തിരുവനന്തപുരം: ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് 19 കാരിയായ ഗർഭിണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് മരിച്ചത്. ലക്ഷ്മി ബി. എ അവസാന വർഷ വിദ്യാർഥിനി ആയിരുന്നു. ലക്ഷ്മിയുടെ തുടർ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞാറാഴ്ച വൈകിട്ടാണ് സംഭവം. ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. കിരണിന്റെ കുടുംബാംഗങ്ങളും ഇവർക്കൊപ്പം ആ വീട്ടിൽ താമസിക്കുന്നുണ്ട്. കിരൺ ഓട്ടോ ഡ്രൈവറാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 11 മാസമായി. ലക്ഷ്മിയും കിരണും പ്രണയിച്ചാണ് വിവാഹം കഴിച്ചത് . സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നുണ്ട്.…
Read MoreCategory: TVM
കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കർശന നിർദേശം
തിരുവനന്തപുരം: ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read Moreഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കണം; ഗവർണർക്ക് നിവേദനം നൽകുമെന്ന് കെഎസ്യു
തിരുവനന്തപുരം: പി.എൻ. ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. കോഴ ആരോപണം, കലോത്സവം നിർത്തിവയ്ക്കാനുണ്ടായ സാഹചര്യം എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കെഎസ്യു നിവേദനം നൽകുമെന്നും അലോഷ്യസ് രാഷ്ട്രദീപികയോട് പറഞ്ഞു. കലോത്സവം പുനരാരംഭിക്കണമെന്നും ഗവർണറോട് ആവശ്യപ്പെടും. കോഴ ആരോപണങ്ങൾ ഏറെ സജീവമായി ഉയർന്നിട്ടും എസ്എഫ്ഐയോ സംഘാടക സമിതിയോ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. കോഴ വിഷയത്തിൽ സംഘാടക സമിതിക്കും പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അലോഷ്യസ് പറഞ്ഞു.
Read More“എന്നെ സംഘിയാക്കുന്നവർക്കു മറുപടി നൽകാൻ മലയാളത്തിൽ നല്ല വാക്കുകളുണ്ട്; ഹിന്ദുമതം ബിജെപിയുടെ കുത്തകയാണോയെന്ന് പി.ജെ.കുര്യൻ
തിരുവനന്തപുരം: താൻ ബിജെപിയിൽ ചേരുമെന്നുള്ള സോഷ്യൽ മീഡിയ പ്രചരണത്തിനെതിരേ കടുത്ത പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. “എന്നെ സംഘിയാക്കുന്നവർക്കു മറുപടി നൽകാൻ മലയാളത്തിൽ നല്ല വാക്കുകളുണ്ട്, പക്ഷെ പറയുന്നില്ല’- പി.ജെ.കുര്യൻ പ്രതികരിച്ചു. “ഞാൻ തികഞ്ഞ മതേതരവാദിയാണ്. ഹിന്ദുമതത്തിന്റെ ആശയങ്ങളെ ബഹുമാനിക്കുന്ന ആളുമാണ്. എന്നാൽ ഹിന്ദുമതം ബിജെപിയുടെ കുത്തകയാണോ’-കുര്യൻ ചോദിക്കുന്നു. പത്മജയുടെ ബിജെപി പ്രവേശനത്തെയും കുര്യൻ വിമർശിച്ചു. പത്മജയ്ക്ക് ലോകസഭയിലേക്കും നിയമസഭയിലേക്കും പാർട്ടി സീറ്റുകൾ നൽകി, അവർ പരാജയപ്പെട്ടതിന് എന്തു ചെയ്യാൻ കഴിയും. പത്മജ അവസരവാദിയാകാൻ പാടില്ലായിരുന്നുവെന്നും കുര്യൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 20 സീറ്റും ലഭിക്കും. ബിജെപിക്ക് സീറ്റ് കിട്ടുമെന്ന് താൻ കരുതുന്നില്ല. മുരളി വന്നതോടെ തൃശൂരിൽ ബിജെപിയുടെ സാധ്യത പോയിയെന്നും പി.ജെ. കുര്യൻ പറഞ്ഞു.
