കോട്ടയം: നഗരത്തിലെ തെരുവുനായ ഭീഷണിക്ക് അറുതി വരുത്താന്‍ നഗരസഭ. അക്രമണകാരികളായ നായകളെ പിടികൂടാനാണ് നഗരസഭയുടെ തീരുമനം.മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നായപിടുത്തത്തില്‍ പരിശീലനം ലഭിച്ചവരെയാണ് നായ്ക്കളെ പിടിക്കാനായി നിയമിക്കുന്നത്. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ആദ്യഘട്ടത്തില്‍ അക്രമണകാരികളായ നായ്ക്കളെയാകും പിടിക്കുന്നത്. ഇങ്ങനെ പിടിക്കുന്ന നായ്ക്കളെ തത്കാലം എബിസി സെന്ററുകളില്‍ പാര്‍പ്പിക്കും. നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നഗരസഭയുടെ നീക്കം. തെരുവു നായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ എന്ന നഗരസഭയുടെ 50 ലക്ഷം രൂപയുടെ പദ്ധതി അടുത്ത ഘട്ടത്തില്‍ നടപ്പിലാകും. തെരുവില്‍ നിന്നും പിടിക്കുന്ന നായ്ക്കള്‍ക്ക് താമസം, ഭക്ഷണം എന്നിവയൊക്കെ അടങ്ങിയ പദ്ധതിയാണ് ഷെല്‍ട്ടര്‍ പദ്ധതി. കാലങ്ങളായി നഗരത്തില്‍ തെരുവു നായ ശല്യം രൂക്ഷമാണ്. ശാസ്ത്രീ റോഡ്, റെയില്‍വേ സ്റ്റേഷന്, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, തിരുനക്കര ബസ് സ്റ്റാന്‍ഡ്, കോടിമത മാര്‍ക്കറ്റ് തുടങ്ങിയ ആളുകള്‍ ഏറെ എത്തുന്നിടങ്ങളെല്ലാം തെരുവു നായ്ക്കളുടെ വിഹാര…
Read MoreCategory: Kottayam
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി: സ്വകാര്യ ബസ് മേഖല സ്തംഭനാവസ്ഥയിലേക്ക്
കോട്ടയം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചിട്ടു ഒരുമാസം പിന്നിടുമ്പോള്‍ ജില്ലയിലെ സ്വകാര്യ ബസ് മേഖല സ്തംഭനാവസ്ഥയിലേക്ക്. ജില്ലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്താത്ത ഗ്രാമീണ മേഖലയില്‍ ഒഴികെയുള്ള മുഴുവന്‍ സ്വകാര്യ ബസ് സര്‍വീസുകളും വലിയ നഷ്ടത്തിലാണ് മുന്നോട്ടു പോകുന്നത്. ഓരാ മേഖലകളിലും ബസുകളുടെ സര്‍വീസ് കളക്ഷനെ ഇതു വലിയ തോതില്‍ ബാധി്ച്ചിട്ടുണ്ട്. 25 ശതമാനത്തോളം ബസുകള്‍ പൂര്‍ണമായും സര്‍വീസ് നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ബാക്കിയുള്ള ബസുകളെ ഭാഗികമായി ബാധിച്ചു. കോട്ടയം- എറണാകുളം, വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകള്‍ കടുത്ത പ്രതിസന്ധിയെതുടര്ന്നു സര്‍വീസ് അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. കോട്ടയം – കറുകച്ചാല്‍ – മല്ലപ്പള്ളി, കോട്ടയം- ചങ്ങനാശേരി, കോട്ടയം- ഏറ്റുമാനൂര്‍- പാലാ, കോട്ടയം- ചേര്‍ത്തല, കോട്ടയം കല്ലറ – ചേര്‍ത്തല, കോട്ടയം- മെഡിക്കല്‍ കോളജ് വൈക്കം, കോട്ടയം- കുമളി, പാലാ-…
Read Moreമിഴിയടച്ച് വിളക്കുകള്‍: ഇരുട്ടിലായി കോട്ടയം
