കണ്ണൂർ: നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ ചിറക്കൽ സ്വദേശി കൊച്ചിയിൽ അറസ്റ്റിൽ. ചിറക്കൽ സ്വദേശി റോഷൻ (46) ആണ് അറസ്റ്റിലായത്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ റോഷൻ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഒക്ടോബർ 22ന് തമിഴ്നാട് കല്ലക്കുറിച്ചി സ്വദേശി പി. ബാലാജിയെ ചിറയ്ക്കലിലെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ചതിനെതിരേയാണ് റോഷനെതിരേ വളപട്ടണം പോലീസ് കേസെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുക്കാൻ ചെന്നപ്പോൾ റോഷന്റെ പിതാവ് ഡോ. ബാബു ഉമ്മൻ തോമസ് പോലീസിനുനേരേ വെടിവച്ച സംഭവവും ഉണ്ടായി. തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ വീട്ടിൽനിന്നു രണ്ടു തോക്കുകൾ കണ്ടെത്തിയിരുന്നു. വെടിവച്ച സംഭവത്തിൽ ബാബു ഉമ്മൻ റിമാൻഡിലാണ്. നവംബർ മൂന്നിനായിരുന്നു പ്രതിയെ തപ്പി വളപട്ടണം പോലീസ് രാത്രി 10 ഓടെ ഇയാളുടെ ചിറക്കലിലെ വീട്ടിൽ എത്തിയത്. പോലീസ് എത്തിയപ്പോൾ പിതാവ് ബാബു ഉമ്മൻ തോമസ് വെടിവയ്ക്കുകയായിരുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കേസുകൾ ചുമത്തി…
Read MoreCategory: Kannur
കഴിച്ച ബിരിയാണിയുടെ പണം ചോദിച്ചപ്പോൾ മര്‍ദനവും ഭീഷണിയും; പയ്യന്നൂരിൽ രണ്ടു പേർ അറസ്റ്റിൽ
പയ്യന്നൂര്‍: കഴിച്ച ബിരിയാണിയുടെ പണം ചോദിച്ചതിന് മര്‍ദനവും ഭീഷണിയും. ഹോട്ടലുടമ വെങ്ങരയിലെ എം.പി. സവിതയുടെ പരാതിയില്‍ പുറച്ചേരിയിലെ രാജേഷ് (40), വിജേഷ് (30) എന്നിവരെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പയ്യന്നൂര്‍ കോളജ് സ്റ്റോപ്പിനു സമീപം പ്രവര്‍ത്തിക്കുന്ന ചെമ്പല്ലി ഹോട്ടലില്‍നിന്നു ബിരിയാണി കഴിച്ച് പണം കൊടുക്കാതെ പോയതിനെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഹോട്ടല്‍ നടത്തുന്ന പരാതിക്കാരിയെയും ഭര്‍ത്താവിനെയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ഹോട്ടല്‍ അടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളെ തടയാന്‍ ശ്രമിച്ചപ്പോൾ ഭര്‍ത്താവിനെ കൈയേറ്റം ചെയ്തെന്നു സവിതയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒന്നിന് രാത്രി ഇതേ ഹോട്ടലില്‍ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ഭാര്യയായ യുവതിയുടെ ചിത്രം കാറിലെത്തിയ സംഘം മൊബൈലില്‍ പകര്‍ത്തിയ സംഭവമുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളംവച്ചതോടെ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ കാറില്‍ രക്ഷപ്പെട്ട രണ്ടംഗ സംഘത്തിനെതിരേ യുവതി പയ്യന്നൂര്‍…
Read Moreനവകേരള സദസ് സമ്പൂര്‍ണ പരാജയം: ചെന്നിത്തല
കാസര്‍ഗോഡ്: നവകേരള സദസ് സമ്പൂര്‍ണ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാസര്‍ഗോഡ് ജില്ലയിലെ സദസില്‍ 16,698 പരാതികളാണ് ലഭിച്ചത്. ഇതില്‍ രണ്ടാഴ്ചയ്ക്കകം നടപടിക്രമങ്ങളെങ്കിലും ആരംഭിച്ചത് 188 പരാതികളില്‍ മാത്രമാണെന്നു ചെന്നിത്തല പറഞ്ഞു. താരതമ്യേന ചെറിയ ജില്ലയായ കാസര്‍ഗോഡിന്റെ സ്ഥിതി ഇതാണെങ്കില്‍ വലിയ ജില്ലകളുടെ ഗതി എന്താവുമെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി രാഷ്ട്രീയപ്രചാരണത്തിന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. ഇതുകൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലെന്നും ചെന്നിത്തല പ്രതികരിച്ചു. ഒരു പരാതി പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് വാങ്ങുന്നില്ല. ഉദ്യോഗസ്ഥരാണ് എല്ലാം ചെയ്യുന്നത്. പരാതികളില്‍ നേരിട്ട് പരിഹാരം കാണാനും മന്ത്രിമാര്‍ ശ്രമിക്കുന്നില്ലെന്നു ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Read Moreനികുതി വെട്ടിപ്പ്; ഹൈറിച്ച് എംഡി അറസ്റ്റില്‍
