യുവരാജ് ട്വന്‍റി-20 ലോകകപ്പ് അംബാസഡർ

ന്യൂഡൽഹി: ഐസിസി 2024 പുരുഷ ട്വന്‍റി-20 ലോകപ്പ് ക്രിക്കറ്റിന്‍റെ അംബാസഡറായി ഇന്ത്യൻ മുൻ താരം യുവരാജ് സിംഗിനെ തെരഞ്ഞെടുത്തു. ലോകകപ്പ് തുടങ്ങാൻ 36 ദിവസം ശേഷിക്കേയാണ് 2007 ലോകകപ്പിൽ ഒരു ഓവറിൽ ആറ് സിക്സ് അടിച്ച് ചരിത്രം കുറിച്ച യുവരാജിനെ അംബാസഡറാക്കിയത്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ, എട്ട് തവണ ഒളിന്പിക്സ് സ്വർണ മെഡൽ ജേതാവുമായ ജമൈക്കൻ ഇതിഹാസ അത്‌ലറ്റ് ഉസൈൻ ബോൾട്ട് എന്നിവരും 2024 ലോകകപ്പിന്‍റെ അംബാസഡർമാരായുണ്ട്. ജൂണ്‍ ഒന്നിനു തുടങ്ങി 29നാണ് ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്നത്. ടെക്സസിലെ ഗ്രാൻഡ് പ്രെയറി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

Read More

ഐപിഎൽ ചരിത്രത്തിൽ റിക്കാർഡ് അടി; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തോൽവി

കോൽക്കത്ത: ഇംഗ്ലീഷ് ബാറ്ററിന്‍റെ സെഞ്ചുറി പ്രത്യാക്രമണത്തിൽ വീണ്ടും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തോൽവി. രാജസ്ഥാനെതിരേ ജോസ് ബട്‌ലറിന്‍റെ സെഞ്ചുറിയിൽ പരാജയപ്പെട്ട കെകെആർ പഞ്ചാബ് കിംഗ്സിനെതിരേ ജോണി ബെയർസ്റ്റോയുടെ (48 പന്തിൽ 108 നോട്ടൗട്ട്) ഇന്നിംഗ്സിനു മുന്നിലും തല കുനിച്ചു. അതോടെ ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സ് എട്ട് വിക്കറ്റിന് കോൽക്കത്തയെ കീഴടക്കി. സ്കോർ: കോൽക്കത്ത 261/6 (20). പഞ്ചാബ് 262/2 (18.4). ട്വന്‍റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ് ആണ് പഞ്ചാബ് നടത്തിയത്. കെകെആർ സ്വപ്നങ്ങൾ തല്ലിത്തകർത്ത് ബെയർസ്റ്റോയ്ക്ക് ഒപ്പം ശശാങ്ക് സിംഗും (28 പന്തിൽ 68 നോട്ടൗട്ട് ) പുറത്താകാതെ നിന്നു. ഓപ്പണർ പ്രഭ്സിംറൻ സിംഗ് ആയിരുന്നു (20 പന്തിൽ 54) പഞ്ചാബിന്‍റെ പ്രത്യാക്രമണത്തിന് തുടക്കമിട്ടത്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഫിൽ സാൽട്ടും സുനിൽ നരെയ്നും ക്രീസിൽ തല്ലിത്തകർത്ത്…

Read More

ചരിത്രനേട്ടങ്ങൾ സമ്മാനിച്ച് ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു

  കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരളത്തിന്‍റെ ഏകസാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ചരിത്ര നേട്ടങ്ങൾ നിരവധി സമ്മാനിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടു. വുകോമനോവിച്ചുമായി പരസ്പരധാരണയാൽ വഴിപിരിഞ്ഞതായി കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. ഐഎസ്എല്ലിൽ 2023-24 സീസണിൽ സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് വുകോമനോവിച്ചുമായി ബ്ലാസ്റ്റേഴ്സ് വഴിപിരിഞ്ഞത്. 2025വരെ കരാർ നിലനിൽക്കേയാണ് ഇവാൻ വുകോമനോവിച്ചുമായുള്ള ബന്ധം ബ്ലാസ്റ്റേഴ്സ് വേർപെടുത്തിയത് എന്നതാണ് ശ്രദ്ധേയം. മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്സിനെ ഒരു കിരീടത്തിൽപോലും എത്തിക്കാൻ ഇവാനു സാധിക്കാത്തതാണ് തീരുമാനത്തിനു പിന്നിൽ. 2023-24 സീസണിൽ ഒരുഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്നു. പിന്നീട് നിരന്തരം തോൽവി വഴങ്ങി ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. വുകോമനോവിച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സ് മത്സരം: 76ജയം: 33സമനില: 14തോൽവി: 29വഴങ്ങിയ ഗോൾ: 105അടിച്ച ഗോൾ: 115ഗോൾ…

Read More

ഐസിസി ലോകകപ്പ് ട്വന്‍റി-20 ക്രിക്കറ്റ്; ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനം ആർക്ക്?

ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് കൊടുന്പിരിക്കൊണ്ടിരിക്കുന്ന ഈ സമയത്തിനിടെ മറ്റൊരു ചർച്ച പിന്നാന്പുറത്ത് നടക്കുന്നുണ്ട്. ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പ്. മലയാളികൾക്കും രാജസ്ഥാൻ റോയൽസ് ആരാധകർക്കും അറിയേണ്ടത് ഒന്നു മാത്രം, സഞ്ജു സാംസണിന് ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടംലഭിക്കുമോ? സഞ്ജു ടീമിൽ ഉൾപ്പെടുന്നതിനായുള്ള കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ. ബിസിസിഐ മുഖ്യ സെലക്ടർ അജിത് അഗാർക്കറും ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയും വരുംദിനങ്ങളിൽ കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽവച്ചായിരിക്കും ഈ കൂടിക്കാഴ്ച. 28ന് നടക്കാനിരിക്കുന്ന ഡൽഹി x മുംബൈ ഐപിഎൽ മത്സരത്തിനുശേഷമായിരിക്കും രോഹിത് – അഗാർക്കർ കൂടിക്കാഴ്ച. മേയ് ഒന്നാണ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. പന്ത് ഉറപ്പിച്ചു ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഋഷ് പന്ത് സ്ഥാനം ഉറപ്പിച്ചെന്ന നിരീക്ഷണം നടത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിന് എതിരേ 43…

Read More

എവർട്ടണിൽ ലിവർപൂൾ ഞെട്ടി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീട പോരാട്ട രംഗത്തുള്ള ലിവർപൂളിന് അപ്രതീക്ഷിത തോൽവി.എവേ പോരാട്ടത്തിൽ എവർട്ടണ്‍ 2-0ന് ലിവർപൂളിനെ കീഴടക്കി. 2010നുശേഷം എവർട്ടണ്‍ സ്വന്തം തട്ടകത്തിൽ ലിവർപൂളിനെ കീഴടക്കുന്നത് ഇതാദ്യമാണ്. അന്നും 2-0നായിരുന്നു എവർട്ടണിന്‍റെ ജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് 4-2ന് ഷെഫീൽഡ് യുണൈറ്റഡിനെ കീഴടക്കി. ക്രിസ്റ്റൽ പാലസ് ഹോം മത്സരത്തിൽ 2-0ന് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു. 34 മത്സരങ്ങളിൽനിന്ന് 74 പോയിന്‍റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്താണ്. 32 മത്സരങ്ങളിൽ 73 പോയിന്‍റുള്ള മാഞ്ചസ്റ്റർ സിറ്റി മൂന്നാമതും 34 മത്സരങ്ങളിൽ 77 പോയിന്‍റുള്ള ആഴ്സണൽ ഒന്നാമതുമാണ്.

