കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടൽവ്യാപാരി സിദ്ദിഖിന്റെ കൊലപാതകത്തിൽ തെളിവെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ പോലീസ്. ഇന്നലെ ചെറുതുരുത്തി താഴപ്രയിലെ തെളിവെടുപ്പ് പൂർത്തിയായി. ഇവിടെനിന്നു പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്റെ എടിഎം കാർഡും ചെക്കുബുക്കും തോര്‍ത്തും കണ്ടെടുത്തു. പൊട്ടക്കിണറ്റില്‍നിന്നാണ് ഇവ കണ്ടെടുത്തത്. കാർ ഉപേക്ഷിച്ച സ്ഥലത്താണ് എടിഎം കാർഡ് ഉള്‍പ്പെടെ ഉപേക്ഷിച്ചത്. കൊലയ്ക്കുശേഷം പ്രതികളായ ഷിബിലിയും ഫർഹാനയും അട്ടപ്പാടി ചുരത്തിൽ സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിക്കുകയും തുടർന്ന് ഫർഹാനയെ വീട്ടിലെത്തിച്ചശേഷം കാർ ഇവിടെ ഉപേക്ഷിക്കുകയുമായിരുന്നു. ഇവിടെയുള്ള ഒരു കിണറിന്റെ അടുത്താണ് കാർ ഉപേക്ഷിച്ചത്. ഷിബിലിയുടെ സുഹൃത്തായ ഒരു സ്ത്രീ ഇവിടെ താമസിക്കുന്നുണ്ട്.മൂന്ന് വസ്തുക്കളാണ് ഷിബിലി ഇവിടെയുള്ള പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു. സിദ്ദിഖിന്റെ ചെക്കുബുക്ക്, തോർത്ത്, എടിഎം കാർഡ് എന്നിവ. ഇവ കണ്ടെടുത്തിട്ടുണ്ട്. അരമണിക്കൂറിലധികം തെളിവെടുപ്പ് നീണ്ടുനിന്നു. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലക്ട്രിക് കട്ടർ, ട്രോളി…
Read MoreCategory: Kozhikode
എല്ലാം ഫര്‍ഹാനയുടെ “കളി’; പണം തന്നില്ലെങ്കില്‍… സിദ്ദിഖിനെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തിയ കേസിലെ പോലീസ് കണ്ടെത്തൽ ഇങ്ങനെ…
സ്വന്തം ലേഖകന്‍കോഴിക്കോട്: ഹോട്ടൽ ഉടമ സിദ്ദിഖിനെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. കസ്റ്റഡി ലഭിച്ചാൽ പ്രതികളായ ഷിബിലി, ആഷിക്, ഫർഹാന എന്നിവരെ ഇന്നുതന്നെ തെളിവെടുപ്പിന് എത്തിക്കും. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലാണു തെളിവെടുപ്പു നടത്തേണ്ടത്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ചീരട്ടാമലയിൽ നടത്തിയ തെളിവെടുപ്പിനിടെ സിദ്ദിഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും തെളിവു നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു. ശനിയാഴ്ച്ച മലപ്പുറം മജിസ്ട്രേറ്റ് കോടതിയാണു പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതികൾക്ക് ആരെങ്കിലും സഹായം നൽകിയോ എന്നതിൽ കൂടുതൽ വ്യക്തത വേണമെന്നാണ് പോലീസ് പറയുന്നത്. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഷിബിലിയുടെ പരിചയക്കാരനായ ആസാം സ്വദേശിയായ തൊഴിലാളിയുടെ…
Read Moreസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്‍പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…
Read Moreനഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താൻ ‘സഞ്ചാര്‍ സാഥി’; ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് പ്രവര്‍ത്തനം തടയാം
കോഴിക്കോട്: നഷ്ടമായ മൊബൈല്‍ഫോണ്‍ കണ്ടെത്താനും നിയമാനുസൃതമല്ലാത്ത കണക്ഷനുകള്‍ പിടിക്കാനും ‘സഞ്ചാര്‍ സാഥി’ പോര്‍ട്ടല്‍ തുടങ്ങി. മൊബൈല്‍ഫോണ്‍ വരിക്കാരുടെ സുരക്ഷ ലക്ഷ്യമിട്ട് കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയമാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.പ്രധാനമായും മൂന്ന് ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ് സഞ്ചാര്‍ സാഥി. ടിഎഎഫ്സിഒപി (ടെലികോം അനലിറ്റിക്സ് ഫോര്‍ ഫ്രോഡ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ), സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐഎആര്‍) എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ സിഇഐഎആര്‍ സഹായിക്കും. ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് പ്രവര്‍ത്തനം തടയാം. ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ കണ്ടെത്താനുമാകും. ഫോണ്‍ തിരികെക്കിട്ടിയാല്‍ പോര്‍ട്ടല്‍വഴി വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാം. ടിഎഎഫ്സിഒപി വഴി വരിക്കാരന് സ്വന്തം പേരിലുള്ള കണക്ഷനുകളുടെ എണ്ണം പരിശോധിക്കാം. നിയമാനുസൃതമല്ലാത്ത കണക്ഷനുകളുണ്ടെങ്കില്‍ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്ത് വിച്ഛേദിക്കാം. ഉപഭോക്തൃസുരക്ഷ ഉള്‍പ്പെടെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനുമാകും. സംസ്ഥാന പോലീസുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.
