കാസര്‍ഗോഡ്: 13 വര്‍ഷം മുമ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ ലീഗ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവും പങ്കെടുത്തത് യുഡിഎഫില്‍ വിവാദമാകുന്നു. പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി നടുവയല്‍ അബ്ദുള്ളക്കുഞ്ഞിയുടെ മകളുടെ വിവാഹച്ചടങ്ങിലാണ് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്റഫും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് സാജിദ് മൗവലും പങ്കെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹാഘോഷത്തില്‍ പങ്കെടുത്ത യുവാക്കള്‍ക്കൊപ്പം എംഎല്‍എ കൈകൊട്ടിപ്പാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് സാജിദ് മൗവല്‍ ചടങ്ങില്‍ പങ്കെടുത്ത് അബ്ദുള്ളക്കുഞ്ഞിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യവും പുറത്തുവന്നത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ സാധാരണ പ്രവര്‍ത്തകരുടെ രോഷം പുകയുകയാണ്. കഴിഞ്ഞവര്‍ഷം പെര്‍ളയില്‍ നടന്ന ജബ്ബാര്‍ അനുസ്മരണച്ചടങ്ങില്‍ സാജിദ് മൗവല്‍ പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍…
Read MoreCategory: Kannur
അഞ്ചുമാസം മുമ്പുണ്ടായ സംഭവം അവർ മറന്നില്ല;പരീക്ഷ കഴിഞ്ഞിറങ്ങിയ എസ്എഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം; പഴയകാര്യം പറഞ്ഞായിരുന്നു മർദനമെന്ന് വിദ്യാർഥികൾ
പയ്യന്നൂര്‍: പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്എഫ്ഐ നേതാക്കളെ നാലംഗ സംഘം തടഞ്ഞു വച്ച് മർദിച്ചു. പയ്യന്നൂര്‍ നാഷണല്‍ കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ ഏരിയ കമ്മിറ്റിയംഗവുമായ തെക്കേ മമ്പലത്തെ കെ.അശ്വിന് (20),മുന്‍ യൂണിറ്റ് പ്രസിഡന്റ് കവ്വായിയിലെ സി.ജിബിന്‍(20)എന്നിവരെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇരുവരും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാലേകാലോടെയാണ് പരിയാരം കാരക്കുണ്ടിൽ വച്ചായിരുന്നു അക്രമം. കാരക്കുണ്ട് എംഎം നോളഡ്ജ് കോളജിൽ പരീക്ഷ എഴുതി മടങ്ങി വരുന്പോൾ മരക്കഷ്ണങ്ങളും കല്ലുകളുമായെത്തിയ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു. അഞ്ചുമാസം മുമ്പ് ഉണ്ടായതും പറഞ്ഞ് ഒത്തു തീർപ്പിലായതുമായ വിഷയം ഉന്നയിച്ചായിരുന്നു കണ്ടാലറിയാവുന്ന രണ്ടു പേരുൾപ്പെടുന്ന നാലംഗ സംഘം മർദിച്ചതെന്ന് ഇരുവരും പറഞ്ഞു. ഇവരുടെ സഹപാഠികളായ വിഷ്ണു, നോയൽ എന്നിവർക്കും മർദനമേറ്റിരുന്നു ഇവർ പെരിങ്ങോം പിഎച്ച്സിയിൽ ചികിത്സ തേടി. അക്രമത്തിലൂടെ എസ്എഫ്ഐയെ ഇല്ലാതാക്കാനുള്ള നീക്കത്തെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന്…
Read Moreഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിക്ക് ഭര്‍ത്താവിന്റെ മുട്ടന്‍പണി; അതും നടുറോഡില്‍…
മയ്യിൽ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിക്ക് നടുറോഡിൽ മർദനം. മയ്യിൽ പഞ്ചായത്ത് പരിധിയിലാണ് സംഭവം. ഭർത്താവാണ് 31 കാരിയായ യുവതിയെ പെരുമാറിയത്. 2011ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ, അടുത്തിടെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ബന്ധുവായ കാമുകനോടൊപ്പമാണ് യുവതി താമസമെന്ന് പറയുന്നു. മക്കൾ ഭർത്താവിനോടൊപ്പമാണ്. കഴിഞ്ഞ ദിവസം കാറിൽ കാമുകനോടൊപ്പം കറങ്ങുകയായിരുന്ന യുവതിയെ സ്കൂട്ടറിലെത്തിയ ഭർത്താവ് തടയുകയും ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു.
