രാമപുരം: കൃഷിയോടുള്ള ആത്മാര്‍ഥമായ താല്പര്യവും അധ്വാനവും കൈമുതലാക്കി വൈവിധ്യമാര്‍ന്ന കൃഷിരീതികളിലൂടെ ശ്രദ്ധേയനാകുകയാണ് രാമപുരം സ്വദേശി ജോസ് കരിപ്പാക്കുടി. വര്‍ഷങ്ങളായി കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ജോസിന്റെ കൃഷിയിടത്തില്‍ ഒരു വിളയില്‍ ഒതുങ്ങുന്നില്ല കൃഷിയുടെ വൈവിധ്യം. പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും ഫലവര്‍ഗങ്ങളും ഔഷധസസ്യങ്ങളും കൂടാതെ ക്ഷീരകൃഷി, മത്സ്യകൃഷി തുടങ്ങി കാര്‍ഷിക മേഖലയിലെ വിവിധ മേഖലകളെയും അദ്ദേഹം ഒരുമിച്ച് കൊണ്ടുപോകുന്നു. കപ്പ, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, ചേമ്പ, ഇഞ്ചി, കച്ചോലം, മഞ്ഞള്‍ തുടങ്ങിയ കിഴങ്ങുവര്ഗങ്ങള്ക്കൊപ്പം പയര്‍, വെണ്ട, പാവൽ, പീച്ചില്‍, വഴുതന, ചീനി, ചീര തുടങ്ങിയ പച്ചക്കറികളും സമൃദ്ധമായി കൃഷി ചെയ്യുന്നു. രണ്ട് ഏക്കറോളം സ്ഥലത്ത് വെണ്ടയ്ക്ക മാത്രം കൃഷി ചെയ്യുന്നതാണ് പ്രത്യേകത. ചെറുനാരങ്ങ, ഒടിച്ചുകുത്തി നാരങ്ങ, അവക്കാഡോ, പഞ്ചാരനെല്ലി, മാംഗോസ്റ്റിന് തുടങ്ങിയ വിവിധ ഫലവര്‍ഗങ്ങളും കവുങ്ങും തെങ്ങും ഉള്‍പ്പെടെ വിവിധ കാര്‍ഷിക വിളകളും ഇവിടെ പരിപാലിക്കുന്നു. കൃഷിയിട ത്തിലെ വിവിധ…
Read MoreCategory: Agriculture
അനിത മന്‍സിലിന്റെ മട്ടുപ്പാവ് പച്ചക്കറികളുടെ പറുദീസ
ചങ്ങനാശേരി: അനിത എം. കാസിമിന്റെ മട്ടുപ്പാവ് കൃഷി സംസ്ഥാന അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അതിശയിക്കാനില്ല. ഈ മട്ടുപ്പാവില്‍ വിളഞ്ഞു നില്ക്കുന്ന പച്ചക്കറിയിനങ്ങള്‍ കണ്ടാല്‍ ആരുടെയും കണ്ണുകള്‍ കുളിരണിയും. സംസ്ഥാന അവാര്‍ഡ് ഫാത്തിമാപുരം അനിത മന്‍സിലിനെ തേടിയെത്തുമ്പോള്‍ കൃഷിക്കും വാണിജ്യത്തിനും ഖ്യാതികേട്ട ചങ്ങനാശേരിയും അഭിമാനത്തിന്റെ തലപ്പാവണിയുകയാണ്. കഴിഞ്ഞ പത്ത് വര്ഷത്തിലധികമായാണ് കോവൂര്‍ മലയില്‍ അനിത കാസിം തന്റെ ആറര സെന്റ് സ്ഥലത്തിലുള്ള വീടിന്റെ 1200 ചതുരശ്രയടി മട്ടുപ്പാവിലും ചുറ്റുപാടുകളിലും പച്ചക്കറി കൃഷി നടത്തുന്നത്. പാവല്‍, വെണ്ട, പടവലം, പീച്ചില്‍, വഴുതന, തക്കാളി, കുക്കുമ്പര്‍, ഇരുപത് ഇനം മുളക് തുടങ്ങിവ തുടര്‍ച്ചയായി കൃഷി ചെയ്തുവരുന്നത്. ശീതകാലസീസണില് പാലക്ക്, ലെറ്റിയൂസ്, കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട് എന്നീ ഇനങ്ങളും മല്ലി, പൊതിന, ചേന, കാച്ചില്, ചേമ്പ്, മഞ്ഞള്‍, കസ്തൂരി മഞ്ഞള്‍, ഇഞ്ചി, കൂര്‍ക്ക, മധുരക്കിഴങ്ങ്, കപ്പ തുടങ്ങിയവയും ഈ മട്ടുപ്പാവില്‍ സുലഭമാണ്. കൂണ്‍ഗ്രാമം…
