നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന ചരിത്രത്തിൽ നിർണായകമായ ഒരു ഘട്ടത്തിന് കൂടി സിയാൽ തുടക്കമിടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനിക വത്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച മുതലായ ഘടകങ്ങൾ മുൻനിർത്തി അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികൾക്കാണ് ഒരൊറ്റ ദിനത്തിൽ സിയാൽ തുടക്കം കുറിക്കുന്നത്. ഒക്ടോബർ രണ്ടിന് തിങ്കളാഴ്ച്ച 4.30ന് സിയാൽ കാർഗോ ടെർമിനലിൽവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ച ഉൾകൊള്ളുന്ന വിധം വിഭാവനം ചെയ്തിട്ടുള്ള ഏഴ് പദ്ധതികളാണ് സിയാൽ സജ്ജമാക്കിയിട്ടുള്ളത്. ഇവയിൽ കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ്, ആധുനികവത്ക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യപ്പെടും. രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട വികസനം, എയ്റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം…
Read MoreCategory: Kochi
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് എം.കെ. കണ്ണൻ
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുന്‍പ് മുഖ്യമന്ത്രിയെ കണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണൻ. ഇത് രണ്ടാം തവണയാണ് കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ സഹകരിക്കുമെന്ന് കണ്ണന് നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിക്കുന്നത്. അറസ്റ്റിലായ അരവിന്ദാക്ഷന്റെ ഇടപാടുകളെപ്പറ്റി അറിയില്ലെന്ന് കണ്ണന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കണ്ണന് പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്ക് വഴി അറസ്റ്റിലായ പി. സതീഷ്കുമാര്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കലുമായി തന്റെ ബാങ്കിന് ബന്ധമില്ലെന്നാണ് കണ്ണന്റെ വാദം. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണന് നേതൃത്വം നല്കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി മുഖ്യമായും അന്വേഷണം നടത്തുന്നത്. കിരണും…
Read Moreബൈക്ക് പാർക്കിംഗിനെച്ചൊല്ലി തർക്കം; ആലുവയിൽ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തി; അനുജൻ പിടിയിൽ
ആലുവ: വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തി. എടയപ്പുറം കനാൽ റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ പോൾസൺ (48) ആണ് മരിച്ചത്. അനുജൻ തോമസിനെ ആലുവ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് പ്രതി. ഇലക്ട്രീഷനാണ് മരിച്ച പോള്‍സണ്‍. ഇയാൾ കാന്‍സര്‍ രോഗിയുമായിരുന്നു. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. ബൈക്ക് പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ തോമസിന്റെ ബൈക്ക് രാവിലെ പോൾസണ്‍ അടിച്ചു തകർത്തിരുന്നു. ഇതിനെതിരേ തോമസ് പോലീസിൽ പരാതി നല്‍കിയിരുന്നു. തോമസിന്റെ ബൈക്കിന് പിന്നിലെ സീറ്റ് ഇളക്കി മാറ്റിയ നിലയിലാണ്. ഇതിന്റെ പേരിലാണ് തർക്കം നടന്നതെന്നാണ് സൂചന. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾന്റെ വയറ്റിൽ വെടിവയ്ക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. തോമസ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. അച്ഛൻ ജോസഫിന്റെ…
Read Moreമാത്യു കുഴല്‍നാടനെതിരായ ആരോപണം അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് സി.എൻ. മോഹനൻ; മോഹനന്റെ വിശദീകരണം ലജ്ജാകരമെന്ന് മാത്യു കുഴല്നാടന്
