കണ്ണൂർ: കണ്ണൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ കണ്ണൂർ അർബൻ നിധിയിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ആന്റണി സണ്ണിയെ ക്രൈംബ്രാഞ്ച് കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യും. കണ്ണൂർ അർബൻ നിധിയുടെ സഹോദര സ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടറായ ആന്റണി സണ്ണിയെ ഇന്നലെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശേരി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ചെന്നെയിലും ബംഗളൂരിലും ഒളിച്ചു താമസിച്ചു പോന്നിരുന്ന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കീഴടങ്ങാനെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ലോറികളുടെ ഉടമ; പണംനിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റിലും ട്രാൻസ്പോർട്ടേഷൻ മേഖലയിലുംകണ്ണൂർ: അറസ്റ്റിലായ ആന്റണി സണ്ണി കണ്ണൂർ അർബൻ നിധിയിൽ നിന്നും വെട്ടിച്ച പണം പ്രധാനമായും നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റ് ബിസിനസിലും ചരക്കുനീക്ക മേഖലയിലെന്നുമെന്നു സൂചന.…
Read MoreCategory: Kannur
റിപ്പബ്ലിക് ആശംസാ കാര്‍ഡില്‍ സ്വാതന്ത്ര്യസമരസേനാനികളുടെ ഇടയില്‍ സവര്‍ക്കറും; ഫേസ്ബുക്ക് പോസ്റ്റില്‍ കുടുങ്ങി കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ്
കാസര്‍ഗോഡ്: റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആശംസാ കാര്‍ഡില്‍ സ്വാതന്ത്ര്യസമരനേതാക്കൾക്കൊപ്പം ഹിന്ദു മഹാസഭാ നേതാവും മഹാത്മാഗാന്ധി വധത്തിലെ ഗൂഢാലോചനക്കേസില്‍ പ്രതിയുമായിരുന്ന വി.ഡി. സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെട്ടത് വിവാദമായി. അബദ്ധം പലരും ചൂണ്ടിക്കാട്ടിയതോടെ പോസ്റ്റ് നീക്കംചെയ്തു. ആശംസാ കാര്‍ഡ് രൂപകല്പന ചെയ്ത ഓഫീസ് സ്റ്റാഫിന് പറ്റിയ അബദ്ധമാണെന്നും അത് തന്റെ ശ്രദ്ധയില്‍പെട്ടയുടന്‍ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ പറഞ്ഞു. മുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രവുമായി തുടങ്ങുന്ന പോസ്റ്റില്‍ വിപ്ലവ പോരാളികളായ ചന്ദ്രശേഖര്‍ ആസാദിനും ഭഗത് സിംഗിനും സുഭാഷ് ചന്ദ്രബോസിനും ഇടയിലായാണ് സവര്‍ക്കറെ ഉള്‍പ്പെടുത്തിയത്. ഝാന്‍സി റാണി ലക്ഷ്മിബായി, ബാലഗംഗാധര്‍ തിലക്, ഡോ. ബി.ആര്. അംബേദ്കര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലുമടക്കമുള്ള നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നില്ല. ആരാണെന്നു നോക്കാതെ ഓണ്‍ലൈനില്‍ നിന്ന് കിട്ടിയ സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങള്‍ വച്ച്…
Read Moreപേരട്ടയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ പുലിയുടെ ആക്രമണം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആശങ്കയിൽ നാട്ടുകാർ
