കൊല്ലം: വോട്ടെണ്ണലിനോടനുബന്ധിച്ച് മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ റാലികള്‍, പ്രകടനങ്ങള്‍, പൊതുസ്ഥലങ്ങളിലെ ആഘോഷ പരിപാടികള്‍ എന്നിവയൊന്നും നടത്തില്ല. 24, 25 തീയതികളില്‍ ജില്ലയില്‍ ശുചിത്വദിനം ആചരിക്കും. ഈ ദിവസങ്ങളില്‍ വാര്‍ഡ്, ബൂത്ത് തലങ്ങളിലും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പോലീസും റവന്യു അധികാരികളും സെക്ടറല്‍ ഓഫീസര്‍മാരും ജില്ലയില്‍ നടത്തുന്ന പരിശോധനകള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാക്കാന്‍ നടപടിയെടുക്കും. വാക്സിന് നല്‍കുന്നതിന് ഓണ്‍ലൈനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവര്‍ക്കായിരിക്കും ഇതില്‍ മുന്‍ഗണന. റംസാനുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വോട്ടെണ്ണല്‍ സീറോ വേസ്റ്റ് തത്വമനുസരിച്ച് പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും. കോവിഡ് മാനേജ്മെന്റ് കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധപ്രവര്‍ത്തകരെ ബൂത്ത് കമ്മിറ്റികളില്‍…
Read MoreCategory: Kollam
ആൾക്കൂട്ട നിയന്ത്രണം തെറ്റിക്കരുത്,കൈയിലെ പണം പോകും; വിവാഹത്തിനും മരണത്തിനും പിഴ വരുന്നു
ചാത്തന്നൂർ: വിവാഹ ചടങ്ങുകൾ നടത്തുന്നവരും മരണം സംഭവിച്ച വീട്ടുകാരും കരുതിയിരിക്കുക. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ പിഴ ഈടാക്കാനാണ് ഉത്തരവ്. ഡിജിപി ലോക് നാഥ് ബഹ്റയുടെ ഉത്തരവ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനുകളിലെത്തി. 3000 രൂപ മുതൽ 5000 വരെയാണ് പിഴ ഒടുക്കേണ്ടത്. ആൾക്കൂട്ട നിയന്ത്രണത്തിന്റെ പേരിലാണ് പിഴ ചുമത്തുന്നത്.വിവാഹ ചടങ്ങുകൾ മിക്കതും കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിനും വളരെ നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്. വിവാഹ ചടങ്ങിൽ 75 പേർ മാത്രമേ പങ്കെടുക്കാവൂ എന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിർദ്ദേശം. ഇത് ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരിക്കും പിഴ ചുമത്തുന്നത്. മരണം അപ്രതീക്ഷിത സംഭവമാണ്. അവിടെയും അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും എത്തും. ഇതും നിശ്ചിത ആൾ ക്കൂട്ടത്തിൽ അധികരിച്ചു എന്നാരോപിച്ചായിരിക്കും പിഴ.കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ഇപ്പോൾ തന്നെ നാട് പോലീസ് രാജായി മാറിയിരിക്കയാണ്. മനസില്ലാ മനസ്സോടെയാണെങ്കിലും പോലീസ് കണ്ണിൽ കാണുന്നവർക്കെല്ലാം 500…
Read Moreരണ്ടര വര്‍ഷം മുമ്പ് നടന്ന കൊലപാതകം, തെളിവുകള്‍ ശേഖരിക്കുക പ്രയാസകരം! അഞ്ചലിലെ ‘ദൃശ്യം മോഡല്‍’ കൊലപാതകം; സഹായികളുണ്ടോയെന്ന് അന്വേഷണം
അഞ്ചല്‍: ഏരൂര്‍ ഭാരതീപുരം പള്ളി മേലേതില്‍ വീട്ടില്‍ ഷാജി പീറ്റര്‍ എന്നയാളെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തില്‍ റിമാൻഡിലായ സഹോദരന് സജിന്‍ പീറ്റര്‍, മാതാവ് പൊന്നമ്മ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി ഇന്നോ നാളെയോ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുക, കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് കണ്ടെത്തുക, കൊലപാതകം ആസൂത്രിതമാണോ എന്ന് പരിശോധിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഇപ്പോള്‍ അന്വേഷണ സംഘത്തിനുമുന്നിലുള്ളത്. രണ്ടര വര്‍ഷം മുമ്പ് നടന്ന കൊലപാതകം ആയതിനാല്‍ തന്നെ തെളിവുകള്‍ ശേഖരിക്കുക പ്രയാസകരമാണ്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഏരൂര്‍ പോലീസ്. കഴിഞ്ഞ ദിവസം മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച ചാക്കില്‍ നിന്ന് അവശിഷ്ടങ്ങള്‍ക്കൊപ്പം ചെരുപ്പ്, കൊന്ത, കുരിശ്, മെമ്മറി കാര്‍ഡ് എന്നിവ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ ഷാജിയുടെ തന്നെയാണോ എന്നുള്ള പരിശോധനയും…
Read Moreരോഗ ബാധിതരില്‍ പ്രാണവായു കുറയുന്നു; വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെയുള്ളവർ; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കൊല്ലം: മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നുണ്ട്. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങള്‍. ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. പ്രായമേറിയവരിലും ഓക്സിജന്റെ അളവ് കുറയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ നിസാരമായി കാണരുത്.ജീവിതശൈലി രോഗങ്ങള്‍, ഹൃദ്രോഗം, വൃക്കരോഗം, കരള്‍രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ ഉള്ളവര്‍ യാത്രകള്‍ പരാമവധി ഒഴിവാക്കണം. വിദഗ്ധ ചികിത്സാസേവനത്തിനായി ഇ-സഞ്ജീവനി സേവനം തേടുകയോ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് തുടര്‍ചികിത്സകള്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ചെയ്യുകയും വേണം.60 വയസിന് മുകളില്‍ പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുത്. സാമൂഹിക ശരിദൂരം എന്നത് ഒരു ജീവിത ശൈലിയായി വളര്‍ത്തുകയും വേണം. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. അതീവ ജാഗ്രതയാണ് ഈ സന്ദര്‍ഭത്തില്‍ ആവശ്യമെന്നും എല്ലാ തലങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും ജില്ലാ…
Read Moreവേറിട്ട മാതൃക..! കോവിഡ് സംസ്കാരങ്ങൾ ഏറ്റെടുത്തും രോഗിയെ പരീക്ഷക്കെത്തിച്ചും പാലിയേറ്റീവ് പ്രവർത്തകർ
കരുനാഗപ്പള്ളി : മണിക്കൂറുകൾക്കിടയിൽ കോവിഡ് ബാധിച്ചു മരിച്ച മൂന്നു പേരുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്തും കോവിഡ് രോഗബാധിതയായ യുവതിയെ ആംബുലൻസിൽ പി എസ് സി പരീക്ഷ എഴുതിക്കാനെത്തിച്ചും പാലിയേറ്റീവ് പ്രവർത്തകരുടെ വേറിട്ട മാതൃക. കരുനാഗപ്പള്ളി ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകരുടെ സന്നദ്ധ പ്രവർത്തനമാണ് നാടിന് മാതൃകയാവുന്നത്. കഴിഞ്ഞ ദിവസം കോ വിഡ് ബാധിച്ച് മരണമടഞ്ഞ കല്ലേലിഭാഗം അനിൽ ഭവനത്തിൽ ഭാസ്കരന്റെ സംസ്കാര ചടങ്ങുകൾ ഡി വൈഎഫ്ഐ പ്രവർത്തകരും പാലിയേറ്റീവ് വാളന്റിയർമാരുമായ ടി.ആർ ശ്രീനാഥ്, എസ്. സന്ദീപ് ലാൽ, ഷാഹിർ, ലാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ചവറ സ്വദേശി കുഞ്ഞിക്കുട്ടിയുടെ സംസ്കാരവും വാളന്റിയർമാരായ, ഇന്ദുരാജ്, അയ്യപ്പൻ, കിരൺ, സജീഷ് എന്നിവരാണ് നടത്തിയത്.ഞായറാഴ്ച കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട വരമ്പത്തേരിൽ പടീറ്റതിൽ, ചെല്ലമ്മയുടെ മൃതദേഹവും പാലിയേറ്റീവ് വാളണ്ടിയേഴ്സായ അയ്യപ്പൻ, അജിനാസ്, സൈജു, രതീഷ് എന്നിവരുടെ…
