അന്പലപ്പുഴ: കരുമാടി ഗവ. ആയുർവേദ ആശുപത്രിക്ക് 5 കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കുമെന്ന് എച്ച് സലാം എം എൽഎ. ബഹുനില മന്ദിരമായി പൂർത്തിയാക്കുന്ന കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി. അഞ്ചു നിലകളിലായി പൂർത്തിയാക്കുന്ന കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിൽ ഒപി ബ്ലോക്ക്, മൈനർ ഓപ്പറേഷൻ തിയറ്റർ, വിവിധ തരം സ്പെഷ്യാലിറ്റി കൺസൾട്ടേഷൻ, സ്പോർട്സ് മെഡിസിൻ എന്നിവയുണ്ടാകും. ഒന്നാം നിലയിൽ 15 കിടക്ക സൗകര്യങ്ങളോടുകൂടിയ സ്ത്രീകളുടെ വാർഡ്, പഞ്ചകർമ്മ തെറാപ്പി മുറി, വിശ്രമമുറി, നഴ്സിംഗ്് സ്റ്റേഷൻ എന്നിവയും രണ്ടാം നിലയിൽ പുരുഷന്മാർക്കുള്ള വാർഡും പ്രവർത്തിക്കും. സ്ത്രീ പുരുഷ വാർഡുകളിൽ പേയിംഗ് വാർഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നിലയിൽ പേ വാർഡ്, ഡ്യൂട്ടി മുറി, കോൺഫറൻസ് ഹാൾ എന്നിവയുമൊരുക്കും.
Read MoreCategory: Alappuzha
കാര്‍ഗില്‍ വിജയപോരാട്ടം; അനില്‍കുമാറിന്റെ ധീരസ്മരണയില്‍ വല്ലന ഗ്രാമം
ആറന്മുള: കാര്‍ഗിലിലെ അഭിമാനപോരാട്ടത്തിനിടെ വീരമൃത്യു വരിച്ച സൈനികന് ടി.സി. അനില്‍ കുമാറിന്റെ സ്മരണയിൽ ജന്മനാട്. കാര്‍ഗില്‍ വിജയത്തിന് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഒരിക്കല്‍ കൂടി ആ സ്മരണയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോഴും അധികൃതര്‍ ഈ ധീരയോദ്ധാവിനെ മറന്നതിന്റെ വ്യഥ വല്ലന, കുറിച്ചിമുട്ടം ഗ്രാമത്തിനും അനിലിന്റെ ബന്ധുക്കള്‍ക്കുമുണ്ട്. യുദ്ധത്തില്‍ പങ്കെടുത്ത് 1999 ഡിസംബര്‍ 15 നാണ് ആറന്മുള വല്ലന സ്വദേശി ലാന്‍സ് നായിക് ടി.സി. അനില്‍കുമാറിന്റെ വീരമൃത്യു. സംസ്കാരത്തിനുശേഷം നടന്ന അനുസ്മരണ യോഗങ്ങളിലെല്ലാം അര്‍ഹമായ സ്മാരകം നിര്‍മിക്കുമെന്ന് നേതാക്കള്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ യുദ്ധം അവസാനിച്ച് കാല് നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴും ഒരു സ്മാരകവും അനിലിന്റെ പേരില്‍ ജന്മനാട്ടില് ഉയര്‍ന്നില്ലെന്ന് ഭാര്യ ശ്രീരേഖ പറയുന്നു. കുറിച്ചിമുട്ടം ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രം നിര്‍മിക്കുമെന്നും അത് ലാന്‍സ് നായിക്ക് അനില്‍ കുമാര്‍ സ്മാരകമാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. സംസ്കാര സ്ഥലത്ത് കുടുംബം നിര്‍മിച്ച…
Read Moreഇഴജന്തുക്കൾ കടുത്ത ഭീഷണി; കാട് വെട്ടിത്തെളിച്ചില്ലെങ്കിൽ ഉടമയിൽനിന്നു തുക ഈടാക്കി വൃത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: തിരുവല്ല വള്ളംകുളത്തെ വീടുകൾക്കും സ്വത്തിനും ഭീഷണിയാകുന്ന വൃക്ഷങ്ങളും കാടുകളും വെട്ടിമാറ്റി ഇഴജന്തുക്കളുടെ ആക്രമണം തടയാൻ വസ്തു ഉടമ തയാറാകുന്നില്ലെങ്കിൽ വില്ലേജ് ഓഫീസർ നടപടിയെടുക്കണമെന്നും ഇതിന് ചെലവാകുന്ന തുക നിയമാനുസരണം ഉടമയിൽ നിന്ന് ഈടാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി. പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനേ തുടർന്നാണ് വള്ളംകുളം സ്വദേശികളായ എസ്.കെ. പ്രസന്നകുമാറും ജൂബി ആർ. വർഗീസും കമ്മീഷനെ സമീപിച്ചത്.തിരുവല്ല സബ് കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിക്കു സമീപമുള്ള സ്ഥലം കാടുമൂടി ക്കിടക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂബി ആർ. വർഗീസിന്റെ കിണറിലേക്ക് വൃക്ഷങ്ങളുടെ ഇലയും പൂവും കായയും വീണ് മലിനമാകുന്നതായും പരാതിക്കാരൻ അറിയിച്ചു. എന്നാൽ, കാടു നീക്കം ചെയ്യാൻ എതിർകക്ഷിക്ക് സാമ്പത്തിക സ്ഥിതിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ കൃത്യമായി കാടുവെട്ടിത്തെളിക്കുക എന്നത് വസ്തു ഉടമയുടെ ബാധ്യതയാണെന്ന് കമ്മീഷൻ…
