വൈപ്പിൻ: തസ്നി ടീച്ചർക്ക് രതീഷ് മാഷ് , ഹരിമാഷിനു മുഹമ്മദ് ബഷീർ, അയൂബ് മാഷിനു നീനാ സണ്ണി, ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുളള അധ്യാപകർക്കും മറ്റ് സർക്കാർ ജീവനക്കാർക്കും കോവിഡ് വാക്സീൻ എടുക്കാനുള്ള സമയവും സ്ഥലവും അറിയിച്ചുകൊണ്ട് മൊബൈലിൽ ആളുമാറി വന്ന എസ്എംഎസ് സന്ദേശങ്ങളാണിവ. മെസേജ് ലഭിച്ചയാളും മെസേജിൽ പറയുന്നയാളും തമ്മിൽ പരസ്പരം അറിയുന്നവർ പോലുമല്ല. ഇതു കണ്ട് പല അധ്യാപകരും ജീവനക്കാരും ആദ്യം സംശയത്തോടെ നെറ്റി ചുളിച്ചെങ്കിലും പിന്നീട് അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും സാമൂഹ്യ മാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ പലരും ഇതു സംബന്ധിച്ച് പോസ്റ്റിട്ടതോടെ സംഭവം എന്താണെന്ന് വ്യക്തമായത്. കഴിഞ്ഞ രണ്ട് ദിവസമായി ജീവനക്കാരുടെ മൊബൈലുകളിൽ എത്തിക്കൊണ്ടിരിക്കുന്ന ഇത്തരം തെറ്റായ സന്ദേശങ്ങൾ സംബന്ധിച്ച് ചിലർ ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അത് കുഴപ്പമില്ല നിങ്ങൾ സ്വന്തം തിരിച്ചറിയിൽ കാർഡുമായി പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് എത്തിയാൽ മതിയെന്നായിരുന്നു മറുപടി.…
Read MoreCategory: Kochi
നിയന്ത്രണം വിട്ട് പുലർച്ചെ മെട്രോ തൂണിൽ ബൈക്കിടിച്ച് കയറി യുവാക്കൾക്ക് പരിക്ക്; സംഭവം നടന്ന ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൊച്ചി: എറണാകുളം എളംകുളത്ത് ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്കു ദാരുണാന്ത്യം. കടവന്ത്ര കെ കോളനി നിവാസികളായ ചാത്തേടത്ത് വേണുവിന്റെ മകന് വിശാല്‍(25), പല്ലുമുറ്റം സുരേന്ദ്രന്റെ മകന് സുമേഷ്(24) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മെട്രോ തൂണിലിടിച്ചാണ് അപകടമുണ്ടായതെന്ന് കടവന്ത്ര പോലീസ് പറഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ പോകുംവഴിയായിരുന്നു അപകടം നടന്നത്. സുമേഷാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അപകടംകണ്ട് ഓടിക്കൂടിയവര്‍ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയന്ത്രണംവിട്ട ബൈക്ക് മെട്രോ തൂണിൽ ഇടിച്ചതാകാമെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് ടെസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനുംശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
Read Moreദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഒന്നും കണ്ടെത്താനായില്ല; പ്രോസിക്യൂഷൻ നൽകിയ ഹർജി തള്ളി
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി വിചാരണ കോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും കണ്ടെത്താൻ സാധിച്ചില്ലെന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപ് കോടതിയിൽ വാദിച്ചു. ഇത് കൂടി പരിഗണിച്ചാണ് ഹർജി തള്ളിയത്. സാക്ഷികളായുള്ളവരെക്കൊണ്ട് മൊഴി മാറ്റാൻ ദിലീപ് ശ്രമിച്ചുവെന്നും കേസിൽ അവരെ ഭീഷണിപ്പെടുത്തിയാണ് ഇത് സാധിച്ചതെന്നും ഇതൊക്കെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷന് ഹര്‍ജിയിൽ പറഞ്ഞിരുന്നത്.
