19 വർഷങ്ങൾ, 25 ദേവാലയങ്ങൾ; ഷൈ‌നിന് ഇത് അഭിമാന നിമിഷം

എടത്വ: 27ന് എടത്വ കോയിൽമുക്ക് സെന്‍റ് ജോസഫ് പള്ളി കൂദാശ ചെയ്യപ്പെടുന്പോൾ അഭിമാന നിറവിലാണ് ഷൈൻ ജോസഫ് മായിറപ്പള്ളിൽ എന്ന ചന്പക്കുളംകാരൻ. ദേവാലയ നിർമാണത്തിൽ രജതജൂബിലി നിറവിലെത്തിയിരിക്കുകയാണ് അദ്ദേഹം. കേരളത്തിന് അകത്തും പുറത്തുമായി ഷൈൻ രൂപകല്പ്ന ചെയ്തു പടുത്തുയർത്തിയ 25-മത്തെ പള്ളിയാണ് കോയിൽമുക്കിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കൂദാശ ചെയ്യുന്നത്. 1993ൽ തുടക്കം1993ൽ കെട്ടിടനിർമാണരംഗത്തു വന്ന ഷൈൻ 2004ൽ ചമ്പക്കുളം മണപ്രാ സെന്‍റ് ജോസഫ് ചാപ്പലിന്‍റെ നിർമാണം നിർവഹിച്ചാണ് പള്ളി നിർമാണ രംഗത്തേക്കുവന്നത്. ദൈവാനുഗ്രഹമാണ് ഇക്കാലമത്രയും നയിച്ചതെന്നാണ് ഈ അന്പതുകാരൻ വിശ്വസിക്കുന്നത്. റോമൻ ശൈലിയും ഗോത്തിക് നിർമാണ ശൈലിയും സ്വീകരിച്ച് കലാരൂപങ്ങളും ചിത്രപ്പണികളും പുനരാവിഷ്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. വർഷങ്ങളായി ദേവാലയ നിർമാണരംഗത്തു പ്രവർത്തിച്ചു പരിചയമുള്ള തൊഴിലാളികളും കലാകാരന്മാരും ഒപ്പമുള്ളതാണ് ഇദ്ദേഹത്തിന്‍റെ ശക്തി. കുട്ടനാട്ടിൽ മാത്രം 13 ദേവാലയങ്ങൾ നിർമിച്ചു. കോക്കമംഗലംമാർത്തോമ്മ ശ്ലീഹയാൽ സ്ഥാപിതമായ കോക്കമംഗലം പള്ളി പുതുക്കി…

Read More

‘PASSWORD’ എന്നാണോ നിങ്ങളുടെ പാസ്‌വേഡ്; എങ്കില്‍ സൂക്ഷിക്കണം

സ്വന്തം ലേഖികകൊച്ചി: ‘PASSWORD’ എന്നാണോ നിങ്ങളുടെ പാസ്‌വേഡ് എങ്കില്‍ സൂക്ഷിക്കണമെന്ന മു്ന്നറിയിപ്പ് നല്‍കുകയാണ് പോലീസ്. പാസ്‌വേഡുകള്‍ ലളിതമാകുമ്പോള്‍ ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനുള്ള മാര്‍ഗവും എളുപ്പമാണ്. 2022 ല്‍ 34 ലക്ഷം ഇന്ത്യക്കാര്‍ പാസ്‌വേഡായി ഉപയോഗിച്ച വാക്ക് ‘PASSWORD’ എന്നതാണ്. 123456 എന്ന പാസ്‌വേഡ് ഉപയോഗിക്കുന്നത് രണ്ടുലക്ഷം പേരെന്നാണ് ഒരു ഓണ്‍ലൈന്‍ സെക്യൂരിറ്റി ഏജന്‍സിയുടെ പാസ്‌വേഡ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വന്തം പേരിനൊപ്പമോ പ്രിയപ്പെട്ടവരുടെ പേരിനോടൊപ്പമോ 1234 ചേര്‍ത്ത് പാസ്‌വേഡ് ഉണ്ടാക്കുന്നവരും ഏറെയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, മറ്റു സൈറ്റുകള്‍ തുടങ്ങി സൈബര്‍ ഇടങ്ങളിലും ആപ്പുകളിലുമായി നിരവധി അക്കൗണ്ടുകളുള്ള പലരും എളുപ്പത്തില്‍ ഓര്‍ക്കാനായി എല്ലാത്തിനും ഒരേ പാസ് വേഡാണ് നല്‍കുന്നത്. ഇത് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ട് എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാന്‍ സഹായിക്കും. ഡിജിറ്റല്‍ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തവും രഹസ്യവുമായ പാസ് വേഡുകള്‍ ഉപയോഗിക്കണമെന്നാണ് പോലീസിന്‍റെ മുന്നറിയിപ്പ്.…

