പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ. പാലക്കാട് ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ തൃശൂർ പൂങ്കുന്നം സ്വദേശി വി.ബി അഖിലിനെ (35)യാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഒലവക്കോട് മേഖലയിൽ വനം വകുപ്പിന്റെ ജണ്ട നിർമാണം ഏറ്റെടുത്ത കരാറുകാരനോട് ബില്ല് ഒപ്പിടാൻ കൈക്കൂലി വാങ്ങുന്പോഴാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. കരാറുകാരനായ കോഴിക്കോട് കുറ്റ്യാടി സ്വദേശി ജോസഫിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങുന്പോഴാണ് ഒലവക്കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ വി.ബി. അഖിലിനെ പാലക്കാട് വിജിലൻസ് ഡിവൈഎസ്പി ഷംസുദ്ദീനും സംഘവും അറസ്റ്റു ചെയ്യുന്നത്. ഒലവക്കോട് ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ജണ്ട കെട്ടിയതിന് 28 ലക്ഷം രൂപ കരാറുകാരനായ ജോസഫിന് ലഭിക്കാൻ ഉണ്ടായിരുന്നു. ഈ ബില്ല് പാസാക്കുന്നതിന് റേഞ്ച് ഓഫീസർ രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കരാറുകാരൻ പരാതിപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതെ വന്നതോടെ ഒന്നേകാൽ ലക്ഷം രൂപയെങ്കിലും…
Read MoreCategory: Palakkad
മുന്നിൽ അടിപ്പാത, വെള്ളപ്പൊക്കം, സൂക്ഷിച്ചു പോകുക… വടക്കഞ്ചേരി റോയൽ ജംഗ്ഷനിലെ അടിപ്പാതയിലൂടെയുള്ള യാത്ര ദുഷ്കരം
വടക്കഞ്ചേരി: അശാസ്ത്രീയമായി നിർമ്മിച്ചിട്ടുളള ദേശീയ പാത വടക്കഞ്ചേരി റോയൽ ജംഗ്ഷനിലെ അടിപ്പാത വേനൽമഴയെ തുടർന്നുള്ള വെള്ളത്തിൽ മുങ്ങി. ഞായറാഴ്ച രാത്രിയോടെ പെയ്ത മഴയിലാണ് അടിപ്പാതക്കുള്ളിൽ രണ്ടടിയിലധികം വെള്ളം പൊങ്ങിയത്. ഇതു മൂലം രാത്രി വാഹനഗതാഗതം തടസ്സപ്പെട്ടു. ഇരു ഭാഗത്തെ സർവീസ് റോഡിനേക്കാൾ മൂന്നടിയോളം താഴ്ചയിലാണ് ഈ അടിപ്പാത. ഇതിനാൽ മഴ പെയ്താൽ റോഡിൽ നിന്നുള്ള വെള്ളം മുഴുവൻ അടിപ്പാതയിലെത്തി കിണർ പോലെയാകും. ഇരു ഭാഗത്തെ റോഡ് ലെവലിലെങ്കിലും അടിപ്പാത ഉയർത്തിയാൽ മാത്രമെ വെള്ളം ഒഴിഞ്ഞു പോവുകയുള്ളു. അടിപ്പാത താഴ്ന്ന് കിടക്കുന്നതിനാൽ ഇതിലൂടെ പുളിങ്കൂട്ടം റോഡിലേക്ക് വാഹനങ്ങൾക്ക് കയറി പോകാനും പ്രയാസമാണ്.സർവീസ് റോഡിലൂടെ എത് സമയവും വാഹന തിരക്കുള്ളത് ഇവിടെ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. സർവീസ് റോഡുകൾക്ക് ഇവിടെ മതിയായ വീതിയില്ലാത്തതിനാൽ മട പോലെയാണ് അടിപ്പാത പണിതിട്ടുള്ളത്.ഇതിലൂടെ വാഹനങ്ങൾ കയറി വരുന്നതും കാണാനാകില്ല. അടിപ്പാത നാലടിയെങ്കിലും ഉയർത്തി വാഹനങ്ങൾക്ക്…
