മത്സ്യകർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷകൾ 26 വരെ സ്വീകരിക്കും

കോട്ടയം: ഈ വർഷത്തെ മത്സ്യകർഷക അവാർഡിന് ഫിഷറീസ് വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. മികച്ച ശുദ്ധജല കർഷകൻ, ഓരുജല മത്സ്യകർഷകൻ, ചെമ്മീൻ കർഷകൻ, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കർഷകൻ, അലങ്കാര മത്സ്യകർഷകൻ, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് കർഷകൻ, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാർട്ട് അപ്പ്, മത്സ്യകൃഷിയിലെ ഇടപെടൽ സഹകരണ സ്ഥാപനം, എന്നിവയ്ക്കാണ് അവാർഡ്. അപേക്ഷകൾ 26 വരെ പള്ളം ഗവൺമെന്‍റ് മോഡൽ ഫിഷ് ഫാമിൽ പ്രവർത്തിക്കുന്ന പള്ളം മത്സ്യഭവൻ ഓഫീസ് (0481-2434039) ളാലം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പാലാ മത്സ്യഭവൻ ഓഫീസ്(04822-299151, 04828-292056),വൈക്കം മത്സ്യഭവൻ ഓഫീസ് (04829-291550) എന്നിവടങ്ങളിൽ സമർപ്പിക്കാം.

Read More

പുഞ്ചനെല്ലിന്‍റെ വില; സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റം ചാരുന്നത് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാൻ

കോട്ടയം: നെല്ലിന് പണം കൊടുക്കാന്‍ വകയില്ലാത്തതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റം ചാരുന്നത് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനെന്ന് ആക്ഷേപം. ഇതോടകം സംഭരിച്ച പുഞ്ചനെല്ലിന്‍റെ പണം സമീപകാലത്തൊന്നും കര്‍ഷകര്‍ക്ക് കിട്ടില്ലെന്നുറപ്പാണ്. വസ്തുത ഇതായിരിക്കെയും തുക ഉടന്‍ വിതരണം ചെയ്യുമെന്നാണ് കൃഷിമന്ത്രി ആവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇത്രയേറെ പിടിപ്പുകേടും നഷ്ടവും ദുരിതവുമുണ്ടായ കൊയ്ത്തുകാലം വേറെയുണ്ടായിട്ടില്ല. വിളവ് കുറവായിരുന്ന പുഞ്ചകൃഷിയില്‍നിന്ന് നയാ പൈസ ലാഭം കിട്ടിയ കര്‍ഷകരില്ല. ആകെ 600 കോടി രൂപയുടെ നെല്ലാണ് ഇതോടകം സംഭരിച്ചത്. കേന്ദ്രവിഹിതം 1100 കോടി രൂപ കിട്ടാനുണ്ടെന്നു സര്‍ക്കാര്‍ പറയുന്നു. കര്‍ഷകര്‍ക്കു നല്‍കാനുള്ള 600 കോടി സംസ്ഥാന സര്‍ക്കാരിന് മുടക്കാന്‍ താത്പര്യമില്ലാതെ കേന്ദ്രത്തെ പഴിച്ചതുകൊണ്ട് എന്തു കാര്യമെന്നാണ് കര്‍ഷകരുടെ ചോദ്യം.പിആര്‍എസിന്‍റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് നെല്ലിന്‍റെ പണം നല്‍കേണ്ട എസ്ബിഐ, കാനറ ബാങ്കുകളുമായുള്ള കരാര്‍ മാര്‍ച്ച് 31ന് അവസാനിച്ചതാണ്. കരാര്‍ സമയത്ത് പുതുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി.…

