ഒല്ലൂർ (തൃശൂർ): ക്രിസ്റ്റഫർനഗറിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. ആറുപേർക്ക് പരിക്കേറ്റു. രണ്ടു ബസുകളുടെയും ഡ്രൈവർമാർക്ക് സാരമായ പരിക്കുണ്ട്. ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ബംഗ്ലൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്ന ടുറിസ്റ്റ് ബസും എറണാകുളം ഭാഗത്തുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർമാർ ഉൾപ്പെടെയുള്ള ആറുപേരെയും തൃശൂരിലെ സ്വകാര്യാശുപത്രിയിൽപ്രവേശിപ്പിച്ചു. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
Read MoreCategory: Thrissur
തൃശൂരിൽ മിന്നൽച്ചുഴലി; മരങ്ങൾ കടപുഴകി വീണ് വ്യാപക നഷ്ടം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
തൃശൂർ: ജില്ലയിൽ പുലർച്ചെ മുതൽ തുടരുന്ന അതിശക്തമായ മഴയ്ക്കും കാറ്റിനുമിടെ മിന്നച്ചുഴലിയും. വില്ലടം, ചേറൂർ മേഖലകളിൽ ഇന്നു രാവിലെയുണ്ടായ മിന്നച്ചുഴലിയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി മരങ്ങൾ കടപുഴകി . ഗതാഗതവും വൈദ്യുതി വിതരണവും മണിക്കൂറുകളോളം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി റോഡിലെ തടസങ്ങൾ നീക്കിയത്. പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ വളപ്പിൽ ശക്തമായ കാറ്റിൽ വൻമരം കടപുഴകി വീണു. സ്കൂളിലെ എൽകെജി വിഭാഗത്തിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് മരം പതിച്ചത്. ഏതാനും വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടസമയത്ത് കുട്ടികളോ രക്ഷകർത്താക്കളോ വാഹനങ്ങളിലുടമകളോ സമീപത്തില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ശബ്ദം കേട്ടോടിയെത്തിയ നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്നാണ് പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.ഇന്നും കൂടി ശക്തമായ മഴ കാലാവസ്ഥാ വകുപ്പ് നേരത്തെ ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും മഴ അതിശക്തമായതിനെ…
Read Moreതൃശൂരിലെ പ്രധാന റോഡിൽ കാൽനടയാത്രക്കാർക്കു ‘കേബിൾ കെണി’
തൃശൂർ: കോർപറേഷൻ അധികൃതരും കേബിൾ ഓപ്പറേറ്റർമാരും തമ്മിലുള്ള പഴയ “കത്രികപ്പോരിന്റെ’ ഓർമകൾ ബാക്കിയാക്കി നഗരത്തിലെ നടപ്പാതകളിൽ വീണ്ടും കേബിൾ കെണികൾ രൂപപ്പെടുന്നു. പ്രധാന റോഡുകളിലും കാൽനടപ്പാതകളിലും അലക്ഷ്യമായി പൊട്ടിവീണും താഴ്ന്നും കിടക്കുന്ന കേബിളുകൾ യാത്രക്കാർക്കു തലവേദനയാകുകയാണ്. വർധിക്കുന്ന അപകടസാധ്യത പുതിയ അധ്യയനവർഷം ആരംഭിച്ച് സ്കൂൾ, കോളജ് വിദ്യാർഥികളടക്കം നഗരത്തിലേക്കു കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ അപകടസാധ്യത ഇരട്ടിയായി. തിരക്കേറിയ റോഡുകളിൽ പലയിടത്തും കാൽനടപ്പാതകളിലേക്കു കേബിളുകൾ വീണുകിടക്കുന്നതു നിത്യകാഴ്ചയാണ്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള സമയങ്ങളിൽ ഇതുവഴി പോകുന്ന യാത്രക്കാർക്ക് ഇതു വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. നഗരത്തിലെ വൈദ്യുതി പോസ്റ്റുകളിൽ അനധികൃതമായും അലക്ഷ്യമായും വലിച്ച കേബിളുകൾ ഒതുക്കണമെന്ന നിർദേശം പാലിക്കാത്തതിനെതുടർന്ന് 2022ൽ കോർപറേഷൻ നേരിട്ടിറങ്ങി അവ മുറിച്ചുമാറ്റിയതു വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. അന്ന് എംജി റോഡ്, സ്വരാജ് റൗണ്ട്, പോസ്റ്റ് ഓഫീസ് റോഡ് തുടങ്ങിയ പ്രമുഖ ഇടങ്ങളിലെല്ലാം കോർപറേഷൻ അധികൃതർ വ്യാപകമായി കേബിളുകൾ മുറിച്ചുനീക്കുകയും…
Read Moreനിര്‍ഭയ നിശ; അര്‍ധരാത്രിയിലും കാവലായി തൃശൂര്‍ പിങ്ക് പോലീസ്
