ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡല്‍ഹിയിലെ കന്റോൺമെന്റ് ഏരിയയിലെ ഗോപിനാഥ് ബസാറില്‍ ഊര്‍ജസ്വലയായ ഒരു യുവതിയെ പരിചയപ്പെടാം. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് ആളുകളോട് ഇടപെടുന്ന ആ യുവതിയുടെ പേര് ശര്‍മിഷ്ഠ ഘോഷ് എന്നാണ്. തൊഴില്‍ ഉന്തുവണ്ടിയില്‍ ചായക്കച്ചവടം. എന്നാല്‍, ചായക്കച്ചവടം ചെയ്യുന്ന ശര്‍മിഷ്ഠ ഷോഷ് ആരാണെന്ന് അറിഞ്ഞാല്‍ ഒന്നന്പരക്കും! ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദമുള്ള യുവതിയാണ് അവര്‍. ബ്രിട്ടീഷ് കൗണ്‍സിലിലെ മികച്ച ഉദ്യോഗം ഉപേക്ഷിച്ചാണ് ശര്‍മിഷ്ഠ തന്റെ സഞ്ചരിക്കുന്ന ചായക്കട തുടങ്ങുന്നത്. ചായക്കടയും ലഘുഭക്ഷണവും വിളമ്പുന്ന കടകളുടെ ഒരു ശൃംഗലതന്നെ തുടങ്ങുകയാണ് ശര്‍മിഷ്ഠയുടെ ലക്ഷ്യം. അതിനായുള്ള കഠിനാധ്വാനത്തില്‍ ശര്‍മിഷ്ഠ ഒറ്റയ്ക്കല്ല, അടുത്ത കൂട്ടുകാരി കൂടിയായ ഭാവന റാവുവുമുണ്ട്. ലുഫ്താന്‍സ എയര്‍ലൈന്‍സിലെ ജീവനക്കാരിയാണ് വിദ്യാസമ്പന്നകൂടിയായ ഭാവന. വൈകുന്നേരങ്ങളില്‍ കുടുംബാംഗങ്ങളും സഹായിത്തിനായി എത്താറുണ്ട്. ചയക്കടയില്നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം തന്റെ കുടുംബത്തിനു നല്‍കുകയും ചെയ്യുന്നു ശര്‍മിഷ്ഠ. നാല് ദിവസം മുമ്പാണ് ശര്‍മിഷ്ഠ ഘോഷിന്റെ കഥ സോഷ്യല്‍…
Read MoreCategory: RD Special
വിശുദ്ധനായ സെബസ്ത്യാനോസേ..! ദൈവം കൈതൊട്ട് അനുഗ്രഹിച്ച പ്രാര്‍ഥനാഗീതം അണിയിച്ചൊരിക്കിയവര് ഇന്നും ജനമനസിൽ
ചേര്‍ത്തല: മലയാളി മനസിലെ ഹൃദ്യസുഗന്ധമാണ് വിശുദ്ധനായ സെബസ്ത്യാനോസേ … എന്ന പ്രാർഥനാഗീതം. ദൈവം വിരൽതൊട്ട് വിട്ട വയലാർ രാമവർമയുടെ മനസിൽ പൂത്തുലഞ്ഞതാണ് ഇതിലെ വരികൾ. അർത്തുങ്കൽ വെളുത്തച്ചനെക്കുറിച്ച് വയലാർ എഴുതിയ ഈ ഗാനം വിശുദ്ധിയുടെ പരിവേഷവുമായി കാലങ്ങളെ അതിജീവിക്കുന്നു. 1965ൽ ഇറങ്ങിയ പേൾവ്യൂ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഗാനം എഴുതുന്നത്. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് ആലപിച്ച ഗാനം കേരളം നെഞ്ചിലേറ്റി. ഈ ഗാനം ആലപിച്ചിട്ട് അമ്പതുവാർഷം തികയുന്ന വേളയിൽ യേശുദാസ് അർത്തുങ്കൽ പള്ളിയിൽ ദർശനം നടത്തുകയും വിശുദ്ധന്റെ തിരുസ്വരൂപത്തിനു മുന്നിൽനിന്ന് ഗാനം ആലപിക്കുകയും ചെയ്തു. അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി സ്കൂളിലെ അധ്യാപകനായിരുന്ന പി.