‘സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയണം”

knr-vanithaകൂത്തുപറമ്പ്: മതിയായ സുരക്ഷയുടെ അഭാവത്തിലുണ്ടാകുന്ന ദുരന്തങ്ങളുടെ കാരണം പോലും സ്ത്രീസമൂഹത്തിന് മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങള്‍ അപഹാസ്യമാണെന്ന് എംജിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ കയറി പ്രാര്‍ഥിക്കുന്നതിനാലാണ് വെടിക്കെട്ട് ദുരന്തവും വരള്‍ച്ചയും ഭൂകമ്പവുമുണ്ടാകുന്നത് എന്ന തരത്തിലുള്ള പ്രചാരണങ്ങളെ പുച്ഛിച്ചു തള്ളണം. സമൂഹത്തിന്റെ പാതിയായ സ്ത്രീ സമൂഹത്തിന് ആരാധനാലയങ്ങളില്‍ പ്രവേശിക്കാനും പ്രാര്‍ഥന നടത്താനുമുള്ള അവകാശം

ഇന്ത്യന്‍ ഭരണഘടനയും സുപ്രീംകോടതിയും നല്കുന്നുണ്ട്. അതിന് വിരുദ്ധമായി നുണ പ്രചാരണത്തിലൂടെയും അന്ധവിശ്വാസ പ്രചാരണത്തിലൂടെയും സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ സമൂഹം തിരിച്ചറിയണമെന്ന് എംജിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം എംജിഎം സംസ്ഥാന സെക്രട്ടറി ആയിശക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫുആദ സക്കറിയ്യ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.പി.മോഹനന്‍, കെ.കെ. ശൈലജ ടീച്ചര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

കെഎന്‍എം ജില്ലാ പ്രസിഡന്റ് ഡോ. എ.എ. ബഷീര്‍, കെ.വി. അബ്ദുല്‍ ലത്തീഫ് മൗലവി, നസീറുദ്ധീന്‍ റഹ്മാനി, നൗഷാദ് സ്വലാഹി, ആമിന അന്‍വാരിയ്യ, മൂസ കീഴ്പ്പള്ളി, ഇസ്മായില്‍ ഫാറൂഖി, അബ്ദുറഹ്മാന്‍ കൊളത്തായി, അബ്ദു മാസ്റ്റര്‍ ഉളിയില്‍, മഹ്മൂദ് വാരം, മുജാഹിദ് കൂത്ത്പറമ്പ്, കെ.പി.ശരീഫ, ഷഹനാസ റഷീദ്  പ്രസംഗിച്ചു. കെ.വി. മുഹമ്മദ്, അബൂബക്കര്‍ കൈതേരി , റഷീദ് ടമ്മി ടോണ്‍, അലി ശ്രീകണ്ഠപുരം, അലി കുയ്യാലില്‍, അബൂ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts