പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: അധിക സമയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കായിട്ടും കെഎസ്ആർടിസി യുടെ വരുമാനം ആശാവഹമല്ല. അധികം ബസുകൾ ഓടിക്കുകയും കിലോമീറ്റർ ദൈർഘ്യം വർധിപ്പിക്കുകയും ഡീസൽ ചിലവ് കൂട്ടുകയും ചെയ്തിട്ടും അതിന് ആനുപാതികമായ വരുമാന വർധനവ് ഉണ്ടാകുന്നില്ല. 12 മണിക്കൂർ അധിക സമയ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ പാറശാലയിൽ ഈ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് ജീവനക്കാരുടെ കൂട്ടായ്മകൾ ചൂണ്ടിക്കാട്ടുന്നത്. നെയ്യാറ്റിൻകര ഡിപ്പോയിലും അധിക സമയ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ കണക്കുകൾ പ്രകാരം തന്നെ പ്രതീക്ഷിച്ചവരുമാനം നേടാനാകുന്നില്ല എന്ന് വ്യക്തമാണ്. സാധാരണ രീതിയിൽ സർവീസ് നടത്തിയിരുന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ ജനുവരി 15 ലെ സ്ഥിതിവിവര കണക്ക് പ്രകാരം 34 ബസുകളും 34 ഷെഡ്യൂളുകളും 442 ട്രിപ്പുകളുമായിരുന്നു. 21413 യാത്രക്കാർ സഞ്ചരിച്ചിരുന്നു. 8863 കിലോമീറ്റർ സർവീസ് നടത്തിയിരുന്നപ്പോൾ ദിവസ വരുമാനം 383392 രൂപയായിരുന്നു. 1853 ലിറ്റർ ഡീസൽ ചിലവ് വേണമായിരുന്നു.…
Read MoreCategory: Kollam
കൊല്ലത്ത് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് ; ഡയറിയും രേഖകളും കണ്ടെടുത്തു
കൊല്ലം: ജില്ലയിൽ ഇന്നും എൻഐഎ സംഘം റെയ്ഡ്നടത്തി. പോപ്പുലർ ഫ്രണ്ട് നേതാവ് ചാത്തിനാംകുളം സ്വദേശി നിസാറുദീന്റെ വീട്ടിലാണ് പുലർച്ചെയോടെ റെയ്ഡ് നടത്തിയത്. നിസാറുദീൻ വീട്ടിലില്ലായിരുന്നു. ഡയറികളും തിരിച്ചറിയൽ രേഖകളും സംഘം കണ്ടെടുത്തു. ഇന്നലെ പുലർച്ചെ ചവറയിലും എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഓട്ടോഡ്രൈവറായ ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്തതായി എൻഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. വീട്ടിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് നടത്തിയ യാത്രാരേഖകളും സംഘം കണ്ടെടുത്തിട്ടുണ്ട്. ഇയാളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്.
Read Moreഹൈഡ്രജൻ പെറോക്സൈഡ് കലർന്ന പാൽ കേരളത്തിലേക്ക് ;ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ നിന്ന് പിടികൂടിയത് 15,300 ലിറ്റർ പാൽ
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലർത്തിയ പാൽ പിടികൂടി. ഇന്നു രാവിലെ ആര്യങ്കാവ് ചെക്കുപോസ്റ്റിൽ ക്ഷീരവികസനവകുപ്പ് നടത്തിയ പരിശോധനയിൽ ആണ് തമിഴ്നാട്ടിൽനിന്നു ടാങ്കറിൽ കൊണ്ടുവന്ന 15,300 ലിറ്റർ മായം ചേർന്ന പാൽ പിടികൂടിയത്. പന്തളത്തേക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്. പാൽ കേടാകാതിരിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയതായാണ് പ്രാഥമിക വിവരം. ക്ഷീരവികസനവകുപ്പ് പിടികൂടിയ പാൽ ആരോഗ്യവകുപ്പ് അധികൃതർക്ക് കൈമാറി. അവരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും നടപടി. ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. മായം കലർത്തിയ പാൽ വൻതോതിൽ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് എത്തിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷീരവികസനവകുപ്പ് പരിശോധനടത്തിയത്. വരുംദിവസങ്ങളിലും ചെക്കുപോസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധന ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
Read Moreസിപിഎം നേതാവിന്റെ പേരിലുള്ള വാഹനത്തിൽ നിരോധിത പുകയിലക്കടത്ത്; നേതാവിന്റെ വിശദീകരണവും തെളിവും പൊളിയുന്നു…
