എന്തുവിലയും കൊടുത്തോളു, ലോകകപ്പിൽ കോഹ്‌ലി വേണമെന്ന് രോഹിത്

മുംബൈ: ഐസിസി 2024 ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ എന്തു വിലകൊടുത്തും വിരാട് കോഹ്‌ലിയെ ഉൾപ്പെടുത്തണമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ലോകകപ്പിൽ കോഹ്‌ലി ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകില്ലെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് രോഹിത് രംഗത്തെത്തിയത്. എന്നാൽ, ഇക്കാര്യങ്ങൾക്ക് യാതൊരു സ്ഥിരീകരണവുമില്ലെന്നതാണ് വാസ്തവം. അതേസമയം, രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്ന കോഹ്‌ലി ഇന്നലെ നാട്ടിൽ തിരിച്ചെത്തി. ഐപിഎൽ മുന്നൊരുക്കത്തിലുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിനൊപ്പം താരം വൈകാതെ ചേരും.

Read More

ഐപിഎൽ പൂരത്തിന് ഇനി നാലുനാൾ; ആവേശത്തിൽ ആരാധകർ

ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ ചൂടിലുംചൂരിലും ആരാധകർ മയങ്ങാൻ ഇനിയുള്ളത് നാലു ദിനങ്ങൾ മാത്രം. 2024 സീസണിലെ ഏറ്റവും മികച്ച നാല് ടീമുകൾ ഏതൊക്കെയെന്നു ചോദിച്ചാൽ ഉത്തരങ്ങൾ പലതായിരിക്കും. ടീം ഘടനയും പുതിയ കോന്പിനേഷനുകളും ചേരുന്പോൾ 2024 സീസണിലെ ഫാബുലസ് ഫോർ… സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം.എസ്. ധോണിയാണെന്നതാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ ഫാബുലസ് ഫോറിൽ ഉൾപ്പെടുത്തുന്ന പ്രധാന ഘടകം. മാത്രമല്ല, ഐപിഎൽ ചരിത്രത്തിൽ ഇത്രയും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച മറ്റൊരു ടീമില്ല. നിലവിലെ ചാന്പ്യന്മാരായ സിഎസ്കെ ആറാം കിരീടമാണ് ലക്ഷ്യംവയ്ക്കുന്നത്. രചിൻ രവീന്ദ്ര, ഷാർദുൾ ഠാക്കൂർ, ഡാരെൽ മിച്ചൽ എന്നിവരാണ് 2024 ലേലത്തിലൂടെ ടീമിലെത്തിയത്. പരിക്കിനെത്തുടർന്ന് ഡാരെൽ മിച്ചൽ സീസണിന്‍റെ തുടക്കത്തിൽ കളിക്കില്ല എന്നതാണ് സിഎസ്കെയുടെ ഏക പ്രശ്നം. ധോണി, ഋതുരാജ് ഗെയ്ക്‌വാദ്, ദീപക് ചാഹർ, മതീശ പതിരണ, മഹേഷ് തീക്ഷ്ണ എന്നിങ്ങനെ നീളുന്നു സിഎസ്കെയുടെ പ്രതിഭ.…

Read More

വനിതാ പ്രീമിയർ ലീഗ്; റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കിരീടം

ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കിരീടം. എട്ട് വിക്കറ്റിനാണ് ഇന്ന് നടന്ന ഫൈനലിൽ ആർസിബി വിജയം സ്വന്തമാക്കിയത്. ഡൽഹി ക്യാപ്പിറ്റൽസ് ഉയർത്തിയ 114 എന്ന വിജയലക്ഷ്യം 20 ആം ഓവറിൽ മൂന്നു പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗളൂരു മറികടന്നു. ആർസിബിയുടെ ചരിത്രത്തിലെ ആദ്യ കിരീടനേട്ടമാണ് ഇത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 113 ന് ഒതുക്കാൻ ആർസിബിക്ക് സാധിച്ചു. ഡൽഹിക്ക് ആദ്യം നല്ല തുടക്കം ലഭിച്ചെങ്കിലും പിന്നീട് തുടർച്ചയായ വിക്കറ്റ് നഷ്ടം നേരിട്ടുകൊണ്ടിരുന്നു. ഓപ്പണർ മെഗ് ലാനിംഗ് 23 റൺസും ഷഫാലി വർമ്മ നാല് റൺസുമെടുത്താണ് ഇന്ന് പുറത്തായത്. പിന്നീട് ബാറ്റിംഗിനിറങ്ങിയ ആർക്കും തിളങ്ങാനായില്ല. സോഫി മൊലിനെക്സിന്‍റെ മികച്ച ബൗളിംഗാണ് ഡൽഹിക്ക് വിനയായത്. നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൊലിനെക്സ് മൂന്ന് വിക്കറ്റ് നേടി. മലയാളി താരം…

Read More

പേരു മാറാൻ റോയൽ ചലഞ്ചേഴ്സ്; പുതിയ പേര് കിരീടത്തിലെത്തിക്കുമോ

ബംഗളൂരു: ഐപിഎൽ ട്വന്‍റി-20 ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് പേരുമാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്തയാഴ്ച ആരംഭിക്കുന്ന 17-ാം ഐപിഎൽ സീസണു മുന്നോടിയായി നിലവിലെ പേരിലെ ‘ബാംഗ്ലൂർ’ നീക്കാനാണ് ഒരുങ്ങുന്നത്. ബാംഗ്ലൂരിനു പകരം ബംഗളൂരു എന്നാക്കിയേക്കും. നഗരത്തിന്‍റെ പേര് 2014ലാണ് മാറിയത്. ഐപിഎല്ലിൽ 16 സീസണുകളിൽ കളിച്ചിട്ടും ഒരു ലീഗ് കിരീടം പോലും നേടാനാവാത്ത റോയൽ ചലഞ്ചേഴ്സ് പുതിയ പേര് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ്.

Read More

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി

സൂറിച്ച്: 2023-24 സീസണ്‍ യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. തീക്കളിക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. കട്ടയ്ക്കുകട്ട നിൽക്കുന്ന ടീമുകൾ തമ്മിൽ കൊന്പുകോർക്കുന്പോൾ കനൽ കത്തുമെന്നുറപ്പ്. ക്വാർട്ടറിലെ വന്പൻ പോരാട്ടം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും സ്പാനിഷ് ലാ ലിഗ കരുത്തരായ റയൽ മാഡ്രിഡും തമ്മിൽ അരങ്ങേറും. റയൽ x മാഞ്ചസ്റ്റർ സിറ്റി നിലവിലെ ചാന്പ്യന്മാരാണ് മാഞ്ചസ്റ്റർ സിറ്റി. 2022-23 സീസണ്‍ സെമിയിൽ ഇരുടീമും തമ്മിൽ കൊന്പുകോർത്തിരുന്നു. റയലിൽ നടന്ന ആദ്യപാദം 1-1 സമനിലയിൽ കലാശിച്ചപ്പോൾ, മാഞ്ചസ്റ്ററിൽ നടന്ന രണ്ടാംപാദത്തിൽ സിറ്റി 4-0ന്‍റെ ആധിപത്യം പുലർത്തി. കഴിഞ്ഞ സീസണിലേതുപോലെ ഇത്തവണയും ആദ്യപാദം റയലിൽ നടക്കും. ചരിത്രത്തിൽ ഇരുടീമും തമ്മിൽ ഇതുവരെ 10 മത്സരങ്ങൾ നടന്നു. അതിൽ നാല് എണ്ണത്തിൽ സിറ്റി ജയിച്ചപ്പോൾ മൂന്ന് എണ്ണം റയൽ നേടി. മൂന്ന് മത്സരം സമനിലയിൽ കലാശിച്ചു. സിറ്റിക്കാർ…

