സിനിമാ രംഗത്തുനിന്ന് പിൻമാറിയശേഷം ഞാൻ സിനിമാലോകത്തെ സൗഹൃദം ഉപേക്ഷിച്ചിരുന്നു. 10-12 വർഷത്തോളം അവരുമായി എന്റെ ബന്ധം നിലച്ചു. കാരണം സിനിമാരംഗം വിടാൻ ഞാൻ തീരുമാനിച്ചിരുന്നു. ഇൻഡസ്ട്രിയിലുള്ളവരുമായി കോൺടാക്ട് വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നില്ല. എനിക്ക് മതിയായി, ഇൻഡസ്ട്രിയിൽനിന്ന് പുറത്ത് പോവണം എന്ന ചിന്തയായിരുന്നു അത്. അങ്ങനെയാണ് സിനിമാ രംഗം വിടുന്നത്. പക്ഷെ ഇന്ന് എല്ലാവരിലേക്കും തിരിച്ചു വന്നു. രവീണയോടും ശിൽപ്പയോടുമൊപ്പം പാർട്ടി ചെയ്തു. പല പരിപാടികളിലും ഞങ്ങൾ ഒത്തുചേരുന്നു. ഞങ്ങളെല്ലാവരും വളർന്നു. വിവാഹം ചെയ്ത് മക്കളുമായി. ഒപ്പം അഭിനയിച്ച ഹീറോകളുമായി ഇപ്പോൾ സൗഹൃദമില്ല. വിവാഹശേഷം വ്യക്തിജീവിതത്തിലെ തിരക്കുകളിലേക്ക് നീങ്ങി. എന്നാൽ അഞ്ച് വർഷം കൊണ്ട് താനൊരു വീട്ടമ്മ മാത്രമായി കഴിയാനാഗ്രഹിക്കുന്നില്ലെന്ന് സ്വയം മനസിലാക്കി. -മധുബാല
Read MoreCategory: Movies
രാത്രിയിൽ കഞ്ഞികുടിക്കാൻ സുഹൃത്തിന്റെ വീട്ടിൽപോയി; വാതിൽ തുറന്ന സത്രീ എന്നെ കണ്ട് ഞെട്ടി; അനുഭവം പങ്കുവച്ച് ടിജി രവി
ഒരു ദിവസം കുറച്ച് കഞ്ഞി കുടിക്കാൻ തോന്നിയപ്പോൾ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു, വീട്ടിൽ വന്നാൽ കുറച്ച് കഞ്ഞി കിട്ടുമോയെന്ന്. അങ്ങനെ അദ്ദേഹം എന്നെ വീട്ടിലേക്ക് വിളിച്ചു. അന്ന് രാത്രി ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ അവിടുത്തെ ജോലിക്കാരിയാണ് വന്നത്. അവർ എന്നെ കണ്ടതും പേടിച്ചുപോയി. അയ്യോ! എന്നും പറഞ്ഞ് അവർ വാതിലടച്ചു. പിന്നെയവർ വാതിൽ തുറന്നിട്ടില്ല. ജനവാതിലിന്റെ അടുത്തുനിന്ന് എന്നോട് പറഞ്ഞു. ഇവിടെയാരുമില്ല സർ പുറത്ത് പോയെന്ന്. എന്റെ കൂടെ നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന് ഓഫീസുണ്ടായിരുന്നു. ഞാൻ ലിഫ്റ്റിൽ കയറിയപ്പോൾ അതിൽ രണ്ടു പെൺകുട്ടികളുണ്ടായിരുന്നു. ഞാൻ ലിഫ്റ്റിന്റെ ഒരു മൂലയ്ക്ക് മാറിനിന്നു. ഇവർ തമ്മിലെന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഫസ്റ്റ് ഫ്ളോർ എത്തിയപ്പോൾ തന്നെ അവർ ഇറങ്ങിപ്പോയി. എനിക്ക് മനസിലായി അവരെന്നെ കണ്ട് പേടിച്ചെന്ന്. -ടി.ജി. രവി
Read Moreസായ് പല്ലവിയെ ഇഷ്ടമാണ്, ചിലപ്പോൾ മോഹം തോനനും; സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് ഗുല്‍ഷന്‍
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സായ് പല്ലവി. മലയാള ചിത്രം പ്രേമത്തിലൂടെ അരങ്ങേറിയ സായ് പല്ലവി പിന്നീടു തെലുങ്കിലും തമിഴിലുമെല്ലാം തിളങ്ങുന്നതാരമായി മാറുകയായിരുന്നു. അഭിനേത്രി എന്നതിനുപരി മികച്ച നർത്തക കൂടിയാണ് സായ് പല്ലവി.