പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കൊഴുമ്മല്‍ വരീക്കരയിലെ ഓട്ടോ ഡ്രൈവര്‍ സി.വി. സനല്‍കുമാറാണ് (46) മരിച്ചത്. പയ്യന്നൂര്‍ പൊലിസിന്റെ ഇന്‍ക്വിസ്റ്റിനും തുടര്‍ന്നുള്ള പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം മലാപ് സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും. ഞായറാഴ്ച രാത്രി പത്തോടെ കൂക്കാനം മുത്തപ്പന് ക്ഷേത്രത്തിന് സമീപത്തെ വി.വി. പ്രഭാകരന്റെ വീട്ടിലാണ് സംഭവം. ഭര്‍ത്താവില്‍ നിന്നകന്നു കഴിയുന്ന പ്രഭാകരന്റെ മകളും താല്‍ക്കാലിക അധ്യാപികയുമായ പ്രജിഷ (37) യും രണ്ടുമക്കളും എവി സ്മാരക സ്കൂളിലെ പാചക തൊഴിലാളിയായ പ്രഭാകരന്റെ ഭാര്യ പത്മിനി (56) യുമാണ് വീട്ടിലുണ്ടായിരുന്നത്. ഓട്ടോറിക്ഷയിലെത്തിയ സനല്‍ കൈയില്‍ പെട്രോളുമായി വീടിനകത്തു കയറി അമ്മയുടെയും മകളുടേയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നീട് തീപിടിച്ച ശരീരവുമായി പുറത്തേക്കോടിയ സനല്‍ തൊട്ടടുത്ത പറമ്പില്‍ വീണുകിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലിസാണ് ഇയാളെ പരിയാരം…
Read MoreCategory: Kannur
കൊമ്പ്ര പ്രദീപൻ വധം; 20 വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ
കണ്ണൂർ: 20 വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ കണ്ണൂർ പൊലിസ് സാഹസികമായി പിടികൂടി. കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിൽ 2001- 2004 വർഷങ്ങളിൽ നടന്ന കൊലപാതക കേസുകളിലും വധശ്രമക്കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന കണ്ണൂർ താവക്കര വലിയവളപ്പ് കാവിനടുത്തെ രാഗേഷിനെയാണ് കർണാടകയിലെ തർബനഹള്ളിയിൽ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഢിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഏറെ കോളിളക്കമുണ്ടാക്കിയ കൊമ്പ്ര പ്രദീപൻ വധം, സെൻട്രൽ ജയിലിൽ സിപിഎം നേതാവ് രവീന്ദ്രന്റെ കൊലപാതകം, യോഗാനന്ദനെ വധിക്കാൻ ശ്രമിച്ച കേസുകളിൽ പ്രതിയായി 20 വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.ഇയാൾ ആദ്യകാലത്ത് ബംഗളൂരുവിൽ ജോലി ചെയ്തിരുന്നു എന്ന വിവരവും ഒരു പഴയകാല സുഹൃത്തിൽ നിന്ന് ലഭിച്ച ഫോട്ടോയുമാണ് അന്വേഷണത്തിൽ നിർണായകമായത്. വീട്ടിൽ അന്വേഷിച്ചെങ്കിലും കേസിലേക്ക് ആവശ്യമായ യാതൊരു…
Read Moreപയ്യന്നൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി; ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ
പയ്യന്നൂർ: വീട്ടിൽ അതിക്രമിച്ചു കയറിയ ഭർത്താവ് ഭാര്യയെയും ഭാര്യാ മാതാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി. ഇന്നലെ രാത്രി പത്തോടെ കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വി.വി. പ്രഭാകരന്റെ വീട്ടിലാണ് അതിക്രമം നടന്നത്. പ്രഭാകരന്റെ മകൾ പ്രജിഷ, ഭാര്യ പദ്മിനി എന്നിവർക്കു നേരേയാണ് വധശ്രമം ഉണ്ടായത്. പ്രജിഷയുടെ ഭർത്താവ് സ്വാമിമുക്കിലെ സനലാണ് പെട്രോളുമായി ഭാര്യവീട്ടിലെത്തി ഇരുവരെയും തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. പൊള്ളലേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ സംഭവസ്ഥലത്ത് വച്ച് പെട്രോൾ ഒഴിച്ച് ആത്മത്യക്ക് ശ്രമിച്ചതിനെ തുടർന്ന് സനലിനും ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഉച്ചത്തിലുള്ള നിലവിളി കേട്ട് സമീപത്തുള്ളവർ സ്ഥലത്തെത്തിയെങ്കിലും ആളിക്കത്തുന്ന തീ കാരണം അടുത്തേക്കുപോയി രക്ഷാപ്രവർത്തനം നടത്താനാകാത്ത അവസ്ഥയായിരുന്നു. തീയണച്ച ഉടൻ അമ്മയെയും മകളെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇരുവർക്കും നാൽപതു ശതമാനത്തോളം…
