അതിരമ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു പാഞ്ഞുകയറി ആം ആദ്മി പാർട്ടി പ്രവർത്തകനു സാരമായ പരിക്ക്. മുണ്ടുവേലിപ്പടി പാക്കുമല പി.ജെ.ജോസഫിനാണ് അസ്ഥിക്കു പൊട്ടൽ ഉൾപ്പെടെയുള്ള പരിക്കുപറ്റിയത്. അപകടത്തിൽ ജോയി ചാക്കോ, ബെന്നി ലൂക്കാ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. മൂന്നു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോയിയെയും ബെന്നിയെയും ചികിത്സ നൽകി മടക്കിയയച്ചു. ജോസഫിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തു.അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ആം ആദ്മി മത്സരിക്കുന്നുണ്ട്. ഇന്നലെ രാത്രി ഒമ്പതിനു സ്ഥാനാർഥികളും പ്രവർത്തകരുമടങ്ങുന്ന സംഘം മുണ്ടുവേലിപ്പടിയിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുമ്പോഴായിരുന്നു അപകടം . ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ് കാർ ഓടിച്ചിരുന്നത്. വിരമിച്ച ഉദ്യോഗസ്ഥന്റെ സെന്റ്ഓഫ് പരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു. പോലീസുകാരൻ മദ്യലഹരിയിലായിരുന്നുവെന്ന് ആം ആദ്മി പ്രവർത്തകർ പറയുന്നു.
Read MoreCategory: Kottayam
വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുരങ്കംവയ്ക്കുന്നു; സര്‍ക്കാരിനെതിരേ പോര്‍മുഖം തുറന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ
കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങൾക്ക് എൽഡിഎഫ് സര്‍ക്കാര്‍ തുരങ്കംവയ്ക്കുന്നുവെന്ന ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. വികസനകാര്യത്തിൽ പ്രതിപക്ഷ എംഎല്‍എയായ തന്റെ മണ്ഡലത്തെ അവഗണിക്കുകയാണെന്ന ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സര്‍ക്കാരിനെതിരേ പോര്‍മുഖം തുറന്നിരിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കം വയ്ക്കുന്നവരെ തനിക്ക് അറിയാമെന്നും അവരുടെ പേരുകള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും രാഷ് ട്രീയമായി ജനങ്ങളെ അണിനിരത്തി നേരിടുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം, തിരുവഞ്ചൂരിന്റെ ആരോപണങ്ങളെ പ്രതിരോധിച്ച് സിപിഎമ്മും രംഗത്തെത്തി. കഴിഞ്ഞ തവണ തിരുവഞ്ചൂരിനെ നേരിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായ കെ. അനില്‍കുമാറാണ് തിരുവഞ്ചൂരിനു മറുപടിയുമായി എത്തിയത്. ആരോപണവും മറുപടിയും എത്തിയതോടെ കോട്ടയം വികസനം സംസ്ഥാന തലത്തില്‍ ചര്ച്ചയായിരിക്കുകായണ്. “പദ്ധതികള്‍ക്ക് സ്റ്റോപ്പ് മെമ്മോ’800 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയിരിക്കുകയാണെന്നും പല പദ്ധതികള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്കിയിരിക്കുകയാണെന്നുമുള്ള ഗുരുതര ആരോപണമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്…
Read Moreകോട്ടയം നഗരസഭ യുഡിഎഫ് ഭരിക്കും; സുകന്യ സന്തോഷിന്റെ സന്തോഷം കെടുത്തി യുഡിഎഫിന്റെ സൂസന് കെ. സേവ്യര്‍
