തുറവൂർ: രണ്ട് ചലച്ചിത്ര അവാർഡുകൾ തുറവൂരിനു സമ്മാനിച്ച് ദമ്പതികൾ. തുറവൂർ വളമംഗലം സ്വദേശി ശ്യാം പുഷ്കറും ഭാര്യ ഉണ്ണിമായയുമാണ് അപൂർവ നേട്ടം കൈവരിച്ചത്. “ജോജി’എന്ന സിനിമയിലൂടെ ശ്യാം പുഷ്കർ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരമാണു നേടിയത്. അതേ സിനിമയിലെ മികച്ച അഭിനയത്തിലൂടെ ഉണ്ണിമായ മികച്ച സഹനടിക്കുള്ള അവാർഡും കരസ്ഥമാക്കി. ഒരേ സിനിമയിലൂടെ ഭാര്യയും ഭർത്താവും സംസ്ഥാന അവാർഡ് നേടുന്നതു ചരിത്രത്തിലെ തന്നെ അപൂർവ സംഭവമായി വിലയിരുത്തപ്പെടുന്നു. തുറവൂരിൽ പ്രവർത്തിച്ചിരുന്ന ഫോട്ടോ സ്റ്റുഡിയോ ഉടമയുടെ ജീവിതത്തിലെ ഒരു സംഭവം ആധാരമാക്കി എഴുതിയ “മഹേഷിന്റെ പ്രതികാരം’ തിരക്കഥയിലൂടെ ശ്യാം പുഷ്കറിന് നേരത്തേ സംസ്ഥാന അവാർഡും ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. തുറവൂർ പഞ്ചായത്ത് പത്താം വാർഡിൽ സുരഭില വീട്ടിൽ പുഷ്കരന്റെയും റിട്ട. പോസ്റ്റ്മാസ്റ്റർ ഗീത പുഷ്കരന്റെയും മകനാണ് ശ്യാം പുഷ്കർ.
Read MoreCategory: Kochi
‘പോലീസ് സമചിത്തതയോടെ പെരുമാറണം’; പനങ്ങാട് പോലീസ് ഇൻസ്പെക്ടർക്ക് താക്കീത് നൽകി മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: പ്രകോപനം ഉണ്ടാവുന്ന സന്ദർഭങ്ങളിൽ പോലും സമചിത്തത കൈവിടാതെ സംയമനത്തോടെ പോലീസ് പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നവരോട് നല്ല രീതിയിൽ പെരുമാറണമെന്നത് പോലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാഗമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. നെട്ടൂർ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിശദീകരണം.വാടക വീടിന്റെ ഉടമസ്ഥനുമായുള്ള തർക്കത്തെ തുടർന്നാണ് പരാതിക്കാരി ഭർത്താവിനൊപ്പം എറണാകുളം പനങ്ങാട് പോലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ഇൻസ്പെക്ടർ ഇരുകക്ഷികളെയും വിളിച്ചുവരുത്തി സംസാരിച്ചു. ഇതിനിടയിൽ അതിരൂക്ഷമായ ഭാഷയിൽ ആക്രോശിച്ച ഇൻസ്പെക്ടർ തന്നെ സ്റ്റേഷനിൽനിന്ന് ഇറക്കിവിട്ടതായി പരാതിക്കാരി വ്യക്തമാക്കുന്നു. കമ്മീഷൻ എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണറിൽനിന്നു റിപ്പോർട്ട് വാങ്ങി. പരാതിയിൽ പനങ്ങാട് ഇൻസ്പെക്ടർക്ക് താക്കീത് നൽകിയെന്നും പരാതിക്കാരി സിവിൽ കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്ക് കോടതി മുഖാന്തിരം പരിഹാരം കാണാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിയും റിപ്പോർട്ടും…
Read Moreപി.ടിയുടെ മരണത്തെ മുഖ്യമന്ത്രി ആഘോഷമായി കണ്ടു; തൃക്കാക്കരയിൽ വിജയം ഉറപ്പാണെന്ന് ഉമ തോമസ്