Read Moreതലശേരിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധാനത്തിൽ ദുരൂഹത; പോലീസ് കാശിയിലേക്ക്
തലശേരി: മൊബൈൽ ഫോൺ പിതാവ് പിടിച്ചുവച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥി വീടു വിട്ടിറങ്ങി കാണാതായെന്ന സംഭവത്തിൽ അന്വേഷണത്തിനായി പോലീസ് കാശിയിലേക്ക്. താൻ കാശിയിലേക്ക് പോകുന്നുവെന്ന് കുട്ടി എഴുതിവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കാശിയിലേക്കും വ്യാപിപ്പിക്കുന്നത്. അതേസമയം ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ കുട്ടിയെ കാണാതായ സംഭവത്തിൽ ദുരൂഹതയും ഏറുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രദേശത്തെയും പരിസരങ്ങളിലെയും നൂറിലേറെ കേന്ദ്രങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽ ഒന്നിൽ പോലും കാണാതായ കുട്ടിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ഇത് കുട്ടിയുടെ തിരോധാനത്തിൽ കൂടുതൽ ദുരൂഹതയുളവാക്കുകയാണ്. കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിന്റെ മകൻ ശിവസൂര്യയെയാണ് കഴിഞ്ഞ എട്ടു മുതൽ കാണാതായത്.”ഞാൻ കാശിയിലേക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും” എന്ന കുറിപ്പ് എഴുതി വച്ചാണ് ശിവസൂര്യ വീട് വിട്ടത്. എന്നാൽ വീട് വിട്ടിറങ്ങിയ കുട്ടി…
Read Moreബിജെപി നേതാവിന്റെ ആത്മഹത്യയും യൂത്ത് കോൺ. നേതാവിന്റെ അറസ്റ്റും; പിന്നിൽ ഡൽഹിയിലെ ജോബ് സ്കാം റാക്കറ്റ്
തലശേരി: ബിജെപി നേതാവിന്റെ ആത്മഹത്യയ്ക്കും യൂത്ത് കോൺഗ്രസ് നേതാവിന്റെ അറസ്റ്റിനും പിന്നിൽ ഡൽഹി കേന്ദ്രീകരിച്ചുള്ള ജോബ് സ്കാം റാക്കറ്റെന്ന് റിപ്പോർട്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. തപാൽ വകുപ്പിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്താണ് വ്യാപകമായ തട്ടിപ്പ് നടന്നിട്ടുള്ളത്. നിരവധി യുവാക്കൾ ഈ സംഘത്തിന്റെ വലയിൽ പെട്ടിട്ടുണ്ടെന്നാണ് വിവരം. ശർമയെന്നയാളാണ് കേരളത്തിലെ തട്ടിപ്പിന് ചുക്കാൻ പിടിച്ചതെന്നാണ് വിവരം. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായിരുന്ന എറണാകുളം മറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ്. ദർശൻ (35) അറസ്റ്റിലായതോടെയാണ് റിക്രൂട്ട്മെന്റ് തട്ടിപ്പ് സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്. ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് തലശേരി പെരുന്താറ്റിലെ തിരുവാതിരയിൽ രതീശൻ (59) ആത്മഹത്യ ചെയ്ത കേസിലാണ് വൈശാഖ് അറസ്റ്റിലായത്. റിമാൻഡിൽ കഴിയുന്ന വൈശാഖിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ…
Read Moreതലശേരിയിലെ ബിജെപി നേതാവിന്റെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ
തലശേരി: ബിജെപി നേതാവ് ആത്മഹത്യചെയ്ത കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ. എറണാകുളം മറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ്. ദർശൻ (35) ആണ് അറസ്റ്റിലായത്. ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് തലശേരി പെരുന്താറ്റിലെ തിരുവാതിരയിൽ രതിശൻ (59) ആത്മഹത്യ ചെയ്ത കേസിലാണ് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രതീശൻ വഴി വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. ടിടിആർ പോസ്റ്റിലേക്ക് വ്യാജ നിയമനക്കത്തും നൽകി. ഈ മാസം ആദ്യം പണം തിരിച്ചുനൽകുമെന്ന് വൈശാഖ് ഉറപ്പ് നൽകിയിരുന്നു. ഈ വാക്ക് വൈശാഖ് പാലിക്കാതായതോടെ രതീശൻ ജീവനൊടുക്കുകയായിരുന്നു. രതീശന്റെ ആത്മഹത്യാകുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ മാസം മൂന്നിനാണ് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ കോഫി ഹൗസിന്…
Read Moreആഭ്യന്തരമന്ത്രിയെ അപമാനിച്ച കേസ്; അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി
കണ്ണൂര്‍: ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി. കഴിഞ്ഞദിവസം അർജുനെ പോലീസ് പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന്റെ സ്റ്റെയർകെയ്സിനടിയിലെ ഷൂ റാക്കിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. അർജുൻ ആയങ്കിയെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെടുത്തത്. തലശേരി സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അർജുനെ തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂർ സൈബർ പോലീസ് കോടതിയിൽ അപേക്ഷ നൽകിയത്. ഇത് കോടതി അനുവദിക്കുകയായിരുന്നു. അറസ്റ്റിലായപ്പോൾ സിം കാർഡില്ലാത്ത മൊബൈൽ ഫോൺ ആയിരുന്നു അർജുന്റെ കൈവശമുണ്ടായിരുന്നത്. ഇത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനായിരുന്നുവെന്നാണ് പോലീസിന്റെ വാദം. കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ച അർജുൻ…
Read Moreവാട്സാപ്പിലൂടെ യുകെയിൽ ഡോക്ടറെന്നു പരിചയപ്പെടുത്തി തട്ടിപ്പ്; യുവതിക്ക് 14.5 ലക്ഷം രൂപ നഷ്ടപ്പെട്ടു
പയ്യന്നൂര്‍: വാട്സാപ്പിലെ സുഹൃത്ത് യുകെയിൽ ഡോക്ടറെന്ന് സ്വയം പരിചയപ്പെടുത്തി നടത്തിയ തട്ടിപ്പിൽ പയ്യന്നൂര്‍ പുഞ്ചക്കാട്ടെ മുപ്പത്തെട്ടുകാരിക്ക് നഷ്ടമായത് 14,57,300 രൂപ.യുവതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് ഡോ. ലൂയീസ് ഒവെന്‍ എന്നയാള്‍ക്കെതിരേ കേസെടുത്തു. 2023 മുതല്‍ വാട്സാപ്പ് സൂഹൃത്തായിരുന്നയാള്ക്കെതിരെയാണ് പരാതി. വാട്സാപ്പിലൂടെ താന്‍ യുകെയിലെ ഡോക്ടറാണെന്ന് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയത്. പരാതിക്കാരിയെ കാണുന്നതിന് ഇന്ത്യയിലേക്ക് വരവേ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടികൂടിയെന്നും കൈയിലുണ്ടായിരുന്ന 50,000 പൗണ്ട് പിടികൂടിയതായും ഇയാള്‍ പരാതിക്കാരിയെ അറിയിച്ചു. കസ്റ്റംസിന്റെ പിടിയിലുള്ള പ്രതിയെയും മകളെയും വിട്ടയക്കുന്നതിന് കസ്റ്റംസ് തീരുവയും എക്ചേഞ്ച് ചാര്‍ജുമായി വിവിധ തീരുവകള്‍ അടയ്ക്കണമെന്നും അറിയിച്ചു. നടപടികള്‍ പൂര്‍ത്തീകരിച്ച് 50,000 പൗണ്ട് വിട്ടുകിട്ടുമ്പോള്‍ അതിന് തുല്യമായ 53 ലക്ഷം രൂപ തിരിച്ചുനല്‍കാമെന്ന് പരാതിക്കാരിയെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതില്‍ വിശ്വസിച്ച് 14,57,300 രൂപ നല്കിയ തന്നെ പ്രതി ചതിക്കുകയായിരുന്നുവെന്ന പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് ഐടി ആക്റ്റുള്പ്പെടെയുള്ള…