Read Moreപത്മജ ബിജെപിയിലെത്താൻ കാരണം കെ.സി. വേണുഗോപാൽ’; വിങ്ങുന്ന മനസുമായാണ് അവർ ബിജെപിയിലെത്തിയതെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരാൻ കാരണം കെ.സി.വേണുഗോപാലെന്ന് ബിജെപി നേതാവും ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ. കെ.സി. വേണുഗോപാൽ മര്യാദയ്ക്കായിരുന്നെങ്കിൽ പത്മജ കോൺഗ്രസിൽ തുടരുമായിരുന്നുവെന്നും കോൺഗ്രസിലെ അവഗണന കാരണം മനസു വിങ്ങിയാണ് പത്മജ ബിജെപിയിലെത്തിയതെന്നും ശോഭ പറഞ്ഞു. ബിജെപിയില്‍ പോയതിന്റെ പേരില്‍ എത്ര ചീത്ത പറഞ്ഞാലും അപമാനിച്ചാലും വിഷമം ഇല്ലെന്നും ഇതിലും വലുതാണ് കോണ്‍ഗ്രസിലുള്ളപ്പോള്‍ അനുഭവിച്ചതെന്നും പത്മജ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തന്റെ തോൽവിക്ക് കാരണക്കാരനായി നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചുവെന്നും കോൺഗ്രസ് വിട്ടുപോകാൻ കാരണം നേതാക്കളാണെന്നും ബിജെപിയിൽ ചേർന്ന സമയത്ത് പത്മജ വ്യക്തമാക്കിയിരുന്നു.
Read Moreവർക്കലയിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്ന സംഭവം; പരസ്പരം പഴിചാരി സർക്കാർ ഏജൻസികളും കരാർ കമ്പനിയും
തിരുവനന്തപുരം: വർക്കലയിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ പരസ്പരം പഴിചാരി സർക്കാർ ഏജൻസികളും കരാർ കന്പനിയും. ശക്തമായ തിരകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നാണ് കരാർ കമ്പനി വ്യക്തമാക്കുന്നത്. തിര ഉയർന്നപ്പോൾ പാലത്തിലുണ്ടായിരുന്നവർ ഒരുവശത്തേക്ക് തടിച്ച് കൂടിയതാണ് അപകടത്തിന് കാരണമെന്നാണ് കന്പനിയുടെ വാദം. നേരത്തെ സർക്കാർ ഏജൻസികൾ അപകട കാരണം കരാർ കമ്പനിയുടെ ഭാഗത്തെ വീഴ്ചയെന്ന് പറഞ്ഞായിരുന്നു തടിയൂരിയത്. ശനിയാഴ്ചത്തെ അപകടത്തിൽ പതിനഞ്ചോളം പേരാണ് കടലിൽ വീണത്. ഇതിൽ നാല് പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആൻഡമാനിൽ ഉൾപ്പെടെ നിരവധി ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ നിർമിച്ച് പരിചയസന്പത്തുള്ള കന്പനിയാണ് വർക്കലയിലും ഫ്ളോട്ടിംഗ് ബ്രിഡ്ജ് നിർമിച്ചതെന്നായിരുന്നു കന്പനിയുടെയും സർക്കാരിന്റെയും നേരത്തെയുള്ള അവകാശവാദം. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും കരാർ കന്പനിയും അപകടം സംബന്ധിച്ച് കൈമലർത്തുകയാണ്. അവധി ദിവസമായിരുന്ന ശനിയാഴ്ച കൂടുതൽ സഞ്ചാരികൾ പാലത്തിൽ കയറിയിരുന്നെങ്കിൽ വൻ ദുരന്തം…
Read Moreആറ്റിങ്ങലിൽ 1.72 ലക്ഷം വോട്ടുകളിൽ കൃത്രിമമെന്ന് അടൂർ പ്രകാശ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ വോട്ടർപ്പട്ടികയിൽ 1.72 ലക്ഷം വോട്ടുകളിൽ കൃത്രിമം ഉണ്ടെന്ന് അടൂർ പ്രകാശ് എംപി. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 1.12 ലക്ഷം വോട്ടുകളിലുണ്ടായിരുന്ന ഇരട്ടിപ്പിനെതിരേ അടൂർ പ്രകാശ് നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ച് ഇരട്ടിപ്പ് വോട്ടുകൾ റദ്ദാക്കിയിരുന്നു. ഇത്തവണയും വോട്ടർപ്പട്ടികയിലെ പേജുകൾ ഉൾപ്പെടെയാണ് അടൂർ പ്രകാശ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതിയിൽ പരിശോധന നടക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേ സമയം അടൂർ പ്രകാശ് പരാജയപ്പെടുമെന്നുള്ള ആശങ്കകാരണമാണ് പരാതിയുമായി പോകാൻ കാരണമെന്ന് എൽഡിഎഫ് ആരോപിച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയും ബിജെപി സ്ഥാനാർഥി വി. മുരളീധരനും പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. അടൂർ പ്രകാശും പ്രചരണവുമായി രംഗത്തുണ്ട്.
