മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സാ – രോഹന് ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സംഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ തോറ്റത്. സ്കോർ: 6-7(2) 2-6. കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം മത്സരത്തിനാണ് സാനിയ ഇറങ്ങിയത്. ഫെബ്രുവരി19 ന് നടക്കുന്ന ദുബായ് ടെന്നീസ് ചാംപ്യൻഷിപ്പോടു കൂടി കരിയറിനോട് വിട പറയാനാണ് സാനിയയുടെ തീരുമാനം. ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് സാനിയ തന്റെ കരിയറിൽ ഇതുവരെ നേടിയിട്ടുള്ളത്.
Read MoreCategory: Sports
അളിയനെ പഞ്ഞിക്കിട്ട് ഡുപ്ലെസി ! അടിയോടടി…
ഐപിഎല്‍ ആരംഭിക്കാന്‍ മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും മിനി ഐപിഎല്ലിന്റെ ആവേശത്തിലാണ് ആരാധകര്‍. ദക്ഷിണാഫ്രിക്കയിലാണ് ഐപിഎല്ലില്‍ ആറു ഫ്രാഞ്ചൈസികളുടെ ടീമുകള്‍ ഏറ്റുമുട്ടുന്ന എസ്എ20 എന്ന മിനി ഐപിഎല്‍ നടക്കുന്നത്. പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്, പാള്‍ റോയല്‍സ്, ജോഹന്നാസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സ്,മുംബൈ ഇന്ത്യന്‍സ് കേപ്ടൗണ്‍, ഡര്ബന് സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ലോകത്തെ നിരവധി പ്രമുഖ താരങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡര്ബന് സൂപ്പര്‍ ജയന്റ്സും ജൊഹാന്നസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സും തമ്മില്‍ നടന്ന മത്സരം രസകരമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചു. ജൊഹാന്നസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും സൂപ്പര്‍താരവുമായ ഫഫ് ഡുപ്ലെസി സ്വന്തം ‘അളിയനെ’ പഞ്ഞിക്കിടുന്ന അപൂര്‍വ കാഴ്ചയ്ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ്…
Read Moreഒളിമ്പിക്സ്: 2032ൽ ക്രിക്കറ്റിന് ഇടം
ന്യൂഡൽഹി: 2028 ലെ ലോസാഞ്ചലസിൽ ഒളിന്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്താനുള്ള രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) ശ്രമങ്ങൾക്കു തിരിച്ചടി. ഇന്റർനാഷണൽ ഒളിന്പിക് അസോസിയേഷൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതോടെ 2023 ലെ ബ്രിസ്ബെയ്ൻ ഒളിന്പിക്സിൽ ക്രിക്കറ്റിന് ഇടംലഭിക്കാനുള്ള നീക്കങ്ങളിലേക്ക് ഐഒസി കടന്നിരിക്കുകയാണ്.
Read Moreലാസ്റ്റ് ഡാൻസ്! താരരാജാക്കന്മാർ മരുഭൂമിയിലെ പുൽത്തകിടിയിൽ നേർക്കുനേർ പന്തുതട്ടി…
