അന്പലപ്പുഴ: തലയ്ക്ക് പരിക്കേറ്റ നിലയില്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിയ യുവതിയുടെ സ്കാനിംഗ് റിപ്പോര്‍ട്ട് യഥാസമയം നല്‍കാതെയും ചികിത്സ താമസിപ്പിച്ചതായും പരാതി.ഒരാഴ്ച കഴിഞ്ഞിട്ടും സ്കാനിംഗ് ഫലം ലഭിക്കാതെ വന്നതോടെ എത്തിയ രോഗിയുടെ മാതാവിനോട് തിരക്കായതിനാല്‍ ശരിയായ രീതിയില്‍ സ്കാൻ ചെയ്യാനായില്ലെന്ന് ഡോക്ടര്‍ മറുപടി നല്‍കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പുറക്കാട് പഞ്ചായത്തിൽ 4-ാം വാർഡിൽ കരൂർ മുറിയിൽ തൈപ്പറമ്പിൽ വീട്ടിൽ അഞ്ജുമോള്‍(24)ക്കാണ് ദുരനുഭവമുണ്ടായത്. ഇതു സംബന്ധിച്ച് രോഗിയുടെ മാതാവ് സന്ധ്യ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്കി. ജനൽപാളി തലയ്ക്ക് തട്ടി പരുക്കേറ്റ അഞ്ജുമോളെ വണ്ടാനം മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിൽ കഴിഞ്ഞ 10നാണ് പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി രണ്ടു സി.റ്റി സ്കാൻ ചെയ്തിരുന്നു. 15ന് രാത്രി 11 മണിക്ക് എംആര്‍ഐ സ്കാൻ ചെയ്തു. സ്കാൻ ചെയ്തു കഴിഞ്ഞപ്പോൾ ലാബിൽ നിന്ന് അറിയിച്ചത് നാലു ദിവസം കഴിഞ്ഞ് റിസൾട്ട് തരാമെന്നായിരുന്നു.…
Read MoreCategory: Kottayam
പോലീസുകാരനെ ആക്രമിച്ച സ്ഥിരം കുറ്റവാളി പിടിയിൽ
ഏറ്റുമാനൂര്‍: വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവിനെ പിടികൂടി. മണർകാട് കുറ്റിയേക്കുന്നു ഭാഗത്തു കിഴക്കേതില്‍ പ്രവീണ്‍ രാജു (32) വിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 11.45ന് ഏറ്റുമാനൂര്‍ പോലീസ് കോട്ടമുറി ഭാഗത്തു വാഹന പരിശോധന നടത്തുന്നതിനിടെ ഇയാളും സുഹൃത്തുക്കളും കാറില്‍ എത്തുകയും വാഹനപരിശോധന നടത്തുന്നതിനിടെ ഇവര്‍ പോലീസുകാരനെ ആക്രമിക്കുകയും വാഹനവുമായി കടന്നുകളയുകയുമായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ തെരച്ചിലിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. മണര്‍കാട്, കോട്ടയം വെസ്റ്റ്, ഈസ്റ്റ്, എരുമേലി, പാമ്പാടി, പാലാ, വൈക്കം, കുറവിലങ്ങാട്, തിരുവല്ല, പാലക്കാട് എക്സൈസ്, അയര്‍ക്കുന്നം എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കു ക്രിമിനല്‍ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികൾക്കായി തെരച്ചില്‍ ശക്തമാക്കി.
