തളിപ്പറമ്പ്: ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനെ തുടർന്ന തളിപ്പറന്പ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റി. ആകെയുള്ള എട്ട് ജീവനക്കാരില്‍ രണ്ടുപേര്‍ ഇലക്ഷന് ഡ്യൂട്ടിക്കും രണ്ടുപേര്‍ റവന്യു റിക്കവറി ഡ്യൂട്ടിക്കും പോയതോടെയാണ് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞത്. ശേഷിക്കുന്ന നാലുപേരില്‍ ഒരാള്‍ പ്രൊമോഷനായി പോയതും ജീവനക്കാരുടെ കുറവിനു കാരണമായി. പ്രൊമോഷനായി പോയ ഉദ്യോഗസ്ഥന്റെ സ്ഥാനത്തേക്ക് രണ്ട് മാസം മുമ്പേ തന്നെ പുതിയ ആളെ നിയമിക്കാനുള്ള ഉത്തരവായിട്ടുണ്ടെങ്കിലും നിയമനം നടന്നിട്ടില്ല. മൂന്ന് ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് നിലവില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശീയ തെരഞ്ഞെടുപ്പിന്റെ പ്രത്യേക ഡ്യൂട്ടിക്കായി പോയ രണ്ടു ജീവനക്കാര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ആ ഡ്യൂട്ടി കൂടി ചെയ്യേണ്ടി വരും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവിലാണ് റവന്യൂ റിക്കവറിക്കായി വില്ലേജ് ഓഫീസ് ജീവനക്കാര്‍ നെട്ടോട്ടമോടുന്നത്. ഈ മാസങ്ങളിലാണ് വില്ലേജ് ഓഫീസില്‍ നല്ല തിരക്കും…
Read MoreCategory: Kannur
ആയിക്കര കടപ്പുറത്ത് പ്ലാസ്റ്റിക് ചാകര; വൃത്തിയാക്കിതരണമെന്ന തൊഴിലാളകളുടെ ആവശ്യം പരിഗണിക്കാതെ അധികൃതർ
കണ്ണൂർ: ആയിക്കര കടപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ കൂന്പാരം. മത്സ്യബന്ധനം നടക്കുന്ന കടപ്പുറത്താണ് പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുകിടക്കുന്നത്. ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകൾ, ഓയിൽ കാനുകൾ, തെർമോ കൂളർ, പ്ലാസ്റ്റിക് ചാക്കുകൾ എന്നിവ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നു. കൂടാതെ ഉപയോഗശൂന്യമായ വലകളും ഒരു ഭാഗത്ത് കൂട്ടിയിരിക്കുന്നു. കടപ്പുറത്ത് ശുചീകരണ തൊഴിലാളികളെ വച്ച് വൃത്തിയാക്കണമെന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. കടലോരം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിരിക്കുകയാണെന്നും അത് നീക്കം ചെയ്യാൻ ഉത്തരവാദപ്പെട്ടവർ തയാറാകണമെന്നും മത്സ്യ തൊഴിലാളികൾ പറഞ്ഞു.
Read Moreഒരു കംപ്യൂട്ടറും പത്ത് ജീവനക്കാരും..!ഇവിടെ എല്ലാം ഹെെട്ടെക്കാണേ; തളിപ്പറമ്പിലെ എക്സൈസ് ഓഫീസ് കാര്യങ്ങൾ ഇങ്ങനെ…
തളിപ്പറമ്പ: തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് സര്‍ക്കിള്‍ ഓഫീസിൽ ആകെയുള്ളത് ഒരു കംപ്യൂട്ടർ. ഡെ്രെവർ ഉൾപ്പെടെ പത്ത് ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. സർക്കാർ ഒഫീസിലെ പ്രവൃത്തനങ്ങൾ ഏല്ലാം ഡിജിറ്റലെസ് ചെയ്യുന്ന കാലത്താണ് തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിന് ഇൗസ്ഥിതി. ഉന്നത ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സ് ഉണ്ടെങ്കില്‍ ഒരു ദിവസത്തില്‍ പകുതിയും ഓഫീസിന്റെ കാര്യങ്ങള്‍ തകിടം മറിയും. മേലുദ്യോഗസ്ഥന് വീഡിയോ കോണ്‍ഫറന്‍സിനായി കംപ്യൂട്ടര്‍ വിട്ട് നല്കിയാല് കോണ്‍ഫറന്‍സ് കഴിയുന്നത് വരെ കംപ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങളെല്ലാം അവതാളത്തിലാകും. നാട് മൊത്തം ഹെെട്ടെക്കാണെന്ന് പറഞ്ഞു നടക്കുന്ന സർക്കാർ ഒരു കംപ്യൂട്ടറേങ്കിലും അനുവദിച്ചാൽ കുറച്ചുകൂടി നന്നായി ജോലി ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