പയ്യന്നൂര്‍: കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കുറ്റത്തിന് തൃശൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (എംഎല്‍എം) കമ്പനിയായ ഹൈറിച്ചിന്റെ എംഡി പ്രതാപന് കോലാട്ട് ദാസന് അറസ്റ്റില്‍. കേരള ജിഎസ്ടി ഇന്റലിജന്‍സ് കാസര്‍ഗോഡ് യൂണിറ്റാണ് 126 കോടിയുടെ നികുതി വെട്ടിപ്പിന് ഇയാളെ അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ രാജന് സി. നായര്‍ കഴിഞ്ഞമാസം 23ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഇതുസംബന്ധിച്ച പരാതി നല്‍കിയിരുന്നു. ഇതിന്മേല് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഇന്‍കം ടാക്സ് ചീഫ് കമ്മീഷണര്‍ക്ക് കേന്ദ്രമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കേരള ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ നടപടിയെന്നാണ് അറിയുന്നത്. സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കാസർഗോഡ് രഹസ്യാന്വേഷണ വിഭാഗം സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ രമേശന് കോളിക്കരയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ജിഎസ്ടി വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം…
Read Moreട്രെയിനിനുനേരേ കല്ലേറ് എസി കോച്ചിന്റെ ചില്ല് തകർന്നു
തലശേരി: ധർമടത്തിനും തലശേരിക്കുമിടയിൽ ട്രെയിനിനുനേരേ ഉണ്ടായ കല്ലറിൽ റേയിൽവേ പോലീസ് അന്വഷണം ഊർജിതമാക്കി. ഇന്നലെ രാത്രി എട്ടരയോടെയാണ് പൂനെ-എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനിനുനേരേ കല്ലേറുണ്ടായതാണ്. കല്ലേറിൽ എസി കോച്ചിന്റെ ചില്ല് തകർന്നു. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ തലശേരി സ്റ്റേഷനിൽ നിർത്തി റേയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പരിശോധന നടത്തി. സംഭവത്തെ ക്കുറിച്ച് ഊർജിത അന്വഷണം നടന്നു വരികയാണെന്ന് ആർപിഎഫ് എസ്ഐ വിനോദ് പറഞ്ഞു. ഒരു മാസം മുമ്പ് തലശേരിക്കും മാഹിക്കുമിടയിലും ട്രെയിനിനുനേരേ കല്ലേറ് നടന്നിരുന്നു.
Read Moreതീറ്റപ്പുൽ നിയന്ത്രണം: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അടിയന്തരമായി ഇടപെടണമെന്ന് ടി. സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോൽ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കർണാടക ഏർപ്പെടുത്തിയട്ടുള്ള നിരോധനം പിൻവലിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി ചിഞ്ചു റാണിയും കേരളാ ചീഫ് സെക്രട്ടറിയും അടിയന്തര ഇടപെടൽ നടത്തണമെന്ന് ടി. സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു. തുടക്കത്തിൽ ഈ വിഷയത്തിൽ മന്ത്രി ചിഞ്ചു റാണിക്ക് കത്ത് നൽകിയെങ്കിലും ഇത് സംബന്ധിച്ച് യാതൊരു ഇടപെടലും മറുപടിയും മന്ത്രിയുടെ ഭാഗത്തുനിന്നും ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായല്ല. കർണാടക മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും സ്പീക്കറുടെയും ശ്രദ്ധയിൽ വയനാട്ടിലെ ക്ഷീര കർഷകരുടെ വിഷയം ഗൗരവമായി ശ്രദ്ധയിൽ പെടുത്തിയിരുന്നു. ആ സമയത്ത് കർണാട മുഖ്യമന്ത്രി പറഞ്ഞ മറുപടിയിലെ പ്രധാന കാര്യം അവിടെയുള്ള വരൾച്ചയും മഴ ലഭ്യതക്കുറവുമാണ് നിരോധനത്തിന്റെ അടിസ്ഥാനം എന്നുള്ളതായിരുന്നു. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് ബംഗളൂരുവിൽ പോയി മുഖ്യമന്ത്രിയെയും ഉത്തരവാദപ്പെട്ടവരെ കണ്ടത്. ഈ വിഷയത്തിൽ ഒന്നും…
Read Moreപയ്യന്നൂരിലെ മൊബൈല്‍ ഷോപ്പിലെ കവര്‍ച്ച: മോഷ്ടാവിനെ തിരിച്ചറിഞ്ഞു; ചതിച്ചത് ബാഗും സിസിടിവി കാമറയും…
