വടക്കാഞ്ചേരി: വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളും നിയമനിര്‍മാണങ്ങളും അധികൃതര്‍ മുറയ്ക്ക് നടത്തുമ്പോഴും മണ്ണില്‍ പൊന്നു വിളയിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകന് ദുരിതം മാത്രം. കാട്ടുപന്നികളും മാനുകളും കുരങ്ങുകളും മയിലുകളും മലയണ്ണാനുമൊക്കെ തോട്ടങ്ങളില്‍ വന്‍തോതില്‍ ആക്രമണം നടത്തുകയാണ്.
ഇവയെ നിയന്ത്രിക്കാതെ കര്‍ഷകരും അധികൃതരുമൊക്കെ ഇരുട്ടില്‍ തപ്പുന്ന സ്ഥിതി വിശേഷമാണ്. വടക്കാഞ്ചേരി മേഖലയില്‍ കൃഷിയിടങ്ങളിലെത്തുന്ന വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചു വരികയാണ്. പന്നികളും മയിലുകളുമാണ് വന്‍തോതില്‍ കൃഷി നശിപ്പിക്കുന്നത്. ജനവാസ മേഖലയില്‍ വരെ ഇവ വിലസുകയാണ്. മങ്കര, എങ്കക്കാട്, വാഴാനി, പഴയന്നൂപ്പാടം, പന്നിശേരി, വരവൂര്‍, അകമല, ചേലക്കര പ്രദേശങ്ങളിലെല്ലാം കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് വിളവെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ദേശമംഗലം തലശേരി പ്രദേശങ്ങളിലെ പാടശേഖരവും കാട്ടുപന്നികളുടെ പിടിയിലാണ്.
പാടശേഖരം മുഴുവന്‍ പന്നികള്‍ കുത്തി മറിക്കുകയും വയലില്‍ കിടന്നിരുണ്ട് കൃഷി നശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. അത്തിക്കച്ചാല്‍ തോട്ടിലൂടെയാണ് പന്നികൂട്ടങ്ങള്‍ പാടശേഖരങ്ങളിലേക്ക് പ്രവേശിക്കുന്നത്. കമ്പിവേലി കെട്ടിയും മറ്റ് സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിച്ച് വന്യമൃഗങ്ങളെ അകറ്റാന്‍ കര്‍ഷകര്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. പരാതി കേള്‍ക്കാന്‍ അധികൃതരും തയാറാകുന്നില്ല എന്ന പരാതിയും കര്‍ഷകര്‍ ഉന്നയിക്കുന്നു.
വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കിടങ്ങുകള്‍ നിര്‍മിക്കണമെന്നും വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ വെള്ളം വനത്തില്‍ തന്നെ ഉറപ്പുവരുത്താന്‍ ജലാശയങ്ങള്‍ രൂപപ്പെടുത്തണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. കഴിഞ്ഞദിവസം തെക്കുംകര പഞ്ചായത്തിലെ മച്ചാട്-താണിക്കുടം സംസ്ഥാന പാതയില്‍ പുലര്‍ച്ചെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവാവിന്റെ ഇരുചക്രവാഹനത്തില്‍ കാട്ടുപന്നി തട്ടിയതിനെ തുടര്‍ന്ന് ബൈക്ക് മറിയുകയും യുവാവിന് ഗുരുതരപ