ഗാലൈ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 462 റൺസിന് പുറത്ത്. മൂന്നാം ദിവസം 460/9 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ട് റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. അസിത ഫെർണാണ്ടോയുടെ പന്തിൽ പ്രസിദ്ധ് കൃഷ്ണ പുറത്തായതോടെയാണ് ഇന്ത്യൻ ഇന്നിംഗ്സിന് വിരാമമായത്. മാന്യമായ സ്കോർ പടുത്തുയർത്തുന്നതിൽ തകർപ്പൻ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ദേവ്ദത്ത് പടിക്കലും (167 റൺസ്), നിർണായക അർധസെഞ്ചുറി സ്വന്തമാക്കിയ ധ്രുവ് ജുറേലും (51 റൺസ്) നിർണായക പങ്ക് വഹിച്ചു. ശ്രീലങ്കൻ നിരയിൽ മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്ത പ്രഭാത് ജയസൂര്യ നാല് വിക്കറ്റും, കേശര നുവന്ത മൂന്ന് വിക്കറ്റും, അസിത ഫെർണാണ്ടോ രണ്ട് വിക്കറ്റും വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി. അതേസമയം, ഇന്ത്യടെ കൂറ്റൻസ്കോറിന് മറുപടി പറയുന്ന ലങ്ക തകർച്ച നേരിടുകയാണ്. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 66…
Read MoreCategory: Sports
രണ്ടാംദിനം മഴയുടെ കളി; ഇന്ത്യയുടെ ബാറ്റിംഗ് വൈകുന്നു
ഗാലെ: ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം മഴ മൂലം വൈകുന്നു. ഔട്ടഫീൽഡിലെ നനവ് മൂലം ആദ്യ സെഷൻ ഇതുവരെ ആരംഭിക്കാനായിട്ടില്ല. ആദ്യ ദിനവും മഴ ഇടക്കിടെ കളി തടസപ്പെടുത്തിയിരുന്നു. ആദ്യദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. സെഞ്ചുറി പിന്നിട്ട ദേവ്ദത്ത് പടിക്കലിനൊപ്പം (131) ഋഷഭ് പന്ത് (27) ആണ് ക്രീസിലുള്ളത്. 32 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെയും 16 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ആദ്യ ദിനം ഇന്ത്യക്ക് നഷ്ടമായത്.
Read Moreലാലീഗ: സെവിയയ്ക്ക് ആവേശ ജയം
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ സെവിയയ്ക്ക് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ റയോ വല്ലെകാനോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ജോൺ ഗുരിഡിയും ജെറാർഡ് ഫെർണാണ്ടസും ആണ് സെവിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. അൽവാരോ ഗാർസിയ റിവേറയാണ് റയോ വല്ലെക്കാനോയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Read Moreഇൻഫാന്റിനോയുടെ രാജി ആവശ്യത്തിൽ നിർണായക വഴിത്തിരിവ്; പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ്
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പിന്തുണയുമായി രംഗത്ത്. ഇൻഫാന്റിനോയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നത് വലിയ അബദ്ധമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഫിഫ ടൂർണമെന്റുകളിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള ഇൻഫാന്റിനോയുടെ പദ്ധതിയെച്ചൊല്ലി സംഘടനയ്ക്കുള്ളിൽ കടുത്ത ഭിന്നതയും രാജി ആവശ്യപ്പെട്ടുള്ള സമ്മർദ്ദവും ശക്തമാകുന്നതിനിടയിലാണ് ട്രംപിന്റെ പ്രതികരണം. യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയുടെ നേതൃത്വത്തിലാണ് ഇൻഫാന്റിനോയ്ക്കെതിരായ നീക്കങ്ങൾ പുരോഗമിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തെ പുറത്താക്കാനാണ് എതിർപക്ഷത്തിന്റെ ശ്രമം. യൂറോപ്പ്, ഏഷ്യ, നോർത്ത് അമേരിക്ക കോൺഫെഡറേഷനുകൾ ഇൻഫാന്റിനോയ്ക്ക് എതിരെ തുറന്ന കത്തെഴുതുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2026 ലോകകപ്പ് ആതിഥേയരായ അമേരിക്കയും കാനഡയും ഈ നീക്കങ്ങളെ പിന്തുണച്ചപ്പോൾ, മെക്സിക്കോ മാത്രമാണ് ഇൻഫാന്റിനോയ്ക്കൊപ്പം നിലയുറപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഇൻഫാന്റിനോയെ പിന്തുണച്ചുകൊണ്ട് ട്രംപ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. 2016 മുതൽ ഫിഫ…
