ചങ്ങനാശേരി: ലോകത്ത് എവിടെയായിരുന്നാലും മനുഷ്യർക്കു ത്യാഗപൂർണമായ നന്മ ചെയ്യുക. സൗത്ത് കൊറിയയിൽ നിന്ന് കുറിച്ചിയിൽ എത്തി സേവനം ചെയ്യുന്ന സിസ്റ്റർ മാത്യു കിം എന്ന സന്യാസിനിയുടെ വാക്കുകളാണിത്. സിസ്റ്റർ മാത്യു കുറിച്ചിയിൽ വയോജനങ്ങൾക്കായി സാമൂഹ്യസേവനം തുടങ്ങിയിട്ട് 13വർഷം പിന്നിടുന്നു. കൂട്ടുംഗെ സിസ്റ്റേഴ്സ് ഓഫ് ജീസസ് എന്ന കോണ്ഗ്രിഗേഷൻ അംഗമായ സിസ്റ്റർ മാത്യു കിം ഈ കോണ്‍ഗ്രിഗേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ്സ് ഓൾഡ് ഏജ് ഹോമിന്റെ മദർ സുപ്പീരിയർ കൂടിയാണ്. ഈ സ്ഥാപനത്തിൽ 29 വയോജനങ്ങളാണുള്ളത്. സൗത്ത് കൊറിയക്കാരായ ബെനഡിക്ട് -അന്ന ദന്പതികളുടെ മൂത്ത മകളാണ് സിസ്റ്റർ മാത്യു. വിജയപുരം രൂപതാധികാരികളുടെ നിർദേശ പ്രകാരമാണ് സിസ്റ്റർ മാത്യു കിം കുറിച്ചിയിലെ ഈ സ്ഥാപനത്തിൽ ശുശ്രൂഷക്കായി എത്തിയത്. കൊറിയക്കാരായ സിസ്റ്റർ പീറ്റർ, സിസ്റ്റർ സൈമണ്‍ എന്നിവരും ഈ സ്ഥാപനത്തിൽ സിസ്റ്റർ മാത്യുവിന്റെ സഹായിയികളായി പ്രവർത്തിക്കുന്നുണ്ട്. കേരളത്തെ തനിക്ക് ഏറെ…
Read MoreCategory: RD Special
മണിനാദം നിലയ്ക്കുന്നില്ല, നാടിനു മറക്കാനാകുന്നില്ല! കലാഭവൻ മണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് അഞ്ചു വർഷം തികയുമ്പോള്‍…
ചാലക്കുടി: ചാലക്കുടിയിൽ മണിനാദം നിലയ്ക്കുന്നില്ല. ചാലക്കുടി എന്ന നാമം ലോകം മുഴുവൻ എത്തിച്ച കലാകാരനെ നാടിനു മറക്കാനാകുന്നില്ല. കലാഭവൻ മണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് അഞ്ചു വർഷം തികയുന്പോൾ മഹാനായ കലാകാരനെ നാട് നെഞ്ചോടു ചേർത്ത് സ്മരിക്കുകയാണ്. ഈ ദിനങ്ങളിൽ ചാലക്കുടിയിലെങ്ങും കലാകാര·ാരുടെ നേതൃത്വത്തിൽ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടി സ്മരണകൾ ഉണർത്തി. മണി ജീവിച്ചിരുന്നപ്പോൾ ചാലക്കുടിയിൽ മണി സംഘടിപ്പിച്ച പരിപാടികൾ ജനങ്ങളുടെ ഓർമകളിൽ ഇന്നും മായാതെ നില്‍പ്പുണ്ട്. മണിയുടെ തട്ടകമായ ചേനത്തുനാട് ക്രിസ്മസ് നാളുകളിൽ നടത്തുന്ന മെഗാ പുൽക്കൂട്, ചാലക്കുടി പുഴയിൽ 1000 നക്ഷത്രങ്ങൾ, ചാലക്കുടി പുഴയിൽ ഓണനാളുകളിൽ നടത്തിയ വള്ളംകളി മത്സരം, ചേനത്തുനാട് പള്ളിയിലെ തിരുനാളും കണ്ണന്പുഴ ക്ഷേത്രത്തിലെ ഉത്സവത്തിലെ എഴുന്നള്ളിപ്പും, ഓണക്കളി മത്സരം, ഫുട്ബോൾ മേള തുടങ്ങിയ നിലയ്ക്കാത്ത ഓർമകളാണ് നാട്ടുകാർക്കുള്ളത്. മണിയുടെ സഹായങ്ങൾ തേടി എത്തുന്നവർ നിരവധിയായിരുന്നു. രോഗികളും നിരാലംബരും തുടങ്ങി…