ജെ. ബഞ്ചമിനുമായുള്ള സ്നേഹബന്ധമാണ് വയലാറിനെ അർത്തുങ്കലേക്ക് ആകർഷിച്ചത്. ബഞ്ചമിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തുമ്പോഴെല്ലാം അർത്തുങ്കൽ പള്ളിയുമായി അടുക്കാൻ സാഹചര്യമുണ്ടായി. വയലാർ ഗാനരചന നിർവഹിച്ച സിനിമകളിൽ അർത്തുങ്കൽ പള്ളിയും അവിടത്തെ വിശേഷങ്ങളും കടന്നുവരാൻ സൗഹൃദം…
Read Moreകുട്ടനാടൻ നന്മയുടെ ഗ്രാമഭംഗി മലയാളിയെക്കൊണ്ടു പാടിച്ച കവി; കഥ പറഞ്ഞു തുടങ്ങി, പാട്ടെഴുത്തിൽ തിളങ്ങിയ ബി.ആർ. പ്രസാദ്
ആലപ്പുഴ: ബി.ആർ. പ്രസാദ് മറയുമ്പോൾ മലയാളത്തിനു നഷ്ടമാകുന്നത് കുട്ടനാടൻ നന്മയുടെ ഗ്രാമഭംഗി നിറഞ്ഞ പാട്ടുകളെഴുതിയ കവിയെ. നാട്ടുനന്മകളും നാടൻഭംഗിയും മനസിൽ നിറച്ച് ഹൃദയസമ്പന്നതയുടെ ധാരാളിത്തമുള്ള പ്രകാശനമായിരുന്നു ബി.ആർ. പ്രസാദിന്റെ പാട്ടുകൾ. കേരനിരകളാടും എന്ന കുട്ടനാടൻ ഭംഗി വർണിക്കുന്ന പാട്ട് കേരളത്തിന്റെ വർണവരികളായാണ് ലോകം മുഴുവൻ മലയാളികൾ ഏറ്റെടുത്തത്. നിറഞ്ഞ സൗഹൃദവും ആത്മാർഥമായ വ്യക്തിബന്ധങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിൽ സൂക്ഷിച്ചിരുന്നതായി സുഹൃത്തുക്കൾ. കുട്ടനാടൻ ഗ്രാമീണതയെ ജനപ്രിയ ചലച്ചിത്ര ഗാനങ്ങളിൽ ഇത്രയേറെ സന്നിവേശിപ്പിച്ച് ശ്രോതാക്കളെ രസിപ്പിച്ച ഗാനരചയിതാവായിരുന്നു ബി.ആർ. പ്രസാദ്. ചലച്ചിത്ര ലോകത്തെ വെള്ളിവിഹായസുകൾ തുറന്നുകിട്ടിയിട്ടും കുട്ടനാടൻ പാടശേഖരം വിട്ടുപോകാതെ അതിന്റെ കുതൂഹലങ്ങളിൽ ആസ്വദിച്ചു കഴിയാനാണ് കവി കൂടിയായിരുന്ന പ്രസാദ് ശ്രമിച്ചത്. കിളിച്ചുണ്ടൻ മാമ്പഴം, പട്ടണത്തിൽ സുന്ദരൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, ജലോത്സവം, വെട്ടം, ഇവര്‍, വാമനപുരം ബസ്റൂട്ട്, ഇരുവട്ടം മണവാട്ടി, ട്വിങ്കിള്‍ ടിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, നട്ടുച്ച നേരം എങ്ങും…
Read Moreതാരരാജാക്കളെപ്പോലും വിരട്ടിയ സംവിധായകൻ! 2021 ഡിസംബർ24നു വിടവാങ്ങിയ സേതുമാധവന്റെ സ്മൃതികളിലൂടെ ഒരു യാത്ര..
