മുമ്പൊക്കെ ചിന്തിച്ചിട്ടുണ്ട്, ഇത്തരം വാര്‍ത്തകള്‍ എങ്ങനെയാണു വരുന്നതെന്ന്. കുറേ ചിന്തിച്ചപ്പോള്‍ എനിക്കുതന്നെ ഉത്തരം പിടികിട്ടി. പുറത്തുവരുന്ന ഗോസിപ്പുകള്‍ക്കു പിന്നിലൊരു രഹസ്യമുണ്ട്. സിനിമയില്‍ നിന്നു ബ്രേക്ക് എടുക്കുന്ന കാലത്താണ് പല കഥകളും വരുന്നത്. എന്തിനാണ് ബ്രേക്ക് എന്നു ചിന്തിച്ച് ആരോ ഉണ്ടാക്കുന്നതാകും ഈ വാര്‍ത്തകള്‍. മുമ്പൊരിക്കല്‍ ഒരു വര്‍ഷത്തോളം ഞാന്‍ സിനിമയില്‍ നിന്നു വിട്ടുനിന്നു, ആ ബ്രേക്കില്‍ കേട്ടത് ഗര്ഭിണിയായതുകൊണ്ടു സിനിമയില്‍ നിന്നു മാറി നില്ക്കുന്നു എന്നാണ്. മെഷീനോ റോബോര്‍ട്ടോ പോലെ ജോലി ചെയ്യുന്ന ശീലം എനിക്കില്ല. കുറച്ചു നല്ല സിനിമകള്‍ ചെയ്യും. ചില കഥാപാത്രങ്ങളും കഥയും ആവര്‍ത്തിക്കുന്നു എന്നു തോന്നുമ്പോള്‍ ബ്രേക്കെടുക്കും. മനസ് നന്നായി റീചാര്‍ജ് ചെയ്തു തിരിച്ചുവരും. പരിക്കുപറ്റി ബ്രേക്ക് എടുത്തപ്പോഴാണ് വിവാഹ ഗോസിപ്പ് വന്നത്. -നിത്യാ മേനോന്
Read MoreCategory: Movies
അപ്പോൾ കിട്ടുന്നൊരു രോമാഞ്ചമുണ്ടല്ലോ; സിജു സണ്ണിക്ക് രോമാഞ്ചം വന്നവഴികേട്ടോ
അഭിനയജീവിതത്തിൽ വഴിത്തിരിവായതു രോമാഞ്ചത്തിലെ മുകേഷാണ്. റീൽ കണ്ടിട്ടാണ് എന്നെ കാസ്റ്റ് ചെയ്തത്. മികച്ച പുതുമുഖ നടനുള്ള സൈമ അവാർഡ് നേടിത്തന്നത് മുകേഷാണ്. എല്ലാവരും കോട്ട് ഇട്ടു പോകുന്ന പരിപാടിയാണല്ലോ സൈമ അവാർഡ്. എനിക്കതു സെറ്റാവില്ല. അവസാനം ഡൈ ചെയ്ത കേരള മുണ്ട് ഉടുത്തങ്ങു പോയി. വിവിധ ഭാഷകളിലെ താരങ്ങൾ വരുന്ന പരിപാടിയാണ്. ആർക്കും എന്റെ പേരറിയില്ലെങ്കിലും എന്നെ കാണുമ്പോൾ രോമാഞ്ചാം എന്നു പറയുന്നുണ്ട്. അപ്പോൾ കിട്ടുന്നൊരു രോമാഞ്ചമുണ്ടല്ലോ. വാഴയിലെ അജോ തോമസും ഒരുപാടു പേർക്കു കണക്ട് ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നു -സിജു സണ്ണി
Read Moreഭാഗിക ബധിരതയും സെലക്ടീവ് ഓർമക്കുറവും; ജീവിതം മുന്നോട് കൊണ്ടുപോകുന്നതിനെക്കുറിച്ച് കാജോൾ
ബോളിവുഡിലെ സ്റ്റാർ കപ്പിളാണ് അജയ് ദേവ്ഗണും കജോളും. ഈയടുത്ത് നൽകിയ ഒരഭിമുഖത്തിൽ കജോൾ തങ്ങളുടെ ദാമ്പത്യബന്ധത്തിനുപിന്നിലെ രഹസ്യത്തെക്കുറിച്ചു സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.ഭാഗിക ബധിരതയും സെലക്ടീവ് ഓർമക്കുറവുമാണ് ഞങ്ങളുടെ ബന്ധത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. കുറച്ചു കാര്യങ്ങൾ നമ്മൾ മറന്നേപറ്റൂ, കുറച്ചു കാര്യങ്ങൾ കേട്ടില്ലെന്നു നടിക്കുകയും വേണം. വേറൊരു കാരണം കൂടിയുണ്ട്. ഞാൻ എത്ര സംസാരിച്ചാലും, അജയ് മിണ്ടാതിരുന്നു കേൾക്കും-കജോൾ പറഞ്ഞു.