കണ്ണൂർ: കൂത്തുപറന്പിൽ അഞ്ചു ഡിവൈഎഫ്ഐക്കാരുടെ മരണത്തിനിടയായതിനും പുഷ്പൻ എന്ന യുവാവ് വർഷങ്ങളോളം ശയ്യാവലംബിയായി തുടരേണ്ടി വന്നതിനും നിരവധി പേർക്ക് പരിക്കു പറ്റിയതിനും ഉത്തരവാദി ഡിജിപി രവാഡ ചന്ദ്രശേഖറല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ എം.വി. ജയരാജൻ. ദേശാഭിമാനി പത്രത്തിൽ “ഡിജിപി നിയമനവും വിവാദങ്ങളുടെ വസ്തുതകളും’ എന്ന ലേഖനത്തിലാണ് എം.വി. ജയരാജൻ ഇക്കാര്യം വ്യക്തമാക്കുന്നത്. കൂത്തുപറന്പിൽ വെടിവയ്ക്കാൻ ഉത്തരവിട്ടത് ഡപ്യൂട്ടി കളക്ടറായ ടി.ടി. ആന്റണിയും നടപ്പാക്കിയതു ഡിവൈഎസ്പി ഹക്കിം ബത്തേരിയുമാണെന്ന് കൂത്തുപറന്പ് വെടിവയ്പുകേസ് അന്വേഷിച്ച പദ്മനാഭൻ നായർ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പടെയുള്ളവ പരാമർശിച്ചാണു ജയരാജന്റെ ലേഖനം. അന്നത്തെ മന്ത്രിയായിരുന്ന എം.വി. രാഘവൻ, ഹക്കിം ബത്തേരി, ടി.ടി.ആന്റണി എന്നിവരാണു വെടിവയ്പ്പിന് ഉത്തരവാദികളെന്നു ലേഖനത്തിൽ പറയുന്നു. അതേസമയം, സംഭവത്തിൽ രവാഡ ചന്ദ്രശേഖറിനു പങ്കില്ലെന്നു പദ്മനാഭൻ കമ്മീഷൻ റിപ്പോർട്ടിൽ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ടെന്നും വെടിവയ്പ്പിന്റെ രണ്ടുദിവസംമുന്പ് എഎസ്പിയായി…
Read MoreCategory: Kannur
ആൾത്താമസമില്ലാത്ത വീടിനോടുചേർന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; സോമന്റെ ബന്ധുക്കൾ എത്തി വസ്ത്രങ്ങൾ തിരിച്ചറിഞ്ഞു
കരുവഞ്ചാൽ: കണ്ണൂർ വായാട്ടുപറമ്പ് ഹണി ഹൗസിനു സമീപം ആൾത്താമസം ഇല്ലാത്ത വീടിനോടു ചേർന്നുള്ള പറമ്പിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ മരിച്ചതായി കരുതപ്പെടുന്ന തമിഴ്നാട് കന്യാകുമാരി സ്വദേശി സോമന്റെ (61) ബന്ധുക്കൾ ഇന്നു പുലർച്ചെ ആലക്കോട് എത്തി.മകൾ അനീഷ ഉൾപ്പെടെയാണ് ഇന്നലെ കന്യാകുമാരി കൽക്കുളത്തു നിന്നു പുറപ്പെട്ട് ഇന്നു രാവിലെ ആലക്കോട് പോലീസ് സ്റ്റേഷനിൽ എത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ വായാട്ടുപറമ്പിൽനിന്നു കിട്ടിയ വസ്ത്രങ്ങളും മറ്റു സാധനങ്ങളും സോമന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അതേസമയം, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ആലക്കോട് സി ഐ പറഞ്ഞു. ഇരുമ്പ് അലമാരകളുടെ പെയിന്റിംഗും അറ്റകുറ്റപ്പണികളുമായിരുന്നു സോമന്റെ തൊഴിൽ. പത്തുവർഷം മുമ്പ് രയറോത്ത് ജോലി ചെയ്തിരുന്നതായി സൂചനയുണ്ട്. സോമന്റെ ഭാര്യ നേരത്തെ മരിച്ചു. ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തുമെന്നു മകളോട് പറഞ്ഞാണ് മേയ് 27ന് കന്യാകുമാരിയിൽനിന്ന് പുറപ്പെട്ടത്. കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ കന്യാകുമാരി പോലീസിൽ…
Read Moreവീട്ടിൽ കയറി തെരുവുനായ ഗൃഹനാഥനെ കടിച്ചുകീറി: അടിയന്തര ശസ്ത്രക്രിയ നടത്തി
പഴയങ്ങാടി: വീട്ടിലെ വരാന്തയിലിരുന്ന ഗൃഹനാഥനെ തെരുവുനായ ആക്രമിച്ചു. വളപട്ടണം സ്വദേശിയായ ടി.പി. ഷാഹിറിനെയാണ് (45) തെരുവുനായ വീട്ടിൽ കയറി അക്രമിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ കണ്ണാടിപറമ്പ് ചേലേരിമുക്ക് കയ്യങ്കോടിലെ ഭാര്യവീട്ടിലെ വരാന്തയിൽ രാത്രി ഭക്ഷണത്തിനുശേഷം വരാന്തയിൽ വിശ്രമിക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനു മുകളിലും തലയ്ക്കും കടിയേറ്റു പരിക്കുപറ്റിയ ഷാഹിറിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൻ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അപകടനില തരണം ചെയ്തു. കണ്ണാടിപ്പറമ്പ് കൊച്ചോട് മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും മുമ്പും ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ അക്രമം ഉണ്ടായതായും നാട്ടുകാർ പറയുന്നു.