ഇരിങ്ങാലക്കുട: അടിയന്തര സാഹചര്യങ്ങളില്‍ പുലര്‍ച്ചെയെന്നോ, അര്‍ധരാത്രിയെന്നോ വ്യത്യാസമില്ലാതെ സ്ത്രീസുരക്ഷയുറപ്പാക്കി തൃശൂര്‍ റൂറല്‍ പിങ്ക് പോലീസ് സംഘം. രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് പൂര്‍ണപിന്തുണയും സുരക്ഷിതത്വബോധവും നല്കാന് ഈ പദ്ധതിയിലൂടെ സാധിക്കുന്നു. സംശയകരമായ സാഹചര്യങ്ങളില്‍ ഇടപെട്ടും സഹായം ആവശ്യമുള്ളവര്‍ക്ക് അടിയന്തര പിന്തുണ നല്‍കിയും റൂറല്‍ പരിധിയിലെമ്പാടും പിങ്ക് പോലീസ് സജീവമാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാത്രികാല കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നിര്‍ഭയ നിശ വലിയതോതില്‍ സഹായകരമാകുന്നുണ്ടെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. രാത്രിയില്‍ സ്ത്രീക്ക് കാവലായി പോലീസ്; സുരക്ഷിതമായി വീട്ടിലെത്തിച്ചു കാട്ടൂര്‍: രാത്രിയില്‍ വാഹനസൗകര്യമില്ലാതെ വഴിയില്‍ ഒറ്റപ്പെടുകയും പോലീസിന്റെ വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച് നടന്നുപോവുകയും ചെയ്ത സ്ത്രീക്ക് സുരക്ഷയൊരുക്കി പോലീസ് സംഘം. രാത്രി ഒമ്പതിന് താണിശേരി പെട്രോള്‍പമ്പിന് സമീപം ഒരു സ്ത്രീ ഒറ്റപ്പെട്ടു നില്ക്കുന്നതായി അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (ഇആര്‍എസ്എസ്) കണ്ട്രോള് റൂമിലേക്ക് വിവരം ലഭിക്കുകയായിരുന്നു. ഉടന്‍തന്നെ രാത്രികാല…
Read Moreപോട്ടയിൽ ഇതര സംസ്ഥാന ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; ഇരുവരും മദ്യപിച്ച് കലഹം കൂടുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ
ചാലക്കുടി: പോട്ട വാഴക്കുന്നിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഉമിത് (38) ഭാര്യ രാധ(32) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ 12 മണിയോടെയാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. പോട്ട വാഴകുന്ന് താഴത്തേതിൽ വീട്ടിൽ ടിജോയുടെ വീട്ടുജോലിക്കാരാണ് മരിച്ച ദമ്പതികൾ. ടിജോയുടെ വീടിനോടു ചേർന്നുള്ള പഴയവീട്ടിലെ മുറിയിൽ കിടക്കയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. ഉമിത് ഭാര്യയുടെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയതിന്റെ ലക്ഷണങ്ങളുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം ഉമിത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു. ഇരുവരും തമ്മിൽ മദ്യപിച്ച് ഇടയ്ക്ക് വഴക്കുണ്ടാകാറുള്ളതായി സമീപവാസികൾ പറയുന്നു. നാലുമാസത്തോളമായി ഇരുവരും ജോലിക്കായി പോട്ടയിൽ എത്തിയിട്ട്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഇരുവരും വഴക്കു കൂടുന്നത് ഈ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടിരുന്നു. ഇന്നലെ വീട്ടിൽ ജോലിക്ക് എത്താതിരുന്നതിനാൽ സംശയം തോന്നി…
Read Moreആംബുലൻസിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
വാണിയംപാറ (തൃശൂർ): ദേശീയപാത വാണിയംപാറയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച 280 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. വെട്ടിക്കൽ സ്വദേശി ഫെയ്ത്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ശാരോൻ എന്ന പേരിലുള്ള ആംബുലൻസിലാണ് ലഹരി മരുന്ന് കടത്തിയത്. ഇന്ന് രാവിലെ 6.30നാണ് സംഭവം. ബീക്കൺ ലൈറ്റ് ഇട്ട് വരികയായിരുന്ന ആംബുലൻസ് വാണിയംപാറ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികൾ തൃശൂർ ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് സംഘത്തിന്റെ പിടിയിലാത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിൽ നിന്നും വരികയായിരുന്ന ആംബുലൻസിൽ നടത്തിയ പരിശോധനയിലാണ് ആംബുലൻസിലെ ബീക്കൺ ലൈറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്.
