വൈപ്പിൻ : ജൈവപച്ചക്കറി കൃഷിയിൽ 46 വയസിനുള്ളിൽ 39 അവാർഡുകൾ. യുവകർഷക സുൽഫത്ത് മൊയ്തീൻ എത്തി നിൽക്കുന്നത് നേട്ടങ്ങളുടെ കൊടുമുടിയിൽ. സംസ്ഥാന കൃഷിവകുപ്പിന്റെ 2019-20 വർഷത്തെ ഏറ്റവും നല്ല ടെറസ് കൃഷിക്കുള്ള അംഗീകാരം ഇന്നലെ തേടിയെത്തിയതോടെയാണ് ആകെ അവാർഡുകൾ 39 ൽ എത്തിയത്. കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഇത്തവണ ജില്ലയിലെ ഏറ്റവും നല്ല ടെറസ് കർഷകയും സുൽഫത്ത് തന്നെയാണ്. കഴിഞ്ഞ തവണയും ജില്ലയിൽ ഒന്നാം സ്ഥാനത്തായിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ഓണത്തിനു ഒരുമുറം പച്ചക്കറിപദ്ധതിയിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു. 27 വർഷം മുന്‍പാണ് സുൽഫത്ത് ജൈവപച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. തുടർന്ന് മൂന്ന് വർഷത്തിനുശേഷം ടെറസ് കൃഷിയും ആരംഭിച്ചു. എല്ലാത്തരം പച്ചക്കറി കൃഷികളും സുൽഫത്തിന്റെ തോട്ടത്തിലുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിനു ഏറ്റവും ഗുണം ചെയ്യുന്ന പൊന്നാങ്കണ്ണി എന്ന ഒരിനം ചീര ഇപ്പോൾ പ്രത്യേകമായി കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ…
Read MoreCategory: Agriculture
വൈറ്റ് കോളർ ജോലി വേണ്ട, ഈ “ബ്രോ’സ് കൃഷിയിൽ ഹാപ്പി
ഫ്രാങ്കോ ലൂയിസ്തൃശൂർ: സന്തോഷിനും സനോജിനും കൃഷി രക്തത്തിലുള്ളതാണ്. ഒരു തുണ്ടു ഭൂമിപോലും സ്വന്തമായി ഇല്ലായിരുന്നു. ഇപ്പോൾ 600 ഏക്കർ ഭൂമിയിലാണു കൃഷി. ആവശ്യത്തിനു സ്വന്തം ഭൂമിയും ഈ സഹോദരങ്ങൾ നേടി. ഒരു നഗരത്തെ ഉൗട്ടാനുള്ളത്രയും നെല്ലും പച്ചക്കറിയും മത്സ്യവും മുട്ടയും പാലും തേനും തേങ്ങയും പഴങ്ങളുമെല്ലാം വിളയിച്ചെടുക്കുന്നു. ഇരുനൂറ് ഏക്കറിൽ നെൽകൃഷി. നാനൂറ് ഏക്കറിൽ പച്ചക്കറി അടക്കമുള്ള മറ്റു കൃഷികളും. എല്ലാം ജൈവകൃഷിയാണ്. രാസവളവും കീടനാശിനികളും ഇല്ല. പച്ചക്കറി അടക്കമുള്ള ഓരോ കൃഷിയിനവും പരസ്പരം കോർത്തിണക്കിയും ചിട്ടപ്പെടുത്തിയുമുള്ള രീതി. ആദായം, ആനന്ദംകുട്ടിക്കാലം കൃഷിയിലായിരുന്നു. പിന്നീട് സന്തോഷ് എംബിഎ ബിരുദം നേടിയെങ്കിലും കൃഷിതന്നെ ജീവിതമാക്കി. കൃഷി നഷ്ടമല്ലേയെന്നു സംശയിക്കുന്നവരുണ്ട്. “നഷ്ടമല്ല. ആദായകരംതന്നെ. സാന്പത്തികമായും മാനസികമായും ശാരീരികമായും ആദായവും സന്തോഷവും കിട്ടുന്ന മറ്റൊരു ജോലിയുമില്ല’, സന്തോഷിന്റെയും സനോജിന്റെയും മറുപടി ഇതാണ്. “”ദേ, നോക്കൂ. വിളഞ്ഞുനിൽക്കുന്ന ഈ തക്കാളിയും വെണ്ടയ്ക്കയും പാവയ്ക്കയും…