എസ്. മഞ്ജുളാദേവി മനുഷ്യ മനസിന്റെ ചാഞ്ചല്യങ്ങൾ, സ്ത്രീ മനസിന്റെ ചാഞ്ചാട്ടങ്ങൾ, വൈകാരിക കയറ്റിറക്കങ്ങൾ, അങ്ങനെ പലതും കാമറ കണ്ണുകൾ ഒപ്പിയെടുക്കാതിരുന്ന കാലം…. നായികമാരെ ഒന്നുകിൽ ദേവതമാരായി ചിത്രീകരിക്കും അല്ലെങ്കിൽ സർവം സഹയായ ത്യാഗസ്വരൂപിണികളായും അവതരിപ്പിക്കും. എന്നാൽ ഇത്തരം പരിവേഷങ്ങളെ മുഴുവൻ തകർത്തുകൊണ്ട് മലയാള സിനിമയിൽ വന്ന കൗമാരക്കാരിയായ ഒരു നായികയുണ്ട്. കരകാണാകടൽ എന്ന കെ.എസ്. സേതുമാധവൻ ചിത്രത്തിലെ മേരിയാണത്. ജയഭാരതി ജീവൻ നല്കിയ മേരി കൗമാരക്കാരികളുടെ എല്ലാവിധ ദൗർബല്യങ്ങളും ചേർന്നതാണ്. അൽപക്കത്തെ ചെറുപ്പക്കാരെ കാണുന്പോൾ പ്രായത്തിന്റെ എല്ലാ ചാപല്യങ്ങളും പ്രകടിപ്പിക്കുന്ന പ്രകൃതം. ഇക്കാലഘട്ടത്തിൽ പോലും നായികമാരെ ഇങ്ങനെ അവതരിപ്പിക്കുവാൻ സംവിധായകൻമാർക്കു ധൈര്യം കാണുമോ എന്നറിയില്ല. ജീവിതത്തിൽനിന്നും അതുപോലെ പറിച്ചെടുത്തുവച്ച മേരി മലയാള സിനിമയിലെ നായികാ സങ്കല്പത്തിനെ തന്നെ തകർത്തുകൊണ്ട് ഇന്നും നിലനിൽക്കുന്നു. കരകാണാകടലിലെ സത്യൻ അവതരിപ്പിച്ച തോമയും കവിയൂർ പൊന്നമ്മയുടെ അമ്മ കഥാപാത്രവും മധുവിന്റെ കറിയയുമെല്ലാം ഇങ്ങനെ…
Read Moreജിംഗിൾ ബെൽസ്… എങ്ങും ക്രിസ്മസ് വൈബ്
കോട്ടയം: ദൈവപുത്രന്റെ തിരുപ്പിറവിയെ വരവേല്‍ക്കാനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. എങ്ങും ക്രിസ്മസിന്റെ ആരവങ്ങളാണ്. രാത്രിയെ പകലാക്കുന്ന ക്രിസ്മസ് വൈബില്‍ നഗരവാസികളും ആഹ്ളാദത്തിലാണ്. വ്യാപാര സ്ഥാപനങ്ങള്‍ ദീപാലംകൃതമായി. വീടുകളിൽ നക്ഷത്രങ്ങള്‍ മിന്നിതെളിയുന്നു. കാരള്‍ ഗാനങ്ങള്‍ എങ്ങും കേള്‍ക്കാം. കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് ഉണ്ണിയേശുവിനു പിറക്കാന്‍ പുല്‍ക്കൂട് ഒരുക്കുന്ന തിരക്കിലാണ്. മിന്നിത്തെളിയുന്ന നക്ഷത്രങ്ങള്പേപ്പര് നക്ഷത്രങ്ങള്‍ക്ക് ഇത്തവണ വീണ്ടും ഡിമാൻഡ് കൂടിയിട്ടുണ്ട്. എങ്കിലും ഓട്ടോമാറ്റിക് ലൈറ്റുകളുടെ വര്‍ണ ഭംഗിയിലും എല്‍ഇഡി ബള്‍ബുകളുടെ മാസ്മരികതയിലും മിന്നിതെളിയുന്ന നക്ഷത്രങ്ങളാണ് ഇത്തവണയും വിപണി കീഴടക്കിയിരിക്കുന്നത്. നക്ഷത്രങ്ങള്‍ക്കൊപ്പം അലങ്കാരങ്ങളുടെയും ഓട്ടോമാറ്റിക് ബള്‍ബുകളുടെയും കച്ചവടം ഇത്തവണ നേരത്തെ തുടങ്ങിയിരുന്നു. പലയിടത്തും ക്രിസ്മസ് ട്രീകള്‍ ഒരുങ്ങിക്കഴിഞ്ഞു. 100രൂപ മുതല്‍ മിന്നിതെളിയുന്ന ബള്‍ബുകള്‍ ലഭിക്കും. മധുരമൂറുന്നകേക്ക് വിപണികേക്കിന്റെ മാധുര്യമില്ലെങ്കില് എന്തു ക്രിസ്മസ് ആഘോഷം. ബ്ലാക്ക് ഫോറസ്റ്റ്, റിച്ച് ഫ്രൂട്ട്, ബദാം, പിസ്ത, കിസ്മിസ്, വാനില, റിച്ച്മണ്ട്സ്, വാള്‍നട്സ്, ഡ്രൈഫ്രൂട്ട്സ്, ചോക്കലേറ്റ്, ബ്രൌണി,…