Read Moreകാറ്ററിംഗിന്റെ മറവിൽ എംഡിഎംഎ വില്പന: രണ്ടുയുവാക്കൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കാറ്ററിംഗിന്റെ മറവിൽ ലഹരിവില്പന നടത്തിവന്ന രണ്ടുപേരെ കൊടുങ്ങല്ലൂർ പോലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. എറിയാട് അബ്ദുള്ള റോഡ് സ്വദേശികളായ വലിയകത്ത് വീട്ടിൽ ഫൈസൽ (33), മുനക്കൽ വീട്ടിൽ കുഞ്ഞു തസ്ലീം (30) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 7.15-ഓടെ എറിയാട് അബ്ദുള്ള റോഡിന് സമീപത്തുനിന്നാണ് ചുവന്ന സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും ലഹരി വിൽപ്പനയിലൂടെ ലഭിച്ച 25,200 രൂപയും സഹിതം പ്രതികളെ പിടികൂടിയത്. പ്രതികൾ എംഡിഎംഎ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കാറ്ററിംഗ് ജോലിയുടെ മറവിൽ കൊടുങ്ങല്ലൂർ നഗരത്തിലെ കടകളിലെ ജീവനക്കാർക്കും സ്വകാര്യ ബസ് ജീവനക്കാർക്കും ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് ഫൈസലാണെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികൾ വലയിലായത്.
Read Moreവേനൽമഴയും കനാൽവെള്ളവും ലഭിച്ചില്ല; കുഴൽകിണർവെള്ളത്തിൽ വിത്തുപാകി കർഷകൻ
ചിറ്റൂർ: വേനൽമഴയും കനാൽവെള്ളവും ലഭിക്കാതായതോടെ കുഴൽകിണർ വെള്ളത്തിൽ ഞാറിനു വിത്തുപാകി കർഷകൻ. നല്ലേപ്പിള്ളി നരിച്ചിറ പാടശേഖര സമിതിയിലെ കർഷകനാണ് 150 ദിവസത്തിനുള്ളിൽ വളർച്ചയെത്തുന്ന ഭദ്ര ഇനത്തിൽപ്പെട്ട വിത്തുപാകിയത്. ഒരുമാസത്തിനകം ഞാറ് പറിച്ചുനട്ടാൽ നാലുമാസത്തിൽ വിളവെടുപ്പിനു പാകമാവും. വെള്ളനെല്ല് കൃഷിയിറക്കിയാൽ സപ്ലൈകോ അധികൃതർ ക്വിന്റലിന് രണ്ടുകിലോ കുറയ്ക്കുമെന്നതാണ് മട്ടനെല്ലിനെ ആശ്രയിക്കാൻ കാരണം. സമയോചിതമായി കൃഷിയിറക്കിയില്ലെങ്കിൽ കൊയ്ത്താവുന്ന സമയത്ത് പന്നികൂട്ടശല്യം കൂടുതലാവും. അതുകൊണ്ടാണ് കുഴൽകിണർ വെള്ളത്തെ ആശ്രയിച്ച് വിത്തുപാകിയതെന്നു കർഷകൻ പറയുന്നു.
