മാന്നാര്‍: ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തും ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നും പറഞ്ഞ് പലരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി മാന്നാര്‍ പോലീസിന്റെ പിടിയിലായി.ധനലക്ഷ്മി ബാങ്കില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മാന്നാര്‍ സ്വദേശിയില്‍ നിന്ന് ഒന്പതേകാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ഇടപ്പളളി മാളിയേക്കല്‍ റോഡില്‍ അമൃത ഗൗരി അപ്പാര്‍ട്ടുമെന്റില്‍ കിഷോര്‍ ശങ്കറാ(ശ്രീറാം -40)ണ് അറസ്റ്റിലായത്. മാന്നാര്‍ സ്വദേശിയായ യുവാവിനെ ഒരു ഹോട്ടലില്‍വച്ച് ഇയാള്‍ പരിചയപ്പെടുകയും താന്‍ ധനലക്ഷ്മി ബാങ്കിന്റെ എന്‍ആര്‍ഐ സെക്ഷന്‍ മാനേജരാണെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും ബാങ്കില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്കിയ ശേഷം കഴിഞ്ഞ മൂന്നുമാസമായി പല തവണകളായി ഒന്പതേകാല് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. ലക്ഷങ്ങള്‍ നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ആഴ്ചയില്‍ യുവാവ് മാന്നാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എസ്ഐമാരായ സി.എസ്.…
Read MoreCategory: Alappuzha
മദ്യപിച്ച് ട്രാക്കിൽ കിടന്ന രണ്ടു ജീവനുകൾക്ക് രക്ഷകനായി ലോക്കോ പൈലറ്റ് അൻവർ ഹുസൈൻ
കായംകുളം: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന രണ്ടുപേരുടെ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റിന് അഭിനന്ദന പ്രവാഹം. മുബൈ സ്വദേശികളായ ആനന്ദ് ഷിൻഡേ, അരുൺകുമാർ എന്നിവരെയാണ് ലോക്കോ പൈലറ്റ് കായംകുളം സ്വദേശി അൻവർ ഹുസൈന്റെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. ഷാലിമാർ എക്സ്പ്രസിനു മുന്നിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ സംഭവം വിവരിക്കുന്പോൾ ഭീതിയും അദ്ഭുതവും അൻവർ ഹുസൈന്റെ വാക്കുകളിലുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി ആലുവ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് പെരിയാറിന് കുറുകെയുള്ള പാലങ്ങൾ പിന്നിട്ടപ്പോഴാണ് ട്രാക്കിൽ രണ്ടുപേരെ കണ്ടത്. ട്രാക്കിൽ ഒരാൾ കിടക്കുകയും ഒരാൾ നിൽക്കുകയുമായിരുന്നു. കിടക്കുന്ന ആളെ എഴുന്നേൽപ്പിക്കാൻ മറ്റേ ആൾ ശ്രമിക്കുന്നുണ്ടായിരുന്നു. ലോക്കോ പൈലറ്റ് ഉടൻ തന്നെ എമർജൻസി ബ്രേക്കിട്ടെങ്കിലും അടിയിൽ അവർ ജീവനോടെയുണ്ടെന്ന് ഉറപ്പില്ലായിരുന്നു. ഒടുവിൽ മരണം വഴി മാറി. അവർ ജീവിതത്തിലേക്കു തിരികെ കയറി. ട്രയിൻ ഹോൺ അടിച്ചപ്പോൾ അവർ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും…
Read Moreപുറത്ത് പറഞ്ഞാൽ പോലീസ് പിടിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് മൂന്നുവർഷം; പോക്സോ കേസില്‍ 62 കാരനു 110 വര്‍ഷം തടവ്