Read Moreപോക്സോ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു! പ്രതിയുടെ മുത്തശിയുടെ പരാതി തള്ളി
കാസർഗോഡ്: പോക്സോ കേസിൽ പ്രതിയായ ചെറുമകന്റെ മുത്തശി പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതി കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് തള്ളി. 82 വയസുള്ള വിധവയായ തന്റെ വീട്ടിൽ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലെ പോലീസുകാർ നിരന്തരമെത്തി സെർച്ച് വാറണ്ടില്ലാതെ വീട്ടിൽ കയറി പരിശോധിക്കുകയാണെന്നായിരുന്നു കടുമേനി സ്വദേശിനിയുടെ പരാതി. പരാതിയെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്താൻ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. പരാതിക്കാരിയുടെ മകളുടെ മകൻ പോക്സോ കേസിലെ പ്രതിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ വീണ്ടും പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചിരുന്നു. ഇതിനെതിരെ രണ്ടാമതും പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസന്വേഷണം നടക്കുമ്പോൾ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതെ തന്ത്രപരമായി ഒളിവിൽ കഴിഞ്ഞതു കൊണ്ടാണ് പരാതിക്കാരിയുടെ വീട്ടിൽ നിയമപരമായ പരിശോധനകൾ നടത്തിയത്. 2021 ജൂലൈക്ക് ശേഷം പ്രതിയെ അന്വേഷിച്ച് പരാതിക്കാരിയുടെ വീട്ടിൽ…
Read Moreഅക്ഷയിയുടെ സുഹൃത്തിനേയും മയക്കുമരുന്ന് സംഘം മർദ്ദിച്ചു ! എക്സൈസിന് വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം; സംഘം എത്തിയത് ഗുണ്ടാസ്റ്റൈലിൽ
കണ്ണൂർ: എക്സൈസിന് വിവരങ്ങൾ ചോർത്തികൊടുത്തെന്നാരോപിച്ച് അക്ഷയിയുടെ സുഹൃത്തിനേയും മയക്കുമരുന്ന് സംഘം മർദ്ദിച്ചതായി പരാതി. പെരളശേരി കോട്ടത്തെ കെ. മിഥുൻ (24) നാണ് മർദ്ദനമേറ്റത്. എക്സൈസുമായി സംസാരിച്ചതിനും അക്ഷയിയുടെ കൂടെ നടന്ന് എക്സൈസിന് വിവരങ്ങൾ ചോർത്തി കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. അക്ഷയെ മർദ്ദിച്ച ഞായറാഴ്ച തന്നെയായിരുന്നു മിഥുനെയും മർദ്ദിച്ചത്. അക്ഷയിയെ മർദ്ദിച്ച ശേഷം രാത്രി 10.30 തോടെ മിഥുനെ മുഖ്യപ്രതിയായ സുഗേഷ് പിടിച്ചുകൊണ്ട് പോയി പുലർച്ചെ മൂന്നരവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പുല്ലുപ്പി പാലത്തിന് സമീപത്തുവെച്ചായിരുന്നു മർദ്ദനം. അക്ഷയിയുടെ കൂടെ നടന്നതിനും എക്സൈസിനോട് ധൈര്യത്തിൽ നിന്ന് സംസാരിച്ചുവെന്ന് പറഞ്ഞായിരുന്നു മർദ്ദനം. അതേസമയം മുഖ്യപ്രതി സുഗേഷും രണ്ടാം പ്രതി ജിതിൻ റാം എന്നിവർ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. സംഘം എത്തിയത് ഗുണ്ടാസ്റ്റൈലിൽ രാത്രി 10.30തോടെ വീട്ടിലേക്ക് പോകുകയായിരുന്ന മിഥുന്റെ വാഹനത്തിന് കുറുകെ…
