പച്ചപ്പില്‍ അട്ടിമറി

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്‍റെ 2025 പതിപ്പിന് അട്ടിമറിയോടെ തുടക്കം. ഏക പുല്‍കോര്‍ട്ട് ഗ്രാന്‍സ്‌ലാമായ വിംബിള്‍ഡണില്‍ പുരുഷ സിംഗിള്‍സിന്‍റെ ആദ്യ റൗണ്ടില്‍ ഒമ്പതാം സീഡായ റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് പുറത്ത്. ഫ്രാന്‍സിന്‍റെ സീഡില്ലാത്ത ബെഞ്ചമിന്‍ ബോന്‍സിയോടാണ് 2021 യുഎസ് ഓപ്പണ്‍ ജേതാവായ മെദ്‌വദേവ് പരാജയപ്പെട്ടത്. സ്‌കോര്‍: 7-6 (7-2), 3-6, 7-6 (7-3), 6-2. പുരുഷ സിംഗിള്‍സില്‍ 20-ാം സീഡായ ഓസ്‌ട്രേലിയയുടെ അലക്‌സി പോപ്പിരിന്‍, 24-ാം സീഡ് ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് എന്നിവരും ആദ്യ റൗണ്ടിനപ്പുറം കടന്നില്ല. പരിക്കിനെത്തുടര്‍ന്ന് സിറ്റ്‌സിപാസ് റിട്ടയര്‍ ചെയ്യുകയായിരുന്നു. ഫ്രഞ്ച് താരം വാലന്‍റൈന്‍ റോയറിനോട് 6-3, 6-2നു പിന്നില്‍ നില്‍ക്കവേയാണ് സിറ്റ്‌സിപാസ് റിട്ടയര്‍ ചെയ്തത്. ബ്രിട്ടീഷ് താരം ആര്‍തര്‍ ഫെറിയോട് 6-4, 6-1, 4-6, 6-4നാണ് അലക്‌സി പോപ്പിരിന്‍റെ ആദ്യ റൗണ്ട് തോല്‍വി. ഓസ്‌ട്രേലിയയുടെ ജോര്‍ദാന്‍ തോംപ്‌സണ്‍, അമേരിക്കയുടെ ലേണര്‍ ടിയാന്‍, ഫ്രാന്‍സെസ് ടിയാഫോ,…

Read More

ആയുഷിന് സ്വർണം

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വേൾഡ് ടൂർ ബാഡ്മിന്‍റൻ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ആയുഷ് ഷെട്ടി. ഈ സീസണിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ആദ്യ കിരീടം. കർണായക സ്വദേശിയായ ആയുഷിന്‍റെ കന്നിക്കിരീടമാണ്. 2023ൽ ലക്ഷ്യസെൻ കാനഡ ഒപ്പണിൽ വിജയിച്ചതിനുശേഷം പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ആയുഷ്. ഫൈനലിൽ 34-ാം റാങ്കുകാരനായ ആയുഷ് 21-18, 21-13നു കനേഡിയൻ താരം ബ്രിയാൻ യാങിനെ പരാജയപ്പെടുത്തിയാണ് ട്രോഫി സ്വന്തമാക്കിയത്. മത്സരം 47 മിനിറ്റ് നീണ്ടുനിന്നു. 2023ലെ ലോക ജൂണിയർ ചാന്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ ആയുഷ് സെമിഫൈനലിൽ ലോക ആറാം നന്പർ താരം ചൗടിയെൻ ചെന്നിനെ അട്ടിമറിച്ചാണ് ഫൈനലിൽ കടന്നത്. തൻവി ശർമ രണ്ടാമത് വനിത സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ 16കാരി തൻവി ശർമ ഫൈനലിൽ പരാജയപ്പെട്ടു. ടോപ് സീഡും ഹോം ഫേവറിറ്റുമായ ബീവെൻ സാംഗിനോട്…

