പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: പ്രതിദിന വരുമാനം എട്ട് കോടിയിലെത്തിക്കുക എന്ന ലക്ഷ്യവുമായി കെഎസ് ആർടിസി.എല്ലാ യൂണിറ്റുകൾക്കും ഇതിന്റെ ഭാഗമായി ടാർഗറ്റ് നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. പ്രതിദിനം 4561 സർവീസുകൾ നടത്താനും 17103 75 കിലോമീറ്റർ ദൂരം ബസ് സർവീസ് നടത്താനും വരുമാനം 82098000 രൂപയായി വർധിപ്പിക്കാനുമാണ് ലക്ഷ്യം. കിലോമീറ്ററിന് 48 രൂപ വരുമാനമുണ്ടാക്കണം. ഇതിന്റെ ഭാഗമായി ഏറ്റവും ഉയർന്ന തുക ടാർഗറ്റായി നൽകിയിരിക്കുന്നത് തിരുവനന്തപുരം സിറ്റി ഡിപ്പോയ്ക്കാണ്. 3132000 രൂപ. 174 സർവീസുകൾ 69250 കിലോമീറ്റർ ഓടിച്ച് ഈ തുക നേടണം. കോഴിക്കോട് തിരുവനന്തപുരം സെൻട്രൽ ഡിപ്പോകളുടെ ടാർജറ്റ് 2142000 രൂപയാണ്. ഈ ഡിപ്പോകളിൽ നിന്നും 119 സർവീസുകൾ വീതം 44625കിലോമീറ്ററുകൾ വീതം ഓടിക്കണം. ബത്തേരി ഡിപ്പോയിൽ നിന്നും 89 സർവീസുകൾ 33375 കിലോമീറ്റർ ഓടിച്ച് 160 2000 രൂപ നേടണം. കാസർഗോഡ്, ആലപ്പുഴ തുടങ്ങിയ ഡിപ്പോകളാണ് തൊട്ടുപിന്നിൽ. നിലവിൽ…
Read MoreCategory: Kollam
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇനി മുതൽ ബാങ്ക് ഓഫ് ബറോഡയിലൂടെയും; കാരണം ഇങ്ങനെ…
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർടിസി ജീവനക്കാരുടെ ശമ്പളം ഇനി ബാങ്ക് ഓഫ് ബറോഡയിലൂടെയും ലഭിക്കും. നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേനയാണ് ശമ്പള വിതരണം നടത്തുന്നത്. ഈ രീതി അവസാനിപ്പിക്കുന്നില്ല.ബാങ്ക് ഓഫ് ബറോഡ മുഖേന ശമ്പളം വാങ്ങാൻ താത്പര്യമുള്ള ജീവനക്കാർക്ക് അതിനുള്ള അവസരം ഒരുക്കുകയാണ്. കുറച്ചു കാലം മുമ്പ് കെ എസ് ആർ ടി സി ജീവനക്കാരുടെ ഇൻഷ്വറൻസ് ഏറ്റെടുക്കാൻ ബാങ്ക് ഓഫ് ബറോഡ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ ഇൻഷ്വറൻസ് തുക വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അന്ന് കെ എസ് ആർടിസി ആ വാഗ്ദാനം സ്വീകരിച്ചിരുന്നില്ല. ഇൻഷ്വറൻസ് പദ്ധതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേന നടപ്പാക്കുകയായിരുന്നു. ഇപ്പോൾ താത്പര്യമുള്ള ജീവനക്കാർക്ക് ബാങ്ക് ഓഫ് ബറോഡയിലേയ്ക്ക് സാലറി അക്കൗണ്ട് മാറ്റാൻ അവസരമൊരുക്കുകയാണ്. താത്പര്യമുള്ള ജീവനക്കാർ ഇതിനുള്ള അപേക്ഷ പ്രത്യേക പെർഫോമയിൽ 18…
Read Moreജോലി ചെയ്താൽ സമയത്ത് ശമ്പളമില്ലെങ്കിലും ശിക്ഷാ നടപടികൾക്ക് ഒട്ടും കാലതാമസമില്ല! മന്ത്രിക്കെതിരേ പോസ്റ്റിട്ട വനിതാ കണ്ടക്ടര്‍ക്ക് ശിക്ഷ
ചാത്തന്നൂർ: ജോലി ചെയ്താൽ സമയത്ത് ശമ്പളമില്ലെങ്കിലും കെഎസ്ആർടിസിയിൽ ശിക്ഷാ നടപടികൾക്ക് ഒട്ടും കാലതാമസമില്ല. പ്രത്യേകിച്ചും ഭരണപക്ഷ അംഗീകൃത യൂണിയനിൽപ്പെട്ടവരല്ലെങ്കിൽ ഒരു മയവുമില്ല. വനിതാ ജീവനക്കാരും ശിക്ഷയുടെ കയ്പ് നീര് കുടിച്ചേ പറ്റു. ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തതിനെതിരെ പ്രതികരിച്ച വനിതാ കണ്ടക്ടർക്ക് കൈയോടെ ശിക്ഷയും ലഭിച്ചു. ശമ്പളം വൈകുന്നതിൽ പ്രതികരിച്ച് ഗതാഗത വകുപ്പുമന്ത്രിയ്ക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ കമന്റിട്ട തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടർ രേഖ അന്തിക്കാടിനെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ചാത്തന്നൂർ ഡിപ്പോയിലേയ്ക്ക് സ്ഥലം മാറ്റിയത്. രേഖ അന്തിക്കാട് കെഎസ്ആർടിസിയിലെ എംപ്ലോയീസ് യൂണിയനി (എഐടിയുസി ) ലെ അംഗമാണ്. വനിതാ ജീവനക്കാരോട് പോലും മാനേജ്മെന്റ് നിർദയമാണ് ശിക്ഷ നടപടികൾ സ്വീകരിക്കുന്നതെന്ന് എംപ്ലോയീസ് യൂണിയൻ ഭാരവാഹികൾ പ്രതികരിച്ചു.
