ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി അറസ്റ്റിലായ സംഭവം; എഡിസൺ ഡാർക്ക്നെറ്റിലെ തിമിംഗലം

കൊച്ചി: ഡാര്‍ക്ക്‌നെറ്റിന്‍റെ മറവില്‍ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി എഡിസൺ ഡാർക്ക്നെറ്റിലെ തിമിംഗലമെന്ന് നാഷണല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). എഡിസണെയും സഹായിയെയും എന്‍സിബി വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തിങ്കളാഴ്ച അറസ്റ്റിലായ ഇവരെ ഇന്നലെ കോടതി എന്‍സിബിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. എന്‍സിബി കഴിഞ്ഞദിവസം പിടികൂടിയ മയക്കുമരുന്ന് വില്പന ശൃംഖലയായ “കെറ്റാമെലന്‍’ എന്ന ഡാര്‍ക്ക്‌നെറ്റിന്‍റെ മുഖ്യസൂത്രധാരന്‍ ഇയാളാണ്. ഇയാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്പന നടത്തുന്നുണ്ടെന്നും എന്‍സിബി പറയുന്നു. ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരേയൊരു “ലെവല്‍ 4′ ഡാര്‍ക്‌നെറ്റാണ് കെറ്റാമെലന്‍ എന്നും എന്‍സിബി അറിയിച്ചു. നാല് മാസം നീണ്ട അന്വേഷണംനാല് മാസം നീണ്ട അന്വേഷണമാണ് ലക്ഷ്യം കണ്ടത്. അന്വേഷണത്തില്‍ 1,127 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍,…

Read More

നാൻ പെറ്റ മകനേ… ആ വിളി ഇന്നും കാതിൽ മുഴങ്ങുന്നു;  അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക്  ഏഴ് വര്‍ഷം; വിചാരണ നീളുന്നു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയും പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിദ്യാര്‍ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.45ന് അഭിമന്യുവിന് കുത്തേറ്റത്. പോപ്പുവലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുള്‍പ്പെടെ 26 പ്രതികളെ മൂന്ന് ഘട്ടങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ആദ്യം കുറ്റപത്രം സമര്‍പ്പിച്ച ശേഷം രണ്ട് അനുബന്ധ കുറ്റപത്രങ്ങള്‍ കൂടി അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസിന്‍റെ വിചാരണ അനന്തമായി നീളുകയാണ്. നവംബര്‍ ഒന്നിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് കോടതി ഉത്തരവുണ്ടെങ്കിലും കേസിലെ നിര്‍ണായക സാക്ഷികaളായ 30 പേര്‍ ഇപ്പോള്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാതെ വിചാരണ ആരംഭിച്ചാല്‍ പ്രോസിക്യൂഷന്‍റെ സാക്ഷിവിസ്താരത്തെ ബാധിക്കും. കുറ്റപത്രമടക്കം നിര്‍ണായരേഖകള്‍ കോടതിയുടെ സേഫ് കസ്റ്റഡിയില്‍ നിന്നും നഷ്ടപ്പെട്ടതിന്‍റെ ആശയക്കുഴപ്പവും…

Read More

15 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ

കോതമംഗലം: കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. 15 കിലോയോളം കഞ്ചാവുമായി നാല് പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത് കുമാർ എന്നിവരാണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്. രാത്രി ഒൻപതോടെ വാഹന പരിശോധനയ്‌ക്കിടെ സംശയാസ്പദമായ രീതിയിൽ തങ്കളത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇവരെ കണ്ടതിനെതുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാഗുകളിൽ നിറച്ച കഞ്ചാവ് കണ്ടെത്തിയത്. കോതമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

Read More

റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍ യുവാവ് മരിച്ച സംഭവം; കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം

കൊച്ചി: എറണാകുളത്ത് റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം. കഴിഞ്ഞ 22ന് രാത്രി ട്രെയിലര്‍ ലോറിയില്‍ നിന്ന് റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചാണ് കൊച്ചി സ്വദേശി റോഷന്‍ ആന്‍റണി മരിച്ചത്. ട്രേഡ് യൂണിയനിലെ ആളുകള്‍ രാത്രി വിളിച്ചത് കൊണ്ടാണ് കാര്‍ ഇറക്കാന്‍ റോഷന്‍ പോയതെന്ന് റോഷന്‍ ആന്‍റണിയുടെ ഭാര്യ ഷെല്‍മ പറഞ്ഞു. മുന്‍പും കാര്‍ ഇറക്കാന്‍ യൂണിയന്‍ അംഗങ്ങള്‍ വിളിച്ചിട്ട് റോഷന്‍ പോയിട്ടുണ്ട്. പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കില്‍ അപകടം ഒഴിവായേനെയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഷെല്‍മ പറഞ്ഞു. മൂന്നും ആറും വയസുള്ള കുഞ്ഞുങ്ങളുള്ള കുടുംബത്തിന്‍റെ ഏക വരുമാനം റോഷന്‍റെ ഷോറൂമിലെ ജോലിയായിരുന്നു. “രാത്രി പത്തേകാലോടെയാണ് ഫോണ്‍ വന്നത്. ട്രക്ക് വരുമ്പോള്‍ പോവാറുള്ളതാണ്. കാര്‍ ഇറക്കുന്നത് യൂണിയന്‍കാരാണെന്ന് റോഷന്‍ പറഞ്ഞിട്ടുണ്ട്. പരിശീലനം…

