ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു ടെന്നീസ് മെഡൽ. പുരുഷ ഡബിൾസ് ടെന്നീസിൽ സാകേത് മൈനേനി-രാംകുമാർ രാമനാഥൻ സംഘമാണ് വെള്ളി നേടിയത്. ചൈനീസ് തായ്പേയിയുടെ സു യു സിയോ-ജാസണ്‍ യംഗ് സഖ്യത്തോട് ഇന്ത്യൻ കൂട്ടുകെട്ട് ഫൈനലിൽ പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ ടീമിന്റെ തോൽവി. സ്കോർ: 6-4, 6-4. ടെന്നീസ് മിക്സഡ് ഡബിൾസിലും ഇന്ത്യ മെഡലുറപ്പിച്ചു. ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-റുതുജ ഭോസ്ലെ സഖ്യം ഫൈനലിലെത്തി. സെമിയിൽ ടൂർണമെന്റിലെ മൂന്നാം സീഡായ ചൈനീസ് തായ്പേയിയുടെ സു യു സിയോ-ചാൻ ഹാവോ ചിങ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് രണ്ടാം സീഡായ ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണ-റുതുജ സഖ്യത്തിന്റെ വിജയം. സ്കോർ: 6-1, 3-6, 10-4. ചൈനീസ് തായ്പേയിയുടെ സുങ് ഹോ ഹുവാങ്-എൻ ഷുവോ ലിയാങ് സഖ്യമാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഏഷ്യൻ ഗെയിംസ് ടെന്നീസ് ചരിത്രത്തിൽ…
Read MoreCategory: Sports
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നിലയ്ക്കാത്ത മെഡൽ മുഴക്കം; പട്ടികയിൽ നാലാം സ്ഥാനത്ത്
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇന്ത്യക്കു നിലയ്ക്കാത്ത മെഡൽ മുഴക്കം. ഇന്നലെ ഷൂട്ടിംഗ് റേഞ്ചിൽനിന്നു രണ്ടു സ്വർണവും മൂന്നു വെള്ളിയും ഇന്ത്യൻ അക്കൗണ്ടിലെത്തി. വനിതാ 10 മീറ്റർ എയർ പിസ്റ്റളിൽ പതിനേഴുകാരി പലക്ക് ഗുലിയയും പുരുഷ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിലുമായിരുന്നു സ്വർണം എത്തിയത്. പലക്ക് ഗുലിയ 242.1 പോയിന്റ് നേടി ഏഷ്യൻ ഗെയിംസ് റിക്കാർഡോടെയാണ് സ്വർണം നേടിയതെങ്കിൽ പുരുഷ ടീം ലോക റിക്കാർഡ് കുറിച്ചാണ് തങ്കം കഴുത്തിലണിഞ്ഞത്. ഐശ്വരി പ്രതാപ് സിംഗ് തോമർ (591), സ്വപ്നിൽ കുശാലെ (591), അഖിൽ ഷെറാൻ (587) എന്നിവരാണ് 1769 പോയിന്റോടെ ലോക റിക്കാർഡ് കുറിച്ച പുരുഷ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീമിലെ താരങ്ങൾ. 2022 കാറ്റ് ചാന്പ്യൻഷിപ്പിൽ അമേരിക്ക സ്ഥാപിച്ച റിക്കാർഡ് ഇതോടെ പഴങ്കഥയായി. ആതിഥേയരായ ചൈനയ്ക്കാണ് (1763) ഈയിനത്തിൽ…
Read Moreഏഷ്യൻ ഗെയിംസിൽ വെള്ളിനേട്ടം; വീട്ടിലേക്ക് മടങ്ങാനാവാതെ മണിപ്പുരിന്റെ പുത്രി
