തൃശൂര്‍: ബാങ്ക് തട്ടിപ്പു കേസിൽ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും അറസ്റ്റിനുമൊക്കെ മുന്‍പ് സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ ഭൂതകാലം ചികഞ്ഞപ്പോൾ ആൾ ഒരു ചെറിയ മീൻ അല്ലെന്ന് ഇഡിക്ക് വ്യക്തമാകുകയായിരുന്നു. ഒരു ചെറു ചൂണ്ടയിൽ കുരുങ്ങില്ല ഈ മീനെന്നും അവർക്കു ബോധ്യപ്പെട്ടു. അരവിന്ദാക്ഷൻ ബിനാമികളുടെ തമ്പുരാനാണെന്ന വിശേഷണമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്ന ആദ്യ പ്രമുഖ സിപിഎം നേതാവാണ് സിപിഎം വടക്കാ ഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കൂടിയായ പി.ആർ. അരവിന്ദാക്ഷന്. പണ്ട് വടക്കാഞ്ചേരിയിലും അത്താണിയിലും ടാക്സി കാർ ഓടിച്ചിരുന്ന അരവിന്ദാക്ഷൻ പിന്നീട് സിപിഎമ്മിലെ പ്രമുഖരുടെ ബിനാമി ബിസിനസുകളുടെ സ്റ്റിയറിംഗ് നിയന്ത്രിക്കുന്ന പ്രമുഖനായി. രണ്ട് കരിങ്കൽ ക്വാറികൾ അരവിന്ദാക്ഷന് ഉണ്ടായിരുന്നു. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബിനാമി ഇടപാടിൽ ഹോട്ടലുകളും പ്രവർത്തിച്ചിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കടുത്തും അരവിന്ദാക്ഷന് ഒരു…
Read MoreCategory: Thrissur
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇടിവെട്ട് നടപടികളുമായി ഇഡി;‘ഷോക്കേറ്റ്’സിപിഎം; നേതാക്കളെ സംരക്ഷിക്കാൻ സിപിഎം കച്ചമുറുക്കുന്നു
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം നേതാവ് പി. ആർ. അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സർജിക്കൽ സ്ട്രൈക്ക് വഴി കൊണ്ടുപോയതോടെ ഇനിയെന്ത്, ആരിലേക്ക് എന്ന ആശങ്കയിലാണ് സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ. അരവിന്ദാക്ഷന്റെ അറസ്റ്റ് മുൻകൂട്ടി കാണാനോ മുൻകൂർ ജാമ്യത്തിനുള്ള നടപടികൾ സ്വീകരിക്കാനോ പാർട്ടി നേതൃത്വത്തിന് സാധിച്ചിരുന്നില്ല. ഇന്നലെ നട്ടുച്ചയ്ക്ക് സഖാക്കളുടെ നിരീക്ഷണ വലയം ഭേദിച്ച് അരവിന്ദാക്ഷനെ ഇഡി കൊത്തിയെടുത്തു കൊണ്ടുപോകുകയായിരുന്നു. കൊച്ചിയിൽനിന്ന് ഇഡി സംഘം വടക്കാഞ്ചേരിയിലെ പാർളിക്കാടുള്ള വീട്ടിലെത്തി അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത് അറിയാൻ വൈകിയത് വലിയ പാളിച്ചയായാണ് പാർട്ടി നേതൃത്വം കണക്കാക്കുന്നത്. ഇഡിയുടെ അടുത്ത ലക്ഷ്യം എ.സി. മൊയ്തീൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണനുമാണെന്നു സിപിഎം തിരിച്ചറിയുന്നു. അരവിന്ദാക്ഷന്റെ കാര്യത്തിലുണ്ടായ വീഴ്ച ഈ നേതാക്കളുടെ കാര്യത്തിൽ ഉണ്ടാകരുതെന്ന് സംസ്ഥാന നേതൃത്വം കർശന നിലപാടെടുത്തു കഴിഞ്ഞു.…
Read Moreകരുവന്നൂർ മോഡൽ തട്ടിപ്പ് കാട്ടാകാമ്പാലിലും; കോണ്‍ഗ്രസിന് കുരുക്ക്; അന്വേഷണം ഊർജിതമാക്കി പോലീസ്
കുന്നംകുളം: സിപിഎം കരുവന്നൂർ ചൂടിൽ വെന്തുരുകുന്പോൾ കോണ്‍ഗ്രസിനെ വെട്ടിലാക്കി കുന്നംകുളം കാട്ടാകാന്പാലിലും സഹകരണതട്ടിപ്പിന്റെ അന്വേഷണം മുറുകുന്നു. കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന കാട്ടുകാന്പാൽ മൾട്ടിപർപ്പസ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന സാന്പത്തിക ക്രമക്കേടുകളെ പറ്റിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയതോടെ കരുവന്നൂരിനു പുറമെ ഒരു സഹകരണസ്ഥാപനത്തിലെ തട്ടിപ്പുകൂടി മറനീക്കി പുറത്തുവരികയാണ്. സൊസൈറ്റിയിൽ നടന്ന സാന്പത്തിക തട്ടിപ്പും തിരിമറിയും മാസങ്ങൾക്കു മുന്നേ കണ്ടെത്തുകയും സഹകരണ അസി.രജിസ്ട്രാർക്ക്നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. ഇതിന്റെ അന്വേഷണം ഇപ്പോൾ സജീവമായി മുന്നോട്ടുപോവുകയാണ്. പുതിയ പരാതികൾ ഇപ്പോഴും പോലീസിന് ലഭിക്കുന്നുമുണ്ട്. ഇതോടെയാണ് വൻതട്ടിപ്പാണ് നടന്നതെന്ന നിഗമനത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്. മുൻ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ വി.ആർ സജിത് മറ്റാരും അറിയാതെ അനധികൃതമായി കള്ള ഒപ്പിട്ട് ആധാരങ്ങളും, വായ്പക്കപേക്ഷിച്ചവർ സമർപിച്ച ശന്പള സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ലക്ഷങ്ങൾ വായ്പ എടുക്കുകയും, ബാങ്കിൻറെ ഫണ്ടുകൾ…