Read More

ബയേണ്‍ Vs പിഎസ്ജി

മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ മാസ് പോരാട്ടം. യുവേഫ 2024-25 ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്‍റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ജര്‍മന്‍ ബുണ്ടസ് ലിഗ കിരീടാവകാശികളായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 9.30നാണ് പിഎസ്ജി x ബയേണ്‍ മ്യൂണിക് സൂപ്പര്‍ ഡ്യൂപ്പര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. മെസിയെ നിശബ്ദമാക്കി പിഎസ്ജി മുന്‍താരം ലയണല്‍ മെസിയെ കളത്തില്‍ നിശബ്ദമാക്കി പ്രീക്വാര്‍ട്ടറിൽ പിഎസ്ജിയുടെ മിന്നല്‍ പ്രകടനം. മെസിക്ക് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതിരുന്നപ്പോള്‍ 4-0ന്‍റെ ജയവുമായി പിഎസ്ജി ക്വാര്‍ട്ടറില്‍. പിഎസ്ജിയില്‍ ആയിരുന്നപ്പോള്‍ ക്ലബ്ബിന്‍റെ ആരാധകര്‍ കൂവിക്കളിയാക്കിയതിനുള്ള മറുപടി ലയണല്‍ മെസിയില്‍നിന്നുണ്ടാകുമെന്ന വിശ്വാസം അസ്ഥാനത്തായി. വെറും 33 ശതമാനം മാത്രമായിരുന്നു ഇന്‍റര്‍ മയാമിയുടെ നിയന്ത്രണത്തില്‍ പന്ത് ഉണ്ടായിരുന്നത്. പിഎസ്ജി 19 ഷോട്ടുകള്‍ തൊടുത്തതില്‍ ഒമ്പത് എണ്ണം ഓൺ‍ ടാര്‍ഗറ്റ് ആയിരുന്നു. വെറും എട്ട്…

Read More

ജയ്‌സ്വാളിനെ പുറത്താക്കി!

ലീഡ്‌സ് ടെസ്റ്റില്‍ നാല് ക്യാച്ച് നഷ്ടപ്പെടുത്തി, തോല്‍വിയുടെ മുഖ്യകാരണക്കാരനായ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ സ്ലിപ്പ് ഫീല്‍ഡില്‍നിന്ന് പുറത്താക്കി ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ്. ടീം ഇന്ത്യ ഇന്നലെ നടത്തിയ ഫീല്‍ഡിംഗ് പരിശീലനത്തില്‍ ജയ്‌സ്വാളിനെ സ്ലിപ്പിന്‍റെ പരിസരത്തെങ്ങും ഉപയോഗിച്ചില്ല. സ്ലിപ്പ് ക്യാച്ചിംഗ് പരിശീലനത്തിനു പുറത്തായിരുന്നു ജയ്‌സ്വാളിനെ ടീം മാനേജ്‌മെന്‍റ് പരീക്ഷിച്ചത്. സില്ലി പോയിന്‍റ്/ഷോര്‍ട്ട് ലെഗ് പൊസിഷനുകളിലായിരുന്നു ജയ്‌സ്വാളിന്‍റെ പരിശീലനം. ലീഡ്‌സിലെ പിഴവുകള്‍ക്കുള്ള ശിക്ഷയായി ഇതിനെ കരുതാം. ലീഡ്‌സില്‍ മാത്രമല്ല, ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണ്‍ ടെസ്റ്റിലും ജയ്‌സ്വാള്‍ നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരേ എജ്ബാസ്റ്റണില്‍ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ജയ്‌സ്വാളിനു പകരം സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരില്‍ ഒരാളായിരിക്കും ഫോര്‍ത്ത് സ്ലിപ്പ്-ഗള്ളി പൊസിഷനില്‍ ഫീല്‍ഡ് ചെയ്യുക. ഇന്നലെ ടീം ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലന സെഷനില്‍, ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ നായര്‍ ആയിരുന്നു. സെക്കന്‍ഡ് സ്ലിപ്പില്‍…

Read More

കളിക്കാന്‍ ഒരുങ്ങിക്കോളൂ, കളിക്കളങ്ങള്‍ റെഡി; മണിമലയിലും അക്കരപ്പാടത്തും ആധുനിക ടര്‍ഫുകള്‍ സജ്ജം

കോട്ടയം: സംസ്ഥാന കായികവകുപ്പിന്‍റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ രണ്ട് കളിക്കളങ്ങള്‍ ഒരുങ്ങി. വൈക്കം അക്കരപ്പാടം ഗവ. യുപി സ്‌കൂളിലും കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്തിലുമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ മനോഹരമായ കളിക്കളങ്ങള്‍ ഒരുങ്ങിയിരിക്കുന്നത്. രണ്ടിടത്തും ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ആധുനിക നിലവാരത്തിലുള്ള ടര്‍ഫാണ് ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷന്‍റെ (ഫിഫ) മാനദണ്ഡപ്രകാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ഉദയനാപുരം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ അക്കരപ്പാടം ഗവ. യുപി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ടര്‍ഫ് കോര്‍ട്ട്. 48 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം. 65 സെന്‍റ് സ്ഥലത്ത് സംസ്ഥാന കായിക വകുപ്പിന്‍റെ 50 ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും ചെലവഴിച്ചാണ് നിര്‍മാണം. കൂടാതെ ലൈറ്റുകള്‍ സജ്ജീകരിക്കാനായി സി.കെ. ആശയുടെ എംഎല്‍എ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപകൂടി അനുവദിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മണിമല പഞ്ചായത്തില്‍…