Read Moreസംസ്ഥാനത്തുടനീളം ബസിൽ മോഷണം; ഒടുവിൽ മൂവർ സുന്ദരികൾ പോലീസ് പിടിയിൽ
ചാത്തന്നൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയ സംഘത്തിലെ 3 പേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി പഴയ കുറ്റാലം സ്വദേശിനികളായ ബിന്ദു (46) സിന്ധു (40) ഗംഗാദേവി (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ കൊല്ലത്തു നിന്നും ചാത്തന്നൂരിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിൽ മനപൂർവ്വം ബഹളമുണ്ടാക്കി മോഷണത്തിന് ശ്രമിക്കുമ്പോഴാണ് പിടിയിലായത്. കൊല്ലത്തു നിന്നാണ് യുവതികൾ ബസിൽ കയറിയത്.ഇതേ ബസിൽ ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ അശ്വതിയുമുണ്ടായിരുന്നു. തുടക്കത്തിലെ യുവതികളുടെ പെരുമാറ്റം അശ്വതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ചാത്തന്നൂരിൽ എത്തിയപ്പോൾ സംഘം ബഹളമുണ്ടാക്കുകയും ആ തക്കത്തിന് മോഷണത്തിന് ശ്രമിക്കുകയും ചെയ്തു. ഒരു യാത്രക്കാരിയുടെ ബാഗിൽ നിന്നും പേഴ്സ് എടുക്കാൻ ശ്രമിച്ചപ്പോൾ അശ്വതി പോലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ ഒരു മാസമായി സംസ്ഥാനത്തുടനീളം മോഷണം നടത്തി…
Read Moreഅയാള്‍ കണ്ടില്ലായിരുന്നെങ്കില്‍..! രണ്ടു വയസുമാത്രം പ്രായമുള്ള കുഞ്ഞ് കാറിനുള്ളില്‍ ശ്വസം കിട്ടാതെ വെപ്രാളപ്പെടുന്നു; കൊല്ലത്ത് നടന്ന സംഭവം ഇങ്ങനെ…
കൊല്ലം: കാറിനുള്ളിൽ കുടുങ്ങിയ രണ്ടുവയസുകാരനെ നാട്ടുകാരുടെ സമയോചിതമായ ഇടപെടിലിനെ തുടർന്ന് രക്ഷപെടുത്തി. കുണ്ടറ ആശുപത്രിമുക്കിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. രണ്ടു വയസുമാത്രം പ്രായമുള്ള കുഞ്ഞ് കാറിനുള്ളിൽ ശ്വസം കിട്ടാതെ വെപ്രാളപ്പെടുന്നത് കണ്ട വഴിയാത്രക്കാർ കാറിന് ചുറ്റും തടിച്ചുകൂടി. കാറിന്റെ ഉടമസ്ഥനെ തിരക്കിയെങ്കിലും സമീപ പ്രദേശങ്ങളിലൊന്നും കാണാത്തതിനെ തുടർന്ന് കുണ്ടറയിലെ ആംബുലൻസ് ഡ്രൈവർ വിൻസന്റ് കാറിന്റെ ചില്ല് തകർത്തു കുട്ടിയെ പുറത്തെടുത്തു. അരമണിക്കൂറിന് ശേഷം തിരികെ എത്തിയ രണ്ടു വയസുകാരന്റെ പിതാവിന് നേരെ നാട്ടുകാർ തട്ടിക്കയറി. പോലീസ് എത്തി സ്ഥിതി ശാന്തമാക്കിയശേഷം കുട്ടിയുടെ മറ്റ് ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ ഏൽപിച്ച ശേഷം കന്യാകുഴി സ്വദേശിയായ പിതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Read Moreജീവിതത്തിലാദ്യമായാണ് അവരെ കാണുന്നത്! ആ അമ്മയുടെ അനുഗ്രഹം മറക്കാനാവില്ല; അനുഭവങ്ങൾ പങ്കുവച്ച് ഗോപകുമാർ
