യുദ്ധഭീതിയിൽ  പൈനാപ്പിൾ വിലയിടിഞ്ഞു; മൊത്തവില 20 രൂപയിലുംതാഴെ; 19 രൂപയ്ക്കും വിൽക്കേണ്ടി വരുന്നു

വടക്കഞ്ചേരി: യുദ്ധഭീതിയിൽ പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞു. ഒരുമാസം മുമ്പ് കിലോയ്ക്ക് 48 രൂപ ഉണ്ടായിരുന്ന പൈനാപ്പിളിന്‍റെ മൊത്തവില ഇപ്പോൾ 20 രൂപയായി കുറഞ്ഞു. ഇരുപതിലും താഴ്ന്ന് 19 രൂപയ്ക്കും പൈനാപ്പിൾ വിൽക്കേണ്ടിവരുന്നതായി പ്രാദേശികമായി ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷി നടത്തുന്ന വാൽകുളമ്പ് കണ്ടത്തിൽപറമ്പിൽ സജി പറഞ്ഞു. യുദ്ധഭീഷണിയെ തുടർന്ന് കയറ്റുമതി നിലച്ചത് പൈനാപ്പിളിന്‍റെ വിലയിടിയാൻ കാരണമായി. കാശ്മീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ടൂറിസ്റ്റുകൾ ഇല്ലാതായത് പൈനാപ്പിൾ വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. മാങ്ങ ഉത്പാദനം കൂടിയതും തണ്ണിമത്തൻ വില കുറഞ്ഞതും പൈനാപ്പിൾ വിപണിയെ തളർത്താൻ കാരണമായി. വടക്കേ ഇന്ത്യൻ ലോബിയുടെ ഇടപെടലുകൾ പൈനാപ്പിളിന് വലിയ ദോഷകരമായിട്ടുണ്ടെന്ന് പൈനാപ്പിൾ കർഷകർ പറയുന്നു. പൾപ്പ് കമ്പനികൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മാമ്പഴം വാങ്ങിക്കൂട്ടിയാണ് പ്രവർത്തിക്കുന്നത്. അതേസമയം, പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞെങ്കിലും ചില്ലറ വില്പന വില ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്. ഒരു പൈനാപ്പിൾ…

Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്

തൃശൂർ: കാലടി പ്ലാന്‍റേഷൻ കല്ലാല എസ്റ്റേറ്റ് 14-ാം ബ്ലോക്കിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ചുള്ളി എരപ്പ് ചീനംചിറ സ്വദേശികളായ കേക്കാടത്ത് വീട്ടിൽ കെ.എ. കുഞ്ഞുമോൻ, ഭാര്യ സുമ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. ഭാര്യ സുമയെ എസ്റ്റേറ്റിൽ ജോലിക്ക് കൊണ്ടു പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കൂട്ടമായി എത്തിയ കാട്ടുപന്നികൾ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് കുഞ്ഞുമോനും ഭാര്യ സുമയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കുഞ്ഞുമോന് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കുണ്ട്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി. ഈ മേഖലയിൽ കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണം പതിവാണെന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Read More

തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടി 42 പേർക്ക് പരിക്ക്; ആരുടെയും നില ഗുരുതരമല്ല

തൃശൂർ: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഊട്ടോളി രാമൻ എന്ന ആനയാണ് വിരണ്ടത്. സംഭവത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും 42 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പൂരം വെടിക്കെട്ടിനു മുന്പ് ഇന്നു പുലർച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. വിരണ്ടോടിയ കൊന്പൻ നഗരത്തിലെ പാണ്ടി സമൂഹം മഠം എംജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ഓടിയത്. തുടർന്ന് എലിഫന്‍റ് സ്ക്വാഡ് ഉടൻ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. മന്ത്രി കെ. രാജൻ കണ്‍ട്രോൾ റൂമിൽ ഇരുന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റ് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ മന്ത്രി സന്ദർശിച്ചു. വെടിക്കെട്ടും മറ്റു ആചാരങ്ങളും തടസംകൂടാതെ നടന്നു.