Read Moreസ്ത്രീശബ്ദത്തില്‍ പാട്ടുപാടി ഗാനമേളവേദികളില്‍ വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭ ! ഗായകന് ശരത്തിന് നാടിന്റെ യാത്രാമൊഴി
കൊല്ലം: ഗാനമേള വേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകൻ കൊല്ലം ശരത്തിന് (എ.ആർ.ശരത്ചന്ദ്രൻ നായർ-52) നാടിന്റെ യാത്രാമൊഴി. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ ഞായറാഴ്ച കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ ഉച്ചയോടെ കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ എത്തിച്ച മൃതദേഹം വൈകുന്നേരത്തോടെ മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു. തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു. എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തിനേടി. അടുത്തബന്ധുവന്റെ അഭ്യർഥനപ്രകാരം ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ…’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതംവന്ന് തളർന്നു വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായ ശരത് സ്ത്രീശബ്ദത്തിൽ പാട്ടുപാടി ഗാനമേളവേദികളിൽ വിസ്മയം തീർത്തിട്ടുണ്ട്. എസ്.ജാനകിയുടെ ശബ്ദം ഭംഗിയായി അദ്ദേഹം അനുകരിക്കുമായിരുന്നു. സരിഗയിൽ നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ശരത്തിന്റെ വലതുകൈ…
Read Moreഷിബു ബേബി ജോണിന്റെ വീട്ടിലെ മോഷണം; വാതിൽ തുറന്ന് കവർച്ച നടത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം
കൊല്ലം: മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബുബേബി ജോണിന്റെ കൊല്ലത്തെ കുടുംബ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി. ഫിംഗർ പ്രിന്റ് പരിശോധന തുടർന്നുവരികയാണെന്ന് കൊല്ലം ഈസ്റ്റ് സിഐ പറഞ്ഞു. വീടിന്റെ വാതില്‍ തുറന്ന് കവര്‍ച്ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്നത്. കടപ്പാക്കടയിലുള്ള കുടുംബവീടായ വയലില്‍ വീട്ടില്‍ നിന്ന് 47 പവന് സ്വര്‍ണമാണ് നഷ്ടമായത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന ശേഷം ഗ്ലാസ് വാതിലുകളും തകര്‍ത്താണ് മോഷണം. താഴത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. ഷിബു ബേബി ജോണിന്റെ മാതാവിന്റെ വിവാഹ സ്വര്‍ണാഭരണങ്ങളും സമ്മാനമായി ലഭിച്ച ആഭരണങ്ങളുമാണ് മോഷണം പോയതെന്ന് പോലീസ് പറഞ്ഞു. രണ്ട് നിലയുള്ള വീട്ടിലെ എല്ലാമുറികളിലും മോഷ്ടാക്കള്‍ പ്രവേശിച്ചതായി കരുതുന്നതായി പോലിസ് പറഞ്ഞു. സാധാരണ ഈ വീട്ടില്‍ രാത്രി സമയങ്ങളില്‍ ആരും ഉണ്ടാവാറില്ല. ഷിബുബേബി…
Read Moreഅനുജന്റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച ജേ്യഷ്ഠൻ അറസ്റ്റിൽ ! ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി
