കോഴിക്കോട്: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെകുറിച്ചുള്ള ആക്ഷേപങ്ങള്‍ നിരവധിയാണ്…അതിനൊപ്പം മാവൂര്‍റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിലെ നിര്‍മാണ അപാകതയും സമം ചേര്‍ന്നാലോ… ആ അവസ്ഥകാണണമെങ്കില് ഇന്നുരാവിലെ കെഎസ്ആര്‍ടിസി സ്റ്റാന്ഡിലെത്തേണ്ടിയിരുന്നു…ബംഗളൂരുവില്‍നിന്നും കോഴിക്കോട്ടെത്തിയ സ്വിഫ്റ്റ് ബസ് രണ്ടു തൂണുകള്‍ക്കിടയില്‍ കുടുങ്ങി അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതായി. ഡ്രൈവര്‍ മെല്ലെതടിയുരുകയും ചെയ്തു. ബസ് പിറകോട്ടെടുത്താല്‍ തൂണ് പൊട്ടും അല്ലെങ്കില്‍ ബസിന്റെ ചില്ലുപൊട്ടും എന്ന അവസ്ഥ. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് മണിക്കൂറുകളോളം ജീവനക്കാരും ഡ്രൈവര്‍മാരും. പരിചയസമ്പത്തില്ലാത്ത ഡ്രൈവര്‍മാരാണ് സ്വിഫ്റ്റ് ബസുകള്‍ ഓടിക്കുന്നതെന്ന പരാതികള്‍ക്കിടെയാണ് തൂണുകള്‍ക്കിടയിലൂടെയുള്ള ഈ ഇടിച്ചുകയറ്റല്‍.
Read MoreCategory: Kozhikode
കാട്ടിലെ തടി കട്ടു മുടിക്കുന്നു… വനം വകുപ്പിൽ കോടികളുടെ അഴിമതി;റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജിഎസ്ടി കമ്മീഷണർ
സ്വന്തം ലേഖകന്‍കോഴിക്കോട്: വനം വകുപ്പിലെ കോഴിക്കോട്, മലപ്പുറം, വയനാട് തുടങ്ങി ആറു ഡിവിഷനുകളിലെ 27 ഡിപ്പോകൾ കേന്ദ്രീകരിച്ച് നടന്ന തടി വിൽപന ലേലത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടാക്കി കൊണ്ട് പകൽ കൊള്ള നടത്തുന്നത്. 27 ഡിപ്പോകളിൽ ഉള്ള നല്ല തരം തടി കക്ഷണങ്ങൾ വിറകാക്കി മാറ്റി കൊണ്ടാണ് അഴിമതി . ഫർണിച്ചറുകൾക്ക് പറ്റിയ തേക്ക്, ഈട്ടി, തുടങ്ങിയ മരങ്ങളുടെ ബില്ലറ്റുകളാണ് കത്തിക്കാനുള്ള വിറകിന്റെ തരത്തിലേക്ക് മാറ്റി ലേലം ചെയ്യുന്നത്. കോടികൾ വില മതിക്കുന്ന തടി തരങ്ങളാണ് ഉദ്യോഗസ്ഥർ ഫർണിച്ചർ ലോബിക്ക് തുഛമായ വിലയ്ക്ക് ലേലത്തിൽ കൊടുത്ത് വിടുന്നത്. ഇത് മൂലം സർക്കാറിന് രണ്ട് തരത്തിലാണ് നഷ്ടം വരുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. തടിയുടെ ഇനത്തിൽ കിട്ടേണ്ട യഥാർഥ വില കിട്ടില്ല, രണ്ടാമത് തടിക്ക് 18 ശതമാനം നികുതിയാണ് ജിഎസ്ടിയിൽ ഉള്ളത്.…
Read Moreനാട്ടുവൈദ്യന്റെ കൊലപാതകം; തെളിവിനായി കഠിന പ്രയത്നത്തിൽ പോലീസ്; ചാലിയാർ പുഴയിൽ നാവിക സേനയുടെ തെരച്ചിൽ