Read More

നാളെയാണു നാളെ! പൂരം വൈബിൽ തൃശൂർ; ആർത്തിരന്പി ജനം; നാളെ ഗതാഗതനിയന്ത്രണം

തൃശൂർ: പൂരക്കന്പക്കാർ കലണ്ടറിൽ കുറിച്ചുവച്ചു കാത്തിരിക്കുന്ന തൃശൂർ പൂരം നാളെ. ഇന്നു രാവിലെ നെയ്തലക്കാവ് ഭഗവതി തെക്കേഗോപുരനട തുറന്നു പൂരവിളംബരം നടത്തിയതോടെ എല്ലാ വഴികളും പൂരനഗരിയിലേക്ക്. കാണാനും പറയാനും പൂരവിശേഷങ്ങൾ മാത്രം. നാളെ രാവിലെ മുതൽ ഘടകപൂരങ്ങൾ ക്ഷേത്രസന്നിധിയിലേക്കു വന്നണയും. ഒപ്പം ജനാവലിയുടെ ഒഴുക്കുതുടങ്ങും. മഠത്തിലേക്കുള്ള തിരുവന്പാടിയുടെ പുറപ്പാട്, തിരിച്ചു നടുവിൽമഠത്തിൽനിന്നു പഞ്ചവാദ്യത്തിന്‍റെ അകന്പടിയോടെയുള്ള മഠത്തിൽവരവ്, പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട്, ഇലഞ്ഞിത്തറമേളം, ലോകത്തെ മനോഹരകാഴ്ചയെന്ന് യുനെസ്കോ പോലും വാഴ്ത്തിയ തെക്കോട്ടിറക്കവും കുടമാറ്റവും, രാത്രിയിൽ തീവെട്ടി വെളിച്ചത്തിൽ പകൽപ്പൂരങ്ങളുടെ ആവർത്തനങ്ങൾ, മാനത്ത് മാരവില്ല് വിരിയുന്ന പൂരം വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിഞ്ഞതിനുശേഷമുള്ള പകൽ വെടിക്കെട്ടും കഴിഞ്ഞു പൂരക്കഞ്ഞിയും കുടിച്ചുള്ള യാത്ര പറച്ചിൽ വരെ നഗരം പൂരത്തിലലിയും. സാന്പിൾ പൊരിച്ചു; ആർത്തിരന്പി ജനം തൃശൂർ: നിയന്ത്രണങ്ങളും ചട്ടങ്ങളും ഇളവു ചെയ്തതോടെ വെടിക്കെട്ടുകന്പക്കാരെ ആവേശത്തിലാഴ്ത്തി പൂരം സാന്പിൾ വെടിക്കെട്ട് കസറി. മുൻവർഷങ്ങളേക്കാൾ…

Read More

വ്യാജ ലഹരിക്കേസ്: ഷീല സണ്ണിയെ കുടുക്കിയ പ്രതിയെ തൃശൂരിലെത്തിച്ചു

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ബംഗളൂരുവിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ ഇന്നലെ പിടികൂടിയത്.നേരത്തെ നാരായണദാസിന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്പാകെ ഹാജരാകാനായിരുന്നു നിർദേശം. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. 72 ദിവസമാണ് വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്.വ്യാജ ലഹരി സ്റ്റാന്പുകൾ ഷീല സണ്ണിയുടെ ബന്ധുക്കൾ തന്നെ ബാഗിൽ വയ്ക്കുകയായിരുന്നുവെന്നാണു കണ്ടെത്തൽ. ഷീല സണ്ണിയുടെ മകന്‍റെ ഭാര്യയുടെ സഹോദരി നാരായണ ദാസുമായി ചേർന്ന് ലഹരി സ്റ്റാന്പുകൾ ബാഗിൽ വയ്ക്കുകയും പിന്നീട് എക്സൈസിനെകൊണ്ട് കേസിൽ പെടുത്തുകയുമായിരുന്നു ‌എന്നാണു കണ്ടെത്തൽ.

