ചാലക്കുടി: ഫിനാൻസ് സ്ഥാപനത്തിൽ പണയത്തിലുള്ള സ്വർണം എടുക്കാൻ സാന്പത്തികമായി സഹായിച്ചാൽ സ്വർണം നൽകാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയും പകരം മുക്കുപണ്ടം നൽകി വഞ്ചിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വാടാനപ്പള്ളി പുത്തൻവീട്ടിൽ ഇല്യാസ്(40) ആണു പോലീസിന്റെ പിടിയിലായത്. 2026 മാർച്ച് 11നാണ് ഇയാൾ മാള പൊയ്യ പൂപ്പത്തി സ്വദേശി മണവാളൻവീട്ടിൽ ബിനോജ് പോളിനെ തട്ടിപ്പിനിരയാക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ പണയംവച്ച തന്റെ 28 ഗ്രാം സ്വർണം തിരിച്ചെടുക്കാൻ പണം നൽകിയാൽ, ആ സ്വർണം ബിനോജിനുതന്നെ വിൽക്കാമെന്ന് ഇയാൾ ഉറപ്പുനൽകി. ഇതു വിശ്വസിച്ച് 3,21,000 രൂപ ബിനോജ് പ്രതിക്കു കൈമാറി. എന്നാൽ, സ്വർണത്തിനു പകരം മുക്കുപണ്ടത്തിന്റെ ഒരു മാലയും കൈചെയിനും ബിനോജിനു നൽകി പണവുമായി ഇല്യാസ് മുങ്ങുകയായിരുന്നു. കേരളത്തിലുടനീളം ജ്വല്ലറികളും ഫിനാൻസ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സമാനരീതിയിൽ തട്ടിപ്പുനടത്തിയിട്ടുള്ള ഇല്യാസ്, 18 തട്ടിപ്പുകേസുകളിലും രണ്ടു മോഷണക്കേസുകളിലും അടക്കം ഇരുപതു കേസുകളിൽ പ്രതിയാണ്.…
Read MoreCategory: Kannur
കിണറ്റിൽ ചാടിയ മകളെ രക്ഷിക്കാൻ അമ്മയും കൂടെച്ചാടി; മകൾ മരിച്ചു, അമ്മയെ രക്ഷിച്ച് നാട്ടുകാർ
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ കിണറ്റിൽ ചാടിയ മാനസികാസ്വാസ്ഥ്യമുള്ള യുവതി മരിച്ചു. കര്യാപ്പത്ത് ചിത്രലേഖ (38) ആണ് മരിച്ചത്. ചിത്രലേഖയെ രക്ഷിക്കാൻ ഒപ്പം ചാടിയ അമ്മ ലക്ഷ്മിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ലക്ഷ്മി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് ഇരുവരെയും കിണറ്റിൽ നിന്ന് കണ്ടെത്തിയത്. അമ്മയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചിത്രലേഖ പലപ്പോഴായി ആത്മഹത്യാ പ്രവണത കാണിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരെയും ബന്ധുക്കളും അയൽക്കാരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ബന്ധുക്കൾ നേരിട്ടെത്തി നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം മൂന്നരയോടെ ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്.
Read Moreഇരട്ടക്കുട്ടികൾ ഇരട്ടിമധുരം… ഇരട്ടക്കുട്ടികളുടെ സ്വന്തം സ്കൂളായി തൃക്കരിപ്പൂർ സെന്റ് പോൾസ്
തൃക്കരിപ്പൂർ: ഇരട്ടക്കുട്ടികളെ കണ്ടാൽ തിരിച്ചറിയില്ലെന്നു പറഞ്ഞാൽ തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂളിലെ അധ്യാപകർ അത് സമ്മതിക്കില്ല. സ്കൂളിലെ മിക്ക ക്ലാസുകളിലും അവർ ഇരട്ടക്കുട്ടികളെ പതിവായി കണ്ട് തിരിച്ചറിയുന്നതാണ്. സ്കൂളിലെ പ്രീപ്രൈമറി വിഭാഗം മുതൽ ഏഴുവരെ വിവിധ ക്ലാസുകളിൽ ഒരേ ബഞ്ചിലിരുന്നും അല്ലാതെയുമൊക്കെ പഠിക്കുന്നത് 18 ജോടി ഇരട്ടക്കുട്ടികളാണ്. 15 ജോടി ഇരട്ടകളിൽ രണ്ടുപേരും ആൺകുട്ടികളോ പെൺകുട്ടികളോ ആണെങ്കിൽ ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും ഒന്നാം ക്ലാസിലുമുള്ളത് ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമുള്ള ഇരട്ടകളാണ്. പെട്ടെന്നു തിരിച്ചറിയാൻ പ്രയാസമുള്ള പ്രീ പ്രൈമറി വിഭാഗത്തിൽ തന്നെ രണ്ടുജോടി ഇരട്ടക്കുട്ടികൾ പഠിക്കുന്നുണ്ട്. 