പാരീസ്: ഒളിന്പിക് ഫുട്ബോളിൽ മൊറോക്കോയ്ക്കെതിരേ ബുധനാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിലെ അനിഷ്ട സംഭവങ്ങളിൽ രാജ്യാന്തര ഫുട്ബോൾ ഫെഡറേഷന് പരാതി നൽകി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് മൊറോക്കോ മുന്നിട്ടുനിൽക്കേ 16 മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ച മത്സരത്തിന്റെ അവസാന നിമിഷം അർജന്റീന ക്രിസ്റ്റ്യൻ മെദിനയുടെ ഗോളിൽ സമനില ഗോൾ നേടി. ഇതിനു പിന്നാലെ മൊറോക്കൻ കാണികൾ മൈതാനത്തേക്കിറങ്ങി അക്രമാസക്തരായതോടെ റഫറി മത്സരം നിർത്തിവച്ചു. ഒന്നര മണിക്കൂറിന് ശേഷം വിഎആർ പരിശോധനയിൽ റഫറി അർജന്റീനയുടെ രണ്ടാം ഗോൾ ഓഫ് സൈഡാണെന്ന് വിധിച്ചു റദ്ദാക്കി. രണ്ട് മണിക്കൂർ കഴിഞ്ഞ് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചശേഷം മത്സര പുനരാരംഭിച്ചു. മൂന്നു മിനിറ്റും 15 സെക്കൻഡുമാണ് പിന്നീട് മത്സരം നടത്തിയത്. ഈ സമയത്ത് ഗോൾ നേടാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.
Read MoreCategory: Sports
പാരീസ് ഒളിമ്പിക്സ്; അന്പെയ്ത്തിൽ ഇന്ത്യ ക്വാർട്ടറിൽ
പാരീസ്: പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾക്കു മുന്‍പേ ഇന്ത്യക്കു നേട്ടം. ഇന്നലെ നടന്ന പുരുഷ-വനിതാ റാങ്കിംഗ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ക്വാർട്ടറിലെത്തി. നാലാം സ്ഥാനക്കാരായാണ് വനിതകൾ (1986 പോയിന്റ്) ക്വാർട്ടറിലെത്തിയത്. 2013 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായി ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിലെത്തി. നാലാം ഒളിന്പിക്സിൽ പങ്കെടുക്കുന്ന ദീപിക കുമാരി, ഭജൻ കൗർ, അങ്കിത ഭക്ത് എന്നിവരാണ് വ്യക്തിഗത ഇനത്തിൽ യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഈ പ്രകടനമികവിൽ ഇവരുടെ ടീം റാങ്കിംഗും മെച്ചപ്പെട്ടു. അങ്കിത (666 പോയിന്റ്) 11-ാം സ്ഥാനത്തും ദീപിക (658 പോയിന്റ്) 23-ാമതും ഭജൻ കൗർ (659 പോയിന്റ്) 22-ാം സ്ഥാനത്തുമെത്തി. വനിതകളിൽ കൊറിയയുടെ ലിം സിഹിയോൻ വ്യക്തിഗതയിൽ 12 റൗണ്ട് പൂർത്തിയാക്കിയപ്പോൾ 694 പോയിന്റുമായി ലോക റിക്കാർഡും സ്ഥാപിച്ചു. പുരുഷന്മാരുടെ ടീമിൽ 681 പോയിന്റുമായി നാലാം സ്ഥാ നം നേടിയ ധീരജ് ബൊമ്മദേവര തിളങ്ങി,…
Read Moreവിശ്വകായിക താരങ്ങൾക്കിനി ആവേശത്തിന്റെ നാളുകൾ; പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും;ഇന്ത്യൻ പതാകയേന്താൻ ശരത് കമലും പി.വി. സിന്ധുവും
പാരിസ്: ഇന്ന് മുതൽ വിശ്വ കായിക താരങ്ങൾ പാരിസിൽ പറന്നുയരും. പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 ന് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. പി. വി. സിന്ധുവും ശരത് കമാലുമാണ് ഇന്ത്യൻ പതാകാവാഹകരാകുന്നത്. 70 പുരുഷ അത്ലീറ്റുകളും 47 വനിതകളും ഉൾപ്പെടുന്ന 117 അംഗ സംഘമാണു ഇന്ത്യയ്ക്കായി പാരിസിൽ മത്സരിക്കാനിറങ്ങുന്നത്. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്താണ് ഉദ്ഘാടനച്ചടങ്ങ്. സെന്‍ നദിയിൽ ബോട്ടിലൂടെയാണ് ഇത്തവണ കായിത താരങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തുന്നത്. ഐഫൽ ടവറിനു മുന്നിൽ, സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിക്കും. അതേസമയം, ഉദ്ഘാടന ചടങ്ങിന്റെ വിശദാംശങ്ങളോ ദീപശിഖ തെളിയിക്കുന്നത് ആരാണെന്നോ ഇതുവരെ സംഘാടകർ പരസ്യപ്പെടുത്തിയിട്ടില്ല. ഇപ്പോഴും സസ്പെൻസ് ആയി നിലനിർത്തിയിരിക്കുകയാണ്.
