പത്തനംതിട്ട സിപിഐയിൽ വിഭാഗീയത രൂക്ഷം; ജില്ലാ കമ്മിറ്റി ഓഫീസ് തുറക്കാതിരുന്നതില്‍ വിശദീകരണം തേടി

പത്തനംതിട്ട: എഐവൈഎഫ് ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെ ഓഫീസ് പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് നേതൃത്വം വിശദീകരണം തേടി. ഇന്നലെ സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ യോഗം വിളിച്ചിരിക്കേ ഓഫീസ് സെക്രട്ടറി താക്കോലുമായി മുങ്ങിയതോടെ കമ്മിറ്റിക്ക് എത്തിയവര്‍ പുറത്തു നില്‍ക്കേണ്ടിവന്നു. ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരേ നടപടിയെടുത്തശേഷം ആദ്യം വിളിച്ച ജില്ലാ കമ്മിറ്റി യോഗമായിരുന്നു എഐവൈഎഫിന്‍റേത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളില്‍ ജയനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നു നീക്കി സംസ്ഥാന കൗണ്‍സില്‍ കഴിഞ്ഞയാഴ്ചയാണ് തീരുമാനമെടുത്തത്. ജില്ലാ സെക്രട്ടറിയുടെ ചുമതല മുന്‍മന്ത്രിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ മുല്ലക്കര രത്‌നാകരനു നല്‍കിയിരിക്കുകയാണ്. ജയനെതിരേയുള്ള നടപടിയുടെ പശ്ചാത്തലത്തില്‍ ജില്ലാ കൗണ്‍സിലും കമ്മിറ്റിയിലും താഴെഘടകങ്ങളിലും അദ്ദേഹത്തിന്‍റെ അനുയായികള്‍ രംഗത്തെത്തിയിരുന്നു. പലയിടങ്ങളിലും കീഴ്ഘടകങ്ങളില്‍ രാജി തീരുമാനങ്ങളുമുണ്ടായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇന്നലെ ഓഫീസ് പൂട്ടിയിട്ടിരുന്നത്. ഓഫീസ് സെക്രട്ടറിയാണ് താക്കോല്‍ സൂക്ഷിക്കുന്നത്. ഇയാള്‍ കോയമ്പത്തൂര്‍ പോയതായി…

Read More

ദുരൂഹ സാഹചര്യത്തിൽ സ്പോർട്സ് താരം മരിച്ച സംഭവം; നിദാ ഫാത്തിമയുടെ കുടുംബത്തിനു നീതി ലഭിച്ചില്ലെന്ന് ആക്ഷൻ കമ്മിറ്റി

  അമ്പലപ്പുഴ: കേരളത്തിനുവേണ്ടി സൈക്കിൾ പോളോയിൽ മത്സരിക്കാൻ നാഗ്പുരിലെത്തി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിദാ ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭിച്ചില്ലന്ന് ആക‌്ഷൻ കമ്മിറ്റി. മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിലും കുടുംബത്തിനു സഹായം നൽകുന്നതിലും വീഴ്ച വരുത്തുന്നുവെന്നാണ് പരാതി. മരണം സംഭവിച്ചിട്ട് ഒരു വർഷം ആകുമ്പോഴും പോസ്റ്റ്മോർട്ടം റിപ്പോർട്ടുപോലും കുടുംബത്തിനു നൽകിയിട്ടില്ല. കുടുംബത്തിനു സ്ഥലവും വീടും നിർമിച്ചു നൽകാമെന്ന് ഉറപ്പു നൽകിയിട്ടും നാളിതുവരെ നടപ്പായിട്ടില്ല. ഇതിനിടെ സർക്കാർ നൽകിയ അഞ്ചുലക്ഷം രൂപ വസ്തു വാങ്ങാനായി മുൻകൂർ നൽകിയിരുന്നു. ബാക്കി തുക നൽകാമെന്നേറ്റ കാലാവധി കഴിഞ്ഞമാസം അവസാനിക്കുകയും ചെയ്തു. ഇതോടെ നൽകിയ പണം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് കുടുംബം. ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ നിദാ ഫാത്തിമയ്ക്ക് നീതി നൽകണമെന്ന ആവശ്യവുമായി ജസ്റ്റീസ് ഫോർ നിദാ ഫാത്തിമയെന്ന പേരിൽ രൂപീകരിച്ച ആക‌്ഷൻ കൗൺസിൽ സമര പരിപാടികൾക്കു രൂപം നൽകുമെന്നു ചെയർമാൻ യു.എം. കബീറും ജനറൽ കൺവീനർ…