നിലമ്പൂർ; മൈസുരൂ സ്വദേശി സ്വദേശി നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്നു എടവണ്ണ ചാലിയാർ പുഴയിൽ കൊച്ചിയിൽ നിന്നുള്ള നാവികസേനാംഗങ്ങളുടെ തെരച്ചിൽ. ഷാബാ ഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾ എടവണ്ണ പാലത്തിൽ നിന്നു ചാലിയാർ പുഴയിലേക്കു വലിച്ചെറിച്ചെന്ന പ്രതികളുടെ മൊഴിയെ തുടർന്നാണ് വിശദമായ പരിശോധന നടത്തുന്നത്. 2020 ൽ നടന്ന സംഭവമാണെങ്കിലും ഏതെങ്കിലും തരത്തിൽ പുഴയിൽ അവശിഷ്ടങ്ങൾ അടിഞ്ഞു കിടക്കുന്നുണ്ടോ എന്ന പരിശോധനയാണ് പോലീസ് നടത്തുന്നത്. അതിനിടെ കേസിലെ പ്രതികളുമായി ഇന്നലെ രാവിലെ എടവണ്ണയിലെത്തിയ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മുഖ്യപ്രതി ഷൈബിൻ അഷ്റഫ്, ഷൈബിന്റെ ഡ്രൈവറും കേസിലെ പ്രതിയുമായ നിഷാദ് എന്നിവരെയാണ് എടവണ്ണ സീതിഹാജി പാലത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊച്ചിയിൽ നിന്നുള്ള അഞ്ചംഗ നേവി സംഘമാണ് തെരച്ചിൽ നടത്തുന്നത്. വെള്ളത്തിൽ മുങ്ങിത്തിരയാനുള്ള സ്കൂബ ഡൈവിംഗ് പോലുള്ള അവശ്യ ഉപകരണങ്ങളുമായാണ് സംഘം എത്തിയിരിക്കുന്നത്. കേസിന്റെ അന്വേഷണവുമായി പോലീസിന് മുന്നോട്ടു…
Read Moreമുക്കത്തെ മുക്കുപണ്ട തട്ടിപ്പ്! അപ്രൈസറെ ബലിയാടാക്കിയോ ? ഒന്‍പത് കവറില്‍ മുക്കുപണ്ടം, തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത് രണ്ടുബാങ്കുകളില്‍…
മുക്കം: കോൺഗ്രസ് നേതാവ് ഉൾപ്പെട്ട നാലംഗ സംഘം മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയതിനെ തുടർന്ന് ബാങ്കിൽ നിന്ന് പിരിച്ചു വിട്ട അപ്രൈസർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത്. സംഭവത്തില്‍ അപ്രൈസറെ ബലിയടാക്കുകയായിരുന്നുവെന്നും പിന്നിലുള്ള വന്‍ സ്രാവുകളെ പിടികൂടണമെന്നുമാണ് ആവശ്യം. സമഗ്ര അന്വേഷണം നടത്തണമെന്നും വൈസ് പ്രസിഡന്റ് അടക്കം തട്ടിപ്പ് കാരെ സംരക്ഷിക്കുന്ന കൊടിയത്തൂർ പഞ്ചായത്ത് ഭരണ സമിതി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൊടിയത്തൂർ മേഖലാ കമ്മറ്റി രംഗത്തെത്തി. ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിലെ മുൻ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയിൽ മോഹൻദാസാണ് (57) ജീവനൊടുക്കിയത്. വ്യാഴാഴ്ച രാവിലെ പത്തിന് കോഴിക്കോട്ടെ ക്രൗൺ തീയേറ്ററിന് സമീപത്തായിരുന്നു സംഭവം. തീവണ്ടിയ്ക്കടിയിൽപ്പെട്ട് ഇരുകൈകളും അറ്റ്, ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read Moreവീണ്ടും ആത്മഹത്യ…! കുതിരവട്ടത്ത് ആരോഗ്യ മന്ത്രി പറഞ്ഞ കൂടുതല്‍ ജീവനക്കാരെവിടെ? കണ്ണുതുറക്കാതെ അധികൃതര്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ വ്യാഴാഴ്ച അന്തേവാസി ആത്മഹത്യ ചെയ്തതിലൂടെ വെളിവാകുന്നത് അധികൃതരുടെ ഗുരുതര വീഴ്ച. ആവശ്യത്തിന് സുരക്ഷ ജീവനക്കാരെയുൾപ്പെടെ നിയമിക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി. അടിയന്തിരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പോലും കുതിരവട്ടത്ത് നടപ്പായില്ല. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ മാസങ്ങൾക്ക് മുമ്പ് ഒരു അന്തേവാസിയുടെ കുത്തേറ്റ് മറ്റൊരു അന്തേവാസി മരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ സന്ദർശനം നടത്തിയ ആരോഗ്യമന്ത്രി അടിസ്ഥാന സൗകര്യങ്ങടക്കം ഒരുക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ആശുപത്രിയിലെ സുരക്ഷാവീഴ്ചയും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി അന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ടും നൽകിയിരുന്നു. ഇതിനിടെ, ആശുപത്രിയുടെ സമഗ്ര വികസനത്തിന് 400 കോടിരൂപയുടെ മാസ്റ്റർപ്ലാൻ തയ്യാറായി. എന്നാൽ മാസങ്ങൾക്കിപ്പുറവും ആശുപത്രിയിൽ ഒരു സുരക്ഷാക്രമീകരണവും ഇല്ലെന്നാണ് ഏറ്റവുമൊടുവിൽ മഞ്ചേരി സ്വദേശി ആത്മഹത്യചെയ്ത സംഭവം അടിവരയിടുന്നത്. ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിലെത്തിച്ച നാൽപ്പത്തിരണ്ടുകാരനാണ് കർട്ടൻ തുണിയുപയോഗിച്ച് കുരുക്കിട്ട് ആത്മഹത്യ ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരുടെതുൾപ്പെടെ നോട്ടപ്പിഴവുണ്ടായെന്നാണ്…
Read Moreചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു! ഭക്ഷ്യ വിഷബാധയെന്ന് സംശയം; കുടുംബത്തിലെ മറ്റാര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ല; ബന്ധുക്കള്‍ പറയുന്നത്…
നാദാപുരം : കല്ലാച്ചിചിയ്യൂരിൽ ചെമ്മീൻ കറികഴിച്ച് വയറിളക്കം ഉൾപെടെയുള്ള അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യൂരിലെ കരിമ്പാലം കണ്ടിമൊയ്തുവിന്റെ ഭാര്യ സുലൈഹ (46 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരണം. കഴിഞ്ഞ 17നാണ് ഇവരുടെ വീട്ടിൽ ചെമ്മീൻ വാങ്ങിക്കുകയുംവീട്ടുകാർ ഉൾപെടെയുള്ളവർ കഴിക്കുകയും ചെയ്തത്. രാത്രിയോടെ അസ്വസ്ഥത അനുഭവപെട്ടതിനെതുടർന്ന് സുലൈഹ കല്ലാച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിൽസതേടിയെങ്കിലും അസുഖംഭേദമായില്ല. തുടർന്ന്18 ന് വടകര സ്വകാര്യആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ഇന്നലെ രാത്രിയോടെആരോഗ്യ നില മോശമായിതുടർന്ന് കോഴിക്കോട് സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപെടുകയും മരണ വിവരം നാദാപുരം പോലീസിൽ അറിയിക്കുകയായിരുന്നു. മരിച്ച സുലൈഹയുടെ വീട്ടിൽ ഇവരുടെ മാതാവ്, പിതാവ്, ഭർത്താവ് മക്കൾ തുടങ്ങി എട്ടോളം പേർ ഉണ്ട്. ഇവരും ചെമ്മീൻ കറി ഉപയോഗിച്ചെങ്കിലും മറ്റാർക്കും ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. മരിച്ച സുലൈഹ ഹൈഡയബറ്റിക്ക്…