Read Moreപാരീസ് ഒളിമ്പിക്സിന് നാളെ കൊടിയേറ്റ്; ഉദ്ഘാടനത്തിന് അദ്ഭുതങ്ങൾ ഒളിപ്പിച്ച് ഫ്രാൻസ്
പാരീസ്: മുപ്പത്തിമൂന്നാം ഒളിന്പിക്സിനു പാരീസിൽ കൊടിയുയരാൻ ഇനി ഒരുദിനം മാത്രം ബാക്കി. ഇന്ത്യൻസമയം നാളെ രാത്രി 11നാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങുക. മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ ഫ്രാൻസ് അദ്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. സുരക്ഷാഭീഷണിയുള്ളതിനാൽ പലതും രഹസ്യമാക്കിവച്ചിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് സ്റ്റേഡിയത്തിനു പുറത്തായിരിക്കും ഉദ്ഘാടനച്ചടങ്ങ് എന്ന പ്രത്യേകതയുമുണ്ട്. സെയ്ൻ നദിയിലൂടെ നൂറു ബോട്ടുകളിലായി 10,500 താരങ്ങൾ പരേഡായി എത്തും. ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് പാരീസ് ഒളിമ്പിക്സിന്റെ ആർട്ട് ഡയറക്ടർ. ഫ്രഞ്ച് സംസ്കാരം ഒരു കണ്ണാടിയിലെന്നപോലെ സെയ്ൻനദിയിൽ തെളിയും. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. ലോകമെങ്ങുമുള്ള 150 കോടി ജനങ്ങൾ ഉദ്ഘാടനച്ചടങ്ങ് ടെലിവിഷനിലൂടെ കാണുമെന്നാണ് പ്രതീക്ഷ. ഇന്നലെ മുതൽ മത്സരങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യയുടെ താരങ്ങൾ ഇന്ന് അമ്പെയ്ത്ത് മത്സരത്തിനിറങ്ങും. പുരുഷ, വനിതാ വ്യക്തിഗത റാങ്കിംഗ് റൗണ്ട് മത്സരങ്ങളാണ് ആദ്യദിനം നടക്കുന്നത്. 53 രാജ്യങ്ങളിൽനിന്നായി 128…
Read Moreഒളിന്പിക്സിൽ വിവാദം; കളിയടവുകളറിയാൻ “ഡ്രോൺ’ പറത്തി
പാരീസ്: പാരീസ് ഒളിന്പിക്സ് നാളെ തുടങ്ങാനിരിക്കെ വനിതാഫുട്ബോളിൽ ഡ്രോൺ വിവാദം. ന്യൂസിലൻഡ് വനിതാ ഫുട്ബോൾ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയൻ ഫുട്ബോള്‍ ടീം സ്റ്റാഫ് ഡ്രോൺ പറത്തിയതാണു വിവാദമായത്. സംഭവത്തിൽ കാനേഡിയൻ ഒളിന്പിക്സ് കമ്മിറ്റി ന്യൂസിലൻഡിനോട് മാപ്പ് പറഞ്ഞു. തിങ്കളാഴ്ച ന്യൂസീലൻഡ് വനിതാ ഫുട്ബോൾ ടീം സെന്റ് എറ്റിയന്ന ഗ്രൗണ്ടിൽ പരിശീലനം നടത്തുമ്പോഴാണ് ഗ്രൗണ്ടിന് മുകളിലൂടെ ഡ്രോൺ പറത്തിയത്. ആദ്യം അമ്പരന്ന ടീം അംഗങ്ങള്‍ ഒളിഞ്ഞുനോട്ടമാണെന്നു തിരിച്ചറിഞ്ഞതോടെ ഫ്രഞ്ച് പോലീസിൽ പരാതി നൽകകുകയായിരുന്നു. കളിയടവുകളും പരിശീലന രീതിയും മനസിലാക്കാനാണ് ഡ്രോൺ പറത്തിയതെന്ന സംശയമുന്നയിച്ചു. പോലീസ് അന്വേഷണത്തില്‍ ഡ്രോൺ പറത്തിയത് കനേഡിയൻ ഫുട്ബോൾ ടീം സപ്പോര്‍ട്ട് സ്റ്റാഫ് ആണെന്ന് കണ്ടെത്തി. പിന്നാലെ കനേഡിയന്‍ സംഘത്തിലെ രണ്ട് നോണ്‍ അക്രെഡിറ്റഡ് അംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രോണ്‍ പറത്തിയെന്ന് കരുതുന്ന രണ്ട് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെ അടിയന്തരമായി നാട്ടിലേക്ക് തിരിച്ചയയ്ക്കാൻ…