Read More

കർഷകരുടെ കൂട്ടായ്മയിൽ നാടൻ കൃഷിപ്പെരുമ

തൊടുപുഴ: വെങ്ങല്ലൂർ ഇടയ്ക്കാട്ടു കയറ്റത്തുള്ള ഒന്നേകാൽ ഏക്കർ പുരയിടം ഇന്ന് വിവിധ പച്ചക്കറി കൃഷികളാൽ സന്പന്നം. ഇവിടെ പരിപാലിച്ചുവരുന്നതു ചീര മുതൽ തക്കാളി വരെയുള്ള കൃഷിവിളകൾ. വിളവെടുപ്പ് ഒരു ഘട്ടം പൂർത്തിയാകുന്പോഴേക്കും അടുത്തതു വിളവെടുപ്പിനു പാകമാകും. നേരത്തേ വാഴത്തോട്ടത്തിൽ ഇടവിളയായി വെള്ളരി, പയർ, പടവലം, പാവൽ, വഴുതന, കോവൽ, ചീര, ചുരയ്ക്ക, കപ്പ, ചേന, മത്തൻ എന്നിവ കൃഷിചെയ്തിരുന്നു. 450-ഓളം ഏത്തവാഴകളും ഞാലിപ്പൂവനും റോബസ്റ്റയുമെല്ലാം ഇവിടെ കൃഷിയിറക്കിയിട്ടുണ്ട്.ഓണത്തിന് വിളവെടുക്കുകയാണ് ലക്ഷ്യം. ഇതിനായി വേനലിൽ നനച്ച് കൃത്യമായ ഇടവേളകളിൽ ചാണകസ്ലറി, കോഴിക്കാഷ്ഠം തുടങ്ങിയ ജൈവവളങ്ങളും ഇതിനു പുറമേ രാസവളങ്ങളും നൽകിവരുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്കും നല്ല ഡിമാന്‍ഡാണ്. ജൈവവളങ്ങളാണ് കൂടുതലായും കൃഷിയിൽ ഉപയോഗിക്കുന്നത്. അതിനാൽ കൃഷിയിടത്തിൽതന്നെ പച്ചക്കറിക്ക് മികച്ച ഡിമാന്‍ഡാണ്. വിപണി അന്വേഷിച്ച് സമയം കളയേണ്ട സാഹചര്യവുമില്ല. ആറു മാസം മുന്പ് ഇടയ്ക്കാട്ടുകയറ്റം സ്വദേശികളായ ടി.എസ്. രാജൻ, കെ.കെ.…

Read More

പൊക്കാളി പാടശേഖരങ്ങൾ മാറുന്നു, വനാമി ചെമ്മീൻ കൃഷിയിലേക്ക്; നിവേദനവുമായി പരിസ്ഥിതിപ്രവർത്തകർ

തുറവൂർ: പൊക്കാളി പാടശേഖരങ്ങൾ വനാമി ചെമ്മീൻ കൃഷിയിലേക്കു മാറുന്നു.  കൃഷിമന്ത്രിക്കു നിവേദനവുമായി പരിസ്ഥിതിപ്രവർത്തകർ. അരൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങൾക്കു മുൻപുവരെ വ്യാപകമായി നെൽകൃഷി ചെയ്തിരുന്ന പൊക്കാളി പാടശേഖരങ്ങൾ ഇപ്പോൾ തരിശു കിടക്കുകയാണ്. കടലോര മേഖലയിൽ ഹെക്ടർ കണക്കിന് നിലങ്ങളിൽ വ്യാപകമായി കൃഷി നടന്നിരുന്നു. അരൂർ മണ്ഡലത്തിൽ 5,000 ഹെക്ടർ പാടശേഖരത്തിൽ  ഭൂരിഭാഗവും തരിശായി കിടക്കുകയാണ്. 10 വർഷം തുടർച്ചയായി നെൽകൃഷിക്ക് ഉപയോഗിക്കാത്ത പാടശേഖരങ്ങൾ സർക്കാർ അനുമതിയോടെ മത്സ്യകൃഷി നടത്താനാണ് നീക്കം. ഓരുവെള്ള ത്തിലും നശിക്കാത്ത പൊക്കാളി വിത്തുകളിലായിരുന്നു കൃഷി. വിതച്ച ഉടനെ മഴ പെയ്താലും വെള്ളത്തിന്‍റെ പുറമേക്ക്  വളരുന്ന നെൽവിത്തുകളാണിത്. അതുകൊണ്ടാണ് പൊക്കത്തിലേക്ക് ആളുന്ന എന്നർഥം വരുന്ന പൊക്കാളി എന്ന പേരു കിട്ടിയത്. വളം പോലും ആവശ്യമില്ലാത്ത പ്രതിരോധശക്തി അധികമുള്ള നെൽവിത്താണിത്. കേരളത്തിൽ ഇത്തരം വിത്തുകൾ വളരാൻ അപൂർവം പാടശേഖരങ്ങളാണുള്ളത്. ചെമ്മീൻ ക്ഷാമം അതിൽ ഏറ്റവും കീർത്തി കേട്ടതാണ്…