Read Moreപകൽ പോലും സഞ്ചരിക്കാൻ കഴിയുന്നില്ല: ആറളം ഫാമിൽ പകൽ സമയത്തും കാട്ടാന
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ പകൽ സമയത്തും കാട്ടാനയുടെ ഭീഷണി ഒഴിയുന്നില്ല. ഇന്നു രാവിലെ 7.30 ഓടെയാണ് ആറളം ഫാം ബ്ലോക്ക് 10 ലെ ജനവാസ മേഖലയിൽ മോഴയാന എത്തിയത്. യാതൊരു പ്രശ്നവുമില്ലാതെയാണ് ആന വീടിന് സമീപത്തുകൂടി കാട്ടിലേക്ക് കയറി പോകുന്നത്. ആറളത്തെ രണ്ട് മോഴ ആനകളാണ് ഭീഷണി ആകുന്നത്. ഫെബ്രുവരിയിൽ ബ്ലോക്ക് 13ൽ വെള്ളി, ലീല ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയത് മോഴ ആന ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആനകൾ ഭീക്ഷണിയാകുന്ന പുനരധിവാസ മേഖലയിൽ ജനങ്ങൾക്ക് പകൽ സമയത്ത് പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. പുനരധിവാസ മേഖലയിലെ കാടു പിടിച്ച പ്രദേശങ്ങളിലാണ് കാട്ടാന കൂട്ടം തങ്ങുന്നത്. രാത്രികാലങ്ങളിൽ ആനകൾ കുടിലുകൾ തകർക്കുകയും വീടുകൾക്ക് നേരെ ആക്രമണം നടത്തുന്നതും പതിവാണ്. നാലു മാസത്തിനകം 17 കുടിലുകൾ കാട്ടാനകൾ തകർത്തിട്ടുണ്ട്. പലപ്പോഴും പലരും ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുന്നത്…
Read More84ലെ രാകേഷ് ശര്‍മയുടെ ബഹിരാകാശയാത്ര ചന്ദ്രന്റെ നിധിപേടകത്തിലെ തുടിക്കുന്ന ഓർമ
പയ്യന്നൂര്‍: ഇന്ത്യന്‍ ബഹിരാകാശ യാത്രികന് ശുഭാംശു ശുക്ല നാലംഗ സംഘത്തിലൊരുവനായി ഇന്ന് വൈകുന്നേരം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുമ്പോള്‍ ഇന്ത്യക്കാരുടെ ഓര്‍മകള്‍ 41 വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കും. 41 വര്‍ഷം മുമ്പ് വിംഗ് കമാൻഡർ രാകേഷ് ശര്‍മ നടത്തിയ ബഹിരാകാശ യാത്ര ഇന്ത്യയിലെ പത്രമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. കെഎസ്ഇബിയിലെ റിട്ട. ജീവനക്കാരന് കുന്നരുവിലെ ചന്ദ്രകാന്തത്തില്‍ പി.പി. ചന്ദ്രന് അന്നത്തെ ദിവസം ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറിയതും ഈ വാര്‍ത്താ പ്രാധാന്യം മൂലമാണ്. ഇദ്ദേഹം നിധിപോലെ കരുതുന്ന നാലുപതിറ്റാണ്ടിനിടയിലെ പ്രധാന സംഭവങ്ങളുടെ പത്രവാര്‍ത്താ ശേഖരണം തുടങ്ങിയത് അന്നേ ദിവസമാണ്. രാകേഷ് ശര്‍മ ഭ്രമണപഥത്തിലെത്തിയ വാര്‍ത്തയോടെയായിരുന്നു പ്രധാന സംഭവങ്ങളുടെ വാർത്താ ശേഖരണമാരംഭിച്ചത്. ഇദ്ദേഹത്തിന്റെ ശേഖരത്തിലെ രണ്ടായിരത്തി അഞ്ഞൂറോളം പത്രക്കട്ടിംഗുകളിൽ കല, സാഹിത്യം, നവോഥാനം, യുദ്ധം, രാഷ്ട്രീയം, പരിസ്ഥിതി, യുദ്ധക്കെടുതികള്‍, കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍, പ്രധാന വ്യക്തികളുടെ മരണം, അടിയന്തരാവസ്ഥ കാലത്തെ…
Read Moreകണ്ണൂരിൽ വൻ മയക്കുമരുന്നു വേട്ട: യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ; ഇരുവരും മുമ്പും മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ടവർ
കണ്ണൂർ: കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. 184.43 ഗ്രാം മെത്തഫിറ്റാമിനും 89.423 ഗ്രാം എംഡിഎംഎയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ. കരിപ്പാൽ പണ്ടികശാല സ്വദേശി പി. മുഹമ്മദ് മഷൂദ്(29), അഴീക്കോട് സ്വദേശി ഇ. സ്നേഹ എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ സി.ഷാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കണ്ണൂർ കുറുവയ്ക്ക് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലും വാഹനത്തിലും അഴീക്കോട് ഭാഗത്തെ വീട്ടിലും നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നുകൾ പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷിനും പി.വി.ഗണേഷ് ബാബുവിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രികുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ ടൂറിസ്റ്റ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 4.8 ഗ്രാം മെത്താഫിറ്റാമിനാണ് പിടിച്ചെടുത്തത്. തുടർന്ന് ഇരുവരുടെയും വാഹനമായ കെഎൽ…
Read Moreപയ്യന്നൂരിൽ നടന്നുപോകുകയായിരുന്ന വയോധികയുടെ താലിമാല പൊട്ടിച്ച പ്രതി പിടിയില്‍
പയ്യന്നൂര്‍: എടാട്ട് പിഇഎസ് വിദ്യാലയത്തിന് സമീപത്തെ ദേശീയപാതയിലൂടെ നടന്നുപോകുകയായിരുന്ന വയോധികയുടെ താലിമാല പൊട്ടിച്ചെടുത്ത് സ്കൂട്ടറില്‍ രക്ഷപ്പെട്ട വിരുതനെ പോലീസ് പിടികൂടി. പാലക്കാട് മണ്ണാര്‍കാട് കൊട്ടോപ്പാടത്തെ പി.ജെ.സണ്ണിയെയാണ് (58) പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. ഈ മാസം ഏഴിന് രാവിലെ എട്ടോടെയാണ് പുറച്ചേരിയിലെ കുഞ്ഞിരാമന്റെ ഭാര്യ എം.വി. തങ്കമണിയുടെ (69) താലിമാല മോഷ്ടാവ് വലിച്ചുപൊട്ടിച്ചശേഷം കടന്നുകളഞ്ഞത്.എടാട്ട് കോളജ് സ്റ്റോപ്പില്‍ ബസിറങ്ങി ജോലി ചെയ്യുന്ന വനിതാ ഹോട്ടലിലേക്ക് നടന്നു പോകുന്നതിനിടയിലായിരുന്നു സംഭവം. തങ്കമണി ബഹളം വച്ച് പിറകെ ഓടിയെങ്കിലും യുവാവ് സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. ഒന്നേമുക്കാല്‍ ലക്ഷത്തോളം വിലവരുന്ന താലിയുള്‍പ്പെടെയുള്ള രണ്ടര പവനോളം വരുന്ന മാലയാണ് അപഹരിക്കപ്പെട്ടതെന്ന തങ്കമണിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.നിരവധി നിരീക്ഷണ കാമറ ദൃശ്യങ്ങളും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ വിംഗിന്റെ പരിശോധനാഫലവും കണക്കിലെടുത്തുള്ള പോലീസിന്റെ അന്വേഷണത്തിനിടയില്‍ പ്രതിയെ തിരിച്ചറിയുകയാരുന്നു. പയ്യന്നൂര്‍…
Read Moreബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച് രാഖി പൊട്ടിച്ചു; 9 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
