വെഞ്ഞാറമ്മൂട്: വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും പോത്തൻകോട് പൂലന്തറയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി ഒരാളെ പിടികൂടി. നെയ്യാറ്റിൻകര ബാലരാമപുരം അന്തിയൂർ അഞ്ചുവർണ്ണ തെരുവിൽ കിണറ്റടിവിളാകത്ത് പുത്തൻവീട്ടിൽ സുധീർ (43) ആണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന ഹീറോ ഹോണ്ട ബൈക്കും കസ്റ്റഡിയിലെടുത്തു. 350 മില്ലിഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പിടികൂടിയത്. കഴിഞ്ഞദിവസവും വെഞ്ഞാറമൂട് ജംഗ്ഷനിൽ നിന്നും എംഡിഎംഎ യുമായി പരവൂർ സ്വദേശികളായ ഹാമിദ് റോഷൻ, ജാഫർ ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഉത്സവ സീസൺ പ്രമാണിച്ച് വരും ദിവസങ്ങളിലും കർശന പരിശോധനകൾ ഉണ്ടാകുമെന്ന് വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാർ അറിയിച്ചു. പരിശോധനയിൽ ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ഓഫീസർമാരായ ജി . സുരേഷ്,സുരേഷ് ബാബു സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കുമാർ, ഹാഷിം, എന്നിവർ പങ്കെടുത്തു.
Read MoreCategory: TVM
വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വര്‍ണവും തട്ടിയെന്ന ആരോപണം; കൗണ്‍സിലറെ സസ്പെൻഡ് ചെയ്തു സിപിഎം
നെയ്യാറ്റിന്‍കര : വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വര്‍ണവും കൈക്കലാക്കിയെന്ന ആരോപണത്തിന് വിധേയനായ സിപിഎം കൗണ്‍സിലറെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര നഗരസഭ തവരവിള വാര്‍ഡ് കൗണ്‍സിലര്‍ സുജിനെതിരെയാണ് സസ്പെന്ഷന് നടപടി സ്വീകരിച്ചത്.വസ്തു ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രാഥമിക പരിശോധന നടത്തുന്നതിന് പി.കെ രാജമോഹനന്, ആര്.വി വിജയബോസ്, കെ. മോഹന്‍ എന്നിവരെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു. കേസ് കോടതിയുടെ പരിശോധനയിലാണെന്നും കോടതിയുടെ തീരുമാനങ്ങള്‍ വിലയിരുത്തി മാത്രമേ മറ്റു നടപടികള്‍ സ്വീകരിക്കാനാവൂയെന്നും സിപിഎം നെയ്യാറ്റിന്‍കര ഏര്യാ സെക്രട്ടറി ടി. ശ്രീകുമാര്‍ അറിയിച്ചു. നഗരസഭയുമായി ബന്ധമില്ലാത്ത വിഷയത്തില്‍ നഗരസഭ ഭരണത്തെ അട്ടിമറിക്കാന്‍ അനാവശ്യ സമരം നടത്തുന്ന യുഡിഎഫ്- ബിജെപി സമരങ്ങളെ ഒറ്റപ്പെടുത്തണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെട്ടു
Read Moreബൈക്കിന് സമീപത്തുകൂടി നടന്നു പോകുന്നതിനിടെ വയോധികയുടെ മാലകവർന്നു; പ്രതിരോധിച്ച് നിൽക്കുന്നതിനിടെ വഴിയിലൂടെ പോയ ഒരു വാഹനവും നിർത്തിയില്ലെന്ന് വയോധിക