Read More

മെതിയന്ത്രം വന്നില്ല; കൊയ്തുകൂട്ടിയ കറ്റ കര്‍ഷകന്‍ കത്തിച്ചു ; ചാരമായത് 60 ക്വിന്‍റല്‍ നെല്ല്

കോട്ടയം: നീലംപേരൂര്‍ മുക്കോടിയില്‍ കൊയ്തുകൂട്ടിയ രണ്ടേക്കര്‍ പാടത്തെ കറ്റ ഗതികെട്ട കര്‍ഷകന്‍ ചാമ്പലാക്കാന്‍ നിര്‍ബന്ധിതനായി. ഈര തൊടുകയില്‍ സോണിച്ചനാണ് പാടത്ത് കൊയ്തടുക്കിയ കറ്റ ഹൃദയവ്യഥയോടെ തീയിട്ടുനശിപ്പിച്ചത്. കൊയ്ത്ത് യന്ത്രം കിട്ടാതെ വന്നതോടെ സോണിച്ചന്‍ 40 തൊഴിലാളികളെ ഇറക്കി രണ്ടു ദിവസം കൊയ്തു. ചുമട്ടുകാരെ ഉപയോഗിച്ച് കറ്റ മറ്റൊരാളുടെ പാടത്ത് കൂട്ടി. ഇത്തരത്തില്‍ ഒരു ലക്ഷം രൂപയോളം ചെലവ് ചെയ്തതിനുശേഷം മെതിയന്ത്രം വരാന്‍ ഒരാഴ്ച കാത്തിരുന്നു. നാളെ വരാം എന്ന മട്ടില്‍ യന്ത്രം നടത്തിപ്പുകാര്‍ പല തവണ ഉറപ്പുനല്‍കിയതല്ലാതെ നടപടിയുണ്ടായില്ല. വേനല്‍മഴ അതിശക്തമായ സാഹചര്യത്തില്‍ പാടത്തെ കറ്റ ബാധ്യതയായപ്പോള്‍ മാസങ്ങളുടെ അധ്വാനവും ചെലവും ചാമ്പലാക്കാന്‍ സോണിച്ചന്‍ നിര്‍ബന്ധിതനായി. കുറഞ്ഞത് 60 ക്വിന്‍റല്‍ നെല്ലാണ് ചാരമാക്കിയത്. കഴിഞ്ഞ മാസം കൊയ്ത നാല്‍പതു ക്വിന്‍റല്‍ നെല്ല് അഞ്ചു കിലോ കിഴിവോടെ മില്ലുകാര്‍ക്ക് കൊടുത്തു. ഇനിയും ശേഷിക്കുന്ന രണ്ടേക്കറിലെ നെല്ല് എന്തെടുക്കുമെന്നറിയാതെ ആശങ്കയിലാണ്…