Read Moreതട്ടിപ്പിന്റെ പുതിയ മുഖം..! നോട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ് നല്കി യുവാവിന്റെ തട്ടിപ്പ്; ഇരയായതു ലോട്ടറി വിൽപ്പനക്കാരൻ
തളിപ്പറമ്പ്: കറൻസിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് പണമെന്ന നിലയിൽ നൽകി തട്ടിപ്പ്. കഴിഞ്ഞ ദിവസം കറൻസിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ലോട്ടറി ചില്ലറ വിൽപ്പനക്കാരനെ പറ്റിച്ചാണ് ഒരു യുവാവ് പണം തട്ടിയത്. തളിപ്പറമ്പ് നഗരത്തിലും പരിസരത്തും നടന്ന് ലോട്ടറി വിൽക്കുന്ന ചെങ്ങളായി സ്വദേശി നിതിൻ എന്ന യുവാവാണ് കബളിപ്പിക്കപ്പെട്ടത്. 200 രൂപയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ശാരീരിക അവശതകളുള്ള നിതിനിന്റെ കൈയിൽ നിന്നും ലോട്ടറി വാങ്ങുകയായിരുന്നു. പിറ്റേ ദിവസം ലോട്ടറി സ്റ്റാളിൽ നിന്നും പണം കൈമാറി ലോട്ടറി എടുക്കുമ്പോഴാണ് തനിക്ക് പറ്റിയ ചതി നിതിൻ അറിയുന്നത്. ബസ് സ്റ്റാൻഡിൽ നിന്ന് ഒരു യുവാവ് ആൾതിരിക്കില്ലാത്ത ഭാഗത്തേക്ക് വിളിച്ചു കൂട്ടിക്കൊണ്ടു പോയശേഷമാണ് ലോട്ടറി വാങ്ങി വഞ്ചിച്ചതെന്ന് നിതിൻ പറഞ്ഞു. ഒറ്റ നോട്ടത്തിൽ മനസിലാകാത്ത തരത്തിലുള്ളതാണ് വ്യാജനോട്ട്. ഇതിനു മുന്‍പും തളിപ്പറന്പിൽ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ട്.
Read Moreവാലൻ നീലാംബരി ! ആറളം വന്യജീവി സങ്കേതത്തിൽ പുതിയ ഇനം ചിത്രശലഭം
ഇരിട്ടി: മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ ആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ ചിത്രശലഭ സർവേയിൽ പുതിയൊരിനം ശലഭത്തെക്കൂടി കണ്ടെത്തി. വാലൻ നീലാംബരി ശലഭത്തെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ ആറളത്ത് കണ്ടെത്തിയ ശലഭ ഇനങ്ങളുടെ എണ്ണം 262 ആയി. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പരിമിതമായ അംഗങ്ങളെ ഉൾപ്പെടുത്തി വന്യജീവി സങ്കേതത്തിലെ പൂക്കുണ്ട്, മീൻമുട്ടി, ചാവച്ചി, അമ്പലപ്പാറ, പരിപ്പുതോട്, കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ സൂര്യമുടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. ഇരുപതോളം ചിത്രശലഭ നിരീക്ഷകർ സർവേയിൽ പങ്കെടുത്തു. ആറളം വന്യജീവി സങ്കേതം വൈൽഡ്ലൈഫ് വാർഡൻ എ. ഷജ്ന, അസി. വൈൽഡ്ലൈഫ് വാർഡൻ എൻ. അനിൽകുമാർ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ്, കൺസർവേഷൻ ബയോളജിസ്റ്റ് നിതിൻ ദിവാകർ, പ്രശസ്ത ചിത്രശലഭ നിരീക്ഷകരായ ബാലകൃഷ്ണൻ വളപ്പിൽ, വി.കെ.ചന്ദ്രശേഖരൻ എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി. പീറീഡേ കുടുംബത്തിൽപ്പെട്ട ആൽബട്രോസ് ശലഭങ്ങളുടെ…
Read Moreപോലീസിന് അൽപം സാഹസികത കാട്ടേണ്ടി വന്നപ്പോൾ പിടിയിലായത് 14 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ; തളിപ്പറമ്പിലെ സംഭവം ഇങ്ങനെ…