Read Moreശക്തമായ തിരത്തള്ളൽ; വലിയതുറ കടൽപ്പാലം പിളർന്നു
തിരുവനന്തപുരം: ശക്തമായ തിരത്തള്ളലിൽ വലിയതുറ കടൽപ്പാലം തകർന്നു. പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ഇന്ന് രാവിലെ എട്ടിനാണ് ശക്തമായ തിരത്തള്ളലിൽ പാലം തകര്‍ന്നത്. രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം ശക്തമായ തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല. വലിയതുറ പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇവിടെ പാലം കാണാനെത്തുന്ന സഞ്ചാരികള്‍ക്കും പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരുന്നു. വലിയതുറയില്‍ കടലില്‍ ഇറക്കി കെട്ടിയിരിക്കുന്ന കോണ്‍ക്രീറ്റില്‍ നിര്‍മിച്ച പാലത്തിന് ഏകദേശം അഞ്ഞൂറു മീറ്ററിലേറെ നീളമാണുളളത്. കടല്‍ വെളളത്തില്‍ മുങ്ങി നില്ക്കുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ ഉപ്പിന്റെ കാഠിന്യം കൊണ്ട് ഏറെക്കുറെ ദ്രവിച്ച അവസ്ഥയിലായിരുന്നു. 2017ലെ ഓഖി ചുഴലിക്കാറ്റിലും 2021-ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഓഖി വന്നതിനു ശേഷമാണ് വലിയതുറ പാലത്തില്‍ സഞ്ചാരികളെ കയറ്റാതായത്.…
Read Moreഞാൻ അടിയുറച്ച കോൺഗ്രസുകാരി; കെ സുരേന്ദ്രന്റെ ആരോപണങ്ങൾ കള്ളം; പാർട്ടി മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ലെന്ന് ബിന്ദു കൃഷ്ണ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തുവെന്ന് ആരോപിച്ച വ്യക്തി മുൻപ് ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയിരുന്നുവെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ഞാൻ ബിജെപി നേതാക്കളോടും സിപിഎം നേതാക്കളോടും സംസാരിക്കും. ഞാൻ എന്നും അടിയുറച്ച കോൺഗ്രസുകാരിയാണ്. ഈ നിമിഷം വരെ പാർട്ടി മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. ഇനിയും കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് കാണിക്കാൻ വെറുതേ പുകമറ സൃഷ്ടിക്കാനാണ് സുരേന്ദ്രന്റെ ശ്രമമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തുവെന്നുള്ളത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ അറിഞ്ഞ കാര്യമാണ് ഞാൻ പറഞ്ഞത്. എന്തിനാണ് ചോദ്യം ചെയ്തത് എന്ന് എനിക്കറിയില്ല. അതു സംബന്ധിച്ച തെളിവുകളും എന്റെ പക്കലില്ല. ബിജെപിയിലേക്ക് പോകുമെന്ന വിവരം അറിഞ്ഞ ഉടൻ പത്മജയെ വിളിച്ചിരുന്നു. പക്ഷേ ഫോൺ എടുത്തില്ല. ബിജെപിയിലേക്ക് പോകുമെന്ന…
Read Moreപൂഞ്ഞാറിൽ നടന്നത് തെമ്മാടിത്തം; വൈദികന് നേരെ വണ്ടി കയറ്റുകയായിരുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറാന പള്ളിയിലെ വൈദികൻ ഫാ.ജോസഫ് ആറ്റുചാലിലിനെതിരേ നടന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പൂഞ്ഞാർ സംഭവത്തിൽ അറസ്റ്റിലായവർ കാട്ടിയത് തെമ്മാടിത്തമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുമായി നടത്തിയ മുഖാമുഖത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്തു തെമ്മാടിത്തമാണ് യഥാർഥത്തിൽ അവിടെ നടന്നത്. ആ വൈദികന് നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. വൈദികൻ രക്ഷപെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റ് എന്ന് പറയുമ്പോൾ എല്ലാവരും ഉണ്ടാകുമെന്ന് അല്ലേ നമ്മൾ കരുതുക. എന്നാൽ കേസിൽ ഉൾപ്പെട്ടവരെല്ലാം മുസ്ലിം വിഭാഗക്കാർ മാത്രമായിരുന്നുവെന്നും അല്ലാതെ ഒരു വിഭാഗത്തെ തെരഞ്ഞുപിടിച്ചതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂഞ്ഞാർ സംഭവത്തിൽ മുസ്ലിം വിഭാഗത്തെ മാത്രം പ്രതി ചേർത്തുവെന്ന വിമർശനത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുസ്ലിം പണ്ഡിതനും ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന കോർഡിനേറ്ററുമായ ഹുസൈൻ മടവൂരാണ്…
Read More