Read More

“വികസിത കേരളത്തിന് സുരക്ഷിത കേരളം ആവശ്യം’;ഭയന്ന് പിന്മാറുന്നവരല്ല ശോഭ സുരേന്ദ്രനും ബിജെപിയുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തൃശൂരിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍റെ വീടിനടുത്ത് സ്ഫോടനം ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭ സുരേന്ദ്രനും ബിജെപിയും എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംഭവത്തെ ബിജെപി ശക്തമായി അപലപിക്കുന്നു. കോൺഗ്രസുകാരായാലും സിപിഎമ്മുകാരായാലും കുറ്റവാളികളെ വേഗത്തിൽ അന്വേഷിച്ച് അറസ്റ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ക്രമസമാധാനം നിലനിർത്താൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ കേരളത്തിൽ ഒരു മുഴുവൻ സമയ ആഭ്യന്തര മന്ത്രിയെ നിയമിക്കണമെന്നും സുരക്ഷിതമായ ജീവിതത്തിനുള്ള അവകാശം എല്ലാ മലയാളികൾക്കുമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ‌ വികസിത കേരളത്തിന് സുരക്ഷിത കേരളം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

തൃശൂർ പൂരം: സ്വരാജ് റൗണ്ടില്‍ 18,000 പേര്‍ക്ക് വെടിക്കെട്ട് കാണാം

തൃശൂർ : പൂരം വെടിക്കെട്ടിന്‍റെ ഫയർലൈൻ ഇപ്പോഴുള്ളതിനേക്കാൾ അല്പം ഉള്ളിലേക്ക് നീക്കി ഈ വർഷത്തെ സാമ്പിളും പ്രധാന വെടിക്കെട്ടും നടത്തും. പെസോ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് നിയമ ചട്ടലംഘനം നടത്താതെ തന്നെ വെടിക്കെട്ട് ഭംഗിയാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് ഫയർ ലൈൻ ഉള്ളിലേക്ക് നീക്കാൻ തീരുമാനിച്ചിരിക്കുന്നത്. വെടിക്കെട്ട് നടത്തുന്ന ഡിസ്പ്ലേ ഗ്രൗണ്ട് അഥവാ ഫയർലൈനിൽനിന്നു കാണികളുമായുള്ള ദൂരം ഫയർലൈൻ ഉള്ളിലേക്ക് നീക്കുന്നതോടെ പെസോ അനുശാസിക്കുന്ന അകലത്തിൽ ആകും. വെടിക്കെട്ട് നടക്കുന്ന സമയത്ത് വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന മാഗസിൻ പൂർണമായും ഒഴിച്ചിടും. ഇതോടെ ഫയർലൈനും മാഗസിനും തമ്മിലുള്ള ദൂരം സംബന്ധിച്ച നിർദ്ദേശവും പ്രശ്നമില്ലാത്ത രീതിയിൽ പരിഹരിക്കാനാകും. സ്വരാജ് റൗണ്ടില്‍ത്തന്നെ 250 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലാണ് ഇത്തവണ വെടിക്കെട്ട് പ്രേമികൾക്ക് നില്‍ക്കാനുള്ള സജ്ജീകരണം ഒരുക്കുന്നത്. സാമ്പിള്‍ വെടിക്കെട്ടിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നും അതിന് പുതിയൊരു ഡിസൈന്‍…