Read More

ഡബ്ല്യുപിഎൽ ഫൈനലിൽ ആർസിബിയും ഡൽഹിയും ഏറ്റുമുട്ടും

ന്യൂഡൽഹി: സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 ക്രിക്കറ്റ് ഫൈനലിൽ. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ അഞ്ച് റൺസിനു കീഴടക്കി. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ പോരാട്ടത്തിൽ തിരുവനന്തപുരം സ്വദേശിയായ ആശ ശോഭനയായിരുന്നു ആർസിബിയുടെ അവസാന ഓവർ എറിഞ്ഞത്. അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 12 റൺസ് വേണമെന്നിരിക്കേ ആറ് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും ആശ ശോഭന സ്വന്തമാക്കി. അതോടെ ആർസിബി കന്നി ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കി. സ്കോർ: ആർസിബി 135/6 (20). മുംബൈ ഇന്ത്യൻസ് 130/6 (20). ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസാണ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സിന്‍റെ എതിരാളി. നാളെ രാത്രി 7.30നാണ് ഫൈനൽ. ഫൈനൽ ടിക്കറ്റിനായുള്ള എലിമിനേറ്റർ പോരാട്ടത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, 2.2 ഓവറിൽ…

Read More

ഐപിഎല്ലിൽ കളിക്കാൻ ഋഷഭ് പന്ത് ഫിറ്റ്: ബിസിസിഐ

മുംബൈ: കാത്തിരിപ്പുകൾക്കു വിരാമം, എം.എസ്. ധോണിക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്ത് 2024 ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് കളിക്കാൻ പൂർണ ആരോഗ്യവാനാണെന്ന് ബിസിസിഐ വ്യക്തമാക്കി. 2024 ഐപിഎല്ലിൽ ഋഷഭ് പന്ത് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി ഇന്നലെയാണ് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2022 ഡിസംബറിൽ 30ന് ഡൽഹി-ഡെറാഡൂണ്‍ ഹൈവേയിൽവച്ചുണ്ടായ കാർ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായ ഋഷഭ് പന്ത്, നീണ്ട 14 മാസത്തെ പരിചരണങ്ങൾക്കും വിശ്രമത്തിനും ശേഷമാണ് ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്നത്. ഋഷഭ് പന്ത് തിരിച്ചെത്തുമെന്ന ഔദ്യോഗിക സ്ഥിരീകരണമെത്തിയതോടെ ഐപിഎൽ ആവേശത്തിനും തിരിതെളിഞ്ഞു. ഐപിഎൽ 2024 സീസണ്‍ ആരംഭിക്കാൻ ഇനി വെറും ഒന്പത് ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ വിക്കറ്റ് കീപ്പർ ബാറ്ററായി ഋഷഭ് പന്ത് ഫിറ്റാണെന്നാണ് ബിസിസിഐ അറിയിച്ചതെന്നതാണ് ശ്രദ്ധേയം. ‘2022 ഡിസംബർ 30ന് ജീവൻ…

Read More

ഐപിഎൽ ട്വന്‍റി-20; പോരാട്ടത്തിന് ഇനി ഏഴ് ദിനങ്ങൾ

ഇന്നേക്ക് ഏഴാംനാൾ ലോക ക്രിക്കറ്റിന്‍റെ മാസ്മരികത മിഴിതുറക്കും. പിന്നീടങ്ങോട്ട് ഏറും അടിയും മാത്രം. വില്ലോ ബാറ്റാൽ അടികൊണ്ട് പായുന്ന പന്ത്, ബാറ്റിനും പാഡിനും ഇടയിലെ വിടവ് കണ്ടെത്തി വിക്കറ്റിളക്കാനുള്ള പന്തിന്‍റെ വ്യഗ്രത… അടികൊണ്ട് വേലിക്കെട്ടിനുള്ളിലും പുറത്തുമായി വിശ്രമമില്ലാതെ പായുന്ന പന്തിൽ മനസർപ്പിക്കുന്ന ആരാധകർ… ആരാധകമനസിനെ തണുപ്പിച്ച് പെയ്തിറങ്ങുന്ന റണ്‍സ്… ഇതെല്ലാം ഒന്നിച്ചെത്തുന്ന, 2024 ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിലേക്ക് ഇനി ശേഷിക്കുന്നത് ഏഴ് ദിനങ്ങൾ മാത്രം. 2024 ഐപിഎല്ലിൽ 10 ടീമുകളുണ്ടെങ്കിലും ഏഴാം നന്പർ ജഴ്സിയണിയുന്ന ക്യാപ്റ്റന്മാർ രണ്ട്, ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ എം.എസ്. ധോണിയും ഗുജറാത്ത് ടൈറ്റൻസിന്‍റെ ശുഭ്മാൻ ഗില്ലും. ഏഴും എഴുപത്തേഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനിയൊരു ഏഴാം നന്പർ ഇല്ലെന്ന തീരുമാനം ബിസിസിഐ എടുത്തശേഷമുള്ള ആദ്യ ഐപിഎല്ലാണ് ഈ മാസം 22ന് ആരംഭിക്കുന്നത്. ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയോടുള്ള ആദരസൂചകമായാണ് അദ്ദേഹം അണിഞ്ഞിരുന്ന…

