വടകര: ചോറോട് പഞ്ചായത്തിലെ പ്രധാന നെല്‍പാടമായിരുന്ന പെരുവന വയല്‍ നികത്തിയത് പൂര്‍വ സ്ഥിതിയിലാക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ഇതിനെതിരെ പ്രതിഷേധം വ്യാപകമാവന്നു. മൂന്നു വര്‍ഷം മുമ്പ് രണ്ടര ഏക്കര്‍ വയല്‍ നികത്തിയതോടെ മഴക്കാലത്ത് ഇവിടം വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ഇതിന് അറുതി കാണുന്നതിന്റെ ഭാഗമായാണ് നാട്ടുകാര്‍ കോടതിയെ സമീപിച്ചത്. അനുകൂല വിധിയുണ്ടായിട്ടും നടപ്പാക്കേണ്ടവര്‍ മടി കാണിക്കുന്നുവെന്നാണ് പരാതി.
ചെറിയ വിലക്കു വയല്‍ വാങ്ങിക്കൂട്ടി റിയല്‍ എസ്‌റ്റേറ്റ് സംഘം നടത്തിയ നികത്തലിനെതിരെ റവന്യു, പോലീസ്, പഞ്ചായത്ത് അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. ഒടുവില്‍ നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കുകയും വയല്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. 2015 ജനുവരിയില്‍ അനുകൂല ഉത്തരവുണ്ടായിട്ടും ഇക്കാര്യത്തില്‍ നടപടിയുമുണ്ടാകുന്നില്ലെന്നാണ് കര്‍മ സമിതിയുടെ പരാതി. മഴ തുടങ്ങിയാല്‍ അമ്പതില്‍പരം വീടുകള്‍ വെള്ളത്തിലാകുന്ന സ്ഥിതിയാണിവിടെ. വെള്ളത്താല്‍ ചുറ്റപ്പെട്ടു ഇവര്‍ ദുരിതത്തിലമരുന്നു. വീടുകളുടെ അകം വരെ വെള്ളം കയറുന്നു. വേനലില്‍ ആശ്വാസമാണെങ്കില്‍ മഴക്കാലം അടുക്കുന്നത് ഇവരുടെ നെഞ്ചില്‍ തീ കോരിയിടുകയാണ്. മഴക്കു മുമ്പെ വയല്‍ പൂര്‍വ സ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വയല്‍ നികത്തലിനെതിരെ അനുകൂല ഉത്തരവുകളുണ്ടായപ്പോഴൊക്കെ പഞ്ചായത്ത്, റവന്യു അധികൃതര്‍ ബോധപൂര്‍വം നടപടി വൈകിപ്പിക്കുകയാണെന്ന പരാതി ശക്തമാണ്. ഇതിനെതിരെ ആര്‍എംപി പ്രവര്‍ത്തകര്‍ വില്ലേജ് ഓഫിസറെ തടഞ്ഞത് ഉള്‍പെടെയുള്ള സമരങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് നടപടികള്‍ക്ക് അല്‍പം ജീവന്‍ വച്ചത്. പഞ്ചായത്തില്‍ രണ്ടു സീറ്റ് നേടിയ ആര്‍എംപി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പെരുവന വയല്‍ പ്രശ്‌നത്തി!ല്‍ നാട്ടുകാര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കണമെന്ന ഉപാധി മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ മാസങ്ങളായിട്ടും മുന്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാട് തന്നെയാണ് യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയും തുടരുന്നതെന്ന ആക്ഷേപം കര്‍മസമിതി ഉയര്‍ത്തുന്നു. ഈ വിഷയത്തില്‍ അധികൃതര്‍ കാട്ടുന്ന ഒത്തുകളിക്കെതിരെ വീണ്ടും പ്രക്ഷോഭം തുടങ്ങാന്‍ ആര്‍എംപി തീരുമാനിച്ചിരിക്കുകയാണ്.