കോട്ടയം: സെന്‍ട്രല്‍ ജംഗ്ഷന്, തിരുനക്കര, ശീമാട്ടി റൗണ്ടാന, ബേക്കര്‍ ജംഗ്ഷന്, ലോഗോസ്, കളക്ട്രേറ്റ് ജില്ലയിലെ ആളുകള്‍ ധാരാളമെത്തുന്ന ഇടങ്ങളാണിത്. പക്ഷേ, സന്ധ്യ മയങ്ങിയാല്‍ ഇതുവഴിയെല്ലാം നടക്കണമെങ്കില്‍ കയ്യിലൊരു ടോര്‍ച്ചോ അല്ലെങ്കില്‍ മൊബൈല്‍ വെട്ടമോ വേണം. ഈ പ്രദേശങ്ങളിലെ വഴിവിളക്കുകള്‍ മിഴിയടച്ചതാണ് കോട്ടയം പട്ടണത്തെയാകെ ഇരുട്ടിലാക്കിയിരിക്കുന്നത്. സന്ധ്യ മയങ്ങി വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ നഗരവും നഗര പ്രദേശങ്ങളും കൂരിരുട്ടിലാണ്. രാത്രികാലത്തും ഏറെ യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുകയും ബസില്‍ വന്നിറങ്ങുകയും ചെയ്യുന്ന ബേക്കര്‍ ജംഗ്ഷനില്‍ പെട്രോള്‍ പമ്പ്, രാത്രി കടകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് യാത്രക്കാരുടെ ആശ്രയം. നഗര കവാടങ്ങളായ നാഗമ്പടത്തും ഐഡ ജംഗ്ഷനിലും കഞ്ഞിക്കുഴിയിലും സ്ഥിതി വ്യത്യസ്ഥമല്ല. നാഗമ്പടത്തെ റൗണ്ടാനയില്‍ സ്വകാര്യ സ്ഥാപനം സ്ഥാപിച്ചിട്ടുള്ള അലങ്കാര ബള്‍ബുകള്‍ മാത്രമാണ് പ്രകാശിക്കുന്നത് ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റും രണ്ട് സോളാര്‍ ലൈറ്റുകളും ഉണ്ടെങ്കിലും ഇവ മിഴിയടച്ചിട്ട് നാളുകാളായി. നാഗമ്പടം…
Read Moreവീട്ടിൽ കയറി സ്വർണമാലയും മൊബൈലും മോഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ വീട്ടമ്മ കൈയ്യോടെ പിടികൂടി
വെച്ചൂർ:വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി സ്വർണമാലയും മൊബൈലും മോഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ വീട്ടമ്മ കൈയ്യോടെ പിടികൂടി. വെച്ചൂരിൽ ഇടയാഴം മാരാവള്ളിച്ചിറയിൽ കനകമ്മ (60)യാണ് വീട്ടിൽ കയറി സ്വർണമാലയും മൊബൈലും മോഷ്ടിച്ച ഇതര സംസ്ഥാനക്കാരനെ ഓടിച്ചിട്ട് പിടികൂടിയത്. കനകമ്മ ഇടയാഴം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പോയി മരുന്ന് വാങ്ങി തിരിച്ചുവരുന്ന സമയം വീട്ടിൽ നിന്ന് ഇറങ്ങി വന്ന ആക്രി പെറുക്കുന്ന ഇതര സംസ്ഥാനക്കാരനായ യുവാവ് പരുങ്ങുന്നത് കണ്ട് സംശയം തോന്നി കനകമ്മ ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇയാൾ അവിടുന്ന് പെറുക്കിയ സഞ്ചിയിലെ കുപ്പികൾ കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും സമീപത്തെ വേലിയിൽ എന്തോ വയ്ക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മാല വച്ചിരുന്ന ഡപ്പി കണ്ടത്. ഇതോടെ രംഗം പന്തിയല്ലെന്ന് കണ്ട് ഇയാൾ ഓടി. കനകമ്മ പിന്നാലെ ഓടി ഇയാളെ പിടിച്ചു നിർത്തി പ്രദേശവാസികളെ വിളിച്ചുകൂട്ടി പോലീസിന് കൈമാറി. ഈ സമയം ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സംഘം…