Read Moreരാഷ്ട്രീയപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപിയില്‍ ആളില്ല; ജനറൽ സെക്രട്ടറിമാര്‍ക്കു വിമര്‍ശനം
കോഴിക്കോട്: റോഡ് സുരക്ഷാ കാമറയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഉൾപ്പെടെ എൽഡിഎഫ് സർക്കാരിനെതിരേ ഉയരുന്ന ആരോപണങ്ങൾ ഏറ്റുപിടിക്കാത്തതിൽ ബിജെപിയില്‍ വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകള്‍ പുറത്തുവിട്ടപ്പോള്‍ വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രചാരണം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയപ്രശ്നങ്ങളില്‍ ജനറൽ സെക്രട്ടറിമാര്‍ അടക്കമുള്ള നേതാക്കള്‍ പരാജയമാണെന്ന വിലയിരുത്തലും പാർട്ടിയിൽ ഉയരുന്നുണ്ട്. ഇതിനിടെ ഇന്ന് പാലക്കാട് സംസ്ഥാന സമിതിയോഗം ചേരും. എഐ കാമറാ വിവാദത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മാത്രമാണ് സര്‍ക്കാരിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. പിന്നീട് ശോഭാസുരേന്ദ്രന് മുഖ്യമന്ത്രിയുടെ ബന്ധുവിനെതിരേ ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ വിഷയം ആരും ഏറ്റുപിടിച്ചില്ല. ഇത് വിവാദമായതോടെ കഴിഞ്ഞ ദിവസം കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെല്‍ട്രോണും അല്ഹിന്ദുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരനായത് കോഴിക്കോട്ടെ പാര്‍ലമെന്റ് അംഗമായ സിപിഎം നേതാവെന്ന ആരോപണവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി…
Read Moreകേരള കോൺഗ്രസ് തിരിച്ചെത്തണമെന്നാണ് ആഗ്രഹം; ചര്‍ച്ചചെയ്തിട്ടില്ലെന്ന് കെ. മുരളീധരൻ എംപി
കോഴിക്കോട്: കേരള കോൺഗ്രസ് അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ. മുരളീധരൻ എംപി. തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. അവരെല്ലാം തിരികെവരണമെന്നാണ് ആഗ്രഹം. മുന്നണിയിൽ ഇക്കാര്യം ചർച്ചയായിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി. യുഡിഎഫിന് ഒപ്പമുളള മുസ് ലിം ലീഗിനെ സിപിഎം പുകഴ്ത്തുന്നതിൽ എതിർപ്പില്ല. പക്ഷേ മുസ്ലിം ലീഗിനെ പുകഴ്ത്തി മുന്നണിയിൽ വിഭാഗീയത ഉണ്ടാക്കാമെന്ന സിപിഎം മോഹം വിലപ്പോകില്ലെന്നും മുരളീധരൻ പ്രതികരിച്ചു.