Read Moreഇങ്ങനെയും ഒരു സ്ത്രീ! ശരിക്കും കൂടത്തായിക്കു സമാനമായ ഒരു സംഭവം; തെരഞ്ഞെടുത്ത വഴികളും വിചിത്രം
കേരളത്തിലെ കൂടത്തായിയിൽ പുറത്തുവന്ന കൂട്ടക്കൊല രാജ്യമെന്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു കുടുംബത്തിന്റെ ആറു പേർ വിവിധ കാലഘട്ടങ്ങളിൽ കൊല്ലപ്പെട്ടു എന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചു. സയനൈഡ് നൽകിയായിരുന്നു കൊലപാതകം എന്നതും സമൂഹത്തെ അന്പരപ്പിച്ചു. കാരണം കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിലുള്ള കൂട്ടക്കൊലപാതകമായിരുന്നു ഇത്. എന്നാൽ, ഇതിനേക്കാൾ ഏറെ സമൂഹത്തെ ഞെട്ടിച്ചത് ഈ കുറ്റകൃത്യങ്ങളിൽ പ്രതിസ്ഥാനത്തു വന്നത് ഒരു സ്ത്രീ ആയിരുന്നു എന്നതായിരുന്നു. സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയും മറ്റ് ഗൂഢലക്ഷ്യങ്ങളോടെയുമായിരുന്നു കൊലപാതകങ്ങൾ അരങ്ങേറിയത്. ഭക്ഷണത്തിലും മരുന്നിലുമൊക്ക സയനൈഡ് ചേർത്തു നൽകിയാണ് പ്രതി തന്റെ ഇരകളെ കൊലപ്പെടുത്തിയത്. അവിശ്വസനീയം അവിശ്വസനീയതോടെയാണ് ഈ സംഭവങ്ങളെ സമൂഹം കേട്ടതും വായിച്ചതും. ആറു പേരുടെ മരണമാണ് കൂടത്തായി സംഭവത്തിൽ സ്ഥീരികരിച്ചത്. ഈ കേസ് ഇപ്പോൾ കോടതിയിലാണ്. എന്നാൽ, ഇതിനേക്കാൾ ഭീകരമായ കൂട്ടക്കൊലപാതകങ്ങൾക്കു ലോകം ഇതിനു മുന്‍പും സാക്ഷിയായിട്ടുണ്ട് എന്നതാണ് സത്യം. അങ്ങനെ ലോകത്തെ…
Read Moreജോലിക്കാരൻ കാമുകൻ! പുരുഷ സൗഹൃദം തേടി ഗണ്ണസ് പത്രങ്ങളിൽ പരസ്യം ചെയ്തിരുന്നു; വീണവർ അപകടത്തെയാണ് പ്രണയിക്കുന്നതെന്നു തിരിച്ചറിഞ്ഞില്ല…
ഗണ്ണസിന്റെ ഹോം സ്റ്റേയിൽനിന്നു കുറേ കത്തുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞുവെന്നതാണ് ഈ കേസിലെ വഴിത്തിരിവ്. സഹോദരനും ഗണ്ണസും തമ്മിലുള്ള ഇടപാടുകൾ ആയിരുന്നു കത്തുകളിൽ അത്രയും. ഈ കത്തുകൾ വിശദമായി പരിശോധിച്ചതിൽനിന്ന് അധികാരികൾക്ക് ഒരു കാര്യം പിടികിട്ടി. ഗണ്ണസ് ചെറിയ മീനല്ല! കത്തിൽനിന്നു ലഭിച്ച ചില സൂചനകൾ വച്ചു പോലീസ് വിശദമായ അന്വേഷണം തുടങ്ങി. മനുഷ്യ ശരീരത്തിന്റെ വിവിധ അവശിഷ്ടങ്ങളും മറ്റും ഒന്നിനു പിറകെ ഒന്നായി ഹോം സ്റ്റേയിൽനിന്നു കണ്ടെത്താനുള്ള കാരണം തേടി പോലീസ് നീങ്ങി. അടക്കിയതിലും ഹോം സ്റ്റേയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ അടക്കം ചെയ്തതിലും ചില പ്രത്യേകതകൾ പോലീസ് തിരിച്ചറിഞ്ഞു. കണ്ടെത്തിയ അവശിഷ്ടങ്ങളെല്ലാം ഒരേ രീതിയിൽ മറവുചെയ്ത നിലയിലാണ് കണ്ടെത്തിയത്. ശരീരത്തിൽനിന്നു തലയോട്ടി വേർപ്പെടുത്തിയിട്ടുണ്ടാവും, തോളിൽനിന്നു കൈകൾ നീക്കി, കാൽമുട്ടുകൾ മുറിച്ചുമാറ്റി, മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചു പ്രത്യേകം പരിശീലനം നേടിയതു പോലെയായിരുന്നു ഒാരോ മൃതദേഹങ്ങളുടെ അടക്കം ചെയ്തിരിക്കുന്നത്.…
Read Moreഭർത്താവും ഇര! ഭർത്താവിന്റെ മരണത്തോടെ രണ്ടു പോളിസികളിൽനിന്നു അന്നു 5,000 ഡോളർ ഗണ്ണസിനു ലഭിച്ചു; ആർക്കും ഒരു സംശയവും തോന്നിയില്ല; പക്ഷേ…
ബെല്ലി ഗണ്ണസ് 1884ൽ മാഡ്സ് സോറൻസൺ എന്നയാളെ വിവാഹം കഴിച്ചിരുന്നു. സോറൻസണും ഗണ്ണസും ഒരു മിഠായി കട നടത്തുകയായിരുന്നു. ഒരു ദിവസം ഇവരുടെ വീടും കടയും കത്തി നശിച്ചു. വീടിനും കടയ്ക്കും ഇൻഷ്വറൻസ് ഉണ്ടായിരുന്നു. ഇവർ ഇൻഷുറൻസ് തുകയ്ക്കായി അപേക്ഷ നൽകുകയും തുക ഇവർക്കു ലഭിക്കുകയും ചെയ്തു. ഇതോടെ ഇൻഷ്വറൻസ് വലിയൊരു തട്ടിപ്പുമേഖലയാക്കി മാറ്റാനാവുമെന്ന ചിന്ത ഗണ്ണസിലുണ്ടായി. അങ്ങനെയിരിക്കെ ഗണ്ണസ് കൂടി മുൻകൈയെടുത്തു സോറൻസണിനെക്കൊണ്ട് രണ്ട് ലൈഫ് ഇൻഷ്വറൻസ് പോളിസികൾ വാങ്ങിപ്പിച്ചു. ഇതിനു ശേഷമാണ് സെറിബ്രൽ രക്തസ്രാവം മൂലം സോറൻസൺ മരിക്കുന്നത്. ചികിത്സ നൽകിയില്ല തലവേദനയുമായി വീട്ടിലെത്തിയതായി സോറൻസൺ. പക്ഷേ, ഗണ്ണസ് ഭർത്താവിന്റെ ചികിത്സയ്ക്കു മുൻകൈ എടുത്തില്ല. അല്ലറ ചില്ലറ പൊടിക്കൈ ചികിത്സകൾ മാത്രം ഗണ്ണസ് ഭർത്താവിനു നൽകി. അവൾക്കു വേണ്ടത് അയാളുടെ മരണമായിരുന്നു. അങ്ങനെയൊരു നാൾ സോറൻസൺ മരിച്ചു. സോറൺസിന്റെ മരണത്തോടെ രണ്ടു പോളിസികളിൽനിന്നായി അന്നത്തെ…
Read Moreതൊടല്ലേ, തോറ്റുപോകും! മറക്കാതിരിക്കാം കോവിഡ് പ്രതിരോധത്തിന്റെ ആദ്യപാഠങ്ങൾ
