താമരശേരി: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി നിരവധി ആഡംബര വാഹനങ്ങള്‍ താല്‍ക്കാലിക ഉപയോഗത്തിന് വാങ്ങി ഉടമസ്ഥരെ കബളിപ്പിച്ചു വിറ്റു ലക്ഷങ്ങള്‍ തട്ടിയെടുത്ത ആളെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടിൽപാലം കാവിലുംപാറ കാര്യാട്ട് മുഹമ്മദാലി എന്ന വണ്ടി ചോര്‍ അലി(48)യാണ് താമരശേരി പോലീസിന്റെ പിടിയിലായത്. പൂനൂരില്‍ നിന്ന് വിവാഹ ആവശ്യത്തിന് രണ്ടു ദിവസത്തേക്കെന്നുപറഞ്ഞ് കൈക്കലാക്കിയ കാര്‍ മറിച്ചു വില്‍പ്പന നടത്തിയ കേസിലാണ് ഇയാളെ കാര്‍ സഹിതം പിടികൂടിയത്. ചോദ്യം ചെയ്തതില്‍ ഇത്തരത്തില്‍ നാല്പതിലധികം വാഹന ഉടമകളെ കബളിപ്പിച്ച് തട്ടിപ്പു നടത്തിയതായി തെളിഞ്ഞതായി പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയതറിഞ്ഞു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പരാതിക്കാര്‍ താമരശേരി പോലീസ് സ്റ്റേഷനില്‍ എത്തുന്നുണ്ട്. തൊട്ടില്‍പാലത്ത് സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായ പ്രതി മാസങ്ങളായി തൊട്ടില്‍പാലത്തും പരിസര പ്രദേശങ്ങളിലും കര്‍ണാടക സിം ഉപയോഗിച്ച് ഒളിച്ച് താമസിക്കുകയായിരുന്നു. പ്രതിക്കു ഒളിച്ച് താമസിക്കാന്‍ സൗകര്യം…
Read MoreCategory: Kozhikode
ആദിവാസി യുവതിയെ മാനഭംഗപ്പെടുത്തിയ പ്രതി റിമാന്‍ഡില്‍; സംഭവശേഷം മുങ്ങിയ പ്രതി പാലക്കാടുള്ള യുവതിയെ വിവാഹം ചെയ്തു; പിടിയിലായത് ആറ് വർഷത്തിന് ശേഷം
മുക്കം: ആറ് വർഷം മുൻപ് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് കരിമ്പിൽ കോളനിയിലെ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി റിമാന്‍ഡില്‍. മുക്കം പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം പാലക്കാട് ചാലിശ്ശേരിയിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത തോട്ടക്കാട് എളംകുറ്റിപ്പറമ്പ് തങ്കൻ എന്നറിയപ്പെടുന്ന ശിവനെ (51) യാ ണ് കോടതി റിമാന്‍ഡ് ചെയ്തത് . റൂറൽ ജില്ലാ പോലിസ് മേധാവി ഡോ.എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് താമരശേരി ഡിവൈഎസ്പി ഇ.പി പൃഥ്വിരാജ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ശിവനെ പിടികൂടിയത്. 2015 ഫെബ്രുവരി 20ന് വൈകുന്നേരം ഏഴു മണിയോടെ മുക്കത്തേക്ക് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്ന തോട്ടക്കാട് കരിമ്പിൽ കോളനിയിലെ യുവതിയെ തോട്ടക്കാട് അങ്ങാടിയിൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ…
Read Moreഷഹാനയുടെ മരണം നെഞ്ചില്‍ ആനയുടെ ചവിട്ടേറ്റ്! തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകള്‍
