കിഴക്കിന്‍റെ വെനീസിലെ ഗുജറാത്തി തെരുവ്

1760 കളില്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസിന് ആലപ്പുഴയെ ഒരു തുറമുഖ നഗരമായി വികസിപ്പിക്കണമെന്ന ആഗ്രഹമുദിച്ചു. വിശാല കടല്‍ത്തീരമുള്ള ആലപ്പുഴ നഗരത്തെ കിഴക്കിന്‍റെ വെനീസ് എന്നപേരില്‍ വാണിജ്യനഗരമായി വികസിപ്പിക്കാമെന്ന സാധ്യത കണ്ടെത്തിയതും ദിവാനായിരുന്നു. തിരുവിതാംകൂറിന് സ്വന്തമായി ഒരു തുറമുഖം. അതില്‍ ഒരു വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുക്കുമ്പോള്‍ രക്തത്തില്‍  കച്ചവടം അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഗുജറാത്തികളെ അതിന്‍റെ താക്കോല്‍ ഏല്‍പ്പിക്കാമെന്നും അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് ഗുജറാത്തികള്‍ക്ക് ആലപ്പുഴ നഗരമധ്യത്തില്‍ ഒരു തെരുവുതന്നെ അദ്ദേഹം നിർ‌മിച്ചത്. വ്യവസായത്തിലും വാണിജ്യത്തിലും അഗ്രഗണ്യരായ സൗരാഷ്‌ട്ര, കച്ച് ഭാഗങ്ങളില്‍നിന്ന് അഞ്ചു വിഭാഗങ്ങളെയാണ് ദിവാന്‍ ഇവിടേക്ക് ക്ഷണിച്ചത്. അങ്ങനെയാണ് വൈഷ്ണവ, ശൈവ വിഭാഗങ്ങളും പോര്‍ബന്ധറിലെ ഹലായി മേമൻ, കച്ചി മേമൻ, ബോറസ് വിഭാഗങ്ങളും ആലപ്പുഴയിലെത്തുന്നത്. അവര്‍ക്ക് താമസിക്കാനും വ്യവസായ സ്ഥാപനങ്ങള്‍ നടത്താനുമുള്ള സൗകര്യങ്ങള്‍ രാജാ കേശവദാസ ഏര്‍പ്പെടുത്തി. നാനൂറോളം ഗുജറാത്തി കുടുംബങ്ങളാണ് പല ഘട്ടങ്ങളിലായി ആലപ്പുഴയിലേക്കു…

Read More

ഭൂമിയുടെ അന്തിമവിധി എന്ത്? സൂര്യന്‍റെ അന്ത്യത്തിലും ഭൂമി അതിജീവിച്ചേക്കാമെന്ന് പുതിയ പഠനം

കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഭൂമിയിൽ ജീവൻ നിലനിൽക്കുമോ ഇല്ലയോ എന്നതു വേറെ കാര്യം! എന്നാൽ, ഭൂമി അതിജീവിക്കുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. അഞ്ച് ബില്യൺ വർഷങ്ങൾക്കുശേഷം സൂര്യൻ അതിന്‍റെ ആയുസിന്‍റെ അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുന്പോൾ, ഭൂമി എന്ന വിസ്മയഗ്രഹം ചാമ്പലാകും എന്നതായിരുന്നു ഇതുവരെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. എന്നാൽ, അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണെന്നാണ് ശാസ്ത്രലോകത്തിന്‍റെ പുതിയ വിലയിരുത്തൽ. സൂര്യന്‍റെ മരണപ്പാച്ചിലിൽനിന്നു ഭൂമി ഒരുപക്ഷേ രക്ഷപ്പെട്ടേക്കാമെന്ന് ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് എന്ന പ്രശസ്ത ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. കെയു ലൂവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമി (ബെൽജിയം) യിലെ ഗവേഷകനായ മാറ്റ്സ് എസെൽഡൂർസിന്‍റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ. സൂര്യനോടു സാമ്യമുള്ള മറ്റ് ഭീമൻ നക്ഷത്രങ്ങളുടെ വാർധക്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഭൂമിയുടെ അതിജീവന സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്. സൂര്യന്‍റെ അന്ത്യയാത്രഇനി, 500 കോടി വർഷങ്ങളിലേക്കുള്ള ഹൈഡ്രജൻ മാത്രമാണ്…

Read More

ഭൂമിയുടെ അയൽവാസിയെ കണ്ടെത്തി; അന്യഗ്രഹജീവനു സാധ്യത..?