Read Moreഒരിക്കൽ രുചിച്ചാൽ പിന്നീടൊരിക്കലും മറക്കാൻ പറ്റാത്ത അനുഭവം; ഓർമകളിലേക്കു തച്ചമ്പാറയുടെ “രുചി’രാജാവ് ബാലേട്ടൻ…
കല്ലടിക്കോട്: മൂന്ന് പതിറ്റാണ്ടിലേറെക്കാലം തച്ചന്പാറയിൽ രുചിയുടെ മേളം തീർത്തിരുന്ന പുന്നക്കല്ലടി ബാലൻ എന്ന ബാലേട്ടൻ വിടവാങ്ങി. നാടൻ രുചിയുടെ നാട്ടു രാജാവാണ് നാടു നീങ്ങിയത്. തച്ചന്പാറ ദേശബന്ധു സ്കൂളിന് മുന്പിലെ ബാലേട്ടന്റെ കടയിലെ ഓരോ വിഭവങ്ങളും രുചിയുടെ നിറക്കൂട്ടായിരുന്നു.കൃത്രിമ നിറങ്ങളോ രുചിക്കൂട്ടുകളോ ഉപയോഗിക്കാതെയാണ് ഓരോ വിഭവങ്ങളും ഉണ്ടാക്കിയിരുന്നത്. ഇവിടെ ഉണ്ടാക്കുന്ന ഉഴുന്നുവട പ്രസിദ്ധമായിരുന്നു.ഒരിക്കൽ രുചിച്ചാൽ പിന്നീടൊരിക്കലും മറക്കാൻ പറ്റാത്ത അനുഭവം നൽകുന്നതായിരുന്നു ഇത്. ദേശീയപാതയിൽ ദേശബന്ധു സ്കൂളിന് മുൻവശം പുലർച്ചെ തുറക്കുന്ന ബാലേട്ടന്റെ കടയിൽ നിന്നും ദോശയും ചട്ണിയും ഇഡ്ഡലിയും ചമ്മന്തിയും ഒപ്പം ഉഴുന്നുവടയും കഴിക്കാൻ എത്തുന്നവർ നിരവധിയാണ്. ഉച്ചക്ക് പൊന്നി അരിയുടെ ചോറും സാന്പാറും അവിയലും ഉൾപ്പെടെയുള്ള നാടൻ ഉൗണ് കഴിക്കാൻ തച്ചന്പാറക്കാർ മാത്രമല്ല ഇതുവഴി യാത്ര ചെയ്യുന്ന നിരവധി യാത്രക്കാരും എത്തുമായിരുന്നു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ജംഗ്ഷനിലെ ഓട്ടോ ടാക്സി ജീവനക്കാരും വ്യാപാരികളും ഇവിടെ…
Read Moreചെറുകിട കച്ചവടക്കാർക്ക് കൈമാറാൻ കഞ്ചാവുമായി എത്തിയത് 21 വയസുള്ള യുവാക്കൾ; പിടിച്ചെടുത്തത് രണ്ട് ലക്ഷം രൂപയുടെ കഞ്ചാവും
പാലക്കാട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഷൊർണൂർ സ്വദേശികളെ പോലീസ് പിടികൂടി. ഡാൻസാഫ് സ്ക്വാഡും കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഞായറാഴ്ച രാത്രി പുതുശ്ശേരി നാഷണൽ ഹൈവേയിൽ ഐടിഐക്കു സമീപത്ത് വച്ചാണ് പിടികൂടിയത്. നെടുങ്ങോട്ടൂർ സ്വദേശി ശെന്തിൽകുമാർ (21), മുണ്ടായ സ്വദേശി വിപിൻ (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് രണ്ട് ലക്ഷം രൂപ വില വരും. ഷൊർണ്ണൂർ ഭാഗത്തുള്ള ചെറുകിട കച്ചവടക്കാരന് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതികൾ പറഞ്ഞു. ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്. നർകോട്ടിക് സെൽ ഡിവൈഎസ്പി സി.ഡി ശ്രീനിവാസന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.കസബ സബ് ഇൻസ്പെക്ടർ ചിത്തരഞ്ജൻ, ജി.ബി ശ്യാംകുമാർ, സിപിഒ മാരായ മുവാദ്, മുരുകൻ, ഹോം ഗാർഡ് മോഹൻ ദാസ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ സുനിൽ…