കൊച്ചി: കോണ്‍ഗ്രസ് നേതാവായ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന് പങ്കാളിയായ നിയമസ്ഥാപനം കെഎംഎന്‍പി ലോയെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്. കെഎംഎന്പിയുടെ വക്കീല്‍ നോട്ടീസിന് മോഹനന് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുഴല്നാടന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സ്വത്തു വിവരങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നു കാട്ടാനാണ് ശ്രമിച്ചതെന്നും മോഹനന് പറഞ്ഞു.മാത്യു കുഴല്നാടന് നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് നേരത്തെ സി.എന്‍. മോഹനന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോര്‍ട്ടും ഭൂമിയും മാത്യു സ്വന്തമാക്കിയതെന്ന് സി.എന്‍. മോഹനന് ആരോപിച്ചിരുന്നു. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് കാണിച്ചത്. പിറ്റേദിവസം നല്കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും ഇതുവഴി…
Read Moreഫുഡ് സേഫ്ടി ഓഫീസര്‍ ചമഞ്ഞ് പണം തട്ടൽ; മനുമഹാരാജിനെ പൊക്കി കളമശേരി പോലീസ്
കൊച്ചി: ഫുഡ് സേഫ്ടി ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള് അറസ്റ്റില്‍. കൊല്ലം പത്തനാപുരം തച്ചക്കോട് പുത്തന്‍വീട്ടില്‍ മനു മുഹരാജി(47)നെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച കളമശേരിയിലെ ബേക്കറി ഉടമയില്‍ നിന്ന് ഫുട് സേഫ്ടി ഓഫീസര്‍ ചമഞ്ഞ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചിരുന്നു. ഉടമ മൊബൈലില്‍ ഇയാളുടെ ചിത്രം എടുക്കവേ പ്രതി രക്ഷപ്പെടുകയായിരുന്നു. ബേക്കറി ഉടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരവേ, കളമശേരിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ നിന്ന് ഇയാള്‍ ഫുഡ് സേഫ്ടി ഓഫീസര്‍ എന്നു പറഞ്ഞ് 500 രൂപ തട്ടിയെടുക്കുകയുണ്ടായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മലബാര്‍ പ്ലാസ ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; അരവിന്ദാക്ഷന് 50 ലക്ഷത്തിന്റെ നിക്ഷേപം; ഇഡി അന്വേഷണം ഉന്നതരിലേക്ക്
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അന്വേഷണം ഉന്നതരിലേക്കെന്ന് സൂചന. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരില്‍ ചിലര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ഇവരെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം തുടങ്ങിയതായാണ് വിവരം. അരവിന്ദാക്ഷന് 50 ലക്ഷത്തിന്റെ നിക്ഷേപം അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ നിക്ഷേപവും ബിനാമി സ്വത്തുക്കളുമുണ്ടെന്നാണ് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. നേരത്തെ അറസ്റ്റിലായ പി. സതീഷ്കുമാറുമായി അരവിന്ദാക്ഷന് പണമിടപാടുകള്‍ നടത്തിയിട്ടുണ്ട്. സതീഷ്കുമാര്‍, സഹോദരന് പി. ശ്രീജിത്ത് എന്നിവരുടെ അക്കൗണ്ടില്‍നിന്ന് വന്‍തുക അരവിന്ദാക്ഷന്റെ അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. സതീഷ്കുമാറില്‍ നിന്ന് പിടിച്ചെടുത്ത ഫോണില്‍ നിന്ന് അരവിന്ദാക്ഷനുമായുള്ള സംഭാഷണങ്ങള്‍ ലഭിച്ചു. തട്ടിപ്പില്‍ പി.ആര്. അരവിന്ദാക്ഷന്റെ പങ്ക് സംബന്ധിച്ച് പി.പി. കിരണ്‍ ഉള്‍പ്പെടെ നിരവധി പേരില്‍നിന്ന് മൊഴികള്‍…
Read Moreഷാബാ ഷെരീഫ് കൊലക്കേസ്; ഷൈബിന് അഷ്റഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ഷാബാ ഷെരീഫ് കൊലക്കേസില്‍ ഒന്നാം പ്രതി ഷൈബിന് അഷ്റഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം നല്കിയാല് അത് കേസിലെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്കെതിരേയും ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുണ്ടെന്നാണ് പ്രോസിക്യൂഷന് അറിയിച്ചത്. 2020 ഒക്ടോബറില്‍ ചികിത്സാ രഹസ്യം ചോര്‍ത്തിയെടുക്കാനുള്ള മര്‍ദനത്തിനിടെയാണ് പാരമ്പര്യ വൈദ്യന് മൈസൂരു സ്വദേശി ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന് അഷറഫിന്റെ നിര്‍ദേശപ്രകാരം ഷാബാ ഷെരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നു കൂട്ടാളികള്‍ കൊലപ്പെടുത്തി. തുടര്‍ന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തില്‍നിന്ന് ചാലിയാറിലേക്ക് എറിഞ്ഞു. പിന്നീട് പ്രതികള്‍ക്കിടയിലുണ്ടായ സംഘര്‍ഷ, മോഷണകേസ് അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും ഷൈബിന് അഷറഫ് കൊലക്കേസില്‍ പ്രതിയായതും. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസിലാക്കി വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം. ഒന്നേകാല്‍ വര്‍ഷത്തോളം തടവിലിട്ട് പീഡിപ്പിച്ചു. 2020…