Read Moreസൗരവ് ഗാംഗുലിയുടെ ഓഫീസിലേക്ക് വധഭീഷണിക്കത്ത്; അന്വേഷണം ഊർജിതമാക്കി പോലീസ്
കോൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. സൗരവിനെയും ഡോണയെയും വധിക്കുമെന്ന് കാണിച്ച് തിങ്കളാഴ്ച രണ്ട് കത്തുകൾ അദ്ദേഹത്തിന്റെ കോൽക്കത്തയിലെ ഓഫീസിൽ ലഭിച്ചു. ഇരുവരുമായി അടുത്ത് നിൽക്കുന്നവരെയും വധിക്കുമെന്ന് കത്തുകളിലുണ്ട്. സൗരവിനു മുൻപും ഇത്തരം കത്തുകൾ ലഭിച്ചിരുന്നെങ്കിലും അന്ന് അത് കാര്യമാക്കീരുന്നില്ല. സൗരവിനെ അപമാനിക്കുന്ന പരാമർശങ്ങൾ അടങ്ങിയതായിരുന്നു അവ. എന്നാൽ തിങ്കളാഴ്ച ലഭിച്ച ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിൽ സൗരവിന്റെ സെക്രട്ടറി സൗത്ത് കോൽക്കത്തയിലെ താക്കൂർപുകൂൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ബംഗാളിലെ പർഗാനാസ് ജില്ലയിലുള്ള ബെൽഗോറിയയിൽ നിന്നാണ് കത്തുകൾ പോസ്റ്റ് ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അരുൺ എന്ന പേരിൽ ഉള്ളയാളാണ് കത്ത് അയച്ചതെന്നും വ്യക്തമായിട്ടുണ്ട്. കത്ത് അയച്ച കൊറിയർ കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം സംഭവത്തിൽ…
Read Moreശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര: സർഫറാസ് ഖാന് വീണ്ടും അവസരം; സായ് സുദർശൻ പുറത്ത്
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മുംബൈ താരം സർഫറാസ് ഖാനെ ഉൾപ്പെടുത്തി. പരിക്കിനെ തുടർന്ന് സായ് സുദർശനെ ടീമിൽ നിന്ന് ഒഴിവാക്കിയതോടെയാണ് സർഫറാസിന് വീണ്ടും ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. സായ് സുദർശന്റെ പരിക്ക് ഭേദമാകുന്നതിൽ പുരോഗതിയുണ്ടെങ്കിലും ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചു. ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് ടീമിൽ മാറ്റം വരുത്തിയത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സർഫറാസ് ഖാൻ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പരമ്പരയിൽ ആറ് ഇന്നിങ്സുകളിൽ നിന്ന് 171 റൺസാണ് താരം നേടിയത്. ടീം പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യൻ സംഘത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന രണ്ടാമത്തെ താരമാണ് സായ് സുദർശൻ. നേരത്തെ പേസ് ബൗളർ ജസ്പ്രീത് ബുംറയെയും ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബുംറയ്ക്കും സുദർശനും ശാരീരികക്ഷമത തെളിയിക്കണമെന്ന നിബന്ധനയാണ് സെലക്ടർമാർ മുന്നോട്ടുവെച്ചിരുന്നത്.
Read Moreഅഷ്ഫാഖിനു 400ൽ റിക്കാര്‍ഡ്
യൂജിന്‍ (യുഎസ്എ): അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളിതാരം മുഹമ്മദ് അഷ്ഫാഖിനു റിക്കാര്‍ഡ് നേട്ടം. പുരുഷ 400 മീറ്ററില്‍ അണ്ടര്‍ 20 ദേശീയ റിക്കാര്‍ഡ് കുറിച്ച് അഷ്ഫാഖ് ഫൈനലിലെത്തി. 46.05 എന്ന സ്വന്തം റിക്കാര്‍ഡ് 45.81 ആക്കി അഷ്ഫാഖ് പുതുക്കി. സെമി യോഗ്യതയുടെ അഞ്ചാം ഹീറ്റ്സില്‍ 45.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ ഡിലോണിനു പിന്നില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് അഷ്ഫാഖ് മുന്നേറിയത്. സെമിയില്‍ മൂന്നാം ഹീറ്റ്സില്‍ 46.00 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തോടെ ഫൈനലിലേക്കും കുതിച്ചു. തൃശൂർ പെരിഞ്ഞനം ചക്കരപ്പാടം മഠത്തിപ്പറന്പിൽ അഷറഫ്-ജെസി ദന്പതികളുടെ മൂന്നു മക്കളിൽ ഇളയവനാണ് അഷ്ഫാഖ്.