മഹാവിസ്മയപ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവനുണ്ടോയെന്ന നൂറ്റാണ്ടുകളായുള്ള അന്വേഷണം നിർണായകഘട്ടത്തിലെന്ന് ശാസ്ത്രലോകം! ഭൂമിയിൽനിന്ന് 25 പ്രകാശവർഷം അകലെ, അത്യപൂർവമായ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഗവേഷകർ. ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളുടെ പട്ടികയിലേക്ക്, പുതിയ ഗ്രഹത്തെക്കൂടി ജ്യോതിശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തിരിക്കുന്നു! ജിജെ 3378ബി (GJ 3378b) എന്നു പേരു നൽ‌കിയ പുതിയ ഗ്രഹം, ഭൂമിയേക്കാൾ ഇരട്ടി വലിപ്പമുള്ള സൂപ്പർ-എർത്ത് (Super-Earth) ആണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ഗവേഷകസംഘത്തെ നയിച്ച പോൾ റോബർട്ട്സൺ ദി ആസ്ട്രോഫിസിക്കൽ ജേണലിൽ എഴുതിയ പഠനത്തിൽ; പുതിയ ഗ്രഹത്തെ ഭൂമിയുടെ, അയൽവാസി – എന്ന് വിളിക്കാമെന്നു വിശേഷിപ്പിക്കുന്നു. 1,00,000 പ്രകാശവർഷം വീതിയുള്ള ക്ഷീരപഥവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ 25 പ്രകാശവർഷം എന്നത് വളരെ അടുത്താണെന്നതാണ് ഇതിനു കാരണം. ഗോൾഡിലോക്സ് സോൺ അഥവാ ഹബിറ്റബിൾ സോൺഒരു നക്ഷത്രത്തിനു വളരെ അടുത്തല്ലാതെ, എന്നാൽ ഒരുപാട് അകലെയുമല്ലാതെ കിടക്കുന്ന ഈ മേഖലയിലാണ് ജീവന്‍റെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ…

Read More

ജന്തർ മന്തർ സമരഭൂമികയല്ല…ഭാരതീയ ജ്യോതിശാസ്ത്ര വിസ്മയങ്ങളുടെ കണക്കുപുസ്തകം,അറിയാം ജന്തർ മന്തറിന്‍റെ ചരിത്രം

രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ജന്തർ മന്തർ സമാനതകളില്ലാത്ത സമരങ്ങളുടെ വേദിയാണ്. സിജെപിയുടെ സമരമാണ് ഏറ്റവും ഒടുവിലായി ആ ഭൂമികയിൽ അരങ്ങേറിയത്. ഇതിനു മുന്പും നിരവധി സമരങ്ങൾ ജന്തർ മന്തറിൽ അരങ്ങേറിയിട്ടുണ്ട്. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരം, ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ തുടങ്ങിയ ഗുസ്തി താരങ്ങൾ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ മേധാവിക്കെതിരേ നടത്തിയ സമരം, ഡൽഹി കൂട്ടബലാത്സംഗ കേസിൽ ഇരയ്ക്കു നീതി ആവശ്യപ്പെട്ടും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു നടന്ന നിർഭയ കേസ് പ്രക്ഷോഭങ്ങൾ, കർഷക സമരം, വൺ റാങ്ക് വൺ പെൻഷൻ സമരം തുടങ്ങിയ നിരവധി സമരജ്വാലകൾ ഉയർന്നുപൊങ്ങിയ ആ ഭൂമിക, കേവലം സമരം ചെയ്യാനുള്ള ഇടമല്ല. വിജ്ഞാനദാഹിയായ ഒരു രാജാവിന്‍റെ ശാസ്ത്രീയാന്വേഷണങ്ങളുടെ മഹാകേന്ദ്രങ്ങളിലൊന്നാണ്. ജന്തര്‍ മന്തര്‍ എന്ന പേരിന്‍റെ അര്‍ഥംഇന്ത്യന്‍ ജ്യോതിശാസ്ത്ര മികവിന്‍റെ പ്രതീകമാണ്…