Read Moreമാനാഞ്ചിറയ്ക്ക് സമീപത്തെ ‘അധോലോകം’ ! നേരം ഇരുട്ടിയാല്‍ കെട്ടിടത്തിന്റെ പിറക് വശത്തുകൂടി നടന്നുപോകാന്‍ പോലും പലര്‍ക്കും പേടി
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഒരു കാലത്ത് കോഴിക്കോടിന്റെ പ്രൗഡിയായി നില കൊണ്ടിരുന്ന മാനാഞ്ചിറയിലെ കോമണ്‍വെല്‍ത്ത് നെയ്ത്ത് ഫാക്ടറി കെട്ടിടം ഇപ്പോള്‍ മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളം. കെട്ടിടം ശരിക്കും സാമൂഹികവിരുദ്ധരുടെ അധോലോകമായി മാറിയിരിക്കുകയാണ്. നേരം ഇരുട്ടിയാല്‍ കെട്ടിടത്തിന്റെ പിറക് വശത്തുകൂടി നടന്നുപോകാന്‍ പോലും പലര്‍ക്കും പേടിയാണ്. കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തുള്ള നെയ്ത് ശാല പ്രവര്‍ത്തിച്ച കെട്ടിടം ഏതാണ്ട് പൂര്‍ണമായി നശിച്ച് കഴിഞ്ഞു. മരത്തിന്റെ കൂറ്റന്‍ ഭീമുകള്‍ ഉപയോഗിച്ചായിരുന്നു നെയ്ത്ത് ശാലയുടെ ഷെഡുകള്‍ നിര്‍മിച്ചിരുന്നത്. അതില്‍ ബഹുഭൂരിഭാഗം മരങ്ങളും മോഷ്ടാക്കള്‍ കടത്തി കൊണ്ടുപോയി.ബാക്കിയുള്ളത് മഴ കൊണ്ട് നശിക്കുകയാണ്. മോഷ്ടാക്കളുടെ നിരന്തരമായ ശല്യത്തിന് എതിരെ നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും പരിഹാരം അകലെയാണെന്നാണ് കോംട്രസ്റ്റ് സമരസമിതി ജനറല്‍ കണ്‍വീനര്‍ ഇ.സി.സതീശന് പറയാനുള്ളത്. മോഷ്ടാക്കളെ ഇവിടെ നിന്നും തുരത്തുന്നതിന് വേണ്ടി ജീവന് വരെ പണയംവച്ച് അവരോട് ഏറ്റുമുട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2009 ഫെബ്രവരി…
Read Moreബൈക്ക് വേണ്ട പെട്രോള്‍ മതി…! പെട്രോള്‍ മോഷ്ടാക്കളെ കൊണ്ട് തോറ്റു; നാട്ടകാരെ വട്ടം കറക്കി തിരുടന്മാര് വിലസുന്നു
കോഴിക്കോട്: സ്വന്തം വീട്ടില്‍ ബൈക്ക് നിര്‍ത്തിയിട്ടാല്‍ ബൈക്ക് അവിടെ തന്നെയുണ്ടാകും. പക്ഷെ പെട്രോള്‍ ഉണ്ടാകില്ല… പെട്രോളിന് വിലകൂടിയ കാലത്ത് നാട്ടകാരെ വട്ടം കറക്കി തിരുടന്മാര് വിലസുന്നു. കൊടുവള്ളി നെടുമലയിലെ കരൂഞ്ഞി മലഭാഗത്തെ ആറോളം വീടുകളിലെ ബൈക്കുകളില്നിന്നുമാണ് പെട്രോള്‍ മോഷ്ടിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ കരൂഞ്ഞിയിലെ വി.കെ.വിപിന്‍ എന്നയാളുടെ വീട്ടില്‍നിന്നും പെട്രോള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിപിന്റെ വീട്ടിലെ ബൈക്കിന്റെ താക്കോലും നഷ്ടമായിട്ടുണ്ട്. പലരും രാവിലെ ബൈക്കുകള്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് പെട്രോള്‍ ഇല്ലെന്ന് മനസ്സിലാക്കിയത്. പ്രദേശത്തെ മറ്റു വീടുകളിലുള്ളവരും സമാനമായ പരാതിയുമായെത്തിയപ്പോഴാണ് സിസിടിവി പരിശോധിച്ചത്. രണ്ടുപേർ പതുങ്ങിയെത്തി വീട് നിരീക്ഷിച്ച ശേഷം പെട്രോള്‍ മോഷ്ടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