രണ്ട് ധ്രുവങ്ങളിലുള്ളവരാണ് കജോളും അജയ്യും എന്നാണ് അവരോട് അടുപ്പമുള്ളവർ പറയുന്നത്. അധികം സംസാരിക്കാത്ത, തന്നിൽ തന്നെ ഒതുങ്ങിക്കൂടുന്നയാളാണ് അജയ്. കജോൾ നന്നായി സംസാരിക്കുന്ന, ബഹളംവെച്ചുനടക്കുന്നയാളും-ഇക്കൂട്ടർ പറയുന്നു. ഹൽചൽ (1995) എന്ന സിനിമയുടെ സെറ്റിൽവച്ചാണ് അജയ്യും കജോളും ആദ്യമായി കണ്ടുമുട്ടിയത്. ശരിക്കും കജോൾ ആയിരുന്നില്ല ആ സിനിമയിലെ നായിക. ദിവ്യഭാരതിയെയായിരുന്നു നായികയായി തീരുമാനിച്ചത്. അവർ കുറച്ചു സീനുകളിൽ അഭിനയിക്കുകയും ചെയ്തു. അതിനിടയ്ക്കായിരുന്നു അവരുടെ മരണം. അതോടെ കജോൾ നായികയായി.അക്കാലത്തെക്കുറിച്ച്…
Read Moreപാലായിൽ പെരുന്നാൾപ്പൂരം; ഒറ്റക്കൊന്പന്റെ ചിത്രീകരണം കാണാൻ ആയിരങ്ങൾ
കോട്ടയം: എന്തൊരു വൈബ്… ഡിസംബറിലെ ജൂബിലി തിരുനാളിന്റെ ആളും ബഹളവുമെല്ലാം അതേപടി. മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ടെങ്കിലും പാലാ വീണ്ടും ആഘോഷത്തിന്റെ “മൂഡിൽ’. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന “ഒറ്റക്കൊമ്പന്’ എന്ന സിനിമയുടെ ഷൂട്ടിംഗാണ് കഴിഞ്ഞ രണ്ടു രാത്രികളിലായി പാലായില്‍ നടക്കുന്നത്. പാലായിലെ പ്രധാന റോഡുകള്‍ തോരണങ്ങളാലും കച്ചവടസ്ഥാപനങ്ങള്‍ മാല ബള്‍ബുകളാലും അലങ്കരിച്ചിരിക്കുകയാണ്. വാദ്യോപകരണങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടെയുള്ള രാത്രി പ്രദക്ഷിണമാണ് ഇന്നലെ രാത്രി ചിത്രീകരിച്ചത്. ടൂവീലര്‍, ഫാന്‍സിഡ്രസ് മത്സരവും ഇന്നു ഷൂട്ടു ചെയ്യും. തിരുനാളിന്റെ പ്രധാന ആകര്‍ഷണമായ ജൂബിലി കപ്പേളയ്ക്കു മുമ്പിലെ പന്തലും കുരിശുപള്ളി ദീപാലങ്കാരവും പട്ടണപ്രദക്ഷിണവുമെല്ലാം വീണ്ടും പുനര്‍ജനിച്ചിരിക്കുകയാണ്. ജൂലൈ 10 വരെയാണ് ഷൂട്ടിംഗ്. രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുള്ള സമയങ്ങളിലാണ് ചിത്രീകരണം. മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് വാദ്യോപകരണങ്ങളുടെയും ജപമാലയുടെയും അകമ്പടിയോടെ അനേകായിരങ്ങള്‍ പങ്കെടുക്കുന്ന രാത്രി പ്രദക്ഷിണത്തിന്റെ ഷൂട്ടിംഗ് കാണാനായി ഇന്നലെ രാത്രി പാലായില്‍ വന്‍…
Read Moreഷെഫാലി ജരിവാലയുടെ മരണ കാരണം യുവത്വം നിലനിർത്താനുള്ള മരുന്നോ?
നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ മരണ കാരണം യുവത്വം നിലനിർത്തുന്നതിന് നടത്തിയ ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ ഉപയോഗമെന്ന് സംശയം. ഫോറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന് വിറ്റാമിന്‍ ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തു. കുടുംബാംഗങ്ങൾ വീട്ടുജോലിക്കാർ ഡോക്ടർ തുടങ്ങി എട്ട് പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മുംബൈ അന്ധേരിയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് ഷെഫാലിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഭർത്താവ് പരാഗ് ത്യാഗിയും മറ്റു മൂന്നുപേരും ചേർന്ന് താരത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ഷെഫാലിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. എന്നാൽ ഷെഫാലിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. 2002 പുറത്തിറങ്ങിയ “കാന്ത ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഇരുപതുകാരിയായ ഷെഫാലി പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമായത്. സൽമാൻ…
Read Moreജൂലൈ നാലിന് പാട്ടായ കഥ വരുന്നു
പാട്ടായ കഥ എന്ന കുടുംബ ചിത്രം ജൂലൈ നാലിന് തിയറ്ററുകളിൽ എത്തുന്നു . ചിത്രത്തിന്റെ രചനയും സംവിധാനവും എ ജി എസ് നിർവഹിക്കുന്നു. മൂൺലൈറ്റ് ക്രിയേഷൻസ് ആൻഡ് അമേസിംഗ് സിനിമാസ് എന്ന ബാനറിൽ ബൈജു പി. ജോൺ ആണു ചിത്രം നിർമിക്കുന്നത്.അജ്ഞാതനായ ഒരു ഇതരസംസ്ഥാനക്കാരൻ. സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുകയും, അവിടെയുള്ള കുടുംബ ങ്ങളിൽ ആഴത്തിൽ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ഇതാണു ചിത്രത്തിന്റെ കഥാതന്തു. കൗതുകവും ആസ്വാദനവും ചിന്തയും ഉണർത്തുന്ന ചിത്രമാണു പാട്ടായ കഥ. വടിവേൽ ചിത്തരംഗൻ, മനു കുമ്പാരി, ക്രിസ്റ്റിബെന്നറ്റ്, അനുഗ്രഹ സജിത്ത് എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. കൂടാതെ പാലക്കാടുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിഒപി മിഥുൻ ബാലകൃഷ്ണൻ, വിജേഷ് വാസുദേവ് എന്നിവർ നിർവഹിക്കുന്നു. എഡിറ്റിംഗ്- സ്റ്റീഫൻ ഗ്രാൻഡ്, ഗാനരചന- എ ജി…
Read Moreമോഹൻലാലിനെ വച്ച് സിനിമ ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല: കൊതി തീരുന്നില്ല നമുക്കെന്നുമെന്നും ഫ്രഷ് ആണത്; സത്യൻ അന്തിക്കാട്
മോഹൻലാൽ എന്റെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. എന്റെ ആദ്യ സിനിമയായ കുറുക്കന്റെ കല്യാണത്തിൽ ലാൽ ഒരു അതിഥിവേഷം ചെയ്തിട്ടുണ്ട്. അന്നുതൊട്ട് ഞങ്ങൾ ഒന്നിച്ചു യാത്രചെയ്യുകയാണെന്ന് സത്യൻ അന്തിക്കാട്. പക്ഷേ, ഓരോ സിനിമ കഴിയുമ്പോഴും മോഹൻലാലിനെ വച്ച് സിനിമ ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കൊതി തീരുന്നില്ല എന്നു പറയില്ലേ. നമുക്കെന്നുമെന്നും ഫ്രഷ് ആണ്. നമ്മളൊരു സീൻ വായിച്ചു കൊടുത്തിട്ട്, കാമറ വച്ച് ലാൽ അത് പ്രസന്റ് ചെയ്യുമ്പോൾ, വായിച്ചു കൊടുത്ത ഞാൻ തന്നെ അതിശയിച്ചു പോകും. അദ്ദേഹം തന്നെ പറയാറുണ്ട്, ഡയലോഗ് നന്നായി പറയുന്നതാണ് പെർഫോമൻസ് എന്നാണു പലരുടെയും വിചാരമെന്ന്. പക്ഷേ, ഡയലോഗുകളുടെ ഇടയിലുള്ള സൈലൻസിലാണു പെർഫോമൻസ് സംഭവിക്കുന്നത്. മോഹൻലാലിന്റെ ഹൈലൈറ്റും അതു തന്നെയാണല്ലോ. അഭിനയിക്കുകയാണെന്നു തോന്നാതെ സ്വന്തം ഉള്ളിൽ നിന്നു വരുന്ന സംഭാഷണങ്ങളാണെന്നു തോന്നും. ഹൃദയപൂർവത്തിലും സ്വാഭാവികമായ ആ പെർഫോമൻസ്ന്നിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