തന്റെ വ്യക്തിജീവിതം സ്വകാര്യമാക്കിതന്നെ വയ്ക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് സായ് പല്ലവി. അതുകൊണ്ട് തന്നെ സിനിമയ്ക്ക് പുറമെയുള്ള സായ് പല്ലവിയുടെ ജീവിതം വാര്‍ത്തകളില്‍ അധികം ഇടം നേടാറില്ല. പ്രേക്ഷകരെ പോലെതന്നെ അഭിനേതാക്കളും സായ് പല്ലവിയുടെ ആരാധകരായുണ്ട്. ഇപ്പോഴിതാ സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു നടന്. ബോളിവുഡിലെ മിന്നും താരമായ ഗുല്‍ഷന്‍ ദേവയ്യയാണ് സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞത്. ഒരഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എനിക്ക് സായ് പല്ലവിയോട് അതിയായ ക്രഷ് ഉണ്ട്. കുറച്ച് നാളായി ഇതിങ്ങനെ പോകുന്നു. എന്റെ പക്കല്‍ അവരുടെ നമ്പറുമുണ്ട്. പക്ഷെ അവരെ സമീപിക്കാനുള്ള ധൈര്യമില്ല. അവര്‍…
Read Moreഅഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ അവനു ഭ്രാന്താണെന്ന പറയുന്ന സാധാരണക്കാർക്കിടയിൽ ജീവിച്ചയാൾ
ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു സിനിമ. ഒരു സാധാരണക്കാരന്, സിനിമയുമായി ബന്ധമൊന്നുമില്ലാത്ത ഒരാൾക്ക് സിനിമ ആഗ്രഹിക്കാൻ പറ്റുമോ എന്ന സംശയമുണ്ടായിരുന്നു. സിനിമയിലുള്ള ഒരാളുടെ പോലും, ഒരു പ്രൊഡക്ഷൻ കൺട്രോളറിന്റെയോ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെയോ എന്തിന് ഒരു ലൈറ്റ് ബോയിയുടെ പോലും ഫോൺ നമ്പർ ഇല്ലാതെയാണ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടന്നത്. സിനിമയിലേക്ക് എത്തിപ്പെടാനുള്ള ഒരു വഴിയും അറിയില്ലായിരുന്നു. അതുകൊണ്ട് ആ ആഗ്രഹം കുറെ കാലം മനസിൽ തന്നെ വച്ചു. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ അവനു ഭ്രാന്താണെന്ന പറയുന്ന, കുറെ സാധാരണക്കാർക്കിടയിൽ ജീവിച്ചു വന്ന ആളാണ് ഞാൻ. -ടോവിനോ തോമസ്
Read Moreമയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചിലപ്പോൾ പ്രശ്നക്കാരെന്ന് മംമ്ത; ഞാൻ ശ്രദ്ധിക്കാറില്ലെന്ന് പ്രിയാ വാര്യർ
മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചിലപ്പോള്‍ സിനിമയില്‍ പ്രശ്നം സൃഷ്ടിക്കാറുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. ലഹരി മാത്രമല്ല സെറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കുടുംബപ്രശ്നങ്ങള്‍ അല്ലെങ്കില്‍ മറ്റുചില കാരണങ്ങള്‍ എന്നിവ അഭിനയത്തെ ബാധിക്കാം. മിക്കവരും പ്രഫഷനല്‍ ആയതിനാല്‍ അവരില്‍ നിന്ന് മികച്ച പ്രകടനം ലഭിക്കാന്‍ പലപ്പോഴും റീ ടേക്കുകള്‍ എടുക്കേണ്ടി വരുന്നു. ഈ സമയങ്ങളില്‍ കൂടെ അഭിനയിക്കുന്നവര്‍ക്ക് പരമാവധി പിന്തുണ നല്കാന് ശ്രമിക്കാറുണ്ട്. സിനിമ കൂട്ടായ പരിശ്രമമാണ്. ഒരു സിനിമയും ഒരു സീനും ടീം വര്‍ക്കില്ലാതെ സാധിക്കില്ല. സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ. ചിത്രീകരണസമയത്ത് മിക്ക ദിവസങ്ങളും ബുദ്ധിമുട്ടേറിയതാണ്. ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്- മംമ്ത പറയുന്നു. നടി പ്രിയ വാര്യരും ഈ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.…
Read Moreഗിന്നസ് പക്രു അദ്ഭുതദ്വീപിൽനിന്ന് സന്തോഷദ്വീപിൽ; കലാകാരൻമാർക്ക് കല മാത്രമായിരിക്കണം ലഹരി