Read More2024 ഒളിന്പിക്സിലെ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്നു കിക്കോഫ്
മുപ്പത്തിമൂന്നാം ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും ഇന്നു മുതൽ മത്സരങ്ങൾക്കു തുടക്കം. ഒളിന്പിക്സ് ഫുട്ബോൾ പോരാട്ടങ്ങൾക്ക് ഇന്നു കിക്കോഫ്. കാൽപ്പന്തുകളിയിലെ ഗ്ലാമർ ടീമായ അർജന്റീന ഇന്നു കളത്തിലുണ്ട്. മൊറോക്കോയാണ് അർജന്റീനയുടെ എതിരാളികൾ. ഹാവിയർ മഷറാനോയുടെ ശിക്ഷണത്തിലാണ് അർജന്റീന എത്തുന്നത്. ഒളിന്പിക്സ് പുരുഷ ഫുട്ബോളിൽ അണ്ടർ 23 കളിക്കാരെയാണ് ടീമുകൾ അണിനിരത്തുന്നതെന്നതും ശ്രദ്ധേയം. 2022 ഫിഫ ലോകകപ്പ് ജേതാവായ ജൂലിയൻ ആൽവരസ്, നിക്കോളാസ് ഒട്ടമെൻഡി എന്നിവർ അർജന്റൈൻ ടീമിനൊപ്പമുണ്ട്. സെന്റ് എറ്റിയനിലെ സ്റ്റേഡിയത്തിലാണ് അർജന്റീന x മൊറോക്കോ പോരാട്ടം. പാരീസ് സെന്റ് ജെർമയ്ന്റെ (പിഎസ്ജി) പാർക് ഡി പ്രിൻസ് സ്റ്റേഡിയത്തിൽ സ്പെയിനും ഉസ്ബക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മത്സരങ്ങൾ. ഫുട്ബോളിനൊപ്പം ഹാൻഡ്ബാൾ, റഗ്ബി, അന്പെയ്ത്ത് മത്സരങ്ങളും ഇന്നു മുതൽ തുടങ്ങും. ചുരുക്കത്തിൽ പാരീസ് ഒളിന്പിക് മൂഡിലേക്ക് മാറി. അതീവ സുരക്ഷ ഒളിന്പിക ഉദ്ഘാടനം…
Read Moreഏഷ്യ കപ്പിൽ ഇന്ത്യ സെമി ഫൈനലിൽ
ധാംബുള്ള: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും ജയം സ്വന്തമാക്കി ഇന്ത്യ സെമിയിൽ. മൂന്നാം മത്സരത്തിൽ ഇന്ത്യ 82 റൺസിന് നേപ്പാളിനെ കീഴടക്കി. സ്കോർ: ഇന്ത്യ 178/3 (20) നേപ്പാൾ 96/9 (20) സീത റാണയാണ് (18) നേപ്പാളിന്റെ ടോപ് സ്കോറർ. ഇന്ത്യക്കു വേണ്ടി ദീപ്തി ശർമ മൂന്നു വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ദാന ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്ഥിരം ക്യാപ്റ്റനായ ഹർമൻപ്രീത് കൗറിനും ഓൾറൗണ്ടർ പൂജ വസ്ത്രാകറിനും വിശ്രമം അനുവദിച്ചാണ് ഇന്ത്യ ക്രീസിലെത്തിയത്. പകരം മലയാളി സ്പിൻ ഓൾറൗണ്ടർ എസ്. സഞ്ജനയും ഓൾറൗണ്ടർ അരുദ്ധതി റെഡിയും പ്ലേയിംഗ് ഇലവനിലെത്തി. ഓപ്പണർമാരായ ഷെഫാലി വർമയും ഡിലൻ ഹേമലതയും ചേർന്ന് 14 ഓവറിൽ 122 റണ്‍സ് അടിച്ചുകൂട്ടിയശേഷമാണ് പിരിഞ്ഞത്. 42 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം 47…
Read Moreഒളിന്പിക്സ് കഴിഞ്ഞ് വിരമിക്കുമെന്ന് ആൻഡി മുറെ
പാരീസ്: 2024 പാരീസ് ഒളിന്പിക്സിനുശേഷം വിരമിക്കുമെന്നറിയിച്ച് ബ്രിട്ടീഷ് ടെന്നീസ് സൂപ്പർ താരം ആൻഡി മുറെ. കരിയറിലെ അവസാന പോരാട്ടമാണ് പാരീസ് ഒളിന്പിക്സ് എന്ന് മുറെ വ്യക്തമാക്കി. പുരുഷ സിംഗിൾസിൽ രണ്ടു തവണ ഒളിന്പിക് സ്വർണം മുറെ നേടിയിട്ടുണ്ട്. 2012 ലണ്ടൻ ഒളിന്പിക്സ് ഫൈനലിൽ റോജർ ഫെഡററിനെയും 2016 റിയൊയിൽ മാർട്ടിൻ ഡെൽ പൊട്രൊയെയും കീഴടക്കിയായിരുന്നു മുറെയുടെ സ്വർണ നേട്ടം.
