ഭക്ഷണത്തില്‍ മായം; കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്തത് കോഴിക്കോട്ട്; ഏറ്റവുമധികം മായം കണ്ടെത്തിയത് ശര്‍ക്കരയില്‍

കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭക്ഷണത്തില്‍ മായം ചേര്‍ത്തതിന് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട്ട്. 282 കേസുകളാണു കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 137 എണ്ണത്തില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌േട്രറ്റ് കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പതിമൂന്ന് ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണു പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയത്. 5,810 പരിശോധനകളാണ് സ്‌ക്വാഡ് നടത്തിയത്. 4,131 സര്‍വയ്‌ലന്‍സ് സാമ്പിളുകളും 1,134 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. 31,18,500 രൂപയാണ് നിയമലംഘകരില്‍നിന്നു കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത്. കോടതികളില്‍ കേസ് ഫയല്‍ചെയ്തിട്ടുള്ളത് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ഹാനികരമാണെന്നു കണ്ടെത്തിയ കേസുകളിലാണ്. മറ്റുജില്ലകളില്‍ 150ല്‍ താഴെ കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് കഴിഞ്ഞാല്‍ എറണാകുളത്താണ്. 115 കേസുകള്‍. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ഫുഡ് സേഫ്റ്റി വകുപ്പ് കോഴിക്കോട്ട് 1,455 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. 60 കേസുകള്‍…

Read More

‘എന്‍റെ അച്ഛനും ഡ്രൈവറാണ്’; രണ്ടാംക്ലാസുകാരന്‍റെ കുറിപ്പ് വൈറൽ

കോഴിക്കോട്: ‘ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽനിന്നു കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്‍റെ അച്ഛനും ഡ്രൈവറാണ്. ഡ്രൈവർമാരെ ദൈവം കാത്തു രക്ഷിക്കട്ടെ’- കർണാടകയിലെ അഗോലയിൽ മണ്ണിടിച്ചിലിൽ അർജുനെ കാണാതായ നടുക്കത്തിൽ കോഴിക്കോട് വടകര മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥി ഇഷാൻ ഡയറിയിൽ ഹൃദയസ്പർശിയായ വരികളാണിത്. കുറിപ്പ് വൈറലായതോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കൃറിപ്പ് സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ചു. മലയാളക്കരയുടെ മനസിലെ നോവായി മാറിയിരിക്കുകയാണ് അർജുൻ

Read More

കാത്തിരിക്കാന്‍ മാത്രമേ തങ്ങൾക്ക് ഇപ്പോൾ കഴിയൂ; അർജുനെ കണ്ടെത്താതെ ബന്ധുക്കൾ മടങ്ങില്ലെന്നു കുടുംബം

കോഴിക്കോട്: അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഇന്നെങ്കിലും ഫലമുണ്ടാകണമെന്ന് സഹോദരി അഞ്ജു. ആരെയും കുറ്റപ്പെടുത്തുന്നില്ല. വിധിയെന്നു വിശ്വസിക്കുന്നു. കാത്തിരിപ്പിനു ഫലമറിയണം. അര്‍ജുനെ ഏതവസ്ഥയില്‍ ലഭിക്കുമെന്ന് അറിയില്ല. ഒന്നും ചെയ്യുന്നില്ലെന്നു പറയുന്നില്ല. കേരളത്തില്‍നിന്ന് എല്ലാവരും സഹായിച്ചു. മാധ്യമങ്ങള്‍ കൂടെയുണ്ട്. തിരച്ചിലിന് ഇനി വീഴ്ച പാടില്ല. അർജുനെ കണ്ടെത്താതെ ഷിരൂരിൽ ഉള്ള ബന്ധുക്കൾ മടങ്ങി വരില്ല. കാത്തിരിക്കാന്‍ മാത്രമേ തങ്ങൾക്ക് ഇപ്പോൾ കഴിയൂവെന്നും കുടുംബം പ്രതികരിച്ചു. അതേ സമയം, അര്‍ജുനു വേണ്ടിയുള്ള തെരച്ചിൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിന്‍റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്.

