തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read MoreCategory: Kochi
വാടക വീടിന് തീയിട്ട് ഗൃഹനാഥൻ; പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; പിന്നീട് തൂങ്ങി മരിച്ച് വയോധികൻ
തൃപ്പൂണിത്തുറ: വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. വീടിനകത്തുണ്ടായിരുന്ന മകന് ചെറിയ പൊള്ളലേറ്റു. എരൂർ പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശൻ (59) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാൾ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയൽക്കാരെത്തി തീകെടുത്തുകയായിരുന്നു. തീപിടിച്ച വീടിനോട് തൊട്ടു ചേർന്നുള്ള മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. ഇതേ സമയം പ്രകാശൻ പുറത്ത് മരത്തിൽ തൂങ്ങുകയായിരുന്നു. ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടർന്ന് വീട്ടിൽനിന്നും മാറിതാമസിക്കുകയാണ്. ചെറിയ പൊള്ളലേറ്റ മകൻ കരുൺ (16) ആശുപത്രിയിൽ ചികിത്സ തേടി. ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Read Moreപാതിവില തട്ടിപ്പ് കേസ്; ആരോപണ വിധേയരായ മറ്റ് രാഷ്ട്രീയക്കാരുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ആരോപണവിധേയരായ മറ്റ് രാഷ്ട്രീയക്കാരുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇന്നലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 10.15ന് എത്തിയ രാധാകൃഷ്ണന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് രണ്ടോടെയാണ് മടങ്ങിയത്. കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന് 42 കോടി രൂപ നല്‍കിയതായി എ.എന്‍. രാധാകൃഷ്ണന് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചതായാണ് വിവരം. അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എ.എന്‍. രാധാകൃഷ്ണന് പ്രസിഡന്റായ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍) സൊസൈറ്റി 42 കോടി രൂപ നല്‍കിയതായി നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടിന്റെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണനെ ചോദ്യം ചെയ്തത്. സൈന്‍ സൊസൈറ്റി വഴി പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പണം മടക്കി നല്കികൊണ്ടിരിക്കുകയാണെന്ന് രാധാകൃഷ്ണന് പറഞ്ഞു. കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ രാധാകൃഷ്ണന് കഴിഞ്ഞമാസം ക്രൈംബ്രാഞ്ച്…
Read Moreഎറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് ആഴ്ചയിൽ മൂന്നു ദിവസമാക്കും; പ്രഖ്യാപനം ഉടൻ
കൊല്ലം: എറണാകുളം-വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് ട്രെയിൻ (16361/16362) ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുന്നത് റെയിൽവേയുടെ പരിഗണനയിൽ. ആദ്യം ഈ ട്രെയിൻ ആഴ്ചയിൽ ഒരു ദിവസമാണ് ഓടിയിരുന്നത്. അന്ന് ശനി എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഞായർ വേളാങ്കണ്ണിയിൽ എത്തി അന്നുതന്നെ അവിടുന്ന് തിരിച്ച് തിങ്കൾ എറണാകുളത്ത് എത്തുന്നതായിരുന്നു സർവീസ്. ആറ് മാസങ്ങൾക്ക് മുമ്പാണ് ഈ ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമാക്കിയത്. തിങ്കൾ, ശനി ദിവസങ്ങളിലാണ് ഇപ്പോൾ എറണാകുളത്ത് നിന്ന് വേളാങ്കണ്ണിക്ക് പോകുന്നത്. വേളാങ്കണ്ണിയിൽ നിന്ന് എറണാകുളത്തിനുള്ള ട്രെയിൻ ചൊവ്വ, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് വേളാങ്കണ്ണിക്ക് പോകുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രം സർവീസ് നടത്തുന്നതിനാൽ ട്രെയിനിൽ മധ്യകേരളത്തിൽ നിന്ന് വേളാങ്കണ്ണിക്ക് പോകുന്നവർക്ക് ആവശ്യത്തിന് സീറ്റുകൾ ലഭിക്കാത്ത അവസ്ഥയുണ്ട്. മാത്രമല്ല എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം…