Read Moreകോട്ടയത്ത് വന്‍ കഞ്ചാവു വേട്ട; മൂന്നു ബംഗാളികള്‍ പിടിയില്‍; ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാൾ
കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 65 കിലോ കഞ്ചാവുമായി മൂന്ന് ബംഗാള്‍ സ്വദേശികളെ റെയില്‍വേ പോലീസ് പിടികൂടി. ഇന്നു പുലര്‍ച്ചെ അഞ്ചോടെ കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍നിന്നാണ് മൂന്ന് ബംഗാള്‍ സ്വദേശികളെ കഞ്ചാവുമായി പിടികൂടിയത്. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത തൊഴിലാളിയാണ്. മുര്‍ഷിദാബാദ് സ്വദേശികളായ റൂബെല്‍ ഹുസൈന്, എസ്.കെ. ഹസിബിള്‍ എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ. ബാഗുകളിലാക്കി ട്രെയിനില്‍ കൊണ്ടുവന്ന കഞ്ചാവാണു പിടികൂടിയത്. കന്യാകുമാരി എക്സ്പ്രസില്‍ എത്തിച്ചതെന്ന് സംശയിക്കുന്നു. റെയില്‍വേ പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്തമായ ഓപ്പറേഷനിലൂടെയായിരുന്നു സംഘത്തെ പിടികൂടിയത്. തിരുപ്പതിയില്‍നിന്നാണ് സംഘം കോട്ടയത്തേക്ക് കഞ്ചാവ് എത്തിച്ചത്. ട്രാവല്‍ ബാഗില്‍ ചെറിയ കിറ്റുകളാക്കിയായിരുന്നു കഞ്ചാവ് കടത്ത്. പൂനെയില്‍നിന്ന് തിരുപ്പതിവഴി കോട്ടയത്തേക്ക് എത്തുന്ന പൂനെ-കന്യാകുമാരി എക്സ്പ്രസിലായിരുന്നു സംഘം കഞ്ചാവുമായി എത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലായിരുന്നു…
Read Moreലഹരി വേട്ട: ഹരിപ്പാട്ട് കൊലക്കേസ് പ്രതിയും യുവതിയുമടക്കം 6 പേർ പിടിയിൽ
ഹരിപ്പാട്: ഹരിപ്പാട്ടും പരിസര പ്രദേശങ്ങളിലും എക്സൈസും പോലീസും നടത്തിയ വ്യാപക ലഹരിവിരുദ്ധ റെയ്ഡുകളിൽ മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി കൊലക്കേസ് പ്രതിയും യുവതിയുമടക്കം ആറുപേർ പിടിയിലായി. എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ, പോലീസീന്റെ ഓപ്പറേഷൻ തൂഫാൻ എന്നീ പ്രത്യേക ഡ്രൈവുകളുടെ ഭാഗമായായിരുന്നു പരിശോധനകൾ. 3.9 ഗ്രാം എംഡിഎംഎയുമായി കുപ്രസിദ്ധ കുറ്റവാളിഎക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി കരുവാറ്റ എസ്എൻ കടവ് ഭാഗത്തുനിന്ന് 3.9 ഗ്രാം എംഡിഎംഎയുമായി കരുവാറ്റ വടക്കുമുറി പാലത്തറ വടക്കതിൽ സുധീഷ് (35) പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എസ്. ടോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സുധീഷ് കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മറ്റൊരു റെയ്ഡിൽ, ഹരിപ്പാട് എക്സൈസ് സർക്കിൾ…
Read Moreസംസ്ഥാനപാതയിൽ കന്നുകാലിശല്യം രൂക്ഷം; മുന്നിൽ ഏതു നിമിഷവും അപകടം; അടിയന്തിര നടപടി വേണമെന്ന് യാത്രക്കാർ