കാട്ടാക്കട: ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു. കാട്ടാക്കടയിൽ നിന്നും പാറശാലയിൽ ഉള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന വയോധികയുടെ മാലയാണ് ബൈക്കിലെത്തിയ ആൾ പിടിച്ചു പറിച്ചത്. പൊട്ടിയ മാലയുടെ പകുതിയോളം കള്ളൻ കൊണ്ട് പോയി. കുന്താണി സ്വദേശിനി ഗീതയുടെ മാലയാണ് മോഷ്ടാക്കൾ കവർന്നത്. കിള്ളിയിൽ നിന്നും ബസ് കയറാനായി ഇന്നലെ രാവിലെ ആറു മണിയോടെ ഗീത നടന്നു വരുമ്പോഴാണ് സംഭവം. ഈ സമയം വഴിയിൽ രണ്ട് പേർ ബൈക്ക് നിർത്തി സംസാരിച്ചു നിക്കുന്നുണ്ടായിരുന്നുവെന്നും ഇവരുടെ സമീപത്ത് കൂടെ കടന്നു പോകുന്ന സമയം ഞൊടിയിടയിൽ ഇവർ തന്നെ തള്ളി നിലത്തിടുകയും കഴുത്തിൽ കിടന്ന മാല പൊട്ടിക്കുകയും ചെയ്തു എന്നാണ് ഗീത പറയുന്നത്. പക്ഷേ ഗീത പൊട്ടിയ മാലയിൽ നിന്ന് പിടി വിട്ടില്ല. പിടിവലിക്കിടയിൽ രണ്ടര പവനോളം തൂക്കമുള്ള മാല രണ്ടായി പൊട്ടി. ഇതിന്റെ ഒരു ഭാഗവും കൊണ്ട് മോഷ്ടാക്കൾ…
Read Moreഹമ്പ് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടി; പിതാവ് ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞു ഏഴുവയസുകാരൻ മരിച്ചു;സഹോദരനും മുത്തച്ഛനും പരിക്ക്
വെഞ്ഞാറമൂട് : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഏഴുവയസുകാരൻ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. വെഞ്ഞാറമൂട് വെള്ളുമണ്ണടി മേലതിൽ വീട്ടിൽ ബിനുമോൻ- രാജി ദമ്പതികളുടെ മകൻ അഭിനവ് (7) ആണ് മരിച്ചത്. സഹോദരൻ വൈഷ്ണവ് (11), മുത്തച്ഛൻ ധർമ്മരാജ് (65)എന്നിവർക്കാണ് പരിക്കു പറ്റിയത്. അഭിനവിന്റെ പിതാവ് ബിനുമോനായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുള്ളിപ്പച്ചയിലെ ബന്ധുവിന്റെ വീട് പാലുകാച്ച് ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ഇന്നലെ വൈകിട്ട് 7 ന് മേലാറ്റ്മൂഴി ജംഗ്ഷന് സമീപത്തായിരുന്നു അപകടം. റോഡിലെ ഹമ്പ് കണ്ട് പൊടുന്നനെ ബ്രേക്ക് ചവിട്ടുന്നതിടയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മൂന്നിന് അഭിനവ് മരിച്ചു. വെള്ളുമണ്ണടി ഗവ. എൽ പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഭിനവ് . വൈഷ്ണവ് ഏക സഹോദരനാണ്.
Read Moreവീട് വാടകയ്ക്ക് എടുത്ത് ലഹരിവിൽപന; തിരുമലയിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ പുകയിലെ ഉത്പന്നം; ബീഹാർ സ്വദേശി പിടിയിൽ
പേരൂർക്കട: തിരുമല വേട്ടമുക്ക് കൂട്ടാംവിളയിൽ 5 ലക്ഷത്തോളം രൂപയുടെ ലഹരി പദാർത്ഥങ്ങൾ പിടികൂടി. കൂട്ടാംവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന ലഹരി പദാർഥങ്ങളാണ് പിടിച്ചെടുത്തത്. 15 ചാക്ക് വരുന്ന നിരോധിത ലഹരിവസ്തുക്കളായ ശംഭു, പാൻ പരാഗ് തുടങ്ങിയ പദാർഥങ്ങളാണ് കണ്ടെടുത്തത്.ബീഹാർ സ്വദേശിയായ മൊജഹിത് മംസൈഡി (59) എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യംചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂജപ്പുര പോലീസാണ് വീടിനുള്ളിൽ പരിശോധന നടത്തിയത്. ലഹരിപദാർത്ഥങ്ങൾ മൊത്തത്തിൽ എത്തിച്ച ശേഷം ചില്ലറ വില്പന നടത്തുന്നതിനു വേണ്ടിയാണ് ഇവ വീടിനുള്ളിൽ സൂക്ഷിച്ചു വന്നിരുന്നത്.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreതൊണ്ടയിലെ മീന്‍മുള്ളെടുക്കാന്‍ പോയി! നഴ്സിംഗ് വിദ്യാര്‍ഥിനിക്ക് നല്‍കിയത് സമാനതകളില്ലാത്ത ദുരനുഭവം
തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ മീന്മുള്ള് കുടുങ്ങിയോയെന്ന് തോന്നിയ സംശയം ഒരു നഴ്സിങ് വിദ്യാര്‍ഥിനിക്ക് നല്‍കിയത് സമാനതകളില്ലാത്ത ദുരനുഭവം. പരിശോധനക്കായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയതായിരുന്നു 21കാരിയായ ആദിത്യ. ഇഎന്‍ടി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എക്സ്റേ എടുക്കുന്നതിനിടെ മെഷീന്റെ ഒരു ഭാഗം ആദിത്യയുടെ നടുവിന്റെ ഭാഗത്ത് ശക്തിയായി ഇടിച്ചു. വേദന കൊണ്ട് നിലവിളിച്ച് നടക്കാന്‍ പോലുമാകാതെ നിന്ന് യുവതിയെ അമ്മയെത്തിയാണ് മുറിക്ക് പുറത്തെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നടുവിന്റെ ഭാഗത്ത് അസ്ഥിയില്‍ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തി. അപ്രതീക്ഷിതമായെത്തിയ ദുരനുഭവത്തിന്റെ ഞെട്ടലിലാണ് ഈ കൂന്തള്ളൂര്‍ സ്വദേശിനി. ഈ മാസം 11ന് ആയിരുന്നു അമ്മ ലതയ്ക്കൊപ്പം ആദിത്യ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയത്. ആദ്യം കണ്ട ഡോക്ടര്‍ മുള്ളുണ്ടോയെന്ന് ഉറപ്പിക്കാന്‍ എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചു. എക്സ്റേ എടുക്കുന്നതിനിടെ ശരീരത്തിന് പുറംഭാഗത്തായി സ്ഥാപിച്ച മെഷീന്റെ സ്ക്രൂ ഇളകി നട്ടെല്ലിന്റെ ഭാഗത്ത് ശക്തിയായി ഇടിച്ചെന്നാണ് ആദിത്യ ആരോപിക്കുന്നത്. ഇതോടെ…
Read Moreചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപനം; . സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഫലമെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണിതെന്നും സതീശന് ആരോപിച്ചു. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത നയപ്രഖ്യാപനമാണ് ഗവര്‍ണറെക്കൊണ്ട് വായിപ്പിച്ചത്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെയും ശമ്പളം പോലും കൊടുക്കാനില്ലാത്തതുമായ അവസ്ഥയിലാണ് നിലവില്‍ സര്‍ക്കാര്‍. എന്നാല്‍ ഈ വസ്തുത മറച്ചുവെച്ച് കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്ന പരാമര്‍ശം ആരെയും ചിരിപ്പിക്കുന്നതാണ്. ഇന്ത്യയിലെ മികച്ച പോലീസ് കേരളാ പോലീസാണെന്നാണ് മറ്റൊരു വാദം. ഏറ്റവും മോശം പോലീസ് സേനയായി കേരളാ പോലീസ് അധഃപതിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ പരാമര്‍ശമെന്ന് ഓര്‍ക്കണമെന്നും സതീശന് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് നേരെയുണ്ടായ പരാമര്‍ശങ്ങള്‍ മയപ്പെടുത്തിയതിനെയും സതീശന് വിമര്‍ശിച്ചു. കേന്ദ്രത്തിന് നേരെയുണ്ടായത് വിമര്‍ശനമല്ല തലോടലാണെന്ന് സതീശന് പരിഹസിച്ചു.