കൊല്ലം: കരുനാഗപ്പള്ളിയില്‍ സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ആലപ്പുഴ നഗരസഭാ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ.ഷാനവാസിനെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കും. വാഹനം വാടകയ്ക്ക് നല്‍കിയതാണെന്ന ഷാനവാസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാര്‍ട്ടി നിലപാട്. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനിടയില്‍ ഉയര്‍ന്നു വന്ന വിഷയം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് വൈകിട്ട് അടിയന്തര ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മറ്റിയും ഇന്ന് യോഗം ചേരും. ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്ടു ലോറികളിലായി കടത്തുകയായിരുന്ന ഒരു കോടി രൂപ വിലമതിക്കുന്ന പാന്‍മസാലകള്‍ പിടികൂടിയത്. ഇതില്‍ കെല് 04 എടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. എന്നാല്‍ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വാദം. ഇതിന്റെ കരാര്‍…
Read Moreവടിവാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തൽ; വീട്ടിലേക്ക് ഇരച്ചുകയറി പോലീസ്; സജീവനെ കീഴ്പ്പെടുത്തി തോളിലേറ്റി പുറത്തെത്തിച്ച് പോലീസും നാട്ടുകാരും
കൊല്ലം: വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ 52 മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ പോലീസ് പിടികൂടി. ചിതറയിലെ നാട്ടുകാരും പോലീസും ചേർന്നാണ് സജീവനെ കീഴ്പ്പെടുത്തിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പോലീസ് അറിയിച്ചു. വ്യാഴാഴ്ച മുതലാണ് സജീവൻ വടിവാൾ വീശി വളർത്തുനായ്ക്കൾക്കൊപ്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നീട് നായകളെ അഴിച്ചുവിട്ട് സജീവൻ ഗേറ്റ് പൂട്ടി വീടിനകത്ത് ഇരിക്കുകയായിരുന്നു. അമ്മയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. സജീവൻ പുറത്തിറങ്ങിയാൽ പിടികൂടാൻ മഫ്തി പോലീസിനെ സജ്ജരാക്കിയിരുന്നു. എന്നാൽ സജീവൻ പുറത്തിറങ്ങിയില്ല. ശനിയാഴ്ച രാവിലെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായതിന് പിന്നാലെ സജീവനെ എത്രയും വേഗം പിടികൂടാനുള്ള നീക്കത്തിലേക്ക് പോലീസ് കടക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് വീടിനകത്തേക്ക് ഇരച്ചുകയറിയ പോലീസ് സജീവനെ കത്രികപൂട്ടിടുകയായിരുന്നു. പ്രദേശവാസിയായ സുപ്രഭയുടെ വീട് സ്വന്തമാണെന്ന് പറഞ്ഞായിരുന്നു ഇയാൾ വ്യാഴാഴ്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സുപ്രഭയുടെ പരാതിയിൽ പ്രതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വെള്ളിയാഴ്ച പോലീസ് എത്തിയെങ്കിലും നായ ഉള്ളതിനാല്‍ പോലീസിന് ഇയാളെ കീഴ്പ്പെടുത്താൻ…
Read Moreദൈനം ദിനം എഴുതി എടുക്കുന്ന പരിപാടി നിർത്തലാക്കി; കെഎസ്ആർടിസി ജീവനക്കാരുടെ അലവൻസുകൾ ഇനി ബാങ്ക് അക്കൗണ്ട് വഴി
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരായ ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ അലവൻസുകൾ ഇനി ബാങ്ക് അക്കൗണ്ടിലൂടെ. ഇതുവരെ ഈ അലവൻസുകൾ സർവീസ് പൂർത്തിയാക്കുമ്പോൾ ജീവനക്കാർക്ക് എഴുതി പണമായി എടുക്കാമായിരുന്നു. ജനവരി 9 മുതൽ ദൈനം ദിനം എഴുതി എടുക്കുന്നത് അവസാനിപ്പിച്ച് ജീവനക്കാരുടെബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയാണ്. സർവീസ് പോകുന്ന ജീവനക്കാർക്ക് നേരത്തെ കിലോമീറ്റർ അലവൻസ്, ഇൻസെന്റീവ് ബാറ്റ, ഡ്യൂട്ടി സറണ്ടർ, രാത്രി അലവൻസ്, മറ്റ് അലവൻസുകൾ എന്നിവ സർവീസ് അവസാനിക്കുമ്പോൾ കൈയിൽ കിട്ടുമായിരുന്നു. ആഴ്ചയിൽ ആറ് ദിവസം 12 മണിക്കൂറോളം അധിക സമയം ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് പുതിയ പരിഷ്കാരം പ്രഹരമാണെന്നും ഈ പരിഷ്കാരം പിൻവലിക്കണമെന്ന് ജീവനക്കാരുടെ കൂട്ടായ്മകൾ ആവശ്യപ്പെട്ടു.