Read Moreപപ്പായ കൃഷിയിൽ വിസ്മയംതീർത്ത് കോളജ് അധ്യാപകൻ ബീനീഷ് ജോൺ
ആലക്കോട്: അധ്യാപനവും കൃഷിയും ഒന്നിച്ചു കൊണ്ടുപോയി വിസ്മയം തീർക്കുകയാണ് കോളജ് രയോറോം സ്വദേശിയായ കോളജ് അധ്യാപകൻ ബിനീഷ് ജോൺ താരാമംഗലം. പപ്പായ കൃഷിയിലാണ് ബിനീഷ് ജോൺ വിജയഗാഥ രചിച്ച് മുന്നേറുന്നത്. മലയോര ഹൈവേയോട് ചേർന്ന തന്റെ വീട്ടിലെ അരയേക്കർ സ്ഥലത്താണ് കൃഷി. വീട് നിർമാണത്തിനായി റബർ മരങ്ങൾ മുറിച്ചു മാറ്റിയ ഭാഗമാണ് തോട്ടമായി രൂപപ്പെടുത്തിയത്. തളിപ്പറമ്പ് കരിമ്പം ഫാമിൽ നിന്നും മറ്റുമായി വാങ്ങിയ റെഡ്ലേഡി തായ്വാൻ ഇനത്തിലുള്ള 350 തോളം പപ്പായ തൈകളാണ് നട്ടത്. ഒന്നര വർഷം പിന്നിടുന്പോഴേക്കും മികച്ച വിളവാണ് നൽകിയത്. ഇവയുടെ വില്പനയിലൂടെ ലക്ഷങ്ങളുടെ വരുമാന നേട്ടമാണ് ലഭിച്ചതെന്നു ബിനീഷ് ജോൺ പറഞ്ഞു. ഓരോ ചെടിയിലും നിലത്തുനിന്ന് ഒരടി ഉയരത്തിലായാണ് കായകളുണ്ടായതെന്നതിനാൽ വിളവെടുപ്പും എളുപ്പമായിരുന്നു. ഇതിനായുള്ള പ്രത്യേക രീതിയിലുള്ള കൃഷി രീതിയാണ് അവലംബിച്ചതെന്ന് ബിനീഷ് ജോൺ പറഞ്ഞു. തൈ നടൽ മുതൽ വള പ്രയോഗം,…
Read Moreകോഴിത്തീറ്റ വിലവർധനവിൽ നട്ടംതിരിഞ്ഞ് കോഴിക്കർഷകർ; സർക്കാർ ഇടപെടൽ വേണം
ആലപ്പുഴ: കോഴിത്തീറ്റ വില വർധനയിൽ അടിതെറ്റി കോഴക്കർഷകർ. കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഇതോടെ ഓണം സീസണിൽ ഇറച്ചിക്കോഴിവില ഉയരുമെന്നുറപ്പായി. വിലനിയന്ത്രണത്തിന് സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് മേഖലയിലെ സംഘടനകളുടെ ആവശ്യം. ചെറുകിട, ഇടത്തരം കർഷകരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയുടെ വില 450 രൂപയിലധികമാണ് വർധിച്ചത്. ഓണവിപണി ലക്ഷ്യമാക്കി ഈ സമയത്താണ് കർഷകർ കോഴിക്കുഞ്ഞുങ്ങളെ വളർത്തിത്തുടങ്ങുന്നത്. എന്നാൽ, കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞിന്റെയും അമിതവില കാരണം നിരവധി കർഷകർ കൃഷിയിൽനിന്ന് പിൻവാങ്ങുകയും ചിലർ കൃഷി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇറച്ചിക്കോഴിയുടെ ലഭ്യത കുറയ്ക്കുകയും വില ഉയരാൻ ഇടയാക്കുകയും ചെയ്യും. സ്വന്തമായി കോഴി വളർത്തുന്നവർക്ക് ജോലിക്കൂലി പോലും പലപ്പോഴും ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു. വലിയ ഫാമുകളിൽ തൊഴിലാളികൾക്കുള്ള കൂലിയും കണ്ടെത്തണം.