Read More

ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം

ഹൈദരാബാദ്: തുടർച്ചയായ ആറ് തോൽവിക്കു ശേഷം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയ മധുരം. ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് സീസൺ 17ലെ തുടർ തോൽവിയുടെ കയ്പ്പുനീരിൽ നിന്ന് മുക്തമായി ആസിബി 35 റൺസിന്‍റെ ജയമാഘോഷിച്ചു. സീസണിലെ കൂറ്റനടിക്കാരെന്ന പേരെടുത്ത സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് ആർസിബി തോൽപ്പിച്ചത്. ഈ ജയത്തോടെ പ്ലേ ഓഫ് വിദൂര സാധ്യത മങ്ങാതെ കാക്കാനും ആർസിബിക്കു സാധിച്ചു. സ്കോർ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 206/7 (20). സൺറൈസേഴ്സ് ഹൈദരാബാദ് 171/8 (20). സീസണിൽ മൂന്ന് തവണ 260ൽ കൂടുതൽ റൺസ് നേടിയ സൺറൈസേഴ്സിനെ ആർസിബി എറിഞ്ഞൊതുക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി കാമറൂൺ ഗ്രീൻ, കരൺ ശർമ, സപ്നം സിംഗ് എന്നിവർ ആർസിബി ബൗളിംഗ് ആക്രമണത്തിനു നേതൃത്വം നൽകി. ഷഹ്ബാസ് അഹമ്മദ് (40 നോട്ടൗട്ട് ), പാറ്റ് കമ്മിൻസ് (31), അഭിഷേക് ശർമ (31) എന്നിവരാണ് ഹൈദരാബാദിന്‍റെ…

Read More

യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ

യൂറോപ്പിന്‍റെ ഫുട്ബോൾ കിരീടം ആർക്കെന്ന് നിശ്ചയിക്കുന്ന പോരാട്ടത്തിന്‍റെ കിക്കോഫ് ഇന്നേക്ക് 50-ാം ദിനം നടക്കും. 2024 യൂറോ കപ്പ് ഫുട്ബോളിന് ജൂണ്‍ 14ന് പന്തുരുളും. ജൂലൈ 14വരെ നീളുന്ന 17-ാം യൂറോ കപ്പ് പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുന്നത് ജർമനിയാണ്. യുണൈറ്റഡ് ബൈ ഫുട്ബോൾ എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. ആതിഥേയർ അടക്കം 24 ടീമുകൾ 10 നഗരങ്ങളിലായുള്ള സ്റ്റേഡിയങ്ങളിൽ പോരടിക്കും. ഇറ്റലിയാണ് നിലവിലെ ചാന്പ്യന്മാർ. 2020 യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയായിരുന്നു ഇറ്റലി കപ്പുയർത്തിയത്. ജോർജിയൻ അരങ്ങേറ്റം യൂറോ കപ്പിൽ ഇത്തവണ കന്നിക്കാരായെത്തുന്നത് ജോർജിയയാണ്. പ്ലേ ഓഫിലൂടെയാണ് ജോർജിയ യൂറോ പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കിയത്. പ്ലേ ഓഫിൽ ഗ്രീസിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ജോർജിയ കീഴടക്കുകയായിരുന്നു. സ്ലോവേനിയ, അൽബേനിയ ടീമുകളുടെ രണ്ടാം വരവാണ് 2024 യൂറോയിലേത്. 2016ലാണ് അൽബേനിയ ആദ്യമായും അവസാനമായും യൂറോ കളിച്ചത്. സ്ലോവേനിയ…

Read More

കാൽമുട്ടിന് പരിക്ക് ; ശ്രീശങ്കറിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞു

ദോഹ: ഇന്ത്യയുടെ മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കറിന്‍റെ കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പരിശീലനത്തിനിടെ ഇടത് കാൽമുട്ടിനു പരിക്കേറ്റതോടെ ജൂലൈ-ഓഗസ്റ്റിൽ നടക്കുന്ന പാരീസ് ഒളിന്പിക്സിൽനിന്ന് ശ്രീശങ്കർ പുറത്തായിരുന്നു. ദോഹയിൽവച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ശ്രീശങ്കർ സോഷ്യൽമീഡിയയിൽ കുറിച്ചു. 2023 ഏഷ്യൻ ചാന്പ്യൻഷിപ്പിൽ 8.37 മീറ്റർ ക്ലിയർ ചെയ്ത് വെള്ളി നേടിയതോടെയാണ് ശ്രീശങ്കറിന് ഒളിന്പിക് ടിക്കറ്റ് ലഭിച്ചത്. 8.27 മീറ്ററാണ് ഒളിന്പിക് യോഗ്യതാ മാർക്ക്. 2020 ടോക്കിയോ ഒളിന്പിക്സിൽ ശ്രീശങ്കർ പങ്കെടുത്തിരുന്നു.

