മുഹമ്മ: വിവാഹം കഴിഞ്ഞ് വധൂവരന്മാര് പോളിംഗ് ബൂത്തിലേക്ക്. കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഈ അപൂര്‍വ കാഴ്ച. എസ്എന്‍ പുരം പുത്തന്‍വെളി വീട്ടില്‍ അനന്തുവിന്റെയും ചേര്‍ത്തല തെക്ക് മുരളീവം വീട്ടില്‍ മേഘനയുടെയും വിവാഹം വോട്ടെടുപ്പു ദിവസമായിരുന്നു. വധൂവരന്മാര് വിവാഹശേഷം വരന്റെ വീട്ടിലെത്തിയശേഷം വിവാഹവേഷത്തില്‍ ആദ്യം എത്തിയത് തൊട്ടടുത്തെ പോളിംഗ് ബൂത്തിലേക്കാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിലെ പോളിംഗ് ബൂത്തില്‍ നല്ല തിരക്കായിരുന്നു. എന്നാല്‍, പോളിംഗ് ഉദ്യോഗസ്ഥരും വോട്ടര്‍മാരും വധൂവരന്മാര്ക്ക് പ്രത്യേക പരിഗണന നല്കി. വേഗം അനന്തു വോട്ട് ചെയ്തു. മേഘനയുടെ വോട്ട് രേഖപ്പെടുത്താന്‍ ചേര്‍ത്തല തെക്ക് അരീപറമ്പിലേ പോളിംഗ് ബൂത്തിലേക്ക് നീങ്ങി. പി.ജി. ഭദ്രന്റെയും ബിന്ദുവിന്റെയും മകനാണ് അനന്തു. കയര്‍ വ്യവസായിയാണ്. മുരളീധരന്റെയും ഗിരിജയുടെയും മകളാണ് മേഘന. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. മാന്നാര്‍: കതിര്‍മണ്ഡപത്തില്‍നിന്ന് വധൂവരന്മാര് നേരെയെത്തിയത് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക്. കുരട്ടിശേരി വിജയഭവനത്തില്‍ പി.വി. പ്രതാപന്റെയും ടി.…
Read MoreCategory: Alappuzha
സ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികൾ താണ്ടിയ തീക്ഷ്ണമായ അനുഭവങ്ങൾ; 103-ാം വയസിലും നേരിട്ടെത്തി വോട്ട് ചെയ്ത് ബേക്കർ സാഹിബ്
കായംകുളം: സ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികൾ താണ്ടിയ തീക്ഷ്ണമായ അനുഭവങ്ങൾ നൽകിയ ആത്മസംതൃപ്തിയിൽ 103-ാം വയസിലും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്ത് സ്വാതന്ത്ര്യസമരസേനാനി കെ. ബേക്കർ സാഹിബ്. കായംകുളം പെരിങ്ങാല പടിപ്പുരയ്ക്കൽ സൗഹൃദം വീട്ടിൽ ബേക്കർ സാഹിബ് (103) ആണ് കായംകുളം നിയോജകമണ്ഡലത്തിലെ 86-ാം നമ്പർ പോളിംഗ് ബൂത്തായ പുള്ളിക്കണക്ക് എൻഎസ്എസ് ഹൈസ്കൂളിലാണ് പ്രായത്തിന്റെ അവശതകൾ മറന്ന് ഇളയ മകൻ മുബാറക്ക് ബേക്കറിനും പേരക്കുട്ടിക്കുമൊപ്പം ഇത്തവണയും നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്. 1948 മുതൽ ബേക്കർ സാഹിബ് പോളിംഗ് ബൂത്തിൽ പോളിംഗ് ബൂത്തിൽ നേരിട്ടെത്തിയാണ് വോട്ട് ചെയ്യാറുള്ളത്. ഒരു തെരഞ്ഞെടുപ്പിൽ പോലും വോട്ട് മുടക്കിയിട്ടില്ല.1938ൽ വിദ്യാർഥിയായിരിക്കെ പതിനാറാം വയസിലാണ് ബേക്കർ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനാകുന്നത്. 1942ൽ ക്വിറ്റ് ഇന്ത്യാസമരത്തിൽ സജീവമാകുകയും 1945ലും 1947ലും അറസ്റ്റിലാകുകയും രണ്ടു തവണയായി പന്ത്രണ്ടുമാസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.ജയിലിൽ കടുത്ത മർദനങ്ങൾക്കും പീഡനങ്ങൾക്കും അദ്ദേഹം വിധേയനായി. സ്വാതന്ത്ര്യസമരത്തെ…
Read Moreനേത്രദാനം മഹാദാനം; 1994 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഒരുമിക്കുന്നു; നേത്രദാന സമ്മതപത്രം കൈമാറാൻ