Read More

കേരളത്തെ ഞെട്ടിച്ച തേക്കടി ബോട്ട് ദുരന്തം കഴിഞ്ഞിട്ട് 13 വര്‍ഷം

തൊടുപുഴ: കേരളം കണ്ട വലിയ ബോട്ടു ദുരന്തങ്ങളിലൊന്നായ തേക്കടി ബോട്ട് ദുരന്തം നടന്ന് 13 വര്‍ഷം പിന്നിട്ടപ്പോഴാണ് താനൂരില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച അപകടമുണ്ടായത്. തേക്കടി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ വിനോദസഞ്ചാരികളുമായി സര്‍വീസ് നടത്തുന്ന ബോട്ടുകളിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങളെല്ലാം പിന്നീടു പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങിയെന്നതാണ് താനൂര്‍ അപകടം സൂചിപ്പിക്കുന്നത്. പല ജലാശയങ്ങളിലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്തരത്തില്‍ വിനോദ സഞ്ചാരികളുമായി സര്‍വീസ് നടത്തുന്നുണ്ട്. ബോട്ടുകള്‍ക്കു പുറമെ വള്ളങ്ങളിലും വിനോദസഞ്ചാരികളെ കയറ്റുന്നുണ്ട്. അധികൃതരുടെ മൗനാനുവാദവും ഇതിനു ലഭിക്കുന്നതായും ആരോപണമുണ്ട്. 2009 സെപ്റ്റംബര്‍ 30ന് ആയിരുന്നു വിദേശികള്‍ ഉള്‍പ്പെടെയുള്ള 46 പേരുടെ ജീവന്‍ കവര്‍ന്ന തേക്കടി ജലാശയ ദുരന്തം ഉണ്ടാകുന്നത്. വിനോദസഞ്ചാര വകുപ്പിന്‍റെ ജലകന്യക ബോട്ട് യാത്രയുടെ അവസാനഘട്ടത്തിലേക്കു കടക്കുന്നതിന് മിനിറ്റുകള്‍ക്കു മുമ്പായിരുന്നു ദുരന്തം. തേക്കടി ബോട്ട് ലാന്‍ഡിംഗിനും…

Read More

പിഎസ് -2; ഇനി കഥയിലേക്ക്; ജയം രവി പിഎസ്-2 യാത്രയെക്കുറിച്ച് മനസ് തുറക്കുന്നു…

സീമ മോഹന്‍ലാല്‍കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വൻ-2 (പിഎസ്-2) ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ആദ്യ ഭാഗത്ത് ബാക്കിവച്ച ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായിട്ടാണ് മണിരത്നം ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. 500 കോടി രൂപ കളക്ഷന്‍ നേടിയ പൊന്നിയിന്‍ സെല്‍വന്‍ ഒന്നിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ പൊന്നിയിന്‍ സെല്‍വനായ അരുണ്‍മൊഴി വര്‍മ്മന് എന്തു സംഭവിച്ചു എന്ന ജിജ്ഞാസ പ്രേക്ഷകര്‍ക്കിടയിലുണ്ട്. പിഎസ് 2 ല്‍ അരുണ്‍മൊഴി വര്‍മന്‍റെ തിരിച്ചുവരവാണ്. ഏതൊരു നടനും ചെയ്യാന്‍ കൊതിക്കുന്ന കഥാപാത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. മുതിര്‍ന്ന ഫിലിം എഡിറ്റര്‍ എ. മോഹന്‍റെ മകനായ രവി എന്ന ജയം രവിയാണ് പൊന്നിയിന്‍ സെല്‍വനായി വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അച്ഛന്‍ നിര്‍മിച്ച ബാവ ബാവമരിദി എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച രവി തന്‍റെ 20 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ മഹാഭാഗ്യമായിട്ടാണ് പൊന്നിയിന്‍ സെല്‍വനിലെ ഒന്നാം…

