കൊച്ചി: കര്‍ണാടകയിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളില്‍ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കവളപ്പാറയില്‍ എത്രയോ പേരെ തിരിച്ചു കിട്ടാനുണ്ടതെന്നതൊക്കെ മറന്നു പോയി. കര്‍ണാടകത്തിലെ കാര്‍വാര്‍ എംഎല്‍എ ഇതുവരെ ആ സ്ഥലത്തുനിന്നു മാറിയിട്ടില്ല. മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വാര്‍ത്ത നല്‍കിയും നെഗറ്റീവ് സാധനങ്ങള്‍ പറഞ്ഞും കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതും ശരിയല്ല. ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read MoreCategory: Kochi
കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: അന്വേഷണ സംഘത്തലവനെ മാറ്റി; പി. രാധാകൃഷ്ണന് അന്വേഷണ മേല്‍നോട്ടം
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിന് നേതൃത്വം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാറിനെ സ്ഥലം മാറ്റി. ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹെഡ് ഓഫീസിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. നേരത്തെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന പി. രാധാകൃഷ്ണനാണ് ഇനി കരുവന്നൂര്‍ കേസിന്റെ അന്വേഷണ മേല്‍നോട്ടം. കൊച്ചി സോണല്‍ ഓഫീസില്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റത്തോടെ ഇഡിയുടെ ചെന്നൈ ഓഫീസിലേക്ക് രാധാകൃഷ്ണന് സ്ഥലമാറ്റം ലഭിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചെന്നൈയിലേക്ക് മാറിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ ചെന്നെയില്‍ നിന്ന് ഇനി കൊച്ചിയിലേക്ക് മാറ്റും. ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ഇഡി സംഘമായിരുന്നു. കരുവന്നൂരിന് പുറമെ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ അന്വേഷണം നടക്കുന്ന കിഫ്ബി കേസ്, ഹൈറിച്ച്, പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയും അന്വേഷിച്ചത്…
Read Moreകൊച്ചി മെട്രോ മൂവാറ്റുപുഴയിലേക്ക് നീട്ടണം; എംഡിക്ക് കത്ത് നൽകി മാത്യു കുഴൽനാടൻ എംഎൽഎ
മൂവാറ്റുപുഴ : കൊച്ചി മെട്രോ റെയിൽ മൂവാറ്റുപുഴയിലേക്ക് നീട്ടണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർക്ക് എംഎൽഎ കത്ത് നൽകി. കൊച്ചി മെട്രോ ലൈൻ മൂവാറ്റുപുഴയിലേക്ക് നീട്ടുന്നതിന് സമഗ്രമായ പഠനവും ചർച്ചയും ഉണ്ടാകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കിഴക്കൻ മേഖലയിൽ നിന്നും കൊച്ചിയിലേക്ക് പോകുന്നതിന് ആശ്രയിക്കുന്ന ഏകകേന്ദ്രം മൂവാറ്റുപുഴ പട്ടണം വഴിയുള്ള യാത്ര തന്നെയാണ്. മൂവാറ്റുപുഴ പട്ടണം യാത്രക്ലേശം മൂലം വീർപ്പുമുട്ടുകയാണ്. കൊച്ചിയിൽ നിന്ന് കാക്കനാട്ടേയ്ക്ക് കൊച്ചി മെട്രോ റെയിൽ നീട്ടുന്ന ഈ അവസരത്തിൽ മൂവാറ്റുപുഴയിലേക്ക് റെയിൽ ഗതാഗതം നീട്ടുന്നതിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കുക എന്ന ചിരകാല അഭിലാഷം സഫലീകരിക്കുന്നതിന് കൊച്ചി മെട്രോ ലൈൻ മൂവാറ്റുപുഴയിലേക്ക് നീട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.ഏറ്റവും കൂടുതൽ സാറ്റലൈറ്റ് സിറ്റിയുടെ സാധ്യതയുള്ള നഗരമാണ് മൂവാറ്റുപുഴ. കിഴക്കൻ മേഖല പലപ്പോഴും വികസനകാര്യങ്ങളിൽ…
Read Moreഒരേ നന്പരിലും ഒരേ സീരീസിലും രണ്ട് ലോട്ടറി ടിക്കറ്റ്; മറുപടി കൊടുക്കാതെ ഏജൻസി
മൂവാറ്റുപുഴ : ഒരേ നന്പരിലും ഒരേ സീരീസിലും സംസ്ഥാന സർക്കാരിന്റെ രണ്ട് ലോട്ടറി ടിക്കറ്റ്. ആനിക്കാട് സ്വദേശി ബെന്നി ജോസഫ് എടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലാണ് ഒരേ നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചത്. ബുധനാഴ്ചതോറും നറുക്കെടുക്കുന്ന ലോട്ടറിയുടെ 12 എണ്ണമാണ് മൂവാറ്റുപുഴയിലെ ഔദ്യോഗിക ഏജൻസിയിൽ നിന്ന് ഇദ്ദേഹം വാങ്ങിയത്. ഇതിൽ എഫ്ബി 365694 നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിക്കുകയായിരുന്നു. ഒരേ നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചതോടെ ഇദ്ദേഹം ഏജൻസിയെ സമീപിച്ചങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നു പറയുന്നു. ഒരു കോടിയാണ് ഒന്നാം സമ്മാനം.
