികള്‍ ഒഡീഷയില്‍ ആക്രമിക്കപ്പെട്ടതായി പരാതി. തൃശൂര്‍ ഗവൺമെന്‍റ് എൻജിനീയറിംഗ് കോളജില്‍നിന്ന് ഇന്‍റേണ്‍ഷിപ്പിന്‍റെ ഭാഗമായി ഒഡീഷയിലെ സർക്കാർ സ്ഥാപനത്തിലേക്കു പോയ നാല് വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ ഫോണും പഴ്സുമുള്‍പ്പെടെ അക്രമിസംഘം കൊള്ളയടിച്ചതായി വിദ്യാര്‍ഥികള്‍ ഒഡീഷ പോലീസില്‍ നൽകിയ പരാതിയിൽ പറയുന്നു. ആദ്യ വര്‍ഷ എം.ടെക് പവര്‍ സിസ്റ്റം വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. അക്രമത്തിൽ പരിക്കുണ്ടെങ്കിലും എല്ലാവരും ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയി. കഴിഞ്ഞ ആഴ്ചയിലാണ് വിദ്യാർഥികൾ തൃശൂരിൽനിന്ന് ഒഡീഷയിൽ എത്തിയത്. ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ഇവര്‍ മടങ്ങുന്നതിനു മുന്പായി ഞായറാഴ്ച പുട്ടുടി വെള്ളച്ചാട്ടം കാണാന്‍ പോയിരുന്നു. അവിടെനിന്ന് മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്. തടയാൻ ശ്രമിച്ചവരിൽ ഒരാള്‍ക്ക് തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ഡ്രൈവർക്കും പരിക്കേറ്റതായെന്നാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് വിദ്യാര്‍ഥികളെ ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. സംഘത്തിലെ മൂന്നുപേരുടെയും ഫോണുകളും കവര്‍ന്നു. ഫോൺ…

Read More

കരുവന്നൂർ കുറ്റപത്രം: പ്രതിഷേധം കനപ്പിക്കാൻ കോണ്‍ഗ്രസും ബിജെപിയും

തൃശൂർ: കരുവന്നൂർ കേസിൽ ഇഡി സിപിഎം നേതാക്കളെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയതോടെ സിപിഎം നേതാക്കൾക്കെതിരെ പ്രതിഷേധം കനപ്പിക്കാൻ കോണ്‍ഗ്രസും ബിജെപിയും സമരപരിപാടികൾ ആവിഷ്കരിക്കുന്നു. കെ.രാധാകൃഷ്ണൻ എംപി. എ.സി.മൊയ്തീൻ എംഎൽഎ, മുൻ സിപിഎം ജില്ല സെക്രട്ടറി എം.എം.വർഗീസ് എന്നിവർക്കെതിരെയും സിപിഎം സംസ്ഥാനജില്ല നേതൃത്വങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും തീരുമാനിച്ചിരിക്കുന്നത്.ശക്തമായ പ്രതിഷേങ്ങളെ ശക്തമായി തന്നെ പ്രതിരോധിച്ചോളാനാണ് പോലീസിന് മുകളിൽ നിന്നും നിർദ്ദേശമുള്ളതെന്ന് സൂചനയുണ്ട്. ജലപീരങ്കിയടക്കമുള്ള സജ്ജീകരണങ്ങളുമായി പ്രതിഷേധങ്ങളെ നേരിടാൻ തന്നെയാണ് പോലീസും ഒരുങ്ങിയിരിക്കുന്നത്. ജില്ലയിലെ 111 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നാളെ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ നേതാക്കൾ കരുവന്നൂർ വിഷയത്തിൽ പത്രസമ്മേളനം നടത്തി സർക്കാരിനും സിപിഎം നേതാക്കൾക്കുമെതിരെ കടുത്ത വിമർശനമുന്നയിക്കുന്നുണ്ട്.

