കോട്ടയം: വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും മാര്‍ക്കറ്റില്‍ റബര്‍ ഷീറ്റ് കിട്ടാനില്ല. റബര്‍ ബോര്‍ഡ് 213 രൂപയാണ് നിശ്ചയിച്ചതെങ്കിലും വ്യാപാരികള്‍ ഇന്നലെ 220 രൂപയ്ക്ക് വരെ ഉയര്‍ന്ന ഗ്രേഡ് ഷീറ്റ് വാങ്ങാന്‍ തയാറായി. നിലവിലെ സാഹചര്യത്തില്‍ റബര്‍ ബോര്‍ഡ് 230 രൂപയിലേക്ക് വില ഉയര്‍ത്തേണ്ടതാണ്. വിപണിയില്‍ റബര്‍ കിട്ടാനില്ലാത്ത സാഹചര്യത്തിലും വ്യവസായികളുടെ സമ്മര്‍ദത്തിലാണ് റബര്‍ ബോര്‍ഡ് വില ഉയര്‍ത്താത്തതെന്ന് കര്‍ഷകര്‍ പറയുന്നു. ലാറ്റക്സ് വിലയിലെ അപ്രതീക്ഷിത കയറ്റവും ഷീറ്റ് സംസ്കരിക്കുന്നതിലെ ക്ലേശവുമാണ് ഷീറ്റിന്റെ ലഭ്യത കുറച്ചത്. ലാറ്റക്സ് വില കിലോയ്ക്ക് 250 രൂപ വരെ കഴിഞ്ഞയാഴ്ച ഉയര്‍ന്നു. നിലവില്‍ ലാറ്റക്സ് വിലയില്‍ നേരിയ താഴ്ചയുണ്ട. ടയര്‍ കമ്പനികള്‍ക്ക് ഒരാഴ്ചത്തെ ഉത്പാദനത്തിനുള്ള ഷീറ്റേ സ്റ്റോക്കുള്ളു. ടയര്‍ ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉത്പാദനം കൂട്ടാനാണ് കമ്പനികളുടെ നീക്കം. അതേസമയം ഡീലര്‍മാരുമായി ഷീറ്റ് കരാറുള്ള വ്യാപാരികള്‍ക്കും വേണ്ടത്ര അളവില്‍ ഷീറ്റ് വ്യവസായികള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ സാധിക്കുന്നില്ല.…
Read MoreCategory: Agriculture
കരിമ്പ് വിളഞ്ഞുതുടങ്ങി, ഓണവിപണിയില്‍ ഇക്കുറിയും വള്ളിക്കോട് ശര്‍ക്കരയുടെ മധുരം.
പത്തനംതിട്ട: വള്ളിക്കോട്ടെ കരിമ്പു പാടങ്ങള്‍ പൂവിട്ടു. ഓണവിപണിയില്‍ ഇക്കുറിയും വള്ളിക്കോട് ശര്‍ക്കരയുടെ മധുരം. വിളവൊത്ത് പാകമായ കരിമ്പുകള്‍ വെട്ടിയെടുത്ത് ശര്‍ക്കര തയാറാക്കി കരുതല്‍ ശേഖരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. കഴിഞ്ഞ ഓണക്കാലത്ത് ലഭിച്ച മികച്ച വില്‍പ്പനയിലൂടെയാണ് വള്ളിക്കോട് ശര്‍ക്കര ജനപ്രിയ ബ്രാന്‍ഡായി മാറിയത്. വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും പിന്തുണയോടെയാണ് കൃഷി. നല്ല വരുമാനം ഉറപ്പായതോടെ ഇത്തവണ കൂടുതല്‍ കര്‍ഷകര്‍ കരിമ്പു കൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്.കഴിഞ്ഞ ഓണക്കാലത്ത് ആറായിരം കിലോ ശര്‍ക്കരയാണ് വിറ്റത്. ഇത്തവണ പതിനായിരം കിലോയാണ് ലക്ഷ്യമിടുന്നത്. പന്തളം കൃഷി ഫാമില്‍നിന്നുള്ള മാധുരി ഇനത്തില്‍പ്പെട്ട കരിമ്പ് തലക്കവും മറയൂര്‍ കരിമ്പ് ഉല്പാദക സംഘത്തില്‍നിന്നുള്ള സിഎ 86032 ഇനം തലക്കവുമാണ് കൃഷി ചെയ്തിരിക്കുന്നത്. കരിമ്പിന് പൂവിനക്കരെ മധ്യതിരുവിതാംകൂറില്‍ കരിമ്പ് കൃഷിക്ക് പ്രസിദ്ധമായിരുന്നു വള്ളിക്കോട്. “കരിമ്പിന് പൂവിനക്കരെ’ തുടങ്ങി കരിമ്പിന് തോട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പല സിനിമകളുടെയും ചിത്രീകരണവും വള്ളിക്കോട്ട് അക്കാലത്തു…