കൊച്ചി: പി.ടി. തോമസിന്റെ മരണത്തെമരണത്തെ മുഖ്യമന്ത്രി ആഘോഷമായി കണ്ടെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയും പി.ടി. തോമസിന്റെ ഭാര്യയുമായ ഉമ തോമസ്. അദ്ദേഹത്തിന്റെ മരണത്തെ സൗഭാഗ്യമെന്ന് മുഖ്യമന്ത്രി പരാമർശിച്ച സാഹചര്യം പോലും ഉണ്ടായിയെന്നും ഉമ തോമസ് പറഞ്ഞു. തൃക്കാക്കരയിൽ തനിക്ക് വിജയം ഉറപ്പാണെന്ന് ഉമ വ്യക്തമാക്കി. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ ജോ ജോസഫിന്റെ ഭാര്യയോടൊപ്പമാണെന്ന് താനെന്നും ഉമ തോമസ് പറഞ്ഞു. തനിക്കെതിരെയും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Read Moreപട്ടാളത്തിൽ ജോലി വാഗ്ദാനം നൽകി തട്ടിയത് കോടികൾ; തട്ടിപ്പിനു വ്യക്തമായ പ്ലാനിംഗ്; സന്തോഷും സുഹൃത്തും ചേർന്ന് നടത്തിയ തട്ടിപ്പ് പൊളിഞ്ഞതിങ്ങനെ…
അമ്പലപ്പുഴ: പട്ടാളത്തിൽ ജോലി നൽകാം എന്ന വ്യാജേന യുവാക്കളിൽ നിന്നു കോടികൾ തട്ടിയവർ വ്യക്തമായ പ്ലാനിംഗോടെയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നു പോലീസ്. എറണാകുളം, കളമശേരി, പോണേക്കര ഗായത്രി നിവാസിൽ സന്തോഷ് കുമാർ (47), പത്തനംതിട്ട, കുമ്പഴ, വള്ളിപ്പറമ്പ് വീട്ടിൽ സിറിൾ (31) എന്നിവരാണ് അറസ്റ്റിലായത്. വിവിധ ജില്ലകളിലായി ജോലി വാഗ്ദാനം നൽകി യുവാക്കളുടെ സർട്ടിഫിക്കറ്റുകളും ഫോട്ടോയും തിരിച്ചറിയൽ രേഖകളും വാങ്ങി വ്യാജ കോൾ ലെറ്റർ അയച്ച് ബാംഗ്ലൂർ, യുപി മുതലായ സ്ഥലങ്ങളിൽ താമസിപ്പിക്കും. ഇവിടെ റിക്രൂട്ട്മെന്റിന് സമാനമായ രീതിയിൽ സർട്ടിഫിക്കേറ്റ് വെരിഫിക്കേഷനും പരിശീലനവും നടത്തി തിരികെ നാട്ടിലേക്ക് അയയ്ക്കുകയാണ് പതിവ്. ഔദ്യോഗിക അറിയിപ്പുകൾ മേൽവിലാസത്തിൽ അറിയിക്കുമെന്ന ഉറപ്പും നൽകിയാണ് തിരിച്ചയയ്ക്കുന്നത്.പിന്നീട് ഇവരെ ഫോണിൽ വിളിച്ചാൽ കിട്ടാറില്ല. പട്ടാളത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ചേർന്ന് അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലുള്ള 10 ഓളം യുവാക്കളിൽ നിന്നു രണ്ടു വർഷം…
Read Moreപുറംകടലിൽ നിന്ന് കോടികളുടെ ഹെറോയിൻ പിടികൂടിയ സംഭവം; എൻഐഎ കേസ് ഏറ്റെടുത്തേക്കും
കൊച്ചി: ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലിൽ 1,526 കോടി രൂപ വില വരുന്ന 218 കിലോ ഹെറോയിൻ പിടികൂടിയ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുമെന്നു സൂചന. കേസിൽ അറസ്റ്റിലായ 20 പ്രതികളെയും റവന്യൂ ഇന്റലിജൻസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി ഇന്ന് മട്ടാഞ്ചേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. പ്രതികളെ കന്യാകുമാരിയിലടക്കം കൊണ്ടുപോയി തെളിവെടുക്കാനാണ് നീക്കം. പ്രതികളുടെ പാക്ക് ബന്ധവും അന്വേഷിക്കുംഅതേസമയം കേസിലെ പ്രതികൾക്ക് പാകിസ്ഥാൻ ബന്ധം സ്ഥിരീകരിച്ച് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇൻറലിജൻസ് (ഡിആർഐ) കോടതിയിൽ റിമാൻഡ് റിപ്പോർട്ട് നൽകിയതായാണ് വിവരം. തമിഴ്നാട് സ്വദേശികളായ കേസിൽ ഉൾപ്പെട്ടിട്ടുള്ള നാലു പ്രതികൾ പാകിസ്ഥാൻ ശൃംഖലയുടെ ഭാഗമാണെന്നാണ് കണ്ടെത്തൽ. ഇവർ പാകിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ അംഗങ്ങളാണ്. ഇവരിൽ നിന്നു പിടികൂടിയ ഓരോ കിലോ വീതമുള്ള ഹെറോയിൻ പായ്ക്കറ്റുകളിൽ പാകിസ്ഥാനിലെ സ്ഥാപനത്തിന്റെ മേൽവിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ചും…