കൊട്ടാരക്കര: അനുജന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജേ്യഷ്ഠനെ കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തു. പെരുംകുളം മകയിരത്തിൽ സന്തോഷ് (52) ആണ് അറസ്റ്റിലായത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ 30 നാണ് പീഡനശ്രമമുണ്ടായത്. യുവതി നൽകിയ പരാതിയിൻമേലാണ് പ്രതിയെ പിടികൂടിയത്. കൊട്ടാരക്കര എസ്ഐ സുനിൽ, എസ് ഐ വിശ്വനാഥൻ, സിപിഒ ഷിബു കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreആദ്യമായി ആംഗന്‍വാടിയില്‍ എത്തിയനാലര വയസുകാരിയെ കമ്പിവടിയ്ക്ക് അടിച്ചു! ആംഗന്‍വാടി ഹെല്പര്ക്കെതിരെ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അഞ്ചല്‍ : ആംഗന്‍വാടിയില്‍ എത്തിയ നാലര വയസുകാരിയെ കമ്പിവടി കൊണ്ട് അടിച്ചുവെന്ന പരാതിയില്‍ ഹെല്പര്ക്കെതിരെ പോലീസ് കേസെടുത്തു. ചിതറ പോലീസ് സ്റ്റേഷന് പരിധിയില്‍ ചിതറ വാർഡിലെ കോത്തല ആംഗൻവാടിയിലെ ഹെല്പര്ക്കെതിരെയാണ് പരാതി. ആംഗന്‍വാടിയില്‍ എത്തിയ ചിതറ കണ്ണംകോട് നാല് സെന്റ് കോളനിയിലെ ശരണ്യ ഉദയകുമാർ ദമ്പതികളുടെ നാലര വയസുള്ള ഉദൃഷ്ണക്കാണ് കാലിനു പരിക്കേറ്റത്. ഇക്കഴിഞ്ഞ 25 നാണ് സംഭവം. ആദ്യമായി ആംഗന്‍വാടിയില്‍ എത്തിയ ഉദൃഷ്ണയെ പുസ്തകം നോക്കുന്നതിനിടയില്‍ കമ്പികൊണ്ട് അടിക്കുകയായിരുന്നുവത്രേ. ഉച്ചയ്ക്ക് മാതാവ് ശരണ്യ എത്തി മകളെ കൂട്ടികൊണ്ട് പോവുകയും വീട്ടിലെത്തി നടക്കാന്‍ പ്രയാസം അനുഭവപ്പെടുകയും ചെയ്തതോടെ അന്വേഷിച്ചപ്പോഴാണ് ഹെല്പര് അടിച്ചുവെന്ന് കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു ചികിത്സ നല്കി. പിന്നീട് ചിതറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കുട്ടിയുടെ മൊഴിയടക്കം രേഖപ്പെടുത്തിയ പോലീസ് ഹെല്പര്ക്കെതിരെ കേസെടുക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരും…
Read Moreകെഎസ്ആർടിസി: ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് ഡ്യൂട്ടി സറണ്ടർ ചെയ്യാൻ അനുമതി; ബസുകളിൽ റാക്ക് ബോക്സും പൂട്ടും സ്ഥാപിക്കണം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരായ കണ്ടക്ടർ, ഡ്രൈവർ എന്നിവർക്ക് ഡ്യൂട്ടി സറണ്ടർ ചെയ്യാനും അനുവദിക്കേണ്ടതുക നിശ്ചയിച്ചും ഉത്തരവിറങ്ങി. പൂർണമായും ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾക്ക് മാത്രമാണ് സറണ്ടർ ചെയ്യാവുന്നത്. പ്രതിദിനം അടിസ്ഥാന ഡ്യൂട്ടി ചെയ്തിരിക്കണമെന്ന വ്യവസ്ഥയുണ്ട്. തലേ ദിവസം ഡ്യൂട്ടി സറണ്ടർ ചെയ്തവർക്ക് അടുത്ത ദിവസം നിയമാനുസൃത ഡ്യൂട്ടി ഇല്ലെങ്കിൽ ഹാജർ എൽഡബ്ളിയുഎ ആയി പരിഗണിക്കാം. ഡ്യൂട്ടിയുടെ 12 മണിക്കൂറിൽ ഏഴ് മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടി ചെയ്തിരിക്കണം. അധികം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും കണ്ടക്ടർക്ക് 150 രൂപയും ഡ്രൈവർക്ക് 160 രൂപ വീതവും അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന ഡ്യൂട്ടിയ്ക്ക് പുറമേ 12 മണിക്കൂർ സ്പാൻ ഡ്യൂട്ടി ചെയ്യുന്നവരും ഏഴ് മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടി ചെയ്താരിക്കണം. സ്റ്റിയറിംഗ് ഡ്യൂട്ടിയ്ക്ക് 900 രൂപയും അധിക ഡ്യൂട്ടിക്ക് മണിക്കൂറിന് കണ്ടക്ടർക്ക് 150 രൂപ വീതവും ഡ്രൈവർക്ക് 160 രൂപ വീതവും…