Read Moreഭാഗ്യദേവത കടാക്ഷിച്ചു വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയെ; കേരള ഭാഗ്യക്കുറിയുടെ ഫിഫ്റ്റി ഫിഫ്റ്റി ഒന്നാം സമ്മാനം കട്ടപ്പനയിലെ മധുസൂദനൻ പൂജാരിക്ക്
കട്ടപ്പന: ഭാഗ്യദേവത അനുഗ്രഹിച്ചതിന്റെ സന്തോഷത്തിലാണ് കട്ടപ്പന മേപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തി മധുസൂദനന്. കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് മേല്‍ശാന്തിക്ക് ലഭിച്ചത്. ലോട്ടറി വ്യാപാരിയായ സ്വര്‍ണവിലാസം സ്വദേശി ഇരുപതേക്കര്‍ കൃഷ്ണ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങി വിറ്റ എഫ്ടി 506060 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. 20 വര്‍ഷമായി മേപ്പാറ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായ മധുസൂദനന് സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്.മുമ്പ് ചെറിയ തുകകള്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ആതിരയാണ് ഭാര്യ. മക്കളായ വൈഷ്ണവ്, വൈഗാലക്ഷ്മി എന്നിവര്‍ കട്ടപ്പന ഓക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
Read Moreഓടകൾ കവിഞ്ഞൊഴുകുന്നു; കോട്ടയത്ത് എത്തുന്നവർക്കു ദുരവസ്ഥ
കോട്ടയം: നഗരത്തില്‍ ഓടകൾ കവിഞ്ഞൊഴുകുന്നതു കാല്‍നടയാത്രക്കാര്‍ക്കു ദുരിതമാകുന്നു. നഗരമധ്യത്തില്‍ ബേക്കര്‍ ജംഗ്ഷനു സമീപമാണു യാത്രക്കാര്‍ മാലിന്യത്തില്‍ കുളിക്കുന്നത്. ദിവസങ്ങളായി ഇവിടെ ഓട കവിഞ്ഞൊഴുകുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മലിനനജലം യാത്രക്കാരുടെ വസ്ത്രങ്ങളിലും ശരീരത്തും തെറിക്കുന്നതു പതിവാണ്. ഇതുവഴി മലിനജലം ചവിട്ടാതെ പോകാനാകാത്ത അവസ്ഥയുമാണ്. ശുചിമുറി മാലിന്യമുള്‍പ്പെടെയാണ് ഒഴുകുന്നതെന്നു വ്യാപാരികളും പറയുന്നു. വെള്ളം തെറിച്ചാല്‍ ശരീരമാകെ ചൊറിച്ചിലും ദുര്‍ഗന്ധവുമുണ്ടാകും. ദിവസങ്ങളായി ഇതുവഴി മലിനജലമൊഴുകിയിട്ടും പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയാറായില്ലെന്നും പരാതിയുണ്ട്.
Read Moreനഴ്സിംഗ് ഓഫീസറുടെ പിഎഫ് തുക തട്ടാന്‍ ശ്രമം; പരാതിപ്പെട്ടപ്പോൾ അപമാനിച്ച് വിട്ടു
കോട്ടയം: മെഡിക്കല്‍ കോളജിലെ നഴ്സിംഗ് ഓഫീസറുടെ പിഎഫ് തുക തട്ടിയെടുക്കുവാന്‍ ശ്രമം. കേരള ഗവണ്മെന്റ് നഴ്സിംഗ് അസോസിയേഷന് (കെജിഎന്‍എ) നേതൃത്വരംഗത്തുളളയാളും കോവിഡ് സമയത്തു രോഗികളെ പരിചരിച്ചതിന്റെ പേരില്‍ പ്രശംസ പിടിച്ചുപറ്റുകുകയും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത ഇടുക്കി ജില്ലക്കാരിയായ നഴ്സിംഗ് ഓഫീസറുടെ പിഎഫില്‍ നിന്നാണ് പണം തട്ടിയെടുക്കുവാന്‍ ശ്രമം നടന്നത്. കഴിഞ്ഞ മേയ് അവസാനമായിരുന്നു സംഭവത്തിന്റെ തുടക്കം. പിഎഫ് തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥ നഴ്സിംഗ് ഓഫീസറെ വിളിക്കുകയായിരുന്നു. നിങ്ങളുടെ പേരില്‍ പിഎഫില്‍നിന്നു പണം പിന്‍വലിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു. സാധാരണഗതിയില്‍ പിഎഫില്‍നിന്നു പണം പിന്‍വലിക്കാന്‍ അപേക്ഷ നല്കിയാല് പണം കിട്ടുന്നതുവരെ ഓഫീസില്‍ കയറിയിറങ്ങേണ്ടിവരും. എന്നാല്‍ നഴ്സിംഗ് ഓഫീസര്‍ അന്വേഷിക്കാതിരിക്കുകയും മേലുദ്യോഗസ്ഥന് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരിയിൽ പലതവണ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തപ്പോൾ സംശയം തോന്നിയ ജീവനക്കാരി നഴ്സിംഗ് ഓഫീസറെ ബന്ധപ്പെടുകയായിരുന്നു. അപ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്.…