Read More

സ്ത്രീകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു; പരാതിയില്ലാത്തതിനാൽ യുവാവിനെ വെറുതേവിട്ടു  

കോഴിക്കോട്: ട്രെയിനിനുള്ളില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യാത്രക്കാരനു കുത്തേറ്റു. ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്‍റെ ജനറല്‍ കോച്ചില്‍ പയ്യോളിക്കും വടകരയ്ക്കുമിടയിൽ ഇന്നലെ രാത്രി 11.25നായിരുന്നു സംഭവം. അക്രമി സ്‌ക്രൂഡ്രൈവര്‍കൊണ്ട് യാത്രക്കാരന്‍റെ നെറ്റിക്കു കുത്തുകയായിരുന്നു. ശല്യം ചെയ്ത യാത്രക്കാരനോട് മാറിനില്‍ക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ അത് അനുസരിക്കാന്‍ തയാറായില്ല. ഇതുകണ്ടുകൊണ്ടിരുന്ന മറ്റൊരു യാത്രക്കാരന്‍ ഇയാളോടു മാറിനില്‍ക്കാന്‍ പറഞ്ഞു. അപ്പോള്‍ അക്രമി സ്‌ക്രൂഡ്രൈവറെടുത്തു നെറ്റിക്കു കുത്തുകയായിരുന്നു. വടകര സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അ്രകമിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്തശേഷം ആര്‍ക്കും പരാതി ഇല്ലാത്തിനാല്‍ വിട്ടയച്ചു.

Read More

നിപയെന്ന് സംശയിച്ച 15കാരന് ചെള്ള് പനി സ്ഥിരീകരിച്ചു

കോഴിക്കോട്: നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് പതിനാലുകാരന് ചികില്‍സയില്‍ കഴിയുന്നത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയാണ് ചികില്‍സയിലുള്ളത്. നിപബാധയുടെ ലക്ഷണങ്ങളോടെയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ കുട്ടിയെ പ്രവേശിപ്പിച്ചത്. അവിടനിന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. നേരത്തെ നിപ രോഗം കണ്ടെത്തിയ ആശുപത്രിയാണിത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ സ്രവ സാമ്പിള്‍ പൂനെയിലെ വൈറോളജി ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ പരിശോധനാ ഫലം എത്തും. റിസള്‍ട്ട് കിട്ടിയാലുടനെ ആരോഗ്യമന്ത്രി പെരിന്തല്‍മണ്ണയില്‍ യോഗം വിളിക്കുമെന്നാണ് സൂചന. ആരോഗ്യ മന്ത്രി ഇന്നുതന്നെ മലപ്പുറത്ത് എത്താനും സാധ്യതയുണ്ട്. 2018ലുണ്ടായ നിപ രോഗബാധയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേർ മരിച്ചിരുന്നു.

Read More

ആരോഗ്യപ്രവർത്തകനെതിരേ കേസ്; കോഴിക്കോട് ജില്ലാ ആശുപത്രിയിൽ പെണ്‍കുട്ടിക്കു പീഡനം

കോഴിക്കോട്: കോഴിക്കോട്ടെ ഗവ. ജില്ലാ ആശുപത്രിയായ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്കായി എത്തിയ പെണ്‍കുട്ടിയെ ചികിത്സയ്ക്കിടെ പീഡിപ്പിച്ചതായാണ് പരാതി. ആരോഗ്യ പ്രവർത്തകൻ തിരുവനന്തപുരം സ്വദേശി മഹേന്ദ്രനെതിരേ വെള്ളയിൽ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഒരു മാസമായി പെണ്‍കുട്ടി ഇവിടെ ചികിത്സയ്ക്ക് എത്താറുണ്ട്. ആരോഗ്യപ്രവർത്തകയാണ് ചികിത്സ നൽകിയിരുന്നത്. കഴിഞ്ഞദിവസം പെണ്‍കുട്ടി ആശുപത്രിയിൽ എത്തിയപ്പോൾ ആരോഗ്യപ്രവർത്തക മറ്റൊരാൾക്കു ചികിത്സ നൽകുകയായിരുന്നു. തൻമൂലം ഒരു ആരോഗ്യപ്രവർത്തകനാണ് പെണ്‍കുട്ടിയെ ചികിത്സിച്ചത്. പെണ്‍കുട്ടി പിന്നീട് പീഡനവിവരം ആരോഗ്യപ്രവർത്തകയോടു വെളിപ്പെടുത്തുകയും ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് പെണ്‍കുട്ടിയുടെ മൊഴി ശേഖരിച്ചു. ആരോഗ്യപ്രവർത്തകൻ അടുത്ത കാലത്താണ് മറ്റൊരു ജില്ലയിൽനിന്നു ബീച്ച് ആശുപത്രിയിലേക്കു സ്ഥലംമാറി എത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചത് വലിയ വിവാദമായിരുന്നു.