Read More

ഡബ്ല്യുപിഎൽ ഫൈനൽ തീരുമാനം ഇന്ന്

ന്യൂഡൽഹി: ഉറ്റ ചങ്ങാതിമാരായ സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും ഇന്ന് കളത്തിൽ നേർക്കുനേർ കൊന്പുകോർക്കും. വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്‍റി-20 ഫൈനൽ എന്ന ലക്ഷ്യത്തിനായുള്ള ഏറ്റുമുട്ടലായതിനാൽ സൗഹൃദത്തിനു കളത്തിൽ സ്ഥാനമില്ല. മാത്രമല്ല, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ പടനയിച്ചാണ് സ്മൃതിയുടെ വരവ്. നിലവിലെ കിരീട ജേതാക്കളായ മുംബൈ ഇന്ത്യൻസിന്‍റെ അമരക്കാരിയാണ് ഹർമൻപ്രീത് കൗർ. ചുരുക്കത്തിൽ കളത്തിൽ ഇരുവരും ഇന്ന് ‘ദോസ്ത് നഹീ, ദുശ്മൻ ഹേ’… പ്ലേ ഓഫ് എലിമിനേറ്ററിൽ ഇന്ന് ജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡൽഹി ക്യാപ്പിറ്റൽസ് ഫൈനലിൽ ഇതിനോടകം പ്രവേശിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഫൈനൽ. കന്നി പ്ലേ ഓഫ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനിത് കന്നി പ്ലേ ഓഫ്. 2023ലെ പ്രഥമ ഡബ്ല്യുപിഎല്ലിന്‍റെ ലീഗ് റൗണ്ടിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ആർസിബി വനിതകൾക്ക് സാധിച്ചുള്ളൂ. കഴിഞ്ഞ സീസണ്‍…

Read More

ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഒന്നാം സ്ഥാനത്ത്

ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ബൗളർമാരുടെ ലോക റാങ്കിംഗിൽ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഒന്നാം സ്ഥാനത്ത്. പേസർ ജസ്പ്രീത് ബുംറയെ പിന്തള്ളിയാണ് അശ്വിൻ ഒന്നാം സ്ഥാനത്തെത്തിയത്. 870 പോയിന്‍റാണ് അശ്വിന്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ് 847 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇത്രയും പോയിന്‍റുള്ള ബുംറ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽ അശ്വിനായിരുന്നു വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത്. 26 വിക്കറ്റ് പരന്പരയിൽ അശ്വിൻ സ്വന്തമാക്കി. ഈ പ്രകടനമാണ് ലോക ഒന്നാം റാങ്കിലേക്ക് ഈ ഓഫ് സ്പിന്നറെ എത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ 36-ാം അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ അശ്വിൻ റിക്കാർഡ് കുറിച്ചിരുന്നു. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബൗളർ എന്ന റിക്കാർഡാണ് മുൻ താരം അനിൽ കുംബ്ലെയെ പിന്തള്ളി അശ്വിൻ സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ അഞ്ച്…

Read More