Read Moreഐപിഎല്ലിലെ അസ്വാരസ്യം കളിക്കളത്തിൽ മാത്രം; കോഹ്ലിയുമായി നല്ല ബന്ധ മെന്ന് ഗൗതം ഗംഭീർ
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതുതായി നിയമിതനായ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, സൂപ്പർ താരം വിരാട് കോഹ്ലിയുമായുള്ളത് നല്ല ബന്ധമാണെന്നു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യൻ പരിശീലകനായശേഷം ശ്രീലങ്കയ്ക്കെതിരായ പരന്പരയ്ക്കു പുറപ്പെടുന്നതിനു മുന്‍പ് നടത്തിയ പത്രസമ്മേളനത്തിലാണ് ഗംഭീർ ഇക്കാര്യമറിയിച്ചത്. ‘വിരാടും ഞാനും മുതിർന്ന രണ്ടാളുകളാണ്. ഞങ്ങൾ തമ്മിൽ ആരോഗ്യകരമായ ബന്ധമാണുള്ളത്. കളിക്കളത്തിൽ തങ്ങളണിയുന്ന ജഴ്സിക്കുവേണ്ടി പോരാടുക എന്നത് എല്ലാവരും ചെയ്യുന്നതാണ്’- ഗംഭീർ പറഞ്ഞു. ഐപിഎല്ലിനിടെ കോഹ്ലിയും ഗംഭീറും തമ്മിലുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ വിശധീകരണം. ക്യാപ്റ്റൻ സൂര്യ ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് ടീമിനെ സൂര്യകുമാർ യാദവ് നയിക്കുന്നതിനെക്കുറിച്ച് ബിസിസിഐ സെലക്ടർ അജിത് അഗാർക്കർ വിശദീകരണം നൽകി. കൂടുതൽ സമയം ടീമിനൊപ്പം ഉണ്ടാകുന്ന കളിക്കാരൻ എന്നതുൾപ്പെടെ പരിഗണിച്ചാണ് സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയതെന്ന് അഗാർക്കർ വ്യക്തമാക്കി. ഹാർദിക് പാണ്ഡ്യയെ തഴഞ്ഞായിരുന്നു സൂര്യകുമാറിനെ ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകനാക്കിയത്. 26 മുതൽ ഇന്ത്യ…
Read Moreഅഭിനവ് ബിന്ദ്രക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി
ന്യൂഡൽഹി: ബീജിംഗ് ഒളിന്പിക്സിലെ സ്വർണ മെഡിൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മിറ്റിയുടെ പരമോന്നത ആദരം. ഐഒസിയുടെ പരമോന്നത ബഹുമതിയായ ഒളിന്പിക് ഓർഡർ ബിന്ദ്രയ്ക്ക് സമ്മാനിക്കും. പാരിസിൽ ചേർന്ന അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ബോർഡിന്റേതാണ് തീരുമാനം. അടുത്ത മാസം പത്താം തീയതി പാരിസിൽ നടക്കുന്ന ഐഒസി സെഷനിൽ പുരസ്കാരം സമ്മാനിക്കും. സുപ്രധാന നേട്ടത്തിന് പിന്നാലെ കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉൾപ്പെടെയുള്ള പ്രമുഖർ അഭിനവ് ബിന്ദ്രയെ അഭിനന്ദിച്ചു. ഒളിന്പിക്സുമായി ബന്ധപ്പെട്ട് ഇപ്പോൾ പാരീസിലാണ് അഭിനവ് ബിന്ദ്ര.
Read More