തളിപ്പറമ്പ്: രാഷ്ട്രീയ വൈരാഗ്യത്തിനെ തുടർന്ന് തളിപ്പറമ്പിൽ കട കത്തിച്ച കേസിൽ 14 വർഷമായി പോലീസിനെ വെട്ടിച്ചു കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തളിപ്പറമ്പ് ഞാറ്റുവയൽ മുക്കോല ഹിൽ മത്ത് നഗറിലെ പൂമംഗലോറത്ത് അബ്ദുൾ റസാഖി (40) നെയാണ് ഇൻസ്പെക്ടർ എൻ. കെ.സത്യനാഥിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ് ഐ പി.സി. സഞ്ജയ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത്, ഇ.എൻ.പ്രകാശൻ , സിവിൽ പോലീസ് ഓഫീസർ പ്രമോദ് എന്നിവരടങ്ങിയ സംഘം അറസ്റ്റ ചെയ്തത്. 2007 ഓഗസ്റ്റ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം. രാഷ്ട്രീയ വൈരാഗ്യത്തിൽ സിപി എം പ്രവർത്തകനായ തളിപ്പറമ്പിലെ സിനോദിന്റെ ഉടമസ്ഥതയിലുള്ള കടകത്തിച്ചുവെന്നാണ് കേസ്. പോലീസിന്റെ കണ്ണു വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തളിപ്പറമ്പ് കോടതി 2017 ൽ പിടികിട്ടാപ്പുള്ളി പ്രഖ്യാപിച്ചിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മാർക്കറ്റിലെത്തിയ പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. തളിപ്പറമ്പ്…
Read Moreജില്ലാ ആശുപത്രിക്ക് മുന്നിൽ ‘ആംബുലൻസ് ഔട്ട്; ഇരുചക്ര വാഹനങ്ങൾ ഇൻ’
കണ്ണൂർ: ജില്ലാ ആശുപത്രിക്ക് മുന്നിലെ ആംബുലൻസ് പാർക്കിംഗ് പോലും കൈയേറി ഇരുചക്ര വാഹനങ്ങൾ. ദിനംപ്രതി ആയിരത്തിലധികം പേർ ചികിത്സ തേടിയെത്തുന്ന ജില്ലാ ആശുപത്രിക്ക് സമീപം കാര്യമായ പാർക്കിംഗ് സംവിധാനമില്ലാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്. ആശുപത്രിക്ക് മുന്നിലെ റോഡരികിൽ ആംബുലൻസ് പാർക്കിനായി ബോർഡ് ഉയർത്തിയ സ്ഥലത്താണ് ഇരുചക്ര വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യുന്നത്. രാവിലെ 10 മുതൽ ഉച്ച വരെയുള്ള സമയങ്ങളിൽ നൂറിലധികം ഇരുചക്ര വാഹനങ്ങളാണ് ഇവിടെ വരിയായി പാർക്കിംഗ് ചെയ്യുന്നത്. ഡോക്ടറെ കാണാൻ എത്തുന്നവരും അവരുടെ സഹായത്തിന് എത്തുന്നവരും രോഗികളെ സന്ദർശിക്കാൻ എത്തുന്നവരും വാഹനങ്ങൾ റോഡരുകിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഇതുകാരണം രാവിലെ ഇതുവഴിയുള്ള റോഡിൽ ഗതാഗത തടസമുണ്ടാകുന്നതും പതിവാണ്.
Read Moreകെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ട്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല പരിഗണിക്കപ്പെടുന്നുണ്ടെന്ന് കെ. സുധാകരൻ
കണ്ണൂർ: കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ. സുധകരൻ എംപി. അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം ദേശീയ നേതാക്കളുമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. കെ.വി. തോമസിനെ നഷ്ടപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല പരിഗണിക്കപ്പെടുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. പാർട്ടി ഏൽപ്പിക്കുന്ന ഏത് പദവിയും ഏറ്റെടുക്കാൻ തയാറാണെന്നാണ് സുധാകരന്റെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ നിന്നു മത്സരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചതോടെയാണ് അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ എന്ന അഭ്യൂഹങ്ങളുയർന്നത്. കഴിഞ്ഞ ദിവസം മുതിർന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചപ്പോൾ സുധാകരനും ക്ഷണമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഡൽഹിക്ക് പോയില്ല. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നേതൃത്വം നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ഉമ്മൻ ചാണ്ടി തലവനായി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത്.