Read More

കാണാന്‍ കിട്ടുമോ ഇനി കടലാമകളെ..? കോഴിക്കോടന്‍ പെരുമയും അവസാനിക്കുന്നു; സംഭവിച്ചത്…

കടലാമകളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ… കേട്ടാലും ഇല്ലെങ്കിലും ഇനി അധികകാലം നിങ്ങള്‍ ഈ ജീവിയെക്കുറിച്ച് അധികം കേള്‍ക്കേണ്ടിവരില്ല. അത്രമാത്രം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിയായി കടലാമകള്‍ മാറിക്കഴിഞ്ഞു. മാംസത്തിനുവേണ്ടി, മുട്ടയ്ക്കുവേണ്ടി, പുറന്തോടിനുവേണ്ടി വലിയതോതില്‍ ഇവ വേട്ടയാടപ്പെടുന്നുണ്ട്. മലിനീകരണം, തീരദേശ വികസം, ആഗോളതാപനം തുടങ്ങിയ കാരണങ്ങളും ഇവയുടെ വംശനാശത്തിന് ആക്കം കൂട്ടി. കടലാമകള്‍, കടലിന്‍റെ ആരോഗ്യപരമായ സന്തുലനാവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇങ്ങ് മലബാറില്‍ കടലാമകളുടെ സാനിധ്യത്താല്‍ പേരു കേട്ട മലബാറിലെ കോഴിക്കോട് പയ്യോളിയിലെ കൊളാവിപാലത്തെ തീരത്ത് ഇന്ന ്കടലാമകളുടെ ദൗര്‍ലബ്യം കടലോളം കൂടുതലാണ്. ഒരു കാലത്ത് 65ലധികം ആമകള്‍ എത്തുകയും 50,000 വരെ മുട്ടകള്‍ ഇടുകയും ചെയത് തീരത്ത് ഈ വര്‍ഷം ഒരു കടലാമ മാത്രമാണ് പ്രജനനത്തിനായി എത്തിയത്. ഈ ആമ ഇട്ട 126 മുട്ടകളെ ‘തീരം സംരക്ഷണ സമിതി ‘ പ്രവര്‍ത്തകര്‍ തീരത്തെ ഹാച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ തീരം തേടിയെത്തുന്ന ആമകളുടെ…

Read More

നാല്പതു കഴിഞ്ഞവരും പ്രണയവും…! ഡിജിറ്റൽ ക്രിയേറ്റർ വിനീത ശേഖർ ഫേസ്ബുക്കിൽ കുറിച്ചത്…

പ്രണയിക്കുകയാണെങ്കിൽ 30-40 കഴിഞ്ഞ സ്ത്രീകളെ പ്രണയിക്കണമെന്ന പോസ്റ്റുകൾ ഇടയ്ക്കിടെ കാണാറുണ്ട്. അതുകൊണ്ടുതന്നെ രണ്ടുമൂന്നു കാര്യങ്ങൾ ഇവിടെ കുറിക്കണം എന്നു തോന്നി. ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ആത്മാർഥമായ സൗഹൃദം, സ്നേഹം, പ്രണയം ഇവയൊന്നും ഈ കാറ്റഗറിയിൽ വരുന്നില്ല. അതിനിപ്പോൾ പ്രായമൊരു തടസവുമല്ല. മേൽ പറഞ്ഞ പ്രായത്തിലുള്ളവരിൽ വിവാഹിതകളും ഒന്നോരണ്ടോ കുട്ടികളുടെ അമ്മമാരുമൊക്കെ കാണുമല്ലോ. ഇവരിൽ ചിലരെങ്കിലും ജീവിതത്തിൽ അല്പസ്വല്പം നിരാശാമനോഭാവം വച്ചു പുലർത്തുന്നവർ ആയിരിക്കുമെന്നു വിലയിരുത്തുന്നവരുണ്ട്. അതിനു കാരണങ്ങളുമുണ്ട്. കുട്ടികളൊക്കെ ഏകദേശം വലുതായി എന്നു തോന്നുന്ന സമയം… സ്വയം വിശകലനം നടത്താനും മറ്റുമായി ധാരാളം സമയം… തനിക്കു വേണ്ടത്ര പരിഗണന കിട്ടുന്നില്ല, തന്നെ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല എന്ന ചിന്തകൾ… കുട്ടികളുടെ പഠനകാര്യങ്ങളിലും ഭാവികാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരവസ്ഥ കുടുംബനാഥന്‍റെ മേൽ നിക്ഷിപ്തമാകുന്ന ഒരുസമയം കൂടിയാണത്.. തന്‍റെ മേലുള്ള ശ്രദ്ധ കുറയുന്നതിന്‍റെ കാരണം അതാവാം എന്നു ചില സ്ത്രീകൾ മനസിലാക്കാറില്ല.…

