കോഴിക്കോട്: പരാതിയുമായി ഒരാൾ പോലീസ് സ്റ്റേഷിനൽ എത്തിയാൽ ആ പരാതിയിന്മേൽ നിസംശയം കേസെടുക്കാൻ പോലീസിന് സാധിക്കാറുണ്ട്. കേസിന്റെ സ്വഭാവം, സംഭവത്തിന്റെ വ്യാപ്തി, ക്രിമിനൽ ബന്ധം തുടങ്ങിയവയെല്ലാം പരിഗണിച്ചാവും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുക. ഇതിനായി പോലീസുകാർക്ക് പ്രത്യേകം ഐപിസി,സിആർപിസി സെക്ഷനുകൾ പരിശോധിക്കേണ്ട സ്ഥിതിയും വരാറില്ല. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസിന്റെ അവസ്ഥ ഇന്നലെ മുതൽ ഇതല്ല. പരാതി ലഭിച്ചിട്ടും, ക്രൈം സീനിൽ പോലീസ് എത്തി പരിശോധന നടത്തിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ മാത്രം പോലീസിന് സാധിക്കുന്നില്ല. മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെ ചേവായൂരിലെ ഒരു കടമുറിക്ക് മുന്നിൽ കൂടോത്രം നടത്തിയെന്ന പരാതിയാണ് പോലീസിനെ വലയ്ക്കുന്നത്. ഇന്നലെ പുലർച്ചെ നടന്ന സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും കേസ് എടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പോലീസ്. ഏത് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന ധർമ്മസങ്കടത്തിൽ വലയുന്ന മെഡിക്കൽ കോളജ്…
Read MoreCategory: Kozhikode
മലയോര ജനതയുടെ മനസിൽ തീ കോരിയിട്ടത് മാധവ് ഗാഡ്ഗിലിനെ പോലുള്ളവരെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെ പോലുള്ളവരാണ് മലയോര ജനതയുടെ മനസിൽ തീ കോരിയിട്ടതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ തുടങ്ങിയ ആശങ്കയാണ് പഞ്ചിമഘട്ട മേഖലയിലെ കർഷകർക്കുള്ളതെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ആരെയും കൊല്ലുകയല്ല, മറിച്ച് ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങേണ്ടത്. വന്യമൃഗങ്ങൾക്കും മനുഷ്യർക്കും അവരുടേതായ അവകാശമുണ്ട്. ഇതു രണ്ടും ലോകത്തിലെ സൃഷ്ടികളാണെന്ന വസ്തുത മറന്നു പോകരുതെന്നും ശശീന്ദ്രൻ പറഞ്ഞു. പാലക്കാട് പിടി 7നെ പിടികൂടാൻ വനംവകുപ്പ് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ദൗത്യമാണ് നടത്തുന്നത്. വന്യമൃഗ ശല്യം ഒഴിവാക്കാൻ വൈത്തിരി മോഡൽ ജനകീയ പ്രതിരോധം മാതൃതയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreറബര്‍ തോട്ടത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ; കൊലപാതകമാണോ ആത്മഹത്യയോ എന്ന് സ്ഥിരീകരിക്കാതെ പോലീസ്
ബാലുശേരി: റബർ തോട്ടത്തിൽ സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശേരിക്ക് സമീപം കക്കയം റോഡിൽ തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. നരിക്കുനി പുല്ലാളൂർ സ്വദേശിനി സെലീന (41) ആണ് മരിച്ചതെന്ന് ബാലുശേരി പോലീസ് അറിയിച്ചു. ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം. തലയാട് ഭാഗത്ത് പള്ളി പെരുന്നാള്‍ ആഘോഷത്തിന് എത്തിയവർ തോട്ടത്തിൽ തീ പടരുന്നത് കണ്ടതിനെ തുടർന്ന് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബാലുശേി സിഐ എം.കെ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകടൽ കടന്ന് ഫാനിലും റൈസ് കുക്കറിലും കയറിയെത്തിയത് കോടികളുടെ സ്വർണം; കരിപ്പൂർ വിമാനത്തിൽ രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം എയർ കാർഗോ അൺ അക്കമ്പനീഡ് ബാഗേജ് വഴി കടത്താൻ ശ്രമിച്ച 2.55 കോടി രൂപയുടെ 4.65 കിലോ സ്വർണം പിടികൂടി. എയർ കാർഗോ വിഭാഗം കസ്റ്റംസ് ഉദ്യോഗസ്ഥരാണ് രണ്ടു യാത്രക്കാരിൽ നിന്നുമായി സ്വർണം പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാപ്പാട് സ്വദേശി ഇസ്മയിൽ കണ്ണഞ്ചേരിക്കണ്ടി, അരിന്പ്ര സ്വദേശി അബ്ദു റൗഫ് നാനത്ത് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇസ്മയിലിന്റെ ബാഗേജിൽ നിന്ന് 2324 ഗ്രാം സ്വർണം റൈസ് കുക്കറിലും എയർ ഫ്രൈയറിലും ഒളിപ്പിച്ച നിലയിലും അബ്ദു റൗഫിന്റെ ബാഗേജിൽ നിന്ന് 2326 ഗ്രാം സ്വർണം റൈസ് കുക്കറിലും ഫാനിലും ഒളിപ്പിച്ച നിലയിലായിരുന്നു. രണ്ടു കേസിലും സ്വർണം കേരളത്തിന് പുറത്തുള്ളവർക്കാണ് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കസ്റ്റംസ് വിശദമായ തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreമദ്യപിക്കാത്ത അച്ഛൻ ഈ വീടിന്റെ ഐശ്വര്യം! : വേറിട്ട ബോധവത്കരണവുമായി വിദ്യാർഥികൾ
