തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ വൈകും. ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇതിന് കാരണം. സാധാരണ ആഗസ്റ്റ് 14 നാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിക്കുന്നത്. മെഡല്‍ പട്ടിക പരിശോധിച്ച് അന്തിമമാക്കുന്നതിലുണ്ടായ വീഴ്ചയാണ് മെഡല്‍ പ്രഖ്യാപനം വൈകാന്‍ കാരണമായിരിക്കുന്നത്. സ്വാതന്ത്ര്യ ദിനം കഴിഞ്ഞ ശേഷം അടുത്ത ആഴ്ചയിലായിരിക്കും ഇനി മെഡല്‍ പ്രഖ്യാപിക്കാന്‍ സാധ്യത.
Read MoreCategory: TVM
മെസിയുടെ പേരിലുള്ള തട്ടിപ്പ്; സ്പോണ്‍സര്‍മാര്‍ക്കെതിരേ പോലീസ് നല്കിയ മുന്നറിയിപ്പ് പിണറായി സര്‍ക്കാര്‍ അവഗണിച്ചു
തിരുവനന്തപുരം: മെസിയുടെ പേരിലുള്ള തട്ടിപ്പില്‍ സ്പോണ്സര്മാര്ക്കെതിരെ പോലീസ് നല്കിയ മുന്നറിയിപ്പ് റിപ്പോര്‍ട്ട് മുന്‍ സര്‍ക്കാര്‍ അവഗണിച്ചു. സ്പോണ്‍സര്‍മാരായ അഗസ്റ്റിന് സഹോദരന്മാര് ഫണ്ട് സ്വരൂപിച്ചതില് സംശയം പ്രകടിപ്പിച്ചിരുന്നു. ഇവര്‍ക്കെതിരെയുള്ള കേസുകളുടെ പട്ടിക പോലീസ് മുന്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. സ്പോണ്സര്മാര്ക്കെതിരെ 19 കേസുകള്‍ നിലവിലുണ്ട്. വഞ്ചന കേസില്‍ ഉള്‍പ്പെടെ നിയമനടപടി നേരിടുകയാണെന്നും കാട്ടി പോലീസ് നല്കിയ റിപ്പോര്‍ട്ട് മുന്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ച് കേന്ദ്ര അന്വേഷണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊച്ചിയിലെ സ്റ്റേഡിയം സ്പോണ്‍സര്‍മാര്‍ കൈയടക്കി. സ്പോണ്‍സര്‍മാര്‍ ഫിഫയെ സമീപിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു. ചാനലിന്റെ പ്രമോഷന് വേണ്ടിയാണെന്ന് വ്യാഖ്യാനിക്കാമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേ സമയം ഈ ഇടപാടില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പോണ്‍സര്‍മാര്‍ ഫെമ ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി. പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കായിക വകുപ്പ് സെക്രട്ടറി നടത്തിയ…
Read Moreവാക്കുതർക്കത്തിനിടെ ഭാര്യയെ കുക്കറിന്റെ അടപ്പുകൊണ്ട് മര്‍ദിച്ചു; നരഹത്യാശ്രമത്തിന് കേസെടുത്ത് പോലീസ്
ഉള്ളൂര്‍: ഭാര്യയെ കുക്കറിന്റെ അടപ്പുകൊണ്ട് തലയിലടിച്ചു പരിക്കേല്‍പ്പിച്ചതിനു ഭര്‍ത്താവിനെതിരേ മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തു. അണമുഖം ചെന്നിലോട് ഗവ. ഐടിഐക്ക് സമീപം താമസിക്കുന്ന വിവേക് ജോണിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. 11ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പുറത്തുപോയി മടങ്ങിവന്ന വിവേക് വീട്ടില്‍ വസ്ത്രങ്ങള്‍ അടുക്കിക്കൊണ്ടുനിന്ന ഭാര്യയെ അസഭ്യം പറയുകയും ആയുധം ഉപയോഗിച്ച് അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് അടുക്കളഭാഗത്തുണ്ടായിരുന്ന കുക്കറിന്റെ അടപ്പെടുത്തു തലയുടെ പുറകിലായി അടിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ഇയാള്‍ മുതുകിലും തലയിലും മര്‍ദിച്ചു. ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരഹത്യാശ്രമത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