കോഴിക്കോട്: മേപ്പാടി എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കുണ്ടെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം. തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകളുണ്ട്. നെഞ്ചില്‍ ചവിട്ടേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിന്റെ പിന്നിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചവിട്ടേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര പരിക്കാവാം മരണ കാരണമെന്ന് കരുതുന്നു. എളമ്പലേരി റെയിൻകണ്ട്രി വില്ലയുടെ എക്സ്പ്ലോർ വയനാട് ടെന്റ് പാക്കേജിന്റെ ഭാഗമായാണ് ഷഹാനയും ബന്ധവും സുഹൃത്തും വിനോദസഞ്ചാരത്തിനു എത്തിയത്. റിസോർട്ട് വളപ്പിലെ ടെന്റിൽനിന്നു അത്താഴം കഴിച്ചു പുറത്തിറങ്ങവേയാണ് ഷഹാന കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തി നിടെ ആന തുമ്പിക്കൈയ്ക്കു അടിച്ചുവീഴ്ത്തുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ്…
Read Moreഎരുമത്തെരുവു ക്ഷേത്രത്തിലെ മോഷണം! പിടിയിലായതു വിവാഹത്തട്ടിപ്പുവീരൻ; എട്ടുതവണ വിവാഹിതനായി
കൽപ്പറ്റ: എരുമത്തെരുവു കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ 2018ൽ നടന്ന മോഷണക്കേസിൽ പ്രതി പിടിയിൽ. തൃശൂർ കുന്നകുളം അങ്കൂർക്കുന്ന് രായമരക്കാർ വീട്ടിൽ അബ്ദുൾ റഷീദിനെയാണ്(47) പിലാക്കാവിലെ താമസസ്ഥലത്തുനിന്നു മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽകരിമീം സഘവും അറസ്റ്റു ചെയ്തത്. ശ്രീകോവിലിലെ മാല, ഭണ്ഡാരത്തിലുണ്ടായിരുന്ന പണം, ഡിവിആർ എന്നിവയാണ് ക്ഷേത്രത്തിൽനിന്നു മോഷ്ടിച്ചത്. വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ മോഷണം, വിവാഹത്തട്ടിപ്പ് , വ്യാജരേഖ ചമയ്ക്കൽ കേസുകളിലും ഇയാൾ പ്രതിയാണെന്നു പോലീസ് അറിയിച്ചു. താമരശേരി പോലീസ് സ്റ്റേഷനിൽ മോഷണക്കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച വിരലടയാളം മാനന്തവാടി ക്ഷേത്ര മോഷണക്കേസിൽ ഒത്തുവന്നതാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്. വിരലടയാളം ഒത്തുവന്നപ്പോൾമുതൽ പ്രതി നിരീക്ഷണത്തിലായിരുന്നു. സ്വന്തമായി മഹല്ല് കമ്മിറ്റികളുടെ നോട്ടീസ്, സീൽ എന്നിവ ഉണ്ടാക്കിയാണ് അബ്ദുൽറഷീദ് വിവാഹത്തട്ടിപ്പു നടത്തിയിരുന്നത്. എട്ടുതവണ വിവാഹിതനായിട്ടുണ്ട്. നിർധന മുസ്ലിം കുടുംബങ്ങളാണ് തട്ടിപ്പിനു ഇരകളായത്. ഗാർഹികപീഡനത്തിനു പ്രതിക്കെതിരെ ഭാര്യമാർ നൽകിയ പരാതികൾ വിവിധ…
Read Moreപ്രദേശവാസികളുടെ എതിര്‍പ്പ് ഫലം കണ്ടു! കാപ്പാട് ബീച്ചില്‍ പ്രവേശനഫീസ് നിരക്ക് കുറച്ചു
കൊയിലാണ്ടി: കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. മുതിര്‍ന്നവര്‍ക്ക് 50 രൂപയുണ്ടായിരുന്നത് 25 രൂപയായും 25 രൂപയുണ്ടായിരുന്ന കുട്ടികളുടെ ഫീസ് 10 രൂപയാക്കിയുമാണ് കുറച്ചത്. ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിടിപിസി) ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. തീരുമാനങ്ങൾ ഇന്നുമുതല്‍ നടപ്പാക്കും. ബീച്ചിലെ പ്രവേശന ഫീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ സാംബശിവറാവുവിന്റെ ചേന്പറിൽ വെച്ച് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. കേരളത്തിലെ ഒന്നാമത്തെ കടലോര വിനോദ സഞ്ചാര കേന്ദ്രമാക്കി കാപ്പാട് ബീച്ചിനെ മാറ്റുന്നതിന് രണ്ടര കോടി ചെലവാക്കി സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച വിവിധ പദ്ധതികൾ കളക്ടർ യോഗത്തിൽ വിശദീകരിച്ചു. ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് നേരത്തെ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, ചേമഞ്ചേരി…