Read Moreസാമൂഹ്യ വിരുദ്ധർ വണ്ടിത്താവളം ടൗണിലെ റിഫ്ളക്ടീവ് മിറർ ദിശമാറ്റിയനിലയിൽ; വാഹനസഞ്ചാരത്തിന് ഭീഷണിയാകുന്നുവെന്ന് നാട്ടുകാർ
വണ്ടിത്താവളം: ടൗണിൽ വാഹനം ഓടിക്കുന്നവർക്ക് എതിർവശത്തു വരുന്ന വണ്ടി തിരിച്ചറിയാൻ പൊതുമരാമത്തു അധികൃതർ സ്ഥാപിച്ച റിഫ്ളക്ട് മിറർ സാമുഹ്യ വിരുദ്ധർ ദിശ മാറ്റി തിരിച്ചുവച്ചു. സ്കൂൾ ഗ്രൗണ്ടിൽ നിന്നും വണ്ടിത്താവളം ടൗണിലേക്ക് കുത്തനെ കയറി വരുന്ന വാഹനങ്ങൾക്ക് പ്രധാന റോഡിൽ വാഹനം വരുന്നത് തിരിച്ചറിയാനാകാതെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. റോഡിനിരുവശത്തും തിങ്ങിനിറഞ്ഞ വ്യാപാര സ്ഥാപനങ്ങളുടെ മറവുകാരണമാണ് എതിർവശത്ത് വരുന്ന വാഹനങ്ങൾ കാണാതാവുന്നത്. ചരക്ക് ലോറികൾക്ക് പ്രധാന പാതയിൽ കയറാൻ പെടാപാടാണുള്ളത്. ഒരു സ്വകാര്യ ബസും ചരക്ക് ലോറിയും ഈ സ്ഥലത്ത് ഗിയർ ജാമായി മണിക്കുറുകളോളം തടസമുണ്ടായിട്ടുണ്ട്.ഈ സ്ഥലത്ത് മുൻപുണ്ടായ അപകടങ്ങളിൽ ഒരു മധ്യവയസ്കൻ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്. ഇതുകൂടാതെ വാഹനങ്ങൾ നിയന്ത്രണം വിട്ട് വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചു കയറി കെട്ടിടങ്ങൾ തകർന്ന അപകടവും നടന്നിട്ടുണ്ട്. ഈ കാരണത്താൽ തന്നെ ഈ സ്ഥലത്ത് കയറ്റം കയറാതെ…
Read Moreകുന്നൻ വാഴ ചില്ലറക്കാരനല്ല, വിസ്മൃതിയിലേക്ക് പോകാൻ അനുവദിക്കരുത്; വിറ്റാമിൻ, രോഗ പ്രതിരോധ ശക്തി, ശരീരകാന്തി എന്നിവയ്ക്ക് ഉത്തമം
കല്ലടിക്കോട്: കുട്ടികൾക്ക് പൊടിച്ചു നല്കുന്ന കുന്നൻ വാഴയും വിസ്മൃതിയിലേക്ക്. പണ്ട് കാലത്ത് കൃഷിയിടങ്ങളിൽ സുലഭമായിരുന്ന കുന്നൻ വാഴ ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. അടയ്ക്കാ കുന്നൻ എന്ന പേരിലും അറിയപ്പെടുന്ന ഇത് നല്ല പോഷക സന്പന്നമായ അപൂർവ്വ ഇനം വാഴപ്പഴം കൂടിയാണ്.കുട്ടികൾക്ക് ഉണക്കി പൊടിച്ചു നല്കാൻ ഏറ്റവും നല്ലത് ഇതാണ്. പെട്ടെന്ന് ദഹിക്കുക, വിറ്റാമിൻ, രോഗ പ്രതിരോധ ശക്തി, ശരീരകാന്തി തുടങ്ങിയവ കുന്നൻ കായയുടെ പ്രത്യേകതകളാണ്. ഇതിന്റെ മുക്കാൽ വിളവുള്ള കായകളാണ് ഉണക്കി പൊടിച്ച് കുട്ടികൾക്ക് ആഹാരമായി നല്കുന്നത്. കറിക്കായും പഴമായും ഉപയോഗിക്കാം. ഓരോ കുലയിലും ഏഴോ, എട്ടോ വീതം പടലകൾ ഉണ്ടാകും. നല്ല കുലകൾക്ക് 15 കിലോ വരെ തൂക്കം ഉണ്ടാകും. മൂപ്പുകാലം 15,16 മാസമാണ്. കുന്നൻ വാഴകൾ വീട്ടുവളപ്പിലെ ചെറു വാഴയായി അധികം പരിചരണമില്ലാതെ നടാവുന്നതാണ്. അധികം കീട രോഗങ്ങൾ ബാധിക്കില്ലെന്നത് ഇതിന്റെ പ്രത്യേകതയാണ്.
