നാലാം ക്ലാസുകാരന് പ്രകൃതിവിരുദ്ധ പീഡനം: പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; യുവാവിന് 30 വര്‍ഷം കഠിനതടവും പിഴയും

പത്തനംതിട്ട: ഒമ്പതു വയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും. ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ മോടിയില്‍ വീട്ടില്‍ ലിതിന്‍ തമ്പിയെ(25)യാണ് പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് ടി മഞ്ജിത്ത് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. ആറന്മുള പോലീസ് 2020 ഒക്ടോബര്‍ 29ന് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് വിധി. 2019 ജൂണ്‍ ഒന്നിനും സെപ്റ്റംബര്‍ 30 നുമിടയിലുള്ള കാലയളവിലാണ് കുട്ടിക്ക് ഇയാളില്‍നിന്നും ക്രൂരമായ പീഡനങ്ങള്‍ നേരിട്ടത്. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയ ശേഷമായിരുന്നു പീഡനം. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്വങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. വിവരങ്ങള്‍ പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം 25 വര്‍ഷവും ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് അഞ്ചുവര്‍ഷവുമാണ് ശിക്ഷിച്ചത്.…

Read More

സമയത്തെച്ചൊല്ലി തർക്കം; ജീവനക്കാർ ഏറ്റുമുട്ടി, ബസുകൾ അടിച്ചുതകർത്തു; പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്

കായംകുളം: ബസ് ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലി ഉണ്ടായ തർക്കം കയ്യാങ്കളിയിലും ഏറ്റുമുട്ടലിലും കലാശിച്ചു. ഒടുവിൽ ജീവനക്കാർ സ്വകാര്യബസുകളുടെ ചില്ലുകൾ അടിച്ചുതകർത്തു. ഇന്നലെ രാവിലെ പതിനൊന്നോടെ കായംകുളം സ്വകാര്യബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം. അടൂർ -കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീദുർഗ, ഹരിശ്രീ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സമയക്രമത്തെചൊല്ലി തർക്കവും ഏറ്റുമുട്ടലും ഉണ്ടായത്. കായംകുളം -പുനലൂർ കെപി റോഡിൽ അടൂർ -കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാർ തമ്മിൽ തർക്കവും വഴക്കും പതിവാണ്, എന്നാൽ ഇന്നലെ ഉണ്ടായ തർക്കം ബസുകൾ അടിച്ചുതകർക്കുന്ന അവസ്ഥയിൽവരെ എത്തി. കായംകുളം പോലീസ് എത്തി ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കായംകുളം -അടൂർ റൂട്ടിൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്നത്. 

Read More

കരുമാടി റെയിൽവേ ക്രോസിലൂടെ ദുരിതയാത്ര; പരാതിനൽകി മടുത്തു നാട്ടുകാർ; കണ്ണടച്ച് അധികൃതർ

അമ്പലപ്പുഴ: റെയിൽവേ ക്രോസിലൂടെയുള്ള ദുരിതയാത്രയിൽ പരാതിനൽകി മടുത്തു നാട്ടുകാർ. കരുമാടി റെയിൽവെ ക്രോസിലൂടെയുള്ള യാത്രയാണു നാട്ടുകാർക്കു ദുരിതമായിമാറിയത്. സ്കൂളിനു സമീപമുള്ള റെയിൽവേ ക്രോസിൽ വലിയ കല്ലുകൾ ഉയർന്നുനിൽക്കുകയാണ്. ഇതിന്‍റെ ദുരിതഫലം അനുഭവിക്കുന്നത് ഇതിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും. സൈക്കിളിലും ബൈക്കുകളിലും സഞ്ചരിക്കുന്നവർ അപകടത്തിൽപ്പെടുന്നതു പതിവാണ്. നിരവധി സ്കൂൾ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഇവിടുത്തെ യാത്രാ ദുരിതത്തിന് പരിഹാരം തേടി നാട്ടുകാരും പ്രദേശത്തെ പല സംഘടനകളും ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. കെഎസ്ആർടിസി ബസ് റൂട്ടുള്ള ഇവിടുത്തെ യാത്രാദുരിതത്തിനു പരിഹാരം കാണാൻ അധികൃതർ യാതൊരു ശ്രമവും നടത്തിയിട്ടില്ല. ഭാരവാഹനങ്ങളും ഇവിടെ പതിവായി അപകടത്തിൽപ്പെടുന്നുവെന്നും നാട്ടുകാർ പറയുന്നു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ഗേറ്റിൽ അപകടം സംഭവിക്കുമ്പോൾ വാഹനങ്ങൾ ഈ വഴിയിലൂടെയാണു തിരിച്ചുവിടുന്നത്. ആയിരക്കണക്കിനു വാഹനങ്ങളാണ് ഈ സമയം ഇതുവഴി കടന്നുപോകുന്നത്.…