Read Moreപൂന്തോട്ടമല്ല, ഫലവൃക്ഷതോട്ടം അതും ഗ്രോബാഗിൽ …
കൂത്തുപറമ്പ്: സാധാരണയായി വീട്ടുമുറ്റത്ത് പൂന്തോട്ടമാണ് ഉണ്ടാവുകയെങ്കിൽ കൂത്തുപറമ്പിനടുത്ത് പുറക്കളത്തെ പുതിയാണ്ടി അക്ബറിന്റെ വീട്ടുമുറ്റത്ത് കാണുക വലിയ വിദേശനിർമിത ഗ്രോബാഗിനകത്ത് പൂവിട്ടിരിക്കുന്ന വിവിധയിനം മാവുകളും തെങ്ങിൻ തൈകളുമൊക്കെയാണ്. വൈവിധ്യമാർന്ന കൃഷികളൊരുക്കി പുരയിടം ഹരിതാഭമാക്കിയിരിക്കുകയാണ് പ്രവാസിയായ അക്ബർ. കൃഷിയോടുള്ള താത്പര്യത്തൊടൊപ്പം വീട്ടുപരിസരത്ത് തണൽ ഒരുക്കുകയെന്ന ഉദ്ദേശത്തോടും കൂടിയാണ് വ്യത്യസ്ത തരത്തിലുള്ള ഫലവൃക്ഷങ്ങൾ ഉൾപ്പെടെ ഇദ്ദേഹം കൃഷിചെയ്യുന്നത്. ഖത്തറിൽ കൃഷി- മൃഗസംരക്ഷണ വകുപ്പിൽ 30 വർഷത്തോളമായി ഉദ്യോഗസ്ഥനാണ് അക്ബർ. ഗൾഫ് രാജ്യങ്ങളിൽ പന വെച്ചു പിടിപ്പിക്കാൻ ഉപയോഗിക്കുന്ന വലിയ ഗ്രോബാഗിൽ വിദേശയിനം ഉൾപ്പെടെയുള്ള വ്യത്യസ്ത തരം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. ആദം ആപ്പിൾ, ചെമ്പട്ടേക്ക്, മിറാക്കിൾ ഫ്രൂട്ട്, സീതപ്പഴം, ഇരുപതോളം ഇനങ്ങളിലുള്ള മാമ്പഴം, ബട്ടർഫ്രൂട്ട്, വൈറ്റ് ജമൂൺ തുടങ്ങി നിരവധി ഇനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നു. 50 സെന്റിലധികം വരുന്ന വീട്ടുപറമ്പിൽ തെങ്ങ്,കവുങ്ങ്,വാഴ, കുരുമുളക്, പാഷൻ ഫ്രൂട്ട്, സപ്പോട്ട, പപ്പായ തുടങ്ങിയ…
Read Moreഈ പാവയ്ക്ക കയ്ക്കില്ല! ഗന്റോല പാവയ്ക്ക കൃഷിയിൽ വിജയഗാഥയുമായി റുബീന…
ചാരുംമൂട് : പാവക്കയ്ക്ക് ഗുണം ഏറെയാണെങ്കിലും പലരും കഴിക്കാൻ മടിക്കുന്നത് കയ്പ്പെന്ന കുറ്റം പറഞ്ഞാണല്ലോ. ഇവിടെ കയ്പ്പില്ലാത്ത പാവക്ക ഇനമായ ഗന്റോല വീട്ടുവളപ്പിലെ കൃഷിത്തോട്ടത്തിൽ വിജയകരമായി കൃഷിചെയ്ത് വിളവെടുത്തിരിക്കുകയാണ് കർഷകയും വീട്ടമ്മയുമായ റുബീന . നൂറനാട് പാലമേൽ മുതുകാട്ടുകര മുറിയിലെ സൽമാൻ മൻസിലിൽ റുബിനയാണ് വീട്ടുവളപ്പിൽ ഗന്റോലം കൃഷി ചെയ്ത് വിജയകരമായി