ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 11 ലെ താമസക്കാരനായ സുധാകരന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. ബ്ലോക്ക് 11 ൽ ചോമാനി പ്രദേശത്തെ 382 നമ്പർ വീട്ടിലെ പ്രസവിച്ച് നാലുദിവസം മാത്രമായ ആടിനെയാണ് പുലി കടിച്ചുകൊന്നത്. വനത്തിനോടു ചേർന്ന പ്രദേശം കൂടിയാണിത്. മുറ്റത്ത് കെട്ടിയ ആടിന് സമീപത്തുതന്നെ വീടിന്റെ തിണ്ണയിൽ സുധാകരനും കുടുംബവും കാവൽ കിടന്നിരുന്നു. ആടിന്റെ കരച്ചിൽ കേട്ട് ഉണർന്ന സുധാകരനും കുടുംബവും പുലി ആടിനെ അക്രമിക്കുന്നതുകണ്ട് ഓടിയെത്തി പുതപ്പുകൊണ്ട് പ്രതിരോധിക്കുകയായിരുന്നു. പ്രസവിച്ച ആടായിരുന്നതുകൊണ്ടാണ് കൂട്ടിനുള്ളിൽ കെട്ടാതെ മുറ്റത്ത് കെട്ടിയിരുന്നത്. വനത്തിനോട് ചേർന്ന മേഖലയായതുകൊണ്ടുതന്നെ ഇവിടെ ആനയുടെ ശല്യം അതിരൂക്ഷമാണ്. മുൻപ് ഈ പ്രദേശത്ത് കാട്ടാന ഒരു ജീവൻ എടുത്തിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണം അതിരൂക്ഷമായ പ്രദേശത്ത് ജീവൻ പണയം വച്ച് വളർത്തു മൃഗത്തിന് കാവൽ കിടന്ന…
Read MoreCategory: Kannur
സ്കൂൾ വിനോദയാത്ര: വാഹനപരിശോധനയ്ക്ക് ഇളവ് നൽകാൻ മന്ത്രിയുടെ നിർദേശം
കണ്ണൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു വിനോദയാത്ര പോകുന്നത് സംബന്ധിച്ച് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ പരിശോധന വെട്ടിക്കുറച്ചത് വിവാദമാകുന്നു. വിനോദയാത്രയ്ക്ക് പോകുന്ന വാഹനങ്ങൾ യാത്ര ആരംഭിക്കുന്നതിന്റെ ഏഴ് ദിവസം മുന്‍പ് ഉടമയോ ഡ്രൈവറോ സംസ്ഥാനത്തെ ഏതെങ്കിലും ആർടിഒ, ജെആർടിഒ ഓഫീസർ മുന്‍പാകെ വാഹനങ്ങൾ ഹാജരാക്കി പരിശോധനയ്ക്ക് ഹാജരാക്കണമെന്നും വാഹനത്തിന്റെ ഫിറ്റ്നസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉറപ്പ് വരുത്തിയശേഷമേ വാഹനത്തിന്റെ സർവീസ് അനുവദിക്കാവൂ എന്നാണു നിലവിലുള്ള ചട്ടം. കഴിഞ്ഞദിവസം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇത്തരമൊരു പരിശോധന വേണ്ടതില്ലെന്ന് തീരുമാനിച്ചത്. പുതിയ തീരുമാനപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും വിനോദയാത്ര പോകുന്ന കോൺട്രാക്ട് കാര്യേജ് 30 ദിവസത്തിലൊരിക്കൽ ഇത്തരം പരിശോധനയക്ക് വിധേയമാക്കിയാൽ മതിയെന്നാണ് നിർദേശിച്ചിരിക്കുന്നത്. വിദ്യാർഥികളുമായി വിനോദയാത്ര നടത്തിയ വാഹനങ്ങൾ പലതും അപകടത്തിൽപ്പെട്ടതിനെ തുടർന്നായിരുന്നു ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധന മോട്ടോർവാഹന വകുപ്പ് കർശനമാക്കിയിരുന്നത്. എന്നാലിപ്പോഴത്തെ ഉത്തരവ് പ്രകാരം വാഹനങ്ങളുടെ കാര്യക്ഷമത എത്രമാത്രമുണ്ടെന്ന…
Read Moreഉത്സവ സ്ഥലത്ത് കെട്ടിയ കൊടി അഴിച്ചുമാറ്റിയില്ല; 5 സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തു
കാക്കയങ്ങാട്: തില്ലങ്കേരി തെക്കൻപൊയിൽ കാരക്കുന്ന് ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കുളിച്ചിരുന്നള്ളത്ത് ആചാരക്രമങ്ങൾ നടക്കുന്ന ഭാഗത്ത് കൊടികെട്ടിയ അഞ്ചോളം സിപിഎം പ്രവർത്തകർക്കെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു. രാഷ്്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പ്രകോപനപരമായി ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്ന രീതിയിൽ തില്ലങ്കേരി പബ്ലിക് റോഡിന് കുറുകെ ബാനർ കെട്ടിയതിനാണ് പാർട്ടി പ്രവർത്തകർക്കെതിരേ കേസെടുത്തത്. ഉത്സവ സ്ഥലത്ത് കൊടികെട്ടി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്ന വിവരം അറിഞ്ഞെത്തിയ മുഴക്കുന്ന് പോലീസ് സംഘം കൊടി അഴിച്ചുമാറ്റാനും പിരിഞ്ഞു പോകാനും ആവശ്യപെടുകയായിരുന്നു. പോലീസ് ആവശ്യപ്പെട്ടിട്ടും കൊടി അഴിച്ചുമാറ്റാൻ തയാറാകാതെ നിന്ന തില്ലങ്കേരി സ്വദേശികളായ പ്രവർത്തകരായ ജിംഷിത്, നിജിൻ, ജിഷ്ണു എന്നിവർക്കെതിരെയും മറ്റ് രണ്ടുപേർക്കെതിരെയുമാണ് കേസെടുത്തത്.