ചേര്‍ത്തല: മുട്ടം ഹോളിഫാമിലി ഹയര്‍ സെക്കൻഡറി സ്കൂളിലെ 1994 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികള്‍ ഒന്നിച്ച് നേത്രദാന സമ്മതപത്രം നല്കുന്നു. പൂര്‍വവിദ്യാര്‍ഥി സംഘടന രൂപീകൃതമായി ഒരുവര്‍ഷത്തിനിടെ രക്തദാന സേനയടക്കം രൂപീകരിച്ച് സമൂഹനന്മയ്ക്കു കൂടി പ്രാധാന്യം നല്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 170 ഓളം അംഗങ്ങളുള്ള സംഘടനയില്‍ 150 പേരാണ് ആദ്യഘട്ടത്തില്‍ നേത്രദാനസമ്മത പത്രം നല്‍കുന്നതെന്ന് പൂര്‍വവിദ്യാര്‍ഥി സംഘടന കോ-ഓര്‍ഡിനേറ്റര്‍ ഐ.ബി. സുരേന്ദ്രന്, വൈസ് ചെയര്മാന് കെ.ജെ. എബിമോന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ സ്ഥലത്തില്ലാത്തവരടക്കമുള്ള 20 പേര് അടുത്ത ഘട്ടത്തില്‍ സമ്മതപത്രം കൈമാറും. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയുമായി സഹകരിച്ചാണ് സമ്മതപത്രം കൈമാറുന്നത്. ഇത് ഓരോ അംഗത്തിന്റെയും വീട്ടില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 28ന് വൈകിട്ട് നാലിനു കായിപ്പുറം റിസോര്‍ട്ടില്‍ നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ആശുപത്രി അധികൃതര്‍ സമ്മതപത്രം ഏറ്റുവാങ്ങും.
Read Moreതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു
കായംകുളം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു.കായംകുളം ചേരാവള്ളി കുരുനാം കാവിൽ എസ് എസ് മൻസിലിൽ പരേതനായ സെയ്ദ് കുഞ്ഞിന്റെ മരുമകൻ ഷാഫി ( ബാലു 42) ആണ് മരിച്ചത്. ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇന്ന് പുലര്‍ച്ചെ ദേശീയപാതയിൽ കായംകുളം എംഎസ്എം കോളേജിന് സമീപം റോഡ് മുറിച്ചു കടക്കുമ്പോൾ കാർ ഇടിക്കുകയായിരുന്നു.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം വൈകുന്നേരം ചേരാവള്ളി മുസ്ലീം ജമാഅത്തിൽ കബറടക്കം നടത്തും
Read Moreതര്‍ക്കം, കൊലപാതകം, ആത്മഹത്യ; ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ജീവനൊടുക്കി
ചെങ്ങന്നൂര്‍: വെണ്മണിയില് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വെണ്മണി പുന്തല ശ്രുതിലയത്തില്‍ ദീപ്തി(48)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി(59) തൂങ്ങിമരിച്ചു. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ദമ്പതികളുടെ മക്കളുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. പുലര്‍ച്ചെ ഇരുവരും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്. തര്‍ക്കത്തിനിടെ ഷാജി വെട്ടുകത്തി ഉപയോഗിച്ച് ദീപ്തിയുടെ തലയില്‍ വെട്ടുകയായിരുന്നു. നിരവധി വെട്ടുകളാണ് ദീപ്തിയുടെ തലയില്‍ ഉണ്ടായിരുന്നതെന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചവര്‍ പറയുന്നു. തുടര്‍ന്ന് ഷാജി ഹാളിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. വെണ്മണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ മക്കള്‍:ശ്രുതി, ശ്രാവണ്‍.
