കൊച്ചി: മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തുതട്ടിപ്പു കേസിലെ വഞ്ചനക്കേസിലെ ഹവാല ഇടപാട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു കൈമാറും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. കേസിലെ പരാതിക്കാര്‍ മോന്സണ് നല്കിയ 10 കോടിയില്‍ 2.10 കോടിക്കുമാത്രമേ ബാങ്ക് രേഖകളുള്ളൂ. ശേഷിക്കുന്ന തുകയ്ക്ക് രേഖകകളില്ലെന്നും ഇത് ഹവാലയാണെന്നും അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡിവൈഎസ്പി വൈ.ആര്.റസ്റ്റം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യമാണ് മോന്‍സണെ ഒന്നും സുധാകരനെ രണ്ടും യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന് എബ്രഹാമിനെ മൂന്നും പ്രതികളാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. വിദേശികള്‍ക്ക് പുരാവസ്തു വിറ്റ വകയില്‍ ബാങ്കില്‍ കുടുങ്ങിയ, മോന്‍സണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടാന്‍ ഡല്‍ഹിയില്‍ സുധാകരന് ഇടപെടുമെന്ന ഉറപ്പില്‍ പണംനല്കിയെന്നാണ് പരാതി. കബളിപ്പിക്കപ്പെട്ട ആറുപേരാണ് കേസിലെ പരാതിക്കാര്‍. മോണ്‍സന്റെ വീട്ടില്‍നിന്ന് നഷ്ടമായത് 15 വസ്തുക്കള്പുരാവസ്തു തട്ടിപ്പ് കേസ്…
Read MoreCategory: Kochi
പാവപ്പെട്ടവന്റെ രാജധാനി; മുഖം മിനുക്കി ആധുനിക സൗകര്യങ്ങളുള്ള പുതിയ കോച്ചുകളുമായി ഗരീബ് രഥ്
കൊല്ലം: ഗരീബ് രഥ് ട്രെയിനുകളുടെ കോച്ച് നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി അവസാനിപ്പിച്ചു. കോച്ചുകളുടെ ആധുനിക വത്ക്കരണത്തിന്റെ ഭാഗമായാണിത്.നിലവിലെ കോച്ചുകൾക്ക് പകരം ഗരീബ് രഥ് ട്രെയിനുകളിൽ എൽഎച്ച്ബി ഏസി ത്രീ ടയർ എക്കണോമി കോച്ചുകൾ ഏർപ്പെടുത്തും. ഇതോടെ ഗരീബ് രഥ് ട്രെയിനുകളുടെ മുഖഛായ തന്നെ മാറും. വിവിധ റെയിൽവേ സോണുകളിൽ ഘട്ടം ഘട്ടമായി കോച്ചുകളുടെ മാറ്റം നടപ്പിലാക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം.തുടക്കത്തിൽ നോർത്തേൺ റെയിൽവേയിലായിരിക്കും ഇത് നടപ്പാക്കുക. ഈ മേഖലയിൽ സർവീസ് നടത്തുന്ന ഒമ്പത് ഗരീബ് രഥ് ട്രെയിനുകൾ ഉടൻ പുതിയ കോച്ചുകളിലേയ്ക്ക് മാറും. ഇതിനായി അവർക്ക് 100 എൽഎച്ച്ബി ഏസി ത്രീ ടയർ എക്കണോമി കോച്ചുകൾ ഇതിനകം കൈമാറിക്കഴിഞ്ഞു. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ദീർഘദൂര ഏസി യാത്ര ലക്ഷ്യമിട്ട് 2005-ലാണ് ഗരീബ് രഥ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്. ഇത് വൻ വിജയവുമായിരുന്നു.…
Read Moreട്രേഡിംഗ് തട്ടിപ്പ്; 67 ലക്ഷംരൂപ തട്ടിയെന്ന പരാതിയിൽ മൂന്നു പേര്‍ക്കെതിരേ കേസ്
കൊച്ചി: ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ദമ്പതികളുടെ 67 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ക്കായി എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് സെന്‍ട്രല്‍ പോലീസ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. ജനുവരി 15 മുതല്‍ മാര്‍ച്ച് നാലുവരെയുള്ള കാലയളവിലാണ് പ്രതികള്‍ പരാതിക്കാരനില്‍നിന്നും പണം