കോട്ടയം: കോട്ടയം ജില്ലയില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിലെ 38-ാം വാര്‍ഡായ പുത്തന്‍തോടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സൂസന് കെ. സേവ്യര്‍ 75 വോട്ടിന്റ ഭൂരിപക്ഷത്തിനു വിജയിച്ചു. എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി സുകന്യ സന്തോഷിനെയാണ് പരാജയപ്പെടുത്തിയത്. 596 വോട്ടുകള്‍ യുഡിഎഫിനും 521 വോട്ടുകള്‍ എല്‍ഡിഎഫിനും ലഭിച്ചു. കോട്ടയം നഗരസഭയിൽ യുഡിഎഫിന് 21ഉം എൽഡിഎഫിന് 22ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് കോട്ടയത്ത് യുഡിഎഫ് ഭരണം നിലനിർത്തിയിരുന്നത്. നിലവിൽ ഇരുമുന്നണിക്കും 22 സീറ്റ് വീതമായി. നഗരഭരണം നടത്തുന്ന യുഡിഎഫിനു ആശ്വാസമായി ഇന്നത്തെ വിജയം.പൂഞ്ഞാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പെരുനിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ബിന്ദു അശോകന് 12 വോട്ടിന് വിജയിച്ചു. 15 വര്‍ഷമായി പി.സി. ജോര്‍ജിന്റെ പാര്‍ട്ടി കൈവശം വച്ചിരുന്ന സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിന്ദു അശോകന് 264 വോട്ട്…
Read Moreഹോമിയോ വകുപ്പിലെ നഴ്സുമാര്‍ ചോദിക്കുന്നു ; “ഞങ്ങളും മനുഷ്യരല്ലേ”… ഞങ്ങള്‍ക്കും വേണ്ടേ സുരക്ഷ’
സ്വന്തം ലേഖകന്‍കോട്ടയം: നമ്മുടെ മാലാഖമാര്‍ സുരക്ഷിതരാണോ? ആണെന്നു പറയുമ്പോഴും ഭീതിജനകമായ സാഹചര്യത്തില്‍ ജോലിനോക്കേണ്ടിവരികയാണ് ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ വകുപ്പിലെ നഴ്സുമാര്‍. രാത്രി പല ആശുപത്രികളിലും നഴ്സുമാര്‍ തന്നെ ജോലി ചെയ്യേണ്ട സാഹചര്യമാണ്. ജീവൻപണയം വച്ചാണ് ഇവര്‍ ജോലിനോക്കുന്നത്. ഹോമിയോ മേഖലയില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്ന മൂന്നു ആശുപത്രികളാണ് ജില്ലയിലുള്ളത്. ഗവണ്മെന്റ് ആശുപത്രി കുറിച്ചി, ജില്ലാ ഹോമിയോ ആശുപത്രി നാഗമ്പടം, ഗവണ്മെന്റ് ഹോമിയോ ആശുപത്രി പാലാ. ഇതില്‍ കുറിച്ചി ആശുപത്രിയില്‍ മാത്രമാണ് 24 മണിക്കൂറും സേവനമുള്ളത്. ബാക്കി രണ്ടിടത്തും നഴ്സ് മാത്രമാണ് ഒറ്റയ്ക്ക് നൈറ്റ് ഡ്യൂട്ടിക്കുള്ളത്.പാലാ, കോട്ടയം എന്നിവിടങ്ങളില്‍ സെക്യൂരിറ്റി സംവിധാനംപോലും ഇല്ല. ലഹരിക്ക് അടിമപ്പെട്ടവരും കിടത്തിചികിത്സ തേടി ഈ ആശുപത്രികളില്‍ എത്താറുണ്ട്. പലപ്പോഴും ജീവനു പോലും ഭീഷണിയാവുന്ന സാഹചര്യത്തിലാണ് ഇത്തരം കേസുകള്‍ ഒറ്റയ്ക്ക് ഇവര്‍ നോക്കുന്നത്.അതേസമയം 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട നൈറ്റ് ഡ്യൂട്ടി എടുക്കേണ്ട മറ്റു…
Read Moreസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്‍പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…
Read Moreസ്കൂളില്‍ ഒപ്പമുള്ളവര്‍ പരിഹസിക്കുന്നുവെന്ന പരാതിയുമായി അദാലത്തിൽ എത്തി; ശ്രീഹരിക്ക് പുത്തന്‍ ടിവിയുമായി മന്ത്രി വീട്ടിലെത്തി
കോട്ടയം: ചലനശേഷി നഷ്ടപ്പെട്ട യുപി സ്കൂള്‍ വിദ്യാര്‍ഥിയായ ശ്രീഹരിക്കു പുത്തന്‍ സ്മാര്‍ട്ട് ടിവി സമ്മാനമായി നല്കി മന്ത്രി വി.എന്‍. വാസവന്. കോട്ടയം പാറമ്പുഴ സ്വദേശിയായ അജിത്കുമാറിന്റെയും പ്രീതയുടെയും മകനാണ് ശ്രീഹരി. പുത്തേറ്റ് സര്‍ക്കാര്‍ യുപി സ്കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീഹരി. സ്കൂളില്‍ ഒപ്പമുള്ളവര്‍ പരിഹസിക്കുന്നു, പരാതി പറഞ്ഞിട്ട് ആരും പരിഗണിക്കുന്നില്ല എന്ന പരാതിയുമായാണ് ചലനശേഷിയില്ലാത്ത ശ്രീഹരിയെയും എടുത്തുകൊണ്ടു അമ്മ പ്രീതി കഴിഞ്ഞ രണ്ടിന് കോട്ടയത്തു നടന്ന താലൂക്ക് അദാലത്തില്‍ മന്ത്രി വി.എന്‍. വാസവനു മുന്നിലെത്തിയത്. പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പുനല്‍കിയാണ് ശ്രീഹരിയേയും അമ്മ പ്രീതിയേയും മന്ത്രി മടക്കി അയച്ചത്. ശ്രീഹരിയുടെ പരാതി ഗൗരവമായി പരിഗണിച്ചു വേണ്ട നടപടി എടുക്കണമെന്നു വിദ്യാഭ്യാസവകുപ്പ് അധികൃതരോടും സ്കൂള്‍ അധികൃതരോടും മന്ത്രി അന്നുതന്നെ നിര്‍ദേശിച്ചു. ശ്രീഹരിക്ക് വികലാംഗ കോര്‍പറേഷനില്‍നിന്ന് വീല്‍ചെയറും ലഭ്യമാക്കിയിരുന്നു. ഇതിനിടെയാണ് ശ്രീഹരിയുടെ വീട്ടില്‍ ടിവി പോലും ഇല്ലെന്ന് മന്ത്രി വി.എന്‍. വാസവന് അറിഞ്ഞത്.…