Read Moreഅക്ഷര നഗരിക്കിനി പുതിയ അതിഥി; കോട്ടയം ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു
കോട്ടയം: ജില്ലയുടെ 49ാമത് കളക്ടറായി ജോണ്‍ വി. സാമുവല്‍ ഇന്നു രാവിലെ 10.30 ന് ചുമതലയേറ്റു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദില്‍ നിന്നാണു ചുമതലയേറ്റത്. ജില്ലയുടെ സമഗ്രവികസനത്തിനായി ശ്രമിക്കുമെന്നു ചുമതലയേറ്റ കളക്ടര്‍ പറഞ്ഞു. 2015 ഐഎഎസ് ബാച്ചുകാരനാണ് തിരുവനന്തപുരം സ്വദേശിയായ ജോണ്‍ വി. സാമുവല്‍. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികെയാണ് ജില്ലാ കളക്ടറായി നിയമിതനായത്. ആലപ്പുഴ ജില്ലാ കളക്ടര്‍, ഭൂജല വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്ട്രോളര് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read Moreനഗരമധ്യത്തിൽ അപകടക്കെണിയായി കുഴികൾ
കോട്ടയം: നഗരമധ്യത്തിലെ റോഡില്‍ കെണിയാരുക്കി കുഴികൾ. കുഴിയില്‍ പട്ടികകഷ്ണവും ചുവന്ന ചാക്കും സ്ഥാപിച്ച് താല്‍ക്കാലിക മുന്നറിയിപ്പ് നല്കി സമീപത്തെ വ്യാപാരികളും. നഗരമധ്യത്തിലെ തിരക്കേറിയ മാര്‍ക്കറ്റ് റോഡില്‍ നിന്നും ഈരയില്‍ക്കടവ് ബൈപ്പാസ് റോഡിലേക്കുള്ള റോഡിന്റെ മധ്യഭാഗത്തായാണ് യാത്രക്കാര്‍ക്ക് കെണിയായി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കളക്ട്രേറ്റ്, കഞ്ഞിക്കുഴി, നാഗമ്പടം, കോടിമത ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി നിരവധി പേരാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ കുഴി അറിയാതെ എത്തുന്നവരും ഇരുചക്രവാഹനയാത്രികരുമാണ് അപകടത്തില്‍പ്പെടുന്നത്.
Read Moreകോഴായിൽ കെ.എം മാണി സ്മാരക വിശ്രമകേന്ദ്രം ഒക്ടോബറിൽ നാടിനു സ്വന്തം; യാഥാർഥ്യമാകുന്നത് സംസ്ഥാനത്തെതന്നെ വലിയ ടേക്ക് എ ബ്രേക്ക് പദ്ധതി
കുറവിലങ്ങാട്: വിജ്ഞാനം വിളമ്പുന്ന സയൻസ് സിറ്റിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മൂന്ന് കോടിയുടെ വിശ്രമകേന്ദ്രം നാടിന് സ്വന്തമാകുന്നു. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്തപദ്ധതിയായ കെ.എം. മാണി സ്മാരക തണൽ വിശ്രമകേന്ദ്രത്തിന്റെ നിർമാണമാണ് നാടിന് അഭിമാനമായി പുരോഗമിക്കുന്നത്. മൂന്നു കോടി രൂപയോളം ചെലവഴിച്ച് നിർമാണം പൂർത്തീകരിക്കുന്ന പദ്ധതി ഒക്ടോബറിൽ നാടിന് സ്വന്തമാകും. മൂന്ന് നിലകളിലായി 12,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന മന്ദിരത്തിന്റെ ആദ്യനിലയുടെ കോൺക്രീറ്റിംഗ് ഇന്നു നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യനും ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു. 4,300 ചതുരശ്ര അടിയിലാണ് ആദ്യനിലയുടെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തിൽനിന്ന് അനുവദിച്ച 1.96 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള 76 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നതെന്ന് ബിഡിഒ ജോഷി ജോസഫ് പറഞ്ഞു. സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ടേക്ക്…
