പാമ്പുകളുടെ രക്ഷക

വിദ്യ രാജുവിന്‍റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് “എവിടെനിന്നാണ്, പാമ്പിനെ കണ്ടിട്ടാണോ വിളിക്കുന്നത്’ എന്നാണ്. പാതിരാത്രിയാണെങ്കിലും ഒരു പാമ്പിനെ കണ്ടു, സഹായിക്കണം എന്ന അഭ്യര്‍ഥനയുമായി എത്തുന്ന ഫോണ്‍ കോളില്‍ വിദ്യ രാജു ഇറങ്ങിപ്പുറപ്പെടും. എത്ര നേരം കാത്തിരുന്നിട്ടാണെങ്കിലും ആ പാമ്പിനെ പിടികൂടി കോടനാട്ടെ വനംവകുപ്പിന് കൈമാറും. കഴിഞ്ഞ 20 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ 64കാരി ഇതിനകം 1000 ലധികം പാമ്പുകളെയാണ് പിടികൂടി വനം വകുപ്പിന് കൈമാറിയത്. രാജവെമ്പാലയും പെരുമ്പാമ്പും അണലിയും ഉള്‍പ്പെടെ വിഷപ്പാമ്പുകളും ഇതില്‍ ഉള്‍പ്പെടും. പാമ്പു പിടിക്കുന്നതിനായി വനംവകുപ്പിന്‍റെ ലൈസന്‍സ് ലഭിച്ച വ്യക്തിയാണ് ഇവര്‍. ആരില്‍നിന്നും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഈ സേവനം ചെയ്യുന്നത്. ഝാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിനിയായ വിദ്യയുടെ ഭര്‍ത്താവ് കമഡോര്‍ എ.വി.എസ്. രാജു ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായിരുന്നു. കൊച്ചിയെ സ്വന്തം നാടാക്കിയ വിദ്യ ഇപ്പോള്‍ കുടുംബത്തോടൊപ്പം പനമ്പിള്ളി നഗറിലാണ്…

Read More

പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ… വില കൂടിയ കാറുകൾ മതി

ഫെബ്രുവരിയിലെ കാർ വില്പന കണക്കുകൾ പുറത്തു വരുമ്പോൾ റിക്കാർഡുകൾ തിരുത്തി മാരുതിയുടെ തേരോട്ടം. തൊട്ടുപിന്നിലുള്ള മൂന്ന് എതിരാളികളെയും ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണു മാരുതി. തങ്ങളുടെതന്നെ വിൽപ്പന റിക്കാർഡുകൾ തിരുത്തിക്കുറിച്ചാണ് ഈ കുതിപ്പ്. രാജ്യത്തെ കാർ വിൽപ്പനയിൽ വില കൂടിയ കാറുകൾക്കാണു നിലവിൽ ഡിമാന്‍ഡ്. പത്തുലക്ഷത്തിനു താഴെ വിലയുള്ള കാറുകൾക്കുള്ള ആവശ്യക്കാരുടെ എണ്ണം വൻതോതിൽ ഇടിയുകയാണ്. അതേസമയം, യൂട്ടിലിറ്റി വെഹിക്കിളുകളുടെ വിൽപ്പനയിൽ വൻ കുതിപ്പും കാണുന്നു. അതായത് പത്തു ലക്ഷത്തിനും നാൽപ്പതു ലക്ഷത്തിനും ഇടയിൽ ഓൺറോഡ് വില വരുന്ന കാറുകൾ വാങ്ങുന്നതിനാണ് രാജ്യത്തെ ഉപയോക്താക്കൾ ഇപ്പോൾ കൂടുതൽ താത്പര്യം കാട്ടുന്നത്. 2024 ഫെബ്രുവരിയിൽ മാരുതി ആകെ 1,97,471 യൂണിറ്റുകൾ വിറ്റഴിച്ചാണ് പുതിയ റിക്കാർഡ് നേട്ടം കൈവരിച്ചത്. 2023 ഫെബ്രുവരിയിൽ വിറ്റ 1,72,321 വാഹനങ്ങളെ അപേക്ഷിച്ച് 15 ശതമാനം വളർച്ച. കമ്പനിയുടെ ഈ മാസത്തെ ആഭ്യന്തര വിൽപ്പന 1,68,544 ആണ്.…