മുണ്ടക്കയം: പൂഞ്ഞാർ – എരുമേലി സംസ്ഥാനപാതയിൽ അമരാവതിക്കു സമീപം കന്നുകാലിശല്യം രൂക്ഷം. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണ് മുണ്ടക്കയം -എരുമേലി റോഡ്. ഇതിൽ കരിനിലം മുതൽ അമരാവതി വരെയുള്ള റോഡിലാണ് കന്നുകാലിശല്യം രൂക്ഷമാകുന്നത്. ഹാരിസൺ മലയാളം എസ്റ്റേറ്റിൽ മേയാനായി തുറന്നു വിടുന്ന കന്നുകാലികളാണ് കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങി മാർഗതടസം സൃഷ്ടിക്കുന്നത്. അമരാവതിക്കും പുലിക്കുന്നിനുമിടയിൽ റോഡിന്റെ പല ഭാഗത്തും കൊടും വളവും കുത്തിറക്കവുമാണ്.വളവു തിരിഞ്ഞുവരുമ്പോൾ മാത്രമാണ് റോഡിൽ കൂട്ടമായി നിൽക്കുന്ന കന്നുകാലികൾ വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇവയിൽ വാഹനമിടിക്കാതിരിക്കാൻ പെട്ടന്ന് ബ്രേക്ക് പിടിക്കുന്നതും വെട്ടിച്ചുമാറ്റുന്നതും അപകടങ്ങൾക്കു വഴിവയ്ക്കുന്നുണ്ട്. വളവുകൾ കൂടുതലുള്ള മേഖലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചും നിയന്ത്രണം തെറ്റിയും അപകടങ്ങൾ ഉണ്ടാകുന്നതും പതിവ സംഭവമാണ്. ഇതോടൊപ്പം കന്നുകാലികൾ റോഡിലേക്ക് നിൽക്കുന്നതോടെ അപകടത്തിന്റെ വ്യാപ്തി വർധിക്കും.മണ്ഡല മകരവിളക്ക് തീർഥാടനകാലത്തും എല്ലാ മലയാളം മാസം ഒന്നാം തീയതികളിലും ശബരിമലയിലേക്ക്…
Read Moreദേശീയപാതയില്‍ വിള്ളല്‍: വിദഗ്ധസംഘം പരിശോധന നടത്തി; ഗതാഗത നിയന്ത്രണം തുടരുമെന്ന് കളക്ടർ
മൂന്നാര്‍: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ പഴയ മൂന്നാര്‍ സിഎസ്ഐ പള്ളിക്കു സമീപം ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ ദുരന്തനിവാരണ അഥോറിട്ടി ഡെപ്യൂട്ടി കളക്ടര്‍ ബിനു ജോസഫ്, ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തി. ദേശീയപാതയോരം ചേര്‍ന്ന് സിഎസ്ഐ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മലഞ്ചെരുവില്‍ 100 മീറ്റര്‍ അധികം ദൂരത്താണ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ ജിയോളജി സംഘം നടത്തിയ പഠനത്തിനുശേഷമാണ് ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്ത് മൂന്ന് ദിവസം കൂടി ഗതാഗത നിയന്ത്രണം വേണമന്ന് നിര്‍ദേശിച്ചത്. വരുന്ന 72 മണിക്കൂറുകള്‍ക്കുള്ളില്‍ അപകടാവസ്ഥയിലുള്ള സ്ഥലത്തെ മണ്ണും കല്ലുകളും ദേശീയപാത അഥോറിട്ടി നീക്കം ചെയ്യും. മണ്ണ് എടുത്തുമാറ്റി ചരിവ് കൂടുതല്‍ സുരക്ഷിതമാക്കാനാണ് അധികൃതരുടെ ശ്രമം. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോടെ ദേശീയപാത വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഇതിനായി മേഖലയില്‍ മണ്ണെടുക്കല്‍…
Read Moreമാമച്ചൻകുന്നിൽ പുലർച്ചെ കാട്ടാനക്കൂട്ടം വീട് തകർത്തു; കടുത്ത ആശങ്കയിൽ നാട്ടുകാർ; വനംവകുപ്പിനെതിരെ പ്രതിഷേധം