Read More

ട്രാൻസ്ജെൻഡർ വിദ്യാർഥിയോടു വിവേചനം; പഠനം മുടങ്ങുന്ന അവസ്ഥയിൽ ധനസഹായം നേരിട്ടു നൽകി സാമൂഹിക നീതി വകുപ്പ്

കോഴിക്കോട്: പഠനത്തിനായി വാടകവീട്ടിൽ താമസിക്കുന്നത് ട്രാൻസ്ജെൻഡർ വിദ്യാർഥിയാണെന്ന് അറിഞ്ഞതോടെ വീട്ടുടമ അക്കൗണ്ട് നന്പർ നൽകാൻ വിസമ്മതിച്ചു. സർക്കാർ നൽകുന്ന ഹോസ്റ്റൽ ഫീസ് വിദ്യാർഥിക്കു നിഷേധിക്കപ്പെടുന്ന അവസ്ഥ വന്നതോടെ നിലവിലുള്ള ചട്ടങ്ങൾക്കു വിരുദ്ധമായി സാമൂഹിക നീതി വകുപ്പ് അധികൃതർ ട്രാൻസ്ജെൻഡർ വിദ്യാർഥിയുടെ അക്കൗണ്ടിലേക്കു നേരിട്ടു ധനസഹായം അനുവദിച്ചു. വിദ്യാർഥിയുടെ പഠനം മുടങ്ങാതിരിക്കാൻ അധികൃതർ സ്വീകരിച്ച നടപടിക്ക് ഒടുവിൽ സർക്കാർ സാധൂകരണവും നൽകി. എറണാകുളം മഹാരാജാസ് കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിക്കാണ് കടുത്ത വിവേചനം നേരിടേണ്ടി വന്നത്. സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ് വിദ്യാലയങ്ങളിൽ ഏഴാം ക്ലാസ് മുതൽ പഠിക്കുന്ന ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കു പഠനസഹായമായി സർക്കാർ പ്രതിമാസം 4000 രൂപ വീതം ഹോസ്റ്റൽ ഫീസ് അനുവദിക്കുന്നുണ്ട്. സർക്കാർ മാനദണ്ഡപ്രകാരം ട്രാൻസ്ജെൻഡർ വിദ്യാർഥി വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന്‍റെ ഉടമയുടെ അക്കൗണ്ടിലേക്കാണ് ധനസഹായം നൽകേണ്ടത്. എന്നാൽ ട്രാൻസ്ജെൻഡർ വിദ്യാർഥിയായതിനാൽ അക്കൗണ്ട് നന്പർ…

Read More

കാട്ടാന ആക്രമത്തില്‍ മരിച്ചയാളുടെ വീട് സന്ദര്‍ശിക്കാനെത്തിയ മന്ത്രിയെ നാട്ടുകാര്‍ തടഞ്ഞു

കോഴിക്കോട്: കല്ലൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജു മാറോടിന്‍റെ വീട് സന്ദർശിക്കാൻ എത്തിയ മന്ത്രി ഒ.ആര്‍. കേളുവിന്‍റെ വാഹനം നാട്ടുകാർ തടഞ്ഞു. ഒടുവില്‍ പോലീസ് ഇടപെട്ടാണ് അദ്ദേഹത്തിന്‍റെ വാഹനം വീട്ടിലേക്ക് കടത്തിവിട്ടത്. ഇന്നു രാവിലെയായിരുന്നു സംഭവം. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് സർവകക്ഷിയോഗം നടക്കുകയാണ്. പ്രദേശത്ത് വന്യജീവികളെത്തുന്നതു സ്ഥിരം സംഭവമാണെന്നു നാട്ടുകാര്‍ പറയുന്നു. നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻപോലും പറ്റാത്തവിധം ആശങ്കയിലാണിവര്‍. അതിനിടയിലാണു വീണ്ടും ആനക്കലിയിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുന്നത്. ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമത്തിൽ രാജുവിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു മരണം. വയലിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന രാജുവിനെ വീടിനു സമീപത്തുവച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.