Read Moreകണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ്; പരാതിക്കാർക്ക് നഷ്ടമായത് ലക്ഷങ്ങൾ
കണ്ണൂർ: ജില്ലയിൽ വിവിധ സൈബർ തട്ടിപ്പ് കേസുകളിലായി പരാതികാർക്ക് ലക്ഷങ്ങൾ നഷ്ടമായി. ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ച ന്യൂമാഹി സ്വദേശിയുടെ 32,05,000 രൂപയാണ് നഷ്ടമായത്. പരാതിക്കാരൻ ആദിത്യ ബിർള ക്യാപിറ്റൽ ഷെയറിന്റെ വ്യാജ വെബ്സൈറ്റ് സന്ദർശിക്കുകയും കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുകയും അവരുടെ ഉപദേശപ്രകാരം വിവിധ ഇടപാടുകളിലായി പണം അയച്ച് നൽകുകയും ചെയ്തു. ഇതോടെയാണ് പണം നഷ്ടമായത്. ഇന്ത്യാ മാർട്ട് പ്ലാട്ഫോംമിൽ സാധനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചയാൾക്ക് നഷ്ടമായത് 1,43,000 രൂപയാണ്. ഏതോ ഒരാൾ പച്ചക്കറി വ്യാപാരി എന്ന നിലയിൽ അപേക്ഷകനുമായി ബന്ധപ്പെട്ട് യഥാർഥ വ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച് സാധനം ഓർഡർ ചെയ്യിപ്പിക്കുകയായിരുന്നു. 1, 43,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ, ഓർഡർ ചെയ്ത സാധനം ലഭിക്കുകയോ അവർ ഓരോ ആവശ്യങ്ങൾ പറഞ്ഞു വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് തട്ടിപ്പിനിരയായത് മനസിലായത്. എസ്ബിഐ…
Read Moreമത്സരിക്കാനില്ല; പകരക്കാരനെ നിർദേശിച്ച് കെ. സുധാകരൻ
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചന. തനിക്ക് പകരം കെ. ജയന്തിനെ മത്സരിപ്പിക്കണമെന്ന നിർദേശവും സുധാകരൻ നേതൃത്വത്തെ അറിയിച്ചതായാണു വിവരം. വി.പി. അബ്ദുൾ റഷീദിന്റെ പേരും പട്ടികയിലുണ്ട്. നേരത്തെയും മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ, നേതൃത്വവും പ്രവർത്തകരും സമ്മർദം ചെലുത്തിയതിനെ തുടർന്ന് സുധാകരൻ പിന്നീടു നിലപാട് മയപ്പെടുത്തി. എന്നാൽ, മത്സരിക്കാൻ താനില്ലെന്ന നിലപാട് അദ്ദേഹം വീണ്ടും നേതൃത്വത്തെ അറിയിച്ചെന്നാണ് അറിയുന്നത്. സുധാകരൻ മത്സരിക്കുകയാണെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം താത്കാലികമെയങ്കിലും മറ്റൊരാൾക്ക് നൽകേണ്ടി വരും. കെപിസിസി പ്രസിഡന്റായി തുടരാനാണ് സുധാകരൻ ആഗ്രഹിക്കുന്നതെന്നതിനാലാണ് മത്സരരംഗം വിടുന്നതെന്നും പറയപ്പെടുന്നു. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ എല്ലാ മണ്ഡലത്തിലും എത്തേണ്ടതിനാലും തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കേണ്ട ഉത്തരവാദിത്വമുള്ളതിനാലുമാണ് മത്സരരംഗത്തുനിന്ന് വിട്ടു നിൽക്കുന്നതെന്നാണ് സുധാകരന്റെ വിശദീകരണമെന്ന് അറിയുന്നു.