Read Moreടൈപ്പ് വണ്‍ പ്രമേഹ രോഗികൾക്കുള്ള മിഠായി പദ്ധതി; ഇതുവരെ കൈത്താങ്ങായത് 1,908 കുട്ടികള്‍ക്ക്
കൊച്ചി: ടൈപ്പ് വണ്‍ പ്രമേഹ രോഗം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പരിചരണം നല്‍കുന്നതിന് ആരംഭിച്ച സമഗ്ര സാമൂഹികാധിഷ്ഠിത ചികിത്സാ സഹായമായ “മിഠായി പദ്ധതി ‘ലൂടെ ഇതുവരെ കൈത്താങ്ങായത് 1,908 കുട്ടികള്‍ക്ക്. സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന് എന്നിവ മുഖേനയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ടൈപ്പ് 1 പ്രമേഹരോഗം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യം , ചികിത്സ, ഭക്ഷണകാര്യ ഉപദേശങ്ങള്‍, പരിരക്ഷ എന്നിവ മിഠായി പദ്ധതിയിലൂടെ ലഭിക്കും. കുട്ടികള്‍ക്ക് കൗണ്‍സലിംഗും മാതാപിതാക്കള്‍ക്ക് പരിശീലനവും മറ്റു സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുമടക്കം ആറുഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഒരു ബൃഹത് പദ്ധതികൂടിയാണിത്. ടൈപ്പ് 1 പ്രമേഹം ബാധിച്ച 18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് സേവനം ലഭിക്കുന്നത്. പ്രത്യേക സോഫ്ട് വെയര്‍ (www.mittayi.org) വഴിയാണ് രജിസ്ട്രേഷനും തുടര്‍ നടപടികളും സ്വീകരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ,…
Read Moreസംവിധായകര്‍ പ്രതിയായ ഹൈബ്രിഡ് കഞ്ചാവ് കേസ്;ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിന് എക്സൈസിന്റെ നോട്ടീസ്
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ് സിനിമകളുടെ സംവിധായകരും സുഹൃത്തും പിടിയിലായ കേസില്‍ ഫ്ളാറ്റ് ഉടമ പ്രമുഖ ഛായാഗ്രാഹനായ സമീര്‍ താഹിര്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി എക്സൈസ് ഇന്ന് നോട്ടീസ് നല്‍കും. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. കഴിഞ്ഞ ഞാറാഴ്ച പുലര്‍ച്ചെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംവിധായകരായ എറണാകുളം തോപ്പുംപടി സ്വദേശി ഖാലിദ് റഹ്മാന് (35), തൃശൂര്‍ പൊന്നാനി സ്വദേശി അഷ്റഫ് ഹംസ(46), കൊച്ചിയില്‍ താമസിക്കുന്ന ഷാലിഹ് മുഹമ്മദ് (35) എന്നിവരെ സമീര്‍ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിന് സമീപത്തുള്ള പൂര്‍വ്വ ഗ്രാന്‍ഡ് ബെയിലെ ഫ്ളാറ്റില്‍നിന്നാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത് ഉപയോഗിക്കാനുള്ള വസ്തുക്കളും പിടിച്ചെടുക്കുകയും ഉണ്ടായി. കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും പിടിയിലായതും. ഖാലിദ് റഹ്മാന്റെയും അഷ്റഫ് ഹംസയുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എക്സൈസിന്റെ…
Read Moreഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ അറസ്റ്റിലായ കേസ്; കഞ്ചാവ് എത്തിച്ച കൊച്ചിസ്വദേശിക്കായി അന്വേഷണം
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ് സിനിമകളുടെ സംവിധായകരും സുഹൃത്തും പിടിയിലായ സംഭവത്തില്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചു നല്കിയ കൊച്ചി സ്വദേശിക്കായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.