Read Moreപുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; ചൊവ്വാഴ്ചയ്ക്കുള്ളിൽ വിജയ്ബാബു എത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്
കൊച്ചി: പുതുമുഖ നടിയെ പീഡിച്ച കേസിൽ വിജയ്ബാബു ചൊവ്വാഴ്ചയ്ക്കുള്ളിൽ എത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. വിജയ് ബാബുവിന്റെ അറസ്റ്റിനു തടസമില്ല. ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്തിടത്തും റെഡ് കോർണർ ബാധകമാണ്. പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ ഏതു വിദേശരാജ്യത്ത് തങ്ങുന്നതും നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വിജയ്ബാബു ദുബായിൽനിന്ന് ജോർജിയയിലേക്ക് കടന്നതായാണ് പോലീസിനു ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി കൊച്ചി സിറ്റി പോലീസ് ബന്ധപ്പെട്ടിരിക്കുന്നത്. പാസ്പോർട്ട് റദ്ദാക്കപ്പെട്ടതോടെ ഇപ്പോൾ ഒളിവിൽ കഴിയുന്ന രാജ്യം വിടാൻ ഇയാൾക്ക് കഴിയില്ല. വിദേശ എംബസികളുടെ സഹായത്തോടെ വിജയ് ബാബുവിന്റെ ഇതുവരെയുള്ള യാത്രാവിവരങ്ങൾ പരിശോധിച്ചു പ്രതിയെ കണ്ടെത്തി നാട്ടിൽ എത്തിക്കാനാണു പോലീസിന്റെ നീക്കം. മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ…
Read Moreടെക്കികൾക്കിടയിലെ സുന്ദരിയായ കച്ചവടക്കാരി… എംഡിഎംഎയുമായി കായിക അധ്യാപികയും സംഘവും പോലീസ് പിടിയിൽ
കൊച്ചി: കോളജ് വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ക്കുമിടയില്‍ മാരക ലഹരി മരുന്ന് വില്‍പ്പന നടത്തി വന്നിരുന്ന യുവതി ഉള്‍പ്പെടെ മൂന്നു പേരെ എംഡിഎംഎയുമായി പോലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ വെല്ലിയന്ചേരി കപ്പില്‍ സനില്‍ (27), തിരുവല്ല കുളങ്ങര ഗുരുകൃപയില്‍ അഭിമന്യു (27), തിരുവനന്തപുരം വള്ളക്കടവ് വരാഹം ശിവശക്തിയിൽ അമൃത (26) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍നിന്ന് 28 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.പ്രതികളായ അഭിമന്യുവും അമൃതയും കായികാധ്യാപകരാണ്. കുറച്ചു ദിവസങ്ങളായി ഡാന്‍സാഫ് എസ്ഐ രാമചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Read Moreതദ്ദേശ ഉപതെരഞ്ഞെടുപ്പ് ! എറണാകുളത്ത് നേട്ടം കൊയ്ത് ബിജെപി; തൃപ്പൂണിത്തുറയിൽ എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി
കൊച്ചി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളിൽ ബിജെപി മൂന്നും സ്വന്തമാക്കി. യുഡിഎഫ് രണ്ട്, എൽഡിഎഫ് ഒന്ന് എന്നിങ്ങനെയാണ് മറ്റ് മുന്നണി നില. കൊച്ചി കോര്‍പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പൂണിത്തറ നഗരസഭയിലെ പിഷാരികോവില്‍, ഇളമനത്തോപ്പ്, കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂര്‍, നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗണ്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്നെണ്ണം യുഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡുകളായിരുന്നു. രണ്ടെണ്ണം എല്‍ഡിഎഫിന്റെയും ഒരെണ്ണം എന്‍ഡിഎയുടെയും സിറ്റിംഗ് വാര്‍ഡുകളും. കൊച്ചി കോർപറേഷനിൽ പത്മജ മേനോൻ കൊച്ചി കോര്പറേഷന് എറണാകുളം സൗത്ത് (62) ഡിവിഷനിലേക്ക് നടന്ന ത്രികോണമല്‍സരത്തില്‍ ബിജെപി സ്ഥാനാര്‍ഥി എന്‍ഡിഎ മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോനാണ് വിജയിച്ചത്. ബിജെപിക്ക് 974 വോട്ടും എല്‍ഡിഎഫിനു 328 വോട്ടും യുഡിഎഫിനു 899 വോട്ടുമാണ് ലഭിച്ചത്.…
Read Moreപത്ത് ലക്ഷം രൂപയുടെ ചന്ദനം മോഷ്ടിച്ചത്; എറണാകുളത്ത് പിടിയിലായ ചന്ദനമോഷ്ടാക്കളുടെ വെളിപ്പെടുത്തൽ ഇങ്ങനെ…
കൊച്ചി: പനമ്പിള്ളി നഗറിലെ വാടക വീട്ടില്‍നിന്നു 93കിലോ ചന്ദനം പിടികൂടിയ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി വനംവകുപ്പ് ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വാഴക്കുളം സ്വദേശ സാജു സെബാസ്റ്റ്യന്‍ (53), വയനാട് താമരശേരി സ്വദേശി സിനു തോമസ് (41), ഇടുക്കി അടിമാലി സ്വദേശി നിഷാദ് ശ്രീധരന് (48), ഇടുക്കി ആനവിരട്ടി സ്വദേശി റോയ് ചാക്കോ (55), അടിമാലി സ്വദേശി സാജന് ഗോപി (46) എന്നിവരാണ് പിടിയിലായത്. പത്ത് ലക്ഷം രൂപക്ക് മുകളില്‍ മതിപ്പുവില കണക്കാക്കുന്ന ചന്ദനം എറണാകുളം പനമ്പള്ളിനഗര്‍ സബ്സ്റ്റേഷന് റോഡിലെ വാടകയ്ക്കെടുത്തിരുന്ന വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇടപാട് നടക്കുന്നതിനിടെയാണ് വനംവകുപ്പിന്റെ പെരുമ്പാവൂര്‍ ഫ്ൈളയിംഗ് സ്ക്വാഡ് സംഘം അഞ്ചംഗ സംഘത്തെ പിടികൂടിയത്. ഇടുക്കിയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍നിന്നു ചന്ദനം വെട്ടിയെടുത്തെന്നാണ് അറസ്റ്റിലായവര്‍ നല്‍കിയിരിക്കുന്ന മൊഴി. ഇത് സ്ഥിരീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി…
Read Moreവിജയ് ബാബുവിനെതിരായ യുവനടിയുടെ പീഡനപരാതി; യുഎഇ എംബസിക്ക് അപേക്ഷ നല്കി
കൊച്ചി: പുതുമുഖനടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ഇന്ത്യയിലെ യുഎഇ എംബസിക്ക് അപേക്ഷ നല്കി. വിജയ് ബാബുവിന്റെ നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇഇയാള്ക്കായി നേരത്തെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. ഇതോടെയാണ് അന്വേഷസംഘത്തിന്റെ പുതിയനീക്കം. എംബസി നിര്‍ദേശം ഇന്റര്‍പോളിന് ലഭിച്ചാല്‍ പ്രതിക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാനാകും. കഴിഞ്ഞ ആഴ്ച തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള കോടി വാറണ്ട് ദുബായ് പോലീസിന് നല്‍കിയിരുന്നു.അതിനിടെ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് വിജയ് ബാബു. 18ന് ആണ് ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. അതുവരെ ഒളിവില്‍ തുടരുകയാണ് ഇയാളുടെ ലക്ഷ്യം. കഴിഞ്ഞ 22ന് ആണ് വിജയ് ബാബുവിനെതിരേ പരാതിയുമായി യുവനടി രംഗത്തെത്തിയത്.…
Read More