Read Moreകെഎസ്ആര്ടിസിസ്ഥലംമാറ്റം; ലിസ്റ്റില്‍ വീണ്ടും അപാകതകൾ; ജീവനക്കാര്കൂട്ടത്തോടെ കോടതിയിലേക്ക്
കൊച്ചി: സ്ഥലംമാറ്റം നടപടികളെത്തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് പിന്നാലെ വിടുതല്‍ ഉത്തരവ് കൈപ്പറ്റാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ടത്തോടെ കോടതിയിലേക്ക്. അന്തിമ ലിസ്റ്റ് പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോഴും കരട് ലിസ്റ്റില്‍ നിന്നു കാര്യമായ മാറ്റമില്ലാതെ പുറത്തിറക്കിയ ലിസ്റ്റില്‍ വീണ്ടും അപാകതകളുണ്ടെന്നു ജീവനക്കാര്‍ പറയുന്നു. കരട് ലിസ്റ്റ് പുറത്തുവന്നതിനു പിന്നാലെ പരാതിയുമായി സമീപിച്ച ഭൂരിഭാഗം പേരുടെ ആവശ്യങ്ങളും പരിഹരിക്കാതെയാണ് അന്തിമ ലിസ്റ്റും പുറത്തിറക്കിയിട്ടുള്ളത്. ഇതിനു പിന്നാലെ ജീവനക്കാരുടെ വിടുതല്‍ ഉത്തരവും ഡിപ്പോകളിലെത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതെ ഇത് കൈപറ്റില്ലെന്ന നിലപാടിലാണിവര്‍. ഇതോടെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജീവനക്കാരുടെ പ്രതിഷേധം കനത്തതോടെ വീഴ്ചകള്‍ സോഫ്റ്റ്വേർ സംവിധാനത്തിന്റെ സഹായത്തോടെ മൂന്നു മാസത്തിനുള്ളില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണു കെഎസ്ആര്‍ടിസിയുടെ പുതിയ ഉത്തരവ്. അപാകതകള്‍ പരിശോധിച്ച് അര്‍ഹരായവരെ മാതൃയൂണിറ്റില്‍ തുടരുന്നതിന് അവസരം ഒരുക്കുമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന തലത്തില്‍ 3,013 കണ്ടക്ടര്‍മാരെയും 1665…
Read Moreബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്; വി പൂജാരിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. പ്രതിയെ കൊച്ചിയിലെത്തിക്കാനുള്ള പ്രൊഡക്ഷന്‍ വാറണ്ട് ലഭിച്ചതിനെത്തുടര്‍ന്നു തുടര്‍നടപടികളും വേഗത്തിലാക്കിയിരിക്കുകയാണ് അധികൃതര്‍. മാര്‍ച്ച് എട്ടിനു കൊച്ചിയിലെത്തിക്കാനാണു എറണാകുളം എസിജെഎം കോടതി അനുമതി നല്‍കിയിട്ടുള്ളത്. പ്രോഡക്ഷന്‍ വാറണ്ട് പരപ്പന അഗ്രഹാര സൂപ്രണ്ടിനു മെയില്‍ മുഖാന്തിരവും പോസ്റ്റ് വഴിയും അയച്ചതായും അധികൃതര്‍ വ്യക്തമാക്കി. മൂന്നു കേസുകളാണ് രവി പൂജാരിക്കെതിരേ കേരളത്തിലുള്ളത്.കൊച്ചിയിലെ വെടിവയ്പ്പു കേസിനു പുറമേ കാസര്‍ഗോഡ് ജില്ലയിലാണു മറ്റു രണ്ടു കേസുകളുള്ളത്. ഇവയും വെടിവയ്പ്പുമായി ബന്ധപ്പെട്ടുള്ളതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ടാണു കസ്റ്റഡിയില്‍ വിട്ടുലഭിക്കുകയെങ്കിലും മറ്റു കേസുകളിലും ഇയാളെ ചോദ്യം ചെയ്യും. ഇതിനായി ചോദ്യാവലി തയാറാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. നൂറിലധികം ചോദ്യങ്ങളാണു തയാറാക്കിയിട്ടുള്ളത്. ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകള്‍ പ്രതിക്കറിയാമെന്നാണു അധികൃതര്‍ പറയുന്നത്. ഇംഗ്ലീഷിലാകും…
Read Moreകടൽ തീറെഴുതിയത് എംഎൽഎ യുടെ അറിവോടെ; ഇഎംസിസി കമ്പനിയുടെ ഡയറക്ടറായ ഷിജു വർഗീസ് എംഎൽഎയുടെ അടുപ്പക്കാരനാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ്
