തൃശൂരിനെ പ്ലാസ്റ്റിക് രഹിതùജില്ലയാക്കാന്‍ സമഗ്രപദ്ധതി

tcr-plasticതൃശൂര്‍: ശുചിത്വ മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയെ പ്ലാസ്റ്റിക് മാലിന്യരഹിത ജില്ലയാക്കി മാറ്റുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അന്തിമമാക്കുന്നതിന് ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അഡ്‌ഹോക് ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പ്രസിഡന്റ്. പരിഗണനയിലുണ്ടായ 38 സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കു യോഗം അംഗീകാരം നല്‍കി.

2016- 17ല്‍ വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളുകളില്‍ ഷീ പാഡ് വിതരണം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു പദ്ധതി സമര്‍പ്പിക്കാം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഐഎംഎ ബ്ലഡ് ബാങ്കിനു ധനസഹായം അനുവദിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.തെരുവു നായ്ക്കളുടെ പ്രജനന നിയന്ത്രണം, വിജ്ഞാന്‍ സാഗര്‍ പദ്ധതി എന്നിവയ്ക്കും ജില്ലാ പഞ്ചായത്ത് പരിഗണന നല്‍കും.

പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങള്‍ക്കു പരിഹാരം കാണാനാണു സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായി സഹകരിച്ചു നാപ്കിന്‍ വിതരണം ചെയ്യാനുള്ള ഷീ-പാഡ് പദ്ധതി ലക്ഷ്യമിട്ടിട്ടുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകള്‍ക്കു നാപ്കിന്‍ വിതരണം ചെയ്യാനാണു പദ്ധതി.

പദ്ധതി തുകയുടെ 50 ശതമാനം വനിതാ വികസന കമ്മീഷനു മുന്‍കൂറായി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എഡിഎം സി.കെ. അനന്തകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ യു. ഗീത, തദ്ദേശ ഭരണ സ്ഥാപന പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, എഡിസി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Related posts