Read Moreആത്മഹത്യചെയ്യാൻ ഓരോ കാരണങ്ങൾ! സോഷ്യൽ മീഡിയ വില്ലൻ; നോവുന്ന കുഞ്ഞുമനസുകള്‍-1
റിച്ചാർഡ് ജോസഫ് സമൂഹജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും പ്രതിസന്ധികളും മൂലം സമ്മർദങ്ങൾ അനുഭവിക്കാത്ത മനുഷ്യർ വളരെ കുറവാണ്. ഒന്നുരണ്ടുപതിറ്റാണ്ടുമുൻപുവരെ സമ്മർദങ്ങൾ മുതിർന്നവരിൽ മാത്രം കാണപ്പെടുന്ന ഒന്നായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ അടുത്തകാലത്ത് നടന്ന മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നത് കൊച്ചുകുഞ്ഞുങ്ങൾപോലും ചെറുതും വലുതുമായ മാനസിക സമ്മർദങ്ങൾക്ക് അടിമകളാകുന്നുവെന്നാണ്. സാമൂഹ്യജീവിതത്തിൽ വന്ന മാറ്റങ്ങളും ജീവിത നിലവാരത്തിന്റെ പ്രത്യേകതകളുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്. കുട്ടികളിലും കൗമാരക്കാരിലും ആത്മഹത്യാപ്രവണത വർധിച്ചുവരുന്നതായി കണ്ടെ ത്തിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ലോക്ഡൗണും മറ്റ് സാമൂഹ്യനിയന്ത്രണങ്ങളും കുട്ടികളിലെയും കൗമാരക്കാരിലെയും ആത്മഹത്യാ നിരക്ക് വർധിപ്പിച്ചതായും വിലയിരുത്തപ്പെടുന്നു. ആത്മഹത്യചെയ്യാൻ ഓരോ കാരണങ്ങൾ കുട്ടികളും കൗമാരക്കാരും എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു? പ്രശ്നങ്ങളെ എങ്ങനെ ശാസ്ത്രീയമായി സമീപിക്കാം? എന്നിങ്ങനെ നീളുന്ന നിരവധി ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തേണ്ടതുണ്ട്. കുട്ടികളും കൗമാരക്കാരും ആത്മഹത്യ ചെയ്യുന്നതിനു സങ്കീർണമായ ജൈവിക മാനസിക സാമൂഹ്യ കാരണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. കൗമാരകാലം ശാരീരികവും മാനസികവും സാമൂഹ്യവുമായ സവിശേഷ…
Read Moreഡോക്ടർമാർ ദൈവങ്ങളല്ല, ചെകുത്താന്മാരുമല്ല..! കഥാകൃത്തും ഡോക്ടറുമായ മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍
ബ്രെയിൻ ട്യൂമർ ബാധിച്ച, നേരത്തേതന്നെ ഹൃദ്രോഗിയായ ഒരു രോഗിയെ രണ്ടാഴ്ചയോളം വാർഡിൽ കിടത്തി സർജറിക്ക് വേണ്ടി റെഡിയാക്കുന്നു. ഓപ്പറേഷൻ സമയത്തും ശേഷവും സംഭവിക്കാവുന്ന ഓരോ കാര്യവും പറഞ്ഞു മനസിലാക്കി സമ്മതപത്രം വാങ്ങിയശേഷം, 8-10 മണിക്കൂർ വരെ നീണ്ട ഓപ്പറേഷൻ ചെയ്യുന്നു. ഓപ്പറേഷനുശേഷം ഐസിയുവിൽ രോഗിയിലെ മാറ്റങ്ങളും ജീവസ്പന്ദങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതിനിടയിൽ നിർഭാഗ്യവശാൽ രോഗിയുടെ നില വഷളാവുന്നു. വേണ്ട ചികിത്സകൾ നൽകിയശേഷം ഇക്കാര്യങ്ങളെല്ലാം