Read Moreവേനല്‍ച്ചൂടും വേനല്‍ മഴയും! കുട്ടികളിൽ തക്കാളി പനി പടരുന്നു; രോഗബാധ കൊച്ചുകുട്ടികളിൽ ആയതോടെ രക്ഷകർത്താക്കൾ ഭയത്തില്‍
കൊട്ടാരക്കര: വേനൽച്ചൂടിനും മഴക്കുമിടയിൽ ചെറിയ കുട്ടികളിൽ തങ്കാളി പനി വ്യപകമാകുന്നു. അവണൂർ ഭാഗത്താണ് കുട്ടികളിൽ തക്കാളി പനി പടരുന്നത്. നെടുവത്തൂർ പഞ്ചായത്ത് അഞ്ചാംവാർഡ്, കൊട്ടാരക്കര നഗരസഭ ഒന്നാം ഡിവിഷൻ അവണൂർ ഭാഗങ്ങളിലാണ് രോഗ ബാധകൂടുതലായും കാണപ്പെടുന്നത്. തക്കാളി പനി ബാധിച്ച എട്ടോളം കുട്ടികളെ വിവിധ ആശുപത്രികളിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരിൽ അധികവും അവണൂർ ആംഗൻവാടിയിൽ പോയ കുട്ടികളിലാണെന്ന് പരിസര വാസികൾ പറഞ്ഞു. ആദ്യലക്ഷണം പനിയിലായിരുന്നു. മരുന്ന് കഴിച്ചിട്ടും പനി വിട്ടുമാറാതെ നിൽക്കുകയും ശരീര ഭാഗങ്ങൾ ചുവന്നു പൊള്ളിവരികയുമാണ് ചെയ്യുന്നത്. രോഗം ബാധിച്ചവർക്ക് ആഹാരത്തോട് താത്പര്യമില്ലായ്മയും അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് തക്കാളി പനിയാണെന്ന് സ്ഥിരീകരിച്ചത്. രോഗബാധ കൊച്ചുകുട്ടികളിൽ ആയതോടെ രക്ഷകർത്താക്കൾ ഭയത്തിലാണ് . നാവിലും മറ്റും കുമിളകൾ വരുന്നതോടെ കുട്ടികൾ ആഹാരം കഴിക്കാതെ ഷീണാവസ്ഥയിലാണ്. രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത് പകരുന്നത്. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും…
Read Moreആരും നടുങ്ങിപോകുന്ന നിമിഷം..! ആ നിമിഷം ജോയിക്ക് വലുത് മറ്റൊരു ജീവനായിരുന്നു; ആ സ്ത്രീയെ രക്ഷിക്കണം…
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: ആരും നടുങ്ങിപോകുന്ന നിമിഷം… പ്ലാറ്റ്ഫോമിൽ തീവണ്ടി കാത്തു നിന്ന ജോയിയുടെ തലച്ചോറിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു…ആ സ്ത്രീയെ രക്ഷിക്കണം. വേഗം കുറച്ച് പ്ലാറ്റ്ഫോമിലേയ്ക്ക് അടുക്കുകയായിരുന്ന തീവണ്ടിയുടെ വാതിലിൽ കുടുങ്ങി തൂങ്ങിയാടുന്ന സ്ത്രീയുടെ ദൃശ്യമാണ് പ്ലാറ്റ്ഫോമിൽ നിന്ന യാത്രികരിൽ നടുക്കമുണ്ടാക്കിയത്. തീവണ്ടി നില്ക്കും മുമ്പേ ഒരു സ്ത്രീ ഇറങ്ങാൻ ശ്രമിച്ചു. പ്ലാറ്റ്ഫോമിൽ കാൽ എത്തിയില്ല. അവർ വാതിലിന്റെ കമ്പിയിൽ തൂങ്ങികിടന്നു. കാൽ പ്ലാറ്റ് ഫോമിനും തീവണ്ടിയ്ക്കുമിടയിൽ . ഓടി കൊണ്ടിരിക്കുന്ന തീവണ്ടിയുടെ കമ്പിയിൽ നിന്നും പിടിവിട്ട് അവർ പ്ലാറ്റ്ഫോമിലേയ്ക്ക് കമിഴ്ന്നു വീണു. കാലുകൾ പ്ലാറ്റ് ഫോമിനും തീവണ്ടിയ്ക്കുമിടയിൽ. വീഴ്ചയുടെ ആഘാതത്തിലും നൊമ്പരങ്ങളിലും പെട്ട അവർ ഉരുളാൻ തുടങ്ങി. ഏത് നിമിഷവും അവർ പ്ലാറ്റ് ഫോമിൽ നിന്നും ഉരുണ്ട് തീവണ്ടിക്കടിയിൽപ്പെടാം. യാത്രക്കാരനായ ജോയിയ്ക്ക് അത് കണ്ടു നില്ക്കാൻ കഴിഞ്ഞില്ല. എങ്ങനെയും ജീവൻ രക്ഷിക്കുക. ജോയി…
Read More