Read More

അറുപത്തിയൊന്നിലും ചിലങ്കയണിഞ്ഞ്…

നടനവേദിയില്‍ ദൃശ്യവിരുന്നൊരുക്കുകയാണ് പ്രഫ. ഗായത്രി വിജയലക്ഷ്മി എന്ന 61കാരി. 32 വര്‍ഷത്തെ സേവനത്തിനുശേഷം അധ്യാപനജീവിതത്തില്‍നിന്ന് വിരമിച്ച് ക്ലാസിക്കല്‍ നൃത്തരംഗത്ത് സജീവമായിരിക്കുകയാണ് ഇവര്‍. തിരുവനന്തപുരം സ്വദേശിയായ ഗായത്രി ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഭരതനാട്യം അവതരിപ്പിച്ച ആദ്യ വനിത കൂടിയാണ്. നൃത്തത്തെ പ്രണയിച്ച് ഒന്‍പതാം വയസില്‍ നൃത്തം പഠിച്ചു തുടങ്ങിയ ഗായത്രി 14ാം വയസില്‍ ഭരതനാട്യവും അഭ്യസിക്കാന്‍ തുടങ്ങി. ഭരതനാട്യം ഗായത്രിയുടെ അഭിനിവേശമായിരുന്നു. 1986ല്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്‍റി ല്‍ ലക്ചററായി ജോലിക്ക് ചേര്‍ന്നു. എന്നാല്‍ അധ്യാപനത്തോടുള്ള ഇഷ്ടം മൂലം നൃത്തത്തെ തല്‍കാലം പാതിവഴിയില്‍ ഉപേക്ഷിച്ചു. നിരവധി ശിഷ്യ സമ്പത്തിനെ ഉണ്ടാക്കിയപ്പോഴും തന്നിലെ നര്‍ത്തകിയെ അവര്‍ കൈവിട്ടില്ല. 32 വര്‍ഷത്തെ സേവനത്തിനുശേഷം 2018ല്‍ പ്രഫസറും ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവിയുമായി ജോലിയില്‍ നിന്നും വിരമിച്ചു. 26 വര്‍ഷത്തിനുശേഷം ചിലങ്കയണിഞ്ഞ് 52-ാം വയസില്‍ 26 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അവര്‍ വീണ്ടും…

Read More

സ്വരയൗവനം; വാണി ജയറാം വിട പറഞ്ഞിട്ട് ഒരു വർഷം

ഇളംമഞ്ഞ് പൊഴിയുന്നതുപോലെ നൂറുകണക്കിന് മലയാള ഗാനങ്ങൾ പാടിയിട്ടുണ്ട് വാണി ജയറാം. ഓരോ ഗാനവും ഒന്നിനൊന്ന് മികച്ചതുമാണ്. എങ്കിലും പാതിരാസൂര്യൻ എന്ന സിനിമയിലെ ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി ടീമിന്‍റെ “ഇളംമഞ്ഞിൻ നീരോട്ടം എങ്ങും കുളിരിൻ തേരോട്ടം ..’ എന്ന പാട്ടിനോട് ഒരൽപ്പം ഇഷ്ടക്കൂടുതൽ ഉണ്ടെന്ന് പറയാറുണ്ടായിരുന്നു വാണി. ദൈവം അനുഗ്രഹിച്ചു നൽകിയ നാദമായിരുന്നു വാണി ജയറാമിന്‍റേത്. ഒപ്പം ഗായിക തന്നെ സ്വായത്തമാക്കിയ അപാരമായ സംഗീത പാണ്ഡിത്യവും ഉണ്ടായിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഴിവുകളുള്ള ഗായിക- അതായിരുന്നു വാണി ജയറാം. 1973ൽ സ്വപ്നം എന്ന സിനിമയ്ക്കുവേണ്ടി ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്ന “സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി’ പാടുന്പോൾ ഇരുപത്തെട്ട് വയസായിരുന്നു വാണി ജയറാമിന്‍റെ പ്രായം. എഴുപത്തിയേഴാം വയസിലും ഇതേഗാനം വാണി പാടിയിരുന്നത് “സ്വപ്ന’ത്തിൽ പാടിയ അതേ സ്വരയൗവനത്തടെയായിരുന്നു. അരനൂറ്റാണ്ടു മുന്പ് പാടിയ അതേ ശ്രുതിയിലും സ്കെയിലിലും പിച്ചിലും പാടാൻ കഴിയുന്ന,…