രോഗിയുടെ ബന്ധുക്കളെ സമയാസമയങ്ങളിൽ അറിയിക്കുന്നു. പിന്നെയും രോഗിയെ രക്ഷിക്കാൻ മനുഷ്യസഹജമായ കാര്യങ്ങളെല്ലാംതന്നെ ചെയ്യുന്നു. പക്ഷെ രാത്രി ഒരുമണിയോടെ രോഗി മരിക്കുന്നു. ഇക്കാര്യം പറയാൻ വീണ്ടും ചെല്ലുമ്പോൾ, രോഗിയുടെ ബന്ധു ആ ഡോക്ടറുടെ വയറ്റിൽ ചവിട്ടിത്തെറിപ്പിക്കുന്നു. രാത്രി ഒന്നര മണിക്ക്, ഐസിയുവിൽ ഡ്യൂട്ടി ചെയ്യേണ്ട, വേറെയും രോഗികൾക്ക് ചികിത്സ കൊടുക്കേണ്ട ആ ഡോക്ടർ ചവിട്ടുകൊണ്ട് രോഗിയായി കാഷ്വാലിറ്റിയിൽ ചികിത്സയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോസർജറി…
Read Moreമഹാതപസിന്റെ സാക്ഷി ‘മറുന്തുവാഴ്മലൈ’! നിജുകുമാർ വെഞ്ഞാറമ്മൂട് മരുത്വാമല സന്ദർശിച്ചശേഷം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്
പശ്ചിമഘട്ടപർവ്വതനിരകളുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കൊടുമുടി… ഋഷിപരമ്പരകളുടെ മഹാതപസിന്റെ സാക്ഷി… മലയാളികള്‍ക്ക് ഇവിടം “മരുത്വാമല”. തമിഴര്‍ക്ക് “മറുന്തുവാഴ്മലൈ’. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളുമെല്ലാം തങ്ങളുടെയുള്ളിലെ ആത്മചൈതന്യത്തെ കണ്ടെത്തിയയിടം.. “ആത്മീയതയുടെ വെളിച്ചത്തിനായി കൊതിക്കുന്നവർക്ക് ഏകാന്തതയോടെയും ഏകാഗ്രതയോടെയും ഈ പ്രകൃതിയുമായി അലിഞ്ഞുചേരാം… “വെറുമൊരു സഞ്ചാരിയായി മാത്രം എത്തുന്നവർക്ക് ഈ മലനിരകളും, പൂക്കളുമൊക്കെ കണ്ട് ആനന്ദിക്കാം… പ്രകൃതിസ്നേഹികൾക്ക് പച്ചപ്പിന്റെ മനോഹാരിതയിലേക്ക് ആഴ്ന്നിറങ്ങാം… യുക്തിവാദികൾക്ക് ആഹ്ലാദകരമായ ഒരു സാഹസിക ട്രെക്കിംഗ് നടത്താം… ഒരാൾ ഏതു രൂപത്തിൽ ഇവിടെ എത്തുന്നോ അതേ രൂപത്തിലും ഭാവത്തിലും ഈ പ്രകൃതിയെ നമുക്ക് അനുഭവിച്ചറിയാം… കല്ലും മണ്ണും പാറക്കൂട്ടങ്ങളും മലകളും താണ്ടി ആദ്യമായി മരുത്വാമല കയറുമ്പോൾ ഈ യാത്രയുടെ അവസാനം എന്താണ് എന്ന് അറിവുണ്ടാകില്ല. മലമുകളിലെത്തിക്കഴിഞ്ഞ് പിള്ളത്തടം ഗുഹയിൽ ഇത്തിരി നേരം വിശ്രമിക്കുമ്പോൾ ഈ യാത്രപോലെ തന്നെയല്ലേ നമ്മുടെ ജീവിതവും എന്നു തോന്നിപ്പോകും. ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ ഏതുവഴിയിലൂടെ സഞ്ചരിക്കും…
Read Moreഭർത്താവ് (ഭാര്യ) മരിച്ച അല്ലെങ്കിൽ ഉപേക്ഷിച്ച, വിവാഹം കഴിഞ്ഞ് അവരവരുടെ ജീവിതം തേടിപ്പോയ മക്കളുള്ള… ചില മനുഷ്യരുണ്ട്..! ബ്ലോഗർ അൻസി വിഷ്ണു ഫേസ്ബുക്കിൽ കുറിച്ചത്