തട്ടിയെടുത്തത്. ഓണ്‍ലൈനില്‍ ട്രേഡിംഗിനെ സംബന്ധിച്ച് സെര്‍ച്ച് ചെയ്ത പരാതിക്കാരനെ രണ്ട് ഫോണ്‍ നമ്പരുകള്‍ നല്കി സമീപിച്ച പ്രതികള്‍ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വെല്‍സ് കാപ്പിറ്റല്‍ ബിസിനസ് സ്കൂള്‍ ഗ്രൂപ്പ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗം ആക്കുകയും തുടര്‍ന്ന് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നും പ്രതികള്‍ കൈമാറിയ അക്കൗണ്ടിലേക്ക് 67,40,306 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടില്‍നിന്ന് 17 തവണകളായാണ് പണം കൈമാറിയത്. ഇതിന് പിന്നാലെ പരാതിക്കാരന് 4.13 കോടി രൂപ ട്രേഡിംഗിലൂടെ ലഭിച്ചതായി കാണിച്ച് പ്രതികള്‍…
Read Moreഎത്രപഠിച്ചാലും വീണുകൊണ്ടേയിരിക്കും; ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയുടെ ഒന്നര ലക്ഷം രൂപ നഷ്ടമായി
കൊച്ചി: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പണം നഷ്ടപ്പെട്ട പച്ചാളം സ്വദേശിനിയാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്നുള്ള വ്യാജ ജോലി വാഗ്ദാനം ചെയ്ത് സംഘം ആദ്യം ചെറിയ ടാസ്കുകള് യുവതിക്ക് നല്കി. അത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കും എന്നാണ് പറഞ്ഞത്. എന്നാല്‍ അത് പൂര്‍ത്തീകരിച്ചതിനുശേഷം തുടര്‍ന്ന് പങ്കെടുക്കാനായി പല തവണ പണം ചോദിച്ചു. അങ്ങനെ പല തവണകളായി യുവതി ഒന്നര ലക്ഷം രൂപ തട്ടിപ്പു സംഘത്തിനു കൈമാറി. ടാസ്ക് പൂര്‍ത്തീകരിച്ചിട്ടും പണം ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായി എന്നു മനസിലായി. അങ്ങനെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കതൃക്കടവ് സ്വദേശിനിയുടെ എട്ടു…
Read Moreജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; തമിഴ്നാട് സ്വദേശിക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: അസര്‍ബൈജാനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതികളുടെ കൂട്ടാളിയായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തുന്നതിനായി എറണാകുളം സൗത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് തിരുവല്ല സ്വദേശി വിപിന്‍(38), അമ്പലപ്പുഴ സ്വദേശി മുഹമ്മദ് ഷാദുലി(23), തമിഴ്നാട് സ്വദേശികളായ തലൈശെല്വമണി(21), നന്ദു മാധവ്(23) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രവിപുരത്ത് കോട്ടൂരാന് എന്ന പേരില്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുകയായിരുന്നു സംഘം. പോലീസ് ഇവിടെ പരിശോധനയ്ക്ക് എത്തുമ്പോള്‍ അസര്‍ബൈജാനില്‍ ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനായി 30 ഓളം വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവില്‍ ഇവര്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തിരിക്കുന്നത്. കോന്നി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ…
Read More130 കോടി ലോണ്‍ വാഗ്ദാനം ചെയ്ത് നടിയുടെ 37 ലക്ഷം തട്ടിയ കേസ്; കൂടുതല്‍ അറസ്റ്റിന് സാധ്യത
കൊച്ചി: 130 കോടി രൂപയുടെ ലോണ്‍ വാഗ്ദാനം ചെയ്തു നടിയുടെ കൈയില്‍ നിന്നു 37 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യത. കഴിഞ്ഞ ദിവസം അറസ്റ്റിലായ കോല്‍ക്കത്ത സ്വദേശി യാസിര്‍ ഇക്ബാലിന്റെ കൂട്ടാളികളായ മൂന്നു പേരെ കണ്ടെത്തുന്നതിനായി പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. വ്യവസായ ആവശ്യത്തിനായി ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പുസംഘം നടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് നടി 130 കോടി രൂപ ലോണ്‍ ലഭിക്കുന്നതിനായി തട്ടിപ്പ് സംഘത്തിന് 37 ലക്ഷം രൂപ കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വച്ച് കൈമാറി. പണം നല്‍കിയിട്ടും ലോണ്‍ ലഭ്യമാകാത്തതിനെത്തുടര്‍ന്നാണ് നടി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും പ്രത്യേക അന്വേഷണസംഘം കോല്‍ക്കത്തയിലേക്ക് പോകുകയുമായിരുന്നു. കോല്‍ക്കത്തയിലെ ടാഗ്രാ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഫ്ളാറ്റില്‍ നിന്നാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്. കൂടുതല്‍ ചോദ്യം…
Read Moreഉറങ്ങാൻ കിടന്നത് വീട്ടിൽ; പുലർച്ചെ മകൻ കണ്ടത് കടയ്ക്കുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ അമ്മയെ; നാട്ടുകാർ പറയുന്നതിങ്ങനെ
കൊച്ചി: വീടിനോട് ചേര്‍ന്നുള്ള കടയില്‍ വൃദ്ധയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. നെട്ടൂര്‍ പുത്തന്‍വീട്ടില്‍ മോളി ആന്റണി(60)യെയാണ് ഗുരുതരാവസ്ഥയില്‍ മരട് പോലീസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു മാസം മുമ്പാണ് സോഡിയം കുറയുന്നത് ഉള്‍പ്പെടെയുള്ള രോഗാവസ്ഥയെ തുടര്‍ന്ന് മോളിയുടെ ഭര്‍ത്താവ് മരിച്ചത്. ഇതിനുശേഷം ഇവര്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി മരട് പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 12.30 ന് നെട്ടൂര്‍ ശിവക്ഷേത്രത്തിനു വടക്കുവശത്തായിരുന്നു സംഭവം. കടയോടു ചേര്‍ന്നുള്ള പഴയ വീട്ടില്‍നിന്ന് അടുത്തിടെയാണ് ഇവര്‍ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം മോളിയും മകനും കുടുംബവും കടയ്ക്ക് സമീപത്തു തന്നെ പുതിയതായി നിര്‍മിച്ച വീട്ടിലാണ് ഉറങ്ങാന്‍ കിടന്നത്. ഇതിനിടയ്ക്ക് ആ പ്രദേശത്ത് രണ്ടു തവണ കറന്റു പോകുകയുണ്ടായി. മകന്…
Read Moreകൊച്ചിയിലേക്കു ലഹരിക്കടത്ത്; നൈജീരിയക്കാരൻ പിടിയിലായത് ബംഗളൂരുവില്‍നിന്ന്
കൊച്ചി: ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് കാറില്‍ വന്‍തോതില്‍ രാസലഹരി കടത്തുന്ന സംഘത്തിലെ തലവനായ നൈജീരിയന്‍ പൗരന് പിടിയിലായത് ബംഗളൂരുവില്‍ നിന്ന്. കുപ്രസിദ്ധ ലഹരി ഇടപാടുകാരനായ ചിബേര മാക്സ് വെല്ലിനെ ബംഗളൂരുവിലെ വിജയനഗറില്‍ നിന്നാണ് എറണാകുളം എസിപി പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള എസിപി സ്ക്വാഡും മരട് പോലീസ് ഇന്‍സ്പെക്ടര്‍ സജുകുമാറിന്റെ കീഴിലുള്ള പോലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. രണ്ടുവര്‍ഷമായി ബംഗളൂരു കേന്ദ്രീകരിച്ച് ഇയാള്‍ ലഹരി വില്പന നടത്തിവരുകയായിരുന്നു. മാര്‍ച്ച് രണ്ടിന് ഇരു സംഘങ്ങളും ഒരുമിച്ച് നടത്തിയ വാഹനപരിശോധനയില്‍ ചേരാനെല്ലൂര്‍ സ്വദേശികളായ അരുണ്‍ സെല്വന്(29), ഇയാള്‍ക്ക് വാഹനവും പണവും നല്കി സഹായിക്കുന്ന കിരണ്‍(40), സന്ദീപ്(34) എന്നിവരെ പിടികൂടിയിരുന്നു. ഇവരുടെ പക്കല്‍നിന്നും 101 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ 30 തവണ ബംഗളൂരുവില്‍നിന്നും രാസലഹരി കാറില്‍ കേരളത്തിലേക്ക് കടത്തിയതായി പ്രതികള്‍ വെളിപ്പെടുത്തി. ഈ…
Read Moreഇടശേരി ബാറിനു മുന്നിലെ വെടിവയ്പ്; മുഖ്യപ്രതി വിനീത് വീണ്ടും പോലീസ് കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം കതൃക്കടവ് ഇടശേരി ബാറിലെ മാനേജരടക്കം മൂന്നുപേരെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അങ്കമാലി പാറക്കടവ് പുളിയിനം കൊടുശേരി ചീരോത്തില് വിനീതി (കോമ്പാറ വിനീത് 37)നെ ചോദ്യം ചെയ്യലിന് പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. ഇയാളുടെ വീട്ടില്‍നിന്ന് തോക്ക് കണ്ടെത്തിയ കേസിലാണ് ഇന്നലെ മുതല്‍ പ്രതിയെ ചോദ്യം ചെയ്യുന്നത്. വെടിവയ്പ്പിനു ശേഷം വിനീതിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും മറ്റൊരു തോക്കും കണ്ടെടുത്തിരുന്നു. രണ്ടു തോക്കുകളിലും തിരകള്‍ നിറച്ച നിലയിലായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനാണ് പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നത്. ഫെബ്രുവരി 11ന് രാത്രിയാണ് കതൃക്കടവ് ഇടശേരി ബാറിലെത്തിയ വിനീതും നാലു കൂട്ടുകാരും ചേര്‍ന്ന് ബാര്‍ ജീവനക്കാരെ മര്‍ദിക്കുകയും തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തത്. കേസിലെ 15 പ്രതികളും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
Read Moreകൊച്ചി വാട്ടര്‍ മെട്രോ മൂന്നിടങ്ങളിലേക്കു കൂടി; നാല് ടെര്‍മിനലുകളുടെ ഉദ്ഘാടനം നാളെ
കൊച്ചി: കൊച്ചി വാട്ടര്‍മെട്രോ സര്‍വീസ് കൂടുതല്‍ സ്ഥലങ്ങളിലേക്കും. നിര്‍മാണം പൂര്‍ത്തീകരിച്ച മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ ടെര്‍മിനലുകളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 5.30ന് ഏലൂര്‍ വാട്ടര്‍മെട്രോ ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. പുതിയ നാല് ടെര്‍മിനലുകള്‍കൂടി തുറക്കുന്നതോടെ വാട്ടര്‍മെട്രോ സര്‍വീസ് നടത്തുന്ന ടെര്‍മിനലുകളുടെ ഒന്‍പത് ആകും. രണ്ട് റൂട്ടുകളിലേക്കാണ് ഉദ്ഘാടനത്തോടെ പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷന് ടെര്‍മിനലില്‍ നിന്ന് ബോല്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂരിലേക്കുള്ളതാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ ഒന്‍പത് ടെര്‍മിനലുകളിലായി അഞ്ചു റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളരും. സര്‍വ്വീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോള്‍ മൂന്ന് റൂട്ടുകളില്‍ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി…
Read More