കണമല: പന്പാവാലിയിലെ കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ നീക്കമുണ്ടായാൽ ഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി ഇവിടത്തെ കർഷകരെ സംരക്ഷിക്കുമെന്നും മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ എംപി പറഞ്ഞു. ഇന്നലെ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഫർ സോണിലാണ് പന്പാവാലിക്കാർ. ഇതു നീക്കംചെയ്യാതെ സർക്കാർ പറയുന്നതെല്ലാം തട്ടിപ്പാണ്. പെരിയാർ കടുവാസങ്കേതത്തിന്റെ ബഫർസോണിൽനിന്ന് നാടിനെ നീക്കാതെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാവില്ല. കർഷകരെ കുടിയിറക്കി വനമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കർഷകൻ ഏബ്രഹാം ജോസഫ് കല്ലേക്കുളത്ത് രാവിലെ ഉപവാസ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം, പ്രഫ. പി.ജെ. വർക്കി, ഫാ. ജയിംസ് കൊല്ലംപറന്പിൽ, ഫാ. സോജി, മാത്യു…
Read MoreCategory: Kottayam
കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍; കിലോമീറ്ററുകൾ താണ്ടി കറങ്ങിത്തിരിഞ്ഞ് രാത്രിയിൽ വീടിന് സമീപത്തെത്തിയപ്പോൾ വീണ്ടും പണിപാളി
ഇടുക്കി: നെടുങ്കണ്ടത്ത് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുന്നതിനിടെ കടന്നു കളഞ്ഞ പോക്സോ കേസ് പ്രതി പോലീസ് പിടിയിലായി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച കേസില്‍ നെടുങ്കണ്ടം പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത പിതാവാണ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ വീടിനു സമീപത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാത്രി നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് കേസിലെ രണ്ടു പ്രതികളില്‍ ഒരാളായ പിതാവ് വീട്ടുവളപ്പില്‍നിന്ന് ഓടി രക്ഷപ്പെട്ടത്. നെടുങ്കണ്ടം സിവില്‍സ്റ്റേഷനു സമീപം കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്തു കൂടി രക്ഷപെട്ട പ്രതി, കല്ലാര്‍, പാമ്പാടുംപാറ മേഖലയിലെ ഏലത്തോട്ടത്തിലേക്കു കടക്കുകയായിരുന്നു. നാട്ടുകാരുടെയും പോലീസ് നായയുടെയും സഹായത്തോടെ, പോലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ നെടുങ്കണ്ടത്തുനിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള വീടിന്റെ പരിസരത്ത് പ്രതി എത്തുകയും പോലീസിന്റെ പിടിയിലാകുകയുമായിരുന്നു. കസ്റ്റഡിയില്‍നിന്നു പ്രതി രക്ഷപ്പെട്ട സംഭവത്തില്‍…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ വിവാദ പിആർഒ നിയമനം; പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പിആർഒ നിയമനം സംബന്ധിച്ചുള്ള വിവാദത്തിൽ ആരോപണവിധേയയായ യുവതി ജില്ലാ പോലീസിനു നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ പോലീസ് മെഡിക്കൽ കോളജിലെത്തി. ഇന്നലെ സൂപ്രണ്ട് ഓഫീസിലെത്തിയ അന്വേഷണസംഘം, ജനുവരി ആറിന് നടന്ന പിആർഒ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് യുവതിക്ക് അയച്ച കത്തിനെ സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചു. പോലീസിന്റെ അന്വേഷണത്തിൽ യുവതിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ കത്ത് അയച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് സൂചന. അങ്ങനെയെങ്കിൽ യുവതി ഇന്റർവ്യൂവിന് ഹാജരാകുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ശക്തമായ അഷണ മുണ്ടാകും. മെഡിക്കൽ കോളജിൽ പിആർഒ ട്രെയിനിയായിരുന്ന ഏറ്റുമാനൂർ പേരൂർ സ്വദേശിനിയോടാണ് ഇന്റർവ്യൂവിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. സൂപ്രണ്ട് ഓഫീസിൽ നടന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എച്ച്ഡിസി ഓഫീസിൽനിന്ന് എട്ട് ഉദ്യോഗാർഥികൾക്കാണ് കത്ത് അയച്ചത്. കാക്കനാട് പ്രൊഫഷണൽ എംപ്ലോയ്മെന്റിൽനിന്നു ലഭിച്ച സീനിയോരിറ്റി ലിസ്റ്റ് അനുസരിച്ചായിരുന്നു നടപടി.ഇന്റർവ്യൂവിന് ആറു പേർ ഹാജരായി. ആറാം സ്ഥാനത്തുണ്ടായിരുന്ന ഉദ്യോഗാർഥി എത്തിയിരുന്നില്ല. ഈ…
Read Moreപുള്ളിക്കാനം സ്റ്റാറാ..!പുളളിക്കാനം-കോട്ടയം പത്രവണ്ടി വീണ്ടും ഓടിത്തുടങ്ങി
ജിബിൻ കുര്യൻകോട്ടയം: മൊട്ടക്കുന്നും പൈൻമരക്കാടും കോടമഞ്ഞും തേയിലത്തോട്ടവും വിരുന്നൊരുക്കുന്ന വാഗമണ്‍ താഴ്വരയിലേക്കുള്ള പുള്ളിക്കാനം ബസ് വീണ്ടും സർവീസ് ആരംഭിച്ചു. “പത്രവണ്ടി’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈരാറ്റുപേട്ട -കോട്ടയം-പുളളിക്കാനം ബസ് ഇപ്പോൾ കെഎസ്ആർടിസിയുടെ സ്റ്റാർ സർവീസാണ്. കോവിഡ് കാലത്ത് മുടങ്ങിയ ബസ് കഴിഞ്ഞ ദിവസമാണ് വീണ്ടും സർവീസ് തുടങ്ങിയത്. 52-ാം വർഷത്തിലേക്കു കടക്കുന്ന സർവീസ് പാലാ, ഈരാറ്റുപേട്ടയിലൂടെ കടന്നുപോവുന്ന ഏറ്റവും പഴക്കമുള്ള ബസ് സർവീസുകളിൽ ഒന്നാണ്. 1971ലാണ് കോട്ടയം-വാഗമണ്‍ എന്ന പേരിൽ ബസ് സർവീസ് ആരംഭിക്കുന്നത്. അക്കാലത്ത് വാഗമണ്‍ റൂട്ടിൽ സർവീസ് നടത്തിയിരുന്ന പിടിഎംഎസ് എന്ന സ്വകാര്യ ബസ് വിദ്യാർഥികളെ കയറ്റാൻ കഴിയാത്തതിനാൽ രാവിലെ 8.30ന് വാഗമണിൽനിന്ന് ഈരാറ്റുപേട്ടയിലെക്കുള്ള ട്രിപ്പ് നിർത്തലാക്കുകയുണ്ടായി. ഇതു മൂലം വെള്ളികുളം സ്കൂളിലെ കുട്ടികൾക്കടക്കം യാത്രാസൗകര്യം ഇല്ലാതായി. ഇതോടെ വെള്ളികുളം സ്കൂളിലെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ കെഎസ്ആർടിസി സർവീസിനായി തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു.…
Read Moreപോക്സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവം ;നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്; മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു
നെടുങ്കണ്ടം: മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ പോക്സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്. പ്രതികള്‍ക്ക് എസ്കോര്‍ട്ടു പോയ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാനു എം.വാഹിദ്, ഷമീര്‍ എന്നിവരെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെന്‍ഡ് ചെയ്തത്. നെടുങ്കണ്ടം എസ്എച്ച്ഒയ്ക്കെതിരേ വകുപ്പുതല നടപടിയും ഉണ്ടായേക്കും. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി കട്ടപ്പന ഡിവൈഎസ്പിയോട് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുലഭിച്ചതിനു ശേഷം കൂടുതല്‍ വകുപ്പുതല നപടിയുണ്ടാകുമെന്നാണ് സൂചന. മതിയായ സുരക്ഷയില്ലാതെ പ്രതികളെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായി കൊണ്ടുപോയത് പോലീസിന്റെ വലിയവീഴ്ചയായാണ് വിലയിരുത്തല്‍. രണ്ടു പ്രതികളെ കൊണ്ടുപോകുമ്പോള്‍ അഞ്ചു പോലീസുകാര്‍ എങ്കിലും സുരക്ഷക്കായി വേണമെന്നിരിക്കെയാണ് രണ്ടു പോലീസുകാരെ സുരക്ഷാ ചുമതലയ്ക്കായി അയച്ചത്. ഇതിനിടെ പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപെട്ട പ്രതിയെ ഇനിയും കണ്ടെത്താനായില്ല. പ്രതിയ്ക്കായി രണ്ടു ദിവസമായി വന്‍ പോലീസ്…