Read Moreതട്ടിപ്പിന് മറയത്ത് കേരളം; പാഠം പഠിക്കാതെ ജനങ്ങള്‍! ഫിന്‍സിയര്‍ തട്ടിയത് 20 കോടി; കോഴിക്കോട് 116 പേര് നിക്ഷേപിച്ചത് 47 ലക്ഷം
സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്ത് 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് കേസ് അന്വേഷണം പാതിവഴിയില്‍ നില്‍ക്കവെ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായുള്ള ഫിന്‍സിയര്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തട്ടിപ്പില്‍ ഞെട്ടി പോലീസ്. സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മാത്രം 20 കോടിരൂപയോളം തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. മറ്റു ജില്ലകളിലെത് കൂടി കണക്കിലെടുത്താന് 50 കോടിയിലേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടാവാമെന്നാണ് പോലീസ് കരുതുന്നത്. വന്‍ തുക ലാഭം വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച് മുങ്ങുന്നത് സംസ്ഥാനത്ത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. എന്നിട്ടും ജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍ അനുദിനം ഇരകളാവുകയാണെന്ന് കേസന്വേഷിക്കുന്ന ഇന്‍സ്പക്ടര്‍മാര്‍ അറിയിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ മാത്രം ഇതുവരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇന്‍സ്പക്ടര്‍ പി.കെ.പത്മരാജന് അറിയിച്ചു. 14 കോടി രൂപയോളം ഇവിടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം.…
Read Moreപേനയും കമ്പ്യൂട്ടറും പിടിച്ചു ശീലിച്ച കൈകൾ തൂമ്പയെടുത്തു; കുടുംബത്തിന് കുടിനീരായി
കരുവാരകുണ്ട്: പേനയും കമ്പ്യൂട്ടറും പിടിച്ചു ശീലിച്ച കൈകൾ പേനയും പിക്കാസുമെടുത്തപ്പോൾ നിർധന കുടുംബത്തിന് ലഭിച്ചത് കുടിനീരുറവ. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ കേരള എസ്റ്റേറ്റ് കേലംമ്പറ്റയിലെ മുതുകോടൻ ബിൽക്കീസിന്റെ കുടുംബത്തിനാണ് കിണർ കുഴിച്ചു നൽകാൻ വിദ്യാർഥികൾ ഒരുമിച്ചത്. ഇതോടെ ഒരു കുടുംബത്തിന് ചിരകാല സ്വപ്നം പൂവണിഞ്ഞു. ശുദ്ധജലം തേടി ഏറെ ദൂരം താണ്ടി വന്നിരുന്ന കുടുംബത്തിനാണ് വീട്ടുമുറ്റത്ത് തന്നെ തെളിനീരെത്തിയത്. കിണർ കുഴിച്ചോ ഇത്തരത്തിലുള്ള ജോലികൾ ചെയ്തോ യാതൊരുവിധ പരിചയവും ഇല്ലാത്ത വിദ്യാർഥി കൂട്ടമാണ് പരിചയസമ്പന്നരിൽ നിന്നു നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് മനോഹരമായ കിണർ കുഴിച്ചത്. പ്രാരംഭപ്രവർത്തനങ്ങൾ മുതൽ കിണറ്റിലിറങ്ങി വെള്ളം കണ്ടെത്തുന്നതു വരെ മുഴുവൻ പണികളും വിദ്യാർഥി കൂട്ടമാണ് നിർവഹിച്ചത് . വീട്ടുകാരോടൊപ്പം നാട്ടുകാരും ഈ കുട്ടികളുടെ പ്രവർത്തനങ്ങളിൽ സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തി.