Read More

ഇങ്ങനെ പോയാല്‍ പാൽകുടി മുട്ടും; ക്ഷീരസംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കോട്ടയം: വേനലില്‍ പാല്‍ ഉത്പാദനം കുറഞ്ഞതോടെ ക്ഷീരസംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായി. പാലിന്‍റെ സംഭരണവില വര്‍ധിപ്പിക്കുക, പാല്‍വില ചാര്‍ട്ട് പരിഷ്‌കരിക്കുക എന്നിവയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കാലിത്തീറ്റ വിലവര്‍ധന, തൊഴിലാളികളുടെ വേതന വര്‍ധനവ്, തീറ്റപ്പുല്‍ ക്ഷാമം, വെറ്ററിനറി സേവനങ്ങളുടെ ചെലവ് വര്‍ധന തുടങ്ങിയ കാരണങ്ങളാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. ഇത്തരം പ്രതിസന്ധികളെത്തുടര്‍ന്ന് സംസ്ഥാനത്ത് പാലിന്‍റെ ഉത്പാദനം കുറയുകയാണ്. ഉത്പാദനച്ചെലവ് വര്‍ധനവും പാല്‍ ലഭ്യതക്കുറവും മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നതായി കര്‍ഷക കോണ്‍ഗ്രസ് ക്ഷീര സെല്‍ ജില്ലാക്കമ്മിറ്റി ആരോപിച്ചു. വരവും ചെലവും തമ്മിലെ അന്തരം പാലിനു ലഭിക്കുന്ന വിലയും പശുപരിപാലന ചെലവും പരിശോധിച്ചാല്‍ പിടിച്ചു നില്ക്കാനാവില്ല. ഒരു ലീറ്റര്‍ പാല്‍ ഉത്പാദന ചെലവ് 65 രൂപയോളമാണ്. ക്ഷീരസംഘത്തില്‍നിന്ന് ലീറ്ററിന് 43 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇത്രയും നഷ്ടം സഹിക്കാന്‍…

Read More

അമേരിക്ക നടപ്പാക്കുന്ന പകരച്ചുങ്കം റബറിനു പാരയാകില്ല; ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

കോട്ടയം: അമേരിക്ക നടപ്പാക്കുന്ന പകരച്ചുങ്കം ഇന്ത്യന്‍ റബര്‍ വിലയില്‍ ആഘാതമുണ്ടാക്കില്ലെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ ടയര്‍ വിപണി ഓരോ വര്‍ഷവും 15 ശതമാനം വളര്‍ച്ച കാണിക്കുന്ന സാഹചര്യവും 15 ലക്ഷം ടണ്‍ റബറിന്‍റെ ആഭ്യന്തര ഡിമാന്‍ഡും വിലയെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. ഇന്ത്യയിലെ ഉത്പാദനം എട്ടു ലക്ഷം ടണ്‍ മാത്രമായിരിക്കെ ഏഴു ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യേണ്ടിവരും. പകരച്ചുങ്കം നടപ്പാക്കല്‍ റബര്‍ മേഖലയെ എങ്ങനെ സ്വാധീനിക്കുമെന്നതില്‍ അവ്യക്തതയുള്ളതിനാല്‍ വ്യവസായികള്‍ രണ്ടു ദിവസമായി ചരക്ക് വാങ്ങുന്നില്ല. ഇന്നലെ 208 രൂപയ്ക്ക് ഡീലര്‍മാര്‍ റബര്‍ വാങ്ങി. റബര്‍ ബോര്‍ഡ് വിലയിലും താഴ്ചയില്ല.അതേസമയം വിദേശവിലയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചു രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ബ്ലോക്ക് റബറിനും വിദേശത്ത് നാലു രൂപയുടെ ഇടിവുണ്ടായി. ബ്ലോക്ക് റബറിന് മലേഷ്യയില്‍ 166 രൂപയാണ് നിരക്ക്. വില ഇനിയും താഴ്ന്നാല്‍ വ്യവസായികള്‍ 25 തീരുവ അടച്ച് റബര്‍ ഇറക്കുമതി ചെയ്യാന്‍…