2019 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ ഇവിടെ ഇരട്ടക്കുട്ടികളുടെ ദിനം ആഘോഷിക്കാറുണ്ട്. അന്ന് സ്കൂൾ അസംബ്ലിയിൽ കളർ വസ്ത്രങ്ങൾ ധരിച്ചെത്തുന്ന ഇരട്ടക്കുട്ടികൾക്ക് പ്രത്യേക സ്വീകരണവും സമ്മാനങ്ങളും നൽകും. രക്ഷിതാക്കളെയും ആദരിക്കും. ദൈവത്തിന്റെ വരദാനങ്ങളുടെ മാധുര്യമാണ് കുട്ടികളെന്നും ഇരട്ടക്കുട്ടികൾ…
Read Moreതളിപ്പമ്പ് സഹകരണ സ്റ്റോർ മുറി വില്പന കേസ്; പ്രതികളായവരെ കോടതി വെറുതെ വിട്ടു
തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ സ്റ്റോറിന്റെ മുറികൾ വില്പന നടത്തിയതിൽ അഴിമതിയുണ്ടെന്ന് കാണിച്ചു നൽകിയ കേസിൽ സ്റ്റോർ പ്രസിഡന്റായിരുന്ന കല്ലിങ്കീൽ പദ്മനാഭൻ ഉൾപ്പടെ മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. തളിപ്പറന്പ് മജിസ്ട്രേറ്റ് ശ്രീജയാണ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. കല്ലിങ്കീൽ പദ്മനാഭന് പുറമെ കോൺഗ്രസ് പ്രവർത്തകരായ കെ. ദാമോദരൻ, വി.വി. നാണു, മാത്യു തോമസ് എന്ന മാത്തച്ചൻ എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. കേസിൽ ആകെ ആറ് പ്രതി കളാണുണ്ടായിരുന്നെങ്കിലും രണ്ടുപേർ വിചാരണവേളയിൽ മരിച്ചിരുന്നു. 2004 ലാണ് തളിപ്പറമ്പ് ടെമ്പോ സ്റ്റാൻഡിനു പിറകുവശത്തെ തളിപ്പറമ്പ് സഹകരണ സ്റ്റോറിന്റെ ഗ്രൗണ്ട് ഫ്ലോറിലെ മുറികൾ 29 ലക്ഷത്തിന് വില്പന നടത്തി യത്. സ്റ്റോറിനുണ്ടായ ബാങ്ക് ബാധ്യത പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു വില്പന. അന്ന് സ്റ്റോറിന്റെ പ്രസിഡന്റായിരുന്നു കല്ലിങ്കീൽ പദ്മനാഭൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും…
Read Moreപീഡിപ്പിച്ച ദൃശ്യങ്ങൾ കാട്ടി വീണ്ടും പീഡനം; അട്ടാണി അനീഷും കൂട്ടാളിയും അറസ്റ്റിൽ
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മൂന്നു മാസം മുമ്പ് പീഡിപ്പിച്ച ദൃശ്യങ്ങൾ കാട്ടി യുവതിയെ വീണ്ടും ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പില്‍ അട്ടാണി അനീഷ് (43), ഇയാളുടെ കൂട്ടാളി കൊല്ലം മയ്യനാട് സ്വദേശി ഫിറോസ് ഖാൻ (23) എന്നിവരാണ് അറസ്റ്റിലായത്.രണ്ടാമത്തെ പീഡനക്കേസിന്റെ മൊഴി എടുക്കുന്നതിനിടെയാണ് ആദ്യം അട്ടാണി അനീഷ് പീഡിപ്പിച്ച വിവരം യുവതി പോലീസിനെ അറിയിച്ചത്. കണ്ണൂർ സ്വദേശിനിയായ 22കാരിയെ കഴിഞ്ഞ 21ന് എസ്ആർഎം റോഡിലെ ഹോട്ടലിലെത്തിച്ച് എംഡിഎംഎ കുത്തിവച്ചശേഷം ഫിറോസ് ഖാൻ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സിഡബ്ല്യുസിയിൽ നിന്ന് വളർന്ന യുവതി പ്രായപൂർത്തിയായ ശേഷം എറണാകുളത്തെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. കലൂർ സ്റ്റേഡിയത്തിനു സമീപത്തെ കടയിൽ അർധരാത്രി ചായ കുടിക്കാനെത്തിയ യുവതിയെ ഫിറോസ് എസ്ആർഎം റോഡിലെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി എം ഡിഎംഎ കുത്തി വച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു. അട്ടാണി അനീഷ് മുമ്പ്…