വിളവെടുത്തത്. ആസാമിലും കർണാടകയിലെ ഗോണി കുപ്പയിലും കർഷകർ ധാരാളമായി ഇത് കൃഷി ചെയ്യാറുണ്ട്. ഇപ്പോൾ വയനാട്ടിലും ഗന്റോല കൃഷി വ്യാപകമാണ്. കിലോയ്ക്ക് 200 രൂപയോളമാണ് ഇതിന് വിപണയിലെ വില. എന്നാൽ നമ്മുടെ ഗ്രാമ പ്രദേശങ്ങളിൽ ഇത് കൃഷി ചെയ്യുന്നത് അപൂർവമാണ്. നടീൽ വസ്തു കിഴങ്ങ് ഇനമായതിനാൽ ഒരിക്കൽ നട്ട് പരിപാലിച്ചാൽ വർഷങ്ങളോളം വളർന്ന് വിളവ് ലഭിക്കുമെന്ന പ്രത്യേകതയും ഈ കയ്പ്പില്ലാത്ത പാവക്ക കൃഷിയെ വേറിട്ട ുനിർത്തുന്നു. ഗന്റോലയ്ക്ക് പോഷക ഒൗഷധ ഗുണങ്ങൾ ഏറെയാണ്. വീടിനോട്…
Read Moreപച്ചക്കറിക്കാരി സുമി! 30 സെന്റില്‍നിന്നു സുമിയുടെ മാസവരുമാനം 30,000 രൂപ
ജെറി എം. തോമസ് കൊച്ചി: ലോക്ക് ഡൗണിനെത്തുടര്‍ന്ന് വ്യാപാര മേഖല ഒന്നടങ്കം പ്രതിസന്ധി നേരിടുമ്പോഴും പുരയിടത്തിലെ പച്ചക്കറി കൃഷിയില്‍ നിന്നും നേട്ടം കൊയ്ത് വീട്ടമ്മ. ആലുവ കോമ്പാറ സ്വദേശിനി സുമിയുടെ തോട്ടത്തിലെ പച്ചക്കറികളാണ് ലോക്ക്ഡൗണ്‍ കാലത്തും ചൂടപ്പം പോലെ വിറ്റഴിയുന്നത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ ആവശ്യക്കാരും ഏറിയതോടെ അടുത്ത സീസണില്‍ നെല്‍കൃഷിയും പരീക്ഷിക്കാനൊരുങ്ങുകയാണ് ഇവർ. ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് ശ്യാം രാജിന് ഇടപ്പള്ളിയിലെ ടയര്‍ കമ്പനിയില്‍ ജോലി ലഭിച്ചതോടെയാണ് നാലു വര്‍ഷം മുമ്പ് ഇവര്‍ എറണാകുളത്തെത്തിയത്. ഒഴിവുസമയങ്ങളില്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ മൂന്ന് സെന്റിലെ പുരയിടത്തില്‍ കൃഷി ചെയ്തു തുടങ്ങിയ സുമി ജൈവ പച്ചക്കറികള്‍ക്ക് നിരവധി ആവശ്യക്കാരുണ്ടെന്നറിഞ്ഞതോടെ തോട്ടം വിപുലീകരിക്കുകയായിരുന്നു. ഇതിനായ അയല്‍വാസി തന്റെ 30 സെന്റ് കൂടി കൃഷിക്കായി വിട്ടുനല്‍കിയതോടെയാണ് വീട്ടാവശ്യങ്ങള്‍ക്കു പുറമേ വില്‍പ്പനയ്ക്കായും കൃഷിയിറക്കി തുടങ്ങിയത്. കാടുപിടിച്ചുകിടന്ന സ്ഥലം സുമിയും ഭര്‍ത്താവ് ശ്യാംരാജും ചേര്‍ന്നാണ് വെട്ടിത്തെളിച്ച് കിളച്ച്…
Read Moreനേന്ത്രക്കായ വിലയിടിവ്; കർഷകർ സാന്പത്തിക പ്രതിസന്ധിയിൽ; കിലോയ്ക്ക് 22 രൂപമാത്രം