നിലന്പൂർ: മദ്യത്തിനെതിരേ വേറിട്ട ബോധവത്കരണവുമായി വിദ്യാർഥികൾ. എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റോവർ ക്രൂവിന്റെ നേതൃത്വത്തിലാണ് ബോധവത്കരണം നടത്തിയത്. റോവർമാർ പ്രദേശത്തെ വീടുകളിൽ കയറിയിറങ്ങി ബോധവത്കരണം നടത്തുന്നതോടൊപ്പം “മദ്യപിക്കാത്ത അച്ഛൻ ഈ വീടിന്റെ ഐശ്വര്യം’ എന്നെഴുതിയ സ്റ്റിക്കറുകൾ ചുമരിൽ പതിച്ചാണ് ഇവർ മദ്യത്തിനെതിരെ പോരാട്ടം തുടരുന്നത്. കുടുംബ ബന്ധങ്ങൾ തകരുന്നതിന്റെയും കട ബാധ്യതയിലാകുന്നത്തിന്റെയും പ്രധാന കാരണം മദ്യപാനമാണ്. ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന നോട്ടീസുകളും റോവേഴ്സിന്റെ നേതൃത്വത്തിൽ വീടുകളിൽ വിതരണം ചെയ്യുന്നുണ്ട്. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടത്തിൽ സമൂഹത്തെ കണ്ണി ചേർക്കുക എന്ന ഉദേശ്യത്തോടെയും ലഹരിക്കെതിരായി സാമൂഹ്യ അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു വേറിട്ട ബോധവത്കരണത്തിന് വിദ്യാർഥികൾ തയാറായത്. നിലന്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സഹിൽ അകന്പാടം ബോധവത്കരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷറഫുദീൻ ഇല്ലിക്കൽ, എസ്എംസി…
Read Moreകരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താന്‍ ശ്രമം; 63 ലക്ഷത്തിന്റെ സ്വർണം പിടികൂടിയത് യുവാവിന്റെ വയറ്റിൽ നിന്ന്
മലപ്പുറം: ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 63 ലക്ഷം രൂപയുടെ സ്വർണമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കരുവാരകുണ്ട് സ്വദേശി മുനീഷ് (32) നെയാണ് 1.162 കിലോഗ്രാം 24 ക്യാരറ്റ് സ്വർണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് പോലീസ് പിടികൂടിയത്. 1.162 കി.ഗ്രാം സ്വണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അഭ്യന്തര വിപണിയില്‍ പിടിച്ചെടുത്ത സ്വർണത്തിന് 63 ലക്ഷം രൂപ വില വരും. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുനീഷിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം നിഷേധിച്ചു. തുടർന്ന് ഇയാളെ…
Read Moreകൗമാരകലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയുടെ വേദി ഉണരാൻ ഇനി മണിക്കൂറുകൾ മാത്രം; സ്വർണക്കപ്പ് കോഴിക്കോട്ട് എത്തി
കോഴിക്കോട്: കൗമാരകലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയുടെ വേദി ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കലോത്സവത്തെ വരവേൽക്കാനുള്ള കോഴിക്കോടിന്റെ ഒരുക്കങ്ങൾ എല്ലാം ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. നാളെ രാവിലെ വിക്രം മൈതാനിയിൽ പതാക ഉയരുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരിതെളിയും. കലോത്സവത്തിനായി കോഴിക്കോട്ടെത്തുന്ന ടീമുകളുടെ രജിസ്ട്രേഷൻ കൗണ്ടർ രാവിലെ 10ന് മോഡൽ എച്ച്എസ്എസിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയതു. കലോത്സവത്തിനായി കോഴിക്കോട് എത്തുന്ന ആദ്യ ജില്ലാ ടീമിന് റെയിൽവേ സ്റ്റേഷനിൽ റിസപ്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. രാവിലെ 10:30ന് മാനാഞ്ചിറയിൽ കലോത്സവ വണ്ടി എന്നപേരിൽ അലങ്കരിച്ച 30 ബസുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോ നടത്തി. അക്കോമഡേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് സ്കൂൾ കുട്ടികൾക്ക് താമസ സൗകര്യത്തിനായി തുറന്നുകൊടുത്തു. കലോത്സവത്തിന്റെ സ്വർണക്കപ്പ് ഇന്ന് ഉച്ചയോടെ കോഴിക്കോട്ടെത്തി.…
Read Moreയുവതി തുറന്നുപറഞ്ഞു..! പീഡനം നടന്നിട്ടില്ലെന്ന് കൊറിയന്‍ യുവതി; കേസ് അവസാനിപ്പിച്ചു