Read Moreറോഡിൽ പാർക്കിംഗ് വണ്ടികൾ കണ്ടാൽ പെട്രോൾ ഊറ്റും; പിന്നെ മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടക്കും; നഗരത്തിലെ പെട്രോൾ ഊറ്റുകാർ പോലീസ് വലയിൽ
കോഴിക്കോട് : നഗരത്തില്‍ അര്‍ധരാത്രിയില്‍ കറങ്ങി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘം പിടിയില്‍. പ്രായപൂര്‍ത്തിയാവാത്തവരുള്‍പ്പെടെ അഞ്ച് പേരെയാണ് ടൗണ്‍ എസ്ഐ കെ.ടി.ബിജിത്തും സംഘവും പിടികൂടിയത്. ചേളന്നൂര്‍, കക്കോടി എന്നിവിടങ്ങളിലുള്ളവരാണ് പ്രായപൂര്‍ത്തിയാവാത്തവര്‍. പെട്രോള്‍ ഊറ്റാനുള്ള നാലു കുപ്പികളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ലിങ്ക് റോഡിന് സമീപത്തു വച്ച് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസവും സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ പോലീസ് കണ്ടിരുന്നു. എന്നാല്‍ പിടികൂടാന്‍ സാധിച്ചില്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മോഷ്ടിച്ച ബൈക്കുമായി ഇവരില്‍ രണ്ടുപേര്‍ നഗരത്തിലെത്തിയിരുന്നു. പിന്നീട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അര്‍ധരാത്രിയില്‍ ബൈക്കുളില്‍ കറങ്ങി വീടുകളിലും കടകളുടെ പാര്‍ക്കിംഗ് ഏരിയയിലും ആശുപത്രി വളപ്പുകളിലും പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ലക്ഷ്യമിട്ടാണ് ഇവര്‍ ‘ഓപ്പറേഷന്’ നടത്തുന്നത്. ഇത്തരത്തില്‍ മോഷ്ടിക്കുന്ന പെട്രോള്‍ ഉപയോഗിച്ചാണ് ഇവര്‍ പലിയടത്തും എത്തുന്നത്. ഇവര്‍ക്ക് പിന്നില്‍ ലഹരി മാഫിയക്ക്…
Read Moreമാസ്ക്ക് ഹാർബറിന് അനുഗ്രഹമായി, മൂക്ക് പൊത്തണ്ടല്ലോ ! ഹാർബറിന് മുന്നിലെ അഴുക്കുചാൽ നിർമാണം പൂർത്തിയായില്ല
കൊയിലാണ്ടി: ഹാർബറിനു മുൻവശത്തെ അഴുക്ക്ചാൽ നിർമ്മാണം പൂർത്തിയാകാത്തത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഏതാനും മാസം മുമ്പ് ഏഷ്യയിലെ ഏറ്റവും വലിയ ഹാർബർ എന്ന് പറഞ്ഞ് ഉദ്ഘാടനം കഴിച്ച കൊയിലാണ്ടി ഹാർബറിനു മുൻവശത്തെ ഓടയാണ് പൂർത്തിയാകാത്തത്. മാലിന്യങ്ങൾ നിറഞ്ഞ് ജീവികൾ ചത്ത് പൊന്തിയും ഓടയിലെ വെള്ളം കെട്ടികിടന്ന് ഒഴുക്ക് നിലച്ചിരിക്കുകയാണ്. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിഷയം ഹർബർ വകുപ്പിനെ അറിയിച്ചെങ്കിലും ഘട്ടം ഘട്ടമായി പണി തീർക്കുമെന്നായിരുന്നു മറുപടി. ഹാർബറിനു സമീപം നിരവധി കുടുംബങ്ങൾ താമസിക്കുന്നതു കാരണം വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ആശങ്ക. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ നാട്ടുകാരും, അരയ സമാജങ്ങളും ജില്ലാ കക്ടറുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി പറഞ്ഞു.
Read Moreഅഞ്ചിലുറച്ച് ജെഡിഎസ്; സീറ്റുകളില്‍ വിട്ടുവീഴ്ച വേണ്ടെന്ന് നേതാക്കള്‍; മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും വീണ്ടും മത്സരിക്കും
കെ.ഷിന്റുലാല്കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകളില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലുറച്ച് ജനതാദള്‍ എസ് (ജെഡിഎസ്). ഇന്നലെ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റുകളില്‍ ഇത്തവണയും മത്സരിക്കാന്‍ ജെഡിഎസ് തീരുമാനിച്ചത്. എല്‍ഡിഎഫില്‍ ലോക് താന്ത്രിക് ജനതാദളും ഐന്എല്ലും കൂടി പുതുതായി വന്നതോടെ ഘടകകക്ഷികളുടെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേരത്തെ മത്സരിച്ച സീറ്റുകളില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് ജെഡിഎസ് തീരുമാനിച്ചത്. വടകര, ചിറ്റൂര്‍, തിരുവല്ല, അങ്കമാലി, കോവളം എന്നിവിടങ്ങളിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് മത്സരിച്ചത്. ഈ മണ്ഡലങ്ങളില്‍ രണ്ടാഴ്ചക്കുള്ളില്‍ തെരഞ്ഞെടുപ്പ് കണ്വന്ഷന് വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു. ഈ മാസം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും. മറ്റു നിയോജകമണ്ഡലങ്ങളില്‍ ഫെബ്രുവരി 15 നുള്ളില്‍ മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. തെരഞ്ഞെടുപ്പില്‍ എല്‍ജെഡി ഏഴ്…
Read More