അജയ് കുമാർ എന്ന നടനെക്കുറിച്ച് അധികമാരും അറിയാനിടയില്ല. എന്നാൽ ഗിന്നസ് പക്രു എന്നു പറഞ്ഞാൽ അറിയാത്തവരായി ആരുമുണ്ടാകില്ല. 1986ൽ അന്പിളി അമ്മാവൻ എന്ന സിനിമയിൽ പക്രു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അരങ്ങേറ്റം. അങ്ങനെ പക്രു എന്ന പേര് അജയകുമാറിനു ലഭിച്ചു. വിനയൻ സംവിധാനം ചെയ്ത അദ്ഭുതദ്വീപിൽ ഗജേന്ദ്ര രാജകുമാരൻ എന്ന കഥാപാത്രമായി ലീഡ് റോളിൽ അഭിനയിച്ചു ഗിന്നസ് ബുക്കിലും ഇടംപിടിച്ചു. നായകറോളിൽ അഭിനയിച്ച ഏറ്റവും പൊക്കം കുറഞ്ഞയാൾ (76 സെന്റിമീറ്റർ) എന്ന നിലയിലായിരുന്നു ഗിന്നസ് റിക്കാർഡ്. അങ്ങനെ ഗിന്നസ് പക്രുവുമായി. കുട്ടീം കോലും ചിത്രത്തിലൂടെ സംവിധായകന്റെയും ഫാൻസിഡ്രസ് സിനിമയിലൂടെ നിർമാതാവിന്റെയും കുപ്പായവുമണിഞ്ഞു. എന്നാൽ അതൊന്നുമല്ല രണ്ടാമതൊരു മകൾ കൂടി ജനിച്ചതിന്റെ സന്തോഷത്തിലാണ് പക്രുവും കുടുംബവും. പുതിയ അതിഥിരണ്ടാമത്തെ മകൾ ജനിച്ചിട്ട് രണ്ടു മാസം ആകുന്നതേയുള്ളു. 2006ൽ ആയിരുന്നു വിവാഹം. 2009ൽ മൂത്ത മകൾ ദീപ്ത ജനിച്ചപ്പോഴുള്ള…
Read Moreഫർഹാൻ തന്റെ ആരെന്ന് വെളിപ്പെടുത്തി കീർത്തി സുരേഷ്; വ്യാജവാർത്തകളിട്ട് കഷ്ടപ്പെടണ്ട, വിവാഹം വന്നാൽ അറിയിക്കുമെന്ന് സുരേഷ് കുമാർ
നടി കീർത്തി സുരേഷും സുഹൃത്ത് ഫർഹാൻ ബിൻ ലിഖായത്തും വിവാഹിതരാകുന്നുവെന്ന വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി നടിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ. ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സുരേഷ് കുമാർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കീർത്തിക്കൊപ്പം ചിത്രങ്ങളിലുണ്ടായിരുന്ന ഫർഹാനെ തനിക്കും അറിയാമെന്നും അവർ നല്ല സുഹൃത്തുക്കളാണെന്നും സുരേഷ് കുമാർ വ്യക്തമാക്കി. എന്റെ മകൾ കീർത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കിയത്. അതാണ് മറ്റുള്ളവർ ഏറ്റുപിടിച്ചത്. ഇക്കാര്യം ചോദിച്ച് ആളുകളൊക്കെ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. വളരെ കഷ്ടമാണ് ഇത്. മനുഷ്യനെ ജീവിക്കാൻ സമ്മതിക്കണം. മര്യാദയ്ക്ക്…
Read Moreഇന്നായിരുന്നേൽ ഷോലെ സിനിമയും ടൈറ്റാനിക്കും പൊളിഞ്ഞു പോയേനേ; മുകേഷിനും ചിലത് പറയാനുണ്ട്…
ഒരു സിനിമ കാണുമ്പോള്‍ നല്ലതിനെ നല്ലതായിതന്നെ പറയാം. വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകയും ചെയ്യാം. അതല്ലാതെ സിനിമ കാണാതെ അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്റെ സിനിമയെക്കുറിച്ച് സമാനമായി ഒരു അഭിപ്രായം ഉണ്ടായി. ഒരു പയ്യന് സംസാരിക്കുന്നത് എനിക്കൊരാള് അയച്ചു നല്‍കിയതാണ്. എന്റെയും ഉര്‍വശിയുടെയും അഭിനയം ശരിയല്ല. തമാശ പറയുമ്പോള്‍ സീരിയസായും സീരിയസായി പറയുമ്പോള്‍ തമാശയായും തോന്നുന്നു. പത്ത് നാല്‍പ്പത് വര്‍ഷങ്ങളായി ഞാന്‍ സിനിമയിലുണ്ട്. ഒരു സീന്‍ മോശമായാല്‍പ്പോലും കേരള ജനത അഭിനേതാക്കളെ വച്ചു പൊറുപ്പിക്കുമോ. ഈ സാഹചര്യത്തിലാണ് ഞങ്ങളെല്ലാം ഇത്രയും കാലമായി ഇവിടെ നില്‍ക്കുന്നത്. രമേഷ് സിപ്പി, രക്ഷപ്പെട്ടു, ഷോലെ സിനിമയും… ഇന്നായിരുന്നെങ്കില്‍ ഈ പയ്യന്മാരെല്ലാം കൂടി അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും എന്താണ് ഈ കാണിക്കുന്നതെന്ന് പറഞ്ഞേനെ. ടൈറ്റാനിക്കെല്ലാം പൊളിഞ്ഞു പോയേനേ. കൃത്യമായി തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ നമുക്ക് മനസിലാകും. അല്ലാതെയുള്ള അഭിപ്രായ പ്രകടനങ്ങളില്‍ അർഥമില്ല.-മുകേഷ്