Read Moreകേന്ദ്ര ബജറ്റില്‍ പ്രതീക്ഷയർപ്പിച്ച് റബര്‍ കര്‍ഷകർ
കോട്ടയം: റബര്‍ കര്‍ഷകരുടെ പ്രതീക്ഷയും സാധ്യതയുമാണ് 23ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ്. റബര്‍ ആവര്‍ത്തന കൃഷി സബ്സിഡി, കാര്‍ഷികോത്പന്ന സഹായം, ആര്‍പിഎസുകള്‍ക്ക് ഫണ്ട് തുടങ്ങിയ ഒട്ടേറെ പ്രതീക്ഷകളാണ് കര്‍ഷകര്‍ക്കുള്ളത്. റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും ഏറെക്കാലമായി കര്‍ഷകര്‍ക്കുണ്ട്. ഒന്നര പതിറ്റാണ്ടായി ബജറ്റിലെ റബര്‍ ബോര്‍ഡ് വിഹിതം പരിമിതമാണ്. ശമ്പളവും ഓഫീസ് ചെലവുകളും കഴിഞ്ഞാല്‍ റബര്‍ ഗവേഷണത്തിനും കൃഷി പരിശീലനത്തിനുമുള്ള തുക പോലും മിച്ചമുണ്ടാകാറില്ല. ഈ സാഹചര്യത്തില്‍ കൃഷിവ്യാപനത്തിനും കര്‍ഷക ക്ഷേമത്തിനും തുക വകയിരുത്താന്‍ സാധിക്കുന്നില്ല. റബര്‍ കര്‍ഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെയുള്ള പദ്ധതികളും നിലച്ചുപോയി. ആവര്‍ത്തന കൃഷി സബ്സിഡി ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും വിലസ്ഥിരതാ പദ്ധതിയില്‍ കേന്ദ്രവിഹിതം അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ നിര്‍ദേശിക്കുന്നു. നിലവില്‍ ആവര്‍ത്തന കൃഷി സബ്സിഡി ഹെക്ടറിന് 35,000 രൂപയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൃഷി വ്യാപനത്തിന്…
Read Moreമരുന്ന് വാങ്ങാൻ പോലും കൈയിൽ പണമില്ല; സംഭരിച്ച നെല്ലിന്റെ പണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കർഷകന്റെ നിരാഹാര സമരം
തിരുവനന്തപുരം: സപൈക്ലോ സംഭരിച്ച നെല്ലിന്റെ പണം കേരളത്തിലെ എല്ലാ കർഷകർക്കും ഉടൻ നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കർഷകന്റെ നിരാഹാര സമരം. കോട്ടയം വില്ലൂന്നി സ്വദേശി സജി എം. ഏബ്രഹാമാണ് സമരം നടത്തുന്നത്. കഴിഞ്ഞ ചൊവാഴ്ച 11 മുതൽ സജി നിരാഹാരം ആരംഭിച്ചു. കേരളത്തിലെ കർഷകർ വലിയ പ്രതിസന്ധിയിലാണെന്നു സജി പറഞ്ഞു. രണ്ടു മാസമായി പണം കിട്ടാത്തതിനാൽ മരുന്നുമേടിക്കാൻ പോലും സാധിക്കുന്നില്ല. കേരളത്തിലെ സാധാരണക്കാരായ എല്ലാ കർഷകരുടെയും സ്ഥിതി ഇങ്ങനെയാണെന്നും സർക്കാർ അടിയന്തരമായി ഇതിനു പരിഹാരം കാണണമെന്നും സജി പറഞ്ഞു.