ചെറുതോണി: കഞ്ഞിക്കുഴിയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ഇന്നലെ പുലർച്ചെ മൂന്നോടെയുണ്ടായ കാട്ടാന ആക്രമണത്തിലാണ് വീട് ഭാഗികമായി തകർന്നത്. പുത്തൻപുരയ്ക്കൽ ടിജോ പി. ജോയിയുടെ വീടാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാന നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചിരുന്നു. പന്നാരകുന്നേൽ എൽസമ്മ, പുത്തൻപുരയ്ക്കൽ ടിജോ പി. ജോയി എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല-മാമച്ചൻകുന്ന് മേഖലകളിലാണ് കാട്ടാന ഇറങ്ങിയത്.കാട്ടാനശല്യം പതിവാകുന്നതിൽ കേരള കർഷകസംഘവും സാഫ് ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധിച്ചു. കാട്ടാനക്കൂട്ടം കൃഷിഭൂമിയിലിറങ്ങി നാശം വിതച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.കഴിഞ്ഞ ദിവസങ്ങളിലും സമീപ പ്രദേശമായ ഇടത്തട്ട് മേഖലയിൽ കാട്ടാനകൾ ഇറങ്ങി വീടുകൾ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങൾ ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്. സ്ഥലം സന്ദർശിച്ച കഞ്ഞിക്കുഴി പഞ്ചായത്ത്…
Read Moreനല്ല കള്ള് കൊടുത്തില്ലെങ്കിൽ പണി കിട്ടും; അടുക്കളയും പരിശോധിക്കും; ഓപ്പറേഷൻ ശുദ്ധിയുമായി എക്സൈസ്
കോട്ടയം: കൃത്രിമകള്ള് ഉത്പാദനവും വില്പനയും തടയാന്‍ എക്സൈസ് രൂപീകരിച്ച ഓപ്പറേഷന് ശുദ്ധിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഷാപ്പിലെ അടുക്കളയിലേക്ക് എക്സൈസും ഭക്ഷ്യ സുരക്ഷാ വകുപ്പും. പോരായ്മകള്‍ കണ്ടാല്‍ പൂട്ടിക്കും. നല്ല കള്ള് കൊടുത്തില്ലെങ്കിലും പണി കിട്ടും. ഷാപ്പുകളില്‍ നല്കുന്ന ഭക്ഷണത്തിന്റെ ശുചിത്വവും നിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് എക്സൈസിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പുതിയ നീക്കം. കഴിഞ്ഞ മാസം കോട്ടയം അയ്മനം പരിപ്പ് തൊള്ളായിരംചിറ ഷാപ്പില്‍നിന്നു ഭക്ഷണം കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഷാപ്പുകളില്‍ കര്‍ശന പരിശോധനയ്ക്ക് എക്സൈസും ഭക്ഷ്യ സുരക്ഷാ വിഭാഗവും തയാറെടുക്കുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 3,913 കള്ളുഷാപ്പുകളില്‍ 2,310 എണ്ണത്തില്‍ ഭക്ഷണവിതരണവും ഉണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ കണക്ക്. എന്നാല്‍, മിക്കവയിലും അടുക്കള വൃത്തിഹീനമാണ്. അടുക്കളകള്‍ നവീകരിക്കാന്‍ നടത്തിപ്പുകാര്‍ക്കും ലൈസന്‍സിക്കും നിര്‍ദേശം നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. ഗുരുതര പോരായ്മകള്‍ കണ്ടെത്തുന്ന പാചകപ്പുരകള്‍ പൂട്ടാനും നടപടിയുണ്ടാവും.…
Read More