Read Moreഅൽപം ദയ കാണിച്ചിരുന്നെങ്കിൽ… ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയുടെ മരണം: ഡിഎംഒയ്ക്കെതിരേ ബന്ധുക്കൾ
കണ്ണൂർ: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിനു പിന്നാലെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ഡിഎംഒയ്ക്കെതിരേ പരാതിയുമായി ബന്ധുക്കൾ. ചൊക്ലി എഫ്എച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ വടകര മേപ്പയിൽ സ്വദേശിനി ദീപലേഖ (51) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർക്കെതിരെ പരാതിയുയരുന്നത്. ദീപലേഖയുടെ ശാരീരികാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും പരിഗണിച്ചില്ലെന്നും ബോധപൂർവ്വം സ്ഥലംമാറ്റുകയുമായിരുന്നുവെന്നാണ് ആരോപണം. മരണം സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും എൻജിഒ യൂണിയനും ആരോഗ്യമന്ത്രിക്ക് പരാതി നൽകും. കഴിഞ്ഞ ഫെബ്രുവരിയിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ മൂന്നുമാസം ചികിത്സയിലായിരുന്ന ദീപലേഖ അടുത്തിടെയാണ് അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചത്. പുതിയ സർക്കാർ വന്നശേഷമുള്ള സ്ഥലംമാറ്റത്തിനുള്ള കരടു പട്ടികയിൽ ദീപലേഖയുമുണ്ടായിരുന്നു. മട്ടന്നൂർ ആരോഗ്യകേന്ദ്രത്തിലേക്കായിരുന്നു മാറ്റം. എന്നാൽ, ആരോഗ്യപ്രശ്നം പരിഗണിച്ച് ചൊക്ലിയിൽ തന്നെ തുടരാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ, പിണറായിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. സ്ഥലം മാറ്റത്തിൽ…
Read Moreപോലീസിനെ കുരുക്കിയത് ആയങ്കിയുടെ ലൊക്കേഷൻ കിട്ടാത്ത സിം
കണ്ണൂർ: സ്വർണ കടത്ത് കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി (30) കഴിഞ്ഞ ആറു മുതൽ കണ്ണൂരിലുണ്ടായിട്ടും ഇയാളുടെ ലൊക്കേഷൻ പോലീസിന് വ്യക്തമായി തിരിച്ചറിയാൻ കഴിയാതിരു ന്നത് സിം ഇല്ലാതെ പ്രവർത്തിക്കുന്ന ഇയാളുടെ യുഎസ് നിർമിത ഫോൺ കാരണം. മുഖത്ത് മാസ് ഇടുന്നതുപോലെ പിന്തുടരുന്നവർക്ക് കടന്നു ചെന്നത്താൻ കഴിയാത്ത വിധത്തിലാണ് ഈ ഫോണിന്റെ ക്രമീകരണം. അതുകൊണ്ടാണ് പോലീസ് തൊട്ടടുത്തുനിന്ന് നിരീക്ഷിക്കുന്പോൾ പോലൂം ഇയാൾക്ക് സോഷ്യൽ മീഡിയയിലൂടെ പോലീസിന്റെ കണ്ണുവെട്ടിച്ചും സന്ദേശം അയയ്ക്കാൻ കഴിയുന്നത്. തലശേരി, തളിപ്പറന്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ ആറുമതൽ ഇയാൾ സുഹൃത്തായ ജിജേഷിന്റേയും മറ്റും വണ്ടിയിൽ കറങ്ങിയിട്ടും യഥാസമയം പോലീസിന് ഇയാളുടെ സാന്നിധ്യം വ്യക്തമാക്കാനായില്ല. ഒടുവിൽ ഇയാൾ യാത്ര ചെയ്ത ഓട്ടോ ഡ്രൈവർ പോലീസിന് നൽകിയ വിവരമാണ് പിടികൂടുന്നതിൽ നിർണായകമായത്. പോലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപ്പാർട്ട്മെന്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. പോലീസ് ഒളിത്താവളം…
Read More