Read Moreപൊടിമോന്റെ പൊടിക്കച്ചവടം ഇത്തവണ പാളി; കായംകുളത്ത് വിതരണത്തിനെത്തിച്ച എംഡിഎംഎയുമായി അൻവർഷാ പോലീസ് പിടിയിൽ
കായംകുളം: എംഡിഎംഎ മയക്കുമരുന്നുമായി കായംകുളത്ത് യുവാവ് പോലീസ് പിടിയിലായി. കായംകുളം ചേരാവള്ളി എൽപി സ്കൂള്‍ ജംഗ്ഷനു സമീപം പുളിമുട്ടിൽ കിഴക്കേതിൽ അൻവർ ഷാ(പൊടിമോൻ-30)യെയാണ് 30 ഗ്രാം എംഡിഎംഎയുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടികൂടിയത്. മാസങ്ങളായി ബംഗളൂരുവിൽനിന്നു എംഡിഎംഎ ഇയാൾ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിന് മുമ്പും നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. പല പ്രാവശ്യം ഇയാളെ പിടികൂടിയിരുന്നെങ്കിലും വലിയ തോതിൽ മയക്കുമരുന്നുമായി പിടികൂടുന്നത് ആദ്യമായാണെന്ന് പോലീസ് വ്യക്തമാക്കി. പോലിസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തിൽ കായംകുളം സിഐ സുധിർ, എസ്ഐ ഹാഷിം, സീനിയർ സിവിൽ പോലീസ് ഓഫീസർ റെജി, സുനിൽ, സിപിഒ ബിനു, ഫിറോസ്…
Read Moreആലപ്പുഴ ഇഎസ്ഐ ആശുപത്രിയിലെ എസിയുടെ ചെമ്പും കംപ്രസറും മോഷണം പോയി; ശസ്ത്രക്രിയകള്‍ മുടങ്ങുന്നു; അന്വേഷണം ആരംഭിച്ച പോലീസ്
ആലപ്പുഴ: ആലപ്പുഴ ബീച്ച് ഇഎസ്ഐ ആശുപത്രിയിലെ എസിയുടെ ഔട്ട്ഡോര്‍ യൂണിറ്റുകള്‍ മോഷണം പോയതോടെ ശസ്ത്രക്രിയകള്‍ മുടങ്ങിയത് രോഗികളെ വലയ്ക്കുന്നു. ഓപ്പറേഷന് തിയറ്റര്‍ കോംപ്ലക്സിലെ എസിയുടെ ഔട്ട്ഡോര്‍ യൂണിറ്റുകളാണ് കഴിഞ്ഞദിവസം മോഷണം പോയത്. ഇതോടെ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സ്ഥിതിയായി. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെത്തുടര്‍ന്ന് സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ ആശുപത്രിയില്‍ ഒന്നിലധികം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സേവനം ഫലപ്രദമല്ല. മോഷണത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ പോലീസ് സേവനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും രോഗികളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചുവരികയാണ്. ഞായറാഴ്ചയാവാം മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ചയാണ് ആശുപത്രി അധികൃതര്‍ വിവരം അറിഞ്ഞത്. മോഷ്ടിക്കപ്പെട്ട എസിയില്‍നിന്ന് ചെമ്പും കമ്പ്രസറും അടക്കമുള്ള ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത ശേഷം മറ്റു ഭാഗങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സമീപത്തെ റെയില്‍വേയുടെ സ്ഥലത്ത് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
Read Moreദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
അമ്പലപ്പുഴ: ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം. കൊല്ലത്തു നിന്ന് കശുവണ്ടിത്തോട് കയറ്റി മൂവാറ്റുപുഴയ്ക്കുപോയ ലോറിയും തിരുനൽവേലിയിൽ നിന്ന് പട്ടണക്കാട് പോയ സിമന്റ് ലോറിയും കൊച്ചിയിൽ നിന്ന് കൊല്ലത്തേക്കുപോയ കണ്ടയ്നർ ലോറിയും റെയിൽവേ മേൽപാലത്തിന് വടക്കുവശത്താണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം നാഷണൽ ഹൈവയിൽ ഗതാഗതതടസം നേരിട്ടു. മനുഷ്യാവകാശ പ്രവർത്തകൻ താഴ്ചയിൽ നസീർ അപകട വിവരം അമ്പലപ്പുഴ പോലീസിനെയും തകഴി ഫയർഫോഴ്സിനെയും അറിയിച്ചതിനെ തുടർന്ന് ഇവർ എത്തി ഗതാഗതതടസം നീക്കി. നിസാരപരിക്ക് പറ്റിയ കണ്ടെയിനർ ഡ്രൈവറെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് പറയപ്പെടുന്നു.