Read Moreകോട്ടയംകാരെ ഏറെ ഇഷ്ടപ്പെട്ടു, സത്യസന്ധത കോട്ടയത്തിന്റെ കൈമുതല്‍; കളക്ടറേറ്റിന്റെ പടിയിറങ്ങുമ്പോൾ കളക്ടർ വി. വിഗ്നേശ്വരിക്ക് പറയാനേറെയുണ്ട്…
കോട്ടയം: കോട്ടയം ജില്ലക്കാര്‍ ഏറെ ഉത്തരവാദിത്വത്തോടും സത്യസന്ധതയോടും ജീവിക്കുന്നവരാണെന്ന് സ്ഥലംമാറുന്ന ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി. ഒരു വര്‍ഷവും ഒരു മാസവും നീണ്ട ചുമതലയില്‍ സങ്കീര്‍ണ പ്രതിസന്ധികളൊന്നും ഉണ്ടായില്ലെന്ന് വിഗ്നേശ്വരി . കോട്ടയംകാരെ ഏറെ ഇഷ്ടപ്പെട്ടു. എന്തു നിര്‍ദേശിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കുന്നതാണു ഇവിടത്തെ സ്വഭാവമെന്നത് പ്രവര്‍ത്തനങ്ങൾ എളുപ്പമാക്കി. പ്രഫഷണല്‍ രാഷ്ട്രീയക്കാരാണ് ഇവിടെയുള്ളത്. അനധികൃത ഇടപെടല്‍ ആരും നടത്തിയിട്ടില്ല. നിയമ പരിരക്ഷ ഉറപ്പാക്കാന്‍ മാത്രമാണ് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. മഴ ശക്തമായി പെയ്താല്‍ അവധി അവകാശമാണെന്ന തോന്നല്‍ കുട്ടികളില്‍ കൂടിവരുന്നതായി തോന്നുന്നു. മഴ അവധി പ്രതീക്ഷിച്ച് ഒട്ടേറെ ഫോണ്‍ കോളുകള്‍ വരുമെങ്കിലും സുരക്ഷാ ഭീഷണി ഉണ്ടാകാവുന്ന ഘട്ടത്തില്‍ മാത്രമാണ് അവധി നല്‍കാറുള്ളതെന്നും കളക്ടര്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് കരുതലൊരുക്കാന്‍ വോള്‍ ഓഫ് ലവ് പദ്ധതി കളക്ടറേറ്റില്‍ തുടങ്ങാമെന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ ഏറ്റെടുത്തത് സമൂഹം ഒന്നാകെയായിരുന്നു. ഇന്ന് സ്കൂള്‍, ബാങ്കുകള്‍, ഓഫീസുകള്‍,…
Read Moreപകര്‍ച്ചവ്യാധി കണക്കുകള്‍ പുറത്തുവിടുന്നതില്‍ വിലക്ക്
പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പിടിവിട്ട് മുന്നേറുമ്പൊഴും കണക്കുകള്‍ പുറത്തുവിടാതെ ആരോഗ്യവകുപ്പ്. അടിക്കടി ജാഗ്രതാ നിര്‍ദേശം നല്‍കുമെങ്കിലും എവിടെയൊക്കെ ഏതെല്ലാം രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു മാത്രം പുറത്തുപറയാന്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. രോഗനിരക്ക് കൂടുകയാണോ കുറയുകയാണോ എന്നു പോലും മാധ്യമങ്ങളോടു പറയാന്‍ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതരുടെ നിര്‍ദേശം. പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമായിട്ടില്ലെന്ന തോന്നല്‍ പൊതുജനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ആരോഗ്യ വകുപ്പിനെ മാനക്കേടിലെത്തിക്കരുതെന്നുമാണ് ഉത്തരവ്. ഡെങ്കിപ്പനിക്കു പിന്നാലെ എച്ച്1 എന്‍1 ജാഗ്രതാ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. ജില്ലയില്‍ എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രമാടത്തുണ്ടായ ഒരു മരണം എച്ച്1 എന്‍1 മൂലമാണെന്നു സംശയിച്ചിരുന്നുവെങ്കിലും നെഗറ്റീവ് ആയതിനുശേഷം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡെങ്കിയും വൈറല്‍പ്പനിയും വിടാതെ പിടികൂടുന്നുണ്ട്. ഇതിനൊപ്പം എലിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട്…
Read More