മൈക്ക്1. പൊതുയോഗങ്ങളിൽ മൈക്ക് കൈകാര്യം ചെയ്തശേഷം കൈകൾ സാനിറ്റൈസ് ചെയ്യുക. 2. മൈക്ക് ടെസ്റ്റിംഗിന്റെ ഭാഗമായി മൈക്കിന്റെ മുഖഭാഗം യാതൊരു കാരണവശാലും തട്ടിനോക്കരുത്. 3. മൈക്കുപയോഗിച്ചു സംസാരിക്കുന്പൊഴും മാസ്ക് ശരിയായി ധരിക്കുക കൈപ്പിടികൾ,ക്രോസ്ബാറുകൾ1. പൊതുവാഹനങ്ങളിലെ കൈപ്പിടികൾ, ക്രോസ്ബാറുകൾ തുടങ്ങിയവ എല്ലാ ട്രിപ്പിനുശേഷവും അണുനാശിനി ഉപയോഗിച്ചു തുടയ്ക്കുക.2. ഇവയിൽ സ്പർശിച്ചശേഷം കൈകൾ സാനിറ്റൈസ് ചെയ്യുക. കീബോർഡ്, മൗസ്1. കംപ്യൂട്ടർ കീബോർഡ്, മൗസ്, സംഗീത ഉപകരണങ്ങൾ തുടങ്ങിയവ പുതിയൊരാൾ ഉപയോഗിക്കുന്നതിനു മുൻപ് അണുനാശിനി ഉപയോഗിച്ചു തുടയ്ക്കണം. ഭക്ഷണംവിളന്പുന്പോൾ1. വിളന്പുന്നവർ ഫേസ് ഷീൽഡ്, മാസ്ക്, കയ്യുറ എന്നിവ ധരിക്കണം.2.പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ സോപ്പുപയോഗിച്ചു കഴുകണം.3. കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകിയ ശേഷമേ ഭക്ഷണം കഴിക്കാവൂ4. ഭക്ഷണം കഴിക്കുന്പോൾ മറ്റുള്ളവരിൽ നിന്നു രണ്ടു മീറ്റർ അകലം പാലിക്കണം. ഫയൽ, ഹാജർ പുസ്തകം1. ഓഫീസിൽ ഫയൽ, ഹാജർ പുസ്തകം എന്നിവ കൈകാര്യം ചെയ്യുന്നതിനു…
Read Moreപ്രണയം നടിച്ചു വലയിലാക്കുക, അവസാനം ഇരയുടെ ജീവനെടുക്കുക! അപകട കാരികളായി മാറിയ സ്ത്രീകളുടെ ഉദ്വേഗ ജനകമായ ജീവിതം
1884നും 1908നും ഇടയിൽ സജീവമായിരുന്ന ഒരു നോർവീജിയൻ- അമേരിക്കൻ സീരിയൽ കില്ലർ ആയിരുന്നു ബെല്ലി ഗണ്ണസ്. ജനിച്ചത് 1859 നവംബർ 11ന് നോർവേയിലെ സെൽബുവിൽ. ഈ കൊലയാളിയുടെ ഒരു പ്രത്യേകത ഇവൾ ഏതാണ്ട് 14 പേരെ കൊലപ്പെടുത്തിയതായി കണ്ടെത്തിയെങ്കിലും ഈ കുറ്റകൃത്യങ്ങളെല്ലാം ഇവളുടെ മരണ ശേഷമാണു കണ്ടെത്തിയത് എന്നതാണ്. മരണം വരെ ഒാരോരുത്തരെ ആയി കൊലപ്പെടുത്തുന്പോഴും ഇവൾ നിയമത്തിന്റെ മുന്പിൽ സേഫ് ആയി ഇരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും ഇവളെ പിടികൂടേണ്ട ഒരാവശ്യം പോലീസുകാർക്ക് ഉണ്ടായില്ല. പ്രണയം ആയുധം പ്രണയം നടിച്ചു പുരുഷന്മാരെ വലയിലാക്കുക, ശേഷം അവരുടെ വിശ്വാസം നേടിയ ശേഷം അവരുടെ സ്വത്തുക്കളും അനന്തര അവകാശവും ഇൻഷ്വറൻസ് അവകാശവുമെല്ലാം സ്വന്തം പേരിലാക്കുക, എന്നിട്ട് ആവശ്യം കഴിയുന്പോൾ കൊന്നുതള്ളുക എന്നതായിരുന്നു ബെല്ലി ഗണ്ണസിന്റെ ഒരു ലൈൻ. ഇവളുമായി പ്രണയത്തിൽ അകപ്പെടുന്നവരെ ഇവൾക്കു വളരെ വേഗത്തിൽ കുടുക്കാൻ സാധിക്കുമായിരുന്നു. വശ്യമായ…