Read Moreകെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് അപകടം; വിദ്യാർഥിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീനാണ് (19) അപകടത്തിൽ പരിക്കേറ്റത്. പോളിടെക്നിക് വിദ്യാർഥിയാണ് അമീൻ. ഇന്ന് രാവിലെ ഒമ്പതോടെ കല്ലറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. കല്ലറയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് സർവീസ് നടത്തുകയായിരുന്ന പ്രിയദർശിനി ബസിന്റെ പിൻവശത്തെ വാതിൽ പെട്ടെന്ന് തുറന്ന് വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ അമീനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; നഗ്നചിത്രങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശിയായ കെ.വി. അനുരാജാണ് (23) അറസ്റ്റിലായത്. 14 വയസുള്ള രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് പോത്തൻകോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെയാണ് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് ഇരുവരുടെയും നഗ്ന ചിത്രങ്ങളും യുവാവ് കൈക്കലാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി വിദ്യാർത്ഥിനികളിലൊരാളാണ് ആദ്യം പ്രണയത്തിലായത്. പിന്നാലെ ഈ പെൺകുട്ടിയുടെ കൂട്ടുകാരിയുമായും ഇയാൾ പ്രണയത്തിലായി. കണ്ണൂരിൽനിന്ന് പോത്തൻകോടെത്തിയ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് പീഡനം നടത്തിയത്. പിന്നാലെ ഈ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു. പിന്നീട് വീട്ടുകാർ ഉറങ്ങിയശേഷം രാത്രി 12 ഓടെയാണ്ഇയാൾ സ്ഥലംവിട്ടത്. തിരികെ നാട്ടിലെത്തിയ പ്രതി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെ ഇതേപ്പറ്റി പെൺകുട്ടി വീട്ടുകാരോട്…
Read Moreവേലിതന്നെ വിളവ് തിന്നുമ്പോൾ… പോലീസ് യൂണിഫോം തട്ടിപ്പ്; എസ്എപി ട്രെയിനി അറസ്റ്റിൽ; നഷ്ടമായത് 7 ലക്ഷത്തോളം രൂപ
തിരുവനന്തപുരം: യൂണിഫോം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പോലീസ് ട്രെയിനികളില്‍ നിന്നും ഏഴ് ലക്ഷത്തില്‍പരം രൂപ തട്ടിയെടുത്ത പോലീസ് ട്രെയിനിയെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തു. എസ്എപി ട്രെയിനിയായ ശംഭു കൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനികളായ സഹപ്രവര്‍ത്തകര്‍ക്ക് കുറഞ്ഞ നിരക്കില്‍ പോലീസ് യൂണിഫോം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ 25 ല്‍പരം സഹപ്രവര്‍ത്തകരില്‍ നിന്നു പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. യൂണിഫോം കിട്ടാതെ വന്നതോടെ ട്രെയിനികള്‍ ഇയാളോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടെന്നായിരുന്നു ഇയാള്‍ വ്യക്തമാക്കിയിരുന്നത്. പണം ലഭിക്കാതെ വന്നതോടെ ട്രെയിനികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ശംഭുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreഏഴ് വയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദനം; അന്വേഷിച്ചെത്തിയ അധ്യാപകർ കണ്ടത് നടുക്കുന്ന കാഴ്ച; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ
തിരുവനന്തപുരം: ഏഴ് വയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ സുധീർ (46), രണ്ടാം ഭാര്യ വെള്ളറട സ്വദേശി ലിൻഡമോൾ (34) എന്നിവരാണ് വലിയതുറ പോലീസിന്റെ പിടിയിലായത്. ഇവർ ഏഴുവയസുകാരിയായ കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. കുട്ടി രണ്ട് ദിവസമായി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണമാണ് വിവരം പുറത്തുകൊണ്ടുവന്നത്. വീട്ടിലെത്തിയ അധ്യാപകരാണ് കുട്ടിയെ മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയത്. ഇവർ ഉടൻതന്നെ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രതിനിധികൾ സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെയും നുള്ളിയതിന്റെയും പാടുകൾ വ്യക്തമായി ഉണ്ടായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതികളെ…