Read More

ഐ.പി.എൽ; സെഞ്ചുറിക്ക് ഫുൾ മാർക്ക്

ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ സെഞ്ചുറികളുടെ റിക്കാർഡ് ഈ സീസണിൽ പിറക്കുമോ? പിറക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നുവേണം ഇതുവരെയുള്ള കാര്യങ്ങളിൽനിന്ന് ഊഹിക്കാൻ. കാരണം, സീസണിൽ ഫൈനൽ അടക്കം ആകെയുള്ള 74 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സ് x ലക്നോ സൂപ്പർ ജയ്ന്‍റ്സ് വരെയുള്ള 39 മത്സരങ്ങൾ പൂർത്തിയായപ്പോൾ പിറന്നത് ഒന്പത് സെഞ്ചുറികൾ. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിലെ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് അതോടെ 2024 എത്തി. 2022ൽ എട്ട് സെഞ്ചുറി പിറന്നതായിരുന്നു ഈ കണക്കിൽ ഇതുവരെ രണ്ടാം സ്ഥാനത്ത്. ചെന്നൈയുടെ ഋതുരാജ് ഗെയ്ക്‌വാദ് (60 പന്തിൽ 108 നോട്ടൗട്ട്), ലക്നോയുടെ മാർക്കസ് സ്റ്റോയിൻസ് (63 പന്തിൽ 124 നോട്ടൗട്ട്) എന്നിങ്ങനെ രണ്ട് സെഞ്ചുറിയാണ് സീസണിലെ 39-ാം മത്സരത്തിൽ പിറന്നത്. ഈ സീസണിൽ ഒരു മത്സരത്തിൽ രണ്ട് സെഞ്ചുറി പിറക്കുന്നത് ഇത് മൂന്നാം തവണയാണ്.…

Read More

ഐപിഎല്ലിൽ 200 വിക്കറ്റെന്ന ചരിത്ര നേട്ടവുമായി യുസ്‌വേന്ദ്ര ചാഹൽ

ജയ്പുർ: ഐപിഎൽ ട്വന്‍റി20 ക്രിക്കറ്റിലെ രാജസ്ഥാനം വിട്ടു കളയാതെ രാജസ്ഥാൻ റോയൽസ്. ഹോം മത്സരത്തിൽ രാജസ്ഥാൻ ഒമ്പത്‌ വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. സ്കോർ: മുംബൈ ഇന്ത്യൻസ് 179/9 (20). രാജസ്ഥാൻ റോയൽസ് 183/1 (18.4). ജോസ് ബട് ലറിന്‍റെ (25 പന്തിൽ 35) വിക്കറ്റ് മാത്രമാണ് ആതിഥേയർക്ക് ചേസിംഗിടെ നഷ്ടപ്പെട്ടത്. സീസണിൽ ആദ്യമായി മിന്നും ബാറ്റിംഗുമായി യശസ്വി ജയ്സ്വാൾ കളം നിറഞ്ഞു. സെഞ്ചുറി നേടിയ ജയ്സ്വാളിന് (60 പന്തിൽ 104) ഒപ്പം സഞ്ജു സാംസണും (28 പന്തിൽ 38) പുറത്താകാതെ നിന്നു. രാജസ്ഥാൻ റോയൽസ് പേസർ സന്ദീപ് ശർമയുടെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു മുംബൈ ഇന്നിംഗ്സിലെ ഹൈലൈറ്റ്. നാല് ഓവറിൽ 18 റണ്‍സ് വഴങ്ങിയ സന്ദീപ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഇഷാൻ കിഷൻ (0), സൂര്യകുമാർ യാദവ് (10), തിലക് വർമ (65), ടിം ഡേവിഡ്…

Read More