Read More

പ്രണയത്തിന്‍റെയും പോരാട്ടത്തിന്‍റെയും 8 വർഷങ്ങൾ

പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്‌പെഷല്‍ സ്‌കൂളിലേക്ക് അധ്യാപക പരിശീലനത്തിനായി എത്തിയ കെ. മീനുമോള്‍ എന്ന പെണ്‍കുട്ടിയുടെ കണ്ണുകള്‍ ഉടക്കിയത് ചക്രക്കസേരയിലിരുന്ന് വിദ്യാര്‍ഥികളെ സംഗീതം പഠിപ്പിക്കുന്ന ഡിക്‌സന്‍ സി. സേവ്യര്‍ എന്ന അധ്യാപകനിലായിരുന്നു. ജനിച്ച് പത്താം മാസം മുതല്‍ പൂര്‍ണമായും നിശ്ചലാവസ്ഥയിലേക്ക് തള്ളിവിടുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിതനായി വീല്‍ ചെയറില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഡിക്‌സന്‍റെ പാട്ടുകള്‍ അതിമനോഹരമായിരുന്നു. ഒരാഴ്ചത്തെ ട്രെയിനിംഗിനിടയില്‍ അവള്‍ പലപ്പോഴും ആ പാട്ടുകള്‍ക്കായി കാതോര്‍ത്തു. പക്ഷേ ഇതൊന്നും അദേഹം അറിഞ്ഞിരുന്നുമില്ല. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും അധ്യാപികയായി മറ്റു വിദ്യാര്‍ഥികളെ ട്രെയിനിംഗിന് എത്തിച്ചപ്പോഴും സംഗീതവുമായി ഡിക്‌സന്‍ രക്ഷാ സ്‌കൂളിലുണ്ടായിരുന്നു. ഉള്ളിലെ ഇഷ്ടം പറഞ്ഞ് മീനു ഡിസ്‌കനായി നാലു വര്‍ഷം കാത്തിരുന്നു. പ്രണയത്തിന് തീയേക്കാള്‍ ചൂടുണ്ടെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു പിന്നീട്. ഈ ലോകത്തോട് മുഴുവന്‍ എതിര്‍ത്ത് നിന്ന് പൊരുതാനുള്ള കരുത്തു നേടിയ…

Read More

“മേഘദൂതന്’ വയസ് 100; ഇന്ത്യൻ റേഡിയോ നൂറിന്‍റെ നിറവിൽ

നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല, പക്ഷേ എന്നെ കേൾക്കാൻ കഴിയും. നിങ്ങൾക്ക് എന്നെ തൊടാൻ കഴിയില്ല, പക്ഷേ എന്നെ അനുഭവിക്കാൻ കഴിയും. ഞാൻ വിശ്വപൗരനല്ല എന്നിരുന്നാലും ഞാൻ സ്വതന്ത്രമായി ആരും തടയാതെ വീസയും പാസ്പോർട്ടും ഇല്ലാതെ ലോകമെമ്പാടും സഞ്ചരിക്കുന്നു. മനുഷ്യനിർമിത രാജ്യാതിർത്തികൾ എനിക്കു ബാധകമല്ല. ഞാൻ ആരാണ്, എന്‍റെ പേര് എന്താണ് എന്നു നിങ്ങൾക്ക് ഇതിനകം മനസിലായി എന്നെനിക്കറിയാം. ഞാൻ മേഘദൂതനാണ്, ആകാശത്തുനിന്നുള്ള സന്ദേശവാഹകനാണ്. ‘മേഘങ്ങൾക്ക് മുകളിലുള്ള ശബ്ദം’എന്നു ഞാൻ എന്നെത്തന്നെ വിളിക്കും. സാധാരണഭാഷയിൽ ജനങ്ങൾ എന്നെ അഭിസംബോധന ചെയ്യുന്നത് ‘ആകാശവാണി’ എന്നാണ്. ഇന്ന് ലോക റേഡിയോ ദിനം. ഐക്യരാഷ്‌ട്ര സഭ 2011 മുതൽ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു. നമ്മുടെ ഭാരതത്തിൽ ഈ വർഷത്തെ റേഡിയോ ദിനത്തിന് പതിവിൽ കവിഞ്ഞ പ്രാമുഖ്യമുണ്ട് . റേഡിയോ നമ്മുടെ നാടിന്‍റെ ശബ്‌ദമായി ശുഭയാത്ര ആരംഭിച്ചിട്ട് ഒരു…