ചേര്‍ത്തല: നാലുവയസുകാരിക്കുനേരേ മൂന്നുവര്‍ഷം ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് 110 വര്‍ഷം തടവും ആറുലക്ഷം രൂപ പിഴയും വിധിച്ചു. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ(62)യാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) വിവിധ വകുപ്പുകളിലായി 110 വര്‍ഷം തടവു വിധിച്ചത്. പിഴയടയ്ക്കാത്തപക്ഷം മൂന്നുവര്‍ഷം കൂടി ശിക്ഷയനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി. 2019ല്‍ തുടങ്ങിയ പീഡനം പുറത്തറിഞ്ഞത് 2021ലാണ്. പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്ത് പല ദിവസങ്ങളിലായി പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയുമുണ്ടായി. ആരോടെങ്കിലും പറഞ്ഞാല്‍ കുട്ടിയെ പോലീസ് പിടിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. മറ്റൊരു ദിവസം വീടിനടുത്തുള്ള പ്രവര്‍ത്തനം ആരംഭിക്കാത്ത പകല്‍വീട്ടില്‍ കുട്ടിക്കുനേരേ നടന്ന ലൈംഗികാതിക്രമത്തില്‍ മുറിവേല്ക്കാനിടയായി. പകല്വീട്ടില്വച്ച് 2021ല്‍ കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ അമ്മൂമ്മയാണ് വിവരങ്ങള്‍ അമ്മയെയും പോലീസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചത്. കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടും…
Read Moreകാവാലത്ത് അഞ്ചുവയസുകാരനെ തെരുവുനായ കടിച്ചുകീറി; മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം
ആലപ്പുഴ: കാവാലം കുന്നുമ്മയില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് സാരമായ പരിക്ക്. കാവാലം പഞ്ചായത്തിലെ കുന്നുമ്മ കിഴക്ക് ചേന്നാട്ടു വീട്ടില്‍ പ്രദീപ് കുമാറിന്റെ മകന് തേജസ് പ്രദീപിനാണ് പരി ക്കേറ്റത്.ശനിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ നായ ആക്രമിക്കുകയായിരുന്നു. തലയിലും ഇടതുകണ്ണിലും മുറിവേറ്റു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. തേജസിനെ കടിക്കുന്നതിനു മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ നായ ആക്രമിച്ചിരുന്നു. എന്നാല്‍, നായ കുട്ടിയുടെ വസ്ത്രം കടിച്ചുകീറിയെങ്കിലും കടിയേറ്റില്ല. കുട്ടിയുടെ ദേഹത്ത് ചെറിയൊരു പോറല്‍ മാത്രമേ ഏറ്റുള്ളൂ. കാവാലം ഭാഗത്ത് തെരുവുനായയുടെ ശല്യം രൂക്ഷമാണ്. റോഡ് വശങ്ങളില് നായ്ക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയാണെന്ന് പരാതി ഉയരുന്നു. തെരുവുനായ ശല്യം; വലഞ്ഞ് കാവാലത്തുകാര്കാവാലം പഞ്ചായത്തില്‍ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. തട്ടാശേരിക്കു സമീപം പലവട്ടം കുട്ടികളടക്കമുള്ളവര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായിട്ടുണ്ടെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം റോഡിലൂടെ നടന്നുപോയ കുട്ടി നായയുടെ ആക്രമണത്തെത്തുടര്‍ന്ന്…
Read Moreയുഡിഎഫ് വന്നാൽ നവീൻ ബാബുവിന്റെ ഘാതകർ അഴിക്കുള്ളിലാകുമെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ
പത്തനംതിട്ട: കണ്ണൂർ എംഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിണറായി വിജയൻ സംരക്ഷിക്കുകയാണെന്ന് കെപിസിസി മുൻ പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ. മുരളീധരൻ. നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിലും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവും പത്തനംതിട്ടയിൽ നടത്തിയ ഏകദിന ഉപവാസത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ നവീൻ ബാബുവിന്റെ ഘാതകരെ അറസ്റ്റു ചെയ്ത് അഴിക്കുള്ളിലാക്കുമെന്ന് മുരളീധരൻ പറഞ്ഞു.നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ പിണറായി സർക്കാരും സിപിഎമ്മും എന്തിനാണ് എതിർക്കുന്നതെന്ന് മുരളീധരൻ ചോദിച്ചു. നവീൻ ബാബു സത്യസന്ധനാണെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടും ഇതുസംബന്ധിച്ച് ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരാത്തതിനു പിന്നിൽ എന്തോ മറയ്ക്കുവാനോ, ആരെയെക്കെയോ സംരക്ഷിക്കുന്നതിനോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപവാസ സത്യാഗ്രഹ സമര…