Read More

ജില്ലാ സെക്രട്ടറി എ.പി. ജയനെ നീക്കിയ നടപടി; പത്തനംതിട്ട സിപിഐയിൽ പൊട്ടിത്തെറി; പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങൾ കൂട്ടരാജി നൽകി

പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന് എതിരായ പാർട്ടി നടപടിക്കു പിന്നാലെ പത്തനംതിട്ട സിപിഐയിൽ പൊട്ടിത്തെറി. അനധികൃത സ്വത്ത്‌ സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ സിപിഐ സംസ്ഥാന കൗൺസിൽ ഇന്നലെയാണ് ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പാർട്ടിയുടെ മറ്റു സ്ഥാനങ്ങളിൽ നിന്നും നീക്കിയത്. ജയനെ അനുകൂലിക്കുന്ന പെരിങ്ങനാട് വടക്കു ലോക്കൽ കമ്മിറ്റി അംഗങ്ങൾ കൂട്ടരാജി നൽകി. മല്ലപ്പള്ളി അടക്കം മറ്റിടങ്ങളിലും പ്രാദേശിക നേതാക്കൾ രാജിക്ക് ഒരുങ്ങുകയാണ്. ചില ജില്ലാ കൗൺസിൽ അംഗങ്ങളും നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു എന്നാണു സൂചന.കടുത്ത വിഭാഗീയതയുടെ ഭാഗമായിട്ടാണ് എ.പി. ജയനെതിരേ പരാതിയും നടപടിയും വന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ അനധികൃത സ്വത്ത് സംമ്പാദനത്തിൽ വ്യക്തമായ തെളിവുകൾ പാർട്ടിക്ക് കിട്ടിയതുകൊണ്ടാണ് എല്ലാ സ്ഥാനങ്ങളിൽ നിന്നും ജയനെ നീക്കിയതെന്നും എതിർപക്ഷം പറയുന്നു. അടൂരിൽ ഫാം സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് ആറു കോടി രൂപയുടെ അഴിമതി…

Read More

ആലപ്പുഴയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ വാക്കർ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

ആലപ്പുഴ: പുന്നപ്രയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ കൊലപ്പെടുത്തി. 65 വയസുള്ള സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്. മകൻ സെബിൻ ക്രിസ്റ്റിയെ (26) പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് കട്ടിലിൽ നിന്നു വീണു മരിച്ചു എന്നാണ് സെബിൻ എല്ലാവരോടും പറഞ്ഞത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മരണകാരണം അതല്ലായെന്ന് മനസിലായത്. കിടപ്പ് രോഗിയായിരുന്ന സെബാസ്റ്റ്യൻ ഒരു ദിവസം മുൻപാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് സെബാസ്റ്റ്യന്‍റേത് കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നാലെ വിശദമായ ചോദ്യം ചെയ്യലിൽ താനാണ് പിതാവിനെ കൊന്നതെന്ന് സെബിൻ സമ്മതിക്കുകയായിരുന്നു. സെബിൻ മയക്കു മരുന്നിന് അടിമയാണ്. വീട്ടിൽ പതിവായി ഇയാൾ വഴക്ക് ഉണ്ടാക്കുമായിരുന്നു. വാക്കർ കൊണ്ടാണ് സെബിൻ പിതാവിനെ അടിച്ചുകൊന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി

Read More

ഫാത്തിമ ബീവിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ മന്ത്രിമാരെത്താതിരുന്നത് വിവാദത്തില്‍

പത്തനംതിട്ട: അന്തരിച്ച ജസ്റ്റീസ് ഫാത്തിമ ബീവിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ മന്ത്രിമാരാരും വരാതിരുന്നത് വിവാദത്തില്‍. സംസ്ഥാന ബഹുമതികളോടെ നടത്തിയ കബറടക്കത്തില്‍ സര്‍ക്കാരിനുവേണ്ടി അന്തിമോപചാരം അര്‍പ്പിച്ചത് ജില്ലാ കളക്ടര്‍ എ. ഷിബുവാണ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ഭരണകക്ഷി എംഎല്‍എമാരും നേരത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങി. സര്‍ക്കാര്‍ ബഹുമതികളുടെ ഭാഗമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്പോഴും കബറടക്ക സമയത്തും ഇവരാരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല.നവകേരള സദസുമായി ബന്ധപ്പെട്ട് പര്യടനത്തിലായ മന്ത്രിസഭയില്‍ നിന്ന് ഒരാളെയെങ്കിലും പത്തനംതിട്ടയിലേക്ക് നിയോഗിക്കാമായിരുന്നുവെന്ന അഭിപ്രായവുമായി ജമാ അത്ത് കമ്മിറ്റിയും മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റിയും രംഗത്തെത്തി. കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആര്‍. രാമചന്ദ്രന്‍ കഴിഞ്ഞദിവസം അന്തരിച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ രണ്ട് മന്ത്രിമാരെ നവകേരള സദസിനിടെ അയച്ചിരുന്നു. പത്തനംതിട്ടയുടെ എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എത്തുമെന്നു തന്നെയാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് കബറടക്കത്തിനുശേഷം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. മന്ത്രിക്കു…