Read More2030 ഫിഫ ലോകകപ്പ് ഫൈനല്‍ മൊറോക്കോയ്ക്കു വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്
റബാത്ത് (മൊറോക്കോ): ലോകകപ്പ് അടക്കമുള്ള ഫിഫ ടൂര്‍ണമെന്റുകളില്‍ സ്വകാര്യനിക്ഷേപം സ്വീകരിക്കാനുള്ള പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയുടെ നീക്കം പരാജയപ്പെട്ടെങ്കിലും വിവാദങ്ങള്‍ക്ക് അവസാനമില്ല. പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താനായി ഇന്‍ഫാന്റീനോ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തത് മൊറോക്കോയില്വച്ചായിരുന്നു. 2030 ഫിഫ ലോകകപ്പ് ഫൈനല്‍ മൊറോക്കോയില്‍ അനുവദിക്കാമെന്ന ധാരണയിലാണ്, ഇന്‍ഫാന്റീനോ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയാറെടുക്കുകയാണ് ഇന്‍ഫാന്റീനോ. അവകാശവാദവുമായി സ്പെയിൻ രംഗത്ത് ഇന്‍ഫാന്റീനോ 2030 ഫൈനല്‍ തീരുമാനിച്ചു കഴിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ സ്പാനിഷ് കായിക മന്ത്രാലയം രംഗത്തെത്തി. 2030 ഫിഫ ലോകകപ്പ് ഫൈനല്‍ സ്പെയിനിന് അര്‍ഹതപ്പെട്ടതാണെന്നു കായിക മന്ത്രി മിലാഗ്രോസ് ടൊലോണ് വ്യക്തമാക്കി. അതേസമയം, 2030 ലോകകപ്പ് ഫൈനല്‍ മൊറോക്കോയ്ക്കു നല്‍കാമെന്ന ധാരണയില്‍ എത്തിയിട്ടില്ലെന്ന് ഫിഫ പത്രക്കുറിപ്പിറക്കി. സ്പെയിന്, പോര്‍ച്ചുഗല്‍, മൊറോക്കോ രാജ്യങ്ങള്‍ സംയുക്തമായാണ് 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് ഫൈനല്‍…
Read Moreകോപ്പ: മെസിയെ സമ്മര്‍ദത്തിലാക്കില്ല
ബുവേനോസ് ഐറിസ്: 2028 കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് കളിക്കാന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ സമ്മര്‍ദം ചെലുത്തില്ലെന്ന വെളിപ്പെടുത്തലുമായി അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ. 2026 ഫിഫ ലോകകപ്പിലാണ് മെസി അവസാനമായി ദേശീയ ജഴ്സി അണിഞ്ഞത്. 2028 കോപ്പ അമേരിക്കയില്‍ കളിക്കണമോ എന്നത് തികച്ചും മെസിയുടെ വ്യക്തിഗത തീരുമാനമാണ്. 2022 ഫിഫ ലോകകപ്പിനുശേഷം മെസി 2026ല്‍ കളിക്കുമോ എന്ന് ഞങ്ങള്‍ക്ക് വ്യക്തതയില്ലായിരുന്നു. ഒരുസമയം ഒരു മത്സരം എന്നതാണ് മെസിയുടെ നിലപാട്-ക്ലോഡിയോ ടാപ്പിയ വ്യക്തമാക്കി. 2016 കോപ്പ അമേരിക്ക ഫൈനല്‍ തോല്‍വിക്കുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച മെസി, പിന്നീട് 2021, 2024 കോപ്പ അമേരിക്ക ട്രോഫിയില്‍ മുത്തമിട്ടു. 2022 ഫിഫ ലോകകപ്പും ഫൈനലിസിമയും അര്‍ജന്റീനയ്ക്കായി സ്വന്തമാക്കി. 2026 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ട അര്‍ജന്റീനയുടെ മുന്നിലുള്ള അടുത്ത വമ്പന്‍ ടൂര്‍ണമെന്റ് 2028 കോപ്പ അമേരിക്കയാണ്. 2028 കോപ്പ…
Read More25-ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം
ലണ്ടൻ: തുടർച്ചയായ പരിക്കുകളെ തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോൺ ടേണർ വിരമിച്ചു. തന്റെ 25-ാം വയസിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 2024-ൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ രണ്ട് ടി20, ഏകദിന മത്സരങ്ങൾ കളിച്ചതിനു പിന്നാലെ താരത്തിന് ടീമിൽനിന്നു പുറത്തുപോകേണ്ടി വന്നിരുന്നു. അതിനുശേഷവും പരിക്കുകൾ വേട്ടയാടിയതോടെ ക്രിക്കറ്റ് തുടർന്നുപോകാൻ സാധിക്കാത്ത സാഹചര്യമുണ്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ടേണർ ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങളിലൂടെയാണ് ഇംഗ്ലണ്ട് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. 2025 ജൂണിനു ശേഷം താരം ഒരു ഫോർമാറ്റിലും കളിച്ചിട്ടില്ല. 2025ൽ ആഭ്യന്തര ടി20 മത്സരത്തിലാണ് ഒടുവിൽ ഇറങ്ങിയത്. വിവിധ ഫോർമാറ്റുകളിൽ 53 മത്സരങ്ങൾ കളിച്ച ടേണർ 97 വിക്കറ്റുകളാണ് ആകെ നേടിയത്. 2021 ൽ റോയൽ ലണ്ടൻ കപ്പിൽ അരങ്ങേറിയ താരം മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന്റെ വിക്കറ്റ് വീഴ്ത്തിയാണു തുടങ്ങിയത്. ആറ് കൗണ്ടി മത്സരങ്ങളിൽ…
Read More