Read More

ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന ജവ്ഹർ

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് ജവ്ഹര്‍. പ്രകൃതിഭംഗികൊണ്ടും നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായ ഒരു ഗോത്രവര്‍ഗ രാജവംശത്തിന്‍റെ ചരിത്രംകൊണ്ടും ശ്രദ്ധേയമാണ് ഇവിടം.ഇവിടെ പ്രധാനമായും വാര്‍ലി, കോക്ന, കത്കരി തുടങ്ങിയ ഗോത്രവിഭാഗങ്ങളാണ് അധിവസിച്ചിരുന്നത്. പിന്നീട് മുഗള്‍, മറാത്ത, ബ്രിട്ടീഷ് ഭരണങ്ങള്‍ പ്രദേശത്തെ സ്വാധീനിച്ചെങ്കിലും, അവയ്ക്കൊന്നിനും ജവ്ഹറിന്‍റെ സാംസ്‌കാരിക പൈതൃകത്തിന് പോറലേല്‍പ്പിക്കാനായില്ല. എഡി 1306ല്‍ ജയബ മുഖ്‌നെ എന്ന കോലി വിഭാഗം ഗോത്രത്തലവനാണ് ജവ്ഹര്‍ രാജവംശം സ്ഥാപിച്ചത്. ഒരു പ്രാദേശിക കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം രാജ്യത്തിന് അടിത്തറയിട്ടത്.പിന്നീട് അദ്ദേഹത്തിന്‍റെ മൂത്ത മകന്‍ ദുല്‍ബറാവു രാജ്യത്തിന്‍റെ അതിരുകള്‍ വികസിപ്പിക്കുകയും നാസിക്, ഥാനെ മേഖലകളിലായി 22 കോട്ടകള്‍ പണിയുകയും ചെയ്തു. എഡി 1343 ജൂണ്‍ അഞ്ചിന് ഡല്‍ഹി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് അദ്ദേഹത്തെ രാജാവായി ഔദ്യോഗികമായി അംഗീകരിക്കുകയും ‘നിംഷാ’ എന്ന പദവി നല്‍കുകയും ചെയ്തു.ഈ ചരിത്രദിവസത്തിന്‍റെ ഓര്‍മയ്ക്കായി…

Read More

മെർലിൻ മൺറോ‌… മാസ്മരികതയുടെ 100 വർഷങ്ങൾ

ആ ചുവടുവയ്പുകൾ, വശ്യമായ പുഞ്ചിരി, ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരശൈലി… പ്രേക്ഷകരെ തന്‍റെ മാസ്മരികവലയത്തിൽ തളച്ചിട്ട മെർലിൻ മൺറോ എന്ന ഹോളിവുഡ് അപ്സരസിന്‍റെ ജന്മശതാബ്ദി (ജൂൺ- 1) ദിനത്തിൽ വലിയ ആദരവാണ് ലോകം അനശ്വരതാരത്തിനു നൽകിയത്. സബ്‌വേ ഗ്രേറ്റിൽ പാറിപ്പറക്കുന്ന ധവളവസ്ത്രവും ആ വശ്യസുന്ദരമായ ചിരിയും ഹോളിവുഡിന്‍റെ തന്നെ മുഖമുദ്രയായി മാറിയത് ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. ലോകം ആരാധിച്ച ആ മാസ്മരികരൂപം പ്രകൃതിദത്തവുമായിരുന്നില്ല. മറിച്ച്, കഠിനമായ പരിശ്രമത്തിലൂടെയും വ്യക്തമായ ആസൂത്രണത്തിലൂടെയും രൂപപ്പെടുത്തിയെടുത്ത മികച്ച “പെഴ്സണൽ ബ്രാൻഡിങ്’ ആയിരുന്നു. ഹോളിവുഡിന്‍റെ ചരിത്രത്തിലെ ഏറ്റവും ആകർഷകമായ “മിഥ്യ’ എങ്ങനെയാണ് രൂപപ്പെട്ടതെന്നും, അവരുടെ വേർപാട് 63 വർഷം പിന്നിടുന്പോഴും ആ “ജാലവിദ്യ’ ഇന്നും ജനഹൃദയങ്ങളിൽ നിലനിൽക്കുന്നുവെന്നതും ഹോളിവുഡിലെ മാത്രമല്ല, ലോകസിനിമയിലെതന്നെ അദ്ഭുതമാണ്..! നോർമയെ കണ്ടെത്തിയ ഫോട്ടോഗ്രാഫർ1926 ജൂൺ ഒന്നിന് ലോസ് ആഞ്ചലസിലാണ് മെർലിൻ മൺറോ ജനിച്ചത്. “നോർമ ജീൻ ബാക്കർ’ എന്നായിരുന്നു അവളുടെ യഥാർഥ…