Read Moreഇത് കലക്കും! ട്രാക്ക് മാറ്റി രശ്മിക മന്ദാന
വെള്ളിത്തിരയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായൊരു സ്ഥാനം മെനഞ്ഞെടുത്ത നടിയാണു രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നു വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസായി. മൈസ എന്നാണു ചിത്രത്തിന്റെ പേര്. ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയ വേഷത്തിലാണ് ചിത്രത്തിൽ രശ്മിക എത്തുന്നതെന്നാണു വിവരം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ മൈസ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രത്തിൽ രശ്മി ഒരു റൊമാന്റിക് നായികയായല്ല പ്രത്യക്ഷപ്പെടുന്നതെന്നു പോസ്റ്ററിൽ നിന്നു വ്യക്തമാണ്.കഴിഞ്ഞ ദിവസമാണ് രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ…
Read Moreസാമ്പത്തിക തട്ടിപ്പ് ; മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കള്‍ ജൂലൈ ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച “മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാതാക്കള്‍ ജൂലൈ ഏഴിന് മരട് പോലീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. നടന് സൗബിന് ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ ഏഴിന് രാവിലെ 10 മുതല്‍ അഞ്ച് വരെ ചോദ്യം ചെയ്യാം. ആവശ്യമെങ്കില്‍ എട്ടിനും ഹാജരാകണം. അറസ്റ്റുണ്ടായാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു.സിനിമയുടെ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ സാമ്പത്തിക സഹായം കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാരോപിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്കിയ പരാതിയിലാണ് നിര്‍മാതാക്കള്‍ക്കെതിരേ മരട് പോലീസ് കേസെടുത്തിട്ടുള്ളത്. ലാഭവിഹിതമായി 47 കോടി രൂപ നല്‍കേണ്ടതാണെന്നും മുടക്കുമുതല്‍ പോലും നല്‍കിയിട്ടില്ലെന്നുമാണ് പരാതി.കേസിനെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പില്‍ ആറ് കോടിയോളം രൂപ കൈമാറിയെങ്കിലും സിവില്‍…
Read Moreവളരെ വലിയ സപ്പോര്‍ട്ടീവായിരുന്നു മമ്മൂട്ടി, ആ പരിഗണന കിട്ടുക എന്നത് വലിയ ഭാഗ്യമാണ്: ജോജു ജോർജ്
മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറക്കുകയാണ് ജോജു ജോർജ്. ആകെ മമ്മൂക്കയുമായിട്ടുള്ള പരിചയം ഒരു ഗുഡ് മോണിംഗും ഒരു ഗുഡ് നൈറ്റും പറയുന്നതാണ്. ഗുഡ് നൈറ്റ് പറയാന്‍ വേണ്ടി പോയി നില്ക്കും. അതുപോലെ ഒരു ഗുഡ് മോണിംഗ് പറയണമെങ്കില്‍ അദ്ദേഹം കാറില്‍ കേറുമ്പോള്‍ അവിടെ പോയി പറയാം എന്നൊക്കെ വിചാരിക്കും. ആകെ ഉള്ള കമ്മ്യൂണിക്കേഷന്‍ അതാണ്. അങ്ങനെ തുടങ്ങി എന്നെ കുഴപ്പമില്ല എന്ന് തോന്നിയിട്ട് മമ്മൂക്ക ഒരുപാട് സ്ഥലത്ത് എന്നെ റെക്കമെൻഡ് ചെയ്തിട്ടുണ്ട്. അപ്പോഴും ഈ ഗുഡ് മോണിംഗ് ഗുഡ്നൈറ്റ് ബന്ധമേ ഉള്ളു. അതില്‍ നിന്നുകൊണ്ട് പുള്ളി നമ്മളെ പരിഗണിച്ചിട്ടുണ്ട്. രാജാധിരാജ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വരുമ്പോള്‍ എനിക്ക് സീന്‍ അഭിനയിക്കാന്‍ പറ്റാതെ നില്‍ക്കുകയാണ്. ആ സമയത്താണ് പുള്ളി വന്ന് എന്നെ മാറ്റി നിര്‍ത്തി ‘ ഇങ്ങനെ പറ, അങ്ങനെ പറ’എന്നൊക്കെ പറഞ്ഞ് ഒരോ സജഷന്‍സ്…
Read More