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന താരങ്ങൾ സ്വന്തം വീട്ടിലേക്കും നാട്ടിലേക്കും എത്രയും വേഗം എത്താനാണ് ആഗ്രഹിക്കുക. ഏഷ്യൻ ഗെയിംസ് എന്നല്ല, രാജ്യത്തിനു വേണ്ടി മെഡൽ നേടുന്ന ഏതൊരു താരത്തിന്റെയും ആഗ്രഹം അതുതന്നെ. എന്നാൽ, ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയിട്ടും ആ മെഡലുമായി എന്ന് വീട്ടിലും നാട്ടിലുമെത്താമെന്നു തീർച്ചയില്ലാത്ത ഒരു താരം ഇന്ത്യൻ സംഘത്തിലുണ്ട്. വനിതാ 60 കിലോഗ്രാം സൻഡ വുഷുവിൽ വെള്ളി നേടിയ നഓറം റോഷിബിന ദേവിയാണ് ഈ ദുരവസ്ഥയിലുള്ളത്. മണിപ്പുരിലെ ബിഷ്ണുപുർ ജില്ലക്കാരിയാണ് റോഷിബിന ദേവി. കലാപ കലുഷിത അന്തരീക്ഷമായതിനാലാണ് റോഷിബിന ദേവിക്ക് എന്ന് സ്വന്തം വീട്ടിലേക്കു മടങ്ങിയെത്താൻ സാധിക്കും എന്ന് വ്യക്തതയില്ലാത്തത്. മണിപ്പുരിൽ ദുരതമനുഭവിക്കുന്ന ആളുകൾക്ക് ഈ മെഡൽ സമർപ്പിക്കുന്നു. ഞങ്ങൾക്ക് എന്തു സംഭവിക്കുമെന്ന് അറിയില്ല. എല്ലാവരും ഭയത്തിലാണ്. എല്ലാം അഗ്നിക്കിരയാക്കപ്പെടുന്നതു കണ്ടിരിക്കുക അസഹനീയമാണ് – റോഷിബിന ദേവി ഏഷ്യൻ ഗെയിംസ് വെള്ളി…
Read Moreഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം; ബട്ടർ ഫ്ലൈയിൽ മലയാളിതാരം സജൻ ഫൈനലിൽ
ഹാങ്ഝൗ: ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനം ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ടീം ഇനത്തിലാണ് സ്വര്‍ണ മെഡല്‍ നേട്ടം. ഐശ്വരി പ്രതാപ് സിംഗ് തോമര്‍ (591), സ്വപ്നില്‍ കുസാലെ (591), അഖില്‍ ഷിയോറന് (587) എന്നിവരടങ്ങുന്ന ടീമാണ് സുവര്ണനേട്ടംകെെവരിച്ചത്. ചൈനയെ ആറു പോയിന്റുകള്‍ക്ക് പിന്നിലാക്കിയാണ് നേട്ടം. ഐശ്വരി പ്രതാപ് സിംഗ് തോമറും സ്വപ്നില്‍ കുസാലെയും ഈ ഇനത്തില്‍ വ്യക്തിഗത ഫൈനലില്‍ ഇടംനേടി. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണ്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യന്‍ ഷൂട്ടര്‍ പാലക്കും ഇഷ സിംഗും യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ വനിതാ ഷൂട്ടര്‍മാര്‍ വെള്ളി നേടി. വനിതാ ടീം – പാലക്, ഇഷ സിംഗ്, ടി.എസ്. ദിവ്യ.…
Read Moreഅതിവേഗ സെഞ്ചുറി, അർധസെഞ്ചുറി, ഉയർന്ന സ്കോർ; ലോകക്രിക്കറ്റിലെ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് നേപ്പാൾ
ഹാങ്ഝൗ: ലോകക്രിക്കറ്റിലെ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് നേപ്പാൾ. ട്വന്റി-20യിലെ അതിവേഗ സെഞ്ചുറി, അതിവേഗ അർധസെഞ്ചുറി, ഉയർന്ന സ്കോർ എന്നീ റിക്കാർഡുകളെല്ലാം മംഗോളിയയ്ക്കെതിരായ ഏഷ്യൻ ഗെയിംസ് മത്സരത്തിൽ നേപ്പാൾ തകർത്തെറിഞ്ഞു. ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 314 റണ്‍സ്. മറുപടി ബാറ്റിംഗിൽ മംഗോളിയ 13.1 ഓവറിൽ 41 റണ്‍സിനു പുറത്തായി. ഒരാൾ മാത്രമാണു മംഗോളിയൻ നിരയിൽ രണ്ടക്കം കടന്നത്. നേപ്പാളിന്റെ വിജയം 273 റണ്‍സിന്.കുശാൽ മല്ല- ദീപേന്ദ്ര സിംഗ് എയ്രി കൂട്ടുകെട്ടാണ് നേപ്പാളിനെ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറിലെത്തിച്ചത്. 50 പന്ത് നേരിട്ട പത്തൊന്പതുകാരൻ മല്ല 12 സിക്സും എട്ട് ഫോറും ഉൾപ്പെടെ 137 റണ്‍സ് നേടി. 34 പന്തിൽനിന്നു സെഞ്ചുറിനേട്ടം പൂർത്തിയാക്കിയ മല്ല, ട്വന്റി-20യിലെ വേഗമേറിയ സെഞ്ചുറിയെന്ന റിക്കാർഡും പേരിലാക്കി. ഇന്ത്യൻ നായകൻ രോഹിത് ശർമ, ദക്ഷിണാഫ്രിക്കൻ…
Read Moreഅരികെ ചരിത്രം; വുഷുവിൽ ചരിത്ര സ്വർണം തേടി റോഷിബിന ദേവി
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ ചരിത്ര മെഡലിനായി ഇന്ത്യയുടെ റോഷിബിന ദേവി ഇന്ന് കളത്തിൽ. വനിതാ 60 കിലോഗ്രാം സൻഡ വുഷു പോരാട്ടത്തിൽ റോഷിബിന ഫൈനലിൽ പ്രവേശിച്ചു. ഇതോടെ വുഷുവിൽനിന്ന് ഇന്ത്യ ചുരുങ്ങിയതു വെള്ളി മെഡൽ ഉറപ്പിച്ചു. ഇന്നു നടക്കുന്ന ഫൈനലിൽ ജയിച്ചാൽ റോഷിബിന ചരിത്രത്താളിൽ ഇടംനേടും. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ വുഷുവിലൂടെ ഇന്ത്യ നേടുന്ന ആദ്യ സ്വർണം എന്ന ചരിത്രമാണ് റോഷിബിനയെ കാത്തിരിക്കുന്നത്. 2018 ഏഷ്യൻ ഗെയിംസിൽ സെമിയിൽ പ്രവേശിച്ചതിലൂടെ റോഷിബിന വെങ്കലം നേടിയിരുന്നു. വിയറ്റ്നാമിന്റെ തി തു തുയിയെ 2-0നു തകർത്തായിരുന്നു റോഷിബിന ഫൈനലിലേക്കു മുന്നേറിയത്. രണ്ടു മിനിറ്റ് വീതമുള്ള രണ്ടു റൗണ്ട് മാത്രമേ സെമിയിൽ വെന്നിക്കൊടിപാറിക്കാൻ ഇന്ത്യൻ താരത്തിനു വേണ്ടിവന്നുള്ളൂ. ചൈനയുടെ വു ഷിയാവെയ് ആണു ഫൈനലിൽ റോഷിബിനയുടെ എതിരാളി.2010 ഏഷ്യൻ ഗെയിംസിലാണ് വുഷുവിൽ ഇതിനു മുന്‍പ് ഒരു ഇന്ത്യൻ താരം ഫൈനലിൽ പ്രവേശിച്ചത്.…
Read Moreഅഞ്ചാം ദിവസം ആറാം സ്വർണ നേട്ടം; ഏഷ്യൻ ഗെയിംസ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയ്ക്ക് സ്വർണം
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. ഏഷ്യൻ കായിക മേളയുടെ അഞ്ചാം ദിവസം ആറാം സ്വർണ നേട്ടവുമായാണ് ഇന്ത്യ കുതിക്കുന്നത്. 10m എയർ പിസ്റ്റളിൽ ഇന്ത്യൻ പുരുഷ ടീമാണ് സ്വർണം നേടിയത്.. സരബ്ജോത് സിങ്, അർജുൻ ചീമ, ശിവ നർവാൽ എന്നിവരാണ് സ്വർണം കരസ്ഥമാക്കിയത്. 1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ഇന്ത്യയ്ക്ക് 24 മെഡലുകൾ ആകെ സ്വന്തമാക്കാൻ സാധിച്ചു. ആറ് സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി. മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി ലഭിച്ചു.