Read More

സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാത്ത നാടായി കേരളം മാറി; ഈ സർക്കാരിന് അന്ത്യം കുറിക്കുന്നത് സ്ത്രീകളായിരിക്കുമെന്ന് ചെന്നിത്തല

ഹരിപ്പാട്: അക്രമവും അരാജകത്വവും സ്ത്രീകൾക്കു നേരേ ഉയരുമ്പോൾ നോക്കുകുത്തിയായി പിണറായി സർക്കാർ നിൽക്കുകയാണെന്ന് രമേശ് ചെന്നിത്തല എംൽഎ. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ നയിക്കുന്ന കേരള യാത്ര ഹരിപ്പാട് മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവാറ്റയിൽ നടത്തിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. കേരളത്തിലെ സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാരിനെ തൂത്തെറിയാനാണ് വനിതകൾ സമരരംഗത്തുള്ളത്. കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ അതിശക്തമായ ലഹരി വിതരണം നടത്തുന്ന മാഫിയകൾക്കെതിരേ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ല. കേരള സർക്കാർ സംവിധാനം നിശ്ചലമാണ്. വിലക്കയറ്റം വീടുകളിലെ താളം തെറ്റിക്കുന്ന സാഹചര്യമാണുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീ ജനങ്ങളുടെ പ്രതിഷേധമായിരിക്കും ഈ സർക്കാരിന് അന്ത്യം കുറിക്കുന്നത്. അതിന്‍റെ ഉദാഹരണമാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തെന്നും ചെന്നി ത്തല കൂട്ടിച്ചേർത്തു. ചടങ്ങിൽ മഹിളാ കോൺഗ്രസ് കരുവാറ്റ…

Read More

വനത്തിനുള്ളില്‍ ഒളിവിൽ കഴിഞ്ഞ പോക്‌സോ കേസ് പ്രതി പിടിയില്‍; വനത്തിനുള്ളില്‍ തങ്ങി നടത്തിയ നീക്കത്തിലാണ് യുവാവിനെ പിടികൂടിയത്

പത്തനംതിട്ട: ഒളിവില്‍ കഴിഞ്ഞുവന്ന പോക്സോ കേസിലെ പ്രതിയായ ആദിവാസി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് മൂഴിയാര്‍ സായിപ്പിന്‍കുഴിയില്‍ എസ്. സജിത്താണ് (29) പിടിയിലായത്. പ്രത്യേകസംഘം ദിവസങ്ങളോളം വനത്തിനുള്ളില്‍ തങ്ങി നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. യുവാവ് വനത്തിനുള്ളില്‍ ഒളിച്ചു താമസിച്ചുവരികയായിരുന്നു. 16 വയസുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്തശേഷം ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി.വനത്തിനുള്ളില്‍ മെഡിക്കല്‍ ക്യാമ്പിനു പോയ സംഘമാണ് സംഭവം പുറത്തറിയിച്ചത്്. ജില്ലാ ശിശു ക്ഷേമസമിതി ഇടപെടുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഡിഎന്‍എ പ്രൊഫൈലിങ് നടത്തുന്നതിനായി കുട്ടിയുടെ രക്തസാമ്പിള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശേഖരിച്ച് പോലീസ് ഫോറെന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റാന്നി ഡിവൈഎസ്പി ആര്‍. ജയരാജിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്.…

Read More

വിവാഹവാഗ്ദാനം നല്‍കി പീഡനം; ഗര്‍ഭിണിയായപ്പോള്‍ തള്ളിപ്പറഞ്ഞ് ഒഴിവാക്കാൻ ശ്രമം; ആണ്‍സുഹൃത്ത് അറസ്റ്റിൽ