Read Moreസംരക്ഷിത ഉരകം; ഇരുതലമൂരി വിഭാഗത്തിൽപ്പെട്ട പാമ്പിനെ വിൽക്കാൻ ശ്രമിച്ച രണ്ടംഗ സംഘം പിടിയിൽ
റാന്നി: ഇരുതലമൂരി ഇനത്തിൽ പെട്ട പാന്പിനെ വിൽക്കാൻ ശ്രമിച്ചതിന് രണ്ടു പേർ പിടിയിൽ. ഇന്ത്യൻ എയർഫോഴ്സ് സതേൺ എയർ കമാൻഡന്റ് തിരുവനന്തപുരം ഓഫീസ് ജീവനക്കാരൻ ആലപ്പുഴ നീർക്കുന്നം വണ്ടാനം പൊക്കത്തിൽ അഭിലാഷ് കുഷൻ (34), ആറാട്ടുപുഴ വലിയഴിക്കൽ കുരിപ്പശേരി വമ്പിശേരിൽ ഹരികൃഷ്ണൻ (32) എന്നിവരെയാണ് വനപാലകർ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ മുല്ലക്കലിലെ ഹോട്ടലിൽ വന്യജീവി കള്ളക്കടത്ത് നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റാന്നി റേഞ്ച് ഓഫീസർ ബി. ആർ. ജയന്റെ നിർദ്ദേശപ്രകാരം കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം റാന്നി ഫ്ളയിംഗ് സ്ക്വാഡുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വില്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയെ ഇവരിൽ നിന്നും കണ്ടെടുത്തു. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്ന് പാർട്ട് സി ക്രമനമ്പർ 1 ൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരുന്ന ഉരഗവർഗത്തിൽ പെടുന്ന പാമ്പിനെ…
Read Moreപത്തുവയസുകാരിക്ക് നേരെ അമ്പത്തിയേഴുകാരന്റെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ
കായംകുളം: പത്തുവയസുകാരിയായ പെൺകുട്ടിയോട് നിരന്തരം ലൈംഗിക അതിക്രമം കാട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കൃഷ്ണപുരത്ത് വാടകയ്ക്ക് താമസിച്ചു വരുന്ന ആറാട്ടുപുഴ പഠനപ്പറമ്പിൽ സഫറുദീൻ (57) ആണ് പിടിയിലായത്. സംഭവത്തിൽ ഇരയായ പെൺകുട്ടി കായംകുളം പോലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കായംകുളം ഡിവൈഎസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ്ബാബു, പോലീസ് ഉദ്യോഗസ്ഥരായ ഷിബു, അഖിൽ മുരളി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപൊറോട്ടയ്ക്ക് ആവിശ്യത്തിന് ഗ്രേവി കിട്ടിയില്ല; ഹോട്ടലുടമയുടെ തല ചട്ടുകത്തിന് അടിച്ചു തകർത്തു; മൂന്നംഗ സംഘം അറസ്റ്റിൽ
ചാരുംമൂട്: പാഴ്സലിൽ ഗ്രേവി കുറഞ്ഞതിന് ഹോട്ടലിനു നേരേ അതിക്രമം നടത്തിയ മൂന്നുപേർ പിടിയിൽ. താമരക്കുളത്ത് ബുഖാരി ഹോട്ടലിൽ അക്രമം നടത്തി ഉടമയുൾപ്പെടെ മൂന്നുപേരെ മർദിച്ച് കടന്നുകളഞ്ഞ പ്രതികളെയാണ് മണിക്കൂറുകൾക്കകം നൂറനാട് പോലീസ് പിടികൂടിയത്. വള്ളികുന്നം പള്ളിമുക്ക് അനീഷ് ഭവനം അനൂപ് (28) വള്ളികുന്നം പുത്തൻചന്ത ലക്ഷ്മിഭവനം വിഷ്ണു (24) , വള്ളികുന്നം കടുവിനാൽ വരമ്പത്താനത്ത് ഷിജിൻ (21) എന്നിവരെയാണ് നൂറനാട് സിഐ എസ്. ശ്രീകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വള്ളികുന്നം സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, വീട് കയറി അക്രമം തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനാണ് പ്രതികൾ ഹോട്ടലിൽ നിന്ന് ബൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവിയുമടങ്ങുന്ന പാഴ്സൽ വാങ്ങി പോയത്. ഒരു മണിക്കൂറിനു ശേഷം മടങ്ങിവന്ന ഇവർ പാഴ്സലിൽ കറി കുറവായിരുന്നുവെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കുകയും ഉടമയായ മുഹമ്മദ് ഉവൈസ്, ജേഷ്ട…