Read More

പൊതുപ്രവർത്തനവും ജൈവകൃഷിയും; മാതൃകയായി പി.എം. പ്രമോദ്

പൂച്ചാക്കൽ: ജനസേവനവും ജൈവകൃഷിയും നെഞ്ചോടുചേർത്ത് രാഷ്ട്രീയ പ്രവർത്തകരിൽനിന്നും വ്യത്യസ്‌തനാവുകയാണ് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡന്‍റും ഇപ്പോഴത്തെ ബ്ലോക്ക് അംഗവുമായ പി.എം.പി എന്ന പി.എം. പ്രമോദ്. പൊതു പ്രവർത്തനത്തിൽ മാത്രമല്ല കൃഷിയിലും മികവ് തെളിയിച്ചിരിക്കുകയാണ് പ്രമോദ്. വീടിനേടു ചേർന്നുള്ള ഒൻപത് സെന്‍റ് സ്ഥലത്ത് വിവിധതരം പച്ചക്കറികളാണ് നട്ടുവളർത്തുന്നത്. വീട്ടാവശ്യത്തിന് വിഷരഹിത പച്ചക്കറി എന്ന ആശയവും പരമ്പരാഗത കർഷകനായിരുന്ന അച്ഛൻ മാധവനിൽനിന്നുള്ള കൃഷിരീതിയും കൈമുതലാക്കിയാണ് പ്രമോദ് കൃഷിയിലേക്ക് കടക്കാൻ കാരണം. മൂന്നുതരം ചീര ഉൾപ്പെടെ തക്കാളി, നീളൻപയർ, വെണ്ട, പച്ചമുളക്, പീച്ചിൽ, പടവലം, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പ്രമോദിന്‍റെ ചെറുപ്പകാലത്ത് അച്ഛൻ കൂടുതലായി കൃഷി ചെയ്തിരുന്നത് ആനക്കൊമ്പൻ വെണ്ടയാണ്. അച്ഛന്‍റെ ഓർമയ്ക്കായി 40 ചുവട് ആനക്കൊമ്പൻ വെണ്ട വച്ചുപിടിപ്പിച്ചിട്ടുണ്ട്.രാവിലെയും വൈകുന്നേരവുമാണ് പരിപാലന സമയം. അധ്യാപികയായ ഭാര്യ സുനന്ദയും കൃഷിയിൽ സഹായത്തിനു കൂടെയുണ്ട്.…

Read More

മില്ലുകാരും കൃഷിവകുപ്പും ചേര്‍ന്ന് കര്‍ഷകരെ കീഴടക്കി; കിഴിവ് രണ്ടു കിലോ മുതല്‍ എട്ടു കിലോ വരെ