ഇരിട്ടി: പേരട്ടയിൽ പുലി ടാപ്പിംഗ് തൊഴിലാളിക്കു നേരെ പുലിയുടെ ആക്രമണ ശ്രമം. തൊഴിലാളി പുലിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയക്ക്. പുലിയുടെ ആക്രമണശ്രത്തിൽ നിന്നും ശാന്തി മുക്കിലെ മുച്ചിക്കാടൻ സുലൈമാൻ (47) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെടുന്നതിനിടെ വീണതിനെ തുടർന്ന് സുലൈമാന്‍ നിസാര പരിക്കേറ്റു. ഇന്നു പുലർച്ചെ നാലോടെയായിരുന്നു സംഭവം. സുലൈമാൻ ടാപ്പിംഗ് നടത്താനെത്തിയ റബർതോട്ടത്തിലുണ്ടായിരുന്ന പുലി കാട്ടു പന്നിയെ പിടിക്കാൻ ഓടിക്കുകയായിരുന്നു. ഇതിനിടെ തോട്ടത്തിലെത്തിയ സുലൈമാനെ കണ്ടതോടെ പുലി കാട്ടു പന്നിയെ ഉപേക്ഷിച്ച് സുലൈമാനെ ലക്ഷ്യമിടുകയായിരുന്നു. ബഹളം വച്ചു കൊണ്ടു ഓടിയതോടെ പുലി കാട്ടിലെക്ക് പോയെന്നാണ് സുലൈമാൻ പറയുന്നത്. കർണാടക വനാതിർത്തി പ്രദേശമാണ് ഉളിക്കൽ പഞ്ചായത്തിൽ പെടുന്ന ശാന്തി മുക്ക്.കർണാടക വനത്തിൽ പുലിയുടെ കടുവയുടെയും സാന്നിധ്യമുണ്ടെങ്കിലും ഈ പ്രദേശത്തേക്ക് ആദ്യമായാണ് പുലി എത്തുന്നത്. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് ഉളിക്കൽ പ്രിൻസിപ്പൽ എസ്ഐ ബേബി ജോർജ്…
Read Moreകുരങ്ങുശല്യത്തിൽ പൊറുതി മുട്ടി മട്ടന്നൂരെ നാട്ടുകാർ; പകൽ സമയങ്ങളിൽ കൂട്ടത്തോടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമണം
മട്ടന്നൂർ: കാട്ടുപന്നികൾക്കൊപ്പം നാട്ടുകാരെ പൊറുതിമുട്ടിച്ച് കുരങ്ങു ശല്യവും വ്യാപകമാകുന്നു. കൂട്ടത്തോടെയെത്തുന്ന വാനരൻമാർ കൃഷികൾ നശിപ്പിക്കുക മാത്രമല്ല വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുക കൂടിയാണ്. തില്ലങ്കേരി വട്ടപ്പറമ്പിൽ വീട്ടിൽകയറിയ കുരങ്ങ് ടിവി സെറ്റ് നശിപ്പിച്ചു. കെ.ഡി.തങ്കച്ചന്റെ വീട്ടിലെ കഴിഞ്ഞ ഓണത്തിന് വാങ്ങിയ ടിവിയാണ് തകർത്തത്. വിമാനത്താവളത്തോടു ചേർന്ന പ്രദേശങ്ങൾ, പൊറോറ, ശിവപുരം ഭാഗങ്ങളിലെല്ലാം വാനരശല്യം രൂക്ഷമാണ്.പകൽസമയങ്ങളിൽ വീടുകളിലേക്ക് ഇരച്ചുകയറുന്ന കുരങ്ങുകൾ വീട്ടുകാരുടെ പേടിസ്വപ്നമായി മാറുകയാണ്. വീടുകളുടെ ഓടും ഗ്ലാസും മറ്റും തകർക്കുകയും പ്ലാസ്റ്റിക് ഉപകരണങ്ങളും എടുത്തുകൊണ്ടു പോകുന്നതും പതിവാണ്. കല്ലും മറ്റുമായി ആളുകളെ ആക്രമിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടുപന്നികളുടെ ശല്യം വ്യാപകമാണെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായാണ് കുരങ്ങുകളുടെ ശല്യം കൂടിവന്നത്. വാഴ, മരച്ചീനി ഉൾപ്പടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതും പതിവാണ്. നടീൽ വസ്തുകൾ മുഴുവൻ വാനരൻമാർ പിഴുതു നശിപ്പിക്കുകയാണെന്നും കർഷകർ പറയുന്നു. കുരങ്ങുകളുടെ ശല്യമില്ലാതിരുന്ന പ്രദേശങ്ങളിലും ഈയിടെയായി ഇവ…
Read Moreസ്വകാര്യ ബസുകളുടെ ചീറിപ്പായൽ; അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്പീഡ് ബ്രേക്കർ ഇടിച്ചു തെറിപ്പിച്ചു
ഉരുവച്ചാൽ: വാഹനാപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്കർ ഇടിച്ചു തെറിപ്പിച്ച് സ്വകാര്യ ബസുകളുടെ ചീറിപ്പായൽ. സ്പീഡ് ബ്രേക്കർ ഇടിച്ച് തെറിപ്പിച്ച ബസ് ഡ്രൈവറുടെ പേരിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. ഉരുവച്ചാൽ ഐഎംസി ആശുപത്രിക്ക് മുന്നിലെ സ്പീഡ് ബ്രേക്കർ ബോർഡാണ് അമിത വേഗത്തിലെത്തിയ ബസ് ഇടിച്ച് തെറിപ്പിച്ചത്. തലശേരിയിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുണ ബസാണ് അമിത വേഗത്തിലെത്തി ബോർഡ് ഇടിച്ചു തെറിപ്പിച്ചത്. ദൃശ്യം ടൗണിലെ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് മട്ടന്നൂർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ മട്ടന്നൂർ സിഐ എം. കൃഷ്ണൻ ബസ് ഡ്രൈവറുടെ പേരിൽ കേസെടുക്കുകയായിരുന്നു. ഉരുവച്ചാലിൽ വാഹനാപകടം വർധിച്ച സാഹചര്യത്തിലാണ് അടുത്തിടെ മട്ടന്നൂർ പോലീസിന്റെ നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങളുടെ വേഗത കുറച്ച് അപകടം ഇല്ലാതാക്കാനാണ് ടൗണിൽ ബ്രേക്കർ സ്ഥാപിച്ചത്.