Read Moreതന്റെ നാട്ടിൽ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ തന്നെ മാവേയിറ്റാക്കി; അറസ്റ്റിലായ മാവോയിസ്റ്റിന്റെ മൊഴി; “കബനീദളത്തിൽ എട്ടംഗസംഘം’
തലശേരി: തന്റെ സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ ഉണ്ടെന്ന് അറസ്റ്റിലായ മാവോയിസ്റ്റ് ആന്ധ്രപ്രദേശ് പ്രകാശം ജില്ലയിലെ ചൈതന്യ എന്ന സൂര്യയുടെ മൊഴി. ആന്റി ടെറിറിസ്റ്റ് സ്ക്വാഡാണ് സൂര്യയെ ചോദ്യം ചെയ്തത്. തന്റെ നാട്ടിൽ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളാണ് മാവോയിസ്റ്റ് സംഘത്തിലേക്ക് തന്നെ ആകർഷിച്ചതെന്നും സൂര്യ പറഞ്ഞു. പത്ത് ദിവസം കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്ത ചെയ്ത ശേഷം സൂര്യയെ എ ടി എസ് കോടതിയിൽ ഹാജരാക്കി. കേളകത്ത് എ.കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റ് സംഘത്തിലെ പ്രധാനിയായ സൂര്യ ആന്ധ്രയിൽ വെച്ചാണ് അറസ്റ്റിലായത്. കേളകത്ത് ആയുധങ്ങളുമായി പ്രത്യക്ഷപ്പെട്ട ശേഷം റോഡ് മാർഗം ആന്ധ്രയിൽ എത്തി പുതിയ ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത്. കേളകം സംഭവവുമായി ബന്ധപ്പെട്ട് സൂര്യയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയിരുന്നു. ആന്ധ്രയിൽ നിന്നും അറസ്റ്റിലായി തലശേരി കോടതി റിമാൻഡ് ചെയ്തിരുന്ന സൂര്യയെ ഡിവൈ…
Read Moreകൊല്ലേണ്ടോനെ കൊല്ലും ഞങ്ങൾ തല്ലേണ്ടോനെ തല്ലും ഞങ്ങൾ കൊന്നിട്ടുണ്ടീ പ്രസ്ഥാനം..! മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരേ കൊലവിളി മുദ്രാവാക്യം; 24 സിപിഎം പ്രവർത്തകർക്കെതിരേ കേസ്
മയ്യിൽ(കണ്ണൂർ): മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരേ കൊലവിളി മുദ്രാവാക്യം വിളിച്ചതിന് 24 സിപിഎം പ്രവർത്തകർക്കെതിരേ കേസ്. സിപിഎം പ്രവർത്തകരായ കെ.പി. ബാലകൃഷ്ണൻ, സി.പി. നാസർ, കെ. ബാബുരാജ്, പി.കെ. ബിജു, ഷാഹിദ് അഹമ്മദ്, കെ.കെ. ഫായിസ്, സി.പി. സിദ്ദീഖ്, കെ.കെ. മുഹമ്മദ്, റബീഹ്, കെ.കെ. മനാഫ്, ജി.വി. അനീഷ്, അമീർ, രാഹുൽ, കണ്ണൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന മറ്റ് പത്തോളം പേർക്കെതിരേയുമാണ് മയ്യിൽ പോലീസ് കേസെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ചെറുപഴശ്ശി സ്കൂൾ ബൂത്ത് ഏജന്റ് പി.പി. സുബൈറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സിപിഎം മയ്യിൽ ചെറുപഴശ്ശിയിൽ നൽകിയ സ്വീകരണത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. ‘പാണക്കാട്ടിൽ പോകേണ്ട ട്രെയിനിംഗൊന്നും കിട്ടേണ്ട ഓർത്തു കളിച്ചോ തെമ്മാടികളെ കൊല്ലേണ്ടോനെ കൊല്ലും ഞങ്ങൾ തല്ലേണ്ടോനെ തല്ലും ഞങ്ങൾ കൊന്നിട്ടുണ്ടീ പ്രസ്ഥാനം’ എന്നായിരുന്നു മുദ്രാവാക്യം. സംഭവത്തിൽ നിയമ…
Read More