Read More

ജൂണിയർ ഹോക്കി ലോകകപ്പ്: ഇന്ത്യയും പാക്കിസ്ഥാനും ഒരേ പൂളിൽ

ന്യൂഡൽഹി: പുരുഷ ജൂണിയർ ഹോക്കി ലോകകപ്പിനു മത്സരക്രമമായി. ഇന്ത്യ ആതിഥേയരാകുന്ന ലോകകപ്പിൽ ഇന്ത്യയും അയൽ രാജ്യമായ പാക്കിസ്ഥാനും ഒരേ പൂളിൽ. ആറു ഗ്രൂപ്പുകളുള്ള ടൂർണമെന്‍റിലെ പൂൾ ബിയിലാണ് ഇന്ത്യയും പാക്കിസ്ഥാനും. നവംബർ മുതൽ ഡിസംബർ വരെയാണ് ലോകകപ്പ്. ടൂർണമെന്‍റിൽ പാക്കിസ്ഥാൻ പങ്കെടുക്കുന്ന കാര്യത്തിൽ സംശയം തുടരുകയാണ്. ഓഗസ്റ്റ്്- മുതൽ സെപ്റ്റംബർ വരെ നടക്കുന്ന ജൂണിയർ ഏഷ്യകപ്പ് ഇതിനു വ്യക്തത വരുത്തും. ഏഷ്യ കപ്പ് ബിഹാറിലെ രാജ് ഗിറിലാണ് നടക്കുക. 2026 ലോകകപ്പ് യോഗ്യതാ ടൂർണമെന്‍റ് എന്ന നിലയിൽ ഏഷ്യ കപ്പ് ടീമുകൾക്ക് പ്രധാനപ്പെട്ടതാണ്. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനാൽ പാകിസ്ഥാൻ ഇന്ത്യയിലേക്ക് വരാനുള്ളുള്ള സാധ്യത കുറവാണ്. നിലവിലെ റിപ്പോർട്ടിൽ പാക്കിസ്ഥാൻ ടീം പങ്കെടുക്കുമെന്നാണ് പാക്കിസ്ഥാൻ ഹോക്കി ഫെഡറേഷൻ ഉദ്യോഗസ്ഥ പറയുന്നത്. ഇതിൽ ഇന്‍റർനാഷണൽ ഹോക്കി ഫെഡറേഷൻ, ഏഷ്യൻ ഹോക്കി ഫെഡറേഷൻ (എഎച്ച്എഫ്), ഹോക്കി ഇന്ത്യ…

Read More

റിക്കാർഡുകൾ തീർത്ത് സ്മൃതി; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം

ഇംഗ്ലണ്ടിനെതിരേയുള്ള വനിത ട്വന്‍റി 20 ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിക്കൊണ്ട് സ്മൃതി മന്ദാന നിരവധി റിക്കാർഡുകളിലാണ് എത്തിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മന്ദാന. ഓപ്പണറായി ഇറങ്ങിയ സ്മൃതി 62 പന്തിൽ 112 റണ്‍സെടുത്തു. 15 ഫോറും മൂന്ന് സിക്സും അടങ്ങിയതാണ് ഇന്ത്യൻ ക്യാപ്റ്റന്‍റെ സെഞ്ചുറി. അന്താരാഷ്‌ട്ര ട്വന്‍റി 20യിൽ സ്മൃതിയുടെ ആദ്യ സെഞ്ചുറി കൂടിയാണിത്. അന്താരാഷ്ട്ര ട്വന്‍റി 20യിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് ഇന്ത്യയുടെ ഈ താത്കാലിക ക്യാപ്റ്റൻ. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതൽ 50+ റണ്‍സ് നേടിയ ബേത്ത് മൂണിയുടെ റിക്കാർഡിനൊപ്പമെത്താനും മന്ദാനയ്ക്ക് സാധിച്ചു. എട്ട് 50+ സ്കോറുകളാണ് ഇരുവർക്കുമുള്ളത്. മെഗ് ലാനിംഗ് (5), ഡിയാൻഡ്ര ഡോട്ടിൻ (3), ഹെയ്‌ലി മാത്യൂസ് (3), ഡെയ്ൻ വാൻ…