അടൂര്‍: യുവതിയെ വിവാഹവാഗ്ദാനം നല്‍കി, വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ തള്ളിപ്പറയുകയും ചെയ്ത ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ഏനാത്ത് കമുകുംപള്ളില്‍ വീട്ടില്‍ സുഭാഷി(24)നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ല്‍ ഏനാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്. പത്തനംതിട്ട സ്വദേശിനിയായ യുവതിയുമായി, ഇയാളുടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവദിവസമായ ഏപ്രില്‍ 10ന് വീട്ടില്‍ വിളിച്ചുവരുത്തിയശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. കിണറിന്‍റെ റിംഗ് വര്‍ക്ക് ജോലി ചെയ്യുന്ന സുഭാഷ്, യുവതിയുടെ ബന്ധുവിന്‍റെ സുഹൃത്താണ്. ഫോണ്‍ നമ്പര്‍ ബന്ധുവില്‍ നിന്നു വാങ്ങിയ സുഭാഷ് പിന്നീടുവിളിച്ച് പരിചയപ്പെട്ട് അടുപ്പത്തിലായി. പത്തനംതിട്ട ജെഎഫ്്എം കോടതിയില്‍ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്എച്ച്ഒ കെ. ആര്‍. ഷെമി മോള്‍ മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ അമൃത സിംഗ് നായകം, എ എസ് ഐ പ്രശാന്ത്, എസ് സിപിഓ ഷൈന്‍ കുമാര്‍,…

Read More

ജില്ലാ കൃഷിത്തോട്ടത്തിലെ ഉരുളി മോഷണം പോയി; പരാതി നൽകിയപ്പോൾ കാടിനുള്ളിൽ പ്രത്യക്ഷപ്പെട്ട് പുതിയ ഉരുളി

മാങ്കാംകുഴി: തഴക്കര പഞ്ചായത്തിലെ കോട്ടമുക്കിലെ നൂറേക്കർ ജില്ലാ കൃഷിത്തോട്ടത്തിൽനിന്നു വലിയ ഉരുളി മോഷണം പോയി. ഏകദേശം അരലക്ഷം രൂപ വിലവരുന്ന 38 കിലോ തൂക്കം വരുന്ന ഹിൻഡാലിയത്തിന്‍റെ വലിയ ഉരുളിയാണ് കഴിഞ്ഞദിവസം മോഷണം പോയത്. എ ബ്ലോക്കിലെ എസി കെട്ടിടത്തിലെ ഹാളിലാണ് ഉരുളി സൂക്ഷിച്ചിരുന്നത്. ഉരുളി കാണാതായ വിവരം എ ബ്ലോക്കിലെ തൊഴിലാളികളെ കൃഷി ഓഫീസർ വാട്സ് ആപ് ഗ്രൂപ്പിലൂടെ അറിയിച്ചു. തൊഴിലാളികൾക്ക് ആർക്കെങ്കിലും ഉരുളി മാറ്റിവച്ചതുമായി ബന്ധപ്പെട്ട് വിവരം ഉണ്ടങ്കിൽ ഉടൻ അറിയിക്കണം എന്നാണ് അറിയിച്ചത്. എന്നാൽ, തൊഴിലാളികളെ മാത്രം സംശയിക്കുന്നതിനെതിരേ തൊഴിലാളികളും രംഗത്തെത്തി. ഉദ്യോഗസ്ഥർ അറിയാതെ ഉരുളി കാണാതാവില്ല എന്ന് തൊഴിലാളികളും പ്രതികരിച്ചു. തുടർന്നാണ് കൃഷിത്തോട്ടം അധികൃതർ മാവേലിക്കര പോലീസിൽ പരാതി നൽകിയത്. പോലീസിൽ പരാതി നൽകിയെന്നും അന്വേഷണത്തിന് പോലീസ് എത്തുമെന്നും തൊഴിലാളികളെയും മറ്റ് ഉദ്യോഗസ്ഥരെയും വാട്സ് ആപ് ഗ്രൂപ്പിലൂടെ ഓഫീസർ വീണ്ടും അറിയിച്ചതിനു…