Read Moreനീറ്റുകക്കയെത്തിയില്ല; കുട്ടനാട്ടിലെ രണ്ടാം കൃഷിയില്‍ വിളവിടിയും
ആലപ്പുഴ: വിത്തു കിട്ടാതെ ഒരുമാസം വിത താമസിച്ച കുട്ടനാടന്‍ പാടങ്ങളില്‍ വിത പകുതിയായിട്ടും നിലമൊരുക്കാനുള്ള നീറ്റുകക്ക എത്തിയില്ല. നീറ്റുകക്ക ചേര്‍ക്കാതെ പുളിയുള്ള നിലത്ത് വിതച്ചാല്‍ നെൽവിത്ത് കിളിർക്കാതെ ഉരുകിപ്പോകുമെന്നും കിളിർക്കുന്ന ഞാറുകള്‍ക്ക് വളം വലിച്ചെടുക്കാനുള്ള ശേഷി കുറയുമെന്നും അതിനാല്‍ തന്നെ വിളവു കുറയുമെന്നും കര്‍ഷകര്‍ പറയുന്നു. മഴയത്തു നടക്കുന്ന രണ്ടാം കൃഷിയില്‍ മണ്ണില്‍ പുളിപ്പ് കൂടുതലായിരിക്കും. ഇതിനെ നിയന്ത്രിച്ച് മണ്ണിന്റെ പിഎച്ച് കൃത്യമാക്കുന്ന ജോലിയാണ് നീറ്റുകക്ക ചെയ്യുന്നത്. നിലമുഴുമ്പോള്തന്നെ ഇതു ചേര്‍ക്കേണ്ടതാണ്. എന്നാല്‍ വിതച്ചതിനു ശേഷമെത്തിയാലും വിതറാറുണ്ട്. എന്നാല്‍ കതിരുകള്‍ പൊങ്ങിയാല്‍ പിന്നെ നീറ്റുകക്ക ചേര്‍ക്കല്‍ ദുഷ്കരമാകും. കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ദേശപ്രകാരം ഒരേക്കറിന് 250 കിലോ നീറ്റുകക്കയാണ് വേണ്ടത്. എന്നാല്‍, 25 ശതമാനം സര്‍ക്കാര്‍ സബ്സിഡിയോടെ 100 കിലോ കക്കയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത്തവണ കര്‍ഷകര്‍ക്ക് കക്ക നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും എല്ലാ വര്‍ഷവും ഇതുമൂലമാണ്…
Read Moreവിലയില്ല, റംബുട്ടാന് കര്‍ഷകര്‍ പ്രതിസന്ധിയില്‍
കോട്ടയം: വിളവെടുപ്പ് സീസണില്‍ റംബുട്ടാനു വിലയില്ലാതായതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. വർഷങ്ങള്‍ക്കു മുമ്പു കിലോഗ്രാമിനു 350 രൂപ വരെ ലഭിച്ചിരുന്ന റംബുട്ടാന് ഇത്തവണത്തെ സീസണില്‍ ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ്. വല വിരിച്ചു സംരക്ഷിച്ച റംബുട്ടാന് തോട്ടങ്ങളില്‍നിന്നു വിളവെടുപ്പുപോലും കച്ചവടക്കാര്‍ എത്താതിരിക്കുന്ന സാഹചര്യമായതോടെ ജില്ലയിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. മുന്‍കാലങ്ങളില്‍ റംബുട്ടാന് പാകമാകുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ മൊത്തക്കച്ചവടക്കാര്‍ സ്ഥലത്തെത്തി വ്യാപാരം ഉറപ്പിക്കുക പതിവായിരുന്നു. പലരും മികച്ച വിളവും വിലയും മുന്നില്‍ക്കണ്ട് ഒട്ടുമിക്ക റംബുട്ടാന് മരങ്ങളും വലകള്‍ വിരിച്ചു സംരക്ഷിച്ചിരുന്നു. എന്നാല്‍ വില കുറഞ്ഞതോടെ വ്യാപാരികള്‍ പഴം ശേഖരിക്കാന്‍ മടിക്കുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു റംബുട്ടാന് വിളവെടുപ്പ് സീസണായ ജൂലൈയില്‍ വില കുത്തനെ ഇടിയുകയാണ്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള നിരവധി കര്‍ഷകരാണ് മുന്‍ വര്‍ഷങ്ങളില്‍ റബര്‍ കൃഷി ഒഴിവാക്കി റംബുട്ടാനിലേക്കു തിരിഞ്ഞിരുന്നത്. വിപണിയില്‍ കിലോഗ്രാമിനു 150 രൂപയ്ക്കാണു റംബുട്ടാന് വില്‍ക്കുന്നത്.…