Read More

ഫൈനലിൽ മിന്നും ജയം; യുഎസ് ഓപ്പൺ ബാഡ്മിന്‍റൺ കിരീടം നേടി ആയുഷ് ഷെട്ടി

കൗണ്‍സിൽ ബ്ലഫ്സ്: ബിഡബ്ല്യുഎഫ് സൂപ്പർ 300ന്‍റെ യുഎസ് ഓപ്പണ്‍ ബാഡ്മിന്‍റണിൽ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടി ഇന്ത്യൻ താരം ആയുഷ് ഷെട്ടി. ഫൈനലിൽ കാനഡയുടെ ബ്രയാൻ യാംഗിനെയാണ് ആയുഷ് തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ആയുഷിന്‍റെ ജയം. 47 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിനൊടുവിലാണ് ആയുഷ് ജയം സ്വന്തമാക്കിയത്. സ്കോർ: 21-18, 21-12. ഇരുപതുകാരനായ ആയുഷ് സെമിയിൽ തായ്‌വാന്‍റെ ചൗ ടിയൻ ചെന്നിനെ തകർത്താണ് ഫൈനലിൽ എത്തിയത്. പിന്നിൽനിന്നശേഷം ശക്തമായ തിരിച്ചുവരവോടെയാണ് ഫൈനലിലേക്കു മാർച്ച് ചെയ്തത്. 67 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ആയുഷ് 21-23, 21-15, 21-14 എന്ന സ്കോറിനാണ് മത്സരം സ്വന്തമാക്കിയത്.

Read More

സുഖം പ്രാപിക്കുന്നു; സന്തോഷമറിയിച്ച് സൂര്യകുമാർ യാദവ്

ഇന്ത്യയുടെ ട്വന്‍റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ സ്പോർട്സ് ഹെർണിയ ശസ്ത്രക്രിയ പൂർത്തിയായി. ജർമനിയിലെ മ്യൂണിക്കിൽ വച്ചാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും സുഖംപ്രാപിച്ചുവരികയാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. “സ്പോർട്സ് ഹെർണിയ കാരണം അടിവയറ്റിൽ വലതുവശത്തായി ശസ്ത്രക്രിയ നടത്തി. ഞാൻ സുഖം പ്രാപിച്ചു വരികയാണ്. ഇക്കാര്യം നിങ്ങളെ സന്തോഷപൂർവം അറിയിക്കുന്നു. തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്’’, സൂര്യകുമാർ യാദവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ കുറിപ്പ്.

Read More

കാംപ് നൗവിൽ വീണ്ടും പന്തുരുളും: ബാഴ്സലോണ ആരാധകരുടെ കാത്തിരിപ്പിന് വിരാമം

ബാഴ്സലോണ: ബാഴ്സലോണ ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ഹോം ഗ്രൗണ്ടായ കാംപ് നൗവിൽ ബാഴ്സ കളിക്കാനിറങ്ങുന്നു. ഓഗസ്റ്റ് പത്തിന് സ്പാനിഷ് ഫുട്ബോൾ സീസണ് തുടക്കമാകുന്ന യോവാൻ ഗാംപർ ട്രോഫി മത്സരത്തിലൂടെയാകും ബാഴ്സലോണ ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുക. 99,000 പേർക്കിരിക്കാവുന്ന കാംപ് നൗ യൂറോപ്പിലെതന്നെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നാണ്. കാംപ് നൗവ് നവീകരണത്തിനായി 2023ലായിരുന്നു അടച്ചിട്ടത്. 2023 മേയി ലാണ് ബാഴ്സലോണ കാംപ് നൗവിൽ അവസാന ഹോം മത്സരം കളിച്ചത്. ഓഗസ്റ്റ് പത്തിന് നടക്കുന്ന മത്സരത്തിൽ സ്റ്റേഡിയത്തിൽ പകുതിയിൽ താഴെ കാണികൾക്കു മാത്രമാണ് പ്രവേശനമുണ്ടാകുക. ഇതിന് മുൻപ് 35,000 കാണികളെ പ്രവേശിപ്പിച്ച് ഗാലറികളിൽ പരിശോധന നടത്തും. ഗാലറിയിലെ മൂന്നാം നിര. വിഐപി റിംഗ്, മേൽക്കൂര എന്നിവയുടെ നവീകരണം അവസാന ഘട്ടത്തിലാണ്. നിർമാണം പൂർത്തിയാക്കാൻ സ്പാനിഷ് ലീഗ് സീസണിലെ ആദ്യ മൂന്ന് ഹോംമത്സരങ്ങൾ മറ്റൊരു വേദിയിൽ…

Read More