Read More

റോബിന്‍ ബസ്: എംവിഡി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി നടത്തിപ്പുകാര്‍

പത്തനംതിട്ട: ഓള്‍ ഇന്ത്യ പെര്‍മിറ്റുമായി സര്‍വീസ് നടത്തിവന്ന റോബിന്‍ ബസ് പിടിച്ചെടുത്ത മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ നിയമപോരാട്ടത്തിനൊരുങ്ങി ബസ് നടത്തിപ്പുകാർ. ഇതിനിടെ ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പും നടപടി തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒയും സംഘവും പിടിച്ചെടുത്ത ബസ് പത്തനംതിട്ട എആര്‍ ക്യാമ്പ് യാര്‍ഡിലേക്കു മാറ്റിയിരിക്കുകയാണ്. തുടര്‍ച്ചയായ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ബസ് പിടിച്ചെടുത്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള പിഴ അടച്ചിട്ടില്ലെന്നും പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആര്‍ടിഒ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ ദിവസങ്ങളില്‍ നല്‍കിയ പിഴയടയ്ക്കല്‍ നോട്ടീസില്‍ 32,500 രൂപ റോബിന്‍ ബസുടമ അടയ്ക്കാനുണ്ട്. കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസ് പ്രകാരം15,000 രൂപ മാത്രമാണ് അടച്ചിട്ടുള്ളത്. ബസിലെ മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കും മോട്ടോര്‍ വാഹനവകുപ്പ് കടന്നു. നേരത്തെ മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ നോട്ടീസിലെ…

Read More

മകൻ വിദേശത്ത് വാഹനാപകടത്തിൽ മരിച്ചു; വിഷമം താങ്ങാനാവാതെ ഡോക്ടറായ അമ്മ ജീവനൊടുക്കി

കായംകുളം: കാനഡയിൽ വാഹനാപകടത്തെ തുടർന്ന് മകൻ മരിച്ചതിന് പിന്നാലെ അമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഹറുന്നീസയുടെ മകൻ ബിന്യാമിൻ കഴിഞ്ഞ ദിവസം കാനഡയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. എഞ്ചിനിയറിംഗ് വിദ്യാർഥിയായിരുന്നു ബിന്യാമിൻ. മകന്‍റെ മരണവിവരമറിഞ്ഞതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു മെഹറുന്നീസ. ഇന്നു പുലർച്ചെ 7.30 ഓടെയാണ് മെഹറുന്നീസയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘മകന്‍ പോയി, ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല’ എന്നു മെഹറുന്നീസ പറഞ്ഞിരുന്നതായി സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഡോക്ടർ ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാര്‍ക്കു വിട്ടുനല്‍കും. അഭിഭാഷകനായ ഷെഫീഖ് റഹ്മാൻ ആണ് ഭർത്താവ്.

Read More

മഴ; പത്തനംതിട്ടയിലെ മലയോര മേഖലയില്‍ കനത്ത നാശം

പത്തനംതിട്ട: കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ കനത്ത നാശം. ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച അതിതീവ്രമഴ രാത്രി വൈകിയും പലയിടങ്ങളിലും തുടര്‍ന്നതോടെ നാശനഷ്ടം ഇരട്ടിച്ചു. കോന്നി വനമേഖലയോടു ചേര്‍ന്ന കൊക്കാത്തോട്, തണ്ണിത്തോട്, കലഞ്ഞൂര്‍ മേഖലയില്‍ വൈകുന്നേരത്തോടെ വന്‍ നാശനഷ്ടമുണ്ടായി. കൊക്കാത്തോട്ടിലേക്കുള്ള യാത്ര തടസപ്പെട്ടതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലായി. കൊക്കാത്തോട് പാതയില്‍ നിര്‍മാണത്തിലിരുന്ന വയക്കര ചപ്പാത്ത് ഒലിച്ചുപോയതോടെയാണ് യാത്ര തടസപ്പെട്ടത്. മറുകരയില്‍ കോന്നിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് അടക്കം രാത്രിയില്‍ കുടുങ്ങിയിരുന്നു. ഫയര്‍ഫോഴ്‌സ് സംഘത്തിനും മറുകര കടക്കാനായില്ല. ഇന്നു രാവിലെ വെള്ളം താഴ്‌ന്നെങ്കിലും മറുകരയിലേക്ക് യാത്രാമാര്‍ഗം ഇല്ലാത്ത സ്ഥിതിയാണ്. കൊക്കാത്തോട്ടിലേക്കുള്ള യാത്ര പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. കലഞ്ഞൂര്‍, ചെന്നീര്‍ക്കര, നാരങ്ങാനം, ഇലന്തൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലും വന്‍തോതില്‍ നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഈ ഭാഗങ്ങളിലുണ്ടായിട്ടുണ്ട്. പത്തനംതിട്ട നഗരസഭയുടെയും ഇലന്തൂര്‍ പഞ്ചായത്തിന്‍റെയും അതിര്‍ത്തിയായ ചുരുളിക്കോട് കൊട്ടതട്ടി മലയിലുണ്ടായ ഉരുള്‍പൊട്ടലിന്‍റെ രൂക്ഷത ഏറെയാണ്. വന്‍തോതിലാണ്…

