പാലക്കാട്: ഗായത്രി പുഴയിൽ തരൂർ തമ്പ്രാൻകെട്ടിയ കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. ചിറ്റൂർ ആലംകടവ് നരണിയിൽ ശശിയുടെ മകൻ ഷിബിൽ(16)ആണ് ഒഴുക്കിൽപ്പെട്ടത്. തരൂർ ചേലക്കാട്കുന്നിലെ അമ്മ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ഷിബിൻ. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പുഴയിൽ എത്തിയപ്പോഴാണ് അപകടം. വിദ്യാർഥിക്കായി തിരച്ചിൽ ഊർജിതമാക്കി. ആലത്തൂർ അഗ്നിരക്ഷാസേനയും സ്കൂബ പാലക്കാട് സേനയും തരൂർ കുരുത്തിക്കോട് പാലത്തിന്റെ മേൽഭാഗത്ത് തിരച്ചിൽ നടത്തുന്നു.
Read MoreCategory: Palakkad
കനത്ത മഴ; പാലക്കാട് വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു; തകർന്ന വീടിന്റെ അടിയിൽപ്പെട്ട ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
പാലക്കാട്: ശക്തമായ കാറ്റിലും മഴയിലും വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോടക്കുന്ന് വീട്ടില്‍ സുലോചന(53), മകന് രജ്ഞിത്ത്(33) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം. ശക്തമായ കാറ്റിലും മഴയിലും വീടിന്റെ പുറകുവശം ഇടിഞ്ഞ് വീഴുകയായിരുന്നു. രാവിലെ വീട് തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് മരിച്ച രഞ്ജിത്ത്. ഇവർ താമസിച്ച വീട് അതീവ ശോചനീയാവസ്ഥയിലായിരുന്നെന്നാണ് വിവരം.
Read Moreപാലക്കാട് കടമ്പഴിപ്പുറത്ത് സ്കൂട്ടർ തടഞ്ഞ് 2 പേരെ വെട്ടിപ്പരിക്കേൽപിച്ചു; അന്വേഷണം ആരംഭിച്ചു
പാലക്കാട്: കടമ്പഴിപ്പുറം വേങ്ങശേരി റോഡില്‍ സ്കൂട്ടർ തടഞ്ഞ് രണ്ടുപേരെ വെട്ടിപ്പരിക്കേൽപിച്ചു. ഇന്നു പുലര്‍ച്ചെ 3.30നാണു സംഭവം. നരിയംപാടം ഇലിയകോട്ടില് പ്രസാദ് (34), കുളക്കാട്ടുകുറിശി കണ്ടത്തില്‍ ടോണി (35) എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇന്നു പുലര്‍ച്ചെ കടമ്പഴിപ്പുറം വെട്ടേക്കര റോഡില്‍ വാടകയ്ക്കു താമസിക്കുന്ന സ്റ്റെനോ എന്നയാളുടെ വീട്ടിലേക്ക് ഒരുസംഘം ആളുകള്വന്നു വാതിലില്‍ മുട്ടുകയും വാതില്‍ തുറക്കാതായപ്പോള്‍ തിരിച്ചുപോവുകയും ചെയ്തിരുന്നു. ഇക്കാര്യം സ്റ്റെനോ ബന്ധുവായ ടോണിയെയും സുഹൃത്ത് പ്രസാദിനെയും അറിയിച്ചു. തുടർന്നു സ്റ്റെനോയുടെ വീട്ടിലേക്ക് ഇതേക്കുറിച്ച് അന്വേഷിക്കാൻ സ്കൂട്ടറില്‍ വരുന്നവഴിക്കാണ് ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.കൈകളിലും കാലിലും വെട്ടേറ്റ ടോണിയുടെ പരിക്കു ഗുരുതരമാണ്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രസാദ് പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreപോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി രണ്ടു പോലീസുകാർക്കു പരിക്ക്
പാലക്കാട്: ആര്യന്പാവിൽ പോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്കു പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന എസ്ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്ഐ ശിവദാസൻ, സിപിഒ ഷെമീർ എന്നിവർക്കാണു പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാട്ടുകല്ലിൽനിന്ന് ശ്രീകൃഷ്ണപുരത്തേക്കു പോവുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗത്തു കാര്യമായ കേടുപാടുകൾ സംഭവിച്ചു. കടയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
Read Moreനെല്ലിയാന്പതിയിൽ ചില്ലിക്കൊന്പൻ; നാട്ടുകാർ ഭീതിയിൽ; വാൽപ്പാറയിൽ യാത്രക്കാർക്കുനേരേ കാട്ടാന പാഞ്ഞടുത്തു
പാലക്കാട്: നെല്ലിയാന്പതിയിൽ ജനവാസ മേഖലയിൽ ചില്ലിക്കൊന്പനെത്തി. പോബ്സ് എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്കു സമീപമാണ് ചില്ലിക്കൊന്പനെത്തിയത്. ഇന്നലെ വൈകീട്ട് ഏഴിന് ഇവിടെയെത്തിയ ചില്ലിക്കൊന്പൻ ഇന്നു രാവിലെ ആറുമണിവരെ ഇവിടെ നിലയുറപ്പിച്ചതോടെ പാഡികളിലെ താമസക്കാർ ഭീതിയിലാണ് കഴിഞ്ഞത്. പാഡികളുടെ അന്‍പതു മീറ്റർ അടുത്തുവരെ ആനയെത്തി. അതിനിടെ വാൽപ്പാറ-പൊള്ളാച്ചി പാതയിൽ യാത്രക്കാർക്കു നേരെ കാട്ടാന പാഞ്ഞടുത്തതും പരിഭ്രാന്തി പരത്തി. കാടിനുള്ളിൽ നിന്നും അപ്രതീക്ഷിതമായി എത്തിയ കാട്ടാന യാത്രക്കാർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.