Read Moreമിന്നൽ മുരളിയെന്ന സ്റ്റിക്കർ പതിച്ച കാറില്‍ അവരെത്തി! മധ്യവയസ്കനെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയരികിൽ തള്ളി
കണ്ണൂര്‍: മധ്യവയസ്കനെ വീട്ടിൽനിന്നു കാറിൽ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മർദിച്ചശേഷം വഴിയിൽ തള്ളി. കണ്ണൂർ ചാലാട് സ്വദേശി ശ്രീരഞ്ജനെയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. മർദനത്തിൽ താടിയെല്ല് തകർന്നു ഗുരുതരമായി പരിക്കേറ്റ ശ്രീരഞ്ജൻ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറാംകോട്ടം നാലുമുക്ക് സ്വദേശി പി.വി.രഞ്ജിത്ത് കുമാറിനെയും മറ്റൊരാളെയും ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 12 ഓടെയായിരുന്നു സംഭവം. മിന്നൽ മുരളിയെന്ന സ്റ്റിക്കർ പതിച്ച കാറിലെത്തിയ മൂന്നംഗ സംഘം ശ്രീഞ്ജന്റെ വീട്ടിൽ അതിക്രമിച്ചുകയറി ബലമായി കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ഒരു വീട്ടിൽ കെട്ടിയിട്ട് മർദിച്ചശേഷം ഇതേ കാറിൽ കയറ്റി ബസ്സ്റ്റാൻഡിൽ ഇറക്കിവിട്ടശേഷം 100 രൂപ കീശയിൽ തിരുകി വച്ച് ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിൽ പോയി പരാതി പറ എന്നുപറഞ്ഞ് കടന്നുകളയുകയായിരുന്നു. ശ്രീരഞ്ജൻ ഫോൺ വിളിച്ച് ബന്ധുക്കളെ…
Read Moreകോൺഗ്രസ് മൊബൈൽ സമരക്കാരായി അക്രമം നടത്തുന്നു: സമരത്തിനായി ആളുകളെ ഇറക്കുകയാണെന്ന ആരോപണവുമായി എം.വി. ജയരാജൻ
കണ്ണൂർ: കോൺഗ്രസ് പ്രവർത്തകർ മൊബൈൽ സമരക്കാരായി പോയി കെ-റെയിൽ സർവേ നടക്കുന്നിടത്ത് അക്രമം നടത്തുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം ഉടമകളെ പ്രതിഷേധിക്കാൻ കിട്ടാത്തത് കൊണ്ട് കണ്ണൂരിൽ നിന്നുമുളള ആളുകളെയിറക്കിയാണ് അവർ പ്രതിഷേധിക്കുന്നത്. ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾ നടത്തുന്നവരെ പോലെ കെ-റെയിൽ വിരുദ്ധ അക്രമ സംഘമാണ് ഇന്ന് നാട്ടിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ സമരം നടത്തുന്നവരുടെ പ്രധാന ജോലി. കെ-റെയിൽ കുറ്റികൾ പ്രതിഷേധക്കാർ പിഴുതുമാറ്റുമ്പോൾ സ്ഥല ഉടമ തന്നെ അത് പുനഃസ്ഥാപിക്കുന്ന സ്ഥിതിവിശേഷമുണ്ട്.കോൺഗ്രസിന് കല്ല് പിഴുത് മാറ്റാനേ അറിയു. കല്ല് നാടിന്റെ ഭാവിക്ക് വേണ്ടിസ്ഥാപിക്കാൻ അവർക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വീട് കയറി സ്ഥല ഉടമകളെ കണ്ട് കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കുകയാണ് ഇപ്പോൾ സിപിഎം പ്രവർത്തകർ ചെയ്യുന്നത്. പദ്ധതി പ്രദേശത്ത് മാത്രമല്ല എല്ലാ സ്ഥലങ്ങളിലും എത്തി ആളുകൾക്ക് പദ്ധതിയെകുറിച്ച്…
Read Moreജ്യൂസ് കോർണർ ! ഇവിടുന്ന് ജ്യൂസ് കഴിച്ചവര്‍ക്ക് കിട്ടിയത് മുട്ടന്‍പണി; മട്ടന്നൂരിൽ കട അടപ്പിച്ചു