Read Moreതെങ്ങുകൃഷിയോടു കർഷകർക്ക് വിമുഖത; തൈ ഉത്പാദനവും വിതരണവും കുറഞ്ഞു
കുറവിലങ്ങാട്: സംസ്ഥാനത്തിന്റെ പേരിനുതന്നെ കാരണമായ തെങ്ങുകൃഷി ഗണ്യമായി കുറയുന്നു. കീടങ്ങളെ അതിജീവിച്ച് തെങ്ങിന്റെ പരിപാലനം ശ്രമകരമാകുന്ന സാഹചര്യത്തിലാണ് കർഷകർ തെങ്ങുകൃഷിയോട് വിട പറയുന്നത്.തെങ്ങുകൃഷിക്ക് ഏറ്റവും അനുയോജ്യസമയം എന്ന നിലയിൽ കൃഷിഭവനുകളിൽ എത്തിച്ച തെങ്ങിൻ തൈകളിൽ പകുതിയും ഓഫീസുകളിൽ ബാക്കിനിൽക്കുകയാണ്. ആയിരത്തോളം തെങ്ങിൻ തൈകളാണ് വിതരണത്തിന് ഓരോ കൃഷിഭവനിലും എത്തിച്ചത്. ഇതിൽ പകുതിപോലും പലയിടങ്ങളിലും വിറ്റഴിക്കാൻ കഴിഞ്ഞിട്ടില്ല.ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാൽ കർഷകർ നൽകേണ്ടത് നാമമാത്ര വിലയാണെങ്കിലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. നഴ്സറികളിൽ 150 രൂപയ്ക്ക് ലഭിക്കുന്ന തൈകൾ കൃഷിഭവനുകളിൽ 50 രൂപയ്ക്കാണ് നൽകുന്നത്. 100 രൂപ നൽകിയാൽ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് നേരിട്ട് ലഭ്യമാക്കാൻ കഴിയും.ജില്ലയിൽ ഏറ്റവും കൂടുതൽ തെങ്ങിൻതൈ ഉത്പാദിപ്പിക്കുന്നത് കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലാണ് .ഇവിടെ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറച്ചു തൈകളാണ് ഈ വർഷം ഉത്പാദിപ്പിച്ചത്. അര ലക്ഷത്തോളം തൈകൾ ഉത്പാദിപ്പിച്ചിരുന്ന ഇവിടെ ഇക്കുറി മുപ്പതിനായിരത്തോളം…
Read Moreതിരിമുറിയാതെ മഴ, തിരുവാതിര ഞാറ്റുവേലയെത്തി; കര്‍ഷകര്‍ക്ക് നടീല്‍ക്കാലം
കോട്ടയം: കര്‍ഷകര്‍ക്കു വരദാനമായ തിരുവാതിര ഞാറ്റുവേലയെത്തി. തിരിമുറിയാതെ മഴപെയ്യുന്ന ഈ ദിവസങ്ങളാണ് കേരളത്തിന് നടീല്‍കാലം. തെങ്ങ്, മാവ്, പ്ലാവ്, റമ്പുട്ടാന്, തേക്ക് തൈകളും കുരുമുളക് വള്ളിയുമൊക്കെ നടാന്‍ ഏറ്റവും അനുയോജ്യമായ ദിവസങ്ങള്‍. ഞാറ്റുവേല മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് വിശ്വാസം. പഴമക്കാരുടെ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേല. ജൂലൈ ഏഴിന് അവസാനിക്കുന്ന ഞാറ്റുവേലയില്‍ കൊമ്പൊടിച്ചു കുത്തിയാലും കിളിര്‍ക്കുമെന്നാണ് പഴമൊഴി. നെല്‍പ്പാടങ്ങളില്‍ കള പറിച്ചു വളമിടുന്ന കാലവുമാണിത്.