Read Moreസ്വർണം കണ്ടപ്പോൾ തന്നെ ബാങ്കുകാർക്ക് സംശയം തോന്നി; പോലീസ് ചോദ്യം ചെയ്തപ്പോൾ അശോകൻ മുക്കുപണ്ടം വച്ച ബാങ്കുകളുടെ എണ്ണം ഞെട്ടിക്കുന്നത്
തുറവൂർ: സ്വകാര്യബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പോലീസിന്റെ പിടിയിൽ. തുറവൂർ തിരുമലഭാഗം പറവക്കലത്തറ അരുൺ അശോകൻ (30) ആണ് കുത്തിയതോട് പോലീസിന്റെ പിടിയിലായത്. തുറവൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതിനെത്തുടർന്ന് കുത്തിയതോട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ കുത്തിയതോട് സ്റ്റേഷൻ ഓഫീസർ അജയ്മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് ചോദ്യം ചെയ്തതിലൂടെയാണ് വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതായി മൊഴി നൽകിയത്. തുടർന്ന് തുറവൂരിലെ സഹകരണ ബാങ്കിലെത്തിയ പോലീസ് സഹകരണ ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയും പണയപ്പെടുത്തിയ സ്വർണം പരിശോധിക്കുകയും ചെയ്തതോടെ പണയപ്പെടുത്തിയ സ്വർണം മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.
Read Moreപരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യത്തിനു ന്യായവില ലഭിക്കുന്നില്ല; തൊഴിലാളികളും കുടുംബവും കടുത്തപട്ടിണിയിൽ
അമ്പലപ്പുഴ: പരമ്പരാഗത വള്ളങ്ങളിൽ അതിരാവിലെ മുതൽ കഷ്ടപ്പെട്ടു പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് ന്യായവില കിട്ടാത്തത് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നു. അധ്വാനത്തിനൊത്ത വരുമാനം ലഭിക്കാതെ തൊഴിൽചെയ്തു വിഷമിക്കുന്നവരുടെ കഥയാണ് പരമ്പരാഗത വള്ളങ്ങളിൽ മിൻ പിടിക്കാൻ പോകുന്നവരുടെ നിലവിലെ അനുഭവം പറയുന്നത്. ട്രോളിംഗ് നിരോധന കാലയളവിൽ മത്തിയൊഴിച്ചുള്ള മത്സ്യങ്ങൾക്കു പ്രതീക്ഷിച്ച വില ലഭിച്ചില്ലെന്നാണ് പരാതി. എന്നാൽ, കടപ്പുറത്തു തീരെ വിലകുറച്ചെടുത്ത മൽസ്യം വിപണിയിൽ തീവിലയ്ക്കാണ് വിൽക്കപ്പെടുന്നത്. ചെറുകിട കച്ചവടക്കാർക്കും ഇടനിലക്കാർക്കുമാണ് ഇതുമൂലം നേട്ടമുണ്ടായത്. ചാകരയിലെ പ്രധാന ഇനമായ ചെമ്മീനിന്റെ വിലയിടിവാണ് ഏറെ തിരിച്ചടിയായത്. കിലോയ്ക്കു നൂറു രൂപ താഴെ വരെ മൊത്തവില ഇടിഞ്ഞു. എന്നാൽ, 250 രൂപ വച്ചാണ് മാർക്കറ്റുകളിൽ വിൽപ്പന നടന്നത്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിക്കു അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നിരോധനമേർപ്പെടുത്തിയതാണ് വിലയിടിയാൻ കാരണമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. എന്നാൽ, ഇതു ചില കുത്തകളുടെ ഒത്തുകളിയാണെന്നാണ് പരമ്പരാഗത…
Read Moreനാടുമുഴുവൻ വെള്ളക്കെട്ടും പകർച്ചവ്യാധിയും; സംഘടനാ പ്രവർത്തനവുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തിരക്കിൽ