Read Moreസിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് ; പാർട്ടിയിൽ ഒറ്റുകാർ, ഗ്രൂപ്പിസം ചർച്ചയാകും
തൃശൂർ: കരുവന്നൂർ കുംഭകോണത്തിന്റെ തീച്ചൂളയിൽ പെട്ടു നിൽക്കുന്നതിനിടെ സിപിഎം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് യോഗം ഇന്നു നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് ഉച്ചയോടെ യോഗം നടക്കുക. അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാനാണ് ഗോവിന്ദൻ തൃശൂരിലുള്ളത്. കരുവന്നൂർ കേസ് പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിന് പ്രാധാന്യമേറെയാണ്. എ.സി. മൊയ്തീനെതിരെയുള്ള എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നീക്കങ്ങളെ എങ്ങിനെ പ്രതിരോധിക്കണമെന്നതാണ് ഇന്നത്തെ സെക്രട്ടേറിയറ്റിലെ പ്രധാന ചർച്ചയെന്നാണ് വിവരം. ഇഡി അന്വേഷണം മുന്നോട്ടുപോകുന്പോൾ ശക്തമായ പ്രതിരോധ നടപടികളെടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ മൊയ്തീനടക്കമുള്ള നേതാക്കൾക്കെതിരേ ഇഡി നടപടിയുണ്ടായാൽ അതിനെ എങ്ങിനെയെല്ലാം നേരിടണമെന്നും യോഗം ചർച്ച ചെയ്യും. സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകളിലേക്ക് ഇനിയും ഇഡി റെയ്ഡുകൾ വരാൻ സാധ്യതയേറെയായതിനാൽ എന്തെല്ലാം അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും സെക്രട്ടേറിയറ്റ് ആസൂത്രണം ചെയ്യും. തൃശൂരിൽ പാർട്ടിക്കുള്ളിൽ…
Read Moreബിനാമികള്‍ വഴി പണം കൈപ്പറ്റിയത് ആരൊക്കെ, പണം വിനിയോഗിച്ചത് എന്തിന്; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കോടികള്‍ മറിഞ്ഞ വഴിതേടി ഇഡി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതിനിടെ, തട്ടിയെടുത്ത കോടികള്‍ കൈമറിഞ്ഞ വഴികളും അതു കൈപ്പറ്റിയവരെയും കണ്ടെത്താന്‍ ഇഡി നീക്കം ശക്തമാക്കി. ഇടനിലക്കാര്‍ക്ക് ലഭിച്ച സാമ്പത്തികനേട്ടങ്ങള്‍, തുക കൈമാറിയ രീതികള്‍, ഏതെല്ലാം ബാങ്കുകളില്‍ നിക്ഷേപിച്ചു, തട്ടിപ്പിന് ഒത്താശയും സംരക്ഷണവും നല്‍കിയതാര് എന്നീ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഇതിനായി വായ്പ ലഭിച്ചവര്‍, ഇടനിലക്കാര്‍, ബിനാമികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ മറ്റു ബാങ്കുകളിലെ ഇടപാടുകള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പത്തോളം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. തൃശൂര്‍ കോലഴിയിലെ സ്ഥിരതാമസക്കാരനും കണ്ണൂര്‍ സ്വദേശിയുമായ പി. സതീഷ്കുമാറാണ് മുഖ്യപ്രതി. 150 കോടി രൂപയോളം വ്യാജപ്പേരുകളില്‍ വായ്പയായി ഇയാള്‍ തട്ടിയെടുത്തു. ഈ തുക എവിടേക്ക് പോയെന്ന് കണ്ടെത്തും. രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണ് ഇയാളെന്നാണ് ഇഡിക്ക് ലഭിച്ച മൊഴികള്‍.…
Read More24 മണിക്കൂർ നീണ്ട ഇഡി പരിശോധന പൂർത്തിയായി; അയ്യന്തോൾ ബാങ്കിൽ നിന്ന് ലഭിച്ചത് നിർണായക രേഖകൾ