നിയമം ലംഘിച്ച് ഓടുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreകണ്ണൂരിൽ സ്കൂൾ ബസിനുള്ളിൽ പീഡനം; മൂന്നുവയസുകാരിയെ ഉപദ്രവിച്ചത് സ്കൂൾ ബസിലെ ഡ്രൈവർ; വളപട്ടണം സ്വദേശിയെ അകത്താക്കി പോലീസ്
കണ്ണൂർ: സ്കൂൾ ബസിനുള്ളിൽ വച്ച് മൂന്നരവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വളപട്ടണം സ്വദേശിയായ അസീം (25) ആണ് അറസ്റ്റിലായത്. കണ്ണൂരിലെ സ്കൂൾ ബസിലെ ഡ്രൈവറാണ് അസീം. ഇന്നലെ സ്കൂൾ ബസിനുള്ളിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അമ്മയുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുക്കുകയും സംഭവം നടന്നത് കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് കൈമാറുകയുമായിരുന്നു. കണ്ണൂർ ടൗൺ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
Read Moreസൈക്കോ ഉണ്ണിയുടെ തീക്കളിക്ക് എട്ടിന്റെ പണി; തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടിന് തീയിട്ടു; ഉണ്ണിയെ ചതിച്ചത്…
കണ്ണൂർ: തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടിന് തീയിട്ട സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പാറക്കണ്ടിയിലെ ശ്യാമളയുടെ വീട് കത്തിച്ച സംഭവത്തിലാണ് അയൽവാസിയായ എൻ. സതീശൻ എന്ന ഉണ്ണിയെ (63) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ 3.30 തോടെയായിരുന്നു ശ്യാമളയുടെ വീടിന് സമീപം കൂട്ടിയിട്ട മാലിന്യത്തിന് പ്രതി തീയിട്ടത്.ഈ തീ വീട്ടിലേക്കും പടർന്നു പിടിക്കുകയായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് തീയിട്ടതിന് പിന്നിലെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ചൂട്ടും കത്തിച്ച് വന്ന് കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ പി.എ.ബിനുമോഹനന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
Read Moreലോക്ക് ചതിച്ചു; മൊബൈൽ കള്ളൻ ‘ലോക്കായി! കഥ ഇങ്ങനെ…
കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് കെട്ടിട നിർമാണ തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഫോണിന്റെ ലോക്ക് അഴിക്കാൻ കടയിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്. സംശയം തോന്നിയ കടക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹൊസബെട്ടു പാണ്ഡ്യാല്‍ റോഡിലെ ഷാരിഖ് ഫര്‍ഹാനെന്ന 27കാരനാണ് അറസ്റ്റിലായത്. പാണ്ഡ്യാൽ സ്വദേശിയായ മരപ്പണിക്കാരന് പൂവപ്പയുടെ മൊബൈലാണ് ഫർഹാൻ തട്ടിയെടുത്തത്. ലോക്ക് ഉണ്ടായിരുന്നതിനാൽ ഉപയോഗിക്കാൻ സാധിച്ചില്ല. ലോക്കഴിക്കാനായി തൊട്ടടുത്തുള്ള മൊബൈൽ കടയിലേക്കെത്തി. ഫർഹാന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കടക്കാരൻ തന്ത്രപൂർവം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം എസ്ഐ അൻസാറും സംഘവും പറന്നെത്തി ഹർഹാനെ കയ്യോടെ പൊക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ 27കാരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്.