ചേരാനല്ലൂർ: നേന്ത്രക്കായ വിപണിയിലെ വൻ വിലയിടിവ് വാഴകർഷകരെ സാന്പത്തിക പ്രതിസന്ധിയിലാക്കുന്നു. കർഷകർ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായയ്ക്ക് ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന വില കിലോയ്ക്ക് 22 മുതൽ 26 രൂപ വരെയാണ്. കഴിഞ്ഞ ദിവസം സ്വാശ്രയ കർഷക വിപണികളിൽനിന്നു കർഷകർക്ക് ലഭിച്ച തുകയാണിത്. കഴിഞ്ഞയാഴ്ച 28 രൂപയും കഴിഞ്ഞവർഷം അവസാനം 40 രൂപയും വിലയുണ്ടായിരുന്നു. കൃഷി ചെയ്യുന്പോൾ വാഴ ഒന്നിന് 250 രൂപയോളം ചെലവ് വരും. വിളവെടുത്തുകഴിയുന്പോൾ കർഷകന് ഇപ്പോൾ വിപണിയിൽ കിട്ടുന്നത് 150 രൂപയോളമാണ്. ഉത്പാദനം കൂടിയതും വടക്കൻ കേരളത്തിൽനിന്നു നേന്ത്രക്കായ വിപണികളിൽ സുലഭമായി എത്താൻ തുടങ്ങിയതുമാണ് നേന്ത്രക്കായയ്ക്ക് ഇത്രയേറെ വിലയിടിയാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാർഷിക മേഖലയായ കൂവപ്പടി, ഒക്കൽ, വേങ്ങൂർ, മുടക്കഴ പഞ്ചായത്തുകളിൽ നൂറുകണക്കിന് വാഴകർഷകർ ഇതുമൂലം സാന്പത്തിക പ്രതിസന്ധി നേരിടുകയാണ്. ബാങ്കുകളിലും സൊസൈറ്റികളിലുംനിന്നു വായ്പ എടുത്താണ് ഭൂരിഭാഗം കർഷകർകരും കൃഷിയിറക്കിയിരിക്കുന്നത്. കൂടാതെ ഭൂരിഭാഗം കർഷകരും സ്വന്തം…
Read Moreമട്ടുപ്പാവിൽ വിഷരഹിത പച്ചക്കറികൃഷിയുമായി രാമചന്ദ്രനായിക്ക്; വിളവെടുപ്പിന് പാകമായി പത്തോളം പച്ചക്കറികൾ
വൈക്കം: വീടിന്റെ മട്ടുപ്പാവിലും പരിസരങ്ങളിലും ജൈവ പച്ചക്കറികൃഷി നടത്തുന്ന ചെറുകിട സംരംഭകൻ സമൂഹത്തിനു പ്രചോദനമാകുന്നു. വൈക്കം കിഴക്കേനട കവരപ്പാടിനടയിൽ പൂർണശ്രീയിൽ വി. രാമചന്ദ്രനായിക്കാണ് വിഷരഹിത പച്ചക്കറി കൃഷിയുടെ പ്രചാരകനായി സമൂഹത്തിനു ജൈവ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. പൂർണശ്രീ എന്ന പേരിൽ ഫുഡ് പ്രോഡക്ട് യൂണിറ്റ് നടത്തുകയാണ് രാമചന്ദ്രനായിക്ക്. തക്കാളി, വഴുതന, പാവയ്ക്ക, പടവലം, പീച്ചിങ്ങ, വെണ്ട, ചീര, പയർ, മുളക് തുടങ്ങി ഒൻപതോളം പച്ചക്കറി ഇനങ്ങളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. പത്തുവർഷമായി വർഷത്തിൽ രണ്ടു തവണ രാമചന്ദ്രനായിക്ക് കൃഷി ചെയ്യുന്നുണ്ട്. ആദ്യ വിളവിലെ ഫലങ്ങൾ പഴുപ്പിച്ചാണ് അടുത്ത കൃഷിക്കുള്ള വിത്ത് ശേഖരിക്കുന്നത്. വിളഞ്ഞു പാകമായ പച്ചക്കറി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമീപവാസികൾക്കും നൽകുകയാണ് പതിവ്. രാമചന്ദ്രനായിക്കിന്റെ കൃഷിയിലെ സമർപ്പണം കണക്കിലെടുത്ത് സി.പി.എം കവരപ്പാടിനട ബ്രാഞ്ച് ഭാരവാഹികൾ വൈക്കം ടൗണ്‍ ലോക്കൽ സെക്രട്ടറി എം.സുജിന്റെ നേതൃത്വത്തിൽ കൃഷിയിടത്തിലെത്തി രാമചന്ദ്രനായിക്കിനെ പൊന്നാട…
