പാലക്കാട്: മൂന്നുദിവസത്തെ വിജിലന്‍സ് കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ പാലക്കയം കൈക്കൂലിക്കേസ് പ്രതി വി. സുരേഷ് കുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. തൃശൂര്‍ വിജിലന്‍സ് കോടതി കേസ് ജൂണ്‍ ഏഴിന് പരിഗണിക്കും. സംഭവത്തിൽ റവന്യൂ ജോയിന്റ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരേഷ്കുമാറിനെ മൂന്ന് ദിവസത്തേക്കായിരുന്നു വിജിലന്‍സ് കസ്റ്റഡി അനുവദിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പണം വാങ്ങിയെന്ന മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച രേഖകളാണു വില്ലേജ് ഓഫീസില്‍നിന്നു ശേഖരിച്ചത്. കൈക്കൂലിയിനത്തില് പ്രതിദിനം 40,000 രൂപ വരെ ഇയാള്‍ക്ക് കിട്ടിയിരുന്നതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായാണ് സൂചന. രേഖകളുടെ പരിശോധന അടുത്ത ദിവസം പൂര്‍ത്തിയാക്കും.കഴിഞ്ഞ ചൊവ്വാഴ്ചയാണ് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്. തുടര്‍ അന്വേഷണത്തില്‍ ഒരു കോടിയിലേറെ രൂപയുടെ…
Read MoreCategory: Palakkad
സ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്‍പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…
Read Moreതേനെടുക്കുന്നതിനിടയില് ആദിവാസിക്കുനേരേ കരടിയുടെ ആക്രമണം; രക്ഷപ്പെട്ടത് മരത്തിൽക്കയറി
നിലമ്പൂര്‍: തേനെടുക്കുന്നതിനിടയില്ആദിവാസിക്ക് നേരെ കരടിയുടെ ആക്രമണം. നിലമ്പൂർപോത്തുകൽ മുണ്ടേരി തരിപ്പപൊട്ടി കോളനിയിലെ വെളുത്തക്കാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വലതുകാലിന്റെ തുടയ്ക്ക് സാരമായി മുറിവേറ്റു. ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്കി.ശേഷം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് സംഭവം. വെളുത്ത മരത്തിൽ നിന്നും തേൻ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്. കാട്ടുവള്ളിയിൽ പിടിച്ചു മരത്തിനു മുകളിലേക്ക് കയറിയാണ് കരടിയിൽനിന്നും രക്ഷപ്പെട്ടത്. ചാലക്കുടിയിൽ ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിചാലക്കുടി (മേലൂർ): ജനവാസമേഖലയിൽ വെട്ടുകടവ് പാലത്തിനു സമീപം കാട്ടുപോത്തിറങ്ങി. വെട്ടുകടവ് ശാന്തിപുരം പ്രദേശത്ത് പടുതോൾമനയിലാണ് ഇന്നുപുലർച്ചെ കാട്ടുപോത്തിനെ ആദ്യം കണ്ടത്. ആളുകൾ ബഹളം വച്ചതോടെ കാട്ടുപോത്ത് ഓടി. ആരെയും ആക്രമിക്കുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തിട്ടില്ല. സംഭവമറിഞ്ഞ് അയ്യമ്പുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കഴിഞ്ഞ വർഷം കൊരട്ടിയിൽ കണ്ട അതേ കാട്ടുപോത്ത് തന്നെയാണ് ഇതെന്ന് ഫോറസ്റ്റ് അധികൃതർ…
Read Moreമലമ്പുഴയിൽ വിദ്യാർഥിനിയും യുവാവും മരിച്ചനിലയിൽ; ഇരുവരും അടുപ്പത്തിലായിരുന്നെന്ന് സൂചന
പാലക്കാട്: മലന്പുഴ പാടലിക്കാടിൽ ബന്ധുക്കളായ യുവാവിനെയും പതിനാലുകാരിയായ വിദ്യാർഥിനിയെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കാളിപ്പാറ സ്വദേശി രഞ്ജിത്ത് (21), ധരണി (14) എന്നിവരാണ് മരിച്ചത്. ഇരുവരെയും മൂന്നുദിവസം മുന്‍പ് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും മലന്പുഴ പാടലിക്കാട് സ്വകാര്യ പറന്പിൽ മരിച്ച നിലയിൽ കണ്ടത്. ഇരുവരും അടുപ്പത്തിലായിരുന്നെന്ന് സൂചനയുണ്ട്.