Read More

പാമ്പൻ പാലത്തിനു പുതിയ ഭാവം

പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലമാണ് ഈ മാസം തുറക്കുന്നത്. ഇതോടെ മറ്റൊരു ചരിത്രം കൂടി എഴുതി ചേർക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെനിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നൊരു ഐതീഹ്യമുണ്ട്. രാമായണത്തിൽ ഈ കഥയെ സേതുബന്ധനം എന്ന രീതിയിൽ പരാമർശിക്കുന്നു. പാലം പണിതെന്നു കരുതുന്ന ഈ ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. പാലത്തിന്‍റെ നിർമാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്‍റെ ധനുസിന്‍റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്‌ക്കോടി.  ഇന്ത്യയിലെ എന്‍ജിനിയറിംഗ് മികവിന്‍റെ വിസ്മയങ്ങളില്‍ ഒന്നാണ് രാമേശ്വരത്തെ പാമ്പന്‍ പാലം. പാക് കടലിടുക്കിന് കുറുകേ രണ്ട് കിലോമീറ്ററിലധികം നീളത്തിലുള്ള പാമ്പന്‍ പാലം ഇപ്പോഴും സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചയാണ്. പഴയ റെയില്‍വേ പാലത്തിന് ബദലായി നൂതന…

Read More

ഒരു മിനിറ്റ് ദാ കാരിക്കേച്ചർ റെഡി; ഒരു മിനിറ്റിനുള്ളില്‍ കാരിക്കേച്ചറുകള്‍ വരച്ച് ഇന്‍സ്‌പെക്ടർ എം.എസ്. ഫൈസല്‍

കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ഒരമ്മ കുഞ്ഞിനൊപ്പമെത്തി. ഇന്‍സ്‌പെക്ടര്‍ എം.എസ്. ഫൈസലിനോട് ആ യുവതി പരാതി പറയുന്നതിനിടെ അവരുടെ മടിയിലിരിക്കുന്ന നാലുവയസുകാരി അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. പരാതി കേള്‍ക്കുന്നതിനൊപ്പം തൊട്ടു മുന്നിലുളള പേപ്പറില്‍ ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ പെന്‍സില്‍ കൊണ്ട് എന്തോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. അവരുടെ പരാതികേട്ട് പ്രശ്‌നപരിഹാരം നടത്താമെന്ന് ഉറപ്പു നല്‍കി അയയ്ക്കുമ്പോള്‍ അദ്ദേഹം ആ കുഞ്ഞിന്‍റെ മനോഹരമായ ഒരു കാരിക്കേച്ചര്‍ കൂടി സമ്മാനിച്ചാണ് അയച്ചത്. കാഞ്ഞിരപ്പിള്ളി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ എം.എസ്. ഫൈസല്‍ ഒരു മിനിറ്റിനുള്ളില്‍ കാരിക്കേച്ചറുകള്‍ വരച്ച് ഏവരുടെയും മനം കവരുകയാണ്. ചിത്രരചന പഠിക്കാതെ കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ എം.എസ്. ഫൈസലിന് കുട്ടിക്കാലം മുതല്‍ കാര്‍ട്ടൂണ്‍ രചനയോട് താല്‍പര്യം ഉണ്ടായിരുന്നു. ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സ്‌കൂള്‍ പഠനകാലത്ത് അദ്ദേഹം കൂട്ടുകാരുടെയും അധ്യാപകരുടെയും…

Read More

അഭിനയ ജീവിതത്തിന്‍റെ 22 വർഷം; സിനിമയിൽ എത്താനായതിൽ വലിയ സന്തോഷം; ജീവിതത്തിലെ തീരാസങ്കടം കലാഭവന്‍ മണിയുടെ വിയോഗം; മനസ് തുറന്ന് ജാഫർ ഇടുക്കി