Read More

ക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യം; സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്‍കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നു  മാത്യു കുഴല്‍നാടന്‍ 

കൊച്ചി: കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പക്വത കാണിക്കണം. ക്യാപ്റ്റന്‍, കപ്പിത്താന്‍, കാരണഭൂതന്‍ തുടങ്ങിയ വാക്കുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വെറുക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്‍കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ വിജയം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആത്മവിശ്വാസം അനാവശ്യ ചര്‍ച്ചകള്‍ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. ക്യാപ്റ്റനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതില്‍ രമേശ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചിരുന്നു. തന്‍റെ നേതൃത്വത്തില്‍ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനും കാലാളും ആക്കിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചത്. താന്‍ പറഞ്ഞത് ടീം യുഡിഎഫ് എന്നാണെന്നും തന്നെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്നുമായിരുന്നു വി.ഡി. സതീശന്‍റെ മറുപടി.

Read More

ജസ്റ്റീസ് എ. ബദറുദീന്‍റെ  വീട്ടില്‍ മോഷണം; ആറു പവൻ സ്വര്‍ണാഭരണങ്ങള്‍ കവർന്നു; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം 

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. ബദറുദീന്‍റെ വീട്ടില്‍ മോഷണം. കളമശേരി പത്തടിപ്പാലത്തെ വീട്ടില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മേശയ്ക്കുമുകളില്‍ വച്ചിരുന്ന വളയടക്കം ആറുപവന്‍റെ സ്വര്‍ണമാണ് മോഷണം പോയത്. എ. ബദറുദീന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പോലീസില്‍ മോഷണം സംബന്ധിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിനും 12.30 നും ഇടയിലാണ് മോഷണം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതുള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു.

Read More

തൊഴിലിലെ വ്യത്യസ്തത; ബേബി പുഷ്കിന്  ആദരമെത്തിയത് ദുബായിൽനിന്ന്

വൈപ്പിൻ: നാട്ടിൽ ചെയ്യുന്ന തൊഴിലിന്‍റെ വ്യത്യസ്ത കേട്ടറിഞ്ഞ് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയിലെ കുഴിവെട്ടുകാരി ബേബി പുഷ്കിന് ആദരവ് എത്തിയത് ദുബായിൽനിന്ന്. വ്യത്യസ്തവും ശ്രദ്ധേയവുമായ മേഖലയിൽ തൊഴിൽ ചെയ്യുന്ന വനിതകളെ സംഘടിപ്പിച്ച് ദുബായിലെ മോംസ് @ വേവ് എന്ന സംഘടന ഒരുക്കിയിട്ടുള്ള അമ്മയോടൊപ്പം എന്ന പരിപാടിയിലാണ് ബേബിയെ ആദരിക്കുന്നത്. കഴിഞ്ഞ 50 വർഷമായി സെമിത്തേരിയിൽ കുഴിവെട്ടി ഉപജീവനം നടത്തി വരുന്ന 66 കാരിയായ ബേബി സ്വപ്നത്തിൽ പോലും സങ്കൽപ്പിച്ചിട്ടില്ലാത്ത ഈ യാത്രക്ക് വഴിയൊരുക്കിയത് പള്ളിപ്പുറം ആയക്കോട്ട റസിഡൻസ് അസോസിയേഷനാണ്. ചവിട്ടു നാടക കലാകാരിയായ മോളി കണ്ണമാലി ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച ആറു പേർ കൂടി ആദരവ് ഏറ്റു വാങ്ങാൻ ബേബിക്കൊപ്പമുണ്ട്. യാത്ര, ഭക്ഷണം, താമസം എന്നീ ചെലവുകളെല്ലാം വഹിക്കുന്നതും ഈ സംഘടന തന്നെയാണ്.അബുദാബി, ഷാർജ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 28 ലെ സ്വീകരണത്തിനു…

Read More

കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞു; മണപ്പുറം ക്ഷേത്രം മുങ്ങി; പെരിയാറിൽ ജലനിരപ്പ് പത്തടിയോളം ഉയർന്നു