Read Moreചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ! മണ്ണിനെയും ചെടികളെയും വീൽ ചെയറിൽ ഇരുന്നു പ്രണയിച്ച തൊമ്മുവിന്റെ കഥ
ജോണ്സണ് പൂവന്തുരുത്ത് തിരക്കേറിയ നഗരത്തിന്റെ തിക്കുമുട്ടലുകൾക്കിടയിൽനിന്ന് ഒരു ആശ്വാസം കിട്ടിയതുപോലെയാണ് ഹോം ഗാർഡൻ എന്ന നഴ്സറിയിലേക്കു കയറിയപ്പോൾ തോന്നിയത്. ചെടികളും പൂക്കളുമൊക്കെ നിറഞ്ഞ ഹോം ഗാർഡന്റെ മുറ്റത്തേക്കു കയറുന്പോൾ തന്നെ കണ്ണിന് ഒരു സുഖം. ഒരു പൂന്തോട്ടമൊരുക്കാനുള്ള എന്തും കോട്ടയം നഗരമധ്യത്തിലെ ഈ നഴ്സറിയിൽ ലഭിക്കും. കുട്ടികൾക്ക് ഒന്നുരണ്ടു ചെടിച്ചട്ടി വാങ്ങുകയെന്നതായിരുന്നു ഉദ്ദേശ്യം. നഴ്സറിയുടെ ഉടമ സേറ ചേച്ചി സന്തോഷത്തോടെ സ്വീകരിച്ചു. ചെറിയ ചെടിച്ചട്ടികൾ തെരയുന്നതിനിടയിലാണ് അലങ്കാരച്ചെടികൾ വച്ച ചെറിയ ചില ചട്ടികൾ ശ്രദ്ധയിൽപ്പെട്ടത്. അതെടുത്തു കൗതുകത്തോടെ തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ സേറ ചേച്ചിയുടെ ശബ്ദം: ‘അതു തൊമ്മുവിന്റെ പൂക്കളാണ്! തൊമ്മു ഒരുക്കിയതാണ് അവയൊക്കെ’. അതോടെ ആകാംക്ഷയായി, ആരാണ് ഈ തൊമ്മു? എന്റെ ചോദ്യത്തിനു സേറ ചേച്ചിയുടെ മറുപടി കേട്ടപ്പോൾ തോന്നി തൊമ്മുവിനെ കാണണം. തിരിയുന്ന വീൽചെയർ ദിവസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടുമെത്തിയിരിക്കുകയാണ്. ഇന്നു തൊമ്മു ഞങ്ങൾക്കായി…
Read Moreഏഷ്യയിൽ ഏറ്റുവുമധികം കാറ്റ് ലഭിക്കുന്ന സ്ഥലങ്ങളിലൊന്ന്..! രാമയ്ക്കൽമേട്ടിലെ പുതുവിസ്മയങ്ങൾ
ബെന്നി മുക്കുങ്കല്‍ മതിവരാത്ത കാഴ്ചകളാണ് രാമയ്ക്കല്‍മേട് ചേര്‍ത്തു വച്ചിരിക്കുന്നത്. കേരളാ – തമിഴ്നാട് അതിര്‍ത്തിയിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്ന കാട്ടുപാത ചെന്നെത്തുന്നത് കാഴ്ചകളുടെ നെറുകയിലേക്കാണ്. പാതയുടെ ഇരുവശത്തും ഇല്ലിക്കൂട്ടങ്ങള് കൂട്ടിനുണ്ട്. ഇടുങ്ങിയ കാട്ടുപാത. മലമുകളിലേക്കുള്ള യാത്ര തടയാന്‍ കാറ്റ് എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും. വര്‍ഷം മുഴുവന്‍ അതിശക്തമായ കാറ്റ് വീശുന്ന പ്രദേശമാണ് രാമയ്ക്കല്‍മേട്. മണിക്കൂറില്‍ 35 കിലോ മീറ്ററാണ് ഇവിടെ കാറ്റിന്റെ ശരാശരി വേഗം. ഏഷ്യയില്‍ ഏറ്റവും അധികം കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇത്. കുന്നിന് നെറുകയില്‍ രാമക്കല്ല് ആകാശത്തേക്ക് തല ഉയര്‍ത്തി നിലയുറപ്പിച്ചിരിക്കുന്നു. കാറ്റിനെ എതിര്‍ത്തുതോല്‍പ്പിച്ച് പാറക്കൂട്ടത്തെ കീഴടക്കാന്‍ മനസ് വെമ്പല്‍ കൊള്ളും. പാറക്കൂട്ടങ്ങളുടെ കിടപ്പ് അല്പം ഭയം പകര്ന്നുനല്കാതിരിക്കില്ല. ശ്രദ്ധാപൂര്‍വം വേണം ഓരോ ചുവടും വയ്ക്കാന്‍. ഇതുപോലെ വളരെ കുറച്ച് ദൂരം മാത്രം നടന്നാല്‍ സമുദ്രനിരപ്പില്‍ നിന്ന് 3500 അടിയിലേറെ ഉയരത്തില്‍ എത്താന്‍ സാധിക്കുന്ന…
Read Moreകിടക്കയ്ക്കു കീഴെ ശവപ്പെട്ടി! കൊളീൻ ദിവസം 23 മണിക്കൂർ വരെ അവൾ ആ പെട്ടിക്കുള്ളിൽ ബന്ധിതയായി; അതിഗൂഢമായി പണിത പെട്ടിയായിരുന്നു അത്…
ഒരു മനുഷ്യനു ചിന്തിക്കാൻ കഴിയാത്തത്ര ഭീകരമായിരുന്നു കോളിൻ എന്ന പെൺകുട്ടി കാമറോണിന്റെ അടിമത്താവളത്തിൽ നേരിട്ട അനുഭവങ്ങൾ. ചങ്ങലകളിൽ ബന്ധിതയായി മൂന്നടി നീളവും നാലടി വീതിയുമുള്ള തടിപ്പെട്ടിയിൽ കൈയും കാലും യഥേഷ്ടം ചലിപ്പിക്കാനാകാതെ വിമ്മിഷ്ടപ്പെട്ടു കിടക്കേണ്ടി വന്ന രാത്രികൾ. അതിഗൂഢമായി പണിതീർത്ത പെട്ടിയായിരുന്നു അത്. നിലവിളി പോലും പുറത്തുവരാതിരിക്കാൻ അതിനുള്ളിൽ സൗണ്ട്പ്രൂഫ് വസ്തുക്കൾ പതിച്ചിരുന്നു. പല രാത്രികളിലും അവൾ ഭയത്തിൽ ശരീരം മരവിച്ചവളായി. കാമറോണ്‍ അവളെ പീഡിപ്പിക്കുന്പോൾ ജെനീസ് ഒന്നുംമിണ്ടാതെ അതു നോക്കിനിൽക്കുമായിരുന്നു. എല്ലാം കണ്ട് ആനന്ദിക്കുന്ന ക്രൂരവിനോദം. തന്റെ കണ്മുന്നിലാണ് അവർ സഹശയനത്തിലേർപ്പെട്ടിരുന്നതെന്നും കൊളീൻ പറയുന്നു. കാമറോണ്‍ സാഡിസ്റ്റായിരുന്നു. മറ്റുള്ളവരെ വേദനപ്പിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തിയിരുന്നയാൾ. അയാളുടെ അടിമയെന്ന് അവളെക്കൊണ്ടു കടലാസിൽ എഴുതി ഒപ്പിട്ടു വാങ്ങി. രക്ഷപ്പെടാൻ ശ്രമിച്ചാൽ അവളെയും കുടുംബത്തെയും കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. കിടക്കയ്ക്കു കീഴെ ശവപ്പെട്ടി! ആ വീട്ടിൽ നിന്നു കാരവൻ പോലെ സഞ്ചരിക്കാവുന്ന വീട്ടിലേക്കു…
Read More