Read Moreഅപൂര്‍വയിനം പക്ഷി വിരുന്നെത്തി; മൂന്നുവിരലന്‍ പൊന്മാനെ കണ്ടെത്തിയത് മറ്റത്തൂര്‍ പഞ്ചായത്തിൽ
കോടാലി: തണ്ണീര്തടങ്ങളുള്ള വനപ്രദേശത്ത് മാത്രം കണ്ടുവരുന്ന മൂന്നുവിരലന്‍ പൊന്മാനെ മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് പ്രദേശത്ത് കണ്ടെത്തി. റെയില്‍വേയില്‍ എന്‍ജിനീയറായ കടമ്പോട് പള്ളായി വീട്ടില്‍ പി.എസ് ബാബുവിന്റെ വീട്ടമുറ്റത്താണ് മീന്‍കൊത്തി ചിന്നന് അഥവാ ഓറിയന്റല്‍ ഡ്വാര്‍ഫ് കിംഗ്ഫിഷര്‍ എന്ന കുഞ്ഞുപക്ഷിയെ കണ്ടത്. തട്ടേക്കാട് അടക്കം വളരെ കുറച്ചുപ്രദേശങ്ങളില് മാത്രം കണ്ടുവരുന്ന ഈയിനം കുഞ്ഞന്‍പക്ഷി കടമ്പോട് പ്രദേശത്തെത്തിയത് കൗതുകമുളവാക്കുന്നുവെന്നും പക്ഷി നിരീക്ഷകനായ അശോകന് മാഷ് പറഞ്ഞു. ഏറെ വര്‍ണപ്പകിട്ടുള്ള പക്ഷി കൂടിയാണിത്. ചുവന്ന ചുണ്ട്, മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറമുള്ള അടിഭാഗം, ഇളം ചുവപ്പ് കലര്‍ന്ന തലയും കഴുത്തും, നീലയും കറുപ്പും കലര്‍ന്ന പുറംഭാഗം എന്നിവയാണ് കുഞ്ഞന്‍ പക്ഷിക്കുള്ളത്.
Read Moreനെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാമിൽ പഴവർഗ വിളവെടുപ്പ്
നെല്ലിയാമ്പതി: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിലുള്ള നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ഈ വർഷത്തെ ഓറഞ്ച്, പാഷൻ ഫ്രൂട്ട്, തണ്ണിമത്തൻ ഉൾപ്പെടെയുള്ള വിവിധ പഴവർഗവിളകളുടെ വിളവെടുപ്പ് ആരംഭിച്ചു. നെന്മാറ മണ്ഡലം നിയുക്ത എംഎൽഎ പ്രേമൻ ഉദ്ഘാടനം നിർവഹിച്ചു. ബ്രിട്ടീഷ് ഭരണകാലം മുതൽ പ്രസിദ്ധമായിരുന്ന നെല്ലിയാമ്പതി ഓറഞ്ച് കൃഷി, “സിട്രസ് ഡിക്ലൈൻ” എന്ന ഗുരുതര രോഗബാധയെ തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുൻപ് പൂർണമായും തകർച്ച നേരിട്ടിരുന്നു. ഫാമിലെയും പരിസര പ്രദേശങ്ങളിലെയും ഓറഞ്ച് തോട്ടങ്ങൾ നശിച്ചതോടെ ചരിത്രപ്രസിദ്ധമായ നെല്ലിയാമ്പതി ഓറഞ്ച് കൃഷി ഒരുകാലത്ത് നാമാവശേഷമാകുകയായിരുന്നു. എന്നാൽ 2018-19 വർഷം മുതൽ ശാസ്ത്രീയരീതിയിൽ പുതുതായി ഓറഞ്ച് തൈകൾ നട്ടുപിടിപ്പിച്ച് കൃഷിയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇപ്പോൾ വിവിധ ഘട്ടങ്ങളിലായി ഏകദേശം 8000 ഓറഞ്ച് തൈകളാണ് ഫാമിലുള്ളത്. ഇതിൽ കൂർഗ് മാൻഡറിൻ, നാഗ്പൂർ മാൻഡറിൻ, സ്വീറ്റ് ഓറഞ്ച് എന്നീ…
Read More