Read Moreഷഹാനയുടെ മരണം: സജ്ജാദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും; വാടകവീട്ടില്‍ ശാസ്ത്രീയ പരിശോധന
സ്വന്തം ലേഖകന്‍കോഴിക്കോട്: നടിയും മോഡലുമായ ഷഹാന തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പറമ്പില്‍ ബസാറിലെ വാടക വീട്ടില്‍ ഫോറന്‍സിക് വിഭാഗം ഇന്ന് ശാത്രീയ പരിശോധന നടത്തും. ഷഹാനയുടെ ഭര്‍ത്താവ് സജ്ജാദ് മയക്കുമരുന്നു വ്യാപാരിയാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള കടലാസുകളും മറ്റ് ഉപകരണങ്ങളും ഇവിടെനിന്ന് കിട്ടിയിരുന്നുവെങ്കിലും മയക്കുമരുന്ന് കിട്ടിയിരുന്നില്ല. വീട്ടിനകത്ത് മയക്കുമരുന്നിന്റെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ശാസ്ത്രീയ പരിശോധനയെന്ന് അന്വേഷണ സംഘം പറഞ്ഞു. അന്വേഷണഭാഗമായി സജ്ജാദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ കോടതിയില്‍ അടുത്തദിവസം സമര്‍പ്പിക്കും. മയക്കുമരുന്ന് കച്ചവടമടക്കമുള്ള വിഷയങ്ങളില്‍ കൂടുതല്‍ വിവരം ശേഖരിക്കുന്നതിനു സജ്ജാദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. ഫുഡ് ഡെലിവറിയുടെ മറവില്‍ ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായാണ് കരുതുന്നത്. സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് സജ്ജാദ്. സജ്ജാദിന്റെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടും അന്വേഷണം…
Read Moreഈ മരത്തില്‍ എത്ര മൃഗങ്ങളുണ്ട് ? കണ്ടുപിടിക്കാമോ ? ഒറ്റമരത്തിൽ 59 മൃഗങ്ങളെ തീർത്ത് പാപ്പച്ചൻ
കൽപ്പറ്റ: എന്റെ കേരളം പ്രദർശന നഗരിയിലെ കാർഷികമേളയിൽ എത്തുന്നവർക്ക് കൗതുകം പകരുകയാണ് മേളയിൽ ഒരുക്കിയ മരശിൽപം. ഈട്ടി മരത്തിന്റെ കുറ്റിയിൽ തീർത്ത ഒറ്റ ശിൽപ്പത്തിൽ 59 മൃഗങ്ങളെ സൂഷ്മമായി കാണാം. ഈസാ മുഹമ്മദ് എന്ന പാപ്പച്ചനാണ് ഈ അസാധാരണ മരശിൽപത്തിന് ജീവൻ നല്‍കിയത്. അന്പലവയൽ സ്വദേശിയായ അജിതോമസാണ് സഹോദരന്റെ വീട് നിർമ്മിക്കാനായി മണ്ണ് നീക്കിയപ്പോൾ കിട്ടിയ വലിയ മരക്കുറ്റി ശിൽപമുണ്ടാക്കാൻ ഈസാ മുഹമ്മദിന് കൈമാറിയത്. ശിൽപ്പമുണ്ടാക്കി കഴിഞ്ഞപ്പോൾ വ്യത്യസ്ഥ വ്യാഖ്യാനങ്ങളാണ് ശിൽപത്തിന് കൈവന്നത്. നോഹയുടെ പേടകം തുറന്നപ്പോൾ പുറത്തേക്ക് വന്ന മൃഗങ്ങൾ, വസുധൈവ കുടുംബകം, അങ്ങനെ വ്യത്യസ്ഥമായ പ്രമേയങ്ങളാണ് ശിൽപി ശിൽപത്തിന് നൽകിയത്. കഴുകൻ, ചെന്പോത്ത്, വേഴാന്പൽ, കുരങ്ങ്, പോത്ത് അങ്ങനെ പോകുന്നു മരശിൽപത്തിലെ ജീവികളുടെ നിര. ശിൽപത്തെ സൂക്ഷിച്ച് നിരീക്ഷിച്ചാൽ കാണാൻ കഴിയുന്ന വിധത്തിൽ മരത്തിൽ ഉളി കൊണ്ട് കൊത്തിയെടുത്തതാണ് ഈ രൂപങ്ങളെല്ലാം.
Read More