Read More

തേലു മഹാതോ നിര്‍മിച്ച കിണര്‍ അവശേഷിക്കുന്നു; ലോക്കിയും! ആ കിണര്‍ കാട്ടിത്തരുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ചില അറിയപ്പെടാത്ത മുഖങ്ങളെ

1947, ഓഗസ്റ്റ് 15; ഓരോ ഇന്ത്യക്കാരനും ഏറെ വൈകാരികമായി മനസില്‍ സൂക്ഷിക്കുന്ന ഒരു ദിനമാണത്. എന്നാല്‍ ആ ദിവസം ഒരു പകലും രാത്രിയും കൊണ്ടുണ്ടായതല്ല. നിരവധി പകലുകളും അനവധി രാത്രികളും പലരും ത്യജിച്ചതിന്‍റെ ഫലമാണ് ആ സ്വാതന്ത്ര്യദിനം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിതം എത്ര വാഴ്ത്തിയാലും തിളക്കം അവസാനിക്കാത്ത ഒന്നാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ തലമുറയിലെ അവസാന കണ്ണികൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാം കേട്ടും വായിച്ചും അറിയുന്ന നിരവധി നേതാക്കള്‍ അതിലുണ്ട്. എന്നാല്‍ അതിലധികം നമ്മളറിയാത്തവരായുമുണ്ട്. അവരില്‍ ചിലരെ ചിലര്‍ എവിടെങ്കിലുമൊക്കെ ഒന്നു കോറിയിട്ടുണ്ടാകാം. അത്തരമൊരു സ്വതന്ത്ര്യ സമരസേനാനിയുടെ കഥയാണിത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ പിരാ ഗ്രാമത്തിൽ ഒരു മരണമുണ്ടായി. തേലു മഹാതോ എന്നായിരുന്നു മരിച്ചയാളുടെ പേര്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തിന് ആ പേര് പരിചിതമാണ്. തേലു മഹാതോ സ്വയം ഒരിക്കലും ഗാന്ധിയന്‍ എന്ന്…

Read More

എസ്ഐ അഭിലാഷ് ചോരക്കുഞ്ഞുമായി പാഞ്ഞു; മുമ്പൊരിക്കൽ കൈവിട്ടുപോയ കുരുന്നിന്‍റെ ഓർമയിൽ

സീമ മോഹൻലാൽകൊച്ചി: മുന്പ് മരണക്കയത്തിൽപ്പെട്ട കുരുന്നു ജീവനുമായി ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും കൈവിട്ടുപോയ ആ ജീവന്‍റെ ഓർമയിൽ നവജാത ശിശുവിന് പുനർജൻമമേകിയ സന്തോഷത്തിലാണ് ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.സി. അഭിലാഷ്. ചെങ്ങന്നൂരിൽ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ചെങ്ങന്നൂർ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലിരുന്ന് അന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കുന്പോൾ രണ്ടു കുട്ടികളുടെ പിതാവായ എസ് ഐ അഭിലാഷിന്‍റെ കാതുകളിൽ ആ കുരുന്നു കരച്ചിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ബക്കറ്റിലുപേക്ഷിച്ച നവജാത ശിശുവുമായി എസ്ഐ അഭിലാഷ് ഓടുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ നാലിന് രാവിലെ 8.45 നാണ് അങ്ങാടിക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ആ ഫോണ്‍കോൾ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. അമിത രക്തസ്രാവത്തിന് യുവതി ചികിത്സ തേടിയെത്തിയെന്നും സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നുമായിരുന്നു ആ കോൾ. ഒന്പതോടെ ഇൻസ്പെക്ടർ എ.സി. വിപിന്‍റെ നേതൃത്വത്തിൽ…