Read More

പുസ്തകത്താളിലെ കാൽപന്തുകളി

ഒരു എഴുത്തുകാരൻ പേനകൊണ്ട് പേജിൽ തീർക്കുന്ന വിസ്മയം പോലെയാണ് ഒരു താരം പന്തുകൊണ്ട് മൈതാനത്ത് തീർക്കുന്നത്. അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല എന്നതാണ് ഫുട്ബോളിന്‍റെ ഏറ്റവും വലിയ സൗന്ദര്യം – ഈ പറഞ്ഞത് മലയാളത്തിന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ. അക്ഷരങ്ങളെ സ്നേഹിച്ച പോലെ തന്നെ അദ്ദേഹം കോഴിക്കോടിന്‍റെ ആത്മാവായ ഫുട്ബോളിനെയും ഹൃദയത്തോട് ചേർത്തു പിടിച്ചിരുന്നു.മഴ പെയ്തു തോർന്ന നാട്ടുമ്പുറത്തെ ചെളിമണ്ണിലും, കരിയിലകൾ വടിച്ചുകൂട്ടിയ പറമ്പുകളിലും, ആവേശം തിരയടിക്കുന്ന സെവൻസ് മൈതാനങ്ങളിലും മലയാളി നെഞ്ചിലേറ്റിയ ഒരു വികാരമുണ്ട്… ഫുട്ബോൾ. കേവലം തൊണ്ണൂറ് മിനിറ്റിലെ കളി എന്നതിനപ്പുറം മലയാളിക്ക് ഫുട്ബോൾ ഒരു ജീവിതരീതിയാണ്. മൈതാനത്തെ ഈ കാൽപന്ത് ആവേശം മലയാള സാഹിത്യത്തിന്‍റെ താളുകളിലേക്ക് മനോഹരമായി പാസ് ചെയ്യപ്പെട്ടപ്പോൾ പിറന്നത് എക്കാലവും സൂക്ഷിച്ചുവയ്ക്കാനുള്ള കഥയും കവിതയും കായിക ചരിത്രവും ഒക്കെയാണ്. മലയാളത്തിൽ എം.ടി.…

Read More

കൃഷ്ണകൃപാസാഗരം…പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ 92-ാം ജന്മജയന്തി പതിനാറിന്

തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന ഗ്രാമത്തിൽ മാപ്പിളപ്പാട്ടുകൾ അലയടിച്ചിരുന്ന കാലം. ചില നേരം മനുഷ്യർ സംസാരിക്കുന്നതും പരസ്പരം തർക്കിക്കുന്നതും വഴക്കു കൂടുന്നതും എല്ലാം മാപ്പിളപ്പാട്ടിന്‍റെ ശൈലിയിലായിരുന്നു! അക്കാലത്തൊക്കെ നാട്ടിൻപുറങ്ങളിൽ ഒരു പൊതുകിണർ മാത്രമേ ഉണ്ടാവൂ. ഒക്കത്ത് കുടവുമായി പെണ്ണുങ്ങൾ കിണറ്റിൽ വെള്ളം കോരാൻ പോകുന്നതും പതിവുകാഴ്ചയായിരുന്നു. വെള്ളം കോരുന്ന നേരത്തും പലരും കുശലം ചോദിച്ചിരുന്നത് മാപ്പിളപ്പാട്ടിലൂടെ തന്നെ. തൃശ്ശൂരിൽ നിന്നു കട്ടവണ്ടിയിലാണ് അന്ന് പലചരക്കുസാധനങ്ങൾ വരിക. കട്ട വണ്ടിയിലിരുന്ന് യാത്രക്കാർ മാപ്പിളപ്പാട്ട് പാടും. ഒരു പ്രത്യേക ഈണത്തിൽ ഒഴുകിയെത്തുന്ന പാട്ടുകൾ കേട്ട് ഒരു കൗമാരക്കാരൻ നിന്നിരുന്നു. കേച്ചേരിക്കാരൻ യൂസഫലി! മാപ്പിളപ്പാട്ട് പാടിയിരുന്ന യാത്രക്കാരും വണ്ടിയും അകലുമ്പോൾ യൂസഫലിക്ക് സങ്കടം വരും.അതിനാൽ പാട്ടിന്‍റെ ബാക്കി ഭാഗം മനസിൽ സ്വയം രചിച്ചു പാടിത്തുടങ്ങി. യൂസഫലിയുടെ അമ്മ നജ്മക്കുട്ടിയും വളരെ മനോഹരമായി മാപ്പിളപ്പാട്ട് പാടിയിരുന്നു. അമ്മയും എന്‍റെ നാടുമാണ് എന്നെ കവിയാക്കിയത്…