Read Moreബില്ല് കണ്ട് കണ്ണിൽ നിന്നും വെള്ളം വന്ന് ജലസേചന ഓഫീസ്; ഫ്യൂസ് ഊരി കെഎസ്ഇബി
വടക്കാഞ്ചേരി: കറന്റ് ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്ന ജലസേചന ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി ആണ് വിഛേദിച്ചത്. കുടിശികയായി1000 രൂപയാണ് ഉണ്ടായിരുന്നത്. ട്രഷറി മുഖേനയാണ് സാധാരണ പണം അടച്ചിരുന്നത്. ഡിഇഒ ഓഫീസിലെ ഫ്യൂസും ഇന്നലെ കെഎസ്ഇബി ഊരിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇവിടുത്തെ ഫ്യൂസൂരുന്നത്. ഡിഇഒ ഓഫീസിലെ കുടിശിക 24016 രൂപയായിരുന്നു. ഏപ്രിലിലും കുടിശിക മുടങ്ങിയ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. നടപടിക്ക് പിന്നാലെ ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ ഡിഇഒ ഓഫീസ് വിവരം അറിയിച്ചിട്ടുണ്ട്.
Read Moreവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവച്ചു പിടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പുലിചത്തു
പാലക്കാട്: കൊല്ലങ്കോട് വാഴപുഴയില് കമ്പിവേലിയില്‍ കുടുങ്ങിയ പുള്ളിപ്പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ പുലിയെ മയക്കുവെടി വച്ചിരുന്നു. വനംവകുപ്പ് വെറ്റിനറി ഡോക്ടര്‍ ഡേവിസ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ മയക്കുവെടി വച്ച് കൂട്ടിലാക്കിയത്. ഉച്ചയ്ക്ക് 12. 05 നാണ് മയക്കുവെടി വച്ചത്. എന്നാല്‍ മയക്കുവെടി ശരീരത്തില്‍ തട്ടിത്തെറിച്ചുപോയി. അല്പം മരുന്നു മാത്രമെ പുലിയുടെ ശരീരത്തില്‍ കയറിയിട്ടുള്ളെന്നാണ് നിഗമനം. എന്നാല്‍ പുലി അവശനായതിനാല്‍ രണ്ടാമത് വെടിവയ്ക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചിരുന്നു. ആദ്യം പുലിയെ വലയിട്ട് പിടിക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ ആര്‍ആര്‍ടി സംഘം അടുത്തേക്ക് എത്തിയതോടെ പുലി വലിയതോതില്‍ ആക്രമണ സ്വഭാവം കാണിച്ചു. ഇതോടെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മാവിന്‍തോപ്പിലെ കമ്പിവേലിയില്‍ പുലി കുടുങ്ങിയ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.പുലിയുടെ വയറ്റിലും കാലിലുമാണ് കമ്പി കുടുങ്ങിയത്. കാലിലെ കുടുക്ക്…
Read Moreവീണുകിട്ടിയ പഴ്സ് പോലീസിൽ ഏൽപ്പിച്ച; ആറാം ക്ലാസുകാരൻ ആസിഫിന് അഭിനന്ദന പ്രവാഹം
മംഗലംഡാം: വഴിയിൽ നിന്നും കിട്ടിയ പണമടങ്ങുന്ന പഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് കുട്ടികൾക്ക് മാതൃകയായ ആസിഫിനെ അഭിനന്ദിക്കുകയാണ് കൂട്ടുകാരും നാട്ടുകാരും സ്കൂൾ അധികാരികളുമെല്ലാം. രാവിലെ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് റോഡിൽ പഴ്സ് കിടക്കുന്നത് ആസിഫിന്റെ ശ്രദ്ധയിൽപെട്ടത്. തുറന്നു നോക്കിയപ്പോൾ നിറയെ പണവും വിലപ്പെട്ട കുറെ രേഖകളും. പിന്നെ ആസിഫ് മറ്റൊന്നും ചിന്തിച്ചില്ല. ഓടിപ്പോയി അടുത്തു തന്നെയുള്ള പോലീസ് സ്റ്റേഷനിൽ പഴ്സ് ഏൽപ്പിച്ചു. വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞു. പിന്നെ വൈകിയില്ല. പോലീസ് സ്റ്റേഷനിൽ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് ഉടമയെത്തി. ആസിഫിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസുകാരുടെ സാന്നിധ്യത്തിൽ പഴ്സ് ആസിഫ് തന്നെ ഉടമക്ക് കൈമാറി. ഉടമയുടെ വക സ്റ്റേഷനിൽ മധുരവിതരണവും നടത്തി. ആസിഫിന്റെ സത്യസന്ധത നാട്ടിലും വാർത്തയായി. ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ആസിഫ്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസി ടോമിന്റെ നേതൃത്വത്തിൽ…
Read Moreടിക്കറ്റെടുക്കാതെ കയറിയത് ചോദ്യംചെയ്ത ടിടിഇക്ക് ട്രെയിനില്‍ മര്‍ദനം; തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ
ഷൊർണൂർ: ടിക്കറ്റെടുക്കാതെ കയറിയ യാത്രക്കാരനെ ചോദ്യം ചെയ്ത ടിടിഇയുടെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഇന്നലെ രാത്രി ഷൊര്‍ണൂര്‍ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. പിരിക്കേറ്റ രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണ റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരം -തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇയായിരുന്നു വിക്രം കുമാര്‍ മീണ. ഇന്നലെ രാത്രിയില്‍ ട്രെയിൻ തിരൂര്‍ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്. ടഇക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നത് ടിടിഇ ചോദ്യം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഇയാൾ ടിടിഇയുടെ മൂക്കിന് ഇടിക്കുകയായിരുന്നുവെന്ന് ടിടിഇ വിക്രംകുമാർ മീണ പരാതിയിൽ പറഞ്ഞു. മൂക്കില്‍നിന്ന് രക്തമൊഴുകി അത് തൂവാലയിലും ട്രെയിനിലെ തറയിലുമെല്ലാം കിടക്കുന്നത് സംഭവത്തിന് തൊട്ടുപിന്നാലെ പകര്‍ത്തിയ ചിത്രങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ…
Read Moreരോഗിയായ മകനെ പിതാവ് വീട്ടിൽ കയറ്റുന്നില്ല ; പോലീസ് ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട് : കൂട്ടുകുടുംബ സ്വത്തിലെ ഓഹരി അവകാശം ചോദിച്ചതിന്റെ പേരിൽ കിഡ്നി രോഗിയായ മകനെ അച്ഛൻ വീടിനു പുറത്താക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.ചിറ്റൂർ പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജൂഡിഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂണിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശി ഷണ്മുഖദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.അവിവാഹിതനായ പരാതിക്കാരൻ വർഷങ്ങൾക്ക് മുന്‍പേ കിഡ്നി രോഗ ബാധിതനാണെന്ന് പരാതിയിൽ പറയുന്നു.പരാതിക്കാരന്റെ വീട് അദ്ദേഹത്തിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്. രോഗ ചികിത്സക്ക് അച്ഛനിൽ നിന്നും സാന്പത്തിക സഹായം തേടിയെങ്കിലും നൽകാത്തതിനെ തുടർന്ന് ഒരു ബന്ധുവിന്റെ ഒപ്പമാണ് പരാതിക്കാരൻ താമസിക്കുന്നത്.ഓഹരി അവകാശം സിദ്ധിക്കാൻ പരാതിക്കാരൻ നൽകിയ ഹർജി സബ് കോടതിയുടെ പരിഗണനയിലാണുള്ളത്. ഇക്കഴിഞ്ഞ 25ന് വീട്ടിലെത്തിയ തന്നെ അച്ഛനും അമ്മയും വീട്ടിൽ കയറാൻ…
Read More