പത്തനംതിട്ടയും തെരുവുനായ ഭീതിയില്‍; പുറത്തിറങ്ങാനാവാതെ കാല്‍നടയാത്രക്കാരും നഗരവാസികളും

tvm-dogപത്തനംതിട്ട: ജില്ലാ ആസ്ഥാനത്തു തെരുവുനായ്ക്കള്‍ വീണ്ടും ഭീതി പടര്‍ത്തുന്നു. ഏതുനിമിഷവും തങ്ങള്‍ക്ക് മുന്നിലേക്ക് ചാടി വീണ് ആക്രമണം നടത്താവുന്ന നായ്ക്കളെ ഏറ്റവുമധികം ഭയപ്പെടുന്നത് കാല്‍നടയാത്രക്കാരും നഗരവാസികളും വ്യാപാരികളുമാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളുടെ ആക്രമണ ങ്ങളില്‍ ദിവസേന യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാറുണ്ടെ ങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളായി ഇത് അവശേഷിക്കുകയാണ്.

നഗരത്തില്‍ റിംഗ് റോഡിനു ചുറ്റും സ്‌റ്റേഡിയം, മുനിസിപ്പല്‍ മാര്‍ക്കറ്റ് ഭാഗങ്ങളിലാണ് നായ്ക്കളുടെ വിഹാരകേന്ദ്രം. നായ്ക്കളുടെ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രതിരോധ വാക്‌സിന്‍ ലഭ്യ മല്ലെന്നതും ശ്രദ്ധേയമാണ്. ജനറല്‍ ആശുപത്രിയില്‍ എത്തുന്നവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയക്കുകയാണ് പതിവ്. ആക്രമണത്തിനിരയാകുന്നവര്‍ സ്വന്തം ചെവലില്‍ വേണം മെഡിക്കല്‍ കോളജ് വരെ പോകാന്‍. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

മാസങ്ങളായി ജനറല്‍ ആശുപത്രിയില്‍ പേ വിഷബാധയുടെ പ്രതി രോധ വാക്‌സിനു ക്ഷാമമുണ്ട്. ജില്ലാ ആസ്ഥാനത്തെ ആശുപത്രിയാ യിട്ടും ഇത്തരത്തിലുള്ള ആരോഗ്യ വകുപ്പിന്റെ അവഗണന പ്രാദേശിക ഭരണസംവിധാനങ്ങളും കണ്ടില്ലെന്നു നടിക്കുകയാണ്. രാപ്പകല്‍ ഭേദമില്ലാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരുവുനായ ശല്യം രൂക്ഷമായതോടെ കാല്‍നടയാത്ര ക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഏറെ ഭീതിയിലാണ്. ഒറ്റതിരിഞ്ഞും കൂട്ട ത്തോടെയും എത്തുന്ന നായ്ക്കളാണ് ആക്രമണം നടത്തുന്നത്. ഇത്തര ത്തിലുള്ള നായകള്‍ക്ക് പേ വിഷബാധ ഉണ്ടായേക്കാമെ ന്ന മുന്നറിയിപ്പ് മൃഗസംരക്ഷണ വകുപ്പ് നല്‍കിയിട്ടുമുണ്ട്.

രാവിലെ ജില്ലാ സ്റ്റേഡിയത്തിലും റിംഗ് റോഡിലുമായി നടക്കാനിറങ്ങുന്നവരുടെ നേര്‍ക്ക് നായ്ക്കള്‍ കൂട്ടത്തോടെ എത്താറുണ്ട്. പലപ്പോഴും ഇവയെ നേരിടാനുള്ള മുന്നൊരുക്കവുമായാണ് കാല്‍നടയാത്രക്കാര്‍ എത്തുന്നത്. ഒറ്റതിരിഞ്ഞെത്തുന്നവരെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നായ്ക്കൂട്ടം എത്തുന്നത്.റിംഗ് റോഡിന്റ ഇരുവശങ്ങളിലും ആളുകള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് നായ്ക്കളുടെ വര്‍ധനയ്ക്കു പ്രധാന കാരണം.

അറവുശാലകളിലെയും ഇറച്ചിക്കടകളിലെയും മാലിന്യങ്ങള്‍ അശാസ്ത്രീയമായ രീതിയില്‍ റിംഗ് റോഡിന്റെ ഓരങ്ങളിലാണ് തള്ളുന്നത്. രാത്രി കാലങ്ങളില്‍ നായ്ക്കള്‍ കുറുകെച്ചാടുന്നതു കാരണം ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍ പ്പെടുന്നത് പതിവായിട്ടുണ്ട്. ഇരുട്ടില്‍ റോഡ് പൂര്‍ണമായി കാണാതെ എത്തുന്ന ബൈക്ക് യാത്രക്കാര്‍ക്ക് മുന്നിലൂടെ അലക്ഷ്യമായി ചാടുന്ന നായ്ക്കളെ ഇടുച്ചുവീഴ്ത്തിയാണ് പലപ്പോഴും അപകടം സംഭവിക്കുന്നത്. ബൈക്കില്‍ നിന്നു വീഴുന്നവരെ നായ്ക്കള്‍ ആക്രമിക്കാറുമുണ്ട്.

Related posts