മുൻവൈരാഗ്യത്തിന്‍റെ പേരിൽ ഭാര്യാസഹോദരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു; ഇരുപത്തിയേഴുകാരൻ പിടിയിൽ

വലിയതുറ: ഭാര്യാ സഹോദരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വലിയതുറ വള്ളക്കടവ് ഹെലന്‍ ഹൗസില്‍ നിക്‌സന്‍ സേവ്യറിനെ (27) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചകള്‍ക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വള്ളക്കടവില്‍ താമസിക്കുന്ന യുവാവിനെയാണ് ഇയാള്‍ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. മുന്‍ വൈരാഗ്യമായിരുന്നു അക്രമണത്തിന് കാരണമായത്. സംഭവത്തിനു ശേഷം ഒളിവില്‍പോയ പ്രതിയ്ക്കായി പോലീസ് കന്യാകുമാരി കേന്ദ്രീകരിച്ച് മത്സ്യബന്ധന ബോട്ടുകളിലും പരിസരപ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം കൊല്ലം വാടി കടപ്പുറത്തെ ബോട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്ഐ ഇന്‍സമാം , സിപിഒമാരായ വരുണ്‍ഘോഷ്, രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് സേവ്യറിനെ പിടികൂടിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

ആമയിഴഞ്ചാൻ: ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; കോർപറേഷന് ബന്ധമില്ലെന്നായിരുന്നു നേരത്തെ മേയറുടെ വാദം

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിൽ കൃത്യവിലോപം നടത്തിയെന്ന കാരണത്താൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പാളയം മുതൽ തന്പാനൂർ വരെ ആമയിഴഞ്ചാൻ തോടുകളുടെ ശുചീകരണ ചുമതലയുണ്ടായിരുന്ന സെക്രട്ടേറിയറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേഷനെയാണ് കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തത്. കോർപറേഷൻ നിയോഗിച്ച ആഭ്യന്തര അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ആമയിഴഞ്ചാൻ തോടിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്ന മുറയ്ക്ക് യഥാസമയം മാലിന്യം നീക്കം ചെയ്യുന്നതിലും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള കക്കൂസ് മാലിന്യം തോടിൽ തള്ളിയതിനെതിരെ നടപടിയെടുക്കാത്തതും ഉൾപ്പെടെ ഗണേഷ് കൃത്യവിലോപം കാട്ടിയെന്നാണ് ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജോയി എന്ന ശുചീകരണ തൊഴിലാളി മരിച്ച സംഭവം ഏറെ വിവാദമായതിന്‍റെ പശ്ചാത്ത ലത്തിലാണ് നടപടി. നേരത്തെ റെയിൽവേയുടെ ഭാഗത്തെ വീഴ്ചയാണെന്നും കോർപറേഷന് ബന്ധമില്ലെന്നുമായിരുന്നു മേയറുടെ വാദം. അതേസമയം സംസ്ഥാനത്തു മാലിന്യ…

Read More

സവാരി വിളിച്ചശേഷം കൂലി നൽകിയില്ല; ;ചോദ്യംചെയ്ത  ഓട്ടോഡ്രൈവറെ വെട്ടിപരിക്കേൽപ്പിച്ചു: രണ്ടു പേർ അറസ്റ്റിൽ

കാട്ടാക്കട: സവാരി വിളിച്ച് പോയ ശേഷം ഓട്ടോക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ കാട്ടാക്കട പോലീസ് ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നെയ്യാർഡാം പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടതുമായ കോട്ടൂർ മുണ്ടണിനട എം. എൻ നഗറിൽ പ്രകാശൻ (38), കോട്ടൂർ മുണ്ടണിനട എംഎൻ നഗറിൽ പ്രദീപ് (30) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിലെ ഒളി ങ്കേതത്തിൽ നിന്നു പോലീസ് അറസ്റ്റ് ചെയ്തത്. റാന്നി പോലീസ് സ്റ്റേഷനിലെ ഒരു കൊലപാതകക്കേസിൽ കോടതിയിൽ ഹാജരാകാതെ പിടികിട്ടാപുള്ളിയായി ഒളിവിൽ കഴിഞ്ഞ് വരവേയാണ് പ്രകാശ് പിടിയിലായത്.കഴിഞ്ഞ 11നു രാവിലെ നെടുമങ്ങാട് സ്വദേശിയായ ശിവകുമാറിന്‍റെ ഓട്ടോറിക്ഷ പ്രതികൾ സവാരിക്ക് വിളിച്ചത്. ഉച്ചയോടെ കാപ്പിക്കാട് പത്താം ബ്ലോക്ക് എന്ന വിജനമായ സ്ഥലത്ത് വച്ച് ശിവകുമാർ…