Read More

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചെരിഞ്ഞു; ആനയോട്ടത്തിലെ താരമായിരുന്ന കൊമ്പന്‍റെ വിടവാങ്ങൽ അമ്പത്തിയൊന്നാം വയസിൽ

ഗുരുവായൂർ: ദേവസ്വത്തിന്‍റെ കൊമ്പൻ ഗോപികണ്ണൻ ചെരിഞ്ഞു. ദേവസ്വം രേഖകൾ പ്രകാരം 51 വയസാണ് പ്രായം. ഒരസുഖവും ഇല്ലാതിരുന്ന ആന ഇന്ന് പുലർച്ചെ 4.10ന് കെട്ടും തറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. രണ്ട്മാസത്തോളമായി മദപ്പാടിൽ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ ആനയ്ക്ക് ഗ്യാസ് കയറിയത് പോലെ വയറിന് ചെറിയ വീർപ്പം കണ്ടിരുന്നതായി ഡോക്ടർ പറഞ്ഞു. എന്നാൽ വൈകുന്നേരത്തോടെ ആന പിണ്ടം ഇട്ടതായി ജീവനക്കാർ പറഞ്ഞു. 2001 സെപ്റ്റംബറിൽ ഗോപു നന്തിലത്ത് ആണ് ആനയെ നടയിരുത്തിയത്. ആസാമിൽനിന്നുള്ള ആനയാണെങ്കിലും സൗമ്യനും ലക്ഷണമൊത്ത കൊമ്പനുമായിരുന്നു. ക്ഷേത്രത്തിലെ ശീവേലി, വിളക്ക് തുടങ്ങിയ ചടങ്ങുകൾക്ക് മിക്ക ദിവസങ്ങളിലും എഴുന്നള്ളിപ്പ് നടത്തിയിരുന്നത് ഗോപീകണ്ണനായിരുന്നു. ആനയോട്ടത്തിലെ താരമായിരുന്ന ഗോപികണ്ണൻ ഒന്പതു പ്രാവശ്യമാണ് ആനയോട്ടത്തിൽ ജേതാവായിട്ടുള്ളത്. പിടിയാന നന്ദിനിക്ക് പാദരോഗം പിടിപെട്ട സമയത്ത് ഗുരുവായൂർ ഉത്സവത്തിന്‍റെ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഗോപീകണ്ണനാണ് തിടമ്പേറ്റി ഓട്ടപ്രദക്ഷിണം നടത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഉത്സവങ്ങൾക്കും പൂരങ്ങൾക്കും…

Read More

പാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട: ലോറിയില്‍ കടത്തിയ 124 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു; നാലുപേര്‍ അറസ്റ്റില്‍

പാലിയേക്കര (തൃശൂർ): പാലിയേക്കരയിൽ വന്‍ കഞ്ചാവ് വേട്ട. ഒഡീഷയില്‍നിന്നു ലോറിയില്‍ കടത്തികൊണ്ടുവന്ന 124 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ക്രിമിനൽ കേസുകളിൽപ്പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശികളായ ചീനിവിള വീട്ടില്‍ ആഷ്‌ലിന്‍, പള്ളത്ത് വീട്ടില്‍ താരിസ്, പീച്ചി ചേരുംകുഴി സ്വദേശി തെക്കയില്‍ വീട്ടില്‍ കിങ്ങിണി ഷിജോ എന്ന ഷിജോ, പാലക്കാട് ചെര്‍പ്പുളശശേരി സ്വദേശി പാലാട്ടുപറമ്പില്‍ വീട്ടില്‍ ജാബിര്‍ എന്നിവരാണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും, പുതുക്കാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. കേരളത്തിലേക്ക് വില്‍പനയ്ക്ക് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്. ഒഡീഷയില്‍നിന്നു കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍. ലോറിയില്‍ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയില്‍നിന്നു കേരളത്തിലേക്ക് വരുന്ന വഴി എവിടെയെല്ലാം കഞ്ചാവ് വിതരണം ചെയ്തുവെന്നും, ബാക്കിയുണ്ടായിരുന്ന കഞ്ചാവ് എവിടേക്കാണ് കൊണ്ടുപോയതെന്നും…

Read More