Read Moreഗുണ്ടകളെ പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പ്; ആദ്യഘട്ടത്തിൽ 300 പേരുടെ പട്ടിക
തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളെ പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പുമായി പോലീസ്. പദ്ധതിയുടെ ഭാഗമായി 300 ഗുണ്ടകളുടെ പട്ടികയാണ് പോലീസ് ആദ്യഘട്ടത്തിൽ തയാറാക്കിയത്. ഗുണ്ടകളുടെ സ്പോൺസർമാരെ കുറിച്ചും ഇന്റലിജൻസിന് വിവരം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവർത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാൻ പോലീസ് കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകൾക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ മറവിൽ കൊച്ചിയിൽ നടന്ന ഗുണ്ടകളുടെ സംഗമത്തെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപക ഗുണ്ടാവേട്ട ആണ് ഓപ്പറേഷൻ ഗ്രിപ്പിലൂടെ കേരള പോലീസ് പദ്ധതിയിടുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷൻ. ഗുണ്ടാ ബന്ധമുള്ളവർ, കാപ്പാ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവർ, റൗഡി ലിസ്റ്റിൽ ഉൾപെട്ടവർ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreപ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചെടുക്കുന്നതു നിര്ത്തലാക്കിയതില്അതൃപ്തി; യോഗേഷ് നേരിട്ടു വിശദീകരണം നൽകണമെന്ന് മന്ത്രി
തിരുവനന്തപുരം: ബെവ്കോയില്‍ നിന്നു വാങ്ങുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചെടുക്കുന്ന നടപടി നിര്‍ത്തലാക്കിയതില്‍ എക്സൈസ് മന്ത്രിക്ക് കടുത്ത അതൃപ്തി.ബെവ്കോ എംഡി യോഗേഷ് ഗുപ്തയോട് നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുമായി കൂടിയാലോചന നടത്താതെ ബെവ്കോ എംഡി തീരുമാനമെടുത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ബിവറേജ്സ് കോര്‍പറേഷന്റെ ഔട്ട് ലെറ്റുകളില്‍ നിന്നു പ്ലാസ്റ്റിക് ബോട്ടില്‍ മദ്യം വാങ്ങുമ്പോള്‍ 20 രൂപ അധികമായി ഉപഭോക്താക്കളില്‍ നിന്നു വാങ്ങിയിരുന്നു.കാലിക്കുപ്പി തിരികെ ഔട്ട്ലെറ്റുകളില് മടക്കി നല്കുമ്പോള് 20 രൂപ തിരികെ നല്കി വരുന്ന രീതി ബെവ്കോ എംഡി.യായി യോഗേഷ് ഗുപ്ത ചുമതലയേറ്റതോടെ നിര്‍ത്തലാക്കിയിരുന്നു. ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്കും കുപ്പികള്‍ ശേഖരിച്ചുവയ്ക്കാന്‍ സ്ഥലമില്ലാത്തതും ജീവനക്കാരുടെ അമിത ജോലിഭാരവും കണക്കിലെടുത്താണ് കുപ്പി തിരികെ വാങ്ങുന്ന തീരുമാനം ബെവ്കോ എംഡി റദ്ദാക്കിയത്.മന്ത്രിയുമായി ആലോചിക്കാതെ തീരുമാനം കൈക്കൊണ്ടതാണ് മന്ത്രി എം ലിജുവിനെ ചൊടിപ്പിച്ചത്. നേരത്തെ നടന്ന വിധത്തില്‍ കുപ്പി തിരികെ വാങ്ങണമെന്ന…
Read Moreയുവാക്കളുടെ പ്രലോഭനത്തിൽ പെൺകുട്ടി വീണു; കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ
പേരൂര്‍ക്കട: പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേരെ കരമന സിഐ ജോസഫ് ലിയോണ്‍, എസ്ഐമാരായ അജിത്ത്, കൃഷ്ണകുമാര്‍, സിപിഒമാരായ സിബിന്, ഹിരണ്‍, അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നു പിടികൂടി. കരമന തളിയല്‍ എസ്എംആര്എ 145 സതീഷ്കുമാര്‍ (29), നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാക്കോണം അനന്തു നിവാസില്‍ അനന്തു (34) എന്നിവരാണ് പിടിയിലായത്. ഈ മാസം നാലിനു പകല്‍സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടിയെ കാണാനില്ലെന്നു വീട്ടുകാര്‍ കരമന സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടെ കരമന ഭാഗത്തുനിന്നാണു പ്രതികളെ പൊലീസ് പിടികൂടിയത്.
Read More