Read More

നിപ:  കേരളത്തിൽ ഗുരുതര സാഹചര്യമില്ല; അതിർത്തിയിലെ തമിഴ്നാടിന്‍റെ പരിശോധനയിൽ അതൃപ്തി അറിയിക്കാൻ കേരളം

തിരുവനന്തപുരം: നിപയുടെ പേരിൽ കേരള- തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ പരിശോധനയിൽ തമിഴ്നാടിനെ അതൃപ്തി അറിയിക്കാൻ സംസ്ഥാനം നടപടി തുടങ്ങി. വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക് പോസ്റ്റുകളിലാണ് കേരളത്തിൽ നിന്നു പോകുന്ന വാഹനയാത്രക്കാരെ തമിഴ്നാട് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. നിർബന്ധിത പരിശോധനയ്ക്കെതിരേ കേരളത്തിലെ ജനപ്രതിനിധികളോട് പലരും പരാതി നൽകിയ സാഹചര്യത്തിലാണ് തമിഴ്നാടിനെ കേരളത്തിന്‍റെ അതൃപ്തി അറിയിക്കാൻ തീരുമാനിച്ചത്. നിപയുടെ പേരിൽ കേരളത്തിൽ ഗുരുതര സാഹചര്യമില്ലെന്നിരിക്കെ തമിഴ്നാട് നടത്തുന്ന നിർബന്ധിത പരിശോധന ഒഴിവാക്കണമെന്നാണ് കേരളത്തിന്‍റെ നിലപാട്. ചീഫ് സെക്രട്ടറിതലത്തിലും ആരോഗ്യവകുപ്പ് സെക്രട്ടറിതലത്തിലും തമിഴ്നാടിനെ കേരളത്തിന്‍റെ നിലപാട് അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന ഘട്ടത്തിൽ അതിർത്തിയിൽ അവിടെ നിന്നു വരുന്നവരോട് കേരളം യാതൊരു നിയന്ത്രണങ്ങളൊ പരിശോധനകളൊ വിലക്കുകളൊ നടത്തിയിട്ടില്ലെന്നുള്ള വസ്തുത തമിഴ്നാട്ടിനെ അറിയിക്കുമെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം. മലപ്പുറത്ത് പതിനാലുകാരന്‍ നിപ ബാധിച്ച് മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് 24…

Read More

ജോലി സ്ഥിരപ്പെടുത്താന്‍ നവകേരള സദസില്‍ നിവേദനം നല്‍കിയ കായികതാരം ഇപ്പോഴും ഓട്ടം തുടരുന്നു

നെയ്യാറ്റിന്‍കര : നവകേരള സദസില്‍ നല്‍കിയ നിവേദനത്തിന്‍റെ മറുപടി കാത്തിരിക്കുകയാണ് കേരളം മുഴുവന്‍ ഓടി ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് പുസ്തകത്തിലിടം നേടിയ ധനുവച്ചപുരം സ്വദേശി എസ്. ബാഹുലേയന്‍. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴിലുള്ള ആറ്റിങ്ങല്‍ സ്റ്റേഡിയത്തില്‍ താത്കാലിക ജീവനക്കാരനായ ബാഹുലേയന്‍ ജോലി സ്ഥിരപ്പെടുത്തണേ എന്ന അപേക്ഷയുമായാണ് ജീവിതപ്രയാണം തുടരുന്നത്. വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ദീര്‍ഘദൂര ഓട്ടക്കാരനായ ബാഹുലേയന്‍ കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലെ താത്കാലിക ജീവനക്കാരനാണ്. കൊല്ലം ആശ്രമം മൈതാനത്തിലെ ഹോക്കി സ്റ്റേഡിയത്തിലായിരുന്നു ആദ്യ നിയമനം. ഈയടുത്ത കാലത്ത് ന്യൂമോണിയയും പിന്നീട് ഹൃദയസംബന്ധമായ രോഗങ്ങളും ബാധിച്ച് ആശുപത്രിയിലായി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് കൊല്ലത്തു നിന്നും ആറ്റിങ്ങലിലേയ്ക്ക് ബാഹുലേയനെ നിയമിച്ചു. നേരത്തെ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ സമര്‍പ്പിച്ചിട്ടുള്ള നിവേദനങ്ങളുടെയൊക്കെ പശ്ചാത്തലത്തിലാണ് ബാഹുലേയന് സ്പോര്‍ട്സ് കൗണ്‍സിലില്‍ താത്കാലിക ജീവനക്കാരനായി നിയമിച്ചത്. സര്‍വീസ് പത്തു…