Read Moreകണ്ണൂർ സർവകലാശാല മുൻ വിസിക്കായി കോടികൾ ധൂർത്തടിച്ചു; തെളിവുകളുമായി കെഎസ്യു നേതാവ്
കണ്ണൂർ: കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രഫ.ഗോപിനാഥ് രവീന്ദ്രന് വേണ്ടി സർവകലാശാല വഴിവിട്ട് ധൂർത്തായി ചെലവഴിച്ചത് കോടികളെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്. ചട്ടം ലംഘിച്ചും വഴിവിട്ടുള്ളതുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയ പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് വക്കീൽ ഫീസിനത്തിൽ മാത്രം സർവകലാശാല ഫണ്ടിൽ നിന്ന് 2023 ഒക്ടോബർ മാസം വരെ ചെലവഴിച്ചത് 20,55,000 രൂപയാണ്. പുനർ നിയമന കാലയളവിൽ മാത്രം ശമ്പളമായി 59,69,805 രൂപയും നൽകി. ഇതേ കാലയളവിൽ യാത്രാ ചെലവുകൾക്കായി 33,080 രൂപയും കൈപ്പറ്റിയിട്ടുണ്ട്. അതുപോലെതന്നെ പുനർനിയമന കാലയളവിൽ അദ്ദേഹത്തിന് വീട്ടു വാടക ഇനത്തിൽ നൽകിയത് 15,87398 രൂപയാണ്. ഇതിന് പുറമെ ചട്ടവിരുദ്ധമായി വാടക വീട് മോടിപിടിപ്പിക്കുന്നതിനായി 70,111 രൂപയും നൽകി. വാടക വീട്ടിൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി 11,80,063 രൂപയും നൽകിയിട്ടുണ്ട്. ഇങ്ങനെ കോടിക്കണക്കിന് രൂപ മാനദണ്ഡങ്ങൾ പാലിക്കാതെ…
Read Moreമൊബൈൽ ഫോണിന് പണം വാങ്ങി വഞ്ചിച്ചു; ഓൺലൈൻ സ്റ്റോർ ഉടമയ്ക്കെതിരേ കേസ്
പഴയങ്ങാടി: പൊതുമാർക്കറ്റിനെക്കാൾ കുറഞ്ഞ നിരക്കിൽ ഐ ഫോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയിൽ ഓൺ ലൈൻ സ്റ്റോർ ഉടമയക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. അടുത്തില ഈസ്റ്റിലെ മർജാൻ മഹമൂദിന്റെ പരാതിയിൽ ചെന്നൈയിലെ ഓൺലൈൻ സ്റ്റോർ ഉടമ അശിന്‍ റാം കണ്ണനെതിരേയാണ് കേസെടുത്തതെന്ന് പഴയങ്ങാടി എസ്എച്ച്ഒ ഇ. അനൂബ് കുമാർ പറഞ്ഞു. 2021 ജൂലൈയിൽ ഐ ഫോൺ നേരിട്ടിറക്കുമതി ചെയ്ത് നൽകാമെന്ന് കാണിച്ച് ഇൻസ്റ്റഗ്രാം , യു ട്യുബ് വഴി ഇയാൾ പരസ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് ഐ ഫോൺ 12 ന് ആവശ്യപ്പെട്ട് 45000 രൂപ ഫോൺ പേ വഴി കൈമാറിയെങ്കിലും സ്റ്റോക്കില്ലെന്നും പകരം അയ്യായിരം രൂപ കൂടി നൽകിയാൽ ടാബ് നൽകാമെന്നും വാഗാദ്നം ചെയ്തു. ഇതു പ്രകാരം അയ്യായിരം രൂപ കൂടി ബാങ്ക് വഴി അയച്ചു നൽകിയെങ്കിലും ഉത്പന്നമോ പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.…
Read Moreയുഎഇയിൽ കണ്ണൂർ സ്വദേശിയുടെ നാടുകടത്തൽ റദ്ദാക്കി; കമ്പനിയുടമ നൽകിയത് കള്ളക്കേസ്