Read Moreമഴ മാറി, അന്യസംസ്ഥാനത്തുനിന്നുള്ള വരും കുറഞ്ഞു; വാഴ കര്‍ഷകര്‍ക്ക് ആശ്വാസത്തിന്റെ വിലക്കയറ്റം
കോട്ടയം: കാലവര്‍ഷത്തിന് ശമനം വന്നതോടെ വാഴ കര്‍ഷകര്‍ക്ക് ആശ്വാസം. വാഴക്കുലയ്ക്ക് പെട്ടന്നാണ് വില കയറിയത്. കഴിഞ്ഞ വേനലിലും വേനല്‍മഴയിലും വ്യാപകമായി വാഴ നിലംപൊത്തി. പിണ്ടിപ്പുഴുവിന്റെ ശല്യവും കൂടുതലുണ്ട്. ഇതോടെ വാഴക്കുലയ്ക്ക് ക്ഷാമം വന്നതോടെ വില പെട്ടന്ന് കയറുകയാണ്. ഓണം വരെ വില ഉയര്‍ന്നുനിന്നേക്കും. ഓണത്തിന് ഉപ്പേരി വറക്കാന്‍ ഏത്തക്കായയ്ക്ക് പൊന്നുംവില കൊടുക്കേണ്ടിവരാം. പാളയംകോടനും ഞാലിപ്പൂവനും റോബസ്റ്റയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. തുശ്ചവില ലഭിച്ചിരുന്നതില്‍ നിന്നാണ് നിലവിലെ വര്‍ധന. കാലം തെറ്റി പെയത മഴ കര്‍ഷകരുടെ നെഞ്ചില്‍ തീ കോരിയിട്ടു എന്നു തന്നെ പറയാം. ജില്ലയില്‍ 40 ഹെക്ടറിലാണ് വേനല്‍മഴയില്‍ വാഴക്കൃഷി നശിച്ചത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും നിന്നുള്ള വാഴക്കുല വരവ് കുറഞ്ഞതോടെയാണ് നാടന്‍ കുലയ്ക്ക് ആവശ്യക്കാരേറിയത്. വിപണിയിലെ അപ്രതീക്ഷിത കുതിപ്പ് വരുംമാസങ്ങളിലും പ്രതിഫലിക്കുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. ഏത്തവാഴ കുലയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ചിങ്ങമാസത്തിലാണ്. വാഴക്കുല വില (പഴയ വില…
Read Moreജാതിക്കാത്തൊണ്ടില് വിഭവവൈവിധ്യം; കുമരകത്ത് ഗവേഷണം മുന്നേറുന്നു
കോട്ടയം: ജാതിമരച്ചുവട്ടില്‍ അഴുകിനശിക്കുന്ന ജാതിത്തൊണ്ടിനെ രുചിയും ഔഷധഗുണവുമുള്ള മൂല്യവര്‍ധിത ഭക്ഷ്യോത്പന്നങ്ങളാക്കി മാറ്റുകയാണ് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം. ചുവട്ടില്‍ ചീഞ്ഞഴുകുന്ന തൊണ്ടിന് ജാതിക്കുരുവും പത്രിയും പോലെ വാണിജ്യസാധ്യതകളുണ്ട്. സ്ക്വാഷ്, സിറപ്പ്, ജെല്ലി, അച്ചാര്‍, സോസ്, മിഠായി, ക്രഷ്, വൈന്‍ തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഗവേഷണ കേന്ദ്രം വിപണിയിലെത്തിക്കുകയാണ്.സംസ്ഥാനത്ത് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കപ്പെടുന്ന മൂവായിരം ടണ്‍ ജാതിക്കയുടെ തോട് ഏറെയിടങ്ങളിലും പ്രാണികളുടെയും കൊതുകിന്റെയും അട്ടയുടെയും വളര്ത്തുകേന്ദ്രമാവുകയാണ് പതിവ്. ഒപ്പം അഴുകി മണ്ണിന്റെ അമ്ലത വര്‍ധിക്കുകയും ചെയ്യുന്നു.തൊണ്ട് മാലിന്യമല്ല പണമാണെന്ന് തെളിയിക്കുകയാണ് കുമരകത്തെ ഉത്പന്നവൈവിധ്യം. കുമരകം കൃഷി വിജ്ഞാനകേന്ദ്രം ജാതിത്തൊണ്ടിന്റെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാങ്കേതിക സഹായം നല്‍കുന്നുണ്ട്. ജാതിത്തൊണ്ട് ഉണക്കിപ്പൊടിച്ച് തേയിലപ്പൊടിയുമായി കലർത്തി ചായ തയാറാക്കാം. പൈനാപ്പിളും ജാതിത്തൊണ്ടും ചേര്‍ത്ത് ജാമുണ്ടാക്കാം. ജാതിത്തൊണ്ട് കഴുകി ഡ്രയറില്‍ ഉണക്കിപ്പൊടിച്ച് മസാലക്കൂട്ടുകളിലും കറികളിലും പുഡ്ഡിംഗിലും കേക്കിലും രുചിവര്‍ധക വസ്തുവായും…