അനന്തമായ പരിവാരങ്ങളുടെ കൊട്ടുംകുരവയും അകന്പടിസേവിക്കുന്ന രണ്ടു താരരാജാക്കന്മാർ മരുഭൂമിയിലെ പുൽത്തകിടിയിൽ നേർക്കുനേർ പന്തുതട്ടി.. ആ രണ്ടു രാജാക്കന്മാരെ ഒന്നിച്ച് ഒരൊറ്റ ഫ്രെയ്മിൽ കാണാൻ കാൽപ്പന്ത് ലോകത്തിന് ഇനി സാധിക്കുമോ…? സാധിക്കുമെങ്കിൽ അതിനായി ഇനിയെത്രനാൾ കാത്തിരിക്കേണ്ടിവരും…? അതെ, ഫുട്ബോളിലെ രാജാക്കന്മാരായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീനയുടെ ലയണൽ മെസിയും സൗദി അറേബ്യയിലെ റിയാദിൽ സൗഹൃദമത്സരത്തിൽ പരസ്പരം പോരടിച്ചു. റിയാദ് ഓൾ സ്റ്റാർ ഇലവന്റെ നായകനായി ഇറങ്ങിയ റൊണാൾഡോ രണ്ട് ഗോൾ നേടിയപ്പോൾ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ആദ്യഗോൾ മെസിയുടെ വകയായിരുന്നു. 5-4നു പിഎസ്ജി ജയിച്ച മത്സരത്തിൽ ഗോളടിച്ച് തുടങ്ങിയതും മെസി. ഫുൾ ചാർജ് ലയണൽ മെസി x ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നതായിരുന്നു റിയാദിലെ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മത്സരത്തിന്റെ ടിക്കറ്റിനായി 20 ലക്ഷം ഓണ്‍ ലൈൻ അപേക്ഷ വന്നതും 21 കോടി രൂപ മുടങ്ങി ഒരു ആരാധകൻ…
Read Moreനിക്ഷേപ തട്ടിപ്പിനിരയായി ഉസൈൻ ബോൾട്ട്! ആവിയായത് 97.5 കോടി
കിംഗ്സ്റ്റൺ: ലോക അത്ലറ്റിക്സ് ഇതിഹാസം ഉസൈൻ ബോൾട്ടിന് നിക്ഷേപ തട്ടിപ്പിൽ കോടികളുടെ നഷ്ടം. 12.7 മില്യൻ ഡോളർ (ഏകദേശം 97.5 കോടി രൂപ) ആണ് ബോൾട്ടിന് നഷ്ടമായത്. കിംഗ്സ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമായ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസിൽ ബോൾട്ട് നിക്ഷേപിച്ച പണം ആവിയായെന്നാണ് റിപ്പോർട്ട്. ഇവിടെ നിക്ഷേപിച്ചതിൽ 12,000 ഡോളർമാത്രമാണ് ബോൾട്ടിന്റെ അക്കൗണ്ടിൽ ശേഷിക്കുന്നത്. കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ കോർപ്പറേഷന്റെ കോടികൾ തട്ടിയെടുത്തതിനു സമാനമായിരുന്നു ബോൾട്ടിന്റെ കാര്യത്തിലും നടന്നത്. പണം നിക്ഷേപിച്ചതിനു ശേഷം കോഴിക്കോട് കോർപ്പറേഷൻ തിരിഞ്ഞുനോക്കാതിരുന്നതുപോലെ ബോൾട്ടും അക്കൗണ്ടിലെ പണം ഇടയ്ക്ക് പരിശോധിക്കുകയോ ഉപയോഗിക്കുകയോ ചെയ്തില്ല. പിഎൻബി മാനേജരെ പോലെയൊരു വിരുതൻ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസിലും പണം തട്ടി. അടുത്തിടെ ബോൾട്ട് തന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ മാത്രമാണ് തട്ടിപ്പ് വിവരം അറിയുന്നത്. 12.7 മില്യൻ നിക്ഷേപിച്ച സ്ഥാനത്ത് നിലവിൽ 12,000 ഡോളർമാത്രം. 2012ലാണ്…
Read Moreസുനിൽ ജോഷി പഞ്ചാബ് കിംഗ്സ് സ്പിൻ കോച്ച്
ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം സുനിൽ ജോഷിയെ തങ്ങളുടെ സ്പിന്‍ ബൗളിംഗ് കോച്ചായി നിയമിച്ച് പഞ്ചാബ് കിംഗ്സ്. ട്രെവര്‍ ബെയ്ലിസാണ് ടീമിന്റെ മുഖ്യ കോച്ച്. വസീം ജാഫര്‍ ബാറ്റിംഗ് കോച്ചായും ചാള് ലാംഗേവേൽഡ്ട് ബൗളിംഗ് കോച്ചായും തിരികെ എത്തുന്നുണ്ട്. 2019ൽ പഞ്ചാബിന്റെ സ്പിന്‍ ബൗളിംഗ് കോച്ചായി സുനിൽ ജോഷി ചുമതല വഹിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഷി രഞ്ജിയിൽ ഹൈദരാബാദ്, ജമ്മു കാഷ്മീർ, ആസം എന്നീ ടീമുകളുടെ കോച്ചിംഗിൽ സഹകരിച്ചിട്ടുണ്ട്.