ഒറ്റപ്പെട്ടുപോയ മനുഷ്യരെക്കുറിച്ച് ഓർത്തിട്ടുണ്ടോ? പകലും രാവും ഒരുപോലെ. മാറ്റങ്ങളൊന്നുമില്ലാത്ത ദിവസങ്ങളെ വെറുത്തുപോയ മനുഷ്യരെക്കുറിച്ചോർക്കണം ഇടയ്ക്ക് എപ്പോഴെങ്കിലും… ഭർത്താവ് (ഭാര്യ) മരിച്ച അല്ലെങ്കിൽ ഉപേക്ഷിച്ച, വിവാഹം കഴിഞ്ഞ് അവരവരുടെ ജീവിതം തേടിപ്പോയ മക്കളുള്ള… ചില മനുഷ്യരുണ്ട്. മക്കൾ എല്ലാമാസവും അയയ്ക്കുന്ന ചെലവ് കാശ് കൊണ്ട് മാത്രം ജീവിക്കുന്നവർ… മറവികളിലേക്ക്, രോഗങ്ങളിലേക്ക് കയറും മുൻപ് അവർ അനുഭവിക്കുന്ന ഏകാന്തതയാണ് വേദന എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, പുതുമകൾ ഒന്നുമില്ലാതെ ദാരിദ്ര്യത്തിലോ, ചിലപ്പോൾ സമ്പന്നതയിലോ ഒറ്റപ്പെട്ടുപോയ മനുഷ്യർ… “ഫ്രീഡം ഫൈറ്റ്’ എന്ന സിനിമയിലെ വൃദ്ധമന്ദിരത്തിലെ ജോജുവിനെപോലെ, അതുമല്ലെങ്കിൽ “മഴ’ സിനിമയിലെ സംയുക്തയെപോലെ, അല്ലെങ്കിൽ നമ്മളിൽ ഓരോരുത്തരെയും നിത്യവും കടന്നുപോകുന്ന ചില മനുഷ്യരെപോലെ… ടിവി കണ്ട്, വായിച്ച്, ചിന്തിച്ച്, ഉറങ്ങി, പാചകം ചെയ്ത് ഒറ്റയ്ക്ക് ആയിപോയവർ… ഒന്ന് അമ്പലത്തിൽ പോകാൻ കൂട്ടില്ലാതെ, ഒരു ചായ കുടിക്കാൻ ആരും കൂടെയില്ലാതെ, മരുന്ന് കഴിച്ചോ, ഭക്ഷണം കഴിച്ചോ,…
Read Moreഒളിച്ചോടുന്നവരിലേറെയും മുതിര്‍ന്ന സ്ത്രീകൾ.. പിന്നീട് സംഭവിക്കുന്നതോ..? പ്രണയക്കൊലകളിൽ മുന്നിൽ ഉത്തര്‍പ്രദേശ്
ഇഷ്ടപ്പെട്ടവരെ പങ്കാളികളാക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിച്ചുകൊടുക്കാന്‍ 21ാം നൂറ്റാണ്ടിലും വലിയൊരു വിഭാഗം ഒരുക്കമല്ല. ഈ പഴഞ്ചൻ മനോഭാവമാണ് പല പ്രണയക്കൊലപാതകങ്ങള്ക്കും കാരണം. പ്രണയിച്ചയാളെക്കുറിച്ച് കൂടുതല്‍ മനസിലാകുന്നതോടെ, നോ പറഞ്ഞതിന്റെ പേരില്‍ സ്ത്രീകള്‍ കൊലക്കത്തിക്ക് ഇരയാകുന്നു. പ്രണയത്തില്‍നിന്ന് പിന്മാറുന്ന സ്ത്രീകളെ കടത്തിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് വിവാഹം കഴിക്കുന്ന കേസുകള്‍ക്കും രാജ്യത്ത് പഞ്ഞമില്ല. ഓരോ ദിവസവും 76 സ്ത്രീകളെയെങ്കിലും ഇന്ത്യയില്‍ നിര്‍ബന്ധിച്ച് വിവാഹം ചെയ്യാനായി തട്ടിക്കൊണ്ടു പോകുന്നുണ്ടെന്നും ഇവരില്‍ എട്ടുപേരെങ്കിലും ഒരുദിവസം കൊല്ലപ്പെടുന്നുണ്ടെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. ഒളിച്ചോടുന്നവരിലേറെയും മുതിര്‍ന്ന സ്ത്രീകൾ ഭർതൃപീഡനത്തിന്റെയും പ്രണയത്തിന്റെയും പേരിൽ വീടു വിട്ടിറങ്ങുന്ന വീട്ടമ്മമാരുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. ഈവിധം ഒളിച്ചോടുന്നവരില്‍ 92 ശതമാനവും മുതിര്‍ന്ന സ്ത്രീകളാണ്. ഇവരിൽ പലരും പിന്നീട് വഞ്ചിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ഇത്തരം കൊലകള്‍ക്ക് ലിംഗവിവേചനം ഒരു അടിസ്ഥാനഘടകമാണെന്ന് ജെഎന്‍യു സെന്റര്‍ ഫോര്‍ സ്റ്റഡീസ് ലോ…
Read More