Read Moreവിജയഗാഥ രചിച്ച് അജീഷിന്റെ വസുധ ഫാംസ്
കോട്ടയം: ആഗ്രഹിക്കുന്നതെന്തും നേടാന്‍ പ്രാപ്തിയുള്ള ജോലി ഇട്ടെറിയുമ്പോള് തോട്ടയ്ക്കാട് പരിയാരം പാക്കത്ത് പടിഞ്ഞാറേതില്‍ എന്‍. അജീഷ് കുമാറിന്റെ മുന്നിലേക്കെത്തിയത് നാടന്‍ പശുക്കളുടെ സംരക്ഷകനും സംരംഭകനുമാകുക എന്ന നിയോഗമായിരുന്നു.കോര്‍പറേറ്റ് മേഖലയിൽ ജോലി ചെയ്താല്‍ മാത്രമല്ല, നല്ല ക്ഷീരകർഷകനായി മികച്ച വരുമാനം നേടിയും ജീവിതം കെട്ടിപ്പടുക്കാനാകുമെന്ന് അജീഷ് തെളിയിക്കുന്നു. വസുധ ഫാംസ് ആന്‍ഡ് ഡയറി പ്രൊഡക്ട്സ് എന്നാണ് അജീഷിന്റെ പുതിയ ലോകത്തിനു പേര്. നാല് വര്‍ഷം മുമ്പാണ് ജോലി ഉപേക്ഷിച്ച് അജീഷ് പശുവളര്‍ത്തലിലേക്ക് ഇറങ്ങിയത്. കോര്‍പറേറ്റ് മേഖലയിലെ സമാധാനക്കേടും സ്വസ്ഥതയില്ലാത്ത ജീവിതാന്തരീക്ഷവുമാണ് മാറ്റി ചിന്തിപ്പിച്ചത്. മായം കലരാത്ത പാലും പാല് ഉത്പന്നങ്ങളും നാട്ടുകാര്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യവും അതിനോടൊപ്പമുണ്ടായിരുന്നു, 20 സെന്റിലാണ് ഫാം പ്രവര്‍ത്തിക്കുന്നത്. മൂന്നു തൊഴുത്തുകളുണ്ട്. നാടന്‍ പശുക്കളായതിനാല്‍ വലിയ ചെലവില്ല എന്ന കാരണമാണ് അവയെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍, ചെറുവള്ളി തുടങ്ങിയ ഇനങ്ങളാണ് ഫാമില്‍…
Read Moreകാലിത്തീറ്റ വില വീണ്ടും വര്‍ധിപ്പിച്ചു; ക്ഷീരകര്‍ഷകര്‍ ദുരിതത്തിൽ
കോട്ടയം:കാലിത്തീറ്റവില വീണ്ടും വര്‍ധിച്ചതോടെ ക്ഷീരകര്‍ഷകര്‍ ദുരിതക്കയത്തില്‍. കെഎസ് കാലിത്തീറ്റയുടെ വില 50 കിലോഗ്രാം ചാക്കിന് 50രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ചാക്കിന് 1615രൂപയായി. കെഎസിന്റെ എല്ലാം വിഭാഗം കാലിത്തീറ്റകള്‍ക്കും 50 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ പശുക്കള്‍ക്കു നല്കുന്നതു കെഎസ് കാലിത്തീറ്റയാണ്. ഇതിനു പുറമെ സംഘങ്ങള്‍ക്കു മില്‍മ നല്കികൊണ്ടിരുന്ന ഇന്‍സെന്റീവും കഴിഞ്ഞ മാസം മുതല്‍ നല്‍കുന്നില്ല. ഏതാനും നാളുകളായി സംഘം മില്‍മയ്ക്കു നല്കുന്ന ഓരോ ലിറ്റര്‍ പാലിനും രണ്ടു രൂപ വീതമാണ് ഇന്‍സെന്റീവ് നല്കികൊണ്ടിരുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ഇന്‍സെന്റീവ് സംഘത്തില്‍ പാല് അളക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കുമായി വീതിച്ചു നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ദിവസങ്ങള്‍ക്കു മുമ്പു മില്‍മ പാലിനു നാലു രൂപ വര്‍ധിച്ചെങ്കിലും അതില്‍ നിന്നും മൂന്നുരൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതു ഭൂരിഭാഗം കര്‍ഷകര്‍ക്കു ചെറിയ ആശ്വാസമായിരുന്നു. ഇതിനിടയിലാണ് കാലിത്തീറ്റയുടെ വില കുതിച്ചുകയറുന്നത്. നിലവില്‍ മില്‍മയില്‍ നിന്നും…