Read Moreമംഗലംഡാം ഫോറസ്റ്റിൽ ഈ വേനൽക്കാലത്ത് തീ പടരില്ല; കാട്ടുതീ പ്രതിരോധിക്കാൻ മംഗലംഡാം ഫോറസ്റ്റ് ജീവനക്കാരുടെ തയാറെടുപ്പുകൾ ഇങ്ങനെ…
മംഗലംഡാം: കാട്ടുതീ പ്രതിരോധിക്കാൻ ഏറുമാടമൊരുക്കി വനപാലകർ.മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരുമാണ് ഏറുമാടമൊരുക്കിയിരിക്കുന്നത്.വേനൽകാലം ആരംഭിക്കുന്ന സാഹചര്യത്തിൽ ഏറുമാടത്തിലിരുന്ന് 24 മണിക്കൂറും നിരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ജില്ലയിൽ തന്നെ മംഗലംഡാമിൽ മാത്രമാണ് ഇത്തരമൊരു സൗകര്യമൊരുക്കിയിരിക്കുന്നത്. എർത്ത്ഡാം ചൂരുപാറ റോഡിൽ നന്നങ്ങാടി ഭാഗത്താണ് ഏറുമാടം പണികഴിപ്പിച്ചിരിക്കുന്നത്. പ്രകൃതിദത്തമായ നിലയിൽ മരങ്ങളും, മുളയും, പനയോലയും, പലകയും ചേർത്ത് മരങ്ങളിൽ തമ്മിൽ ബന്ധിപ്പിച്ചാണ് ഏറുമാടമൊരുക്കിയിരിക്കുന്നത്.ഇതിലേക്ക് കയറാനുള്ള ചവിട്ടുപടിയും ഒരുക്കിയിട്ടുണ്ട്. നന്നങ്ങാടിയിൽ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് നിർമ്മിച്ച ഏറുമാടത്തിൽ ഇരുന്ന് നോക്കിയാൽ വനം വകുപ്പിന് കീഴിൽ വരുന്ന മുക്കാൽഭാഗത്തോളം സ്ഥലവും കാണാൻ കഴിയും. 32.35 സ്ക്വയർ കിലോമീറ്ററാണ് മംഗലംഡാം ഫോറസ്റ്റ് ഓഫീസിന്റെ കീഴിൽ വരുന്നത്. ഏറുമാടത്തിൽ നിന്ന് നോക്കിയാൽ ഈ പ്രദേശത്തെ പ്രധാന വനമേഖലയായ കുഞ്ചിയാർപതി, പപ്പടപ്പാറ, വട്ടപ്പാറ, ചുരുപാറ, മണ്ണെണ്ണക്കയം, വി ആർ ടി തുടങ്ങിയ പ്രദേശങ്ങൾ കൃത്യമായി…
Read Moreനിറമുള്ള ഓർമ്മകൾ പങ്കുവച്ചപ്പോൾ സുബൈദയ്ക്ക് നാണം; അമ്പതുവർഷം പിന്നിട്ട പ്രണയങ്ങൾ ആഘോഷിച്ചു ജെസിഐ ഒലവക്കോടിന്റെ വാലന്റൈന്സ് ദിനം
പാലക്കാട് : അപ്രതീക്ഷിതമായി ജെസിഐ ഒലവക്കോടിന്റെ അംഗങ്ങൾ വീട്ടിലെത്തിയപ്പോൾ എണ്പതു പിന്നിട്ട സയ്യദ് മുഹമ്മദിന് ആദ്യം തെല്ലു പരിഭ്രമം, കാര്യമറിഞ്ഞപ്പോൾ ഭാര്യ സുബൈദക്ക് തെല്ലു നാണവും. പിന്നെ പിന്നിട്ട അറുപതു വർഷത്തെ പ്രണയ വഴികളെക്കുറിച്ചുള്ള നിറമുള്ള ഓർമ്മകൾ അവർ യുവ തലമുറയുമായി പങ്കുവെച്ചു. പിരിയുന്പോൾ പ്രണയദിന സമ്മാനവും നൽകിയാണ് സന്ദർശകർ മടങ്ങിയത്.ജെസിഐ ഒലവക്കോട് വാലൻറ്റൈൻസ് ദിനത്തിൽ സംഘടിപ്പിച്ച 50 വർഷം പിന്നിട്ട പ്രണയങ്ങൾ എന്ന ആശയത്തിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. വിവാഹ ജീവിതത്തിൽ അൻപതു വർഷങ്ങൾ പിന്നിട്ട കാർത്യായനി- ഗോപി, ചെല്ലമ്മ -തങ്കപ്പൻ എന്നീ മറ്റു രണ്ടു ദന്പതിമാരെയും ജെസിഐ ഒലവക്കോട് അംഗങ്ങൾ സന്ദർശിച്ചു. പ്രസിഡന്റ് വർഷ എസ്. കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജെസിഐ ഇന്ത്യ ജനറൽ ലീഗൽ കൗണ്സൽ അഡ്വ.സിദ്ധീഖ്, മേഖലാ പ്രസിഡന്റ് ഡോ.സുശാന്ത്, മേഖലാ ഭാരവാഹികളായ ചിത്ര കെ.എസ്, ബഷീർ സി.കെ,…