Read More

ഷോക്ക് ന്യൂസ്… മദ്യപിച്ച് കെഎസ്ഇബി ജീവനക്കാർ മോശമായി പെരുമാറി; പരാതിക്കാരെ ഇരുട്ടത്തിരുത്തി ജീവനക്കാർ; അന്വേഷണത്തിന് ഉത്തരവിട്ട് എംഡി

തിരുവനന്തപുരം: അയിരൂരിൽ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാർ മദ്യലഹരിയിൽ മോശമായി വീട്ടുകാരോട് പെരുമാറിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി കെഎസ്ഇബി എംഡി. ബിജുപ്രഭാകർ. സംഭവത്തെക്കുറിച്ച് കെഎസ്ഇബി വിജിലൻസ് വിഭാഗം അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അയിരൂർ സ്വദേശി രാജീവാണ് തന്നെയും കുടുംബത്തെയും ലൈൻമാൻ അപമാനിക്കുകയും അസഭ്യം പറഞ്ഞെന്നും കാട്ടി പോലീസിലും കെഎസ്ഇബിക്കും പരാതി നൽകിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാരൻ മോശമായി പെരുമാറുകയും ഇതിനെതിരെ പോലീസിൽ പരാതി കൊടുത്ത വിരോധത്തിൽ തകരാർ പരിഹരിക്കാതെ തന്നെയും കുടുംബത്തെയും ഇരുട്ടിലാക്കിയെന്നാണ് പരാതി. അതേസമയം രാജീവിനെതിരെ കെഎസ്ഇബിയും പോലീസിൽ പരാതി നൽകി. ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയെന്നും തടഞ്ഞ് വച്ചുവെന്നാണ് കെഎസ്ഇബി ആരോപിക്കുന്നത്.

Read More

“കേരളത്തിലിപ്പോൾ നടക്കുന്നത് ആമയിഴഞ്ചാൻ ഭരണം’; നവകേരളം മിഷനുകൾ സർക്കാർ കുഴിച്ചുമൂടിയെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: മാലിന്യനിർമാർജനവും രോഗ നിവാരണവും ലക്ഷ്യമാക്കി എട്ടു വർഷം മുമ്പ് രൂപീകരിച്ച ഹരിത കേരളം, ശുചിത്വ കേരളം, ആർദ്രം എന്നീ നവകേരളം മിഷനുകളെ സർക്കാർ കുഴിച്ചുമൂടിയതായി മിഷനുകളുടെ കോർഡിനേറ്ററായിരുന്ന ചെറിയാൻ ഫിലിപ്പ്. ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതി സർക്കാർ അനാസ്ഥ മൂലം തകർന്നു. വീടുകളിലെ ഖര -ജൈവ മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കൂടുകളിലാക്കി റോഡുകളിലും തോടുകളിലും വലിച്ചെറിയുന്ന സമ്പ്രദായം വീണ്ടും വ്യാപകമായി. അഞ്ചു വർഷം മുമ്പ് പ്രഖ്യാപിച്ച പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നഗരങ്ങൾക്കായി ആവിഷ്ക്കരിച്ച മാലിന്യനിർമ്മാർജ്ജന പ്ലാന്‍റുകൾ ഒരിടത്തും നടപ്പാക്കിയിട്ടില്ല. രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി രൂപീകരിച്ച ജനകീയ പദ്ധതിയായ ആർദ്രം മിഷൻ വെന്‍റിലേറ്ററിലാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുബാരോഗ്യ കേന്ദ്രങ്ങളും മിക്കയിടത്തും പ്രവർത്തനക്ഷമമല്ല. ആരോഗ്യ വകുപ്പ് ഇത്രയും കുത്തഴിഞ്ഞ അവസ്ഥ ഉണ്ടായിട്ടില്ല. കേരളത്തിലിപ്പോൾ ആമയിഴഞ്ചാൻ ഭരണമാണ് നടക്കുന്നത്. കേരളത്തിലെ എല്ലാ റോഡുകളും ജലവാഹിനികളും മാലിന്യ കുമ്പാരത്താൽ ആമയിഴഞ്ചാൻ…

Read More

അലർജിക്ക് ഇഞ്ചക്ഷൻ എടുത്ത യുവതി അവശനിലയിൽ; ചികിത്സാപ്പിഴവെന്നു പരാതി; പോലീസ് കേസെടുത്തു