Read Moreഇടവപ്പാതിമഴ മലനിരകളിൽ അരിച്ചിറങ്ങി; ഓണത്തിനുള്ള പച്ചക്കറികൾ ഇടുക്കിയുടെ മടിത്തട്ടിൽ മുളച്ചുതുടങ്ങി
മറയൂർ: മലനിരകളിൽ മഴയെത്തി മണ്ണിൽ നീരിറങ്ങിത്തുടങ്ങിയപ്പോൾ പച്ചക്കറികൾ മുളച്ചു തുടങ്ങി. കടുത്ത വേനലിന് ശേഷം കർഷകർക്ക് ആശ്വാസമായി മഴയെത്തിയപ്പോൾ നട്ട ബട്ടർബീൻസിന്റെ മുകുളങ്ങൾ മുളച്ചുപൊങ്ങിത്തുടങ്ങി. ഓണവിപണി ലക്ഷ്യമിട്ടാണ് കർഷകർ കൃഷിയിറക്കിയിരിക്കുന്നത്. മൂന്നുമാസം കഴിഞ്ഞാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. കാന്തല്ലൂരിൽ ബട്ടർ ബീൻസ് കൂടുതലായി കൃഷിചെയ്യുന്ന ആദിവാസി കോളനികളാണ് ഒള്ളവയൽ, മാങ്ങാപ്പാറ. മറയൂർ മേഖലയിലെ ആദിവാസി കോളനികളിൽ കൂർക്കയും ഉരുളക്കിഴങ്ങും പ്രധാനമായി കൃഷി ചെയ്തുവരുന്നു. കാന്തല്ലൂരിലെ മറ്റു ഗ്രാമങ്ങളിൽ പലവിധ ശീതകാല പച്ചക്കറികളായ കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ് എന്നിവ കൃഷിചെയ്യുന്നുണ്ടെങ്കിലും ഈ സീസണിൽ കൂടുതൽ കർഷകർ വെളുത്തുള്ളിക്കൃഷിയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബട്ടർ ബീൻസിന് കർഷകന് നല്ല വില ലഭിച്ചിരുന്നു. ഒരുകിലോ ബീൻസിന് 150 രൂപ മുതൽ 200 രൂപവരെ വില ലഭിച്ചു. ഗുണത്തിലും രുചിയിലും ഏറെ മുന്നിലായതിനാൽ ബട്ടർ ബീൻസിന് നല്ല ഡിമാൻഡാണ്. ബട്ടർ ബീൻസ് കൂടുതലായി കയറ്റിയയയ്ക്കുന്നത്…
Read Moreവിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു; 30 വരെ അപേക്ഷ നല്‍കാം
കോട്ടയം: കേന്ദ്ര സംസ്ഥാന കൃഷിവകുപ്പുകള്‍ നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്കുള്ള അപേക്ഷ 30 വരെ നല്‍കാം. കര്‍ഷകര്‍ക്ക് നേരിട്ടും അക്ഷയ, സിഎസ്സികള്‍ വഴിയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വഴിയും പദ്ധതിയില്‍ ചേരാന്‍ സാധിക്കും. ആധാറിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടക്കരാറിന്റെ പകര്‍പ്പ് എന്നിവയും അപേക്ഷക്കൊപ്പം നല്‍കണം. കര്‍ഷകര്‍ക്ക് വ്യക്തിഗത നഷ്ടത്തിനും കാലാവസ്ഥ ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള നഷ്ടത്തിനും അര്‍ഹതയുണ്ട്. ഓരോ വിളയുടെയും പ്രീമിയം തുകയും ഇൻഷ്വറന്‍സ് തുകയും വ്യത്യസ്തമാണ്. നെല്ല്, റബര്‍, തെങ്ങ്, ഗ്രാമ്പു, വാഴ, കവുങ്ങ്, ഇഞ്ചി, വെറ്റില, മഞ്ഞള്‍, കരിമ്പ്, മരച്ചീനി, മാവ്, ജാതി, കുരുമുളക്, തേയില, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറി വിളകള്‍ എന്നീ വിളകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 9645162338, 9061675557.
Read More