Read Moreപി.കെ. ശശിയെ അനുകൂലിക്കുന്ന നേവിനെ പുറത്താക്കാൻ തീരുമാനം; പാർട്ടി ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൂട്ടയടി
പാലക്കാട്ട് : മണ്ണാർക്കാട്ട് ഡിവൈഎഫ് പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി. മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു മുമ്പിലാണ് ഡിവൈഐയിലെ ഇരുവിഭാഗങ്ങൾ പരസ്യമായി ഏറ്റുമുട്ടിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ഫാക്ഷൻ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവർത്തകരും പുറത്ത് കൂടി നിന്നവരും ചേരിതിരിഞ്ഞ് നടന്ന വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്. പി.കെ.ശശിയെ അനുകൂലിക്കുന്ന ഡിവൈഎഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ.ഷാനിഫിനെ പുറത്താക്കാനും റഷീദ് തച്ചനാട്ടുകരയെ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനും യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഷാനിഫ് ഡിവൈഎഫ്ഐ നേതാക്കൾക്ക് എതിരെയും സിപിഎം ഏരിയ സെക്രട്ടറിക്ക് എതിരെയും പ്രതിഷേധിച്ചതാണ് സംഘട്ടത്തിനിടയാക്കിയതെന്ന് പറയുന്നു. നേതാക്കളോട് മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് കരിമ്പയിൽ നിന്ന് എത്തിയ ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫിസിനു പുറത്ത് ഷാനിഫിനെ ചോദ്യം…
Read Moreവിശ്വാസം തന്നെയാണ് എല്ലാം..! പച്ചക്കറിക്കടയുടെ പ്രവർത്തനവും അങ്ങനെതന്നെ…
ഒറ്റപ്പാലം: വിശ്വാസം അതാണ് എല്ലാം….. ഇതൊരു പരസ്യവാചകമല്ല, പനമണ്ണ സെൽഫി പച്ചക്കറി കടയുടെ പ്രവർത്തനം ഇത്തരത്തിലാണ്. ഉപഭോക്താക്കൾ സ്വയം പച്ചക്കറി തെരഞ്ഞെടുത്ത് തുക പണപ്പെട്ടിയിൽ നിക്ഷേപിക്കുന്ന പരസ്പര വിശ്വാസ ’സെൽഫി പച്ചക്കറിക്കട’യുടെ കഥയാണിത്. ഉപഭോക്താക്കളെ പൂർണമായും വിശ്വാസത്തിലെടുത്താണ് ഇവിടുത്തെ കച്ചവടം. ഇതൊരു ശുഭദായകമായ തുടക്കമാണ്. കേട്ടുകേൾവിയില്ലാത്ത ഈ നൂതന ഉദ്യമത്തിന് തുടക്കം കുറിച്ചത് പനമണ്ണ അന്പലവട്ടം പള്ളത്തുപടി പച്ചക്കറി ഉത്പാദകസംഘത്തിലെ കർഷകരായ പി. സംപ്രീത്, കെ. അനിൽകുമാർ, കെ.പി. ചാമി, മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് സി.പി. മുരളി എന്നിവരാണ്. വിഷു തലേന്നും വൻ കച്ചവടമാണ് ഇവിടെ ഉണ്ടായത്. ഒറ്റപ്പാലം സർവീസ് സഹകരണ മാർക്കറ്റിംഗ് സൊസൈറ്റിയുമായി സഹകരിച്ചാണ് പച്ചക്കറിക്കടയുടെ പ്രവർത്തനം. തൂക്കവും വിലയുമെഴുതി, കെട്ടുകളാക്കിവെയ്ക്കുന്ന പച്ചക്കറികൾ ആവശ്യക്കാർക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. തുക മൊത്തം കൂട്ടി പണപ്പെട്ടിയിൽ നിക്ഷേപിക്കാം. മത്തൻ, കുന്പളം, വെണ്ട, പാവൽ, പയർ തുടങ്ങി സംഘം ഉത്പാദിപ്പിക്കുന്ന…
Read Moreആ സ്വപ്നം സഫലമായി! ഡ്രൈവിംഗിലേക്ക് ഇറങ്ങാന്‍ പ്രചോദനമായത് ഓട്ടോഡ്രൈവറായ അച്ഛന്; കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായി ഷർമിള
കോയന്പത്തൂർ : ഗാന്ധിപുരം-സോമനൂർ റൂട്ടിൽ ബസ് ഓടിക്കാൻ ഇനി വളയിട്ട കൈകളും. ഇൗ റൂട്ടിലെ ആദ്യ ബസ് ഡ്രൈവറാവുകയാണ് ഷർമിള. ഓട്ടോ ഡ്രൈവറായ അച്ഛൻ മഹേഷാണ് തനിക്ക് ഡ്രൈവിംഗിലേയ്ക്ക് ഇറങ്ങാൻ പ്രചോദനമായതെന്ന് ഷർമിള പറയുന്നു. അച്ഛൻ ഓടിച്ചിരുന്ന പാചക വാതക സിലിണ്ടർ ഓട്ടോ ഓടിച്ചിരുന്ന ഷർമിള അച്ഛനൊപ്പം ഓട്ടോയും ഓടിച്ചിട്ടുണ്ട്. ബസ് ഡ്രൈവറാകാൻ സ്വപ്നം കാണുന്നതിനിടെ ഷർമിള ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള പരിശീലനവും ലൈസൻസും നേടി. 2019 മുതൽ കോയന്പത്തൂരിൽ ഓട്ടോ ഓടിച്ചു വരുന്നതിനിടെയാണ് ഹെവി ലൈസൻസ് സ്വന്തമാക്കുന്നത്. ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കി സർക്കാർ ജോലിക്കായി കാത്തിരിക്കാതെ വിവി ട്രാൻസ്പോർട്ട് എന്ന സ്വകാര്യ സ്ഥാപനം വഴിയാണ് ഷർമിള ബസ് ഡ്രൈവറായി ഈ രംഗത്തേക്ക് എത്തിയത്.