Read Moreകേരളത്തിന്റെ കാർഷിക മേഖലയ്ക്കു മാർഗദീപവുമായി ഗ്രോബാഗിൽ നിന്നു വയലറ്റ് കാച്ചിൽ
തിരുവനന്തപുരം: വൃശ്ചിക മാസത്തിലെ തൃക്കാർത്തികനാളിൽ മലയാളിക്കു ഇഷ്ടം പോലെ കഴിക്കുവാൻ പണ്ട് പറന്പ് നിറയെ കാച്ചിൽ കാണും. പഴയപോലെ കൃഷിചെയ്യുവാൻ വിശാലമായ പറന്പില്ലാത്തവർക്കു മാതൃകയാക്കുവാനായി ജൈവകർഷകൻ ഉള്ളൂർ ആർ. രവീന്ദ്രൻ മട്ടുപ്പാവിൽ ഗ്രോബാഗിൽ കഴിഞ്ഞ കുംഭമാസത്തിലെ ഭരണി നാളിൽ വയലറ്റ് കാച്ചിൽ നട്ടു. കാർത്തികയ്ക്കു ഇഷ്ട വിഭവങ്ങളൊരുക്കുവാനായി ഇന്നലെ വയലറ്റ് കാച്ചിലിന്റെ വിളവെടുത്തു. കേരളത്തിന്റെ കാർഷിക മേഖലയ്ക്കു തന്നെ മാർഗദീപ മാവുകയാണ് ഗ്രോബാഗിൽ നിന്നും ലഭിച്ച ഈ കൃഷി സമൃദ്ധി. നാടൻ കാച്ചിൽ വർഗത്തിൽപ്പെടുന്ന കാച്ചിലായ വയലറ്റ് കാച്ചിൽ പണ്ടുകാലം മുതലെ കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന കിഴങ്ങുവിളയാണ്.കാച്ചിലിന്റെ വയലറ്റ് വർണംകൊണ്ട് തന്നെയാണ് ഇവ വയലറ്റ് കാച്ചിൽ എന്ന പേരിൽ അറിയപ്പെടുന്നത്. ഡയോസ്കോറിയ അലാറ്റ എന്നതാണ് ശാസ്ത്രനാമം. ഗ്രേറ്റർ യാം എന്നു സാധാരണ അറിയപ്പെടുന്നു. ഏറെ പോഷകസന്പന്നമായ കാച്ചിൽതന്നെയാണ് വയലറ്റ് കാച്ചിലും. കാർബോ ഹൈഡ്രേറ്റുകൾ നാരുകൾ, ജീവകങ്ങൾ തുടങ്ങിയവ…
Read Moreകല്ലില്‍ നിന്ന് അപ്പമുണ്ടാകുമോ? പഠിക്കാം, കല്ലിനെ അപ്പമാക്കുന്ന കൃഷി
കല്ലില്‍ നിന്ന് അപ്പമുണ്ടാകുമോ? പഴയ ഒരറിവില്‍ നി ന്നുള്ള പുതിയ ചിന്തയാണിത്. അപ്രായോഗികമെന്ന് ഒറ്റവായനയില്‍ എഴുതിത്തള്ളരുത്. കാരണം ശാസ്ത്രം എന്നതുതന്നെ അപ്രായോഗികമെന്നു തോന്നിയവയെ പ്രായോഗികമാക്കിയതിന്റെ ചരിത്രമാണ്, രണ്ടാമതുള്ള തെരച്ചിലാണ്. ഇത്തരത്തില്‍ കല്ലില്‍ നിന്ന് അപ്പമുണ്ടാക്കുന്ന വഴിയും ചരിത്രത്തില്‍ ഒരാള്‍ കാണിച്ചു തന്നിട്ടുണ്ട്. ഇതിന്മേല് രണ്ടാമതുള്ള തെരച്ചിലാണിത്. 