Read Moreഅരിക്കൊമ്പനെ മയക്കുവെടി വച്ച് പിടി കൂടുന്നത് ഏറെ ശ്രമകരം; വെടിയുതിർത്തു കാടുകയറ്റാൻ തമിഴ്നാട് വനംനകുപ്പ്
തൊടുപുഴ: കമ്പത്തെ ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ അവിടെനിന്നു വിരട്ടിയോടിക്കാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് ആരംഭിച്ചു. ആകാശത്തേക്കു വെടിവച്ച് ആനയെ തിരികെ കാടു കയറ്റാനുള്ള ശ്രമമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ആനയെ മയക്കുവെടി വച്ച് പിടി കൂടുന്നത് ഏറെ ശ്രമകരമായ ദൗത്യമായതിനാലാണ് തിരികെ കാടു കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. വനംവകുപ്പിന്റെ വന്‍ സംഘമാണ് സ്ഥലത്ത് ക്യാമ്പു ചെയ്യുന്നത്. നിലവില്‍ ആന നിലയുറപ്പിച്ചിരിക്കുന്ന ഭാഗത്തു നിന്നു മൂന്നു കുലോമീറ്ററോളം ദൂരത്തിലാണ് തമിഴ്നാട് അതിര്‍ത്തി വനമേഖലയുള്ളത്. ഇവിടെ ആനയെ എത്തിക്കാനുള്ള ശ്രമമാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പധികൃതര്‍ നടത്തി വരുന്നത്. എന്നാല്‍ വെടിയൊച്ച കേട്ട് ആന വീണ്ടും കമ്പം ടൗണിലേക്കെത്താനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. ഈ ദൗത്യം പരാജയപ്പെട്ടാല്‍ ആനയെ മയക്കുവെടി വച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ വിടാനുള്ള നീക്കത്തിലാണ് തമിഴ് നാട് വനംവകുപ്പ്.
Read More“ചികിത്സ തേടി ഇഴജന്തുക്കൾ”..! പ്രസവവാർഡിലേക്ക് ഇഴഞ്ഞെത്തിയത് പെരുമ്പാമ്പ് ; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പരിസരം കാടുകയറി
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാകുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പരിസരത്തുനിന്നു നാലു തവണയാണ് പെരുന്പാന്പുകളെ പിടികൂടിയത്. കഴിഞ്ഞ തവണ മെഡിക്കൽ വാർഡിന്റെ പരിസരത്തു നിന്നായിരുന്നുവെങ്കിൽ ഇത്തവണ പാമ്പിനെ കണ്ടതു പ്രസവവാർഡിന്റെ പരിസരത്താണ്. നാലു തവണ പിടികൂടിയതിൽ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളും ഉൾപ്പെടും. വ്യാഴാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവിൽ പാമ്പിനെ പിടികൂടിയത്. പ്രസവ വാർഡിൽപ്രസവവാർഡിനുള്ളിലേക്ക് ഇഴഞ്ഞ നീങ്ങിയ പാമ്പിനെ കൂട്ടിരിപ്പുകാരാണ് ആദ്യം കണ്ടത്. ഇവർ തുടർന്ന് ആശുപത്രിയിൽത്തന്നെ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു. എയ്ഡ് പോസ്റ്റിലെ എഎസ്ഐ സന്തോഷ് കുമാർ പിന്നീട് വനപാലകരെ വിവരമറിയിക്കുകയും ഇവരെത്തി പാമ്പിനെ കൊണ്ടുപോവുകയുമായിരുന്നു. പാമ്പിനെ പിടികൂടുന്നതു പതിവായതോടെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പുറമെ ജീവനക്കാരും ഭീതിയിലാണ്. കാടു തെളിക്കണംഒന്നിലേറെ പാന്പുകളെ കണ്ടത്തിയ സാഹചര്യത്തിൽ ഇനിയും ഇവിടെ പാമ്പുകൾ ഉണ്ടാകുമെന്നാണ് വനപാലകരും പറയുന്നത്. ആശുപത്രി പരിസരത്തടക്കം കാടുകയറിയതാണ് പാമ്പുകളുടെ…