Read Moreപൊറോട്ട പാഴ്സലിൽ ഗ്രേവി കുറഞ്ഞതിന് ഹോട്ടലിൽ അതിക്രമം; മൂന്നുപേർക്ക് മർദനമേറ്റു
ചാരുംമൂട്: പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്നുപറഞ്ഞ് ഹോട്ടലിൽ അതിക്രമം നടത്തിയ മൂന്നംഗസംഘം ഉടമയെയും ബന്ധുക്കളെയുമടക്കം മൂന്നു പേരെ മർദിച്ചു. താമരക്കുളം ജംഗ്ഷനു പടിഞ്ഞാറു പ്രവർത്തിക്കുന്ന ബുഖാരി ഹോട്ടൽ ഉടമ താമരക്കുളം ആഷിക് മൻസിലിൽ മുഹമ്മദ് ഉവൈസ് (37), ജ്യേഷ്ഠസഹോദരൻ മുഹമ്മദ് നൗഷാദ് (43), ഭാര്യാമാതാവ് റെജില (47) എന്നിവർക്കാണ് പരിക്കേറ്റത്. ചട്ടുകം കൊണ്ട് അടിയേറ്റ ഉവൈസിന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശി പ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. വൈകിട്ട് അഞ്ചോടെ സ്കൂട്ടറിലെ ത്തിയ സംഘം പൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവി ഉൾപ്പെടുന്ന പാഴ്സൽ വാങ്ങി പോയിരുന്നു. ആറോടെ തിരികെവന്ന സംഘം കടയ്ക്കുള്ളിൽ അതിക്രമിച്ചുകയറി. പാഴ്സലിൽഗ്രേവി കുറഞ്ഞെന്നു പറഞ്ഞ് അക്രമം നടത്തുകയായിരുന്നു.നമസ്കാരശേഷം കടയിലേക്കു വന്ന ഉവൈസിനെ ചട്ടുകം ഉപയോഗിച്ച് തലയ്ക്കും ശരീരത്തും മർദിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ വന്ന ജ്യേഷ്ഠനെയും സംഘം ക്രൂരമായി മർദിച്ചു.കടയുടെ മുൻവശത്തെ…
Read Moreപരസ്യ വിമർശനം; എ. പത്മകുമാറിനെതിരേയുള്ള നടപടി നാളത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍
പത്തനംതിട്ട: തന്നെ ഒഴിവാക്കി മന്ത്രി വീണാ ജോര്‍ജിനെ സിപിഎം സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കിയതിനെ പരസ്യമായി വിമര്‍ശിച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ. പത്മകുമാറിനെതിരായ നടപടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചർച്ചയ്ക്കു വരുമെന്നാണു സൂചന. ഇന്നലെ ചേര്‍ന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം വിഷയം ചര്‍ച്ച ചെയ്തില്ല. പത്മകുമാർ യോഗത്തില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സമിതിക്കെതിരേയുള്ള വിമര്‍ശനം ആയതിനാല്‍ അവിടെ ചര്‍ച്ചചെയ്തു നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് സംഘടനാ രീതിയെന്ന് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നുള്ള പ്രതിനിധികളാരുംതന്നെ ഇന്നലത്തെ യോഗത്തിന് എത്തിയിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ കൂടി പങ്കെടുക്കുന്ന യോഗത്തിലാകും വിഷയം ചര്‍ച്ച ചെയ്യുകയെന്നു നേരത്തെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാന സമ്മേളനത്തിലെ തീരുമാനമാണ് പത്മകുമാര്‍ വിമര്ശിച്ചതെന്നതിനാല് സംസ്ഥാന സെക്രട്ടേറിയറ്റാണ് വിഷയം പരിഗണിക്കേണ്ടതെന്നും ജില്ലാ കമ്മിറ്റി അജണ്ട പ്രകാരം നടക്കട്ടേയെന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നുള്ള…
Read More