Read Moreഅട്ടപ്പാടി മധു കൊലക്കേസിൽ വിധി നാളെ; പ്രതികള്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മധുവിന്റെ കുടുംബം; പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു
സ്വന്തം ലേഖകന്പാലക്കാട്: കേരള മനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു കൊലക്കേസില്‍ നാളെ വിധി പ്രസ്താവിക്കും. മണ്ണാര്‍ക്കാട് എസ് സി- എസ്ടി കോടതിയാണ് വിധി പറയുന്നത്. കേസില്‍ 16 പ്രതികളാണുള്ളത്. ഇതില്‍ മിക്കയാള്‍ക്കാരും മധുവിന്റെ വീടിനു സമീപമുള്ളവര്‍ തന്നെയാണ്. ഇവര്‍ തങ്ങളെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് പോലീസ് സംരക്ഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് മധുവിന്റെ അമ്മ മല്ലി പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി വിധി വന്നു കഴിഞ്ഞാല്‍ പ്രതികളുമായി ബന്ധപ്പെട്ടവര്‍ തങ്ങളെ അപായപ്പെടുത്തുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക. കേസില്‍ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്ന് കുടുംബം നല്കിയ പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ അനുഭവം കൂടി കണക്കിലെടുത്താണ് കുടുംബം പോലീസിന് പരാതി…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 22 വര്‍ഷം തടവ് ശിക്ഷ
പാലക്കാട്: കല്ലടിക്കോട് 15കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 22 വര്‍ഷം തടവ് ശിക്ഷ. പട്ടാമ്പി കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം സ്വദേശി ആദര്‍ശാണ് കേസിലെ പ്രതി. ഇയാളില്‍നിന്ന് ഒരു ലക്ഷം രൂപ പിഴയും ഈടാക്കും. ഈ തുക അതിജീവിതയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി. 21 സാക്ഷികളെ വിസ്തരിച്ച കേസില്‍ പ്രോസിക്യൂഷന് 34 രേഖകള്‍ ഹാജരാക്കി.
Read Moreഅട്ടപ്പാടിയിൽ കുട്ടികളുമായി ഉൾക്കാട്ടിലേക്ക്കയറി യുവാവിന്റെ ജീവനൊടുക്കൽ ഭീഷണി! ഒരു കുട്ടിയെ രക്ഷപ്പെടുത്തി; പക്ഷേ…
പാലക്കാട്: അട്ടപ്പാടി അഗളിയിൽ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ ശേഷം യുവാവ് കുട്ടികളുമായി ഉൾക്കാട്ടിലേക്ക് കയറിപ്പോയി. ചിറ്റൂർ ഊരുമൂപ്പനായ ശ്രീകാന്തിനെയും മക്കളെയുമാണ് കാണാതായത്. സംഭവമറിഞ്ഞെത്തിയ ആശാ പ്രവർത്തകർ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. കുടുംബപ്രശ്നങ്ങളെത്തുടർന്നാണ് യുവാവ് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് ഇന്ന് ഉച്ചയോടെ ചിറ്റൂർ അങ്കണവാടിയിലെത്തിയ ശ്രീകാന്ത്, അഞ്ചും മൂന്നും വയസുള്ള കുട്ടികളുമായി സ്ഥലംവിടുകയായിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും സംഭവം നടന്നയുടൻ നാട്ടുകാരും ആശാ പ്രവർത്തകരും ചേർന്ന് മൂന്ന് വയസുള്ള കുട്ടിയെ രക്ഷിച്ചതായും അധികൃതർ അറിയിച്ചു. ശ്രീകാന്തിനെയും മൂത്ത കുട്ടിയെയും ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read More