Read Moreചമീരയ്ക്കും ഹസരംഗയ്ക്കും ലോകകപ്പ് നഷ്ടമാവും
കൊളംബോ: ലോകകപ്പിനൊരുങ്ങുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് വന്‍ തിരിച്ചടി സമ്മാനിച്ച് സൂപ്പര്‍ സ്പിന്നര്‍ വാനിന്ദു ഹസരംഗയും പേസര്‍ ദുഷ്മന്ത ചമീരയും പരിക്കേറ്റ് ടീമിനു പുറത്ത്. തുടയിലെ പേശികള്‍ക്കേറ്റ പരിക്കാണ് ഹസരംഗയ്ക്ക് വിനയായത്. ചമീരയുടെ തോളിലെ പേശികള്‍ക്കാണ് പരിക്ക്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ വച്ചു നടന്ന ട്വന്റി20 ലോകകപ്പും ചമീരയ്ക്ക് പരിക്കുമൂലം നഷ്ടമായിരുന്നു. ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിന്റെ തുറുപ്പുചീട്ടായി കരുതി വച്ചിരുന്ന ഹസരംഗയുടെ അഭാവം ടീമിന് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. ഐപിഎല്ലിലടക്കം കളിച്ച് ഇന്ത്യയില്‍ മികച്ച മത്സരപരിചയമുള്ള ഹസരംഗയുടെ ചിറകിലേറിയാണ് ശ്രീലങ്ക ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ വിജയിച്ചു കയറിയത്. നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഏകദേശം മൂന്നു മാസത്തോളം താരത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. സംശയങ്ങൾക്ക് വിട നൽകി ദാസുന്‍ ഷനക തന്നെ ലോകകപ്പില്‍ ലങ്കന്‍ ടീമിനെ നയിക്കും. ഏഷ്യാക്കപ്പ് ഫൈനലിലെ നാണംകെട്ട തോല്‍വിയെത്തുടര്‍ന്ന് ഷനക ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുമെന്ന്…
Read Moreതമീം ഇഖ്ബാൽ ഔട്ട്; ബംഗ്ലാദേശിന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
ധാക്ക: ഇന്ത്യയില്‍ നടക്കുന്ന 2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ തമീം ഇഖ്ബാലിനെ ബംഗ്ലാദേശ് ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി. പുറത്തേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനാണ് ടീമിനെ നയിക്കുന്നത്. നേരത്തേ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ടീമിലേക്ക് മടങ്ങിവന്ന താരമാണ് തമീം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടല്‍ മൂലമാണ് താരം വിരമിക്കല്‍ പിന്‍വലിച്ചത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ താരം 44 റണ്‍സെടുത്തിരുന്നു. എന്നാല്‍ പുറത്ത് പരിക്കേറ്റതിനാല്‍ ഏഷ്യാകപ്പ് നഷ്ടമായി. Introducing the men in Green and Red for the World Cup. 🇧🇩🏏#BCB | #Cricket | #CWC23 pic.twitter.com/dVy9s4FijA — Bangladesh Cricket (@BCBtigers) September 26, 2023 പൂര്‍ണമായി ശാരീരികക്ഷമത വീണ്ടെടുക്കാത്ത താരങ്ങളെ…
Read Moreസ്വർണക്കൊയ്ത്ത്; ഏഷ്യൻ ഗെയിംസ്; വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യക്ക് സ്വർണം. മനു ഭക്കർ, ഇഷ സിങ്, റിഥം സാങ്വാൻ എന്നിവർക്കാണ് സ്വർണം. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ നാലാം സ്വർണമാണ് ഇത്. ഇന്ത്യയ്ക്ക് നാല് സ്വർണത്തോടെ ഇതുവരെ 16 മെഡലുകളായി. മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത് തുടരുന്നു. ചൈനയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഇന്ത്യൻ സംഘം വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു. അഷി ചൗസ്കി, സിഫ്റ്റ് കൗർ സമ്ര, മാനിനി കൗശിക് എന്നിവർക്കാണ് മെഡൽ നേട്ടം. 1764 പോയിന്റോടെയാണ് ഇന്ത്യൻ സംഘത്തിന് വെള്ളി മെഡൽ ലഭിച്ചത്. അഷി ചൗസ്കിയും സിഫ്റ്റ് കൗർ സമ്രയും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചു.
Read More