Read Moreസാമൂഹികക്ഷേമ പ്രവർത്തനങ്ങളിലൂന്നിയ വികസനം സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി
പാലക്കാട്: സാമൂഹികക്ഷേമ പ്രവർത്തനങ്ങളിലൂന്നിയ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. മണ്ണാർക്കാട് താലൂക്കിലെ അട്ടപ്പാടി അഗളി ഇഎംഎസ് ടൗണ്ഹാളിൽ സംഘടിപ്പിച്ച ‘സാന്ത്വനസ്പർശം’ പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് വർഷക്കാലയളവിൽ അട്ടപ്പാടി മേഖലയിൽ മികച്ച വികസനമാണ് സർക്കാർ നടപ്പാക്കിയത്. അട്ടപ്പാടി മേഖലയിലെ 600 ആദിവാസി കുടുംബങ്ങൾക്കാണ് കൈവശവകാശ രേഖ നൽകിയത്. നിലവിൽ 527 കുടുംബങ്ങൾക്ക് കൈവശവകാശ രേഖ നൽകുന്നതിന് വേണ്ട നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.പ്രദേശത്തെ അംബേദ്കർ കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കുന്നതിനായി അംബേദ്കർ ഗ്രാമങ്ങളുടെ വികസനത്തിനായി ഒരു കോടി വീതം ആറ് കോളനികൾക്കായി വിനിയോഗിക്കും. പട്ടികവർഗ്ഗ വിഭാഗത്തിലെ 25 ഓളം ഉദ്യോഗാർഥികൾക്ക് പോലീസിൽ നിയമനം നൽകി. ജലജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി 3000 സൗജന്യ കുടിവെള്ള പെപ്പ് ലൈൻ കണക്ഷൻ നൽകി വരുന്നു. അഗളി ഷോളയൂർ പുതൂർ ഗ്രാമ പഞ്ചായത്തുകളിലെ അങ്കണവാടി,…
Read Moreമുങ്ങിത്താഴുമ്പോൾ ജീവനുവേണ്ടി കൈ നീട്ടിയ യുവാക്കൾക്ക് രക്ഷകനായി അക്ഷയ്; പത്താംക്ലാസുകാരനെ ആദരിച്ച് ജനമൈത്രി പോലീസ്
ആലത്തൂർ: എരിമയൂർ കയറാംപാറയിൽ ജലാശയത്തിൽ മുങ്ങിതാഴ്ന്ന മൂന്നു മനുഷ്യ ജീവനുകൾ രക്ഷിച്ച എരിമയൂർ അരിയക്കോട് സുരേഷ് അംബിക ദന്പതികളുടെ ഇളയ മകനും എരിമയൂർ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ 15 കാരൻ അക്ഷയിന് ആലത്തൂർ ജനമൈത്രി പോലീസ് ഉപഹാരം നൽകി ആദരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 3ന് തോട്ടിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികളിൽ ഒരാൾ മരിച്ചിരുന്നു.ബാക്കി മൂന്ന് പേരുടെ ജീവനാണ് ഈ മിടുക്കൻ രക്ഷിച്ചത്. ചടങ്ങിൽ ആലത്തൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.എൻ.ഉണ്ണികൃഷ്ണൻ മെമന്റോ നൽകി. എസ്ഐമാരായ ജീഷ് മോൻ വർഗീസ്, ഗിരീഷ് കുമാർ, ഫ്രാൻസിസ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രകാശ്, ബിജു, വാർഡ് മെന്പർമാരായ കൃഷ്ണമോഹൻ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
Read More