Read Moreമകരവിളക്കിന് പമ്പയിലേക്ക് 590 ബസ് സർവീസ്; കെഎസ്ആർടിസിയുടെ ലക്ഷ്യം തീർത്ഥാടകരുടെ യാത്രാ ബുദ്ധിമുട്ടൊഴിവാക്കൽ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ശബരിമല മകരവിളക്ക് തീർഥാടന ദിവസങ്ങളിൽ കെഎസ്ആർടിസി യുടെ 590 ബസുകൾ സർവീസ് നടത്തും. ജനുവരി 14 നും തൊട്ടു മുമ്പുള്ള ദിവസങ്ങളിലും മകരവിളക്ക് കഴിഞ്ഞുള്ള നിശ്ചിത ദിവസങ്ങളിലുമായിരിക്കും ഈ സർവീസുകൾ . നിലവിലുള്ള സർവീസുകൾക്ക് പുറമേയാണ് 590 ബസുകൾ കൂടി സർവീസിന് സജ്ജമാക്കുന്നത്. 5ന് മുമ്പ് ബസുകൾ തയാറാക്കി ബോണറ്റ് നമ്പർ മെക്കാനിക്കൽ എഞ്ചിനീയർക്ക് നല്‍കണമെന്ന് ഡി സി പി മേധാവികൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിൽ 200 ബസുകളാണ് സർവീസ് നടത്താൻ പമ്പയിലുള്ളത്. പമ്പയിലെത്തുന്ന ബസുകൾ കേരളത്തിലെയും തമിഴ് നാട്ടിലെയും വിവിധ സ്ഥലങ്ങളിലേക്കായിരിക്കു സർവീസ് നടത്തുന്നത്. തീർത്ഥാടകരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത്തവണത്തെ മണ്ഡലവിളക്ക് ഉത്സവ കാലം കെ എസ് ആർ ടി സി യ്ക്ക് നല്ല കാലമായിരുന്നു. ഒരു കോടിയിലധികം രൂപ വരുമാനമുണ്ടാക്കിയ ദിവസവുമുണ്ടായിരുന്നു. മകരവിളക്ക് കാലത്തേയ്ക്ക് ഓരോ ഡി സി…
Read Moreഅമിതമദ്യപാനവും ശാരീരിക ഉപദ്രവും സഹിക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി യുവതി; ഭാര്യവരാത്ത ദേഷ്യത്തിൽ അമ്മായിയപ്പനെ കുത്തിവീഴ്ത്തി മരുമകൻ; കൊല്ലത്തെ സംഭവം ഇങ്ങനെ…
കൊല്ലം: തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. പാരിപ്പള്ളി വിനീത് ഭവനില്‍ വിപിൻ(27) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമായ പ്രതി ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഉപദ്രവം മൂലം സഹികെട്ട യുവതി എഴിപ്പുറത്തുള്ളവീട്ടിൽ പിതാവിനോടൊപ്പം താമസിച്ചുവരികയായിരുന്നു.കഴിഞ്ഞ 22ന് മദ്യലഹരിയിൽ വീട്ടിലെത്തിയ വിപിൻ ഭാര്യയെ തന്നോടൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിതാവ് തയാറായില്ല. തുടർന്ന് കൈയിൽ കരുതിയിരുന്ന മാരകായുധം കൊണ്ട് വിപിൻ ഭാര്യാപിതാവ് പ്രസാദിനെ കുത്തിപരിക്കേൽപ്പിച്ചു. പ്രസാദിന്റെ പരാതിയെതുടർന്ന് പാരിപ്പള്ളി പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreമാനേജ്മെന്റ് പിരിച്ചെടുത്ത പ്രീമിയം തുക അടച്ചില്ല : കെഎസ്ആർടിസി ജീവനക്കാരുടെ ഇൻഷ്വറൻസ് റദ്ദായി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സി ജീവനക്കാരുടെ ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കാതിരുന്നതിനാൽ കഴിഞ്ഞ വർഷത്തെ ഇൻഷ്വറൻസ് റദ്ദായി. കഴിഞ്ഞ വർഷം ഇൻഷുറൻസ് പ്രീമിയമായി മാനേജ്മെന്റ് ജീവനക്കാരിൽ നിന്നും ഈടാക്കിയ പ്രീമിയം തുക ജീവനക്കാർക്ക് നഷ്ടമായി. 