2002ല്‍  ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അഭിനയജീവിതം 22 വര്‍ഷം പിന്നിടുമ്പോള്‍ ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. ജാഫര്‍ പ്രധാന വേഷത്തിലെത്തിയ, വിഷ്ണു രവി സംവിധാനം ചെയ്ത മാംഗോ മുറി ഈ മാസമാണ് തിയറ്ററുകളിലെത്തിയത്. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ പാളയം പിസിയിലും ശ്രദ്ധേയ വേഷം ചെയ്തു. മിമിക്രി വേദികളില്‍നിന്നു ഹാസ്യതാരമായി വെള്ളിത്തിരയിലെത്തിയ ജാഫർ സ്വഭാവ വേഷങ്ങളാണിപ്പോൾ കൂടുതലായും ചെയ്യുന്നത്. കൈയൊപ്പ് എന്ന സിനിമയാണ് ജാഫറിന്‍റെ കരിയറില്‍ വഴിത്തിരിവായതെന്നു പറയാം. പിന്നീടു കെട്ട്യോളാണെന്‍റെ മാലാഖ, ഇഷ്‌ക്, ജെല്ലിക്കെട്ട്, അഞ്ചാം പാതിര, ചുരുളി, കേശു ഈ വീടിന്‍റെ നാഥന്‍, മലയൻകുഞ്ഞ് തുടങ്ങി ഒരുപിടി സിനിമകളിലെ മികച്ച പ്രകടനം ജാഫറിനെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിച്ചു. ജാഫര്‍ ഇടുക്കി രാഷ്‌ട്രദീപികയോട്. ‘മാംഗോ മുറി’യിലെ കഥാപാത്രംഈ സിനിമ ഞാന്‍ ഇതുവരെ…

Read More

ഓൺലൈൻ കുരുപ്പുകൾക്ക് കൈത്താങ്ങായി ഡി-ഡാഡ്

ഓൺലൈൻ ട്യൂഷൻ….പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പഠനാവശ്യത്തിനായി മാതാപിതാക്കൾ എല്ലാകുട്ടികൾക്കും ഓരോ ഫോണും വാങ്ങി നൽകിയിട്ടുണ്ട്. എന്നാൽ, ഈ ഫോണിലൂടെ ഓൺലൈൻ ക്ലാസിൽ നിന്ന് സ്കൂട്ടായി അല്ലെങ്കിൽ ക്ലാസുകൾ മ്യൂട്ട് ചെയ്ത് വച്ച് ഗെയിം കളിക്കുകയും വീഡിയോ കാണുകയും ചെയ്യുന്നവരാണ് കുട്ടികളിൽ ഏറെയും. കുട്ടികൾ പഠിക്കുകയല്ലേയെന്ന ആശ്വാസത്തിൽ മാതാപിതാക്കൾ ഇതൊന്നും ശ്രദ്ധിക്കാനും പോകുകയില്ല. എന്നാൽ, ഒരു ദിവസം മൊബൈൽഫോൺ കിട്ടാതാകുമ്പോഴേക്കും അക്രമാസക്തരാകുകയും സംസാരം കുറഞ്ഞുവരുന്നതും മൊബൈൽ ഫോണിൽ അല്ലാതെ അവർ സന്തോഷവാന്മാരല്ലെന്നും കണ്ടെത്തുമ്പോഴായിരിക്കും മാതാപിതാക്കൾ കുട്ടികളിലെ മൊബൈൽ അഡിക്‌ഷൻ മനസിലാക്കിയിട്ടുണ്ടാകുക. ഇന്ന് രണ്ടരവയസുള്ള കുഞ്ഞുങ്ങൾമുതൽ മൊബൈൽ ഫോണിന് അടിമകളാണ്. അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം ക്രമേണ കുട്ടികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ വിഷാദ രോഗത്തിന് അടിമപ്പെട്ടിട്ടുണ്ട്. കൂടാതെ കുട്ടികൾ അക്രമാസക്തരാകുകയും ആത്മഹത്യയിലേക്ക് തിരിഞ്ഞ…

Read More