Read Moreഹോട്ടലുകളില്‍ നടത്തിയ പരിശോധന പ്രഹസനമെന്ന് നാട്ടുകാര്‍ ! ഉന്നതരെ ഒഴിവാക്കി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍…
കടുത്തുരുത്തി: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധന പ്രഹസനമായി. ഭക്ഷണത്തെകുറിച്ചും വൃത്തിയില്ലാത്തതിന്റെ പേരിലും പലതവണ പരാതി ഉയര്‍ന്നിട്ടുള്ള ഹോട്ടലുകള്‍ പലതും ഒഴിവാക്കിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്. ഹോട്ടലുകളിലും ഭക്ഷണപാചകശാലകളിലും ഇന്നലെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. കടുത്തുരുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളിലും റസ്റ്റോറന്റുകളിലുമായിരുന്നു പരിശോധന നടത്തിയത്. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുത്തുരുത്തി ടൗണില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള ഹോട്ടലുകള്‍ക്കെതിരേ വ്യാപക പരാതികളും ആക്ഷേപങ്ങളും ഉണ്ടായിട്ടും തിരിഞ്ഞു നോക്കാന്‍പോലും ഉദ്യാഗസ്ഥര്‍ തയാറായില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. ഇവിടുത്തെ പല ഹോട്ടലുകളില്‍നിന്നും ടൗണിലെ ഓടയിലേക്കാണു മലിനജലം ഒഴുക്കുന്നതെന്നതും പരസ്യമായ രഹസ്യമാണ്. ഈ മലിനജലം ഒഴുകി സമീപത്തുള്ള കടുത്തുരുത്തി വലിയതോട്ടിലേക്കാണെത്തുന്നത്. ഇതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ആരോപണവിധേയമായ ഹോട്ടലുകള്‍ക്കെതിരേ ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയാണ്. രാഷ്ട്രീയപിന്ബലമാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ കൈകള്‍ കെട്ടന്നതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ആര്‍ജവമുള്ള ഉദ്യോഗസ്ഥരില്ലാത്തതാണ്…
Read Moreമതസംഘടനയില്‍ ഭാരവാഹിത്വം ! മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥനെതിരേ നടപടി…
കോട്ടയം: മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് ഒരു നവീനസഭയുടെ സംസ്ഥാന ഭാരവാഹിയായതില് നിയമനടപടിയ്ക്കൊരുങ്ങുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമുദായ സംഘടനകളില്‍ ഭാരവാഹിത്വം വഹിക്കുന്നതില്‍ വിലക്കുണ്ട്. ഇതേത്തുടര്‍ന്നാണു നടപടിക്കൊരുങ്ങുന്നത്. തെരഞ്ഞടുക്കപ്പെട്ടതിനെതിരേ ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ വൈകുന്നുവെന്നും പരാതിയുമുണ്ട്. നിസാരകുറ്റങ്ങള്ക്കുപോലും ജീവനക്കാര്‍ക്കെതിരേ മെമ്മോ നല്‍കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന ഓഫീസ് വിഷയം കൈകാര്യം ചെയ്യുന്ന മേധാവി വളരെ ഗൗരവതരമായ കുറ്റാരോപണത്തിന് വിധേയമായ ജീവനക്കാരനെ സംരക്ഷിക്കുകയാണെന്നും പറയുന്നു. മതപരമായസ്ഥാപനങ്ങളിലോ ട്രസ്റ്റിലോ സര്‍ക്കാര്‍ ജീവനക്കാരന് ഭാരവാഹികള്‍ ആകുവാന്‍ പാടില്ലായെന്ന സര്‍ക്കാര്‍ ഉത്തരവു നിലനില്ക്കവേയാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും സൂപ്രണ്ട് ഓഫീസിലെ എച്ച്ഡിഎസ് വിഭാഗം കൈകാര്യം ചെയ്യുന്ന ജീവനക്കാരന് സഭയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 15നാണ് മാവേലിക്കരേ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു നവീന സഭയുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി മത്സരിച്ചതും വിജയിച്ചതും. ഇതിനെതിരേ സഭയില്‍ പെട്ടവര്‍…
Read More