പയ്യന്നൂര്‍: ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ ഒന്‍പതുപേര്‍ക്കെതിരേ കേസ്. പെരളം പടിഞ്ഞാറ് താമസിക്കുന്ന ബിജെപി പ്രവര്ത്തകന് വടക്കേപ്പുരയില്‍ ബാബുവിന്റെ പരാതിയിലാണ് പെരളത്തെ സിപിഎം പ്രവര്‍ത്തകരായ റിനീഷ്, റെനീഷ്, വിനോദ് എന്നിവര്‍ക്കും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന ആറുപേര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം ആറരയോടെ പെരളത്തെ നിലാവ് പുരുഷ സ്വാശ്രയ സംഘം ഓഫീസിന് സമീപത്തായിരുന്നു പരാതിക്കാസ്പദമായ സംഭവം. സ്വാശ്രയ സംഘം യോഗത്തിന് ശേഷം പരാതിക്കാരന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ കാറിലെത്തിയ മൂന്നുപേര്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് ഫോണിൽ ചിലരെ വിളിച്ചുവരുത്തുകയും അവരും ചേര്‍ന്ന് വീണ്ടും മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. കൈയിലെ രാഖി വലിച്ചു പൊട്ടിക്കുകയും ഇരുമ്പുവടികൊണ്ട് കാലിലടിച്ചു പരിക്കേല്‍പ്പിച്ചതായുമാണ് പരാതി. ഭീഷണിപ്പെടുത്തിയതിനൊപ്പം പരാതിക്കാരന്റെ ബൈക്ക് വെള്ളത്തില്‍ തള്ളിയിട്ട് കേടുവരുത്തി. താന്‍ ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിലും രാഖി…
Read Moreകണ്ണൂർ ബിൽഡിംഗ് മെറ്റീരിയൽസ് സൊസൈറ്റിയിൽ 8 കോടിയുടെ തട്ടിപ്പ്: സെക്രട്ടറിക്കും അറ്റൻഡർക്കുമെതിരേ കേസ്
കണ്ണൂർ: ചക്കരകല്ലിലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള കണ്ണൂർ ഡിസ്ട്രിക്ട് ബിൽഡിംഗ് മെറ്റീരിയൽസ് സഹകരണ സൊസൈറ്റി നിക്ഷേപിച്ച എട്ടുകോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. സൊസൈറ്റി സെക്രട്ടറി ഇ.കെ. ഷാജി, അറ്റന്‍ഡർ കെ.കെ. ഷൈലജ എന്നിവർക്കെതിരെയാണ് കോർപറേറ്റ് ഓഡിറ്റ് ജോയിന്റ് ഡയറക്ടർ പി.വി. വത്സരാജിന്റെ പരാതിയിൽ ചക്കരക്കല്ല് പോലീസ് കേസെടുത്തത്. 2023-24 സാന്പത്തിക വർഷത്തിലെ ഓഡിറ്റിംഗിലാണ് സൊസൈറ്റി മെംബർമാരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ച പണം രണ്ടു പ്രതികൾ ചേർന്ന് തട്ടിയെടുത്തതായി കണ്ടെത്തിയത്. പല തവണകളായി ഒന്നാം പ്രതിയായ സെക്രട്ടറി ഷാജി 7,83,98,121 രൂപയും രണ്ടാം പ്രതിയായ ഷൈലജ 21, 00,530 രൂപയും തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreആനപ്പേടിയിൽ ആറളം; ഉറക്കമുണർന്നപ്പോൾ വീട്ടുമുറ്റത്ത് കാട്ടാന! ആർആർടി എത്തി ആനയെ തുരത്തി
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ഇന്നലെ രാത്രിയും പുലർച്ചെയുമായി കാട്ടാന ഇറങ്ങിയത് പത്തിടങ്ങളിൽ. പലരുടെയും വീട്ടുമുറ്റത്ത് കാട്ടുകൊന്പൻ ഏറെനേരം ചെലവഴിച്ചു. ബ്ലോക്ക് ഒന്‍പതിലെ കാളിക്കയത്തിൽ അശോകന്റെ വീടിന്റെ മുറ്റത്തെത്തിയ കൊമ്പൻ ഭീതിവിതച്ചത് അരമണിക്കൂറോളം. ഇന്ന് പുലർച്ചെ 1.30 തോടെ വീട്ടുമുറ്റത്ത് എത്തിയ കൊമ്പൻ മുറ്റത്തെ പ്ലാവിൽനിന്നു ചക്ക പറിച്ച് തിന്നശേഷം യാതൊരു ഭയവും കൂടാതെ അവിടെതന്നെ നിലയുറപ്പിക്കുകയായിരുന്നു. ആർആർടി എത്തി തുരത്തിയ ശേഷമാണ് ആന വീട്ട് മുറ്റത്തുനിന്നു പിന്മാറിയത്. ചക്ക വീഴുന്ന ശബ്ദം കേട്ടുണർന്ന അശോകനും കുടുംബവും ഭീതിയോടെയാണ് വീട്ടിൽ ചെലവഴിച്ചത്.
Read More