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരഹൃദയത്തിലെ മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ സംഭവത്തിൽ പ്രതിയെ അന്വേഷണം സംഘം തിരിച്ചറിഞ്ഞു. നിരവധി മോഷണ കേസുകളിലെ പ്രതിയും കര്‍ണാടക സ്വദേശിയും ഒരു കൈയ്ക്ക് സ്വാധീനക്കുറവുള്ള കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവായ യുവാവാണ് കവർച്ച നടത്തിയതെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ 18ന് രാവിലെയാണ് പയ്യന്നൂര്‍ സംസം മെഡിക്കല്‍സിന് സമീപം പ്രവര്‍ത്തിക്കുന്ന കോറോം സ്വദേശി പി. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ സോണ്‍ എന്ന സ്ഥാപനത്തില്‍ കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. ഷട്ടറിന്റെ പൂട്ടുകള്‍ അറുത്തുമുറിച്ചായിരുന്നു കവര്‍ച്ച. മേശവലിപ്പിലുണ്ടായിരുന്ന അറുപതിനായിരത്തോളം രൂപയും മൊബൈല്‍ ഫോണുകളും കവർന്നു. സംഭവസ്ഥലത്തെ നിരീക്ഷണക്കാമറയില്നിന്നു മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയില്‍ വിരലടയാളവും ലഭിച്ചു. ഇവയുടെ സൂക്ഷമ പരിശോധനയിലാണ് മോഷ്ടാവിനെക്കുറിച്ച് വിവരം ലഭിച്ചത്. വലിയ ബാഗുമായാണ് ഇയാള്‍ മോഷണത്തിനെത്തിയത്. രാത്രി ഒന്‍പതര മുതല്‍ ഇയാള്‍ കെട്ടിടത്തിന് മുകളിലുണ്ടായിരുന്നതായി നിരീക്ഷണക്കാമറ ദൃശ്യങ്ങളിലുണ്ട്. തലയില്‍ തുണിയിട്ട് അരമണിക്കൂറോളമെടുത്താണ്…
Read Moreപയ്യന്നൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 20 പവനും പണവും രേഖകളും കവര്‍ന്നു
പയ്യന്നൂര്‍: പയ്യന്നൂരില്‍ പൂട്ടിയിട്ടിരുന്ന എൻജിനിയറുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും വിലപ്പെട്ട രേഖകളും കവർന്നു. പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ ചേരിക്കൽ മുക്കിലെ വിഘ്നേഷ് ഹൗസില്‍ സുനില്‍കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സുനില്‍ കുമാറിന്റെ ഭാര്യ പൂര്‍ണിമയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ലോക്കറ്റോടു കൂടിയ 12 പവൻ മാലയും മോതിരങ്ങളടക്കം 20 പവന്റെ സ്വർണാഭരണങ്ങൾ, 20,000 രൂപ, പൂർണിമയുടെ പാസ്പോർട്ട്, എസ്ബിഐ ബാങ്കിന്റെ ചെക്ക് ബുക്ക് എന്നിവയാണ് മോഷണം പോയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കും ഇന്നലെ രാത്രി ഏഴേമുക്കാലിനുമിടയിലാണ് കവര്‍ച്ച നടന്നത്. സുനില്‍ കുമാര്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. തിങ്കളാഴ്ച പൂര്‍ണിമയും മറ്റു കുടുംബാംഗങ്ങളും വീടുപൂട്ടി തലശേരിയിലെ അച്ഛന്റെ വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ രാത്രി ഏഴേമുക്കാലോടെ തിരിച്ചെത്തിയപ്പോളാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ പൂട്ട് തകര്‍ന്ന്…
Read Moreവിമാനയാത്രക്കാരന്റെ പാന്റിനുള്ളിൽ 25 ലക്ഷത്തിന്റെ സ്വർണം; വടകര സ്വദേശി ഫസ്നീറിൽ പിടിയിൽ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നു പാന്റിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം പിടികൂടി.ദുബായിൽനിന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് വടകര സ്വദേശി ഫസ്നീറിൽനിന്നാണ് 25 ലക്ഷം രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പാന്റിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 25 ലക്ഷം രൂപ വരുന്ന 412 ഗ്രാം സ്വർണമാണ് ഇയാളിൽനിന്നു പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ട് സുമിത് കുമാർ, ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി, രാജശേഖര റെഡ്ഡി, നിതീഷ്, ഹവിൽദാർ വത്സല, ബോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി സ്വർണം കണ്ടെത്തിയത്.
Read Moreചായ നല്‍കിയില്ല; ഭാര്യയെ വെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍; മകൾക്കും അക്രമത്തിൽ പരിക്ക്
പയ്യന്നൂര്‍: ഭാര്യയെ കത്തികൊണ്ടു കുത്തിയും മര്‍ദിച്ചും പരിക്കേൽപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഏഴിമല ടോപ് റോഡ് കിണര്മുക്കിന് സമീപം നരിക്കുന്നേല്‍ തങ്കമണി(45)യുടെ പരാതിയിലാണ് ഭര്‍ത്താവ് ലാലുവിനെ പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മകള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. രക്ഷപ്പെട്ട കുട്ടിയില്‍നിന്നു വിവരമറിഞ്ഞവരാണ് തങ്കമണിയെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്നുവര്‍ഷമായി ഇവിടെ വാടകയ്ക്കു താമസിക്കുകയാണ് മൂന്നു മക്കളടങ്ങുന്ന ഇവരുടെ കുടുംബം.
Read More