അമ്പലപ്പുഴ: നാടുമുഴുവന്‍ വെള്ളക്കെട്ടും പകര്‍ച്ചവ്യാധിയും. ഓഫീസിനു പുറത്തിറങ്ങാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. ഏതാനും മാസങ്ങളായി തുടരുന്ന തോരാമഴയില്‍ നാട്ടില്‍ പലയിടത്തും കനത്ത വെള്ളക്കെട്ടാണ്. മഴ ശക്തമായതോടെ ഒരുകാലത്ത് നിര്‍മാര്‍ജനം ചെയ്ത ഒട്ടുമിക്ക രോഗങ്ങളും തിരികെ വന്നിരിക്കുകയാണ്. എലിപ്പനി, ഡെങ്കിപ്പനി, കോളറ, മലമ്പനി കൂടാതെ പലവിധ പനികളും നാടു മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞു. കൊതുകുജന്യ രോഗങ്ങളും വ്യാപകമായി പടരുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആരോഗ്യ മേഖലയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സംഘടനാ പ്രവര്‍ത്തനവുമായി നടക്കുകയാണ്. ഭരണകക്ഷിയുടെ പിന്‍ബലത്തോടെ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതല്ലാതെ പകര്‍ച്ചവ്യാധിക്കെതിരേ യാതൊരു വിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്താറില്ല. കൊതുക് പെരുകുന്നതിനു കാരണമാകുന്നവരില്നിന്ന് പിഴയീടാക്കണമെന്നാണ് നിയമം. എന്നാല്‍ അമ്പലപ്പുഴ ഇരട്ടക്കുളങ്ങര പെട്രോള്‍ പമ്പിനു പിറകില്‍ മാസങ്ങളോളം പ്രദേശവാസികള്‍ വെള്ളക്കെട്ടിലായിട്ടും ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊട്ടടുത്ത മത്സ്യ മാര്‍ക്കറ്റില്‍നിന്ന് മലിനജലമൊഴുകി കൊതുകു പെരുകുകയും…
Read Moreവകുപ്പുകള്‍ തമ്മില്‍ പഴിചാരൽ: ഡെങ്കിപ്പനി വ്യാപനം; പ്രതിരോധം പാളുന്നു
പത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനി പ്രതിരോധ നടപടികള്‍ പാളുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥയെന്ന് ആരോഗ്യവകുപ്പ്. കൊതുകു ജന്യ രോഗങ്ങള്‍ വ്യാപകമാകുന്നതായി മുന്നറിയിപ്പുകള്‍ നല്കുമ്പോഴും ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ നഗരസഭകളും പഞ്ചായത്തുകളും സ്വീകരിക്കുന്നില്ല. കൊതുക് മുട്ടയിടുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി 2023-ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കാനാകും. ഓരോ കുറ്റത്തിനും നിയമത്തിലെ വകുപ്പുകള്‍ പ്രകാരം 10,000 രൂപ വരെ പിഴ ചുമത്താം. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പരിശോധനകള്‍ക്കു തയാറാകുന്നില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളുന്നവര്‍ക്കെതിരേ പോലും നടപടികളുണ്ടാകുന്നില്ല. കൊതുകുകളെ നശിപ്പിക്കാനുള്ള ഫോഗിംഗ് അടക്കമുള്ള നടപടികളും ഉണ്ടാകുന്നില്ല. ഡ്രൈ ഡേ ആചരണങ്ങളും പ്രഹസനമായി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിവിധ ഇടങ്ങളിലായി ഡ്രൈഡേ ആചരണത്തിന് ആഹ്വാനം ഉള്ളത്. പ്രതിരോധത്തില്‍ ഗുരുതര വീഴ്ചയെന്ന് പത്തനംതിട്ട: നഗരത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതില്‍ ആരോഗ്യ വകുപ്പും നഗരസഭയും ഗുരുതര വീഴ്ചയാണ്…
Read Moreസ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി; കാഴ്ചക്കാരായി നിന്ന് നാട്ടുകാർ; ഒടുവിൽ രക്ഷകരായി എത്തിയത് പിങ്ക് പോലീസ്