Read More

മൊബൈല്‍ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയ കേസ്: രണ്ടുപേര്‍ കസ്റ്റഡിയിൽ; പിടിയിലായവർക്ക് പരാതിക്കാരനുമായി അടുത്തബന്ധമെന്ന് പോലീസ്

കോഴിക്കോട്: മൊബൈല്‍ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലെന്നു സൂചന. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കൽ സ്വദേശി ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്കു സമീപം ഇന്നലെ യുവാവിനെ ഇറക്കിവിടുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർ തന്നെയാണ് വൈത്തിരിയിൽ ഇറക്കിവിട്ടെന്ന് ഫോണിലൂടെ അറിയിച്ചത്. പിടിയിലായ രണ്ടുപേര്‍ക്കും ഹര്‍ഷാദുമായി അടുത്ത ബന്ധമുള്ളതായാണു വിവരം. ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്കു കലാശിച്ചത്. ഹർഷാദിന്‍റെ കാർ തട്ടിക്കൊണ്ടുപോയതിന്‍റെ തൊട്ടടുത്ത ദിവസം കണ്ടെത്തിയിരുന്നു. കാറിന്‍റെ മുൻഗ്ലാസ് തകർത്ത നിലയിലായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ഹർഷാദിനെ വഴിയില്‍ ഉപേക്ഷിച്ചതെന്നാണു വിവരം. ആരുടെയോ ഫോൺകോളിനെത്തുടർന്നാണ് ഹർഷദ് വീട്ടിൽ നിന്നു പുറത്തേക്കു പോയതെന്നു ഭാര്യ പറയുന്നു. സാന്പത്തിക ഇടപാടുകളൊന്നും ഉള്ളതായി അറിയില്ലെന്നും കുടുംബം പറഞ്ഞു.

Read More

പിഎസ്‌സി അംഗത്വത്തിനു കോഴ, പോലീസ് അന്വേഷണം വരും; വെട്ടിലാകും സിപിഎം നേതൃത്വം; പുറത്താക്കിയ നേതാവ് പരാതി നൽകും

കോഴിക്കോട്: പിഎസ് സി അംഗത്വ നിയമനതിന് സിപിഎം യുവനേതാവ് കോഴ വാങ്ങിയെന്ന ആരോപണം പുതിയ തലത്തിലേക്ക്. സംഭവത്തില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട സിപിഎം ടൗണ്‍ എരിയാകമ്മറ്റി അംഗം പ്രമോദ് കോട്ടൂളി കോഴ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്പോലീസില്‍ പരാതി നല്‍കും. ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ എത്തി പരാതി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതു പാര്‍ട്ടിക്കു വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. പാര്‍ട്ടി ഒതുക്കി തീര്‍ത്ത പരാതി ഇനി പോലീസ് അന്വേഷിക്കുമ്പോള്‍ പ്രതിക്കൂട്ടിലാകുക പാര്‍ട്ടി നേതാക്കള്‍ തന്നെയാകുമെന്നാണ് വിവരം. പ്രമോദിനെതിരേ നടപടി വൈകിപ്പിച്ചത് ഇതുകൂടിമുന്നില്‍ മുന്നില്‍ കണ്ടാണ്. എന്നാല്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെയും സംസ്ഥാന നേതൃത്വത്തിന്‍റെയും കടുത്ത സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ജില്ലാകമ്മിറ്റി നടപടിയെടുക്കാന്‍ നിര്‍ബന്ധിതനായത്. അതേസമയം കോഴ ആരോപണത്തില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നു പ്രമോദ് പറയുന്ന ു. വിഷയത്തില്‍ പാര്‍ട്ടി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായും മറ്റുള്ളവര്‍ക്കു വേണ്ടി താന്‍ രക്തസാക്ഷിയാവുകയാണെന്നുമാണ് പ്രമോദ് കോട്ടൂളി പറയുന്നത്. പാര്‍ട്ടിയില്‍ തന്നെ…

Read More