Read Moreശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 22 മുതല്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ സമരത്തിനൊരുങ്ങി ഹർഷിന
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്. 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുൻപിൽ ഉപവാസമിരിക്കും. തനിക്ക് അർഹമായ നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും ഹർഷിന പറഞ്ഞു. നേരത്തെ മെഡിക്കൽ കോളജിന് മുന്നിൽ ഹർഷിന സമരം നടത്തിയപ്പോൾ മന്ത്രി വീണാ ജോർജ് നേരിട്ടെത്തിയാണ് ഹർഷിനയുമായി സംസാരിച്ച് സമരം അവസാനിപ്പിച്ചത്. പൂർണ പിന്തുണയും ഹർഷിനയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നു.പിന്നാലെ സർക്കാർ ഹർഷിനയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. എന്നാൽ രണ്ട് ലക്ഷം താൻ അഞ്ച് വർഷം അനുഭവിച്ച വേദനയ്ക്ക് പരിഹാരമാവില്ലെന്നും തനിക്ക് അർഹമായ നീതി ലഭിക്കണമെന്നുമാണ് ആവശ്യം. ഹര്‍ഷിനയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നാളിതുവരെയായിട്ടും സംഭവത്തില്‍ കുറ്റക്കാര്‍ ആരെന്ന കാര്യം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം.
Read Moreഇരുപത്തിരണ്ടുപേരുടെ ജീവൻ കവർന്ന താനൂര്‍ ബോട്ടപകടം; ഒളിവില്‍പോയ സ്രാങ്ക് അറസ്റ്റില്‍
കോഴിക്കോട്: താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ അത്ലാന്റിക് ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശന് അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ താനൂരില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുഖ്യപ്രതി ബോട്ടുടമ പി. നാസറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ഒളിവില്‍പോയ മറ്റൊരു ജീവനക്കാരനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.ബോട്ടുടമ നാസര്‍, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന് താനൂര്‍ സ്വദേശി സലാം, മറ്റൊരു സഹോദരന്റെ മകന് വാഹിദ്, നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരാണ് ഇതുവരെ അറസ്റ്റിലായ മറ്റുള്ളവര്‍. അപകടത്തിനിരയായ ബോട്ടില്‍ 37 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് നാസറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് ഇത്രയും പേരെ കയറ്റിയത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി…
Read Moreചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി; ഭർത്താവ് വിദേശത്ത്
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റോഫീസിനു സമീപം മാവിള്ളി പ്രജിത്തിന്റെ ഭാര്യ ധന്യ (35), മകള്‍ തീര്‍ത്ഥ (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നു രാവിലെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടിയില്‍നിന്നു സി.പി. ആനന്ദന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹങ്ങള്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രജിത്ത് യുഎഇയില്‍ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യുകയാണ്. ഇവരുടെ മൂത്ത മകള്‍ ധന്യയുടെ അമ്മയുടെ വീട്ടിലാണ്.
Read Moreകെ. മുരളീധരന് എംപിയുടെ ഡ്രൈവറും രണ്ടര വയസുകാരൻ മകനും വാഹനാപകടത്തിൽ മരിച്ചു; കാറിലുണ്ടായിരുന്ന നാലുപേർക്ക് സാരമായ പരിക്ക്
കോഴിക്കോട്: കോരപ്പുഴ പാലത്തില്‍ ഇന്നലെ അര്‍ധരാത്രിയില്‍ സ്കൂട്ടറില്‍ കാറിടിച്ച് കെ. മുരളീധരന് എംപിയുടെ ഡ്രൈവറും മകനും മരിച്ചു. ഡ്രൈവര്‍ വെസ്റ്റ്ഹില്‍ ചുങ്കം പണിക്കര്‍തൊടി അതുല്‍ (24), മകന് ആന്‍വിക് (രണ്ടര) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അതുലിന്റെ മാതാവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണവേണി, അതുലിന്റെ ഭാര്യ മായ എന്നിവര്‍ക്കു പരിക്കേറ്റു. കാറിലുണ്ടായിരുന്ന നാലു യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇവരെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കൊയിലാണ്ടി ഭാഗത്തുനിന്ന് വെസ്റ്റ്ഹില്ലിലുള്ള വീട്ടിലേക്ക് വരികയായിരുന്നു അതുലും കുടുംബവും. അതുലിന്റെ സഹോദരന്റെ ഗൃഹപ്രവേശം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഇവര്‍. നഗരത്തില്‍നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍. വടകര സ്വദേശികളായ സൗരവ്, സായന്ത്, അഭിമന്യു, സോനു എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം പരിക്കേറ്റു. പാലത്തിനു സമീപമുള്ളവര്‍ വിവരമറിയിച്ചതു പ്രകാരം സിറ്റി കണ്ട്രോള് റൂമില്‍ നിന്നുള്ള ആംബുലന്‍സ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ആന്വിനെ മാവൂര്‍…
Read More