Read Moreഇനി കൂട്ടിൽ കിടക്കട്ടെ; ആലപ്പുഴ മെഡി.കോളജിൽ കറങ്ങിനടന്ന കുരങ്ങനെ കൂട്ടിലടച്ചു
അമ്പലപ്പുഴ: മാസങ്ങളായി ആലപ്പുഴ മെഡി. കോളജ് ആശുപത്രി കെട്ടിടങ്ങളിലും പരിസര പ്രദേശങ്ങളിലും കറങ്ങിനടന്നിരുന്ന കുരങ്ങനെ പിടികൂടി കൂട്ടിലടച്ചു. റാന്നിയിൽ നിന്ന് എത്തിയ വനപാലകർ വലയിട്ടാണ് വാനരനെ കുടുക്കിയത്. കുറച്ചുദിവസമായി ആശുപത്രിയിലും പരിസരത്തും തമ്പടിച്ചിരുന്ന വാനരൻ സുരക്ഷാജീവനക്കാരന്റെ മോബൈല്‍ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൽ സലാം റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് പിഎഫ് നവാസിന്റെ നേതൃത്വത്തിൽ വനപാലകർ എത്തി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ നിന്നാണ് വാനരനെ പിടികൂടിയത്. വാനരനെ കൂട്ടിലടച്ച് റാന്നിയിലേക്കു കൊണ്ടുപോയി. കുരങ്ങിനെ പിടിക്കുന്നതിടയിൽ ഒരു വനപാലകന്റെ കൈയ്ക്ക് നിസാരപരിക്ക് ഏൽക്കുകയും ചെയ്തു.
Read Moreഒറ്റയ്ക്കു താമസിക്കുന്ന വയോധികയ്ക്ക് അജ്ഞാതന്‍ കുത്തിവയ്പ് നല്കി; സ്കൂട്ടറിലെത്തിയ യുവാവിനെ കണ്ടെത്താൻ അന്വേഷണം ആരഭിച്ച് പോലീസ്
റാന്നി: റാന്നി വലിയകലുങ്കിൽ വായോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവയ്പ് നൽകി. റാന്നി വലിയകലുങ്ക് ചരിവുകാലായിൽ ചിന്നമ്മ ജോയി (66)ക്കാണ് സ്കൂട്ടറിൽ വന്നയാൾ കുത്തിവപ്പ് നടത്തിയത്. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കോവിഡ് ബൂസ്റ്റർ ഡോസാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് കുത്തിവച്ചത്. റാന്നി ഗവൺമന്റ് ആശുപത്രിയിൽനിന്നു വരികയാണെന്നു പറഞ്ഞാണ് നടുവിന് ഇരുവശവും ഓരോ കുത്തിവയ്പ് എടുത്തത്. സിറിഞ്ച് നശിപ്പിച്ചു കളയാൻ ചിന്നമ്മയെ ഏല്പിച്ചിട്ടാണ് ഇയാൾ പോയത്. വെള്ളസ്കൂട്ടറിലാണ് ഇയാൾ വന്നതെന്നു ചിന്നമ്മ പറഞ്ഞു. സംശയം തോന്നിയ ചിന്നമ്മ അയൽവാസിയോടെ വിവരം പറയുകയും ഇവർ വാർഡ് മെംബർ മിനി തോമസിനെ അറിയിച്ചു. പിന്നീട് പഞ്ചായത്തിലും ആശുപത്രിയിലും ബന്ധപ്പെട്ടപ്പോൾ കുത്തിവയ്പിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന് അറിയിച്ചു. ചിന്നമ്മ ഒറ്റയ്ക്കാണ് താമസം. രണ്ട് പെൺമക്കളുണ്ട്. മെംബർ സഹോദരിയെ വിളിച്ചു വരുത്തി റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി. മറ്റു കുഴപ്പങ്ങളില്ല . റാന്നി പോലീസെത്തി ചിന്നമ്മയുടെ…
Read More