ചെങ്ങന്നൂര്‍: സ്കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പാഞ്ഞു പോയി. പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ പിങ്ക് പോലീസ് എത്തിയാണ്ആശുപത്രിയില്‍ എത്തിച്ചത്. ഇടിച്ച കാര്‍ കണ്ടെത്താനായില്ല. എം സി. റോഡില്‍ മുളക്കുഴ ഊരിക്കടവിനു തെക്ക് പെട്രോള്‍ പമ്പിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരേയോടെയാണ് സംഭവം. സ്കൂട്ടര്‍ യാത്രക്കാരനായ ചെങ്ങന്നൂര്‍ പെണ്ണക്കര തെക്ക്, ആലാ ഭാഗം ആലിന്റെ പടീറ്റേതില്‍ സുമതിയുടെ മകന് എ.എം. അനീഷ് (38) ആണ് അപകടത്തില്‍പ്പെട്ടത്. പെയിന്റിംഗ് തൊഴിലാളിയായ അനീഷ്, കുറിച്ചിമുട്ടത്തു താമസിക്കുന്ന സഹോദരനെ കാണാന്‍ പോകുകയായിരുന്നു. എതിരേ വന്ന കാര്‍ നിയന്ത്രണം വിട്ട് വലതു വശത്തേക്ക് തെന്നിമാറി അനീഷ് സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ ഏറെ നേരം കഴിഞ്ഞും ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായില്ല. വിവരമറിഞ്ഞ് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്നെത്തിയ എസ്ഐ ദീപയുടെ…
Read More64 കൂട്ടം വിഭവങ്ങള്‍ വിളമ്പും; ആറന്മുള വള്ളസദ്യ നാളെ മുതല്‍
ആറന്മുള: പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകള്‍ക്ക് നാളെ തുടക്കമാകും. ഒരുക്കങ്ങള്‍ക്ക് തുടക്കംകുറിച്ച് പാചകപ്പുരയിലെ അടുപ്പില്‍ ഇന്നു രാവിലെ അഗ്നിപകര്‍ന്നു. ക്ഷേത്ര ശ്രീകോവിലില്‍ നിന്നും കൊളുത്തുന്ന ഭദ്രദീപം ഊട്ടുപുരയില്‍ എത്തിച്ച് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ നിലവിളക്കു കൊളുത്തുകയും തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാരന് അടുപ്പിലേക്ക് അഗ്നി പകരുകയും ചെയ്യും. നാളെ ആരംഭിക്കുന്ന വള്ളസദ്യ വഴിപാട് ഒക്ടോബര്‍ രണ്ടുവരെ നീളും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപവത്കരിച്ചിട്ടുള്ള നിര്‍വഹണ സമിതിയാണ് വള്ളസദ്യകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പള്ളിയോട സേവാസംഘം പ്രസിഡന്റ്, സെക്രട്ടറി, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്, ഭക്തജന പ്രതിനിധികളായ ഡോ. കെ.ജി. ശശിധരന് പിള്ള (കോഴഞ്ചേരി), രവീന്ദ്രനായര്‍ (മാലക്കര) എന്നിവരാണ് ഇക്കൊല്ലത്തെ നിര്‍വഹണ സമിതി അംഗങ്ങള്‍. ക്ഷേത്രത്തില്‍ പത്തുവള്ളസദ്യകളും സമീപത്തുള്ള സദ്യാലയങ്ങളിലായി അഞ്ചു…
Read Moreപൊതുജനാരോഗ്യ നിയമം; കൊതുക് വളർത്താൻ സാഹചര്യമൊരുക്കിയാൽ 10,000 രൂപ പിഴ
പത്തനംതിട്ട: കൊതുക് ജന്യ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കൊതുക് മുട്ടയിടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് 2023-ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് ആരോഗ്യ വകുപ്പ്. ഓരോ കുറ്റത്തിനും നിയമത്തിലെ വകുപ്പുകള്‍ പ്രകാരം 10,000 രൂപ വരെ പിഴ ചുമത്താം. തങ്ങളുടെ ഉടമസ്ഥതയിലുളള ഓരോ വീടിന്റെയും സ്ഥാപനത്തിനന്റെയും അകത്തും, പരിസരത്തും കൊതുകിന്റെ പ്രജനനത്തിനുളള സാഹചര്യമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഡിഎംഒ ഡോ. എൽ. അനിതാകുമാരി നിർദേശിച്ചു. വീടുകളിലും കടകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും തോട്ടങ്ങളിലും കൊതുകുകള്‍ മുട്ടയിട്ട് വളരുന്ന തരത്തിലുളള മാലിന്യങ്ങള്‍, പാഴ്വസ്തുക്കള്, ചിരട്ടകള്‍, പാളകള്‍, ടയറുകള്‍, ചെടിച്ചട്ടികള്‍, തുറന്ന ടാങ്കുകള്‍ തുടങ്ങിയവ ഇല്ല എന്ന് ഉടമസ്ഥര്‍ ഉറപ്പുവരുത്തണം. റബർ പാല് ശേഖരിക്കുന്ന ചിരട്ടകള്‍, പാത്രങ്ങള്‍, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ഇന്‍ഡോര്‍ പ്ലാന്റുകള്‍ എന്നിവയിലും വെളളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ വെളളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ…
Read More