Read Moreഅധോലോകസംഘം വധിച്ചേക്കുമെന്നു പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു; വെളിപ്പെടുത്തലുമായി സുനില്‍ ഷെട്ടി
മുംബൈ: നായകനായി തിളങ്ങിയിരുന്ന 1990കളിൽ തനിക്ക് ബോംബെ അധോലോകത്തിൽനിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തി സുനില്‍ ഷെട്ടി. അധോലോക സംഘങ്ങള്‍ ആക്രമിച്ചേക്കുമെന്നും ചിലപ്പോള്‍ വധിക്കാന്‍ പോലും സാധ്യതയുണ്ടെന്നും അക്കാലത്ത് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും സുനില്‍ ഷെട്ടി പറയുന്നു. അടുത്തിടെ ബാര്‍ബര്‍ഷാപ്പ് വിത്ത് ശാന്തനു എന്ന പോഡ്കാസ്റ്റിലാണ് മുംബൈ അധോലോകത്തിൽ നിന്ന് തനിക്ക് ലഭിച്ച ഭീഷണി ഫോൺ കോളുകളെ കുറിച്ച് താരം സംസാരിച്ചത്. അന്ന് മുംബൈ അധോലോകം വളരെ ശക്തമായിരുന്നു. അവരുടെ സാന്നിധ്യം എല്ലാ രംഗത്തും ഉണ്ടായിരുന്നു. അവര്‍ ഫോണ്‍ വഴി പലപ്പോഴും ഭീഷണിപ്പെടുത്തും. അത് ചെയ്യണം, ഇത് ചെയ്യണം എന്ന് നിര്‍ദേശിക്കും. എന്നാല്‍ ഞാന്‍ അത്തരം നിര്‍ദേശങ്ങളെ അവഗണിക്കും. അവര്‍ക്കെതിരേ ഫോണില്‍ തര്‍ക്കിക്കും. അവരോടു പരുഷമായ ഭാഷയിൽ പ്രതികരിക്കരുതെന്നും അവർ ആക്രമിച്ചേക്കുമെന്നും പോലീസ് എന്നോട് നിരന്തരം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങൾ കുടുംബത്തെ അറിയിച്ചില്ലെന്നും സുനില്‍ ഷെട്ടി വെളിപ്പെടുത്തി.
Read Moreഅമ്മ അത്രയ്ക്കു ബോൾഡായിരുന്നു; ഹിന്ദുമതത്തില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യം അമ്മ ചെയ്തെന്ന് അശ്വതി
എന്റെ അമ്മ എന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമ്മ വളരെ ധൈര്യശാലിയായിരുന്നു. ഒരു സാധാരണ സ്ത്രീ ജീവിതത്തില്‍ കടന്നു പോകുന്ന സംഭവങ്ങളിലൂടെയൊന്നുമല്ല അമ്മ കടന്നുപോയത്. വളരെയേറെ സ്ട്രഗിള്‍ ചെയ്തിരുന്നു അമ്മ. സാമ്പത്തികമായ ബുദ്ധിമുട്ടുകളും രോഗങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകളും അമ്മ നേരിട്ടിരുന്നു. എന്റെ അച്ഛന് വിദേശത്തായിരുന്നു. അതുകൊണ്ടുതന്നെ അമ്മ പല കാര്യങ്ങളും ഒറ്റയ്ക്കുതന്നെയാണ് നോക്കിയത്. അന്നത്തെക്കാലത്ത് ഫോണില്‍ പോലും പലപ്പോഴും അച്ഛനെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴൊക്കെ പല നിര്‍ണായക തീരുമാനങ്ങളും അമ്മ ഒറ്റയ്ക്കുതന്നെയാണെടുത്തത്. മുത്തശി ഞങ്ങളുടെ കൂടെയായിരുന്നു താമസം. മുത്തശി മരിച്ച സമയത്ത് ചിത കത്തിച്ചത് പോലും എന്റമ്മയാണ്. ഹിന്ദുമതത്തില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്. പക്ഷേ അത്രയ്ക്കു ബോള്‍ഡായിരുന്നു അമ്മ. -അശ്വതി ശ്രീകാന്ത്
Read More