Read More

ആ അച്ഛന്‍റെ ഫോണ്‍ കോൾ..! ട്രെയിൻ യാത്ര സുരക്ഷിതമാക്കാൻ മൾട്ടി യൂട്ടിലിറ്റി മൊബൈൽ സേഫ്റ്റി മെഷുമായി പോലീസുകാരൻ ശരവണകുമാർ

സീമ മോഹൻലാൽ ട്രെയിൻ യാത്ര ആസ്വദിക്കാൻ വിൻഡോ സീറ്റുകൾ തേടിപ്പോകുന്നവരാണ് നാം ഏവരും. പക്ഷേ സാമൂഹ്യദ്രോഹികൾ വലിച്ചെറിയുന്ന കല്ലുകൾ പതിച്ചേക്കുമോ, സ്വർണാഭരണങ്ങളും പേഴ്സും മോഷ്ടാക്കൾ അപഹരിക്കുമോയെന്ന ഭയം പലപ്പോഴും വിൻഡോ സീറ്റ് യാത്രികരെ അലട്ടാറുണ്ട്. ഇതിനെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്‍റികറപ്ഷൻ ബ്യൂറോയിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ സീനിയർ സിപിഒ ആയി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന എം.ശരവണകുമാർ എന്ന പോലീസ് ഉദ്യോഗസ്ഥൻ. ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ സേഫ്റ്റി നെറ്റ് ഫോർ പ്രൊട്ടക്ഷൻ എന്ന ’മൾട്ടി യൂട്ടിലിറ്റി മെഷിന് ഇന്ത്യൻ പേറ്റന്‍റ് ലഭിച്ചു. മെഷിന്‍റെ നിർമാണത്തിനായി കന്പനികളെ കാത്തിരിക്കുകയാണ് ഇദ്ദേഹം. ആ അച്ഛന്‍റെ ഫോണ്‍ കോൾ 2015 ൽ ശരവണകുമാർ തിരുവനന്തപുരം റെയിൽവേ കണ്‍ട്രോൾ റൂമിൽ ജോലി ചെയ്യുന്പോൾ വൈകുന്നേരം ഏഴോടെ ഒരു ഫോണ്‍കോൾ വന്നു. ട്രെയിനിന്‍റെ വിൻഡോ സീറ്റിനരുകിലിരുന്ന് യാത്ര ചെയ്ത അഞ്ചുവയസുകാരൻ…

Read More

ഏറെ വൈകാതെ ആ ദുരന്തം സംഭവിക്കും! മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചത്…

ഒരു പ്രവചനം നടത്താം! കേരളത്തിൽ ഏറെ വൈകാതെ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കും! എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നത്? സ്ഥിരമായി മദ്യപിച്ചു ബൈക്ക് ഓടിക്കുന്ന പയ്യൻ റോഡപകടത്തിൽ പെടും എന്നു പ്രവചിക്കാൻ ജ്യോത്സ്യം വേണ്ട. ഒരു ഉദാഹരണം പറയാം. മാസത്തിൽ അഞ്ചോളം ആരോഗ്യപ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിനിരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. എന്നാൽ, അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയം! “ചില ഡോക്ടർമാർ അടി ചോദിച്ചുവാങ്ങുകയാണ്’ എന്നൊക്കെ ഇപ്പോൾ പറയുന്നവർ മരണം സംഭവിക്കുന്പോൾ കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പുണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും. ആരോഗ്യപ്രവർത്തകരുടെനേരെയുള്ള അക്രമങ്ങൾ കുറച്ചുനാളത്തേക്കെങ്കിലും കുറയും. ഒരാളുടെ ജീവൻ പോയിരിക്കും എന്നു മാത്രം! കേരളത്തിൽ നിലവിലുള്ള ഏറ്റവും…

Read More