കണ്ണൂർ: ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശിയായ യുവാവിന് യുഎഇയിൽ കീഴ്ക്കോടതി വിധിച്ച ജയിൽ ശിക്ഷയും ലക്ഷങ്ങളുടെ നഷ്ടപരിഹാരവും നാടുകടത്തൽ ശിക്ഷയും അപ്പീൽക്കോടതി റദ്ദാക്കി യുവാവിനെ കുറ്റവിമുക്തനാക്കി. ദിനിൽ ദിനേശ് എന്ന യുവാവിനെയാണ് യുഎഇ അപ്പീൽക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ദുബായിയിലെ ഓട്ടോമേഷൻ കന്പനിയിൽ ജീവനക്കാരനായ യുവാവിന്റെ മേലുദ്യോഗസ്ഥൻ നടത്തിയ ക്രമക്കേടിൽ യുവാവും പങ്കാളിയാണെന്ന് കാണിച്ച് നൽകിയ പരാതിയിലായിരുന്നു കീഴ്ക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെയായിരുന്നു അപ്പീൽ കോടതിയിൽ ഹർജി നൽകിയത്. ക്രമക്കേട് നടത്തിയ മേലുദ്യോഗസ്ഥൻ സ്ഥാപനത്തിൽനിന്ന് രാജിവച്ച് നാട്ടിലേക്ക് പോയിരുന്നു. ഇയാൾ നടത്തിയ ക്രമക്കേട് അറിയാതെ ദിനിൽ പിന്നീട് ഇയാളോട് ജോലി സംബന്ധമായ സംശയ നിവാരണത്തിന് ബന്ധപ്പെട്ടിരുന്നു. ഇതിനായി രാജിവച്ചു പോയ മേലുദ്യോഗസ്ഥൻ കന്പനിയുടെ പാസ് വേഡ് യുവാവിൽനിന്നും കൈക്കലാക്കി ദുരുപയോഗം ചെയ്തെന്നും രണ്ടു പേരും ചേർന്ന് വഞ്ചിച്ചെന്നുമായിരുന്നു ഉടമ നൽകിയ പരാതി.…
Read Moreമാരകായുധങ്ങളുമായെത്തി കാർ കത്തിച്ച സംഭവം; മൂന്നുപേർക്കെതിരേ കേസ്
പയ്യന്നൂര്‍: മൂന്നംഗസംഘം അര്‍ധരാത്രിയില്‍ മാരകായുധങ്ങളുമായി എത്തി കാര്‍ കത്തിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കൊല്ലം പത്തനാപുരം ആവണീശ്വരത്തെ ആര്. രതീഷ് കുമാറിന്റെ പരാതിയിൽ കാങ്കോല്‍ പപ്പാരട്ടയിലെ ശിഹാബ്, സൈഫാലി, മനു എന്നിവര്‍ക്കെതിരേയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയ്ക്ക് പെരളം കൂവേരിയിലെ പരാതിക്കാരന് താമസിക്കുന്ന ഓര്‍ക്കിഡ് ഫര്‍ണിച്ചര്‍ കമ്പനിയുടെ ഓഫീസ് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിച്ചത്. മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കാറിനു തീയിടുകയായിരുന്നുവെന്നാണു പരാതി. അക്രമങ്ങള്‍ക്കു നേതൃത്വം കൊടുത്ത ശിഹാബിന്റെ കൂടെ കഴിഞ്ഞിരുന്ന യുവതി പരാതിക്കാരന്റെ കൂടെ താമസിക്കുന്നതിലുള്ള വിരോധമാണ് വധഭീഷണിക്കും അക്രമത്തിനും കാരണമെന്നു പരാതിയിൽ പറുന്നുണ്ട് . കാർ കത്തിച്ചതിനെത്തുടർന്ന് ആറ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.
Read Moreകണ്ണൂരിൽ ഫർണിച്ചർ നിർമാണശാലയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
തളിപ്പറമ്പ്: കുറുമാത്തൂർ കാക്കാഞ്ചാലിൽ ഫർണിച്ചർ നിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശിയായ പണിക്കരകത്ത് മുഹമ്മദ്ഷാഫിയുടെ ഉടമസ്ഥതിയിലുള്ള റെഡ് വുഡ് ഫർണിച്ചർ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട പ്രദേശവാസികൾ ഉടൻ തളിപ്പറന്പ് അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റുകള്‍ രണ്ടേകാല്‍ മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. നിർമാണം പൂർത്തിയാക്കിയ ഫർണിച്ചറുകൾ സൂക്ഷിച്ച ഗോഡൗണിലേക്ക് തീ പടരുന്നത് തടയാനായതിനാലാണ് വലിയ നഷ്ടം ഒഴിവായത്. തീപിടിത്തമുണ്ടായ നിർമാണശാലയിലെ യന്ത്രങ്ങളും മരത്തടികളും മേൽക്കൂരയും പൂർണമായും കത്തി നശിച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികനിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് സൂചന.
Read More