Read Moreകരുവന്നൂർ കേസിൽ തൃശൂർ ജില്ല സഹകരണബാങ്ക് സെക്രട്ടറിയെ ഇഡി ചോദ്യംചെയ്യും; എം.കെ. കണ്ണന് വെള്ളിയാഴ്ച വീണ്ടും ഹാജരാകണം
കൊച്ചി,തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്തേക്കും. ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. കേസിലെ മുഖ്യ പ്രതി സതീഷ് കുമാര്‍ നടത്തിയ ഇടപാടുകളെ സംബന്ധിച്ചും ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് ബിനു അടക്കമുള്ളവരില്‍നിന്ന് തേടുന്നത്. ജില്ലയിൽ ഇഡി ബാങ്കുകളിൽ പരിശോധന നടത്തിയപ്പോൾ തൃശൂർ ജില്ല സഹകരണ ബാങ്കിലും പരിശോധന നടത്തിയിരുന്നു. 17 മണിക്കൂറോളം നീണ്ട അന്നത്തെ പരിശോധനയിൽ നിരവധി ഫയലുകൾ ഇഡി പരിശോധിക്കുകയും കൊണ്ടുപോവുകയും ചെയ്തിരുന്നു. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.കെ.കണ്ണനെ ഇഡി ഇന്നലെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി അറസ്റ്റിലായ പി.സതീഷ് കുമാര്‍ മിക്ക ഇടപാടും നടത്തിയിട്ടുള്ളതെന്നതിനാലാണ്…
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്; എം.കെ. കണ്ണന് ചോദ്യം ചെയ്യലിനായി ഇഡി ഓഫീസില്‍; വധഭീഷണിയുണ്ടെന്ന് പരാതിക്കാരൻ
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഓഫീസിലെത്തി. തൃശൂര്‍ കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കണ്ണനെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസിലേക്ക് ഇഡി വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ ഉടന്‍ നടക്കും. എം.കെ. കണ്ണന് പ്രസിഡന്റായിരുന്ന തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലായിരുന്നു കള്ളപ്പണക്കേസിലെ ഒന്നാം പ്രതി സതീഷ്കുമാര്‍ ബിനാനി ഇടപാടുകള്‍ നടത്തിയിരുന്നത്. ഈ രേഖകള്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ക്കായാണ് കണ്ണനെ ചോദ്യം ചെയ്യുന്നത്. എം.സി. മൊയ്തീന് എംഎല്‍എ ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് വീണ്ടും നല്‍കുന്നതിനെക്കുറിച്ചുള്ള തീരുമാനവും ഇന്നുണ്ടാകും. വധഭീഷണി നേരിടുന്നുവെന്ന് കരുവന്നൂരിലെ പരാതിക്കാരൻതൃശൂർ: തനിക്ക് വധ ഭീഷണിയുണ്ടെന്നും ജീവൻ അപായപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പരാതിക്കാരൻ സുരേഷ്. അന്വേഷണം സിപിഎം നേതാക്കളിലേക്ക്…
Read Moreജെഫിന്റെ കൊലപാതകം; പിന്നിൽ ലഹരി പക?
സ്വന്തം ലേഖിക കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയതിന് പിന്നിൽ ഒന്നാം പ്രതി അനില്‍ ചാക്കോയെ ജെഫ് ലഹരിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന്റെ പകയെന്നു സംശയം. ഇരുവരും ലഹരി ഉപയോഗിക്കുന്നവരും ലഹരി ഇടപാട് നടത്തിയിരുന്നവരുമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുമ്പൊരിക്കല്‍ അത്തരത്തിലൊരു ലഹരി ഇടപാടില്‍ കൊല്ലപ്പെട്ട ജെഫ് അനിലിനെ കുടുക്കാന്‍ ശ്രമിച്ചതായാണ് വിവരം. ഇതിന്റെ പേരില്‍ അനിലിന് ജെഫിനോട് പകയുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആ സംഭവത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതോടൊപ്പം അനിലില്‍നിന്ന് ജെഫ് പണം കൈപ്പറ്റിയിരുന്നുവെന്നാണ് പ്രതി പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇത് തിരിച്ചുകൊടുക്കാത്തതിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായും സൂചനയുണ്ട്. ഇതും കൊലയിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. സുഹൃത്തുക്കളുടെ സംശയം പലപ്പോഴും ഗോവയില്‍ എത്താറുള്ള ജെഫിനെ രണ്ടു വര്‍ഷം മുമ്പ് കാണാതായതുമുതല്‍ അയാള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോയെന്ന് ഗോവയിലുള്ള സുഹൃത്തുക്കള്‍ സംശയിച്ചിരുന്നു.…
Read More