Read Moreവയനാട്ടിൽ മയക്കുവെടിയിൽ വീണത് ആറളത്തെ ഭീതിയിലാക്കിയ കടുവ; രണ്ടിടത്തേയും കാൽപ്പാടുകൾ ഒന്നുതന്നെ; ആശ്വാസത്തിൽ നാട്ടുകാർ
ഇരിട്ടി: വയനാട് പുതുശേരിയിൽ കർഷകനെ കൊലപ്പെടുത്തിയതിനെത്തുടർന്ന് മയക്കു വെടിവച്ച് പിടികൂടിയ കടുവ ആറളം ഫാമിൽ ഭീതി വിതച്ച കടുവ തന്നെയെന്ന് സ്ഥിരീകരണം. രണ്ടിടങ്ങളിലെയും കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചാണ് ഇത് സ്ഥിരീകരിച്ചത്. ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച ഈ കടുവ വയനാട്ടിലേക്ക് കടക്കുകയായിരുന്നു. ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ്, പുറവയൽ, പായം പഞ്ചായത്തിലെ കൂമൻ തോട്, ബെൻഹിൽ,അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ്, ആറളം പഞ്ചായത്തിലെ ഏടൂർ, അമ്പലക്കണ്ടി, ആറളം ഫാം എന്നിവിടങ്ങളിലായിരുന്നു കടുവയെ കണ്ടിരുന്നത്. കണ്ണൂർ ജില്ലയോട് ചേർന്നുള്ള വയനാട്ടിലെ തവിഞ്ഞാൽ വെൺമണി മുതൽ കുപ്പാടിതറ വരെ കാൽപ്പാട് കണ്ടെത്തിയിരുന്നു. രാവും പകലും ഒരുപോലെ കടുവ സഞ്ചരിച്ചതായാണ് വനവകുപ്പ് അധികൃതരുടെ കണ്ടെത്തൽ. ഒരു മാസക്കാലം കണ്ണൂർ ജില്ലയുടെ മലയോരത്തെ കടുവ ഭീതിയിലാഴ്ത്തിയ കടുവ ആറളം ഫാമിൽ പശുവിനെ പിടിച്ചിരുന്നു. പിന്നീട് രണ്ടാഴ്ചയിലധികമായി കടുവയെക്കുറിച്ച് വനം വകുപ്പിന് വിവരം ലഭിച്ചിരുന്നില്ല.…
Read Moreകടുവാപ്പേടിയിൽ വിറച്ച് വയനാട് ; കടുവ കൂട്ടിൽ കയറിയില്ലെങ്കിൽ മയക്കുവെടി;മാനന്തവാടി താലൂക്കില്‍ ഹര്‍ത്താല്‍
കല്‍പ്പറ്റ: വടക്കേവയനാട്ടിലെ പുതുശേരി വെള്ളാരംകുന്നില്‍ കര്ഷകന് പള്ളിപ്പുറം തോമസ്(സാലു-50) കടുവ ആക്രമണത്തെത്തുടര്‍ന്നു മരിച്ച പശ്ചാത്തലത്തില്‍ യുഡിഎഫും ബിജെപിയും മാനന്തവാടി താലൂക്കില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. തോമസിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, ആശ്രിതരില്‍ ഒരാള്‍ക്കു ജോലി നല്‍കുക, കടുവയെ പിടികൂടുക, വന്യമൃഗശല്യത്തിനു പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ രാവിലെ എട്ടരയോടെ കൃഷിയിടത്തില്‍ കടുവ ആക്രമണത്തില്‍ വലതുകാലിനു ഗുരുതരമായി പരിക്കേറ്റ തോമസ് ഉച്ചകഴിഞ്ഞു കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. നാളെ ഉച്ചകഴിഞ്ഞു രണ്ടിനു പുതുശേരി സെന്റ് തോമസ് പള്ളിയിലാണ് സംസ്കാരം.നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ മക്കിയാട് സ്റ്റേഷന് പരിധിയിലാണ് പുതുശേരി വെള്ളാരംകുന്ന്. ഇവിടെനിന്നു പോയ കടുവ ഒരു കിലോമീറ്റര്‍ അകലെ വാളാട് പൊള്ളല്‍ ഭാഗത്ത് ഉണ്ടെന്ന് നിഗമനത്തിലാണ് വനപാലകര്‍. കടുവയെ പിടികൂടുന്നതിനു വനസേന ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി വെള്ളാരംകുന്നിലും…
Read More