മട്ടന്നൂർ: ജ്യൂസ് കഴിച്ചവർക്ക് വയറിളക്കം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്ന പരാതിയെ തുടർന്ന് മട്ടന്നൂരിൽ ആരോഗ്യ വിഭാഗം ജ്യൂസ് കട അടപ്പിച്ചു. മട്ടന്നൂർ അമ്പലം റോഡിലെ ‘ജ്യൂസ് കോർണർ ‘ കടയാണ് അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് കോക്ക്ടെയിൽ ജ്യൂസ് കഴിച്ച കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. വയറിളക്കവും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് പലരേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. വയറിളക്കവും ഛർദ്ദിയും മൂലം രണ്ടു പേരെ മട്ടന്നൂർ ഗവ. ആശുപത്രിയിലും മറ്റുള്ളവരെ ഉരുവച്ചാൽ, ഇരിട്ടി ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്നാണ് മട്ടന്നൂർ നഗരസഭയിലെയും ഗവ. ആശുപത്രിയിലെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തിയത്. തുടർന്ന് കട പൂട്ടാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇവിടെയുള്ള സാധനങ്ങളും മറ്റും ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ നേതൃത്വത്തിൽ കടയിൽ പരിശോധന നടത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ…
Read Moreസിപിഎം പാർട്ടി കോൺഗ്രസ്; കൊടി തോരണങ്ങൾ നീക്കം ചെയ്തില്ല; നേതാക്കൾക്കെതിരേ കേസെടുക്കും
കണ്ണൂർ: കണ്ണൂരിൽ നടന്ന 23 മത് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച കൊടിതോരണങ്ങളും സ്തൂപങ്ങളും പ്രചരണ സാമഗ്രഹികളും നീക്കം ചെയ്യാൻ വൈകുന്നതിൽ നേതാക്കൾക്കെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച കൊടിതോരണങ്ങളും സ്തൂപങ്ങളും നീക്കം ചെയ്യാൻ വൈകുന്നതിലാണ് പോലീസ് നടപടിക്കൊരുങ്ങുന്നത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിൽ സ്ഥാപിച്ച കൊടിതോരണങ്ങളിൽ ചെറിയൊരു ശതമാനം മാത്രമാണ് നീക്കം ചെയ്തത്. ഇനിയും നീക്കം ചെയ്യാനുണ്ട്.
Read Moreഎട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി! 77കാരന് ലഭിച്ച ശിക്ഷ കേട്ട് ഞെട്ടരുത്; സംഭവം തളിപ്പറമ്പില്‍
തളിപ്പറമ്പ്: എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 77കാരന് 21 വർഷം കഠിന തടവും 45,000 രൂപ പിഴയും. പിഴത്തുക കുട്ടിക്ക് നൽകും. അഴീക്കോട് സൗത്ത് കച്ചേരിപ്പാറയിലെ വി.കൃഷ്ണ(77)നെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. 2016ൽ ആണ് കേസിനാസ്പദമായ സംഭവം. വളപട്ടണം പോലിസ് സ്റ്റേഷൻ പരിധിയിലെ എട്ടുവയസുകാരനെ പ്രതിയുടെ വീട്ടിൽ വെച്ച് പല തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 12 വയസിൽ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും പലതവണ പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവും 20,000 രൂപ പിഴയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം കഠിനതടവും ചേർത്താണ് 21…
Read More