Read Moreഓട്ടോ സവാരി നടത്തി മയക്കുമരുന്ന് വില്പന; നാലു രൂപയുള്ള മയക്കുമരുന്ന് ഗുളിക വിറ്റിരുന്നത് 200 രൂപയ്ക്ക്
കൊച്ചി: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്പന നടത്തിയ കേസില്‍ അറസ്റ്റിലായ കാക്കനാട് തുതിയൂര്‍ സ്വദേശി രാഹുല്‍ രമേശ് (30) മയക്കുമരുന്നു ഗുളിക വിറ്റിരുന്നത് വന്‍ തുകയ്ക്ക്. നാല് രൂപ വിലയുള്ള ഒരു മയക്കുമരുന്ന് ഗുളിക ഒന്നിന് 200 രൂപയ്ക്കാണ് ഇയാള്‍ മറിച്ച് വിറ്റിരുന്നത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ്, എറണാകുളം സിറ്റി എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 58 (31 ഗ്രാം) നെട്രോസെപാം ഗുളികകളും ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ ഛര്‍ദ്ദിക്കാതിരിക്കാനുള്ള ഫിനര്‍ഗാന്‍ ആംപ്യൂളുകള്‍, സ്റ്റെര്‍ലിംഗ് വാട്ടര്‍, നിരവധി സിറിഞ്ചുകള്‍, മയക്കുമരുന്ന് ഇടപാട് നടത്താന്‍ ഉപയോഗിച്ച സ്മാര്‍ട്ട് ഫോണ്‍, ഓട്ടോറിക്ഷ എന്നിവയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. മാരക ലഹരിയിലായിരുന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കസ്റ്റഡിയില്‍ എടുക്കാനായത്. ഓട്ടത്തിനിടെ വില്പന ആവശ്യക്കാരെ ഓട്ടോയില്‍ കയറ്റി വണ്ടി…
Read Moreവൈദ്യുതി ബില്ലടയ്ക്കാൻ നിവൃത്തിയില്ല; മരം കയറ്റ തൊഴിലാളി ആത്മഹത്യ ചെയ്തു
കാലടി: വൈദ്യുതി ബില്ലടയ്ക്കാൻ നിവൃത്തിയില്ലാതെ മരം കയറ്റ തൊഴിലാളി ആത്മഹത്യ ചെയ്തു. മഞ്ഞപ്ര ഏഴാം വാർഡിലെ മുളരിപാടം മൂന്നുസെന്റ് കോളനിയിൽ താമസിക്കുന്ന കിളിയേടത്ത് വീട്ടിൽ സുബ്രനാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ കട്ട് ചെയ്യുന്നതിന് വീട്ടിൽ എത്തിയിരുന്നു. 2,376 രൂപയുടെ ബില്ലാണ് സുബ്രന് വന്നിട്ടുള്ളത്. കാലവർഷക്കെടുതി മൂലം കുറേ ദിവസങ്ങളായി സുബ്രന് പണിയില്ലായിരുന്നു. ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ നിയമപരമായി കട്ട് ചെയ്യാതെ നിവൃത്തിയില്ലെന്നാണ് അവർ അറിയിച്ചത്. തുടർന്നുള്ള നിരാശയിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്.
Read Moreഡ്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും വീട്ടുടമയെ കബളിപ്പിച്ച് 13 പവൻ കവർന്നു; പ്രതി പിടിയിൽ
തൃപ്പൂണിത്തുറ: ഡ്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും ഉടമയെ കബളിപ്പിച്ച് 13 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിലായി. എരുമേലി കനകപ്പലം മണ്ണിൽ ഹൗസിൽ സുമിത് ഏബ്രഹാം ചെറിയാനെ(29)യാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡ്രൈവറായി ജോലി ചെയ്തിരുന്ന തൃപ്പൂണിത്തുറ വാലുമ്മേൽ റോഡ് വലിയകുളങ്ങര വീട്ടിൽ പോൾ ജെയിംസിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. കഴിഞ്ഞ ജൂൺ 11ന് രാവിലെ വീട്ടുടമസ്ഥനെ ജോലി സ്ഥലത്താക്കിയ ശേഷം തിരിച്ച് വീട്ടിലെത്തിയ സുമിത് അലമാരിയിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണവും സ്വർണനാണയങ്ങളുമുൾപ്പെടെ 13 പവനോളം സ്വർണം മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാറിൽ നിന്നു ഹിൽപാലസ് ഇൻസ്പെക്ടർ ആനന്ദബാബു, സിപിഒമാരായ കെ.എസ്. ബൈജു, പോൾ മൈക്കിൾ, സൈബർ സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥൻ അരുൺ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.