Read More

കൊടുമണ്ണില്‍ ആടിനെ വന്യജീവി കൊന്നു; പുലിയുടെ ആക്രമണമെന്ന് നാട്ടുകാർ

പത്തനംതിട്ട: ജനവാസ മേഖലയായ കൊടുമണ്ണില്‍ വന്യജീവിയുടെ ആക്രമണത്തില്‍ ആട് ചത്തു. കൊടുമണ്‍ പൊരിയക്കോട്ടാണ് സംഭവം. ഏലിയാക്കോണം വീട്ടില്‍ കുഞ്ഞുരാമന്‍റെ വീട്ടിലെ ആടിനെയാണ് വന്യജീവി പിടിച്ചത്. ഇന്നു പുലര്‍ച്ചെ ആടിനെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. പുലിയാണ് ആടിനെ ആക്രമിച്ചതെന്ന് പരിസരവാസികള്‍ പറഞ്ഞു.പുലിയുടെ സാന്നിധ്യം ഈ മേഖലയില്‍ ഉണ്ടായിരുന്നതായും പറയുന്നു. വനമേഖലയില്‍ നിന്ന് വിദൂരത്തിലുള്ള സ്ഥലം ആണെങ്കിലും പ്ലാന്‍റേഷന്‍ മേഖല കാടുകയറി കിടക്കുന്നതിനാല്‍ വന്യജീവികള്‍ ഈ ഭാഗത്ത് താവളം ഉറപ്പിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ടാപ്പിംഗ് നിലച്ച് പ്ലാന്‍റേഷന്‍ റബര്‍ തോട്ടങ്ങള്‍ കാടുകയറി കിടക്കുകയാണ്.

Read More

അമിത വേഗത്തിലെത്തിയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തു ; തുറന്നിട്ട വാതിലിലൂടെ വിദ്യാർഥിനികൾ പുറത്തേക്ക് വീണ് പരിക്ക്

മാന്നാർ: സ്വകാര്യബസിൽനിന്നു തെറിച്ചു വീണ് വിദ്യാർഥിനികൾക്കു പരിക്ക്. മാന്നാർ – ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന അംബിക എന്ന സ്വകാര്യബസിൽനിന്നാണ് വിദ്യാർഥിനികൾ റോഡിലേക്ക് തെറിച്ചുവീണത്. ഇന്നലെ വൈകുന്നേരം 4.30ന് ബുധനൂർ തോപ്പിൽ ചന്തയ്ക്കു സമീപമുള്ള വളവിലാണ് അപകടം ബുധനൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. പ്ലസ് വൺ വിദ്യാർഥിനിയായ വള്ളക്കാലി ഏബ്രഹാം വില്ലയിൽ ബിൻസി, ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ പാവുക്കര ഫാത്തിമ മൻസിൽ ഫിദ ഹക്കീം എന്നിവർക്കാണ് പരിക്കേറ്റത്. അപകടം ഉണ്ടാക്കിയ സ്വകാര്യ ബസിന്‍റെ ഡോർ അടച്ചിരുന്നില്ലെന്നും ബസ് അമിതവേഗത്തിൽ വന്ന് പെട്ടെന്ന് ബ്രേക്ക്‌ ചെയ്തതാണ് വിദ്യാർഥിനികൾ റോഡിലേക്ക് തെറിച്ചുവീണതെന്നും യാത്രക്കാർ പറഞ്ഞു. വിദ്യാർഥിനികൾ പരുമല ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളെ മാന്നാർ പോലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. ബസ് ഡ്രൈവർക്കെതിരേ മാന്നാർ പോലീസ് കേസെടുത്തു.  

Read More