1950 കളില്‍ ഡോ. ജൂലിയസ് ഹെന്‍സല്‍ എന്ന ജര്‍മന്‍ രസതന്ത്രജ്ഞനാണ് കല്ലുകളെ വളമാക്കിയത്. കാലം തമസ്കരിച്ചെങ്കിലും ജൈവകൃഷി പ്രബലമായതോടെ ഈ കണ്ടുപിടിത്തം ലോകത്തിന്റെ പല കോണുകളിലും പുനരാവിഷ്കരിക്കപ്പെടുകയാണ്. ഇറ്റലിയിലെ വെസൂവിയസ് അഗ്നിപര്‍വത പ്രാന്തപ്രദേശങ്ങളിലെ ലാവയില്‍ നിന്നു രൂപപ്പെട്ട കല്ല് പൊടിഞ്ഞ മണ്ണിലുണ്ടാകുന്ന മുന്തിരിപ്പഴമാണ് ലോകത്തില്‍ ഏറ്റവും മികച്ചത്. അതുപോലെ വൈനും. ഇതനുകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പാറയിലെ പോഷകാംശത്തില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കാന്‍ ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും. കല്ല് വളമാകുന്നത്? മണ്ണുണ്ടാകുന്നത് പാറ പൊടിഞ്ഞാ ണല്ലോ? ഈ മണ്ണില്‍…
Read Moreകാക്കിക്കുള്ളിലെ കർഷകഹൃദയം; കരനെല്ലിൽ വിളഞ്ഞത് നൂറുമേനി; മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐ സലീം മുട്ടത്തിനോട് തന്റെ കൃഷി സ്നേഹത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ…
മുക്കം: ഈ പോലീസുകാർക്ക് കൃഷി ചെയ്യാനൊക്കെ സമയം കിട്ടുമോ? അതും നിരവധി കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്ന മുക്കം സ്റ്റേഷനിലെ ഒരു പോലീസുകാരന്. മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐയും കാരശേരി കക്കാട് സ്വദേശിയുമായ സലീം മുട്ടത്തിനോട് നാട്ടുകാരും സഹപ്രവർത്തകരും നിരവധി തവണ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. പക്ഷെ കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം ഈ പോലീസുകാരന് മുന്നിൽ ഒന്നും ഒരു തടസ്സമായില്ല എന്ന് വേണം പറയാൻ. ഔദ്യോഗിക ജീവിതത്തിരക്കിനിടയിൽ കൃഷിയിലേക്കിറങ്ങിയ സലിം ഭൂമിയിൽ പൊന്നുവിളയിക്കുകയും ചെയ്തു . സലീമും മൂന്ന് സുഹൃത്തുക്കളും ചേർന്ന് അഞ്ചു വർഷം മുന്‍പാണ് വീടിന് സമീപത്ത് ഒന്നരയേക്കർ സ്ഥലം വാങ്ങിയത്. ഭൂമി തരിശാക്കിയിടുന്നതിന് പകരം എന്തെങ്കിലും കൃഷി ചെയ്യാമെന്ന ചിന്തയാണ് സലീമിനെ കരനെൽ കൃഷിയിലെത്തിച്ചത്. ആഗ്രഹം കാരശ്ശേരി കൃഷി ഓഫീസർ ശുഭയുമായി പങ്കുവച്ചപ്പോൾ പൂർണ്ണ പിന്തുണ നൽകി കൃഷി ഭവനും രംഗത്തെത്തി. പഞ്ചായത്തിന്റെ…
Read More