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ അലര്‍ജി പരിശോധന നടത്താതെ യുവതിക്ക് ഇഞ്ചക്ഷന്‍ നല്‍കിയെന്ന് ആരോപണം. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷാലിറ്റി ഐസിയിലേക്ക് മാറ്റി. മലയന്‍കീഴ് മച്ചേല്‍ സ്വദേശി ശരത്തിന്‍റെ ഭാര്യ കൃഷ്ണ (28) യാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൈക്കാട് ഗവ. ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയ കൃഷ്ണയെ പരിശോധിച്ചപ്പോള്‍ കിഡ്നി സ്റ്റോണ്‍ ആണെന്ന് കണ്ടെത്തി. തൈക്കാട് ആശുപത്രിയില്‍ സര്‍ജന്‍ ഇല്ലാത്തതിനാല്‍ വീടിനു സമീപത്തെ ജനറല്‍ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തു. നെയ്യാറ്റിന്‍കര ഗവ. ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണുകയും വിവരങ്ങള്‍ കൈമാറുകയുമുണ്ടായി. അലര്‍ജിയുടെ ബുദ്ധിമുട്ട് തനിക്കുള്ളതായി കൃഷ്ണ വെളിപ്പെടുത്തിയെന്നും പറയുന്നു. ശരത് ഇതിനിടയില്‍ പുറത്തു പോയി. തിരികെ വരുന്നതിനു മുന്പ് കൃഷ്ണയ്ക്ക് ടെസ്റ്റ് ഡോസ് നല്‍കാതെ ഇഞ്ചക്ഷന്‍ നല്‍കിയെന്നാണ് പരാതി. അതോടെ അവശയായ കൃഷ്ണയെ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഡോക്ടര്‍മാരും പരിശോധിക്കുകയും…

Read More

കാട്ടാക്കടയിൽ യുവതിയുടെയും യുവാവിന്‍റെയും മരണം; പിന്നിൽ സംശയരോഗമെന്നു നിഗമനം; കുടുംബകലഹം ഉണ്ടായിരുന്നതായി നാട്ടുകാർ

കാട്ടാക്കട: കാട്ടാക്കടയിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. ഇന്ന് ഇവരുടെ വീട്ടിൽ പോലീസ് എത്തി പോസ്റ്റ്മാർട്ടം നടപടികളിലേക്ക് കടന്നു. ഫോറൻസിക് സംഘം ഇന്ന് എത്തും. കുരുതംകോട് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ പ്രമോദ്(35), കുരുതംകോട് പാലയ്ക്കൽ ഞാറവിളവീട്ടിൽ റീജ(43)യെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് പിന്നിൽ പ്രമോദിന്‍റെ സംശയരോഗമാണെന്നും പോലീസ് സംശയിക്കുന്നു. ഇന്നലെ രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയ റീജയ്ക്കൊപ്പം താമസിക്കുകയായിരുന്നു പ്രമോദ്. ഒരു കളക്ഷൻ ഏജന്‍റായി ജോലി ചെയ്തിരുന്ന റീജയുമായി ഇയാൾ പലപ്പോഴും വഴക്ക് കൂടിയിരുന്നതായും അത് മർദനത്തിൽ കലാശിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് റീജയുടെ ഭർത്താവ് തമിഴ്‌നാട് സ്വദേശി വാസു ഇവരെ ഉപേക്ഷിച്ച് പോവുകയായിരുന്നു.ഇതിൽ രണ്ട് മക്കളുമുണ്ട്. ഇപ്പോൾ അയൽവാസിയായ പ്രമോദിന്‍റെ വീട്ടിലായിരുന്നു ഇവരുടെ താമസം. അടുത്തിടെ…

Read More

അമീബിക് മസ്തിഷ്ക് ജ്വരം; കാരക്കുണ്ട്  വെള്ളച്ചാട്ടത്തിൽ നിന്നെന്ന് സംശയം; സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്

പരിയാരം: മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതിന്‍റെ ഉറവിടം കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽനിന്നാണെന്നു സംശയം. കഴിഞ്ഞ ഞായറാഴ്ച പരിയാരം ഗ്രാമ പഞ്ചായത്തിൽപ്പെട്ട കുട്ടിയും കുടുംബവും കാരക്കുണ്ട് വെള്ളച്ചാട്ടം സന്ദർശിച്ച് കുളിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് കീഴെയായി ചെറിയൊരു തോടും ഒഴുകുന്നുണ്ട്. കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത് ഇവിടെനിന്നാണെന്ന സംശയത്താൽ ഇന്ന് ജില്ലാ ആരോഗ്യവകുപ്പ് സംഘം സ്ഥലം സന്ദർശിച്ച് ഇവിടത്തെ വെള്ളം പരിശോധിക്കാനായി എടുക്കും. പരിശോധനാ ഫലം വരുന്നതു വരെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചതായി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Read More