ഇയാളെ കൂടി കസ്റ്റഡിയിലെടുത്ത ശേഷമാകും പ്രതികളെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുക. കഞ്ചാവ് കണ്ടെടുത്ത ഫ്ളാറ്റിന്റെ ഉടമസ്ഥനായ പ്രമുഖ ഛായഗ്രാഹകന്‍ സമീര്‍ താഹിറിനെ നോട്ടീസ് നല്കി വിളിപ്പിക്കും. പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് എറണാകുളം തോപ്പുംപടി സ്വദേശി ഖാലിദ് റഹ്മാന് (35), തൃശൂര്‍ പൊന്നാനി സ്വദേശി അഷ്റഫ് ഹംസ(46), കൊച്ചിയില്‍ താമസിക്കുന്ന ഷാലി മുഹമ്മദ് (35) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രമുഖ ഛായഗ്രാഹനായ സമീര്‍ താഹിറിന്റെ എറണാകുളം ഗോശ്രീപാലത്തിന് സമീപത്തുള്ള പൂര്‍വ ഗ്രാന്‍ഡ് ബെയിലെ ഫ്ളാറ്റില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടോയെയാണ് മൂവരെയും പിടികൂടിയത്. പ്രതികളില്‍ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത്…
Read Moreഹൈക്കോടതി തകര്‍ക്കുമെന്ന ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു; സുരക്ഷ ശക്തമാക്കി
കൊച്ചി: ഹൈക്കോടതി സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്ന വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11 ഓടെ ഹൈക്കോടതി ഓഫീസിലെ മെയിലിലേക്ക് മദ്രാസ് ടൈഗേഴ്സ് എന്ന മെയിലില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ഹൈക്കോടതി പരിസരത്ത് ആര്‍ഡിഎക്സ് വച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് മൂന്നിന് ബോംബ് പൊട്ടുമെന്നുമായിരുന്നു ഭീഷണി. മെയില്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഹൈക്കോടതി അധികൃതര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം കൈമാറി. വൈകാതെ പോലീസ് സംഘവും കൊച്ചി സിറ്റി ബോംബ് സ്ക്വാഡും പരിശോധനയ്ക്കെത്തി. മണിക്കുറോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹൈക്കോടതിയുടെ സുരക്ഷ ശക്തമാക്കി.
Read Moreആലുവയിൽ ഫ്ളാറ്റിൽ കവർച്ച; എട്ട് പവനും മൂന്ന് ലക്ഷം രൂപയും കവർന്നു
ആലുവ: ദേശീയപാതയിൽ കമ്പനിപ്പടിയ്ക്ക് സമീപത്തെ അടഞ്ഞുകിടന്ന ഫ്ലാറ്റ് സമുച്ചയത്തിലെ അപ്പാർട്ട്മെന്റിൽ വൻ കവർച്ച. ഫെഡറൽ ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ ഗ്രിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ എട്ട് പവനും മൂന്ന് ലക്ഷം രൂപയുമാണ് കവർന്നത്. ഹരിയാന സ്വദേശി കൃഷ്ണകുമാർ ബൻസാലിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്. ആലുവയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ബെൻസാൽ വിവാഹ ആവശ്യത്തിനായി 12ന് നാട്ടിലേക്ക് പോയതാണ്. ചൊവ്വാഴ്ച അർദ്ധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. ആലുവ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ കുടുംബവുമായി ബന്ധമുണ്ടായിരുന്ന ഒരു നേപ്പാളി സ്വദേശിയായ സഹായിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Read Moreകൊച്ചിയിൽ 5 കിലോ കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍; നഗരം കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി
കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. വില്പയ്ക്കെത്തിച്ച അഞ്ചു കിലോ കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍. ഒഡീഷ സ്വദേശി ദുര്യാതന മാലിക് (30), മരട് കൊട്ടാരത്തില്‍ സച്ചിന്.കെ. ബിനു(24) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് 5.150 കിലോ കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായ സച്ചിന് നഗരം കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. സച്ചിന് ഓര്‍ഡര്‍ ചെയ്ത പ്രകാരം ദുര്യാതന മാലിക് ഒഡിഷയില്‍നിന്നും ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവ് സച്ചിന് കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.
Read More