Read Moreദീപസ്തംഭം മഹാശ്ചര്യം..! എരുമേലിയിൽ പുണ്യം പൂങ്കാവനത്തിന്റെ മറവിൽ അഴിമതി; അന്വേഷണം പാലാ ഡിവൈഎസ്പിക്ക്
എരുമേലി: ഇക്കഴിഞ്ഞ ശബരിമല സീസണിൽ എരുമേലിയിൽ നടത്തിയ പുണ്യം പൂങ്കാവനം പദ്ധതിയിൽ ക്രമക്കേടും അഴിമതിയും നടന്നെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. പാലാ ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല. കഴിഞ്ഞ ദിവസം പദ്ധതിയുടെ സമാപന ഭാഗമായി നടന്ന ആദരിക്കൽ പരിപാടിയിൽ എംഎൽഎയും ഐജിയും പങ്കെടുത്തിരുന്നില്ല. പദ്ധതി നടത്തിപ്പുകാരിൽ ചിലർക്കെതിരേ അഴിമതി ആരോപണം ഉയർന്നതിനെത്തുടർന്നാണ് ഇവർ പരിപാടിയിൽ പങ്കെടുക്കാതെ വിട്ടു നിന്നതെന്ന് പറയപ്പെടുന്നു. റിട്ടയേഡ് എസ്ഐ സൗജന്യ തുണിസഞ്ചി മറിച്ചുവിറ്റെന്നും സീനിയർ സിവിൽ പോലീസ് ഓഫീസർ അനധികൃത പണപ്പിരിവ് നടത്തിയെന്നുമുള്ള പരാതിയിലാണ് അന്വേഷണം. പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ-ഓർഡിനേറ്റർ ചുമതലയിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് സ്വന്തം ബാങ്ക് അക്കൗണ്ട് വഴി കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ഒരു പരാതി. കോട്ടയത്തെ പ്രമുഖ ജ്വല്ലറിയിൽനിന്നു സൗജന്യമായി പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ അയ്യപ്പഭക്തർക്ക് വിതരണം ചെയ്യാൻ നൽകിയ ഒരു ലക്ഷം തുണി…
Read More‘പുതിയിടം’..! പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കമ് വീടൊരുക്കാൻ സിപിഎം നേതൃത്വത്തിൽ പഴയിടത്തിന്റെ പായസമേള
കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കുള്ള വീടിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കാൻ പായസമേള സംഘടിപ്പിച്ച് സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലായി 25000 ലിറ്റർ പായസമാണ് തയാറാക്കി നൽകിയത്. സിപിഎം ബ്രാഞ്ച് കമ്മിറ്റികൾ നേരത്തെ ഓർഡർ സ്വീകരിച്ച പ്രകാരം അതതു വീടുകളിൽ ഒരു ലിറ്ററിന് 200 രൂപ നിരക്കിൽ എത്തിച്ചുനൽകുകയായിരുന്നു. പാചകപ്രതിഭ പഴയിടം മോഹനൻ നന്പൂതിരിയുടെ നേതൃത്വത്തിലാണ് പായസം ഉണ്ടാക്കിയത്. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പായസം ഓരോ ലിറ്റർ പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി സ്റ്റിക്കർ ഒട്ടിച്ച് അതത് ലോക്കൽ കമ്മിറ്റികൾക്ക് എണ്ണമനുസരിച്ച് കൈമാറുകയും പിന്നീടു പ്രദേശത്തെ പ്രവർത്തകർ അത് വീടുകളിലെത്തിക്കുകയുമായിരുന്നു. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയാണ് വീട് നിർമിച്ചുനൽകുന്നത്. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയയിലെ പാർട്ടി മെംബർമാരിൽനിന്നു സംഭരിച്ച തുക ഉപയോഗിച്ചാണ് ഇതിനാവശ്യമായ രണ്ടേക്കർ പത്ത് സെന്റു സ്ഥലം വാങ്ങിയത്. 15…
Read Moreമജിസ്ട്രേട്ടിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ട പോക്സോ കേസ്പ്ര തിക്കായി തെരച്ചില്‍; രക്ഷപ്പെട്ടത് അതിജീവിതയുടെ പിതാവ്