Read Moreലങ്കാദഹനം; ഇന്ത്യ ലങ്കയ്ക്കെതിരേ നേടിയത് ഏകദിനത്തിലെ ഏറ്റവും വലിയ ജയം
തോമസ് വർഗീസ്കാര്യവട്ടം: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പര ചരിത്രവിജയത്തോടെ തൂത്തുവാരി ഇന്ത്യ. കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 317 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ബാറ്റിംഗിൽ വിരാട് കോഹ്ലി (110 പന്തിൽ 166), ശുഭ്മൻ ഗിൽ (97 പന്തിൽ 116) എന്നിവരും ബൗളിംഗിൽ മുഹമ്മദ് സിറാജിന്റെ തകർപ്പൻ പ്രകടനവുമാണ് ഇന്ത്യക്കു ജയമൊരുക്കിയത്. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെട്ട പരന്പര 3-0ന് ഇന്ത്യ ഏകപക്ഷീയമായി സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 390 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 22-ാം ഓവറിൽ 73 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ് 10 ഓവറിൽ 34 റണ്‍സ് വിട്ടുകൊടുത്തു നാലു വിക്കറ്റ് നേടി. സ്കോർ: ഇന്ത്യ- 390/5 (50 ഓവർ); ശ്രീലങ്ക- 73/10 (22 ഓവർ). പരന്പരയിൽ രണ്ടു സെഞ്ചുറി നേടിയ…
Read Moreതലസ്ഥാനം ക്രിക്കറ്റ് ജ്വരത്തിൽ ; നാളെ ഇന്ത്യ-ശ്രീലങ്ക പോരാട്ടം; ഗതാഗത ക്രമീകരങ്ങൾക്കായി 800 പോലീസുകാർ
തിരുവനന്തപുരം: നാലു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരുവനന്തപുരം ക്രിക്കറ്റ് ആവേശത്തിൽ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ ഇന്നലെ വൈകിട്ടാണ് ഇരുടീമുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇന്ത്യന്‍ താരങ്ങളെ വരവേല്‍ക്കാന്‍ ആരാധകര്‍ വിമാനത്താവളത്തിന് പുറത്ത് തിങ്ങിക്കൂടിയിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ടീം അംഗങ്ങൾ ഇന്ന് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് വരെ ശ്രീലങ്കയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ പരന്പര തൂത്തുവാരാൻ ഉറച്ചാണ് മത്സരത്തിനിറങ്ങുന്നത്. നാളെ നാളെ രാവിലെ 11.30 മുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് കയറ്റിത്തുടങ്ങും. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം തുടങ്ങുക. 800 പോലീസുകാർക്കാണ് നഗരത്തിലെ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളുടെ ചുമതല. മുഖ്യ പരിശീലകന്…
Read Moreരഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രനേട്ടം കുറിച്ച് പൃഥ്വി ഷാ; 49 ബൗണ്ടറികളും 4 സിക്സറുകളും ചേർത്ത് 379 റൺസ്
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രനേട്ടം കുറിച്ച് മുംബൈ താരം പൃഥ്വി ഷാ. ആസാമിനെതിരായ മത്സരത്തിൽ 379 റൺസാണ് മുംബൈ ഓപ്പണർ അടിച്ചുകൂട്ടിയത്. രഞ്ജി ട്രോഫി ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. 1948-49 സീസണിൽ മഹാരാഷ്ട്ര താരം ബി. ബി. നിംബൽകർ നേടിയ 443* ആണ് ഉയർന്ന സ്കോർ. 383 പന്തുകളിൽ നിന്നാണ് ഷാ 379 റൺസ് നേടിയത്. 49 ബൗണ്ടറികളും 4 സിക്സറുകളും നേടിയ താരത്തിനെതിരെ പന്ത് എറിഞ്ഞവർ എല്ലാം കണക്കിന് തല്ലുവാങ്ങി. 400 റൺസ് നേട്ടത്തിലേക്ക് ബാറ്റ് വീശിയ താരത്തെ റിയാൻ പരാഗാണ് ഒടുവിൽ മടക്കിയത്. അതേസമയം, ഷായുടെയും 191 റൺസ് നേടിയ നായകൻ അജിങ്ക്യ രഹാനയുടെയും ബലത്തിൽ മുംബെെ മത്സരത്തിൽ കൂറ്റൻ സ്കോർ നേടി. ഡബിൾ സെഞ്ചുറിക്ക് അരികെ രഹാനെ വീണതോടെ മുംബെെ 681/4 എന്ന നിലയിൽ ഇന്നിംഗ്സ്…
Read Moreഅയ്യോ ഞാനങ്ങനെ പറയുവോ! പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതിന്റെ കുഴപ്പം; വിവാദ പ്രസ്താവന മാറ്റിപ്പിടിച്ച് മന്ത്രി
തിരുവനന്തപുരം: ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റിന് വിനോദനികുതി കൂട്ടിയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്. സാധാരണക്കാരന് കളി കാണാന്‍ കഴിയില്ലെന്നാണ് ഉദേശിച്ചത്. അല്ലാതെ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. അസോസിയേഷന്റേത് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്. അതുകൊണ്ട് സാധാരണക്കാരന് കളി കാണാന്‍ കഴിയില്ലെന്നാണ് ഉദേശിച്ചത്. പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Read More