2023 ജനുവരി മുതൽ പുതിയ പ്രീമിയം അടച്ച് ഇൻഷുറൻസ് പദ്ധതിയിൽ ചേരണമെന്ന് മാനേജ്മെന്റ് നേരത്ത അറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വർഷം ലാപ്സായ ഇൻഷ്വറൻസിന്റെ പ്രീമിയംപലിശ സഹിതം കുടിശിക തുക അടച്ചാൽ മാത്രമേ ഇൻഷ്വറൻസ് പുനരുജ്ജീവിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് ഇൻഷ്വറൻസ് അധികൃതർ രേഖാമൂലം കെ എസ് ആർ ടി സിയെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷ്വറൻസ്, സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് എന്നിവയുടെ പ്രീമിയമാണ് മുടങ്ങിയത്. പ്രതിമാസം ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനായി 700 രൂപ 500 രൂപ ക്രമത്തിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്നുണ്ട്. മാനേജ്മെന്റ് ഈടാക്കുന്ന തുക സ്റ്റേറ്റ് ഇൻഷ്വറൻസ് ഓഫീസുകളിൽ കോർപ്പറേഷൻ അടയ്ക്കാറില്ലാത്തതിനാലാണ് ജീവനക്കാരുടെ…
Read Moreനടക്കുകയല്ല, മൂന്ന് കാലിൽ ചാടിച്ചാടി..! പദയാത്ര സംഘത്തോടൊപ്പം ജീബ്രു നടക്കുകയാണ്… പേര് സമ്മാനിച്ചത് പോലും പദയാത്ര സംഘം
ചാത്തന്നൂർ : ബസിടിച്ച് പരിക്കേറ്റിട്ടും വേദനിക്കുന്ന കാലുമായി ജീബ്രു അച്ചടക്കമുള്ള കുട്ടിയായി നടക്കുകയാണ്. നടക്കുകയല്ല, മൂന്ന് കാലിൽ ചാടിച്ചാടി. അല്പ ദൂരം യാത്രയ്ക്ക് ശേഷം നില്ക്കും. കുട്ടനാട്ടിൽ നിന്നുള്ള ശിവഗിരി തീർഥാടന പദയാത്ര സംഘത്തിനൊപ്പം വഴിയിൽ ഒപ്പം കൂടിയതാണ് ഈ നായയും. ഇപ്പോൾ പദയാത്ര സംഘത്തിന്റെ ഓമനയായി അവൻ മാറി. അനുസരണയുള്ള കുട്ടിയായാണ് അവന്റെ പെരുമാറ്റം. ജീബ്രു എന്ന പേര് സമ്മാനിച്ചത് പോലും പദയാത്ര സംഘമാണ്. കുട്ടനാട് മാമ്പുഴക്കരയിൽ നിന്നുള്ള തീർഥാടക പദയാത്രാ സംഘം പുറപ്പെട്ട് അഞ്ച് കിലോമീറ്റർ പിന്നിട്ട് കളങ്ങര എത്തിയപ്പോഴാണ് ഇവൻ പദയാത്രാ സംഘത്തോടൊപ്പം കൂടിയത്. പിന്നെ ശിവഗിരിയിലേയ്ക്കുള്ള പദയാത്ര സംഘത്തിന്റെ ഭാഗം പോലെയായി. സംഘാംഗങ്ങൾ നൽകുന്ന ഭക്ഷണം കഴിക്കും. അവർ വിശ്രമിക്കുമ്പോൾ അവൻ വിശ്രമിക്കും. റോഡ് ഓരം ചേർന്ന് നടക്കും. തെരുവ് പട്ടികളെ കണ്ടാൽ ശ്രദ്ധിക്കുക പോലുമില്ല. തെരുവ് പട്ടികൾ ആക്രമിക്കാനെത്തിയാൽ ജാഥാംഗങ്ങൾ അവയെ…
Read More