Read More

ആലപ്പുഴ കടപ്പുറത്ത് മീനുകൾ ചത്തുപൊങ്ങുന്നു;  പുന്നപ്ര ചള്ളി കടപ്പുറത്ത് വീണ്ടും ഡോൾഫിൻ അടിഞ്ഞു; തല തകർന്നനിലയിൽ

അമ്പലപ്പുഴ: പുന്നപ്ര ചള്ളി കടപ്പുറത്ത് വീണ്ടും ഡോൾഫിൻ അടിഞ്ഞു. ഇന്നലെ വൈകിട്ട് ഏഴോടെയാണ് ഏകദേശം ഒരു മീറ്റർ നീളം വരുന്ന ഡോൾഫിൻ അടിഞ്ഞത്. തല കണ്ടെയ്നറിൽ ഇടിച്ചു രക്തം വാർന്ന അവസ്ഥയിലാണ് ജഡം പാറക്കൂട്ടത്തിനിടയിൽ അടിഞ്ഞത്.തിങ്കളാഴ്ച ഉച്ചയോടെയാണ് ഏകദേശം ആറടി യോളം നീളവും നാല്പതു കിലോ തൂക്കവും വരുന്ന ഡോൾഫിൻ ഇവിടെ തന്നെ അടിഞ്ഞത്. ദിവസങ്ങൾക്കു മുമ്പ് പുറക്കാട്, പുന്തല തീരങ്ങളിൽ കൂറ്റൻ തിമിംഗലമടിഞ്ഞത് ആശങ്ക പരത്തിയിരുന്നു.

Read More

അഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പുല്ലാട് (പത്തനംതിട്ട): അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പുല്ലാട്-കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി. നായര്‍ (39)ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്. സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30 ന് വീട്ടുവളപ്പില്‍. മൃതദേഹം അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിവഴി ഇന്നുരാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. ബന്ധുക്കളും മന്ത്രിമാരും ബഹുജന രാഷ്‌ട്രീയ നേതാക്കളും അടക്കം നിരവധി പേര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. സഹോദരന്‍ രതീഷും ബന്ധു ഉണ്ണികൃഷ്ണനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. രഞ്ജിതയുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഏറ്റുവാങ്ങിയ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വി.എസ്. ശിവന്‍കുട്ടി ആദരാഞ്ജലി അര്‍പ്പിച്ചു. സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശേരി തുടങ്ങിയവരും വിമാനത്താവളത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം രഞ്ജിത പഠിച്ച പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂളില്‍ രാവിലെ…

Read More

പിണറായി സര്‍ക്കാരിനെ കെട്ടുകെട്ടിക്കാനുള്ള ദൗത്യം സ്ത്രീകള്‍ ഏറ്റെടുത്തു കഴിഞ്ഞെന്ന് ജെബി മേത്തര്‍

ചേര്‍ത്തല: ജനവിരുദ്ധ പിണറായി സര്‍ക്കാരിനെ കെട്ടുകെട്ടിക്കാനുള്ള ദൗത്യം സ്ത്രീജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും അതിന്‍റെ തെളിവാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു ഫലമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തര്‍ എംപി. മഹിളാ സാഹസ് കേരള യാത്രയ്ക്ക് വയലാര്‍, പട്ടണക്കാട്, വെട്ടക്കല്‍, കടക്കരപ്പള്ളി, അരീപറമ്പ്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, കോക്കമംഗലം, ചേര്‍ത്തല എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.ജെ. ജോബ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍, കെപിസിസി സെക്രട്ടറി എസ്. ശരത്, കെപിസിസി മുന്‍ നിര്‍വാഹകസമിതിയംഗം കെ.ആര്‍. രാജേന്ദ്രപ്രസാദ് എന്നിവര്‍ വിവിധ സ്വീകരണ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ബബിത ജയന്‍, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തന്‍, രാധാ ഹരിദാസ്, രമാ തങ്കപ്പന്‍, ഉഷാ സദാനന്ദന്‍, ജയാസോമന്‍, കോണ്‍ഗ്രസ് നേതാക്കളായ ടി.എസ്. രഘുവരന്‍, കെ.സി. ആന്‍റണി,…

Read More