Read More

അതിരപ്പിള്ളിയിൽ കാട്ടാനയാക്രമണം; 24 മണിക്കൂറിനുള്ളിൽ 3 മരണം

അതിരപ്പിള്ളി(തൃശൂർ): അതിരപ്പിള്ളി മേഖലയിൽ 24 മണിക്കൂറിനുള്ളിൽ കാട്ടാനയാക്രമണത്തിൽ മൂന്നു മരണം. ഞായറാഴ്ച രാത്രി അതിരപ്പിള്ളി അടിച്ചിൽതൊട്ടി ഉന്നതിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചതിനു പിന്നാലെ ഇന്നലെ രാത്രി അതിരപ്പിള്ളി വാഴച്ചാലിൽ കാട്ടാന ആക്രമണത്തിൽ യുവാവും യുവതിയും കൊല്ലപ്പെട്ടു. അടിച്ചിൽതൊട്ടിയിൽ തമ്പാന്‍റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. വാഴച്ചാലിൽ മരിച്ചത് ശാസ്താപൂവം ഊരിലെ അംബികയും (30), സതീഷും (34). രണ്ട് സുഹൃത്തുക്കൾക്കൊപ്പം തേൻ എടുക്കാൻ പോയി തിരിച്ചുവരുമ്പോൾ ഞായറാഴ്ച രാത്രി 10 നാണ് സെബാസ്റ്റ്യനെ കാട്ടാന ആക്രമിച്ചത്. മൂവരും കോളനിക്ക് സമീപം വനാതിർത്തിയിൽ വച്ച് കാട്ടാനയ്ക്ക് മുന്നിൽ അകപ്പെടുകയായിരുന്നു. സെബാസ്റ്റ്യനും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന സെബാസ്റ്റ്യനെ തുമ്പിക്കൈ കൊണ്ടെടുത്ത് എറിഞ്ഞു. തുടർന്ന് ഒടി അടുത്തെത്തി ചവിട്ടി വീഴ്ത്തി. സംഭവസ്ഥലത്തുതന്നെ സെബാസ്റ്റ്യൻ മരിച്ചു. എല്ലുകൾ ഉൾപ്പെടെ പുറത്തുവന്ന നിലയിലായിരുന്നു. കൂടെ ഉണ്ടായിരുന്ന…

Read More

മൂന്നു ലക്ഷം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 44കാരൻ പോലീസ് പിടിയിൽ

തൃശൂർ: യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. പൂങ്കുന്നം സ്വദേശി ഷബീർ ഷംസുദ്ദീൻ (44) ആണ് പിടിയിലായത്. മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

കട്ടുപൂച്ചനില്‍നിന്ന് തൃശൂരിലെ കുറുവ സംഘത്തലവനെക്കുറിച്ച് വിവരം; കട്ടുപൂച്ചന്‍ മോഷണം നടത്തിയിരുന്നത് സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ച്

ആലപ്പുഴ: സംസ്ഥാനത്തു നടന്ന കുറുവ മോഷണങ്ങളിലെ പ്രധാനി വലയിലായതോടെ പല ജില്ലകളിലെയും കുറുവ മോഷ്ടാക്കളുടെ വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്‌നാട് രാമനാഥപുരം പാറമക്കുടി എംജിആര്‍ നഗറില്‍ കട്ടുപൂച്ചനില്‍(56)നിന്നാണു പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ പ്രതിയായ മറ്റു കേസുകളിലെ ചില കൂട്ടുപ്രതികളെ സംബന്ധിച്ചും സൂചന കിട്ടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ഒരു പ്രധാന മോഷ്ടാവിനെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു കട്ടുപൂച്ചന്‍ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഇയാളെ ഇതുവരെ തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇയാള്‍ മധുര, സേലം ഭാഗത്ത് ഇപ്പോഴുണ്ടെന്ന പ്രധാന വിവരവും ലഭിച്ചു. ഈ വിവരങ്ങള്‍ തൃശൂര്‍ പോ ലീസിനു കൈമാറി. ആലപ്പുഴ മണ്ണഞ്ചേരിയിലെ മോഷണങ്ങളില്‍ കട്ടുപൂച്ചനൊപ്പമുണ്ടായിരുന്ന സന്തോഷ് ശെല്‍വത്തിന്‍റെ റിമാന്‍ഡ് കാലാവധി അവസാനിക്കാറായതിനാല്‍ ഇയാള്‍ പുറത്തിറങ്ങി വീണ്ടും മോഷണത്തിലേക്കു തിരിഞ്ഞേക്കുമെന്ന ആശങ്കയുണ്ട്. അതിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണു പോലീസ്. പുന്നപ്ര, പുളിങ്കുന്ന് എന്നിവിടങ്ങള്‍ക്കു പുറമേ…

Read More