Read More

കഥകളിയുടെ ആട്ടവിളക്കണയാത്ത 61 വർഷങ്ങൾ

കഥകളി കാണാനൊക്കെ ഇക്കാലത്ത് ആളുണ്ടോ എന്ന് ചോദിച്ച സുഹൃത്തിനെയും കൊണ്ട് തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ കഥകളി ക്ലബ് തൃശൂരിന്‍റെ പ്രതിമാസ പരിപാടിക്ക് എത്തുമ്പോൾ ഇരിക്കാൻ സീറ്റ് ഉണ്ടായിരുന്നില്ല. അരങ്ങിൽ ആട്ട വിളക്ക് തെളിയും മുമ്പേ സദസ് നിറഞ്ഞുതുളുമ്പിയിരുന്നു. അതുകണ്ട് സുഹൃത്ത് പറഞ്ഞു – എന്‍റെ ചോദ്യം ഞാൻ പിൻവലിച്ചിരിക്കുന്നു. ഇനി ഒരിക്കലും ഈ ചോദ്യം ഞാൻ ഒരാളോടും ചോദിക്കില്ല. അതായിരുന്നു കഥകളി ക്ലബ് തൃശൂരിന്‍റെ മഹാത്മ്യം. കഥകളിയെ ജനകീയമാക്കുന്നതിൽ കഴിഞ്ഞ 61 വർഷമായി കഥകളി ക്ലബ് തൃശൂർ അതിന്‍റെ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. മാസാമാസം കഥകളി കാണാനുള്ള ഭാഗ്യം തൃശൂർക്കാർക്ക് ഉണ്ട്. അതിനുള്ള അവസരമാണ് കഥകളി ക്ലബ് തൃശൂർ ഒരുക്കുന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കഥകളി സംഘങ്ങൾ ഇവിടെയെത്തി കഥകളി അവതരിപ്പിക്കുമ്പോൾ അതു കാണാൻ സമ്പന്നമായ ഒരു സദസ് മുന്നിലുണ്ട് എന്നത് കഥകളി അവതരിപ്പിക്കുന്നവർക്ക്…

Read More

തീവെയിലിൽ കുളിർമയായി ശ്രീവിദ്യയുടെ കൃഷിയിടം

ദേശീയപാതയോരത്തെ ചുട്ടുപൊള്ളുന്ന വെയിലിൽ സഞ്ചാരികളുടെ കണ്ണിനും മനസിനും കുളിർമയേകി സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് എം. ശ്രീവിദ്യയുടെ “പൂങ്കാവനം’ അഗ്രി ഫാം. കാസർഗോഡ് ജില്ലയിലെ പൊയിനാച്ചി ടൗണിൽ ആശീർവാദ് ഓഡിറ്റോറിയത്തിന് എതിർവശത്തായുള്ള ശ്രീവിദ്യയുടെ കൃഷിയിടം സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷനു കീഴിൽ ഫാം ടൂറിസം സംരംഭമെന്ന നിലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. വിവിധ വർണങ്ങളിലുള്ള തണ്ണിമത്തനും സൂര്യകാന്തിപ്പൂക്കളുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഫാമിന്‍റെ പ്രധാന ആകർഷണം. സൂര്യകാന്തിപ്പൂക്കൾക്കും കൃഷിയിടത്തിലെ മറ്റു കാഴ്ചകൾക്കും ഇടയിൽ നിന്ന് ഫോട്ടോകളും വീഡിയോകളും എടുക്കാനും റീലുകൾ ചിത്രീകരിക്കാനുമൊക്കെ നിരവധി സന്ദർശകരാണ് എത്തിയത്. ചുട്ടുപൊള്ളുന്ന പാറയും ചുവന്ന മണ്ണുമുള്ള പൊയിനാച്ചി പോലൊരു സ്ഥലത്ത് കൃഷിയോടുള്ള അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് ഇങ്ങനെയൊരിടം സൃഷ്ടിക്കാൻ കഴിഞ്ഞതിനു തന്നെ സന്ദർശകർ നൂറു മാർക്ക് നൽകുന്നു. ട്രാവൽ ആൻഡ് ടൂറിസം എക്സിക്യൂട്ടീവും അക്കൗണ്ടന്‍റുമായി ജോലിചെയ്തിട്ടുള്ള ശ്രീവിദ്യ ഇപ്പോൾ പെർളടുക്ക ടൗണിൽ സ്വന്തമായി ട്രാവൽ…

Read More