കോട്ടയം: നിവൃത്തികേടുകൊണ്ട് നെല്‍കര്‍ഷകര്‍ മില്ലുടമകള്‍ക്കു കീഴടങ്ങി. കിഴിവുതരാതെ നെല്ലെടുക്കില്ലെന്ന കുത്ത്മില്ലുകാരുടെ കടുംപിടിത്തത്തിനൊടുവില്‍ രണ്ടു കിലോ മുതല്‍ എട്ടുകിലോ വരെ കിഴിവുകൊടുക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കര്‍ഷകരുടെ പക്ഷം പറയേണ്ട കൃഷിവകുപ്പും മില്ലുടമകളുടെ പക്ഷം ചേര്‍ന്ന് കിഴിവിനെ പിന്തുണച്ചതും കര്‍ഷകര്‍ക്കു തിരിച്ചടിയായി. പാടത്തു കൂനകൂട്ടിയ നെല്ല് കിളിര്‍ത്തുപോകുമെന്ന ആശങ്കയിലാണ് കിഴിവുതള്ളി കര്‍ഷകര്‍ നെല്ല് വിറ്റുകൊണ്ടിരിക്കുന്നത്. 57 മില്ലുകാര്‍ നെല്ലെടുക്കാന്‍ വരുമെന്നായിരുന്നു ഉറപ്പെങ്കിലും 45 മില്ലുകള്‍ മാത്രമാണ് സംഭരണത്തിലുള്ളത്. ജില്ലയിലെ നൂറിലേറെ പാടശേഖരങ്ങളില്‍ ഒരാഴ്ചയായി നെല്ല് പാടങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ട്. വേനല്‍ മഴ ശക്തിപ്പെടുംതോറും ഈര്‍പ്പത്തിന്‍റെ തോത് വര്‍ധിക്കുമെന്നതിനാല്‍ കൂടുതല്‍ തീരുവ കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഒരു ക്വിന്‍റല്‍ നെല്ലിന് അഞ്ചു കിലോ തീരുവ നല്‍കേണ്ടിവരുമ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നത് 141 രൂപയാണ്. ഇത്തരത്തില്‍ ഒരു ടണ്‍ നെല്ലിന് നഷ്ടം 1,410 രൂപ. കൃഷിച്ചെലവും പ്രതികൂല കാലാവസ്ഥയും കാരണം ഒരേക്കര്‍ പാടത്തുനിന്ന് ഈ സീസണില്‍…

Read More

മൂലമറ്റത്ത് പ്രകൃതി തീർത്ത ഉറവച്ചാലിൽ മത്സ്യക്കുളവുമായി ജോസ് കള്ളികാട്ട്

  മൂലമറ്റം: ഫാം ടൂറിസത്തിന്‍റെ അനന്തസാധ്യതയുമായി അറക്കുളത്ത് ഒരേക്കർ വിസ്തൃതിയിലുള്ള വിവിധ മത്സ്യക്കുളങ്ങൾ നിർമിച്ച് ജോസ് കള്ളികാട്ട്. മൂലമറ്റം സെന്‍റ് ജോസഫ് കോളജിന് സമീപം ആലാനിക്കൽ എസ്റ്റേറ്റിലൂടെ അൽപദൂരം സഞ്ചരിച്ചാൽ ജോസിന്‍റെ മത്സ്യക്കുളത്തിലെത്താം. ഈ കുളങ്ങളിൽ നീന്തിത്തുടിക്കുന്നത് 35000-ത്തിൽപ്പരം മത്സ്യങ്ങളാണ്. 5000ത്തോളം മത്സ്യകുഞ്ഞുങ്ങളുമുണ്ട്. വിവിധയിനം മത്സ്യങ്ങൾ നൈൽ തിലാപ്പിയ, ഗിഫ്റ്റ് തിലാപ്പിയ, കട്‌ല, രോഹു, മൃണാൾഡ്, ഗൗര, റെഡ് ബെല്ലി, കരിമീൻ എന്നീ ഈങ്ങളിൽപ്പെട്ട മത്സ്യങ്ങളെയാണ് വളർത്തുന്നത്. 30 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള അഞ്ച് കുളങ്ങളാണ് മത്സ്യകൃഷിക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കുളത്തിന്‍റെയും മുകളിൽ നെറ്റ് വിരിച്ചിട്ടുണ്ട്. ഗൗര , തിലാപ്പിയ എന്നിവയെ ഒന്നിച്ചും കട്‌ല, രോഹു, മൃണാൾഡ്, തിലാപ്പിയ എന്നിവയെ മറ്റൊരു കുളത്തിലും കരിമീൻ, റെഡ് ബെല്ലി ഇനങ്ങളെ വെവ്വേറെ കുളങ്ങളിലുമാണ് വളർത്തുന്നത്. 2019 ലാണ് മത്സ്യകൃഷി ആരംഭിച്ചത്. കുഞ്ഞുങ്ങളെ വാങ്ങൽ മത്സ്യക്കുഞ്ഞുങ്ങളെ എറണാകുളം…

Read More