നെടുങ്കണ്ടം: മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച കേസില്‍ നെടുങ്കണ്ടം പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത പിതാവാണ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്. ഇയാള്‍ക്കായി ഇന്നലെ രാത്രി പോലീസും നാട്ടുകാരും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിക്കു സമീപം ഇയാളെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഇന്നു രാവിലെ മുതല്‍ ഈ മേഖലയില്‍ പോലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ്. ഇയാള്‍ നെടുങ്കണ്ടം മേഖലയില്‍തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് കേസിലെ രണ്ടു പ്രതികളില്‍ ഒരാളായ പിതാവ് വീട്ടുവളപ്പില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം 7.45 ഓടെയായിരുന്നു സംഭവം. സമീപത്തുള്ള നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന് സമീപത്തുള്ള കാട്ടിലേക്ക് ഓടിക്കയറിയ പ്രതി അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. അടിപിടിക്കേസുകളില്‍ ഉള്‍പ്പെടെ ഇയാള്‍ പ്രതിയാണ്.…
Read Moreരോഗികളോടും കൂട്ടിരുപ്പുകാരോടും മോശം പെരുമാറ്റം; കോട്ടയം മെഡിക്കൽ കോളജിയിൽ എച്ച്ഡിഎസ് ജീവനക്കാർക്കെതിരേ പരാതി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും പുതിയ ബാച്ചിൽപ്പെട്ട ചില എച്ച്ഡിഎസ് ജീവക്കാർ മോശമായി പെരുമാറുന്നതായി പരാതി. പ്രധാനമായും കാൻസർ വാർഡ്, ഹൃദയ ശസ്ത്രക്രീയ വിഭാഗങ്ങളിലെ എച്ച്ഡിഎസ് ജീവനക്കാർക്കെതിരെയാണ് പരാതികൾ വർധിക്കുന്നത്. ആശുപത്രിയിലെ സർക്കാർ ജീവനക്കാരോടും ഇക്കൂട്ടർ മോശമായ ഇടപെടലുകൾ നടത്താറുണ്ടെന്ന പരാതി നിലനിൽക്കവേയാണ് രോഗികളുടെയും അവരുടെ കൂടെയെത്തുന്നവരുടെയും രേഖാമൂലമുള്ള പരാതികൾ സൂപ്രണ്ടിനു ലഭിക്കുന്നത്. കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാരിൽനിന്നും മറ്റു വിവിധ ഏജൻസികളിൽനിന്നും ചികിത്സാ ധനസഹായം ലഭിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ വാങ്ങുന്ന സെക്ഷൻ, രജിസ്ട്രേഷൻ കൗണ്ടർ, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവിടങ്ങളിലെ ചിലരുടെ മോശം പെരുമാറ്റമാണു പരാതികൾക്കു കാരണം.
Read Moreകടം വീട്ടാൻ 200 നൽകാമെന്ന സർക്കാർ വാഗ്ദാനം പാഴായി; കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിന്റെ കടബാധ്യത പരിഹരിക്കാൻ 200 കോടി നൽകുമെന്ന സർക്കാർ പ്രഖ്യാപനം കടലാസിൽ മാത്രമെന്ന് ആശുപത്രി അധികൃതർ. കോടിക്കണക്കിന് രൂപയാണ് ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങൾ വാങ്ങിയ ഇനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് മെഡിക്കൽ കോളജ് നൽകാനുള്ളത്. ഈ ഇനത്തിൽ 10 കോടി രൂപയാണ് മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിനുമാത്രം നൽകാനുള്ളത്. മൂന്നു മാസം കൂടുന്പോൾ നൽകിയിരുന്ന ഫണ്ടുകളാണ് ഒന്നര വർഷം പിന്നിട്ടിട്ടും കൊടുക്കാത്തത്. സാധാരണയായി കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിക്കായി ലഭിക്കുന്ന തുകയാണ് വകമാറ്റി എച്ച്ഡിഎസ് ജീവനക്കാർക്ക് ശന്പളം കൊടുക്കുന്നതും സ്വകാര്യസ്ഥാപനങ്ങൾക്ക് നൽകുന്നതും. എന്നാൽ കാസ്പിന്റെ ഫണ്ട് ലഭ്യമാക്കാൻ ആശുപത്രി അധികൃതർ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും സർക്കാർ കനിഞ്ഞിട്ടില്ല. ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങളുടെ അപര്യാപ്തത കാരണം ഹൃദയ ശസ്ത്രക്രിയാവിഭാത്തിലെ ശസ്ത്രക്രിയകൾവരെ മാറ്റിവയ്ക്കുകയാണ്. ശസ്ത്രക്രിയ മാറ്റിവച്ചതു മൂലം ഒരു രോഗി മരിക്കാനിടയായ സംഭവത്തിൽ…
Read More