വൈപ്പിൻ: ഇടതു സർക്കാർ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് കടൽ വിദേശകുത്തകകൾക്ക് തീറെഴുതി എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഞാറക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയും വലയുമായി എംഎൽഎയുടെ ഞാറക്കലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കരാർ ഒപ്പുവെച്ചത് എസ്. ശർമ എംഎൽഎയുടെ അറിവോടെയാണെന്നും ഇഎംസിസി കന്പനിയുടെ ഡയറക്ടറായ ഷിജു വർഗീസ് എംഎൽഎയുടെ അടുപ്പക്കാരനാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ചിൽ ആവശ്യപ്പെട്ടു. ഭാരവണ്ടിയിൽ വഞ്ചിയുമായെത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് എംഎൽഎ ഓഫീസിനു മുന്നിൽ തടഞ്ഞു. തുടർന്ന് സംസ്ഥാനപാതയിൽ കുത്തിയിരുന്ന് റോഡ് തടയാൻ ശ്രമിച്ചതോടെ സിഐ പി.എസ്. ധർമജിത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിധിൻ ബാബു നേതൃത്വം…
Read More“ജീവജലത്തിന് ഒരു മണ്‍പാത്രം’ ഇനി ലോകരാജ്യങ്ങളിലേക്കും; വേനൽ ചൂടിൽ കുടിവെള്ളത്തിനായി ഇനി പരക്കം പായേണ്ടി വരില്ല
കടുങ്ങല്ലൂർ: വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹജലം ഉറപ്പാക്കുന്ന “ജീവജലത്തിന് ഒരു മണ്‍പാത്രം’ പദ്ധതിയിൽ ഇനി ലോകരാജ്യങ്ങളും പങ്കാളിയാകുന്നു. ഗാന്ധിജിയുടെ മഹാരാഷ്ട്ര വാർദ്ധയിലെ സേവാഗ്രാം ആശ്രമത്തിലെത്തുന്ന വിദേശ രാജ്യ പ്രതിനിധികൾക്കും സന്ദർശകർക്കും ഇനി മുതൽ കുടിവെള്ളം സംഭരിച്ചു വയ്ക്കാനുള്ള മണ്‍പാത്രങ്ങൾ കൈമാറും. വേനൽച്ചൂടിൽ ജലസ്രോതസുകൾ മിക്കതും വറ്റുന്നതോടെ കുടിവെള്ളത്തിനായി തലങ്ങും വിലങ്ങും പറന്ന് പക്ഷികൾ തളർന്ന് വീണു മരിക്കുന്നു. ഇതിനു പരിഹാരമെന്നോണം വർഷങ്ങളായി പക്ഷികൾക്ക് കുടിവെള്ളം സംഭരിച്ചു വയ്ക്കാനുള്ള മണ്‍പാത്രങ്ങൾ സൗജന്യമായി ശ്രീമൻ നാരായണൻ “എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ’ മിഷൻ വഴി വിവിധ ജില്ലകളിൽ വിതരണം ചെയ്തുവരുന്ന പദ്ധതിയാണിത്. ഈ മാർച്ചു മുതൽ അടുത്ത മാർച്ചു വരെ ഒരു വർഷത്തേക്കാണ് സേവാഗ്രാമിൽ നിന്നു പാത്രങ്ങൾ വിതരണം ചെയ്യുന്നത്.കഴിഞ്ഞ വർഷം സ്കൗട്സ് ആൻഡ് ഗൈഡ്സിലെ ഒരു ലക്ഷം വിദ്യാർത്ഥികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിച്ചു. ലക്ഷക്കണക്കിന്…
Read Moreമുങ്ങിമുങ്ങി നടക്കുന്നവരെ പൊക്കി പൊക്കി പോലീസ്; 15 വർഷം ഒളിവിൽ കഴിഞ്ഞയാളെ പൊക്കി ആലുവ പോലീസ്; രണ്ടാഴ്ചയ്ക്കുള്ളിൽ പൊക്കിയത് 10 പേരെ…
ആലുവ: വർഷങ്ങളായി പോലീസിനെ വെട്ടിച്ച് മുങ്ങിനടന്ന പ്രതികൾ പിടിയിൽ. പതിനഞ്ചു വർഷമായി ഒളിവിലായ ചൂർണിക്കര അശോകപുരം പറപ്പാലിൽ വീട്ടിൽ അനിൽ കുമാർ(44), എട്ട് വർഷമായി ഒളിവിലായിരുന്ന മാവേലിക്കര പള്ളിപ്പാട്ട് കുന്നറ വീട്ടിൽ സൂരജ് (35) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. അനിൽകുമാർ 1998ൽ അശോകപുരം സ്വദേശിയെ മർദിച്ചവശനാക്കിയ ശേഷം ഇരുചക്രവാഹനം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. 