Read Moreപോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം; നഷ്ടപരിഹാരം ഈടാക്കാനുള്ള ജപ്തി നടപടികൾ തുടരുന്നു; അറുപതോളം സ്വത്ത് കണ്ടുകെട്ടി
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞ സെപ്റ്റംബറില്‍ ആഹ്വാനംചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായുള്ള ജപ്തി നടപടികൾ ഇന്നും തുടരുന്നു. ഇന്നലെ 14 ജില്ലകളിൽ നിന്നായി അറുപതോളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. ജപ്തിയുടെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ജില്ലാകളക്ടര്‍മാര്‍ക്ക് സ്വത്ത് കണ്ടുകെട്ടാൻ നൽകിയിരിക്കുന്ന സമയപരിധി. ലാൻഡ് റവന്യൂ കമ്മീഷണര്‍ ആണ് ജില്ലാകളക്ടര്‍മാര്‍ക്ക് സമയപരിധി നൽകിയിരിക്കുന്നത്തൃശൂര്, വയനാട്, കാസര്‍ഗോഡ്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ നേതാക്കളുടെ വസ്തുക്കളാണ് കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്. റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരമാണ് നടപടി. പാലക്കാട് 16 ഇടങ്ങളിലും വയനാട്ടിൽ 14 ഇടങ്ങളിലും ജപ്തി നടന്നു.. ഇടുക്കിയിൽ ആറ് നേതാക്കളുടേയും പത്തനംതിട്ടയിൽ മൂന്ന് നേതാക്കളുടേയും ആലപ്പുഴയിൽ രണ്ട് നേതാക്കളുടേയും സ്വത്ത് വകകൾ ജപ്തി ചെയ്തു. ജപ്തി നടപടികളിൽ സമയക്രമം പാലിക്കണമെന്ന്…
Read Moreതലസ്ഥാനത്തെ പോലീസിന്റെ ഗുണ്ടാ, മാഫിയ ബന്ധം; മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും മാറ്റി
തിരുവനന്തപുരം: ഗുണ്ട-മാഫിയ ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും മാറ്റിയതിനു പിന്നാലെ കൂടുതൽ നടപടികളുണ്ടാകുമെന്ന് റൂറൽ എസ്പി ഡി.ശിൽപ. റൂറലിലെ മാഫിയ ബന്ധമുള്ള പോലീസുകാരെ പറ്റി അന്വേഷണം തുടരുകയാണെന്നും ഇനിയും കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നും എസ്പി പറഞ്ഞു. ഇന്നലെ രാത്രിയാണ് മംഗലപുരം സ്റ്റേഷനിലെ പോലീസുകാരെ മുഴുവൻ കൂട്ടത്തോടെ മാറ്റിയത്. സ്വീപ്പർമാർ ഒഴികെയുള്ള എല്ലാവരേയും മാറ്റി. അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും 24 പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു. ഗോപകുമാര്‍, അനൂപ് കുമാര്‍, ജയന്, കുമാര്‍, സുധി കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 25 പേരെയും മാറ്റിയത്. പകരം 25 പേരെ സ്റ്റേഷനിൽ നിയമിച്ചു. ഇന്നലെ എസ് എച്ച് ഒ സജേഷിനെ സസ്പെൻഡ് ചെയ്തിരുന്നു.
Read Moreപ്രവീൺ റാണയ്ക്കെതിരേ കരമനയിലും പരാതി; 35 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് യുവതി
പേരൂർക്കട: തട്ടിപ്പുകേസിൽ അറസ്റ്റിലായ തൃശൂർ സ്വദേശി പ്രവീൺ റാണക്കെതിരേ കരമന സ്റ്റേഷനിലും പരാതി. വഞ്ചിയൂർ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. തന്നിൽ നിന്ന് ഏകദേശം 35 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. വഞ്ചനാ കേസുമായി ബന്ധപ്പെട്ട് തൃശൂർ, കൊല്ലം തുടങ്ങിയ ജില്ലകളിൽ പ്രവീൺ റാണക്കെതിരേ നിരവധി കേസുകൾ ഉണ്ട്. ഇയാൾ സേഫ് ആൻഡ് സ്ട്രോംഗ് ബിസിനസ് കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ ഡയറക്ടറാണ്. ഇയാളുടെ സ്ഥാപനത്തിലെ മറ്റു ജീവനക്കാർ ഉൾപ്പെടെ 7 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. പത്രത്തിലെ പരസ്യം കണ്ടാണ് താൻ പണം നിക്ഷേപിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ തിരുവനന്തപുരത്തെ വാടക വീട്ടിലെത്തിയ പ്രവീൺ റാണയുടെ സംഘം കമ്പനിക്ക് ഡെപ്പോസിറ്റുകൾ ഫ്രാഞ്ചൈസി സ്കീമായി സ്വീകരിക്കാനുള്ള ലൈസൻസ് ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പണം നിക്ഷേപിക്കുകയാണെങ്കിൽ ഇതിലേക്ക് ഫ്രാഞ്ചൈസി എഗ്രിമെനന്റ് എഴുതി നൽകാമെന്നും ഇവർ…
Read More