ആലുവ: അണക്കെട്ടുകളിൽനിന്നും കൂടുതൽ ജലം പെരിയാറിലേക്ക് തുറന്ന് വിട്ടതോടെ ആലുവ ശിവക്ഷേത്രം കാലവർഷത്തിൽ രണ്ടാം തവണയും പൂർണമായി മുങ്ങി. പെരിയാറിൽ ജലനിരപ്പ് പത്തടിയോളം ഉയർന്നതോടെ മണപ്പുറം വെള്ളത്തിനടിയിലായി. ഇതോടെ പിതൃതർപ്പണ ചടങ്ങുകൾ പൂർണമായി കരയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് ശിവക്ഷേത്രം പൂർണമായി മുങ്ങിയത്. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16നാണ് മണപ്പുറത്തെ താത്ക്കാലിക ക്ഷേത്രം മുങ്ങിയത്. അന്ന് ഒരു ദിവസത്തിനുള്ളിൽ വെള്ളം പൂർണമായി മണപ്പുറത്തുനിന്ന് ഇറങ്ങിയിരുന്നു. അണക്കെട്ടുകൾ തുറന്നതിനൊപ്പം ഇന്നലെ ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാൻ കാരണമായെന്നാണ് കരുതുന്നത്. ഇതിനെ തുടർന്നാണ് രണ്ടാം വട്ടവും പെരിയാർ കരകവിഞ്ഞ് മണപ്പുറത്തേക്ക് ഒഴുകിയത്.ആലുവ മണപ്പുറത്തെ ശിവക്ഷേത്രം പൂർണമായി മുങ്ങുന്നത് ശിവ ഭഗവാന്‍റെ ആറാട്ടായാണ് ഭക്തജനങ്ങൾ കണക്കാക്കുന്നത്. ഈ കാലവർഷത്തിൽ രണ്ടാം തവണയാണ് ആറാട്ട്. വെള്ളം ഇറങ്ങുമ്പോൾ ആറാട്ട് സദ്യയും മണപ്പുറത്ത് നടത്തും.മണപ്പുറത്തെ താൽക്കാലിക ശിവക്ഷേത്രത്തിലെ…

Read More

ദേശീയപാത നിർമാണം; ഇരുമ്പു സാമഗ്രികൾ മോഷ്ടിച്ച പ്രതികളെ കുടുക്കി പോലീസ്

പറവൂർ: പെരുമ്പടന്നയിൽ ദേശീയപാത നിർമാണം നടക്കുന്ന സ്‌ഥലത്തു നിന്ന് 50,000 രൂപയുടെ ഇരുമ്പു സാമഗ്രികൾ മോഷ്‌ടിച്ച കേസിൽ നാല് പ്രതികൾ റിമാൻഡിൽ. മാക്കനായി മണപ്പാടം ഷിഹാബ് (46), ആളംതുരുത്ത് സ്വദേശികളായ പറമ്പുംമേൽ അഭിജിത്ത് (28), അപ്പോൾ അലി ഹാഫിസ് (23), പട്ടണം കൈമപ്പറമ്പിൽ ആകാഷ് (23) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം. ഇവർ മറ്റു മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. മുനമ്പം ഡിവൈഎസ്‌പി എസ്. ജയകൃഷ്‌ണന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്‌ടർ ഷോജോ വർഗീസ്, എസ്ഐമാരായ നസീർ, മനോജ്, എഎസ്ഐമാരായ അൻസാർ, സിനുമോൻ, റെജി, സിപിഒമാരായ അനൂപ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More

എംഎസ്‌സി എല്‍സ 3 കപ്പലപകടം; പുതിയ സാല്‍വേജ് കമ്പനിയെ എത്തിക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്‌സി എല്‍സ 3 നിന്ന് എണ്ണയും കണ്ടെയ്‌നറുകളും വീണ്ടെടുക്കുന്നതിന് പുതിയ കരാറുകാരനെ 48 മണിക്കൂറിനകം അറിയിക്കണമെന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന് ഉത്തരവിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. പുതിയ സാല്‍വേജ് കമ്പനിയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനായി കപ്പല്‍ ഉടമകള്‍ ഡച്ച് കമ്പനിയായ എസ്എംഐടിയുമായി അവസാനഘട്ട ചര്‍ച്ചയിലാണ്. കരാര്‍ അംഗീകരിച്ചാല്‍ എണ്ണം നീക്കം വൈകാതെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. തീ അണയാതെ “വാന്‍ഹായ് 503′ കപ്പല്‍ അതേസമയം, ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച “വാന്‍ഹായ് 503′ കപ്പലിലെ തീ ഇനിയും പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. കേരള തീരത്തിന്‍റെ 91 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ഇപ്പോള്‍. കപ്പലിനെ നിലവില്‍ വലിച്ചുകൊണ്ടുപോകുന്നത് ഓഫ് ഷോര്‍ വാരിയര്‍ കപ്പലാണ്. കപ്പലിലെ വോയേജ് ഡാറ്റ റെക്കോഡര്‍ (വിഡിആര്‍) വീണ്ടെടുക്കാന്‍ എട്ടംഗ വിദഗ്ധസംഘം കപ്പലിനുള്ളിലെത്തി. കപ്പലിലെ…

Read More