2002 ൽ ആലുവ മജിസ്ട്രേറ്റ് കോടതി മൂന്നു വർഷം ശിക്ഷിച്ചു. ഇയാൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കോടതി ശിക്ഷ ഒരു വർഷമായി കുറവ് ചെയ്തു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കൊല്ലം കോഴിവിള ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. 2012 ൽ കേസിൽ ഉൾപ്പെട്ട വാഹനം ചിത്രീകരിച്ച വീഡിയോ ഗ്രാഫറെ ആക്രമിച്ച കേസിലെ പ്രതിയാണ് സൂരജ്. കോടതി നടപടിക്കിടയിൽ ഒളിവിൽ പോവുകയായിരുന്നു ഇയാൾ. മുങ്ങി നടക്കുന്നവരെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി കെ.…
Read Moreഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരായ പീഡനപരാതി വ്യാജമെന്ന് പോലീസ്! ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് പ്രദീപ് കുമാര്‍
കൊച്ചി: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ തന്നെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ആരോഗ്യപ്രവര്‍ത്തക നല്കിയ പരാതി വ്യാജമാണെന്ന് കണ്ടെത്തിയെന്നും ഇവര്‍ക്കെതിരേ കേസെടുക്കുമെന്നും പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ബെഞ്ച് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. മാധ്യമങ്ങള്‍ കേസ് സെന്‍സേഷണലാക്കിയത് കോവിഡ് കാലത്ത് രാപകല്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന നടപടിയായിപ്പോയെന്ന് സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കള്ളപ്പരാതി നല്‍കിയതെന്ന് ആരോഗ്യപ്രവര്‍ത്തക നല്കിയ സത്യവാങ്മൂലവും പ്രതി ഹര്‍ജിക്കൊപ്പം ഹാജരാക്കിയിരുന്നു. തുടര്‍ന്ന് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. ഇതനുസരിച്ചു നല്കിയ റിപ്പോര്‍ട്ടിലാണ് പരാതി വ്യാജമാണെന്ന് പറയുന്നത്. ഇതു കോടതി രേഖപ്പെടുത്തി. ആരോഗ്യപ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്ന് 2020 സെപ്റ്റംബര്‍ ഏഴിന് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.…
Read Moreശാസ്ത്രീയ പരിശോധന നടത്തും, പ്രതികളെ പൊക്കും; സിനിമാ സെറ്റിലെ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം
ആലുവ: കടമറ്റം നന്പ്യാരുപടിയിൽ സിനിമാ സെറ്റ് കത്തിനശിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതായി റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് അറിയിച്ചു. പുത്തൻ കുരിശ് ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണ നടത്തുക. കത്തിപ്പോയ സെറ്റ് പ്രത്യേക പോലീസ് സംഘം സന്ദർശിച്ചു. ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. സംഭവസ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും. പോലിസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് എസ്പി കെ. കാർത്തിക് പറഞ്ഞു. യുവ സംവിധായകനായ എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണ വീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റ് ആണ് ശനിയാഴ്ച കത്തി നശിച്ചത്. ആളൊഴിഞ്ഞ പ്രദേശത്ത് സജീകരിച്ചിരുന്ന സിനിമ സെറ്റ് കത്തിയപ്പോൾ സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല.
Read More