Read Moreസമ്മിശ്ര കൃഷിയുടെ സൗന്ദര്യംപേറി സുന്ദരന്റെ കൃഷിയിടം
വൈക്കം: ലാഭനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ സുന്ദരമായി കൃഷി ചെയ്യുന്നത് തന്റെ നിയോഗമാണെന്ന് കരുതുന്നയാളാണ് വൈക്കത്തെ ജൈവ പച്ചക്കറി കര്‍ഷകനായ സുന്ദരന്‍ നളന്ദ. ഒരു ഭാഗത്ത് വേമ്പനാട്ടുകായലും മറുഭാഗത്ത് മൂവാറ്റുപുഴയാറും അതിരിടുന്ന മറവന്തുരുത്തു പഞ്ചായത്തിലെ കുലശേഖരമംഗലത്തെ കൊടുപ്പാടത്താണ് സുന്ദരന്റെ മനോഹരമായ കൃഷിയിടം. കനത്ത മഴയില്‍ പുഴയും കായലും കരകവിഞ്ഞ് തോടുകളില്‍ വെള്ളം നിറഞ്ഞാല്‍ കൃഷിയിടവും മുങ്ങും. പലപ്പോഴും മികച്ച വിളവ് ലഭിച്ചുതുടങ്ങുമ്പോഴാണ് വെള്ളത്തില്‍ മുങ്ങി കൃഷിനാശം ഉണ്ടാകുന്നത്. കൃഷിനശിച്ച് വലിയ ബാധ്യത നേരിട്ടാലും വെള്ളമിറങ്ങിക്കഴിയുമ്പോള്‍ സുന്ദരന്‍ അടുത്ത കൃഷിയിലേക്ക് കടക്കും.രണ്ടേമുക്കാല്‍ ഏക്കറില്‍ പാവല്‍, കോവല്‍, പടവലം, മത്തന്‍, കുമ്പളം, കുക്കുമ്പര്‍, വെള്ളരി, പയര്‍, ചീര, ചേമ്പ്, ചേന തുടങ്ങിയവയാണ് സുന്ദരന്‍ കൃഷി ചെയ്യുന്നത്. പച്ചക്കറിയിലാണ് പ്രധാന ശ്രദ്ധ. 50 സെന്റ് സ്ഥലത്ത് 36 തടത്തിലാണ് കോവല്‍ കൃഷി. ഒന്നര മാസം ആഴ്ചയില്‍ 250 കിലോ വീതം വിളവെടുത്തു. കിലോയ്ക്ക് 50…
Read Moreതേങ്ങ വില ഇടിയുന്നു: കർഷകർ നിരാശയിൽ
ആലപ്പുഴ: സംസ്ഥാനത്ത് തേങ്ങയുടെ വില ഇടിയുന്നു. കേരളത്തിൽ 40 മുതൽ 50 വരെയാണ് നിലവിൽ ഒരു കിലോ നാളികേരത്തിന്റെ ചില്ലറ വിൽപന വില. ഈ വർഷം ആദ്യമായാണ് നാളികേര വില ഇത്രയും താഴുന്നതെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ആറുമസങ്ങൾക്ക് മുൻപ് പച്ചത്തേങ്ങ വില കിലോയ്ക്കു 80 മുതൽ 85 രൂപ വരെയായി ഉയർന്നിരുന്നു. ഇത് പിന്നീട് ഏറെക്കാലം 60 മുതൽ 65 രൂപയായി നിലനിന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ പകുതിക്കടുത്തേക്ക് വില കുത്തനെ ഇടിഞ്ഞത് നാളികേര കർഷകരെ പ്രതിസന്ധിയിലാക്കി. തമിഴ്നാട്ടിൽ നാളികേര ഉത്പാദനം കൂടിയതും കേരളത്തിലേക്ക് ഇറക്കുമതി വർധിച്ചതുമാണ് വിലയിടിവിന്റെ പ്രധാന കാരണം. തമിഴ്നാട്ടിൽ ഉത്പാദനം ഇടിഞ്ഞ സമയത്താണ് കേരളത്തിൽ വലിയ തോതിൽ നാളികേരത്തിന് വില ഉയർന്നത്. പശ്ചിമേഷ്യൻ യുദ്ധം മൂലം നാളികേര മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി വൻതോതിൽ കുറഞ്ഞതും വില കുറയാൻ കാരണമായി. കയറ്റുമതി മുടങ്ങിയതിനാൽ നമ്മുടെ…
Read More