Read Moreഅച്ഛനെയും മകനെയും റോഡിലൂടെ കാറില്‍ വലിച്ചിഴച്ചു കൊണ്ട് പോയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: അച്ഛനെയും മകനെയും റോഡിലൂടെ കാറില്‍ വലിച്ചിഴച്ചു കൊണ്ട് പോയെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ചിറ്റൂര്‍ ഫെറിക്കു സമീപം കോളരിക്കല്‍ റോഡില്‍ ഞായറാഴ്ച്ച രാത്രി 11 നായിരുന്നു സംഭവം. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെ കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ കുടുംബം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി. പരാതിയില്‍ കാര്‍ ഡ്രൈവര്‍ കറുകച്ചാല്‍ പൂവത്തുംമൂട്ടില്‍ ജോസഫ് ജോണിനെതിരേ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന ജോസഫ് ജോണിന്റെ പരാതിയില്‍ അക്ഷയ്ക്കും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കുമെതിരേയും കേസെടുത്തിട്ടുണ്ട്. ഇരു കേസുകളിലുമാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇരുകൂട്ടരുടെയും വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. പോലീസ് പറയുന്നത് ഇങ്ങനെ അതേസമയം സംഭവത്തെക്കുറിച്ച് ചേരാനല്ലൂര്‍ പോലീസ് പറയുന്നത് ഇങ്ങനെ; സ്കൂട്ടറില്‍ വീട്ടിലേക്ക് വരികെയായിരുന്ന അക്ഷയുടെയും സഹോദരി…
Read Moreമാവോയിസ്റ്റ് നേതാവ് മനോജ് എടിഎസ് കസ്റ്റഡിയില്‍; പണം നല്‍കിയവരെ കണ്ടെത്താന്‍ ശ്രമം
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) പിടിയിലായ മാവോയിസ്റ്റ് നേതാവ് തൃശൂര്‍ ഏവണ്ണൂര്‍ പടിഞ്ഞാറത്തറ വീട്ടില്‍ മനോജി (31)നെ എടിഎസ് വിശദമായി ചോദ്യം ചെയ്യുന്നു. ഇയാളെ ആറു ദിവസത്തേക്കാണ് എടിഎസ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി മാവോയിസ്റ്റ് സംഘത്തിന് സാമ്പത്തിക സഹായം നല്‍കിയത് ആരാണെന്ന കണ്ടെത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ബ്രഹ്മപുരത്തുനിന്ന് സംഘടനാ പ്രവര്‍ത്തനത്തിനും മറ്റുമായി പണം വാങ്ങി മടങ്ങുമ്പോഴായിരുന്നു അറസ്റ്റ്. അതോടൊപ്പം തന്നെ പ്രതി ഉള്‍പ്പെട്ട സംഘം കൈകാര്യം ചെയ്ത ആയുധങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങളും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇയാളുമായുള്ള തെളിവെടുപ്പും വരും ദിവസങ്ങളില്‍ നടക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആവശ്യപ്പെട്ടത്. പ്രതിയുടെ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും എടിഎസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.…
Read Moreസ്വര്‍ണാഭരണ വില്പന; ഇന്ത്യക്കാർക്ക് താല്പര്യം 22 കാരറ്റിനോട്
കൊച്ചി: ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നതില്‍ 80 ശതമാനവും 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍. സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് എച്ച്യുഐഡി നിര്‍ബന്ധമാക്കിയത് 2021 ജൂലൈ മുതലാണ്. 2024 മേയ് 31 അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ ഒട്ടാകെ 36 കോടി 79 ലക്ഷം ആഭരണങ്ങളില്‍ ഹാള്‍ മാര്‍ക്കിംഗ് എച്ച്യുഐഡി മുദ്ര പതിച്ചിട്ടുണ്ട്. 22 കാരറ്റ് ആഭരണങ്ങളിലാണ് ഏറ്റവും കൂടുതല്‍ മുദ്ര പതിപ്പിച്ചിട്ടുള്ളത്. 29 കോടി 15 ലക്ഷം. 8.4 ലക്ഷം 24 കാരറ്റ് ആഭരണങ്ങളില്‍ എച്ച്യുഐഡി മുദ്ര പതിപ്പിച്ചിട്ടുണ്ട് . 23 കാരറ്റ് ആഭരണങ്ങളില്‍ 3. 05 ലക്ഷം, 18 കാരറ്റ് ആഭരണങ്ങളില്‍ 5 കോടി 94 ലക്ഷം, 20 കാരറ്റ് 70.29 ലക്ഷം, 14 കാരറ്റ് 88.59 ലക്ഷം എന്നിങ്ങനെയാണ് എച്ച്യുഐഡി മുദ്ര പതിച്ചിട്ടുള്ളത്. ഈ കാലയളവില്‍ കേരളത്തില്‍ 10 കോടിയോളം ആഭരണങ്ങളില്‍ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒമ്പത് കാരറ്റ് ആഭരണങ്ങള്‍ കൂടി എച്ച്യുഐഡി നിര്‍ബന്ധമാക്കുന്നതിനുള്ള…
Read More