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: ആ അമ്മയുടെ അനുഗ്രഹം ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്ന് എൻ ഡി എ സ്ഥാനാർഥി ബി.ബി.ഗോപകുമാർ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ പങ്കുവച്ച് പറഞ്ഞു. ജീവിതത്തിലാദ്യമായാണ് അവരെ കാണുന്നത്. വാർധക്യത്തിന്റെ അസ്വസ്ഥതകളുമായാണ് അവർ പൊരിവെയിലിൽ കാത്തുനിന്നത്. അവരുടെ കണ്ണുകളിലെ പ്രതീക്ഷയും സ്നേഹം കലർന്ന ആശീർവാദവും കണ്ണുകൾ നനയിച്ചു. ബി.ബി.ഗോപകുമാർ തുടർന്നു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ സ്വീകരണ പരിപാടിയായിരുന്നു. മീനമ്പലം കാടു ജാതി കോളനിയിലെ സ്വികരണം കഴിഞ്ഞ് മറ്റൊരു കോളനിയിലെ സ്വീകരണ സ്ഥലത്തേയ്ക്ക് പോവുകയായിരുന്നു. കത്തിക്കാളുന്ന വെയിൽ. അനൗൺസ്മെന്റ് വാഹനത്തിന് പിന്നാലെ നൂറുകണക്കിന് മോട്ടോർ ബൈക്കുകളുടെ റാലി. അതിന് പിന്നാലെയായിരുന്നു സ്ഥാനാർഥിയുടെ വാഹനം. സ്ഥാനാർഥിയുടെ വാഹനം എത്തിയപ്പോൾ തൊട്ടു മുന്നിൽ നിന്ന വയോധിക കൈ കാണിച്ചു. പൊള്ളുന്ന വെയിലിൽ അവർ വീട്ടിന് സമീപത്തെ റോഡിൽ കാത്തു നില്‍ക്കുകയായിരുന്നു. വാഹനം നിർത്തി.അവർ അടുത്തെത്തി. ഒപ്പം മുന്നോ നാലോ പേർ മാത്രം. മോനെ,…
Read Moreകസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാനായി കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെത്തി! അച്ഛനെയും മകനെയും പോലീസ് മർദിച്ചതായി പരാതി
നാഗ്പുർ: മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി നാഗ്പുരിലെ ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. നാഗ്പുർ വാഡിയിലുള്ള ആശുപത്രിയിൽ രാത്രി 8.10 ഓടെ ഐസിയു സ്ഥിതി ചെയ്യുന്ന രണ്ടാം നിലയിലെ എസിയിൽനിന്നാണ് തീപിടർന്നത്. തീ കൂടുതൽ സ്ഥലത്തേക്ക് പടരാതെ നിയന്ത്രിക്കാനും അണയ്ക്കാനും സാധിച്ചത് വൻദുരന്തം ഒഴിവാക്കി. ആശുപത്രിയിൽനിന്ന് 27 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ മാസം മുംബൈയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തത്തിൽ പത്ത് ജീവൻ പൊലിഞ്ഞിരുന്നു.
Read Moreസ്ഥാനാർഥിക്കെതിരെ പെട്രോൾ ബോംബ് ആക്രമണം; പോലീസ് അന്വേഷണം ആരംഭിച്ചു; പോലീസിനെതിരെ മന്ത്രി രംഗത്ത്
കൊല്ലം : ഇഎംസിസി ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ഷിജുവർഗീസിനെതിരെ ആക്രമണം നടന്നെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. വോട്ടെടുപ്പ് ദിവസം രാവിലെ കുരീപ്പള്ളി ഭാഗത്തുവച്ച് ഷിജുവർഗീസ് സഞ്ചരിച്ചിരുന്ന കാറിനുനേരെ പെട്രോൾബോംബ് ആക്രമണമുണ്ടായതായാണ് ഷിജു വർഗീസ് പോലീസിന് പരാതി നൽകിയത്. കാറിന്റെ പിൻഭാഗത്ത് പെട്രോൾ ബോംബ് വീണെങ്കിലും പൊട്ടിത്തെറിക്കാഞ്ഞതിനാൽ ദുരന്തം ഒഴിവായി. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. നിരീക്ഷണ കാമറയിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ടവർ പരിധിയിലെ ഫോൺ കോളുകളും പരിശോധിച്ചുവരികയാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. സംഭവദിവസം രാവിലെ ഷിജുവർഗീസ് തന്നെയാണ് കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. അതേ സേമയം ഈസംഭവം ആസൂത്രിമാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഷിജുവർഗീസ് ആസൂത്രണം ചെയ്ത കഥപോലീസ് വിശ്വസിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് പറഞ്ഞു പോലീസിനെ…
Read More