സ്വന്തം ലേഖകൻ തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അയ്യന്തോൾ സർവീസ് സഹകരണബാങ്കിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ 24 മണിക്കൂർ നീണ്ട പരിശോധന അവസാനിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന ഇന്നു രാവിലെ എട്ടരയോടെയാണ് അവസാനിച്ചത്. കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ്കുമാറിന്റെയും ബന്ധുക്കളുടേയും ബിനാമികളുടേയും പേരിലുള്ള വിവിധ അക്കൗണ്ടുകൾ സംബന്ധിച്ച രേഖകൾ ഇഡി പരിശോധിച്ചു. സതീഷ്കുമാറിന്റെ അക്കൗണ്ടുകൾ തന്നെയാണ് ഇഡിപ്രധാനമായും പരിശോധിച്ചത്. സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ ഇഡി സംഘം പൂർണമായും പരിശോധിച്ചുവെന്ന് അയ്യന്തോൾ ബാങ്ക് പ്രസിഡന്റ് എൻ. രവീന്ദ്രനാഥൻ പറഞ്ഞു. ഇഡി വന്നത് പരിഭ്രാന്തി പരത്തിക്കൊണ്ടായിരുന്നുവെന്നും സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ ചോദിക്കുകയും പിന്നീട് അക്കൗണ്ട് വിവരങ്ങൾ പൂർണമായും പരിശോധിച്ചുവെന്നും എൻ.രവീന്ദ്രനാഥൻ പറഞ്ഞു. ഒരു കസ്റ്റമർ ഒറ്റ ദിവസം 25 തവണ പണം അടച്ചാൽ ബാങ്കിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് രവീന്ദ്രനാഥ് പറഞ്ഞു. പല…
Read Moreമകനെയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്താൻ പിതാവിന്റെ ശ്രമം; സംഭവത്തിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ആശുപത്രിയിൽ
തൃശൂർ: മണ്ണുത്തി ചിറക്കാക്കോട് ഒരു കുടുംബത്തിലെ മൂന്നു പേരെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. മകന്റെ കുടുംബത്തെ തീ കൊളുത്തിയ പിതാവ് ജോൺസൺ പിന്നീട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ മകൻ ജോജി (40), മരുമകൾ ലിജി (34) ഇവരുടെ മകൻ ടെന്റുൽക്കർ (12) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് സൂചന. ജോൺസൺ ഭാര്യയെ ഒരു മുറിയിലിട്ട് പൂട്ടിയശേഷമാണ് മകന്റെ കുടുംബത്തിനുനേരെ ആക്രമണം നടത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയവരാണ് മകനെയും കുടുംബത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി.
Read Moreസംസ്ഥാനത്ത് മഴ തുടരും; മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത; മലയോരമേഖലകളിൽ ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരും. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ…
Read Moreതൃശൂർ നഗരത്തിൽ വൻ സ്വർണക്കവർച്ച; മൂന്നു കിലോ സ്വർണം നഷ്ടമായി; പോലീസ് അന്വേഷണം ആരംഭിച്ചു
തൃശൂർ: നഗരത്തിൽ വൻ സ്വർണക്കവർച്ച. ഇന്നലെ അർധരാത്രിയാണ് സംഭവം. തൃശൂർ ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിർമിച്ച മൂന്ന് കിലോ സ്വർണാഭരണങ്ങൾ കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ജ്വല്ലറികളിലേക്ക് കൊണ്ടു പോകുന്നതിനായി തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്പോഴാണ് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്. വെള്ള നിറത്തിലുള്ള ഡിസൈർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്ന് പറയുന്നു. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രെയിനിൽ പതിവായി കൊണ്ട് പോകാറുണ്ട്. ഇത് അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. തൃശൂർ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നു;വടക്കൻ ജില്ലകളിൽ മഴ ശക്തമാകും
തിരുവനന്തപുരം: ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും കാലവര്‍ഷം ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലോര മേഖലയില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 55 കിലോമീറ്റര്‍…
Read More