Read Moreകേളകത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച് ഭീതിവിതച്ച പുലി കൂട്ടിലായി; ആശ്വാസത്തിൽ നാട്ടുകാർ
കണ്ണൂർ: മാസങ്ങളായി കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച് ഭീതിപരത്തിയിരുന്ന പുലി ഒടുവിൽ കൂട്ടിലായി. പൊയ്യമല വട്ടക്കാട്ടിലെ കുഞ്ഞിന്റെ റബർ തോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ പുലി കുടുങ്ങിയത്. ഭീതിയിലായിരുന്ന പ്രദേശവാസികൾക്ക് പുലി കുടുങ്ങിയതോടെ വലിയ ആശ്വാസമായി. പുലിയെ ആറളം ആർആർടി മെഡിക്കൽ സെന്ററിലെത്തിച്ച് ആരോഗ്യപരിശോധനയ്ക്കു വിധേയമാക്കി. പരിശോധനാഫലവും മറ്റു സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും പുലിയെ ഏതു വനമേഖലയിലാണ് തുറന്നുവിടേണ്ടതെന്ന് വനംവകുപ്പ് തീരുമാനിക്കുക.
Read Moreപാപ്പിനിശേരി-വളപട്ടണം ദേശീയപാത ടാറിംഗ്; ഗതാഗതക്കുരുക്ക് രൂക്ഷം; അവശരായി യാത്രക്കാർ
കണ്ണൂർ: യാത്രക്കാർക്ക് ആശ്വാസത്തോടൊപ്പം ദുരിതവും സമ്മാനിച്ച് ടാറിംഗ് പ്രവൃത്തി. പാപ്പിനിശേരി-വളപട്ടണം ദേശീയപാതയിൽ ടാറിംഗ് പുനരാരംഭിച്ചതാണ് ജനത്തിന് ആശ്വാസവും ഒപ്പം കടുത്ത ദുരിതവുമായത്. രാപകലില്ലാതെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ജനങ്ങളെ വലയ്ക്കുന്നത്. തളിപ്പറമ്പ് ഭാഗത്തേക്കുളള പാതയിലാണ് വ്യാഴാഴ്ച ടാറിംഗ് തുടങ്ങിയത്. ഇതോടെ കണ്ണൂർ ഭാഗത്തേക്കുള്ള പാതയിലുടെ ഇരുവശങ്ങളിലേക്കും ഒരേസമയം വാഹനങ്ങൾ കടത്തിവിട്ടു. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. വൈകുന്നേരത്തോടെ കൂടുതൽ പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പഴയങ്ങാടി റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രവൃത്തി ഇന്നലെ വൈകുന്നേരം വളപട്ടണം ബൂത്ത് ജംഗ്ഷൻ പിന്നിട്ടു, രാത്രിയും തുടർന്ന പ്രവൃത്തി ഇന്നും തുടരും. മഴ ഇല്ലെങ്കിൽ സ്റ്റൈലോ കോർണർ വരെ ടാറിംഗ് നടത്തുമെന്നാണ് സൂചന. അഴീക്കോട് മണ്ഡലത്തിന്റെ പരിധിയായ എകെജി ആശുപത്രി വരെ ടാറിംഗ് നടത്തണമന്ന് കെ.വി.സുമേഷ് എംഎൽഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എംഎൽഎയുടെ നിവേദനം പരിഗണിച്ച് കളക്ടർ പി. വിഷ്ണുരാജിന്റെ നിർദേശപ്രകാരമാണ് കരാറുകാരായ…
Read Moreബസിൽ കടത്തുകയായിരുന്ന 7.5 ലിറ്റർ മാഹി മദ്യവുമായി കണ്ണൂർ സ്വദേശി പിടിയിൽ
മാഹി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കൂത്തുപറമ്പ് റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാഹി മദ്യവുമായി കണ്ണൂർ സ്വദേശി പിടിയിൽ. കോപ്പാലം-തലശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. കണ്ണൂർ ആദികടലായി സ്വദേശിയായ ഗിരീശൻ (50) ആണ് സംഭവത്തിൽ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ ഒളിപ്പിച്ച നിലയിലാണ് 180 മില്ലി ലിറ്ററിന്റെ 30 കുപ്പി മാഹി മദ്യം കണ്ടെടുത്തത്. കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ പി. ഷിംനയുടെ നേതൃത്വത്തിൽ നടത്തിയ ഈ പരിശോധനയിൽ ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ യു. ഷാജി, പി. അനീഷ്കുമാർ എന്നിവരും പങ്കെടുത്തു. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു വരികയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Read Moreകല്ലറയിലെ ‘ദുരൂഹ മൃതദേഹം’: 2015ൽ സംസ്കരിച്ചയാളുടെ ബന്ധുക്കൾ ഇന്നെത്തും
ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ പായിൽ പൊതിഞ്ഞനിലയിൽ “മൃതദേഹം’ കണ്ടെത്തിയ സംഭവത്തിൽ കരിക്കോട്ടക്കരി പോലീസും പള്ളി അധികൃതരും അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്കരിക്കാനായി 38-ാം നമ്പർ പൊതുകല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കം ചെയ്ത രീതിയിൽ ഒരു മൃതദേഹവും പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്നു തോന്നിക്കുന്ന മറ്റൊന്നും കണ്ടെത്തിയത്. ക്രിസ്ത്യൻ ആചാരപ്രകാരം പായിൽ പൊതിഞ്ഞു മൃതദേഹങ്ങൾ സംസ്കരിക്കാറില്ലാത്തതിനാൽ പള്ളി അധികൃതർ അപ്പോൾത്തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 11 വർഷത്തിനുശേഷമാണ് ഈ കല്ലറ ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി തുറക്കുന്നത്. നേരത്തെ 2006 ലും 2015ലും കല്ലറയിൽ സംസ്കാരം നടത്തിയിട്ടുണ്ട്. ഈ രണ്ട് കുടുംബങ്ങളെയും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഒരു കുടുംബം ഇപ്പോഴും ഇടവകയിൽ തന്നെയുണ്ട്. 2015ൽ സംസ്കരിച്ചയാളുടെ ബന്ധുക്കൾ ഇപ്പോൾ നാട്ടിലില്ല. ഇവർ ഇന്നു സ്ഥലത്തെത്തും. ഇവരിൽനിന്നു കൂടി തെളിവെടുത്തശേഷമായിരിക്കും തുടർനടപടികൾ. സെമിത്തേരിയിൽ…
Read Moreകുടുംബപ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതിന്റെ വിരോധം: ഏഴിലോട് മസ്ജിദിനു നേരേ ആക്രമണം; മൂന്നുപേര്‍ക്ക് കുത്തേറ്റു
പിലാത്തറ: കുടുംബപ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മസ്ജിദ് കമ്മിറ്റിക്കാരോടുള്ള വിരോധത്തില്‍ മസ്ജിദിന് നേരെ ആക്രമണം. മൂന്നുപേര്‍ക്ക് കുത്തേറ്റു. പ്രതി ഏഴിലോട് ബദര്‍ ക്വാർട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന കാസര്‍ഗോഡ് ബേഡഡുക്ക കൊളത്തൂര്‍ സ്വദേശി സിയാദ് അബ്ദുള്ള (31) പരിയാരം പോലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി പത്തേമുക്കാലോടെ ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലാണ് അക്രമം. കത്തിയും കത്രികയും അരിവാളുമായെത്തിയ അക്രമി മസ്ജിദിന്റെ ജനലുകളും ഗ്ലാസ് കാബിനും അടിച്ചു തകര്‍ത്തുകയായിരുന്നു. ഇത് തടയാനുള്ള ശ്രമത്തിനിടയിലാണ് മസ്ജിദിലെ മുഅദ്ദിന് മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീര്‍ അന്ന (47), കെ.എം. സമീര്‍ (37) എന്നിവര്‍ക്ക് കുത്തേറ്റത്. ഇവരെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വാര്‍ട്ടേഴ്സിലെ സിസിടിവി തകര്‍ക്കുകയും ഭാര്യയെയും അയല്‍വാസികളെയും ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് പ്രതിയുടെ ഭാര്യ ആവശ്യപ്പെട്ട പ്രകാരം മസ്ജിദ് കമ്മിറ്റിക്കാര് പ്രശ്നപരിഹാരത്തിനായി ശ്രമിച്ചിരുന്നു.…
Read More