കോഴിക്കോട്: കരിപ്പൂരില്‍ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന കേസ് അവസാനിപ്പിച്ചു. പീഡിപ്പിക്കപ്പെട്ടില്ലെന്ന പരാതിക്കാരിയായ കൊറിയന്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ നടപടി. കുറേ നാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് യുവതി പറഞ്ഞിരുന്നു. ഡിസംബര്‍ ഒമ്പതിനാണ് താന്‍ പീഡനത്തിനിരയായതായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് യുവതി വെളിപ്പെടുത്തിയത്. മതിയായ യാത്രാ രേഖകളില്ലാത്തതിനാല്‍ വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പിടികൂടിയിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസിന് കൈമാറി. ശേഷം വൈദ്യപരിശോധനക്കായാണ് യുവതിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഡോക്ടര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ യുവതിയെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ദക്ഷിണകൊറിയന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് മാറ്റിയിരുന്നു. നേരത്തെ ടൂറിസ്റ്റ് വിസയിലെത്തിയ യുവതി കോഴിക്കോട്ട് രണ്ട് ഹോട്ടലുകളിലായാണ് താമസിച്ചിരുന്നത്.
Read Moreവിദേശവനിതയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് ആശയക്കുഴപ്പത്തിൽ; കൊറിയൻ ഭാഷക്കാരിയോട് സംസാരിക്കാൻ ദ്വിഭാഷിയുടെ സഹായം തേടി പോലീസ്
കോഴിക്കോട്: കൊറിയൻ സ്വദേശിനിയെ കരിപ്പൂരിൽ അജ്ഞാതൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് ആശയക്കുഴപ്പത്തിൽ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ഡോക്ടർക്ക് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എ ന്നാൽ തുടർന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ യുവതി ഒന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ല. മജിസ്ട്രേറ്റ് എത്തി മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും യുവതി മജിസ്ട്രേറ്റിനോടും പീഡനം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. യുവതി ആദ്യം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വൈദ്യപരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധന ഫലത്തിലും ഇത്തരം പീഡനം നടന്നതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കൊറിയൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുമായി ആശയവിനിമയം നടത്തുന്നതിന് മലപ്പുറത്തു നിന്നുള്ള ദ്വിഭാഷിയുടെ സഹായത്തിലാണ് പോലീസ് വിവരങ്ങൾ ചോദിച്ചറിയുന്നത്. പോലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും യുവതി പീഡനത്തക്കുറിച്ച് പിന്നീട് യാതൊരു മൊഴിയും…
Read Moreകൊറിയന്‍ യുവതിയെ കരിപ്പൂരില്‍ പീഡിപ്പിച്ചു ! സംഭവം പുറത്താകാനുള്ള കാരണം ഇങ്ങനെ…
കോഴിക്കോട്: വിദേശ ടൂറിസ്റ്റിനെ കരിപ്പുര്‍ വിമാനത്താവളത്തില്‍വച്ചു പീഡിപ്പിച്ചതായി ആക്ഷേപം. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ കൊറിയന്‍ യുവതിയാണു പീഡനത്തിനിരയായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ശാരീരിക പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയെ പരിശോധിച്ച ഡോക്ടറുടെയും പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ദ്വിഭാഷിയുടെ സഹായത്തോടെ മജിസ്ട്രേറ്റ് മെഡിക്കല്‍ കോളജിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് നഗരത്തിലെ വിവിധഹോട്ടലുകളില് യുവതി ഈ മാസം താമസിച്ചതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ച് പീഡനത്തിനിരയായെന്നാണു യുവതി ടൗണ്‍ പോലീസിനോടു പറഞ്ഞത്. അതേസമയം, കരിപ്പൂര്‍ പോലീസിനോടു യുവതി പറഞ്ഞത് കോഴിക്കോട് ബീച്ചില്‍വച്ച് പീഡനത്തിനിരയായെന്നാണ്. മൊഴികളിലുള്ള ഈ വൈരുധ്യം പോലീസിനെയും കുഴക്കുന്നുണ്ട്. യുവതി മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിക്കുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അലസമായി നടക്കുന്നതു കണ്ടാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. ടൂറിസ്റ്റ് വീസയില്‍ കോഴിക്കോട്ട് എത്തിയ കൊറിയന്‍…
Read More